Global
എം.വി. ഗോവിന്ദന്റെ പാർട്ടി ക്ലാസല്ല,
കേരളത്തിലെ പത്ര പ്രവർത്തനം
സിപിഎം സംസ്ഥാന സെക്രട്ടറി ആകുന്നതിനു മുൻപ് എം.വി. ഗോവിന്ദൻ അധ്യാപകനായിരുന്നു. സ്കൂൾ ക്ലാസുകളിൽ മാത്രമല്ല പാർട്ടി ക്ലാസുകളിലും തിളങ്ങി. പാർട്ടിയുടെ നയപരിപാടികളും സമീപനങ്ങളും പാർ
ട്ടി അച്ചടക്കവുമൊക്കെ അണികളെ പഠിപ്പിക്കാൻ ചുമതലപ്പെട്ട ആളായിരുന്നു ഗോവിന്ദൻ. അദ്ദേഹത്തിന്റെ ക്ലാസുകളിലിരുന്ന സാധാരണ കുട്ടികളുടെ കാര്യം പോകട്ടെ, പാർട്ടി ക്ലാസുകളിൽ പങ്കെടുത്ത സഖാക്കളാണ് ഗുരുവിനോട് കൂടുതൽ നീതി പുലർത്തുന്നത്. സ്കൂളിലും പാർട്ടിയിലും മാഷ് ആയിരുന്നതു കൊണ്ട് ഗോവിന്ദന് എസ്എഫ്ഐയുമായി വളരെ അടുത്ത ബന്ധം സ്വാഭാവികമാണ്. അതുകൊണ്ടാണ് എറണാകുളം മഹാരാജാസ് കോളെജിലെ വ്യാജ രേഖ കേസിലും എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി.എ. അർഷോ ഉൾപ്പെട്ട പരീക്ഷാ വിവാദത്തിലും അരയും തലയും മുറുക്കി അദ്ദേഹം കുട്ടിസഖാക്കൾക്കൊപ്പം നിൽക്കുന്നത്.
കുട്ടിസഖാക്കളെ സംരക്ഷിക്കുന്നതിന് ഗോവിന്ദൻ മാധ്യമങ്ങൾക്കു നേരേയാണ് വാളെടുക്കുന്നത്. സർക്കാർ വിരുദ്ധ, എസ്എഫ്ഐ വിരുദ്ധ പ്രചാരണവുമായി മാധ്യമങ്ങളുടെ പേരു പറഞ്ഞു നടന്നാൽ ഇനിയും കേസിൽ ഉൾപ്പെടുത്തുമെന്നാണ് ഭീഷണി. മാധ്യമങ്ങൾക്കു മാധ്യമങ്ങളുടെ സ്റ്റാൻഡ് ഉണ്ട്. അതിലേ നിൽക്കാവൂ എന്നാണ് അദ്ദേഹത്തിന്റെ ഉപദേശം.
മാധ്യമങ്ങളുടെ സ്റ്റാൻഡ് നിശ്ചയിക്കാൻ ഗോവിന്ദൻ മാഷിന് ആരാണ് അധികാരം നൽകിയതെന്ന് അറിഞ്ഞുകൂടാ.
