Kerala
കേരളത്തിൽ പി.എം.ശ്രീ സ്കൂളുകൾ നടപ്പാക്കാനുള്ള സർക്കാർ തീരുമാനം സാമ്പത്തിക നേട്ടത്തിന് വേണ്ടി: കെ.പി.എസ്.ടി.എ

കൊച്ചി: കേരളത്തിൽ പി.എം.ശ്രീ സ്കൂളുകൾ നടപ്പാക്കാനുള്ള സർക്കാർ തീരുമാനം സാമ്പത്തിക നേട്ടത്തിന് വേണ്ടിയെന്ന് കെ.പി.എസ്.ടി.എ. 2022 സെപ്റ്റംബർ 7 ന് ക്യാബിനറ്റ് അംഗീകരിച്ച കേന്ദ്ര ആവിഷ്കൃത പദ്ധതിയാണ് പി എം ശ്രീ. ഇന്ത്യയിൽ 14500 പി എം ശ്രീ സ്കൂളുകൾ ആരംഭിക്കാനാണ് പദ്ധതി. 27360 കോടി രൂപയാണ് ഈ പദ്ധതിക്കായി അഞ്ചുവർഷം കൊണ്ട് ചിലവ് ചെയ്യുന്നത്. ഇതിൽ 18128 കോടി രൂപ കേന്ദ്ര വിഹിതമാണ്. പി എം ശ്രീ നടപ്പാക്കുന്ന വിദ്യാലയങ്ങൾക്ക് 1 കോടി 25 ലക്ഷം രൂപ വീതം കേന്ദ്രസർക്കാർ നൽകും.
രാജ്യത്തെ മികച്ച വിദ്യാലയങ്ങൾ തന്നെയാണ് പിഎം ശ്രീ വിദ്യാലയങ്ങൾ ആക്കാൻ തിരഞ്ഞെടുക്കുന്നത്. കാലങ്ങൾക്കു മുമ്പ് വിവിധ സർക്കാരുകളോ,മാനേജ്മെന്റുകളോ, വ്യക്തികളോ സ്ഥാപിച്ച വിദ്യാലയങ്ങളാണ് ഇവയെല്ലാം. ഈ പദ്ധതിയുടെ കീഴിൽ വരുന്നതോടുകൂടി ഈ വിദ്യാലയങ്ങളുടെ എല്ലാം പേര് പി.എം. ശ്രീ എന്ന് മാറ്റും. ഈ വിദ്യാലയങ്ങളിലെല്ലാം പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രവും പേരും വെക്കും. സർക്കാർ ഖജനാവിലെ പൊതുജനങ്ങളുടെ പണമെടുത്ത് വിദ്യാഭ്യാസ പരിഷ്കാരപ്രവർത്തനം നടത്തുമ്പോൾ പോലും ആ വിദ്യാലയങ്ങളിൽ പ്രധാനമന്ത്രിയുടെ പേരും ചിത്രവും വയ്ക്കുക വഴി പിൽക്കാലത്ത് ഈ വിദ്യാലയങ്ങൾ എല്ലാം അദ്ദേഹത്തിന്റെ പേരിൽ അറിയപ്പെടണം എന്നുള്ളതാണ് ഇതിന്റെ പിന്നിൽ രാഷ്ട്രീയലക്ഷ്യം. ഈ മികച്ച വിദ്യാലയങ്ങളുടെ എല്ലാം നിലവിലുള്ള പൈതൃകം ഒരു രാഷ്ട്രീയനേതാവിന്റെ കാൽച്ചുവട്ടിൽ അടിയറ വയ്ക്കുന്ന സാഹചര്യം ഉണ്ടാവുന്നു. മറ്റൊരുതരത്തിൽ പറഞ്ഞാൽ ഇവിടെ ചരിത്രം തിരുത്തിക്കുറിക്കപ്പെടുന്നു.
