Connect with us
48 birthday
top banner (1)

Kuwait

കെ.ഐ.സി-സിൽവർ ജൂബിലിസമ്മേളനങ്ങൾക്ക് പ്രൗഢോജ്ജ്വല സമാപനം.

കൃഷ്ണൻ കടലുണ്ടി

Published

on

കുവൈത്ത് സിറ്റി: കുവൈത്ത് കേരള ഇസ്‌ലാമിക് കൗൺസിൽ (കെ.ഐ.സി) സംഘടിപ്പിച്ച മുഹബ്ബത്തെ റസൂൽ(സ)’24 സമ്മേളനവും സിൽവർ ജൂബിലി സമാപന സമ്മേളനവും അബ്ബാസിയ ഇന്ത്യൻ സെൻട്രൽ സ്കൂളിൾ ഓപ്പൺ ഓഡിറ്റോറിയത്തിൽ നടന്നു. “മുഹമ്മദ് നബി (സ) മാനവ മൈത്രിയുടെ മഹൽ സ്വരൂപം” എന്ന പ്രമേയത്തിൽ ആദ്യദിവസംനടന്ന മുഹബ്ബത്തെ റസൂൽ നബിദിന സമ്മേളനം എസ് കെ എസ് എസ് എഫ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. ‘പുണ്യ നബി (സ) യുടെ ജീവിതവും പ്രവർത്തനവും സമൂഹത്തിന് വരച്ച് കാണിക്കാനും ആ മഹിത പാത പിൻപറ്റേണ്ടവർ ആണ് വിശ്വാസികൾ എന്ന ബോധം ഉണ്ടാക്കിയെടുക്കാനും മീലാദ് പ്രോഗ്രാമുകളിലൂടെ സാധിക്കണം. പുണ്യ നബിയുടെ ജന്മദിനം ആഘോഷിക്കുന്ന അവസരത്തിൽ തിരുചര്യകൾ ജീവിതത്തിൻ്റെ ഭാഗമാക്കാൻ വിശ്വാസി സമൂഹം തയാറാവണം‘ എന്ന് സയ്യിദ് ഹമീദലി തങ്ങൾ പറഞ്ഞു. സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡന്റ് സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങൾ അനുഗ്രഹ പ്രഭാഷണം നിർവഹിച്ചു. 2025 -2026 വർഷത്തേക്കുള്ള മെമ്പർഷിപ് ക്യാമ്പയിനിന്റെ ഉൽഘാടനവും സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുകോയ തങ്ങൾ നിർവഹിച്ചു. സമസ്ത ട്രഷറർ കൊയ്യോട് ഉമർ മുസ്‌ലിയാർ മീലാദ് സന്ദേശം നൽകി, സമസ്ത പൊതുപരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്കുള്ള അവാർഡുകളും അദ്ദേഹം വിതരണം ചെയ്തു. അൻവർ മുഹ്‌യിദ്ദീൻ ഹുദവി പ്രമേയ പ്രഭാഷണവും നിർവഹിച്ചു. ഇസ്‌ലാമിക് കൗൺസിൽ പ്രസിഡന്റ് അബ്ദുൽ ഗഫൂർ ഫൈസി പൊന്മള അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി സൈനുൽ ആബിദ് ഫൈസി നെല്ലായ സ്വാഗതവും മുഹമ്മദലി പുതുപ്പറമ്പ് നന്ദിയും അർപ്പിച്ചു.

