Connect with us
48 birthday
top banner (1)

Kerala

കേരളം ടെന്നിസിന് വളക്കൂറുള്ള മണ്ണ്, പുതിയ അവസരങ്ങളെന്ന് ദേശീയ താരങ്ങൾ

Avatar

Published

on

തിരുവനന്തപുരം: കേരളത്തിൽ വലിയ വളർച്ചാ സാധ്യതയുള്ള കായിക ഇനമാണ് ടെന്നിസ് എന്നും ഈ രംഗത്ത് മെച്ചപ്പെട്ട അടിസ്ഥാന സൗകര്യങ്ങൾ സംസ്ഥാനത്ത് ലഭ്യമാണെന്നും ദേശീയ ടെന്നിസ് താരങ്ങൾ പറയുന്നു. തിരുവനന്തപുരത്ത് കേരള ടെന്നിസ് അക്കാഡമിയിൽ നടക്കുന്ന അഖില കേരള ടെന്നിസ് ടൂർണമെന്റിൽ മത്സരിക്കുന്ന താരങ്ങൾക്ക് പങ്കുവയ്ക്കാനുള്ളത് കേരളത്തിലെ കായിക മേഖലയുടെ വളർച്ചാ സാധ്യതകളെ കുറിച്ചാണ്. ടെന്നിസ് ഒരു എലീറ്റ് ഗെയിം ആയാണ് പൊതുവെ കണക്കാക്കപ്പെടുന്നത്. താരതമ്യേന പണച്ചെലവ് ഉണ്ടെങ്കിലും മുൻപില്ലാത്ത വിധം മികച്ച പരിശീലന സൗകര്യങ്ങൾ കേരളത്തിലുണ്ടെന്ന് ദേശീയ ഗെയിംസ് മെഡൽ ജേതാവും കെഎസ്ഇബി താരവുമായ എച്ച്. സൂരജ് പറയുന്നു.

വളർന്ന് വരുന്നത് മികച്ച താരങ്ങൾ

Advertisement
inner ad

ദേശീയ നിലവാരത്തിൽ മികച്ച പ്രകടനങ്ങൾ കാഴ്ചവെക്കാൻ ശേഷിയുള്ള ഒരു പിടി താരങ്ങളെ സമീപഭാവിയിൽ തന്നെ നമുക്ക് വാർത്തെടുക്കാൻ കഴിയും. ഇതിനാവശ്യമായ മെച്ചപ്പെട്ട പശ്ചാത്തല സൗകര്യങ്ങൾ സംസ്ഥാനത്തുണ്ടെന്നും അഖില കേരള ടെന്നീസ് ടൂർണമെൻ്റിലെ ഫൈനലിസ്റ്റും ടോപ് സീഡമായ സൂരജ് പറഞ്ഞു. ടെന്നിസിലെ മുൻകാല പരിമിതികളെ വലിയ അളവിൽ മറികടക്കാൻ കേരളത്തിന് കഴിഞ്ഞിട്ടുണ്ട്. മികച്ച പ്രതിഭകളെ കണ്ടെത്തി അവസരവും പ്രോത്സാഹനവും നൽകിയാൽ നിലവാരമുള്ള താരങ്ങളെ വാർത്തെടുക്കാം. മികച്ച പരിശീലകരും കേരളത്തിലുണ്ട്, സൂരജ് പറയുന്നു.

