Featured
ഉമ്മൻ ചാണ്ടി കഠിന്വാധാനം കൈമുതലാക്കിയ നേതാവ്: വി.ഡി സതീശൻ

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ കുറിച്ച് പറയുമ്പോൾ ആവർത്തിച്ചു വരുന്നത് അദ്ദേഹത്തിൻ്റെ കഠിന്വാ ധാനത്തെ കുറിച്ചാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ.”പ്രിയപ്പെട്ട ഉമ്മൻ ചാണ്ടിക്ക് സ്മരണാഞ്ജലി ” എന്ന പേരിൽ കെ.എസ്.യു സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച അനുസ്മരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.തൻ്റെ കഠിന്വാധാനത്തിലൂടെ കെ.എസ്.യുവിനെ വളർത്തുന്നതിൽ ഉമ്മൻ ചാണ്ടിയുടെ പങ്ക് ചെറുതല്ല.ഒരു രാഷ്ട്രീയ പ്രവർത്തകന് വേണ്ടത് സഹാനുഭൂതിയാണ്, ഇത് ഉമ്മൻ ചാണ്ടി തെളിയിച്ചുവെന്നും വി.ഡി സതീശൻ പറഞ്ഞു.വിലാപ യാത്ര കടന്നു പോയ വഴികളിൽ സാധാരണക്കാരുടെ മുഖത്ത് കാണാനായത് വീട്ടിൽ നിന്ന് ഒരാൾ വിട്ട് പോയ ദു:ഖമാണെന്നും വി.ഡി സതീശൻ അനുസ്മരിച്ചു.ലളിത ജീവിതം നയിച്ച വ്യക്തിത്വമായിരുന്നു ഉമ്മൻ ചാണ്ടിയെന്ന് യുഡിഎഫ് കൺവീനർ എംഎം ഹസൻ അനുസ്മരിച്ചു.ഉമ്മൻ ചാണ്ടിയുമായുള്ള കെ.എസ്.യു കാലം മുതലുള്ള ബന്ധം ഓർത്തെടുത്തായിരുന്നു എം.എം ഹസൻ്റെ പ്രസംഗം.കെ.എസ്.യു സംസ്ഥാന പ്രസിഡൻ്റ് അലോഷ്യസ് സേവ്യർ അദ്ധ്യക്ഷത വഹിച്ചു.
യുഡിഎഫ് കൺവീനർ എം എം ഹസൻ, എംഎൽഎമാരായ അൻവർ സാദത്ത്, ഡോ.മാത്യൂ കുഴൽ നാടൻ, കെ.എം അഭിജിത്ത്, അബിൻ വർക്കി കോടിയാട്ട്, രാഹുൽ മാങ്കൂട്ടത്തിൽ,മുഹമ്മദ് ഷമ്മാസ്, ആൻ സെബാസ്റ്റ്യൻ എന്നിവർ പ്രസംഗിച്ചു.കെ.എസ്.യു ജില്ലാ പ്രസിഡൻ്റ് ഗോപുനെയ്യാർ അനുശോചന പ്രമേയം അവതരിപ്പിച്ചു.*പൂർണ്ണചന്ദ്രനെത്തി ,ഉമ്മൻ ചാണ്ടിയോടുള്ള തീരാത്ത കടപ്പാടുമായി*കെ.എസ്.യു സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച ഉമ്മൻ ചാണ്ടി അനുസ്മരണ യോഗത്തിൽ പങ്കെടുക്കാൻ ഉമ്മൻ ചാണ്ടിയോടുള്ള തീരാത്ത കടപ്പാടുമായി കണ്ണൂരിലെ ബോംബ് രാഷ്ട്രീയത്തിൻ്റെ ഇരയായ പൂർണ്ണചന്ദ്രനെത്തി.തമിഴ് നാടോടി ബാലനായിരുന്ന പൂർണ്ണചന്ദ്രന് ഏഴാം വയസ്സിൽ കുടുംബത്തോടൊപ്പം ആ ക്രി സാധനങ്ങൾ ശേഖരിക്കുന്നതിനിടെ സ്റ്റീൽ ബോംബ് പൊട്ടിതെറിച്ച് കൈ നഷ്ടമാവുന്നത്.പ്രതിപക്ഷ നേതാവായിരിക്കെ ഉമ്മൻ ചാണ്ടി തോന്നയ്ക്കൽ സായ് ഗ്രാം ആശ്രമത്തിൽ വെച്ച് പൂർണ്ണചന്ദ്രൻ്റെ പാട്ട് കേട്ട് വിവരങ്ങൾ ചോദിച്ചറിയുകയും യുഡിഎഫ് ഭരണത്തിലെത്തിയാൽ ജോലി നൽകുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു.രണ്ടു മാസങ്ങൾക്ക് ശേഷം മുഖ്യമന്ത്രി സ്ഥാനത്തെത്തിയ ഉമ്മൻ ചാണ്ടി പറഞ്ഞ വാക്കുപാലിച്ചു. പഠിച്ച സ്വാതി തിരുന്നാൾ സംഗീത കോളേജിൽ തന്നെ ജോലി നൽകുകയും ചെയ്തു.പൂർണ്ണചന്ദ്രൻ്റെ മനോഹരമായ ഈശ്വര പ്രാർത്ഥനയോടെയാണ് അനുസ്മരണ യോഗത്തിന് തുടക്കമായത്. വികാരധീനനായ പൂർണ്ണചന്ദ്രൻ അനുസ്മരണ പ്രഭാഷണം വേഗത്തിൽ അവസാനിപ്പിക്കുകയായിരുന്നു.—–
Featured
ജമ്മു കാശ്മീരിൽ സ്‌ഫോടനം; രണ്ട് സെെനികർക്ക് വീരമൃത്യു

ശ്രീനഗർ: ജമ്മു കാശ്മീരിലെ അഖ്നൂർ സെക്ടറിലുണ്ടായ സ്‌ഫോടനത്തില്‍ രണ്ട് സെെനികർക്ക് വീരമൃത്യു. ഭീകരർ സ്ഥാപിച്ച സ്‌ഫോടകവസ്തു പൊട്ടിത്തെറിക്കുകയായിരുന്നു. സ്‌ഫോടനത്തില്‍ ഒരു സെെനികന് പരിക്കേറ്റിട്ടുമുണ്ട്. ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
അഖ്നൂർ സെക്ടറിലെ നിയന്ത്രണരേഖയ്ക്ക് അടുത്ത് സെെന്യം പട്രോളിംഗ് നടത്തുന്നതിനിടെയാണ് സ്‌ഫോടനം ഉണ്ടായത്. വെെറ്റ് നെെറ്റ് കോർപ്സ് സ്‌ഫോടനം സ്ഥിരീകരിച്ചിട്ടുണ്ട്. സ്ഥലത്ത് പരിശോധന നടത്തുകയാണെന്നും അധികൃതർ അറിയിച്ചു. ഒരു സെെനിക ഉദ്യോഗസ്ഥനും ഒരു ജവാനുമാണ് വീരമൃത്യു വരിച്ചതെന്നാണ് റിപ്പോർട്ട്.
Featured
കുംഭമേള: പ്രയാഗ്‍രാജില്‍ വൻ ഗതാഗതക്കുരുക്ക്; 300 കിലോമീറ്ററോളം നീളത്തില്‍ വാഹനങ്ങള്‍ കുടുങ്ങിക്കിടക്കുന്നു

പ്രയാഗ്‍രാജ്: കുംഭമേള നടക്കുന്ന ഉത്തർപ്രദേശിലെ പ്രയാഗ്‍രാജില്‍ വൻ ഗതാഗതക്കുരുക്ക്. 300 കിലോമീറ്ററോളം നീളത്തില്‍ വാഹനങ്ങള്‍ കുടുങ്ങിക്കിടന്നു.റോഡുകളില്‍ മണിക്കൂറുകളായി വാഹനങ്ങള്‍ നിരങ്ങിനീങ്ങുകയാണ്. ഞായറാഴ്ച കുംഭമേളക്ക് വന്ന ലക്ഷക്കണക്കിന് തീർത്ഥാടകരാണ് മേള സ്ഥലത്ത് നിന്ന് നൂറുകണക്കിന് കിലോമീറ്റർ അകലെ കാറുകളക്‍ലും മറ്റും കുടുങ്ങിക്കിടക്കുന്നത്. ലോകത്തിലെ ഏറ്റവും വലിയ ഗതാഗതക്കുരുക്ക് എന്നാണ് നെറ്റിസണ്‍സ് ഇതേക്കുറിച്ച് വിശേഷിപ്പിക്കുന്നത്. മധ്യപ്രദേശ് വഴി മഹാകുംഭമേളക്ക് പോകുന്ന തീർഥാടകരുടെ വാഹനങ്ങളുടെ നിര 200-300 കിലോമീറ്റർ ദൂരെ വരെ നീണ്ടുനില്‍ക്കുകയാണ്. ഇതോടെ വിവിധ ജില്ലകളിലൂടെയുള്ള ഗതാഗതം നിർത്തിവെക്കാൻ പൊലീസ് നിർദേശം നല്‍കി.പ്രയാഗ്‌രാജിലേക്ക് പോകുന്ന നൂറുകണക്കിന് വാഹനങ്ങള്‍ തിരക്ക് ഒഴിവാക്കുന്നതിനായി മധ്യപ്രദേശിലെ വിവിധ പ്രദേശങ്ങളില്‍ തടഞ്ഞുവെച്ചതായി പി.ടി.ഐ വാർത്ത ഏജൻസി റിപ്പോർട്ട് ചെയ്തു. വാഹനങ്ങളിലുള്ളവരോട് സുരക്ഷിതമായ താമസസ്ഥലങ്ങള്‍ കണ്ടെത്താൻ പൊലീസ് ആവശ്യപ്പെട്ടു.