രണ്ടാം ദിവസം സിൽവർ ജൂബിലി സമാപന സമ്മേളനം നടന്നു. ‘പ്രവാസത്തിലും പ്രഭ പരത്തിയ കാൽനൂറ്റാണ്ട്’ എന്ന പ്രമേയത്തിൽ കഴിഞ്ഞ 25 മാസമായി നടന്നുവരുന്ന സിൽവർ ജൂബിലി ആഘോഷങ്ങളുടെ സമാപന സമ്മേളനം സമസ്ത പ്രസിഡണ്ട് സയ്യിദുൽ ഉലമ സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ ഉൽഘാടനം ചെയ്തു. കുവൈത്തിൽ ഇരുപത്തിയഞ്ചു വർഷമായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന കുവൈത്ത് കേരള ഇസ്ലാമിക് കൌൺസിൽ. സമസ്തയുടെയും കീഴ്‌ഘടകങ്ങളുടെയും പ്രവർത്തനങ്ങൾക്കു ശക്തിപകരാന് ഇസ്ലാമിക് കൌൺസിൽ എന്നും മുൻപന്തിയിൽ ഉണ്ടാകാറുണ്ടെന്നും ജിഫ്രി തങ്ങൾ സൂചിപ്പിച്ചു. സമസ്ത ജനറൽ സെക്രെട്ടറി ശൈഖുൽ ജാമിഅ: ആലിക്കുട്ടി മുസ്‌ലിയാർ പ്രാർത്ഥന നിർവഹിച്ചു. പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങളുടെ അധ്യക്ഷതയിൽ നടന്ന സമ്മേളനത്തിൽ എസ് എൻ ഇ സി വിദ്യാർത്ഥിനികൾക്കായി ഇസ്‌ലാമിക് കൌൺസിൽ നടപ്പിലാക്കുന്ന തുറയ്യാ സ്കോളർഷിപ് പദ്ധതിയുടെ പ്രഖ്യാപനം സമസ്ത ട്രഷറർ കൊയ്യോട് ഉമർ മുസ്‌ലിയാർ നിർവഹിച്ചു. സംഘടനയുടെ നാൾവഴികളും സിൽവർ ജൂബിലിയോട് അനുബന്ധിച്ച് നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന 25 പദ്ധതികളും വ്യക്തമാക്കുന്ന ഡോക്യുമെൻ്ററി പ്രദർശനവും നടന്നു. സമ്മേളനോപഹാരമായ ‘അൽ-മഹബ്ബ 2024’ സുവനീറിന്റെ സിൽവർ ജൂബിലി സ്പെഷ്യൽ പതിപ്പിന്റെ പ്രകാശനം, എനർജി ഐ.ടി സൊല്യൂഷൻ മാനേജിങ് പാർട്ണർ അബ്ദുൽ ഖാദറിന് നൽകി സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ നിർവഹിച്ചു.

സമസ്തയുടെ വിവിധ ഘടകങ്ങളില്‍ സ്തുത്യര്‍ഹമായ പ്രവര്‍ത്തനങ്ങള്‍ നടത്തിയ നേതാക്കളെ അവരുടെ സമര്‍പ്പണത്തിന്റെയും സേവനത്തിന്റെയും അംഗീകാരമായി ‘സേവനമുദ്ര’ നൽകി ആദരിക്കുന്നതിന്റെ ഭാഗമായി സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുകോയ തങ്ങൾ, ശൈഖുൽ ജാമിഅ: ആലിക്കുട്ടി മുസ്‌ലിയാർ, കൊയ്യോട് ഉമർ മുസ്‌ലിയാർ, സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ എന്നിവരെ ഉപഹാരങ്ങൾ നൽകി ആദരിച്ചു. വയനാട് ഉരുൾപൊട്ടലിൽ ദുരിതമനുഭവിക്കുന്നവരുടെ ക്ഷേമത്തിനായി സമസ്ത സ്വരൂപിക്കുന്ന ഫണ്ടിലേക്കുള്ള ഇസ്ലാമിക് കൌൺസിൽ വിഹിതം പ്രസിഡണ്ട് അബ്ദുൽ ഗഫൂർ ഫൈസി സയ്യിദുൽ ഉലമാ ജിഫ്രി മുത്തുക്കോയ തങ്ങളെയും പട്ടിക്കാട് ജാമിഅഃ നൂരിയ്യ അറബിക് കോളേജ് പൂർവ്വ വിദ്യാർത്ഥി സംഘടന ‘ഓസ്ഫോജ്ന’ കുവൈത്ത് കമ്മിറ്റി സമാഹരിച്ച ഫണ്ട് 6 ലക്ഷം രൂപ പ്രസിഡണ്ട് ശംസുദ്ധീൻ ഫൈസി ശൈഖുൽ ജാമിഅഃ ആലിക്കുട്ടി ഉസ്താദിനെയും ഏല്പിച്ചു.
കുവൈത്ത് ആഭ്യന്തര മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥൻ സുലൈമാൻ ജാബിർ അൽ സഈദി, ഷെയ്ഖ് ഹസ്സൻ ബാദുഷ, മുഹമ്മദ് ഹാരിസ് (ലുലു ഹൈപ്പർ ) റഫീഖ് മുറിച്ചാണ്ടി (മംഗോ ഹൈപ്പർ) എന്നിവർക്ക് സംഘടനയുടെ ഉപഹാരങ്ങൾ കൈമാറി.കെ.എം.സി.സി പ്രസിഡന്റ് സയ്യിദ് നാസർ മശ്ഹൂർ തങ്ങൾ, കെ കെ എം എ പ്രസിഡന്റ് കെ ബഷീർ, മെഡക്‌സ്‌ പ്രസിഡൻ്റ് കൂടിയായ സി ഇ ഓഹാജി മുഹമ്മദലി വി പി , നിസാർ അലങ്കാർ, ശറഫുദ്ദീൻ കണ്ണേത്ത് എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.ഇസ്ലാമിക് കൌൺസിൽ ചെയർമാൻ ശംസുദ്ദീൻ ഫൈസി എടയാറ്റൂർ സ്വാഗതവും ട്രഷറർ ഇ എസ് അബ്ദുറഹിമാൻ ഹാജി നന്ദിയും പറഞ്ഞു. കേന്ദ്ര സെക്രട്ടറിയേറ്റ് അംഗങ്ങൾ, മജ്ലിസുൽ അഅലാ അംഗങ്ങൾ, മേഖല നേതാക്കൾ, വിങ് കൺവീനർമാർഎന്നിവർ പരിപാടികൾ ഏകോപിപ്പിച്ചു
.