അഡ്വാൻസ് ലെവൽ കോച്ചിങ് മെച്ചപ്പെടണം

Advertisement
inner ad

ടെന്നിസിനെ ഗൗരവമായി കാണുകയും ഈ രംഗത്ത് രാജ്യാന്തര വളർച്ച ലക്ഷ്യമിടുകയും ചെയ്യുന്ന താരങ്ങൾ കേരളത്തിൽ നിന്ന് ഉയർന്ന് വരുന്നതിൽ കാലതാമസമുണ്ട്. ഏറ്റവും ഉയർന്ന തലത്തിലുള്ള കോച്ചിങ്ങിന്റെ അപര്യാപ്തത ഒരു വെല്ലുവിളിയാണെന്ന് ദേശീയ താരവും കെഎസ്ഇബി ടീം അംഗവുമായ ഗൗതം കൃഷ്ണ പറയുന്നു. ടെന്നിസ് കളിച്ചാൽ കരിയർ ഉണ്ടാകില്ലെന്ന മിഥ്യാധാരണ പലപ്പോഴും ഈ കായിക ഇനത്തെ അർഹിക്കുന്ന ശ്രദ്ധയിൽ നിന്ന് അകറ്റുന്നുണ്ട്. എന്നാൽ മികവ് തെളിയിക്കുന്നവർക്ക് ഇവിടെ അവസരങ്ങളുണ്ട്. ഒരു ടെന്നിസ് താരമെന്ന നിലയിലാണ് എനിക്ക് സർക്കാർ ജോലി ലഭിച്ചത്. ലഭ്യമായ മികച്ച സൗകര്യങ്ങൾ ഉപയോഗപ്പെടുത്താൻ താരങ്ങൾക്ക് കഴിഞ്ഞാൽ കേരളത്തിന് മികച്ച ഒരു ടെന്നിസ് ശക്തിയായി മാറാൻ സാധിക്കുമെന്നും ഗൗതം പറയുന്നു.

വ്യക്തിഗത ഗെയിമാണ്, മുൻഗണന നൽകേണ്ടത് പരിശ്രമങ്ങൾക്ക്

Advertisement
inner ad

അഖില കേരള ടെന്നിസ് ടൂർണമെന്റിൽ കളിക്കുന്ന ബിരുദ വിദ്യാർത്ഥി വി.എസ് ശബരിനാഥിന്റെ ലക്ഷ്യം ദേശീയ മത്സരങ്ങൾ കളിച്ച് മികച്ച റാങ്കിങ്ങിലേക്ക് ഉയരുക എന്നതാണ്. ടൂർണമെന്റിൽ മികച്ച പ്രകടനമാണ് ശബരിനാഥ് പുറത്തെടുത്തത്. ഒരു വ്യക്തിഗത ഗെയിം ആയത് കൊണ്ടു തന്നെ തുടർച്ചയായ പരിശ്രമങ്ങൾക്ക് മുൻഗണന നൽകണം. തുടക്കകാലത്ത് പരിശീലനത്തിനും ദേശീയ, അന്തർ സംസ്ഥാന മത്സരങ്ങളും കളിക്കാനുള്ള സഹായങ്ങളും ലഭിച്ചാൽ നമുക്കും മികച്ച താരങ്ങളെ ലഭിക്കുമെന്നുറപ്പാണ്, ശബരിനാഥ് പറയുന്നു. ഇപ്പോൾ നടന്നു വരുന്ന ടൂർണമെന്റും പുതിയ താരങ്ങൾക്ക് വലിയ പ്രചോദനമാണെന്നും ശബരി കൂട്ടിച്ചേർത്തു.

Advertisement
inner ad

Ernakulam

‘തൃണമൂൽ കോൺഗ്രസ്‌ അൻവറിന്റെ തറവാട്ട് സ്വത്തല്ല’; രൂക്ഷ വിമർശനവുമായി ടിഎംസി സംസ്ഥാന അധ്യക്ഷൻ

Published

on

കൊച്ചി: പി.വി.അൻവറിനെതിരെ രൂക്ഷ വിമർശനവുമായി തൃണമൂൽ കോൺഗ്രസ് കേരള പ്രദേശ് അധ്യക്ഷൻ സിജി ഉണ്ണി. അൻവർ സ്വന്തം നേട്ടത്തിന് വേണ്ടി പാർട്ടിയെ ഉപയോഗപ്പെടുത്തുന്നുവെന്നും ദേശീയ നേതൃത്വത്തിന് പരാതി നൽകുമെന്നും അദ്ദേഹം പറഞ്ഞു. പാർട്ടി കൺവീനർ എന്നത് ഒരു താത്കാലിക പദവി മാത്രമാണെന്നും ഇല്ലാകഥകൾ പറഞ്ഞ് ആളാവാനാണ് അൻവർ ശ്രമിക്കുന്നതെന്നും പാർട്ടി അധ്യക്ഷൻ പറഞ്ഞു. നിലമ്പൂർ തെരഞ്ഞെടുപ്പിൽ പാർട്ടി മത്സരിക്കണോ വേണ്ടയോ എന്ന് പാർട്ടിയിൽ ചേർന്ന് 24 മണിക്കൂറിനകം പ്രഖ്യാപിക്കാൻ ആരും അധികാരപ്പെടുത്തിയിട്ടില്ല. അൻവറിന്റെ തറവാട്ടു സ്വത്തല്ല തൃണമൂൽ കോൺഗ്രസെന്ന് അൻവർ ആദ്യം തിരിച്ചറിയണം.
അൻവറിന്റെ വ്യക്തിപരമായ ചെയ്തികൾക്കെതിരെ നടപടിയുണ്ടാകുമ്പോൾ മുസ്ലിം വികാരം ഉണർത്താനുള്ള ശ്രമമാണ് നടത്തുന്നത്. മതേതര പ്രസ്ഥാനമായ തൃണമൂൽ കോൺഗ്രസിൽ ജാതി സ്പ‌ിരിറ്റോടെ കയറിവന്ന് ആ ജാതിക്ക് വേണ്ടി സംസാരിക്കാൻ ആരും അൻവറിനെ ചുമതലപ്പെടുത്തിയിട്ടില്ലെന്നും സി.ജി ഉണ്ണി ആഞ്ഞടിച്ചു.