കാലത്തിനു നേർക്കു നീട്ടിപ്പിടിക്കുന്ന കണ്ണാടിയാണ് മാധ്യമങ്ങളെന്നാണു വയ്പ്. ചുറ്റും നടക്കുന്ന കാര്യങ്ങളെല്ലാം ഈ കണ്ണാടിയിൽ പതിയും. അതു സമൂഹത്തിനു കാണിച്ചുകൊടുക്കുന്ന പണി മാത്രമാണ് മാധ്യമ പ്രവർത്തകർക്കുള്ളത്. അതാണ് ന്യൂസ്. ചിലപ്പോഴെല്ലാം ഈ കണ്ണാടിയിൽ പതിയുന്ന ദൃശ്യങ്ങൾക്ക് ചില വിശകലനങ്ങളും വിശദീകരണങ്ങളും ആവശ്യമായി വന്നേക്കാം. ഉത്തരവാദിത്വമുള്ള മാധ്യമ പ്രവർത്തകർ അതിനുകൂടി സന്നദ്ധരും സജ്ജരുമായിരിക്കണം. അവർ ജോലി ചെയ്യുന്ന പത്ര-മാധ്യമങ്ങളുടെ നയങ്ങൾക്കനുസരിച്ചുള്ള വിശകലനങ്ങളായിരിക്കും മാധ്യമ പ്രവർത്തകർ നൽകുന്നത്. അതാണു വ്യൂസ്. ന്യൂസും വ്യൂസും കൂടിക്കലർന്നതാണ് മാധ്യമ പ്രവർത്തനം.
ഓരോ പത്രത്തിന്റെയും ചാനലിന്റെയും ന്യൂസും വ്യൂസും നിശ്ചിക്കുന്നതിന് അവയുടെയെല്ലാം തലപ്പത്ത് ശക്തമായ നേതൃത്വമുണ്ട്. ദേശാഭിമാനിയുടെ ന്യൂസും വ്യൂസും ഗോവിന്ദൻ മാഷ് തീരുമാനിക്കുന്നതിൽ തെറ്റില്ല. മറ്റു മാധ്യമങ്ങളുടെ വായ മൂടാൻ വന്നാൽ നടപ്പില്ല, സഖാവേ. അതുകൊണ്ട് ഗവണ്മെന്റിനും എസ്എഫ്ഐക്കും എതിരേ വാർത്ത കൊടുത്താൽ കേസെടുക്കും ജെയിലിലടയ്ക്കും എന്നൊക്കെ പറയുന്നത് പാർട്ടി ക്ലാസിലോ ദേശാഭിമാനിയിലോ മതി, കേരളത്തിലെ മറ്റു മാധ്യമ പ്രവർത്തകരോടു വേണ്ട.
സിപിഎമ്മിലോ ഏതെങ്കിലും പോഷക സംഘടനകളിലോ അംഗത്വമോ നേതൃത്വമോ ഉണ്ടെങ്കിൽ എന്തും ചെയ്യാനുള്ള ലൈസൻസായി മാറിയിട്ടുണ്ട്. ട്രേഡ് യൂണിയൻ, സർവീസ്, വിദ്യാർഥി യൂണിയൻ തുടങ്ങിയ സമസ്ത മേഖലയിലും സ്ഥിതി ഇതാണ്. ഈ ധാർഷ്ട്യം അഥവാ ധിക്കാരമാണ് എറണാകുളം മഹാരാജാസ് കോളെജിലും നടന്നത്.
കേരളത്തിലെ ഏറ്റവും സമ്പന്നമായ ക്യാംപസുകളിലൊന്നാണിത്. അവിടെ പഠിപ്പിച്ചവരും പഠിച്ചവരും സമൂഹത്തിന്റെ ഏതേതൊക്കെ നിലകളിൽ എത്തിയെന്ന് ഒന്നോർത്താൽ കൊള്ളാം. സ്വയംഭരണാവകാശമുള്ള ഈ വലിയ ക്യാംപസിന്റെ പേരിൽ വ്യാജ രേഖ ചമച്ച് ഒരു പാർട്ടി സഖാവ് സർക്കാർ ജോലി തരപ്പെടുത്താൻ നടത്തിയ ശ്രമങ്ങളെ എങ്ങനെ നിസാരവൽക്കരിക്കാനാവും. അതിന്റെ അന്വേഷണത്തിനാണ് മാധ്യമ പ്രവർത്തകർ ക്യാംപസിലെത്തിയത്. ഏഷ്യാനെറ്റ് ചാലനിലിന്റെ ചീഫ് റിപ്പോർട്ടർ അഖില നന്ദകുമാർ ക്യാംപസിലെത്തിയതും അതിനു തന്നെയാണ്.