Advertisement
inner ad
Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

Kuwait

എലത്തൂർ അസോസിയേഷൻ ഇഫ്താർ സംഗമം സംഘടിപ്പിച്ചു.

Published

on

കുവൈറ്റ് സിറ്റി : കുവൈറ്റ് എലത്തൂർ അസോസിയേഷന്റെ ഈ വർഷത്തെ ഇഫ്താർ സംഗമം മാർച്ച് 14 വെള്ളിയാഴ്ച്ച അബ്ബാസിയ ഹെവൻസ് റെസ്റ്റോറൻ്റ് ഓഡിറ്റോറിയത്തിൽ വെച്ച് സംഘടിപ്പിച്ചു. അലീം അസീസിന്റെ ഖിറാഅത്തോട് കൂടി ആരംഭിച്ച ഇഫ്താർ സംഗമം കെ. ഇ എ പ്രസിഡൻറ് റഫീഖ് എൻ അധ്യക്ഷ പ്രസംഗവും ജന: സെക്രട്ടറി ആലിക്കുഞ്ഞി കെ എം സ്വാഗത പ്രസംഗവും നടത്തി. അസോസിയേഷന്റെ മേഖലയിലെ പ്രവർത്തനങ്ങളെ കുറിച്ചു ചെയർമാൻ എം യാക്കൂബും മുഖ്യ രക്ഷാധികാരി എം കെ നാസറും വിശദീകരിച്ചു. പ്രമുഖ പ്രഭാഷകൻ നിയാസ് ഇസ്‌ലാഹി റമദാൻ പ്രഭാഷണം നടത്തി. രക്ഷാധികാരി ഇ കെ റസാഖ് ഹാജി ഇഫ്ത്താർ കമ്മിറ്റി കൺവീനർ സിദ്ധിഖ് പി, ട്രെഷറർ ആരിഫ് എൻ ആർ എന്നിവരും വേദിയിൽ സന്നിഹിതരായിരുന്നു. അബ്ദുൽ അസീസ് എം പരിപാടി നിയന്ത്രിച്ചു.

എക്സിക്യൂട്ടീവ് അംഗങ്ങളായ ഫൈസൽ എൻ, ഇബ്രാഹിം ടി ടി, റദീസ് എം, ഹബീബ് ഇ, ഹാരിസ് ഇ കെ, സിദ്ധീഖ് എൻ, ആഷിഖ് എൻ ആർ, മുഹമ്മദ് അസ്‌ലം കെ, സെക്കീർ ഇ, സിദ്ധിഖ് എം, അബ്ദുൽ ഖാദർ എൻ, അർഷദ് എൻ, റിഹാബ് എൻ, സുനീർ കോയ, യാക്കൂബ് പി, ഹാഫിസ് എം, ഉനൈസ് എൻ, ഷിഹാബ് വി കെ, ദിയൂഫ് പി, മുഹമ്മദ് ഇക്ബാൽ, മുഹമ്മദ് ഷെറീദ്, ഷിഹാബ് ടി എം എന്നിവർ ഇഫ്ത്താറിന് നേതൃത്വം നൽകി. റഹീസ് എം, ഷിഹാബ് കെ ടി, ഗദ്ധാഫി എം കെ, റഹീം, അഷ്കർ എ കെ, നജീബ് ആർ ടി, റിയാസ് ആർ ടി, റസാക്ക് സി, ഹനീഫ ഇ സി എന്നിവരെ കൂടാതെ അസോസിയേഷന്റെ മറ്റ് മെമ്പർമാരും കുടുംബാംഗങ്ങളും ഇഫ്താർ സംഗമത്തിൽ പങ്കെടുത്തു. മെമ്പർമാരുടെ കുടുംബാംഗങ്ങൾ തയ്യാറാക്കിയ കോഴിക്കോടൻ പലഹാരങ്ങളും അമ്പതു വർഷത്തിൽ ഏറെയായി റമദാനിൽ എലത്തൂർ ജുമുഅത്ത് പള്ളിയിൽ വിതരണം ചെയ്തു കൊണ്ടിരക്കുന്ന കോഴി കഞ്ഞിയും ഈ വർഷത്തെ ഇഫ്ത്താറിന്റെ പ്രത്യേകത ആയിരുന്നു. ട്രെഷറർ ആരിഫ് എൻ ആർ നന്ദി പറഞ്ഞു.