Continue Reading

Kerala

റേഷന്‍ പൊതുവിതരണ പ്രതിസന്ധി പരിഹരിക്കാന്‍ സര്‍ക്കാര്‍ നടപടി എടുക്കണമെന്ന് കെസുധാകരന്‍

Published

on

തിരുവനന്തപുരം: റേഷന്‍ പൊതുവിതരണ പ്രതിസന്ധി പരിഹരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ അടിയന്തര നടപടിയെടുക്കണമെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്‍ എം.പി. കേരളത്തിന്റെ ഭക്ഷ്യ പൊതുവിതരണ സംവിധാനത്തെ പാടെ തകര്‍ക്കുന്ന സമീപനമാണ് പിണറായി സര്‍ക്കാറിന്റേത്. ഭക്ഷ്യ സുരക്ഷ ഉറപ്പാക്കുന്നതില്‍ കേരളം രാജ്യത്തിന് തന്നെ മാതൃകയായിരുന്നു. സാധാരണ ജനങ്ങളുടെ അന്നം മുടക്കുന്ന സമീപനം തിരുത്താന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും കെ. സുധാകരന്‍ ആവശ്യപ്പെട്ടു.

വിതരണ കരാറുകാരുടെ പണിമുടക്ക് കാരണം റേഷന്‍ കടകള്‍ കാലിയാണ്. വിതരണ കരാറുകാരുടെ നൂറുകോടിയുടെ കുടിശ്ശിക തീര്‍ക്കുന്നതില്‍ സര്‍ക്കാര്‍ വരുത്തിയ അലംഭാവമാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണം. കഴിഞ്ഞ മാസത്തെ റേഷന്‍ വിഹിതത്തിലെ നീക്കിയിരിപ്പ് ഉപയോഗിച്ചാണ് ഭാഗികമായെങ്കിലും ഈ മാസം വിതരണം ചെയ്തത്. വിതരണ കരാറുകാരുടെ സമരം കാരണം ഈ മാസത്തെ വിഹിതം എത്തിയിട്ടില്ല. ഇതിനുപുറമെ ശമ്പള പരിഷ്‌കരണം ആവശ്യപ്പെട്ട് ജനുവരി 27 മുതല്‍ റേഷന്‍ കടകള്‍ അടച്ചിട്ടുള്ള വ്യാപാരികളുടെ പ്രതിഷേധം ആരംഭിക്കുന്നതോടെ ഭക്ഷ്യ പൊതുവിതരണ സംവിധാനം പൂര്‍ണമായും സ്തംഭിക്കും.

