Featured
എന്റെ പ്രസ്ഥാനം 66 ന്റെ നിറവിൽ; കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് എഴുതുന്നു
66 വർഷം എന്നത് ഒരു ചെറിയ കാലയളവല്ല. മനുഷ്യചരിത്രം തന്നെ മാറിമറിയുവാൻ ഒത്തതാണ് . ഇന്ത്യൻ രാഷ്ട്രീയം പോലും 75 വർഷങ്ങൾക്കിപ്പുറം വികൃതമായ ഒരു പുതിയ രൂപത്തിലേക്ക് ഓരോ നിമിഷവും മാറിക്കൊണ്ടിരിക്കുമ്പോൾ 66 വർഷത്തിന്റെ ചരിത്രം പറയുന്ന ഒരു സംഘടനയുടെ പ്രസക്തിയെ വീണ്ടും ഓർത്തെടുക്കാനുള്ള ഒരു ദിവസമാണ് ഇന്ന്. വർഷങ്ങളുടെ പാരമ്പര്യം പേറുന്ന ഒരു സമര സംഘടനയ്ക്ക് അതിന്റെ ചരിത്രം ഏതാനും വാക്കുകൾ കൊണ്ട് എഴുതി തീർക്കുക എന്നുള്ളത് അസാധ്യവും അനുചിതവുമാണ്. കേരളത്തിലെ കലാലയങ്ങളിൽ ഇന്ന് വിദ്യാർത്ഥികൾ അനുഭവിക്കുന്ന സ്വാതന്ത്ര്യവും ഭൂരിഭാഗം വരുന്ന മുന്നേറ്റങ്ങളും മറ്റൊരു സംഘടനയ്ക്കും അവകാശപ്പെടാൻ കഴിയാത്ത വണ്ണം കേരള വിദ്യാർത്ഥി യൂണിയന്റെ മാത്രം നേട്ടങ്ങളാണ്. 57ൽ കേരളത്തിൽ ഈ എം എസിന്റെ ആദ്യത്തെ കമ്മ്യൂണിസ്റ്റ് മന്ത്രിസഭ അധികാരമേറ്റു തൊട്ടു പുറകെ ഏകാധിപത്യത്തെ പുൽകിക്കൊണ്ട് വിദ്യാർഥികളുടെ യാത്ര ആനുകൂല്യങ്ങളെ വെട്ടിക്കുറച്ചു കൊണ്ട് ഏകപക്ഷീയമായ കമ്മ്യൂണിസ്റ്റ് സൈദ്ധാന്തം പാഠപുസ്തകങ്ങളിലും മലയാളി മനസ്സുകളിലും അടിച്ചു ഉറപ്പിക്കുവാൻ ഗൂഢ പദ്ധതികളുമായി മുന്നോട്ടു വന്നപ്പോൾ അതിനെ പ്രതിരോധിച്ചു കൊണ്ട് കേരള വിദ്യാർത്ഥി യൂണിയന്റെ ഇന്ദ്രനീല പൊൻപതാക സമരഭൂമിയിലേക്ക് കടന്നുവന്നു. തീവ്ര ഇടതുപക്ഷ സർക്കാർ മലയാളികളുടെ നേരെ തോക്ക് ചൂണ്ടുകയും ഇടനെഞ്ചിലേക്ക് വെടിയുതിർക്കുകയും ചെയ്യുന്ന കാലഘട്ടത്തിൽ അതിനെ ചെറുത്തു നിർത്തുവാൻ ഉയർന്ന ശബ്ദത്തോടെ ഉറച്ച മുദ്രാവാക്യങ്ങളുമായി ഒരു വിദ്യാർത്ഥി സംഘടന തെരുവുകളിലേക്കിറങ്ങി. അതിതീഷ്ണമായ ഒട്ടനവധി സമര പോരാട്ടങ്ങളിലൂടെ വളർന്നുവന്ന ഈ സംഘടനയുടെ ചരിത്രം ഇന്ന് ഓർത്തെടുക്കുമ്പോൾ ഒട്ടനവധി സമര പോരാട്ടങ്ങളുടെ കഥകൾ പറഞ്ഞു പോകേണ്ടതായിവരും!!