Advertisement
inner ad
Continue Reading

Kuwait

ചിത്രരചനാ മത്സരവുമായി ഒഐസിസി കുവൈറ്റ് എറണാകുളംജില്ലാ കമ്മിറ്റി !

Published

on

കുവൈറ്റ് സിറ്റി : ഓ ഐസിസി കുവൈറ്റ് എറണാകുളം ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന ചിത്ര രചന മത്സരം ‘നിറക്കൂട്ട് -2025, ഏപ്രിൽ 4 നു വെള്ളിയാഴ്ച അബ്ബാസിയ യുണൈറ്റഡ് ഇന്ത്യൻ സ്‌കൂളിൽ നടക്കും. ഉച്ചക്ക് മൂന്നു മാണി മുതൽ ആറു മണിവരെ എ, ബി, സി എന്നിങ്ങനെ മൂന്ന് ഗ്രുപ്പുകളായി തിരിച്ചാണ് മത്സരങ്ങൾ അരങ്ങേറുക. രണ്ടാം ക്‌ളാസ് മുതൽ നാലാം ക്ലാസ് വരെയുള്ള കുട്ടികൾക്ക് ഗ്രുപ്പ് എ യിൽ ക്രയോൺസ് അല്ലെങ്കിൽ കളർ പെന്സിലുകൾ ഉപയോഗിച്ചും, അഞ്ചാം ക്‌ളാസ് മുതൽ ഏഴാം ക്ലാസ് വരെയുള്ള കുട്ടികൾക്ക് ഗ്രുപ്പ് ബി യിൽ ഓയിൽ ഫേസ്റ്റ് അല്ലെങ്കിൽ കളർ പെന്സിലുകൾ ഉപയോഗിച്ചും, ക്‌ളാസ് എട്ടു മുതൽ പന്ത്രണ്ട് ക്ലാസ് വരെയുള്ള കുട്ടികൾക്ക് ഗ്രുപ്പ് സി യിൽ വാട്ടർ കളർ ഉപയോഗിച്ചും രണ്ടു മണിക്കൂർ സമയക്രമത്തിൽ ചിത്രങ്ങൾ വരക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് 9756 8111, 9964 8505, 5550 9856, 6633 2248 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ് .

എറണാകുളം ജില്ലയിൽനിന്നുള്ള ഒഐസിസി നേതാക്കൾക്കും പ്രവർത്തകർക്കുമൊപ്പം ചിത്രരചന മത്സരത്തിന്റെ ഫ്ളയർ യുനൈറ്റഡ് ഇന്ത്യൻ സ്‌കൂളിൽ നടന്ന ചടങ്ങിൽ ഒഐസിസി നാഷണൽ കമ്മിറ്റി പ്രസിഡന്റ് വർഗീസ് പുതുക്കുളങ്ങര പുറത്തിറക്കി. പ്രത്യകം നൽകിയിട്ടുള്ള ഗൂഗിൾ ഫോം ലിങ്ക് വഴി രജിസ്‌ട്രേഷൻ നടത്താവുന്നതാണ്.