Advertisement
inner ad

90 ലക്ഷം കാര്‍ഡ് ഉടമകളാണ് നിലവില്‍ സംസ്ഥാനത്തുള്ളത്. പ്രശ്നപരിഹാരത്തിന് സര്‍ക്കാര്‍ തയാറാകുന്നതിന് പകരം അനാവശ്യ വാശി കാട്ടുകയാണ്. സംസ്ഥാന സര്‍ക്കാറിന്റെ സാമ്പത്തിക കെടുകാര്യസ്ഥതയുടെ ദുരിതം അനുഭവിക്കേണ്ടി വരുന്നത് സംസ്ഥാനത്തെ താഴെത്തട്ടിലുള്ള അടിസ്ഥാന ജനവിഭാഗമാണ്. സാധാരണക്കാരന്റെ ആശ്രയ കേന്ദ്രമായ റേഷന്‍ വിതരണം അനിശ്ചിതത്തിലാകുന്നതോടെ ഉയര്‍ന്നവിലക്ക് പൊതുവിപണിയില്‍ നിന്നും അരി വാങ്ങേണ്ട ദുരവസ്ഥയിലാണ് സംസ്ഥാനത്തെ പാവപ്പെട്ട ജനങ്ങളെന്നും കെ. സുധാകരന്‍ പറഞ്ഞു.

അരി അടക്കമുള്ള റേഷന്‍ സാധനങ്ങള്‍ക്ക് നിശ്ചിതതുക ഗുണഭോക്താവിന്റെ ബാങ്ക് അക്കൗണ്ടില്‍ നല്‍കുന്ന ഡി.ബി.ടി രീതി നടപ്പിലാക്കുന്നത് നിലവിലെ റേഷന്‍ സമ്പ്രദായത്തിന് ഭീഷണിയാണ്. റേഷന് പകരം പണം നല്‍കുകയെന്ന കേന്ദ്ര നിര്‍ദേശം നടപ്പാക്കുന്നത് ഭക്ഷ്യക്ഷാമത്തിലേക്ക് തള്ളിവിടും. ഒരു കിലോ അരിക്ക് 22 രൂപ എന്ന നിലക്കാണ് നല്‍കുന്നത്. ഈ തുകക്ക് പൊതുവിപണിയില്‍ അരി ലഭിക്കില്ല. അതിനാല്‍ ഡി.ബി.ടി സംവിധാനം നടപ്പാക്കാനുള്ള തീരുമാനം കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഉപേക്ഷിക്കണമെന്നും കെ. സുധാകരന്‍ ആവശ്യപ്പെട്ടു.

Advertisement
inner ad
Continue Reading

News

സിപിഎം -സിപിഐ തുറന്ന പോര്

Published

on

തിരുവനന്തപുരം: ആത്മാഭിമാനമുണ്ടെങ്കില്‍ രാഷ്ട്രീയ മേലാളന്മാരോട് സര്‍ക്കാരില്‍നിന്ന് രാജിവെക്കാന്‍ ആഹ്വാനം ചെയ്യണമെന്ന് സി.പി.എം അനുകൂല സംഘടനയായ സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷന്‍സ്. സി.പി.ഐ അനുകൂല സംഘടനയുടെ രാഷ്ട്രീയ നിലപാടിനെതിരെയാണ് അസോസിയേഷന്റെ നോട്ടീസ്. ഇതോടെ സെക്രട്ടേറിയറ്റിലെ സി.പി.എം-സി.പി.ഐ അനുകൂല സംഘടനകള്‍ തമ്മില്‍ പൊരിഞ്ഞ പോരിന് പുതിയ രൂപവും ഭാവവും ആര്‍ജിച്ചിരിക്കുകയാണ്.

രാഷ്ട്രീയപ്രേരിതപണിമുടക്ക് തള്ളിക്കളയുക എന്ന തലക്കെട്ടോടെയാണ് സിപിഎം അനുകൂല അസോസിയേഷന്റെ നോട്ടീസ്. ബുധാനാഴ്ച നടത്തുന്ന പണിമുടക്കില്‍ സി.പി.ഐ അനുകുലാ സംഘടന യു.ഡി.എഫ് സംഘടനകള്‍ക്കൊപ്പം പങ്കെടുക്കുന്നുണ്ട്. ഇതിനെതിരെയാണ് അതിരൂക്ഷമായ ഭാഷയില്‍ സി.പി.ഐക്കാരെ അധിക്ഷേപിച്ച് അസോസിയേഷന്‍ പണിമുടക്ക് പൊളിക്കാന്‍ നോട്ടീസ് പ്രസിദ്ധീകരിച്ചത്.