ഈ അന്വേഷണത്തിലാണ് വ്യാജ രേഖ ചമച്ച കെ. വിദ്യ എന്ന പെൺകുട്ടി എസ്എഫ്ഐ നേതാവായിരുന്നു എന്നും ഇപ്പോഴത്തെ സംസ്ഥാന സെക്രട്ടറി പി.എം. ആർഷോയുമായി വളരെ അടുപ്പമുണ്ടെന്നുമുള്ള വസ്തുകൾ തെളിവു സഹിതം പുറത്തു വരുന്നത്.
ഓരോ ദിവസത്തെയും സംഭവങ്ങളെ വാർത്തയാക്കുന്ന മാധ്യമ പ്രവർത്തകർക്കു മുന്നിൽ ആർഷോമിന്റെ മാർക്ക് ലിസ്റ്റ് ലഭിക്കുന്നത് യാദൃച്ഛികം. അതിലെ വിവരങ്ങൾ പ്രിൻസിപ്പാളിനോടും സംഭവം പുറത്തു വിട്ട കെഎസ്‌യു പ്രവർത്തകരോടും ചോദിച്ചറിയുകയാണ് അഖിലയും മറ്റ് മാധ്യമ പ്രവർത്തകരും ചെയ്തത്. അങ്ങനെ ചോദ്യങ്ങൾ ചോദിക്കുന്നവരെ ഭയപ്പെടുത്തി നിശബ്ദരാക്കുക എന്ന ഫാസിസ്റ്റ് രീതിയാണ് സിപിഎം സംസ്ഥാന സെക്രട്ടറിയുടെ വാക്കുകളിൽ പ്രതിഫലിക്കുന്നത്.
എസ്എഫ്ഐ എന്നാൽ ക്യാംപസുകളിൽ എന്തും ചെയ്യാൻ ലൈസൻസ് ഉള്ളവർ എന്നാണോ അർഥം? ഗോവിന്ദന് ചിലപ്പോൾ അങ്ങനെയാവാം. പക്ഷേ, കേരളീയ പൊതു സമൂഹത്തിന് അങ്ങനെയല്ല. സിപിഎമ്മിലോ എസ്എഫ്ഐയിലോ അംഗത്വമുണ്ടെങ്കിൽ ക്യാംപസിൽ മറ്റാരും വേണ്ടന്ന കാടൻ ന്യായം ആരും അംഗകീരിക്കാൻ പോകുന്നില്ല. കാട്ടാക്കട ക്രൈസ്റ്റ് കോളെജിലെ തെരഞ്ഞെടുക്കപ്പെട്ട കൗൺസിലർക്കു പകരം തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ യോഗ്യത പോലുമില്ലാത്ത ആളെ സർവകലാശാലയിലേക്ക് എൻറോൾ ചെയ്ത എസ്എഫ്ഐ നെറികേട് പുറത്തു കൊണ്ടു വന്നതും മാധ്യമങ്ങളായിരുന്നു. അതേ തുടർന്നു നടത്തിയ അന്വേഷണത്തിലാണ് ആൾമാറാട്ടത്തിന്റെ കൂടുതൽ കഥകൾ പുറത്തു വന്നതും 39 കൗൺസിലർമാർ അയോഗ്യരായതും.