https://forms.gle/bziS59bueWxA2QL48

Advertisement
inner ad
Continue Reading

Kuwait

കാലാനുസൃത മായ മൂന്നു സുപ്രധാന നിയമ ഭേദഗതി കളുമായി കുവൈറ്റ്

Published

on

കുവൈറ്റ് സിറ്റി : കുവൈത്ത് ചരിത്രത്തിലെ സുപ്രധാനമായ മൂന്ന് നിയമ ഭേദഗതികൾ പ്രാബല്യത്തിൽ വന്നു. ദിയാധനം, വിവാഹപ്രായപരിധി, ദുരഭിമാനക്കൊല എന്നിവ സംബന്ധിച്ച് 3 സുപ്രധാന നിയമഭേദ​ഗതികൾ പ്രാബല്യത്തിൽ വരുത്തുന്നതായി നീതിന്യായ മന്ത്രി നാസ്സർ അൽ സുമേതിനെ ഉദ്ദരിച്ച് പ്രാദേശിക മാധ്യമങ്ങൾ കഴിഞ്ഞ മാസം റിപ്പോർട്ട് ചെയ്തിരുന്നു. ദിയാധനംസംബന്ധിച്ച് 1980 ലെ 67 മത് നമ്പർ അമീരി ഉത്തരവിലെ ആർട്ടിക്കിൾ 251 ആണ് 2025 ലെ 8 മത് ഉത്തരവ് വഴി ഭേദഗതി ചെയ്തിട്ടുള്ളത്. നാലു പതിറ്റാണ്ടിലേറെ കാലമായി മാറ്റമില്ലാതെ തുടർന്ന തുകയിലാണ് മാറ്റം വന്നിരിക്കുന്നത്. വ്യക്തികളുടെ വരുമാനത്തിലും വിനിമയ ശേഷിയിലുമുണ്ടായ വർദ്ധനവിനെ തുടർന്ന് സാമ്പത്തിക നിലയിലുണ്ടായ ഉയർച്ചയെ കണക്കിലെടുത്താണ് ഈ മാറ്റം. നിലവിലുണ്ടായിരുന്ന പതിനായിരം കുവൈത്തി ദിനാർ ഇപ്പോഴത്തെ സാമ്പത്തിക സ്ഥിതിയെ പ്രതിഫലിപ്പിക്കുന്നതല്ല എന്ന് കണ്ടെത്തിയിരുന്നു. ഭേദഗതി പ്രകാരം ദിയാ ധനം ഇരുപതിനായിരം ദിനാർ ആയി ഉയർത്തിയതാണ് ഇതിൽ ഒന്നാമത്തേത്. കൊലപാതക കേസുകളിൽ വധ ശിക്ഷക്ക് വിധിക്കപ്പെട്ടവർ,കൊല്ലപ്പെട്ട വ്യക്തിയുടെ ബന്ധുക്കൾ ആവശ്യപ്പെടുന്ന ദിയാ ധനം (ചോരപ്പണം) നൽകിയാൽ വധ ശിക്ഷയിൽ നിന്ന് ഒഴിവാക്കപ്പെടും. ഈ സംഖ്യയാണ് ഇരുപതിനായിരം ദിനാർ ആയി ഉയർത്തിയിരിക്കുന്നത്.

കുവൈത്തിൽ പുരുഷന്മാർക്കും സ്ത്രീകൾക്കും വിവാഹം റെജിസ്റ്റർ ചെയ്യുന്നതിന് ചുരുങ്ങിയ പ്രായപരിധി ഉണ്ടായിരുന്നില്ല.എന്നാൽ പുതിയ നിയമ ഭേദഗതി പ്രകാരം വിവാഹം റെജിസ്റ്റർ ചെയ്യുന്നതിന് ഇനി മുതൽ വരനും വധുവിനും 18 വയസ് പൂർത്തിയാകണം. ദുരഭിമാനക്കൊലക്ക് സാധാരണ കൊലപാതകത്തിന് നൽകുന്ന അതെ ശിക്ഷ ഏർപ്പെടുത്തിയതാണ് മറ്റൊരു സുപ്രധാന നിയമ ഭേദഗതി. മാതാവ്, സഹോദരി, മകൾ എന്നിവരിൽ ആരെങ്കിലും വ്യഭിചാരം നടത്തിയതായി കണ്ടെത്തിയാൽ അതിന്റെ പേരിൽ അവരെ കൊലപ്പെടുത്തുന്ന പ്രതിക്ക് കൊലപാതക കേസിൽ നൽകുന്ന ശിക്ഷയിൽ ഇളവ് നൽകുന്ന സമ്പ്രദായമാണ് ഇതോടെ റദാക്കിയത്. കഴിഞ്ഞ മാസമാണ് ഈ മൂന്ന് നിയമങ്ങളിലും ഭേദഗതി വരുത്തി കൊണ്ട് നീതി ന്യായ മന്ത്രി വിജ്ഞാപനം പുറപ്പെടുവിച്ചത്. മന്ത്രി സഭയുടെ അംഗീകാരം കൂടി ലഭിച്ചതോടെയാണ് ഇവ കഴിഞ്ഞ ദിവസം മുതൽ പ്രാബല്യത്തിൽ വന്നത്.

Advertisement
inner ad
Continue Reading

Featured