Connect with us
,KIJU

Featured

ഉമ്മൻ ചാണ്ടി കഠിന്വാധാനം കൈമുതലാക്കിയ നേതാവ്: വി.ഡി സതീശൻ

Avatar

Published

on

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ കുറിച്ച് പറയുമ്പോൾ ആവർത്തിച്ചു വരുന്നത് അദ്ദേഹത്തിൻ്റെ കഠിന്വാ ധാനത്തെ കുറിച്ചാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ.”പ്രിയപ്പെട്ട ഉമ്മൻ ചാണ്ടിക്ക് സ്മരണാഞ്ജലി ” എന്ന പേരിൽ കെ.എസ്.യു സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച അനുസ്മരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.തൻ്റെ കഠിന്വാധാനത്തിലൂടെ കെ.എസ്.യുവിനെ വളർത്തുന്നതിൽ ഉമ്മൻ ചാണ്ടിയുടെ പങ്ക് ചെറുതല്ല.ഒരു രാഷ്ട്രീയ പ്രവർത്തകന് വേണ്ടത് സഹാനുഭൂതിയാണ്, ഇത് ഉമ്മൻ ചാണ്ടി തെളിയിച്ചുവെന്നും വി.ഡി സതീശൻ പറഞ്ഞു.വിലാപ യാത്ര കടന്നു പോയ വഴികളിൽ സാധാരണക്കാരുടെ മുഖത്ത് കാണാനായത് വീട്ടിൽ നിന്ന് ഒരാൾ വിട്ട് പോയ ദു:ഖമാണെന്നും വി.ഡി സതീശൻ അനുസ്മരിച്ചു.ലളിത ജീവിതം നയിച്ച വ്യക്തിത്വമായിരുന്നു ഉമ്മൻ ചാണ്ടിയെന്ന് യുഡിഎഫ് കൺവീനർ എംഎം ഹസൻ അനുസ്മരിച്ചു.ഉമ്മൻ ചാണ്ടിയുമായുള്ള കെ.എസ്.യു കാലം മുതലുള്ള ബന്ധം ഓർത്തെടുത്തായിരുന്നു എം.എം ഹസൻ്റെ പ്രസംഗം.കെ.എസ്.യു സംസ്ഥാന പ്രസിഡൻ്റ് അലോഷ്യസ് സേവ്യർ അദ്ധ്യക്ഷത വഹിച്ചു.

യുഡിഎഫ് കൺവീനർ എം എം ഹസൻ, എംഎൽഎമാരായ അൻവർ സാദത്ത്, ഡോ.മാത്യൂ കുഴൽ നാടൻ, കെ.എം അഭിജിത്ത്, അബിൻ വർക്കി കോടിയാട്ട്, രാഹുൽ മാങ്കൂട്ടത്തിൽ,മുഹമ്മദ് ഷമ്മാസ്, ആൻ സെബാസ്റ്റ്യൻ എന്നിവർ പ്രസംഗിച്ചു.കെ.എസ്.യു ജില്ലാ പ്രസിഡൻ്റ് ഗോപുനെയ്യാർ അനുശോചന പ്രമേയം അവതരിപ്പിച്ചു.*പൂർണ്ണചന്ദ്രനെത്തി ,ഉമ്മൻ ചാണ്ടിയോടുള്ള തീരാത്ത കടപ്പാടുമായി*കെ.എസ്.യു സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച ഉമ്മൻ ചാണ്ടി അനുസ്മരണ യോഗത്തിൽ പങ്കെടുക്കാൻ ഉമ്മൻ ചാണ്ടിയോടുള്ള തീരാത്ത കടപ്പാടുമായി കണ്ണൂരിലെ ബോംബ് രാഷ്ട്രീയത്തിൻ്റെ ഇരയായ പൂർണ്ണചന്ദ്രനെത്തി.തമിഴ് നാടോടി ബാലനായിരുന്ന പൂർണ്ണചന്ദ്രന് ഏഴാം വയസ്സിൽ കുടുംബത്തോടൊപ്പം ആ ക്രി സാധനങ്ങൾ ശേഖരിക്കുന്നതിനിടെ സ്റ്റീൽ ബോംബ് പൊട്ടിതെറിച്ച് കൈ നഷ്ടമാവുന്നത്.പ്രതിപക്ഷ നേതാവായിരിക്കെ ഉമ്മൻ ചാണ്ടി തോന്നയ്ക്കൽ സായ് ഗ്രാം ആശ്രമത്തിൽ വെച്ച് പൂർണ്ണചന്ദ്രൻ്റെ പാട്ട് കേട്ട് വിവരങ്ങൾ ചോദിച്ചറിയുകയും യുഡിഎഫ് ഭരണത്തിലെത്തിയാൽ ജോലി നൽകുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു.രണ്ടു മാസങ്ങൾക്ക് ശേഷം മുഖ്യമന്ത്രി സ്ഥാനത്തെത്തിയ ഉമ്മൻ ചാണ്ടി പറഞ്ഞ വാക്കുപാലിച്ചു. പഠിച്ച സ്വാതി തിരുന്നാൾ സംഗീത കോളേജിൽ തന്നെ ജോലി നൽകുകയും ചെയ്തു.പൂർണ്ണചന്ദ്രൻ്റെ മനോഹരമായ ഈശ്വര പ്രാർത്ഥനയോടെയാണ് അനുസ്മരണ യോഗത്തിന് തുടക്കമായത്. വികാരധീനനായ പൂർണ്ണചന്ദ്രൻ അനുസ്മരണ പ്രഭാഷണം വേഗത്തിൽ അവസാനിപ്പിക്കുകയായിരുന്നു.—–