വ്യത്യസ്ത കൈവഴികളായി കേരളത്തിന്റെ മണ്ണിലൂടെ ഒഴുകിയിരുന്ന വിദ്യാർത്ഥി രാഷ്ട്രീയ പ്രത്യയശാസ്ത്രങ്ങളെ ആലപ്പുഴ ട്യൂട്ടോറിയൽ കോളേജിന്റെ ഓഡിറ്റോറിയത്തിൽ ഒരുമിച്ചു കൂട്ടുകയും കെഎസ്‌യു എന്നുള്ള വിദ്യാർത്ഥി രാഷ്ട്രീയ പ്രസ്ഥാനത്തെ രൂപീകൃതമാക്കുകയും ചെയ്തത് പ്രഥമ സംഘടന പ്രസിഡണ്ടായ ജോർജ് തരകനും പ്രഥമ ജനറൽ സെക്രട്ടറി വയലാർ രവിയും ട്രഷറർ എ സമദും പബ്ലിസിറ്റി കമ്മിറ്റി കൺവീനറായ എ ഡി രാജനും ചേർന്നാണ്. 1957 ഇഎംഎസ് സർക്കാർ അധികാരമേൽക്കുകയും വിദ്യാർഥികളുടെ ബോട്ട് യാത്ര ചാർജ് ഒരു അണയിൽ നിന്ന് 10 പൈസയായി ഉയർത്തുകയും ചെയ്തു. അന്ന് കുട്ടനാട്ടിലെ ബോട്ടുകൾ കെട്ടിയിട്ട് സമരമാരമ്പിച്ച വിദ്യാർത്ഥി യൂണിയന്റെ സമര ജ്വാലയിൽ കേരളത്തിന്റെ തെരുവീഥികൾ ചൂടുപിടിച്ചു. സമരാന്തരം സർക്കാർ മുട്ടുകുത്തുകയും അന്നുമുതൽ കേരള സമൂഹത്തിന്റെ ഒട്ടനവധിയായ വിഷയങ്ങളെ ആസ്പദമാക്കിക്കൊണ്ട് കെഎസ്‌യു സമരോത്മകമായിട്ടുള്ള പ്രവർത്തനങ്ങൾ മുന്നോട്ടു കൊണ്ടുപോയി. എന്നും വിദ്യാർത്ഥിപക്ഷ രാഷ്ട്രീയ സങ്കല്പങ്ങൾ മുറുക്കെ പിടിച്ച കെഎസ്‌യു യൂണിവേഴ്സിറ്റി നിയമവുമായി ബന്ധപ്പെട്ട വിഷയത്തിൽ ഇടതുപക്ഷ സർക്കാരിനെ അനുകൂലിച്ച് സമരം ചെയ്യുകയും സഭയിൽ യൂണിവേഴ്സിറ്റി നിയമത്തെ എതിർത്ത കോൺഗ്രസ് നേതൃത്വത്തെപോലും വെല്ലുവിളിച്ച് ഉറച്ച നിലപാടെടുക്കുകയും ചെയ്തു. ഫീസ് ഏകീകരണ സമരം ഭക്ഷ്യ സമരം അധ്യാപക സമരം പാഠപുസ്തക സമരം തുടങ്ങിയ സമരങ്ങളും സെനറ്റ് സിൻഡിക്കേറ്റ് തുടങ്ങിയവയിലേക്കുള്ള വിദ്യാർഥി പ്രാധിനിധ്യം കലോത്സവങ്ങൾ തുടങ്ങിയ അവകാശ മുന്നേറ്റങ്ങളും കെഎസ്‌യുവിന്റെ ചരിത്രത്തിലെ പൊൻതൂവലാണ്. ജോർജ് തരകനിലൂടെ തുടങ്ങി വയലാർ രവി