ദേശീയ വിദ്യാഭ്യാസ നയം നടപ്പാക്കാതെ മാറിനിൽക്കുന്ന സംസ്ഥാനങ്ങളെ നിർബന്ധപൂർവ്വം ഇതിലേക്ക് കൊണ്ടുവരുവാനുള്ള രാഷ്ട്രീയ ശ്രമത്തിന്റെ ഭാഗമാണ് ഈ വിദ്യാലയങ്ങൾ. ഓരോ സംസ്ഥാനത്തെയും ലീഡിങ് വിദ്യാലയങ്ങളായ ഈ വിദ്യാലയങ്ങളിൽ നടപ്പാക്കുന്ന പദ്ധതികൾ പിന്നീട് മറ്റു വിദ്യാലയങ്ങളിലേക്കും വ്യാപിപ്പിക്കും എന്ന് വ്യക്തമായി പറയുന്നുണ്ട്
ഇതിന്റെ പിന്നിലെ രാഷ്ട്രീയം മനസ്സിലാക്കി നടപ്പാക്കാൻ മടിച്ചു മാറി നിൽക്കുന്ന സംസ്ഥാനങ്ങൾക്ക് വിദ്യാഭ്യാസ മേഖലയിൽ നൽകിവരുന്ന സഹായങ്ങൾ നിർത്തൽ ചെയ്തുകൊണ്ട് സംസ്ഥാന സർക്കാരുകളെ സമ്മർദ്ദത്തിൽ ആക്കി നിർബന്ധപൂർവ്വം ഇതിന്റെ ഭാഗമാക്കി മാറ്റുന്ന സമ്മർദ്ദ തന്ത്രമാണ് കേന്ദ്രസർക്കാർ ഇക്കാര്യത്തിൽ നിലവിൽ പ്രയോഗിക്കുന്നത്.
കേന്ദ്രസർക്കാരി ന്റെ സമ്മർദ്ദത്തിന് വഴങ്ങി പി.എം. ശ്രീ സ്കൂൾ നടപ്പാക്കാം എന്ന് കേരള സർക്കാർസമ്മതിച്ചു. അടുത്ത അധ്യയന വർഷം തുടങ്ങുന്നത്തിന് മുൻപേ അതിനുള്ള ധാരണ ഒപ്പിടാമെന്നു വ്യക്തമാക്കി പൊതു വിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി റാണി ജോർജ് കേന്ദ്ര വിദ്യാഭ്യാസ സെക്രട്ടറി കത്തയച്ചു. ഇതോടെ ദേശീയ വിദ്യാഭ്യാസം നയത്തിന് കേരള സർക്കാർ എതിരാണെന്നും, യാതൊരു കാരണവശാലും അത് കേരളത്തിൽ നടപ്പാക്കില്ല എന്നുമുള്ള വ്യാജ പ്രചരണം അവസാനിക്കുന്ന അവസ്ഥയിലേക്ക് കാര്യങ്ങൾ എത്തി. പി എം ശ്രീ സ്കൂളുകൾ നടപ്പാക്കാനുള്ള ധാരണ പത്രം ഒപ്പിടുക വഴി കേന്ദ്ര വിദ്യാഭ്യാസ നയം നടപ്പാക്കാൻ കേരളം നിർബന്ധിതമായി. സമഗ്ര ശിക്ഷയുടെ ഭാഗമായി നിലവിൽ കേരളം ധനസഹായം വാങ്ങുന്നുണ്ടെന്നി രിക്കെ രാഷ്ട്രീയ കാരണങ്ങളുടെ പേരിൽ പദ്ധതി നടപ്പാക്കാതിരിക്കുന്നതിൽ കേന്ദ്രം നീരസം പ്രകടിപ്പിച്ചിരുന്നു. SSK യ്ക്ക് കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ ലഭിക്കാനുള്ള കേന്ദ്ര വിഹിതത്തിൽ മൂന്നും,നാലും ഗഡുക്കളായ 168 കോടി രൂപ കേന്ദ്രം നൽകിയിട്ടില്ല. പി എം ശ്രീ പദ്ധതി നടപ്പാക്കിയില്ലെങ്കിൽ തുക നൽകില്ലെന്ന് കേന്ദ്രം നിലപാടെടുത്തു. ഇതോടെ അടുത്ത അധ്യയന വർഷം