Advertisement
inner ad

Featured

പ്രതികളെ എത്തിച്ചത് അടൂർ കെഎപി ക്യാംപിൽ

Published

on

കൊല്ലം: തട്ടിക്കൊണ്ടു പോകൽ കേസിലെ പ്രതികളെ എത്തിച്ചത് അടൂരിലെ സായുധ സേനാ ക്യാംപ് മൂന്നിൽ. ശബരിമല വിശേഷങ്ങളുമായി ബന്ധപ്പെട്ട് ഐജി സ്പർജൻ കുമാർ ഇന്നലെ പത്തനംതിട്ടയിലായിരുന്നു ക്യാംപ്. രാവിലെ തന്നെ പ്രതികളെ തേടി കൊല്ലം സിറ്റി കമ്മിഷണറുടെ പ്രത്യേക സ്ക്വാഡിലെ അം​ഗങ്ങൾ തെങ്കാശിയിലേക്കു പുറപ്പെട്ടിരുന്നു. എന്നാൽ ഇക്കാര്യം അതീവ രഹസ്യമായി സൂക്ഷിച്ചു. പൊലീസിലെ തന്നെ വളരെ ചുരുക്കം പേർക്കു മാത്രമേ ഇതേക്കുറിച്ച് വിവരം കിട്ടിയിരുന്നുള്ളു.
ക്രമസമാധാന ചുതലയുള്ള എഡിജിപി എം.ആർ അജിത് കുമാർ, ഈ കേസിന്റെ അന്വേഷണ ചുമതലയുള്ള ഡിഐജി ആർ. നിശാന്തിനി എന്നിവരുടെ നേതൃത്വത്തിൽ റൂറൽ എസ്പി, ജില്ലയിലെ ഡിവൈഎസ്പിമാർ എന്നിവരുടെ യോ​ഗം ഇന്നലെ രാവിലെ കൊട്ടാരക്കര റൂറൽ എസ്പി ഓഫീസിൽ കൂടി. സ്ഥിതി​ഗതികൾ സൂക്ഷ്മമായി വിലയിരുത്തിയ ശേഷം വിവരം ഹെഡ് ക്വാർട്ടേഴ്സിനും കൈമാറി. പ്രതികളെ അടൂരിലേക്കു കൊണ്ടു വരാൻ പിന്നീടാണു തീരുമാനിച്ചത്. മാധ്യമങ്ങളിൽ നിന്ന് അകലം പാലിക്കാനും വിശദമായ ചോദ്യം ചെയ്യലിനുമാണ് പ്രതികളെ അടൂർ ക്യാംപിലെത്തിച്ചത്. പ്രതികൾ എത്തുന്നതിനു വളരെ മുൻപ് തന്നെ ഇവിടെ ശക്തമായ പൊലീസ് കാവൽ ഏർപ്പെടുത്തിയിരുന്നു. മാധ്യമങ്ങൾക്കു കർശനമായ വിലക്കാണ് ഏർപ്പെടുത്തിയിരിക്കുന്നത്.
പ്രതികളെ പി‌ടികൂടിയ കാര്യം സ്ഥിരീകരിക്കുകയും ഇവർ തന്നെയാണ് പ്രതികളെന്നുപ്രഥമ ദൃഷ്‌ട്യാ ഉറപ്പാക്കുകയും ചെയ്ത ശേഷമാണ് അവരെ അടൂരിലെ കെഎപി ക്യാംപിലെത്തിക്കാൻ തീരുമാനമായത്. ഇന്നലെ വൈകുന്നേരം 5.15ന് പ്രതികളെയും കൊണ്ടുള്ള വാഹനങ്ങൾ കെഎപി ക്യാംപിലെത്തി.
എഡിജിപി അജിത് കുമാർ, ഐജി സപ്ര‍ജൻ കുമാർ, ഡിഐജി നിശാന്തിനി തുടങ്ങിയവർ കെഎപി ക്യാംപിലെത്തിയിട്ടുണ്ട്.