എ കെ ആന്റണിയിലൂടെയും ഉമ്മൻചാണ്ടിയിലൂടെയും കെ എം അഭിജിത്തും കടന്ന് എന്നിലേക്ക് ഈ സംഘടന എത്തിനിൽക്കുമ്പോൾ സംഘടനപരമായ പിളർപ്പുകളും പ്രതിസന്ധികളും കഴിഞ്ഞ് വലിയ സ്വപ്നങ്ങളാണ് ഈ സംഘടനയ്ക്ക് പങ്കുവയ്ക്കാൻ ഉള്ളത്. ഒരു കാലഘട്ടത്തിൽ എങ്ങനെ ഒരു സംഘടന പ്രവർത്തിക്കണമെന്ന് കാണിച്ചുകൊടുത്തത്തിൽ നിന്ന് ഇന്ന് ഒട്ടനവധി പ്രതിസന്ധികളെ എല്ലാ ദിവസവും തരണം ചെയ്തുകൊണ്ട് ഈ സംഘടന മുന്നോട്ടുപോകുന്നുണ്ടെങ്കിൽ അത് ഒരു പ്രതീക്ഷയാണ്. വർഷങ്ങളായി ഒട്ടനവധി വിദ്യാർത്ഥികൾ മനസ്സിൽ കൊണ്ടുനടക്കുന്ന വലിയ സ്വപ്നങ്ങളുടെ ആത്മാർത്ഥതയുടെ പ്രതിബിംബമാണ് . കഴിഞ്ഞ ആരോഗ്യ സർവകലാശാല തിരഞ്ഞെടുപ്പുകളിൽ വർഷങ്ങൾക്കുശേഷം വലിയ മുന്നേറ്റം കെഎസ്‌യു കാഴ്ചവയ്ക്കുമ്പോൾ തീരാത്ത വേനലും തോരാത്ത മഴയും കണ്ട ഈ പ്രസ്ഥാനം തിരിച്ചുവരവിന് പാതയിലാണ് എന്ന് സൂചിപ്പിക്കുന്നു. ഇനി വരുന്ന കാലം പ്രതീക്ഷകളുടെതാണ്. തിരിച്ചുവരവുകളുടേതാണ്. വേരറ്റു പോകാതെ ഈ വൻമരം അതിന്റെ ചില്ലകളും ഇലകളും കായ്കളും വീണ്ടും മുളപൊട്ടി വളരുന്നത് ലോകം ആശ്ചര്യത്തോടെ വീക്ഷിക്കുമ്പോൾ തോറ്റു കൊടുക്കാത്ത വീര്യത്തോടെ തളർന്നുവീഴാത്ത ശൗര്യവുമായി സമരഭൂവിൽ ദീപശിഖാഗീത നീല പതാക ഉയർന്നു പാറുക തന്നെ ചെയ്യണം.
Featured
പ്രതികളെ എത്തിച്ചത് അടൂർ കെഎപി ക്യാംപിൽ

കൊല്ലം: തട്ടിക്കൊണ്ടു പോകൽ കേസിലെ പ്രതികളെ എത്തിച്ചത് അടൂരിലെ സായുധ സേനാ ക്യാംപ് മൂന്നിൽ. ശബരിമല വിശേഷങ്ങളുമായി ബന്ധപ്പെട്ട് ഐജി സ്പർജൻ കുമാർ ഇന്നലെ പത്തനംതിട്ടയിലായിരുന്നു ക്യാംപ്. രാവിലെ തന്നെ പ്രതികളെ തേടി കൊല്ലം സിറ്റി കമ്മിഷണറുടെ പ്രത്യേക സ്ക്വാഡിലെ അംഗങ്ങൾ തെങ്കാശിയിലേക്കു പുറപ്പെട്ടിരുന്നു. എന്നാൽ ഇക്കാര്യം അതീവ രഹസ്യമായി സൂക്ഷിച്ചു. പൊലീസിലെ തന്നെ വളരെ ചുരുക്കം പേർക്കു മാത്രമേ ഇതേക്കുറിച്ച് വിവരം കിട്ടിയിരുന്നുള്ളു.