Featured
ത്രിവേണി സംഗമത്തിൽ സ്നാനം നടത്തി രാഷ്ട്രപതി ദ്രൗപതി മുര്‍മു

പ്രയാഗ്‍രാജ് : മഹാകുംഭമേളയുടെ ഭാഗമായി പ്രയാഗ്രാജിലെ ത്രിവേണി സംഗമത്തിൽ സ്നാനം നടത്തി രാഷ്ട്രപതി ദ്രൗപതി മുര്‍മു. കുംഭമേളയോട് അനുബന്ധിച്ചുള്ള പ്രത്യേക പൂജയിലും രാഷ്ട്രപതി പങ്കെടുത്തു. രാവിലെ 10.30ന് പ്രയാഗ്‍രാജില്‍ എത്തിയ രാഷ്ട്രപതിയെ ഉത്തര്‍പ്രദേശ് ഗവര്‍ണര്‍ ആനന്ദി ബെന്‍ പട്ടേല്‍, മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു. ഹനുമാന് ക്ഷേത്രത്തിലും രാഷ്ട്രപതി സന്ദര്‍ശനം നടത്തും.
രാഷ്ട്രപതിയുടെ സന്ദര്‍ശനത്തോട് അനുബന്ധിച്ച് വലിയ സുരക്ഷാക്രമീകരണങ്ങളാണ് പ്രയാഗ്‍രാജില്‍ ഒരുക്കിയിരുന്നത്. നേരത്തെ പ്രധാനമന്ത്രിയും കുംഭമേളയില്‍ എത്തിയിരുന്നു. ത്രിവേണീ തീരത്ത് നടന്ന പ്രത്യേക പൂജകള്‍ക്ക് ശേഷം പ്രധാനമന്ത്രി ത്രവേണീ സംഗമത്തില്‍ സ്നാനം നടത്തിയിരുന്നു.
-
Kerala2 months ago
ജീവനക്കാരുടെ ശമ്പളബില്ല്
കേന്ദ്രീകൃതമാക്കാനുള്ള നീക്കം,
ശമ്പളം കവര്‍ന്നെടുക്കാനുള്ള ആസൂത്രിത ശ്രമമാണെന്ന് ; ചവറ ജയകുമാര്‍ -
News2 months ago
ക്ഷാമബത്ത കേസില്‍ ഇടക്കാല ഉത്തരവ്
-
News3 months ago
ക്ഷാമ ബത്ത കേസിൽ ഇടക്കാല ഉത്തരവ്
-
News2 weeks ago
സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി: കേന്ദ്രത്തോട് 24,000 കോടി രൂപയുടെ പ്രത്യേക പാക്കേജ് ആവശ്യപ്പെട്ട് കേരളം
-
News3 months ago
ജീവനക്കാരെ രണ്ടു തട്ടിലാക്കുന്ന നടപടി സർക്കാർ അവസാനിപ്പിക്കണം
-
News4 weeks ago
പണിമുടക്ക് നോട്ടീസ് നൽകി
-
News2 months ago
സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരുംഅനിശ്ചിത കാല പണിമുടക്കിലേക്ക്: സെറ്റോ
-
Thiruvananthapuram5 days ago
ജീവനക്കാരെ പറ്റിച്ച ബജറ്റ്: സെ ക്രട്ടറിയേറ്റ് ആക്ഷൻ കൗൺസിൽ
You must be logged in to post a comment Login