പി എം ശ്രീ നടപ്പാക്കാമെന്ന് സംസ്ഥാനം സമ്മതിച്ചു. ഇതിനായി പ്രിൻസിപ്പൽ സെക്രട്ടറിയുടെ നേതൃത്വത്തിൽ സമിതി രൂപീകരിച്ച വിവരം കേന്ദ്രത്തെ അറിയിക്കുകയും ചെയ്തു. സാമ്പത്തിക നേട്ടത്തിന് വേണ്ടി ഏത് ആദർശവും പണയം വയ്ക്കുന്ന അവസ്ഥയിലേക്ക് കേരളത്തിലെ ഇടതുപക്ഷ സർക്കാർ എത്തിച്ചേർന്നു എന്നതിന് ഇത് വ്യക്തമായ ഒരു ഉദാഹരണമാണ്. കേരള സർക്കാരിന്റെ ഈ തീരുമാനത്തെ പ്രശംസിച്ച് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം കുറുപ്പിറക്കുകയും ചെയ്തു. കേരളത്തിൽ 332 സ്കൂളുകൾക്ക് 5 വർഷത്തേക്ക് പദ്ധതി വഴി കേന്ദ്രവിഹിതമായി ലഭിക്കുന്ന 1008 കോടി രൂപയിലും എസ് എസ് കെ ക്ക് വർഷാവർഷം കിട്ടേണ്ട 390 കോടി രൂപയിലും മാത്രമാണ് സംസ്ഥാന സർക്കാർ ഇപ്പോൾ കണ്ണ് വെച്ചിട്ടുള്ളത്.
പി.എം. ശ്രീ പദ്ധതി വഴി കേരളത്തിലെ നിലവിലെ മികച്ച 332 വിദ്യാലയങ്ങൾ കോടിക്കണക്കിന് രൂപ ചെലവ് ചെയ്ത് വീണ്ടും മികവിന്റെ കേന്ദ്രങ്ങളാക്കി ഉയർത്തുമ്പോ മ്പോൾ ഇവിടുത്തെ സാധാരണ വിദ്യാലയങ്ങൾ, ഭൗതിക സാഹചര്യങ്ങളുടെ അപര്യാപ്തത മൂലം വിദ്യാർത്ഥികളുടെ ദൗർലഭ്യം കൊണ്ട് പൂട്ടി പോകേണ്ട അവസ്ഥയിലേക്ക് എത്തിച്ചേരും. അത്തരം വിദ്യാലയങ്ങളെ സംരക്ഷിക്കാനായി പകരം പദ്ധതികളും ഭാരിച്ച ഫണ്ടും സർക്കാരോ, മാനേജ്മെന്റോ ചെലവഴിച്ചില്ലെങ്കിൽ നാളെകളിൽ വലിയ ദുരന്തമാണ് ഈ വിദ്യാലയങ്ങളെ കാത്തിരിക്കുന്നത് എന്നത് വ്യക്തം. വരാൻ പോകുന്ന വലിയ ദുരന്തങ്ങളെ നമുക്ക് കാത്തിരുന്ന് കാണാമെന്നും അദ്ദേഹം പറഞ്ഞു.
Kerala
പെൻഷൻകാരുടെ ആയുസ്സ് അറ്റുപോകണമെന്ന് മന്ത്രിയും, അറുപതിനായിരം തസ്തിക വെട്ടിക്കുറയ്ക്കാൻ ധനകാര്യവകുപ്പും
സിവിൽ സർവ്വീസിനെ തകർക്കാനുള്ള നീക്കം ചെറുത്ത് തോൽപ്പിക്കുമെന്ന്; ചവറ ജയകുമാർ

തിരുവനന്തപുരം: സംസ്ഥാനത്തെ പെൻഷൻകാരുടെ ആയുർദൈർഘ്യം കുറയണമെന്ന മന്ത്രിയുടെ വിവാദ പ്രസംഗം സാംസ്കാരിക കേരളത്തോടുള്ള അവഹേളനമാണെന്നും മന്ത്രി വിവാദ പരാമർശം പിൻവലിച്ച് മാപ്പു പറയണമെന്നും എൻ.ജി.ഒ അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ചവറ ജയകുമാർ ആവശ്യപ്പെട്ടു. കേരള എൻ.