ഇങ്ങനെ എത്രയെത്ര സംഭവങ്ങളുണ്ട്, മാധ്യമങ്ങളുടെ പണി കൂട്ടാൻ. കണ്ണൂർ സർവകലാശായിൽ നടന്ന നെറികേടുകൾ മാത്രം മതി എം.വി. ഗോവിന്ദന്റെ ഭീഷണി മാറ്റി വച്ച് കേരളത്തിലെ മുഴുവൻ മാധ്യമ പ്രവർത്തകരും കേരളത്തിലെ ഓരോ സർവകലാശാലയിലും സ്വന്ത നിലയിൽ ബീറ്റ് നിശ്ചയിക്കും. മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രൈവറ്റ് സെക്രട്ടറി കെ.കെ. രാകേഗേഷിന്റെ ഭാര്യ ഡോ. പ്രിയ വർഗീസിനെ കണ്ണൂർ സർവകലാശാലയിൽ അസോസിയേറ്റ് പ്രൊഫസറായി നിയമിക്കാൻ നടത്തിയ നീക്കങ്ങൾ കേരളത്തിൽ കേട്ടു കേൾവിയില്ലാത്തതാണ്. എറണാകുളത്ത് കെ. വിദ്യ നടത്തിയതിനെക്കാൾ വലിയ അഴിമതിയാണ് കണ്ണൂരിൽ ഡോ. പ്രിയ നടത്തിയത്.
അസോസിയേറ്റ് പ്രൊഫസറാകാൻ മതിയായ യോഗ്യത ഇല്ലാതിരുന്ന പ്രിയ, കൃത്രിമായി ചമച്ച രേഖകളിലൂടെയാണ് അധ്യയന പരിചയമടക്കമുള്ള യോഗ്യത അവകാശപ്പെട്ടത്. പ്രിയയുടെ നിയമനത്തിനു സാധൂകരണം എന്ന ഒരൊറ്റ അജൻഡയായിരുന്നു, സർവകലാശാല നിയമങ്ങളും കീഴ് വഴക്കങ്ങളും മറികടന്ന് പ്രൊഫ. ഗോപിനാഥ് രവീന്ദ്രനെ അവിടെ വിസി ആയി നിയമിച്ചത്. ഈ നിയമനത്തിനു ഗോപിനാഥ് രവീന്ദ്രന്റെ യോഗ്യത അദ്ദേഹം മുഖ്യമന്ത്രി പിണറായി വിജയന്റെ നാട്ടുകാരനും അടുപ്പക്കാരനും എന്നതു മാത്രമായിരുന്നു എന്നു നമ്മോടു പറഞ്ഞത് സാക്ഷാൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാനാണ്. അതിന്റെ പേരിൽ കേരളത്തിലെ സർക്കാർ സർവകലാശാലയുടെ ഭരണത്തലവന്റെ പദവിയിൽ നിന്ന് ഗവർണറെ ഒഴിവാക്കാൻ നിയമുണ്ടാക്കിയ സർക്കാരാണ് എം.വി. ഗോവിന്ദന്റെ പാർട്ടി നയിക്കുന്നതെന്നും മറക്കരുത്.
തിരുവനന്തപുരത്തെ യൂണിവേഴ്സിറ്റി കോളെജ് വിദ്യാർഥികളായിരിക്കെ, വ്യാജരേഖകളുണ്ടാക്കി സർവകലാശാല ബിരുദം നേടുകയും പിഎസ്‌സി നടത്തിയ സിവിൽ പൊലീസ് ഓഫീസർ പരീക്ഷയിൽ ഒന്നും രണ്ടും റാങ്ക് നേടിയ ശിവരഞ്ജിത്തിനും നസീമിനും അതിനുള്ള ധൈര്യം എവിടെ നിന്നു കിട്ടി എന്നുകൂടി ഗോവിന്ദൻ മാഷ് ഒന്നന്വേഷിക്കണം. ഇവരുടെ കള്ളത്തരങ്ങൾ വെളിച്ചത്തു കൊണ്ടു വന്നതും ഇവിടുത്തെ മാധ്യമങ്ങളാണ്. അതുകൊണ്ട്, മാധ്യമങ്ങളുടെ അന്വേഷണം തുടരുക തന്നെ ചെയ്യും. കാരണം ഗോവിന്ദൻ മാഷുടെ പാർട്ടിയും പോഷക സംഘടനകളും സർക്കാർ തന്നെയും അഴിമതിയിൽ മുങ്ങിക്കുളിച്ചാണു നിൽപ്. അതിനെതിരേ ചാടിവീഴുന്ന കാവൽനായ്ക്കളായി മാധ്യമപ്പട സദാ ജാഗരൂകരായിരിക്കും. അറസ്റ്റ് കൊണ്ടും ഭീഷണി കൊണ്ടും അവരെ തടയാമെന്ന ആഗ്രഹം ഗോവിന്ദൻ മാഷുടെ അതിമോഹം മാത്രം!.