ക്രമസമാധാന ചുതലയുള്ള എഡിജിപി എം.ആർ അജിത് കുമാർ, ഈ കേസിന്റെ അന്വേഷണ ചുമതലയുള്ള ഡിഐജി ആർ. നിശാന്തിനി എന്നിവരുടെ നേതൃത്വത്തിൽ റൂറൽ എസ്പി, ജില്ലയിലെ ഡിവൈഎസ്പിമാർ എന്നിവരുടെ യോഗം ഇന്നലെ രാവിലെ കൊട്ടാരക്കര റൂറൽ എസ്പി ഓഫീസിൽ കൂടി. സ്ഥിതിഗതികൾ സൂക്ഷ്മമായി വിലയിരുത്തിയ ശേഷം വിവരം ഹെഡ് ക്വാർട്ടേഴ്സിനും കൈമാറി. പ്രതികളെ അടൂരിലേക്കു കൊണ്ടു വരാൻ പിന്നീടാണു തീരുമാനിച്ചത്. മാധ്യമങ്ങളിൽ നിന്ന് അകലം പാലിക്കാനും വിശദമായ ചോദ്യം ചെയ്യലിനുമാണ് പ്രതികളെ അടൂർ ക്യാംപിലെത്തിച്ചത്. പ്രതികൾ എത്തുന്നതിനു വളരെ മുൻപ് തന്നെ ഇവിടെ ശക്തമായ പൊലീസ് കാവൽ ഏർപ്പെടുത്തിയിരുന്നു. മാധ്യമങ്ങൾക്കു കർശനമായ വിലക്കാണ് ഏർപ്പെടുത്തിയിരിക്കുന്നത്.
പ്രതികളെ പിടികൂടിയ കാര്യം സ്ഥിരീകരിക്കുകയും ഇവർ തന്നെയാണ് പ്രതികളെന്നുപ്രഥമ ദൃഷ്‌ട്യാ ഉറപ്പാക്കുകയും ചെയ്ത ശേഷമാണ് അവരെ അടൂരിലെ കെഎപി ക്യാംപിലെത്തിക്കാൻ തീരുമാനമായത്. ഇന്നലെ വൈകുന്നേരം 5.15ന് പ്രതികളെയും കൊണ്ടുള്ള വാഹനങ്ങൾ കെഎപി ക്യാംപിലെത്തി.
എഡിജിപി അജിത് കുമാർ, ഐജി സപ്രജൻ കുമാർ, ഡിഐജി നിശാന്തിനി തുടങ്ങിയവർ കെഎപി ക്യാംപിലെത്തിയിട്ടുണ്ട്.
Featured
തുമ്പുണ്ടാക്കിയതു നീലകാർ, അറസ്റ്റ് ഹോട്ടലിൽ വച്ച്

കൊല്ലം: ഓയൂരിൽ നിന്ന് ആറ് വയസുകാരിയെ തട്ടിക്കൊണ്ടു പോയ കേസിൽ തുമ്പുണ്ടാക്കിയത് നീല കാർ. കെഎൽ 2 സെഡ് 7337 മാരുതി കാറാണിത്. പ്രതികളുടേതെന്നു സംശയിക്കുന്ന ഈ കാർ സംഭവം നടന്നതിന്റെ പിറ്റേ ദിവസം ആശ്രാമം ലിങ്ക് റോഡിൽ കണ്ടതായി സിസി ടിവി ദൃശ്യങ്ങളിലുണ്ടായിരുന്നു. കാർ കണ്ട കാര്യം ദൃക് സാക്ഷികളുടെ മൊഴിയുണ്ട്. തട്ടിക്കൊണ്ടു പോയതിന്റെ പിറ്റേ ദിവസം തന്നെ ഒരു നീല കാറിലാണ് കൊല്ലത്തേക്കു കൊണ്ടു വന്നതെന്നു കുട്ടിയും വെളിപ്പെടുത്തിയിരുന്നു. ഈ സാഹചര്യങ്ങളെല്ലാം വച്ച് പൊലീസ് നടത്തിയ അന്വേഷണമാണ് ഇന്നലെ തമിഴ്നാട്ടിലെ പുളിയറയിലെത്തിയത്.