ജി.ഒ അസോസിയേഷൻ സെക്രട്ടറിയേറ്റിലേക്ക് നടത്തിയ പ്രതിഷേധ മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഓഫീസ് അറ്റന്റന്റ്/ ടൈപ്പിസ്റ്റ്/ഡ്രൈവർ തുടങ്ങി അറുപത്തിനായിരത്തിലധികം തസ്തികകൾ ഇല്ലാതാക്കുന്നു. ഇത് അഭ്യസ്തവിദ്യരായ യുവതയെ വഞ്ചിക്കുന്ന നടപടിയാണ്. പി.എസ്.സിയുടെ മത്സര പരീക്ഷ എഴുതി റാങ്ക് ലിസ്റ്റിൽപ്പെട്ട് നിയമനം കാത്തിരിക്കുന്ന ഉദ്യോഗാർഥികളുടെ സർക്കാർ ജോലിയെന്ന പ്രതീക്ഷയുടെ കടയ്ക്കൽ കത്തി വെച്ചിരിക്കുകയാണ്. പെൻഷൻ പ്രായം വർദ്ധിപ്പിക്കുന്നെവെന്നു പറയുമ്പോൾ അരയും തലയും മുറുക്കി ഇറങ്ങുന്ന ഇടത് യുവജന സംഘടനകളെ ഇപ്പോൾ കാണാനില്ല. കേരളത്തിന്റെ സർക്കാർ ഓഫീസുകൾ കമ്മ്യൂണിസ്റ്റുകാർക്ക് യഥേഷ്ടം വിഹരിക്കാൻ തുറന്നിട്ടുകൊടുക്കുകയാണ്.
ജോലിക്ക് വേതനവും വിരമിച്ച ജീവനക്കാർക്ക് പെൻഷനും ലോകമെമ്പാടും അംഗീകരിച്ചതാണ്. സർക്കാർ സർവീസിൽ നിന്നും വിരമിച്ച ജീവനക്കാരുടെ ആനുകൂല്യങ്ങൾ നൽകേണ്ടത് സർക്കാരിന്റെ ഉത്തരവാദിത്തമാണ്. അതിൽ നിന്നും പിൻവാങ്ങാനുള്ള സകല തന്ത്രവും പയറ്റുന്ന ഭരണകൂടം ഇപ്പോൾ മന്ത്രിസഭയിലെ പ്രമുഖനായ മന്ത്രിയെ ഉപയോഗിച്ച് തന്നെ പെൻഷനായ ജീവനക്കാരെ അപഹസിക്കുകയാണ്. ഇത് തിരുത്തിയെ മതിയാവൂ.
ജീവനക്കാരുടെ ശമ്പളവും പെൻഷനും അട്ടിമറിക്കാൻ ആസൂത്രിതമായ ശ്രമം നടക്കുന്നുണ്ട്. ഇതിന്റെ ഭാഗമായാണ് സിവിൽ സർവീസിലെ അടിസ്ഥാന തസ്തികകളായ ഓഫീസ് അറ്റൻഡന്റിന്റെയും ടൈപ്പിസ്റ്റുമാരുടേയും തസ്തികകളിൽ ഇനി സ്ഥിര നിയമനം വേണ്ട കരാറടിസ്ഥാനത്തിലുള്ള നിയമനം മാത്രം മതി എന്ന് ഉത്തരവിറക്കിയത്. വിരമിച്ച ഐ.എ.എസുകാരെയും ഐ.പി.എസുകാരെയും ഉന്നത തസ്തികകളിൽ നിയമിച്ച് അവർക്ക് ശമ്പളവും പെൻഷനും നൽകുന്ന സർക്കാരാണ് താഴെത്തട്ടിൽ ഉള്ള തസ്തികകൾ ഇല്ലാതാക്കാനായി ഭരണപരിഷ്കാര കമ്മീഷനെ കൂട്ടുപിടിക്കുന്നത്. സിവിൽ സർവീസ് ഡൗൺ സൈസ് ചെയ്യാനുള്ള ബോധപൂർവ്വമായ ശ്രമമാണ് നടക്കുന്നത്. ഇ-ഓഫീസ് നടപ്പിൽ വന്നതോടെ ജീവനക്കാരുടെ ആവശ്യമില്ല എന്ന തൊടു ന്യായമാണ് സർക്കാർ ഇതിനായി മുന്നോട്ടുവയ്ക്കുന്നത്. എന്നാൽ ഭരണ സൗകര്യത്തിനായുള്ള ക്രമീകരണം മാത്രമാണ് ഇ-ഓഫീസ് എന്നതും നിലവിലുള്ള ജോലിഭാരത്തിൽ ഇത് വ്യത്യാസം വരുത്തുന്നില്ല എന്നതും സർക്കാർ അംഗീകരിക്കാൻ തയ്യാറാവുന്നില്ല. ഡാറ്റ എൻട്രി ക്ലർക്ക്മാർ തന്നെ ചെയ്യുന്നു എന്ന വിവക്ഷയിലാണ് ടൈപ്പിസ്റ്റ് തസ്തികയെ ഇല്ലാതാക്കാൻ ശ്രമിക്കുന്നത്. എന്നാൽ എല്ലാ വകുപ്പുകളിലും ഡിജിറ്റലൈസേഷൻ നടപ്പാക്കിയതോടെ ഡാറ്റാ എൻട്രിയുടെ പ്രാധാന്യം വർധിക്കുകയാണ് ഉണ്ടായത്. ഉത്തരവാദിത്തപ്പെട്ട ജോലികൾ ചെയ്ത് തീർക്കുന്നതിനിടെ ക്ലർക്ക്മാർക്ക് ഡാറ്റ എൻട്രി കൂടി സമയബന്ധിതമായി ചെയ്യാൻ കഴിയില്ല. ഫലത്തിൽ പൊതുജനങ്ങൾക്ക് ലഭിക്കുന്ന സേവനങ്ങൾ വൈകിപ്പിക്കുക എന്നത് മാത്രമേ ഇതിലൂടെ സാധ്യമാകുകയുള്ളൂ. എന്തിനും ഏതിനും കരാർ നിയമനമാണ് പരിഹാരമാർഗമായി സർക്കാർ മുന്നോട്ടുവയ്ക്കുന്നത്. പി.എസ്.സി യേയും എംപ്ലോയ്മെൻറ് എക്സ്ചേഞ്ചിനെയും നോക്കുകുത്തിയാക്കി സംവരണ തത്വങ്ങളും വിദ്യാഭ്യാസ യോഗ്യതയും പരിഗണിക്കാതെ കുടുംബശ്രീയുടെ മറവിൽ പാർട്ടി നിയമനവും കരാർ നിയമനവും നടത്താനുള്ള ശ്രമത്തെ ചെറുത്തു തോൽപ്പിക്കും. ഇത് സിവിൽ സർവീസ് സ്വകാര്യവൽക്കരണത്തിലേക്കുള്ള ആദ്യ ഘട്ടമാണ് എന്നതിൽ സംശയമില്ല.
ഇന്ത്യയിലെ തന്നെ ഏറ്റവും അധികം അഭ്യസ്തവിദ്യർ തൊഴിൽരഹിതരായുള്ള സംസ്ഥാനത്ത് അവസരം ഇല്ലാതാക്കി മാനദണ്ഡങ്ങളെല്ലാം കാറ്റിൽ പറത്തിയുള്ള കരാർ നിയമനങ്ങൾ അംഗീകരിക്കാനാവില്ല. ടൈപ്പിസ്റ്റ് തസ്തികയും ഓഫീസ് അറ്റൻഡ് തസ്തികയും സിവിൽ സർവീസിന്റെ അവിഭാജ്യ ഘടകങ്ങളാണ്. അത് നിർത്തലാക്കാനുള്ള നീക്കം ചെറുത്തു തോൽപ്പിക്കും. ഭരണഘടനാ വിരുദ്ധവും ജനവിരുദ്ധവുമായ പ്രസ്താവന മന്ത്രി തിരുത്തണമെന്നും തസ്തികകൾ നിർത്തലാക്കി കൊണ്ടുള്ള ധനവകുപ്പിന്റെ ഉത്തരവ് ഉടൻ പിൻവലിക്കണമെന്നും തുടർന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
വി.എസ് രാഘേഷ് അധ്യക്ഷത വഹിച്ചപരിപാടയിൽ ആർ.എസ്. പ്രശാന്ത് കുമാർ, അരുൺ ജി ദാസ്, ജോർജ്ജ് ആന്റണി, ഷൈൻകുമാർ ബി.എൻ , ലിജു എബ്രഹാം, എൻ.വി. വിപ്രേഷ്കുമാർ, റെനി രാജ് എന്നിവർ സംസാരിച്ചു.