Advertisement
inner ad

ഈ നോട്ടീസിലാണ് സി.പി.ഐക്കെതിരെ കടുത്ത വിമര്‍ശനം ഉയര്‍ത്തിത്. കേരളത്തിലെ സെറ്റോ, ഫെറ്റോ തുടങ്ങിയ ചില ആളില്ലാ സംഘടനകള്‍ ആണ് ജനുവരി 22ന് പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. ഇവര്‍ ഇമ്മിണിബല്ല്യ ആഹ്വാനം നല്‍കി കഴിഞ്ഞുഎന്നാണ് പരിഹാസം. കൊങ്ങി-സംഘി പ്രഭൃതികള്‍ക്കൊപ്പം തോളില്‍ കൈയിടാന്‍ ചില അതിവിപ്ലവകാരികളും ഇറങ്ങിത്തിരിച്ചിട്ടുണ്ട്.

സെക്രട്ടറിയേറ്റില്‍ ആക്ഷന്‍ (ഇല്ലാത്ത) കൗണ്‍സിലവും, സംഘും പിന്നെ വിരലില്‍ എണ്ണാവുന്നവരും ചേര്‍ന്നാണ് പണിമുടക്കിന് നേതൃത്വം നല്‍കുന്നത്. അന്തിച്ചന്തയില്‍ കൂടുന്ന ആളിന്റെ എണ്ണം പോലും ഇല്ലാത്തവരാണ് വിപ്ലവത്തിന്റെ അട്ടിപ്പേറവകാശം ഏറ്റെടുത്തിരിക്കുന്നത്. തോളിലിരുന്ന് ചെവി തിന്നുക എന്ന ചൊല്ല് അന്വര്‍ഥമാകും വിധമാണ് കാലങ്ങളായി ഇക്കൂട്ടരുടെ പെരുമാറ്റവും ചെയ്തികളും.

Advertisement
inner ad

ആത്മാഭിമാനമുണ്ടെങ്കില്‍ രാഷ്ട്രീയ മേലാളന്മാരോട് സര്‍ക്കാരില്‍നിന്ന് രാജിവെക്കാനാണ് ആഹ്വാനം ചെയ്യേണ്ടത്. എന്നിട്ട് വേണം പണിമുടക്കിലേക്ക് ഇറങ്ങാന്‍. കോണ്‍ഗ്രസിനെ കൂട്ടുപിടിച്ച് ഭരണത്തിലേറിയ സി. അച്യുതമേനോന്‍ സര്‍ക്കാര്‍ ജീവനക്കാരെ ഏറ്റവും അധികം വഞ്ചിച്ചതെന്ന് അരിയാഹാരം കഴിക്കുന്ന ഏവര്‍ക്കും അറിയാം. ശമ്പള പരിഷ്‌കരണം അനുവദിക്കാതെയും ഡി.എ മരവിപ്പിച്ചും സറണ്ടര്‍ ഇല്ലാതാക്കി നടത്തിയ ദ്രോഹങ്ങളെ ജീവനക്കാര്‍ 1973ല്‍ 54 ദിവസത്തെ ഐതിഹാസിക പണിമുടക്ക് നടത്തിയാണ് പരാജയപ്പെടുത്തിയത്.

അതേസമയം, കൊടുംചതിക്കെതിരെ പണിമുടക്ക് എന്നാണ് സെക്രട്ടറിയേറ്റ് ആക്ഷന്‍ കൗണ്‍സിലിന്റെ ആഹ്വാനം. കണ്ണുരുട്ടുമ്പോള്‍ മുട്ടിടിക്കുന്ന കുട്ടിസഖാക്കള്‍ക്ക് ഇപ്പോള്‍ ഡി.എ വേണ്ട, സറണ്ടര്‍ വേണ്ട, പേറിവിഷന്‍ വേണ്ട, സ്റ്റാറ്റിയൂട്ടറി പെന്‍ഷന്‍ വേണ്ട എന്നാണ് അവരുടെ നോട്ടീസ്. വേണ്ടത് കൈകൊട്ടികളിയും സംഘഗാനവും പിന്നെ ഉച്ചിഷ്ടഭോജനവും തട്ടി സുഖഗമനം പൂണ്ടാല്‍ മതി എന്നാണ് ആക്ഷന്‍ കൗണ്‍സിലിന്റെ പരിഹാസ്യം. പണിമുടക്ക് കഴിഞ്ഞാലും ഈപോര് തുടരുമെന്നാണ് ജീവനക്കാരുടെ അഭിപ്രായം.

Advertisement
inner ad
Continue Reading

Featured