Featured
മാസപ്പടി കേസിൽ മുഖ്യമന്ത്രിക്കും മകൾക്കും നോട്ടീസ് അയയ്ക്കാൻ ഹൈക്കോടതി

കൊച്ചി: സിഎംആർഎല്ലിൽ നിന്ന് മാസപ്പടി വാങ്ങിയെന്ന ആരോപണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ, മകൾ വീണ എന്നിവരടക്കം കക്ഷികൾക്ക് നോട്ടീസ് അയയ്ക്കാൻ ഹൈക്കോടതി ഉത്തരവ്. എതിർകക്ഷികളുടെ വാദംകൂടി കേൾക്കണമെന്നും ഹൈക്കോടതി നിർദേശിച്ചു. യു ഡി എഫ് നേതാക്കളായ രമേശ് ചെന്നിത്തല, പി കെ. കുഞ്ഞാലിക്കുട്ടി അടക്കം 12 പേർക്കാണ് നോട്ടീസ് അയക്കുക.
മാസപ്പടി വിവാദം സംബന്ധിച്ച് വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് നൽകിയ ഹർജി മൂവാറ്റുപുഴ വിജിലൻസ് കോടതി തള്ളിയതിനെതിരായ ഹർജിയിലാണ് ജസ്റ്റിസ് കെ ബാബുവിന്റെ വിധി. ആരോപണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ, മകൾ വീണ എന്നിവരടക്കം കക്ഷികൾക്ക് നോട്ടീസ് അയയ്ക്കാൻ ഹൈക്കോടതി ഉത്തരവിട്ടു. എതിർകക്ഷികളുടെ വാദംകൂടി കേൾക്കണമെന്നും ഹൈക്കോടതി നിർദേശിച്ചു. നോട്ടീസ് വരട്ടെയെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.
നേരത്തെ കേസിലെ ഹർജിക്കാരൻ മരിക്കുകയും കുടുംബം കേസുമായി മുന്നോട്ട് ഫോകാൻ താൽപര്യമില്ലെന്ന് വ്യക്തമാക്കുകയും ചെയ്തിരുന്നു. പിന്നാലെ അമിക്കസ്ക്യൂറിയെ നിയോഗിച്ച കോടതി വസ്തുതാന്വേഷണം നടത്തി. ഹർജി തള്ളിയ മൂവാറ്റുപുഴ വിജിലൻസ് ജഡ്ജിന്റെ നടപടി തെറ്റാണെന്ന് ചൂണ്ടിക്കാട്ടി അമിക്കസ്ക്യൂറി റിപ്പോർട്ടും നൽകി. ഈ റിപ്പോർട്ട് കൂടി പരിഗണിച്ചാണ് സിംഗിൾ ബെഞ്ചിന്റെ ഇപ്പോഴത്തെ നടപടി.
Featured
ഡോക്റ്ററുടെ ആത്മഹത്യ: ഡോ. റുവൈസ് പൊലീസ് കസ്റ്റഡിയിൽ

കൊല്ലം: മെഡിക്കല്‍ കോളേജിലെ യുവ ഡോക്ടര്‍ ഷഹ്ന ആത്മഹത്യ ചെയ്ത കേസില്‍ സുഹൃത്ത് ഡോ. റുവൈസ് കസ്റ്റഡിയില്‍. കരുനാഗപ്പള്ളിയില്‍ നിന്നാണ് ഇയാളെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇന്ന് പുലര്‍ച്ചെ കരുനാഗപ്പള്ളിയിലെ ബന്ധുവീട്ടിലെത്തിയാണ് റുവൈസിനെ പൊലീസ് പിടികൂടിയത്. ഇയാളെ തിരുവനന്തപുരത്ത് എത്തിച്ച് ചോദ്യം ചെയ്യുകയാണ്.