Featured
കെഎസ്‌ഇബി ഉദ്യോഗസ്ഥൻ ഓഫീസില്‍ കുഴഞ്ഞുവീണു മരിച്ചു

കോട്ടയം: കെഎസ്‌ഇബി ഉദ്യോഗസ്ഥൻ ഓഫീസില്‍ കുഴഞ്ഞുവീണു മരിച്ചു. ചെമ്പ് കെഎസ്‌ഇബി ഓഫീസിലാണ് സംഭവം. 45കാരനായ അനില്‍ കുമാറാണ് മരിച്ചത്. ചെമ്പ് കെഎസ്‌ഇബി ഓഫീസിലെ ലൈൻമാനായിരുന്നു അനില്‍.രാവിലെ ഓഫീസില്‍ വച്ച് അനില്‍ കുഴഞ്ഞു വീണതോടെ മറ്റ് ഉദ്യോഗസ്ഥര്‍ ചേര്‍ന്ന് അദ്ദേഹത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഹൃദയാഘാതമാണ് മരണകാരണമെന്ന് സംശയം. ഭാര്യ: രശ്മി, മക്കള്‍: ശ്രീഹരി, നവ്യശ്രീ
Featured
ഐബി ഉദ്യോഗസ്ഥയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി
തിരുവനന്തപുരം വിമാനത്താവളത്തിലെ എമിഗ്രേഷൻ വിഭാഗത്തിലെ ഉദ്യോഗസ്ഥയാണ് മരിച്ചത്

തിരുവനന്തപുരം: ഐബി ഉദ്യോഗസ്ഥയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം വിമാനത്താവളത്തിലെ എമിഗ്രേഷൻ വിഭാഗത്തിലെ ഉദ്യോഗസ്ഥ മേഘ(24)ആണ് മരിച്ചത്.പത്തനംതിട്ട സ്വദേശിയാണ് മേഘ. ചാക്ക റെയില്‍വേ ട്രാക്കില്‍ മേഘയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. ജോലി കഴിഞ്ഞ് ഇന്ന് രാവിലെ വിമാനത്താളത്തില്‍ നിന്നും മടങ്ങിയതായിരുന്നു. എന്താണ് മരണത്തിന് കാരണമെന്ന് വ്യക്തമല്ല. പൊലീസ് സ്ഥലത്തെത്തി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.
-
News2 months ago
സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി: കേന്ദ്രത്തോട് 24,000 കോടി രൂപയുടെ പ്രത്യേക പാക്കേജ് ആവശ്യപ്പെട്ട് കേരളം
-
News2 months ago
പണിമുടക്ക് നോട്ടീസ് നൽകി
-
Thiruvananthapuram2 months ago
ജീവനക്കാരെ പറ്റിച്ച ബജറ്റ്: സെ ക്രട്ടറിയേറ്റ് ആക്ഷൻ കൗൺസിൽ
-
Kerala2 months ago
ധനസമാഹരണത്തിന് ശമ്പളം ലക്ഷ്യമിട്ട്
ബഡ്ജറ്റ് അവതരിപ്പിക്കുന്ന സര്‍ക്കാര്‍ കേരളത്തില്‍ മാത്രം; ചവറ ജയകുമാര്‍ -
Featured2 months ago
സംസ്ഥാനത്ത് നാളെ 6 ജില്ലകൾക്ക് അവധി
-
Featured1 month ago
കേരളം രഞ്ജിട്രോഫി സെമിയില്‍
-
Kuwait2 weeks ago
ഈദ് അൽ ഫിത്തർ അവധി ദിവസങ്ങൾ മുൻകൂട്ടി പ്രഖ്യാപിച്ചു
-
Featured2 months ago
ടി പി ചന്ദ്രശേഖരന്റെയും കെ കെ രമയുടെയും മകൻ അഭിനന്ദ് വിവാഹിതനായി
You must be logged in to post a comment Login