Continue Reading

Featured

തുമ്പുണ്ടാക്കിയതു നീലകാർ, അറസ്റ്റ് ഹോട്ടലിൽ വച്ച്

Published

on

കൊല്ലം: ഓയൂരിൽ നിന്ന് ആറ് വയസുകാരിയെ തട്ടിക്കൊണ്ടു പോയ കേസിൽ തുമ്പുണ്ടാക്കിയത് നീല കാർ. കെഎൽ 2 സെഡ് 7337 മാരുതി കാറാണിത്. പ്രതികളുടേതെന്നു സംശയിക്കുന്ന ഈ കാർ സംഭവം നടന്നതിന്റെ പിറ്റേ ദിവസം ആശ്രാമം ലിങ്ക് റോഡിൽ കണ്ടതായി സിസി ടിവി ദൃശ്യങ്ങളിലുണ്ടായിരുന്നു. കാർ കണ്ട കാര്യം ദൃക് സാക്ഷികളുടെ മൊഴിയുണ്ട്. തട്ടിക്കൊണ്ടു പോയതിന്റെ പിറ്റേ ദിവസം തന്നെ ഒരു നീല കാറിലാണ് കൊല്ലത്തേക്കു കൊണ്ടു വന്നതെന്നു കുട്ടിയും വെളിപ്പെടുത്തിയിരുന്നു. ഈ സാഹചര്യങ്ങളെല്ലാം വച്ച് പൊലീസ് നടത്തിയ അന്വേഷണമാണ് ഇന്നലെ തമിഴ്നാട്ടിലെ പുളിയറയിലെത്തിയത്.
പൊലീസ് എത്തുമ്പേൾ പ്രതികൾ ഒരു ഹോട്ടലിൽ ഭക്ഷണം കഴിക്കുകയായിരുന്നു. പൊലീസാണെന്നു തിരച്ചറിഞ്ഞതോടെ അവർ ഒരു തരത്തിലുമുള്ള ചെറുത്തു നില്പിനു തയാറായില്ല. പൊലീസുമായി പൂർണമായി സഹകരിച്ചു. നീല കാർ ഈവർ തങ്ങിയ ഹോട്ടലിലുണ്ടായിരുന്നു. പ്രതികളിൽ സ്ത്രീയെ കൂടാതെ ഒരു കുട്ടിയെയും ഈ കാറിൽ കയറ്റിയാണ് പൊലീസ് കൊല്ലത്തേക്കു തിരിച്ചത്.
ഒപ്പമുണ്ടായ പുരുഷനെ പോലീസ് ജീപ്പിലും കൊണ്ടുവന്നു.

Continue Reading

Featured

കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസില്‍ മൂന്നുപേര്‍ തമിഴ്‌നാട്ടില്‍ പിടിയിൽ

Published

on

കൊല്ലം:കൊല്ലം ഓയൂരിൽ നിന്ന് ആറ് വയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ മൂന്നു പേരെ പൊലീസ് പിടികൂടി. തമിഴ്നാട് പുളിയറയിൽ നിന്നാണ് ഇവരെ പിടികൂടിയത്. രണ്ട് വാഹനങ്ങളും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

പ്രതികൾ ചാത്തന്നൂർ സ്വദേശികളാണെന്നാണ് ലഭിക്കുന്ന വിവരം. കുട്ടിയുടെ പിതാവുമായുള്ള സാമ്പത്തിക തര്‍ക്കമാണ് കൃത്യത്തിന് പിന്നിലെന്നാണ് സൂചന. കൂടുതൽ വിവരങ്ങൾ ലഭ്യമാകുന്നതേയുള്ളു. ഇവർ‌ മൂന്നു പേരും തട്ടിക്കൊണ്ടുപോകലുമായി നേരിട്ടു ബന്ധമുള്ളവരാണെന്ന് പൊലീസ് സ്ഥിരീകരിച്ചു.

Advertisement
inner ad
Continue Reading

Featured