ഇയാള്‍ക്കെതിരെ സ്ത്രീധന നിരോധന നിയമത്തിലെ വകുപ്പുകളും ആത്മഹത്യാ പ്രേരണ കുറ്റവും ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. ജാമ്യമില്ലാ വകുപ്പുകളാണ് പൊലീസ് ചുമത്തിയിരിക്കുന്നത്. നേരത്തെ റുവൈസുമായി ഷഹ്നയുടെ വിവാഹം നിശ്ചയിച്ചിരുന്നു. എന്നാല്‍ ഉയര്‍ന്ന സ്ത്രീധനം ആവശ്യപ്പെട്ടതോടെ വിവാഹം മുടങ്ങി. ഇതില്‍ മനംനൊന്താണ് ഷഹ്ന ജീവനൊടുക്കിയതെന്ന് പൊലീസിന് നല്‍കിയ പരാതിയില്‍ ബന്ധുക്കള്‍ ആരോപിച്ചിരുന്നു. സംഭവം വലിയ ചര്‍ച്ചയായതോടെ റുവൈസ് ഒളിവിലായിരുന്നു. ഇയാളെ കണ്ടെത്താന്‍ തിരച്ചില്‍ വ്യാപകമാക്കുന്നതിനിടെയാണ് ഇന്ന് കസ്റ്റഡിയിലായത്.
മെഡിക്കല്‍ പിജി അസോസിയേഷന്റെ(കെഎംപിജിഎ) സംസ്ഥാന പ്രസിഡന്റായിരുന്നു റുവൈസ്. എന്നാല്‍ ഷഹ്നയുടെ മരണവാര്‍ത്തക്ക് പിന്നാലെ ഇയാളെ സംഘടന അധ്യക്ഷ സ്ഥാനത്ത് നിന്ന് നീക്കി. കൂടാതെ തങ്ങള്‍ ഷഹനയ്ക്ക് ഒപ്പമാണെന്നും മാനസികമായി പ്രയാസങ്ങള്‍ അനുഭവിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് എല്ലാവിധ പിന്തുണയും ഉറപ്പ് നല്‍കുമെന്നും നേതൃത്വം വാര്‍ത്താക്കുറിപ്പിറക്കി. അന്വേഷണം പൂർത്തിയാകുന്നത് വരെ മുൻവിധികൾ ഒഴിവാക്കണം. വിദ്യാര്‍ത്ഥികളോട് മാനസിക വിദഗ്ദ്ധരുടെ സഹായം തേടാന്‍ അഭ്യര്‍ത്ഥിക്കുകയും ചെയ്തു.സ്ത്രീധനം ചോദിക്കുന്നതും നൽകുന്നതും സാമൂഹിക തിന്മയാണെന്നും സംഘടന വ്യക്തമാക്കി. ടെലിവിഷന്‍ ചര്‍ച്ചകളിലടക്കം പങ്കെടുത്തിരുന്ന റുവൈസ് ഡോ. വന്ദന ദാസിന്റെ മരണവുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങളില്‍ മുന്‍ നിരയിലുണ്ടായിരുന്നു.
Featured
‘ആഡംബര രഥം’ തടഞ്ഞും പ്രതിഷേധം ആളുന്നു, മുഖ്യമന്ത്രിയുടെ സുരക്ഷ കൂട്ടി

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും സഞ്ചരിക്കുന്ന ‘ആഡംബര രഥം’ യൂത്ത് കോൺഗ്രസ് പ്രവർത്തകർ തടഞ്ഞ് കരിങ്കൊടി കാണിച്ച പശ്ചാത്തലത്തിൽ സുരക്ഷ കൂട്ടി പൊലീസ്. നിലവിൽ ഓരോ ജില്ലയിലെയും പൊലീസ് ഉദ്യോഗസ്ഥരും റിസർവ് പൊലീസിലെ ഉദ്യോഗസ്ഥരുമാണ് സുരക്ഷ ഒരുക്കയിരുന്നത്. അതു തന്നെ മൂവായിരത്തോളം വരും. ഇന്നു മുതൽ സമീപ ജില്ലകളിൽ നിന്നു കൂടുതൽ പൊലീസിനെ നവകേരള സദസിന്റെ സുരക്ഷാ ചുമതലയ്ക്കു നിയോഗിക്കാനാണ് ഉന്നതങ്ങളിൽ നിന്നുള്ള നിർദേശം.
നവകേരള സദസ് ഓരോ ദിവസം പിന്നിടുമ്പോഴും നാണം കെടുകയാണ്. സർക്കാർ തലത്തിൽ നിന്നു പോലും വിപരീത പ്രതികരണങ്ങളുണ്ടാകുന്നത് പിണറായി വിജയനെപ്പോലും അസ്വസ്ഥനാക്കുന്നു. സർക്കാരിന്റെ വികലമായ വിദ്യാഭ്യാസ നയത്തിനെതിരേ പൊതുവിദ്യാഭ്യാസ ഡയറക്റ്ററുടെ വെളിപ്പെടുത്തൽ സർക്കാരിന്റെ തൊലിയുരിച്ചു. നവകേരള സദസ് തുടങ്ങിയതു തന്നെ കർഷക ആത്മഹത്യയോടെ ആയിരുന്നു. കടം കയറി മുടിയുന്ന കർഷകനു സർക്കാർ കൊടുക്കാനുള്ള പണം പോലും കൊടുക്കുന്നില്ല. ഈ കാരണത്താലാണ് രണ്ട് കർഷകർ ആത്മഹത്യ ചെയ്തത്. അതേക്കുറിച്ച് സദസിൽ ഒരു മറുപടിയുമില്ല. മുഖ്യമന്ത്രിയും പരിവാരങ്ങളും ആലപ്പുഴയിൽ വരുമ്പോൾ കടുത്ത പ്രതിഷേധത്തിനൊരുങ്ങുകയാണ് കർഷകർ. ജില്ലയിൽ ആവർത്തന കൃഷിക്കു പണമില്ലാത്തതു മൂലം ആത്മഹത്യ ചെയ്ത കർഷകന്റെ പേരിൽ കടുത്ത പ്രതിഷേധമാണ് ഉയരുന്നത്.
നവകേരള സദസ് കണ്ണൂർ ജില്ല പിന്നിടുന്നതിനു മുൻപേ മുഖ്യമന്ത്രി വഴി വിട്ടു നിയമിച്ച കണ്ണൂർ സർവകലാശാ വൈസ് ചാൻസലർ ഡോ. ഗോപിനാഥ് രവീന്ദ്രനെ സുപ്രീം കോടതി വലിച്ചു പുറത്തെറിഞ്ഞതും പിണറായി വിജയന്റെ അഴിമതി ഭരണത്തിനേറ്റ ഏറ്റവും വലിയ പ്രഹരമായി. അധികാര ദുർവിനിയോഗം നടത്തി ഗവർണർക്കു കത്തെഴുതി അഴിമതി ആധികാരമാക്കിയ ഉന്നത വിദ്യാഭ്യാസ മന്ത്രിയെ ഒപ്പമിരുത്തിയാണ് മുഖ്യമന്ത്രിയുടെ രഥ യാത്ര. കേരളത്തെ മുച്ചൂടും മുടിച്ചു മുന്നേറുന്ന അഴിമതി പ്രചാരണ ജാഥയെ പ്രതിരോധിക്കുന്ന കെഎസ്‌യു- യൂത്ത് കോൺഗ്രസ് പ്രവർത്തകരെ തല്ലിച്ചതയ്ക്കുന്ന പൊലീസ് രാജിനു ബലം കൂട്ടാനാണ് ഇരട്ടച്ചങ്കന്റെ നിർദേശം. കേരളം കണ്ടിട്ടുള്ളതിൽ ഏറ്റവും വലിയ പേടിത്തൊണ്ടനും അധികാരഭ്രമത്താൽ ഉന്മത്തനുമായ പിണറായിയുടെ രഥയാത്രയ്ക്കെതിരേ പ്രതിഷേധം കടുപ്പിക്കാൻ തന്നെയാണ് യുവാക്കളുടെ സംഘടനകൾ ആലോചിക്കുന്നത്.