പൊലീസ് എത്തുമ്പേൾ പ്രതികൾ ഒരു ഹോട്ടലിൽ ഭക്ഷണം കഴിക്കുകയായിരുന്നു. പൊലീസാണെന്നു തിരച്ചറിഞ്ഞതോടെ അവർ ഒരു തരത്തിലുമുള്ള ചെറുത്തു നില്പിനു തയാറായില്ല. പൊലീസുമായി പൂർണമായി സഹകരിച്ചു. നീല കാർ ഈവർ തങ്ങിയ ഹോട്ടലിലുണ്ടായിരുന്നു. പ്രതികളിൽ സ്ത്രീയെ കൂടാതെ ഒരു കുട്ടിയെയും ഈ കാറിൽ കയറ്റിയാണ് പൊലീസ് കൊല്ലത്തേക്കു തിരിച്ചത്.
ഒപ്പമുണ്ടായ പുരുഷനെ പോലീസ് ജീപ്പിലും കൊണ്ടുവന്നു.
Featured
കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസില്‍ മൂന്നുപേര്‍ തമിഴ്‌നാട്ടില്‍ പിടിയിൽ

കൊല്ലം:കൊല്ലം ഓയൂരിൽ നിന്ന് ആറ് വയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ മൂന്നു പേരെ പൊലീസ് പിടികൂടി. തമിഴ്നാട് പുളിയറയിൽ നിന്നാണ് ഇവരെ പിടികൂടിയത്. രണ്ട് വാഹനങ്ങളും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
പ്രതികൾ ചാത്തന്നൂർ സ്വദേശികളാണെന്നാണ് ലഭിക്കുന്ന വിവരം. കുട്ടിയുടെ പിതാവുമായുള്ള സാമ്പത്തിക തര്‍ക്കമാണ് കൃത്യത്തിന് പിന്നിലെന്നാണ് സൂചന. കൂടുതൽ വിവരങ്ങൾ ലഭ്യമാകുന്നതേയുള്ളു. ഇവർ മൂന്നു പേരും തട്ടിക്കൊണ്ടുപോകലുമായി നേരിട്ടു ബന്ധമുള്ളവരാണെന്ന് പൊലീസ് സ്ഥിരീകരിച്ചു.
-
Kerala3 months ago
വീണ ജോർജിനെ മാറ്റണം; ജനങ്ങൾക്ക് വേണ്ടിയാണ് പറയുന്നതെന്ന് ഡോ. എസ്.എസ്. ലാൽ
-
Kerala2 months ago
കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസ്: മുഖ്യപ്രതി സതീഷ്കുമാർ ഒരു കോടി രൂപ നൽകിയെന്ന് വെളിപ്പെടുത്തലുമായി ജ്വല്ലറി ഉടമ
-
Kerala3 months ago
ഗണേഷ്കുമാർ ആറ് മാസം തടവിൽ പാർപ്പിച്ചു; സോളാർ കേസിലെ പരാതിക്കാരിയുടെ വെളിപ്പെടുത്തൽ
-
Featured2 months ago
‘സർക്കാരിനെതിരെ വിധിയെഴുതി വിദ്യാർത്ഥികളും’; എംജി സർവകലാശാല തിരഞ്ഞെടുപ്പിൽ കെഎസ്‌യു മുന്നേറ്റം
-
News2 months ago
പിറന്നാൾ ദിനത്തിൽ കുഞ്ഞിന് വ്യത്യസ്തമായൊരു സമ്മാനമൊരുക്കി മാതാവ്
-
Palakkad1 month ago
പാലക്കാട് ജില്ലയിലെ ക്യാമ്പസുകളിൽ കെഎസ്‌യു തേരോട്ടം
-
Kerala4 weeks ago
പങ്കാളിത്ത പെൻഷൻ ഉടൻ പിൻവലിക്കണം; സെക്രട്ടേറിയറ്റ് അസോസിയേഷൻ -
Alappuzha3 months ago
ഡോ. പ്രീതി അഗസ്റ്റിന് ഒന്നാം റാങ്ക്
You must be logged in to post a comment Login