നവ കേരള സദസ്സിനായി മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിക്കുന്ന ബസ് തൃശ്ശൂരിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ തടഞ്ഞതാണ് മുഖ്യമന്ത്രിയുടെ ഭയം കൂട്ടുന്നത്. പുതുക്കാട് വച്ചാണ് യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ജെറോം ജോണിന്റെ നേതൃത്വത്തിൽ ബസ് തടഞ്ഞത്. തുടർന്നുണ്ടായ ലാത്തിച്ചാർജ്ജിൽ ആറ് യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് പരിക്കേറ്റു. രണ്ട് പൊലീസുകാർക്കും പരിക്കേറ്റിട്ടുണ്ട്. നവ കേരള യാത്ര തൃശ്ശൂരിൽ പര്യടനം തുടരുന്നതിനിടെയാണ് പ്രതിഷേധം ഉയർന്നത്. ഇരിങ്ങാലക്കുടയിൽ മുഖ്യമന്ത്രിയുടെ ബസിന് നേരെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി കാണിച്ചിരുന്നു. ചാലക്കുടിയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ മുഖ്യമന്ത്രി പിണറായി വിജയന്റെ കോലം കത്തിച്ച് മുദ്രാവാക്യം വിളിച്ച് പ്രതിഷേധിക്കുകയും ചെയ്തു.
-
Kerala3 months ago
വീണ ജോർജിനെ മാറ്റണം; ജനങ്ങൾക്ക് വേണ്ടിയാണ് പറയുന്നതെന്ന് ഡോ. എസ്.എസ്. ലാൽ
-
Kerala2 months ago
കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസ്: മുഖ്യപ്രതി സതീഷ്കുമാർ ഒരു കോടി രൂപ നൽകിയെന്ന് വെളിപ്പെടുത്തലുമായി ജ്വല്ലറി ഉടമ
-
Kerala3 months ago
ഗണേഷ്കുമാർ ആറ് മാസം തടവിൽ പാർപ്പിച്ചു; സോളാർ കേസിലെ പരാതിക്കാരിയുടെ വെളിപ്പെടുത്തൽ
-
Featured2 months ago
‘സർക്കാരിനെതിരെ വിധിയെഴുതി വിദ്യാർത്ഥികളും’; എംജി സർവകലാശാല തിരഞ്ഞെടുപ്പിൽ കെഎസ്‌യു മുന്നേറ്റം
-
News2 months ago
പിറന്നാൾ ദിനത്തിൽ കുഞ്ഞിന് വ്യത്യസ്തമായൊരു സമ്മാനമൊരുക്കി മാതാവ്
-
Kottayam2 days ago
അല്‍ മുക്താദിര്‍ ജ്വല്ലറിയെക്കുറിച്ചുള്ള കള്ള പ്രചാരണം:
നിയമനടപടി സ്വീകരിക്കുമെന്ന് സംഘടന -
Palakkad1 month ago
പാലക്കാട് ജില്ലയിലെ ക്യാമ്പസുകളിൽ കെഎസ്‌യു തേരോട്ടം
-
Kerala1 month ago
പങ്കാളിത്ത പെൻഷൻ ഉടൻ പിൻവലിക്കണം; സെക്രട്ടേറിയറ്റ് അസോസിയേഷൻ
You must be logged in to post a comment Login