Connect with us
48 birthday
top banner (1)

Featured

മോദി തെളിയിച്ച വഴിയെ അതിൽക്കൂടുതൽ വേഗത്തിൽ സഞ്ചരിക്കുന്ന മുഖ്യമന്ത്രിയാണ് പിണറായി വിജയനെന്ന് കെ.സി വേണുഗോപാൽ

Avatar

Published

on

തിരുവനന്തപുരം: മോദി തെളിയിച്ച വഴിയെ അതിൽക്കൂടുതൽ വേഗത്തിൽ സഞ്ചരിക്കുന്ന മുഖ്യമന്ത്രിയാണ് പിണറായി വിജയനെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ എംപി.പ്രതിപക്ഷ നേതാക്കളെ തിരഞ്ഞുപിടിച്ച് കള്ളക്കേസിൽ കുടുക്കുന്ന മോദിയുടെ അതേ ശൈലിയാണ് കേരളത്തിൽ പിണറായി വിജയൻ സർക്കാരും അനുവർത്തിക്കുന്നത്. തനിക്കെതിരായ കേസ് കെട്ടിച്ചമച്ചതാണെന്ന് കെപിസിസി അധ്യക്ഷൻ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. എ.ഐ-ക്യാമറ, കെ-ഫോണ്‍, സ്വർണ്ണക്കടത്ത്, വ്യാജരേഖ ചമയ്ക്കൽ ഉൾപ്പെടെയുള്ള അഴിമതിയും ക്രമക്കേടും നിറഞ്ഞ കേസുകളിൽ നാറിക്കുളിച്ചു നിൽക്കുന്ന സർക്കാരാണ് കേരളത്തിലേത്. മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി തന്നെ ജയിലിലായിട്ട് നാളെത്രയായി. ഇതൊന്നും ബാധകമല്ലെന്ന് നിലപാടാണ് മുഖ്യമന്ത്രിക്ക്. കേരളത്തിൽയഥാർത്ഥ കൊള്ളക്കാർക്കും ക്രിമിനലുകൾക്കും സംരക്ഷണം നൽകി നിരപരാധികളെ വേട്ടയാടുന്ന പോലീസിംഗ് രീതിയാണ്. വ്യാജ സർട്ടിഫിക്കറ്റ് ഹാജരാക്കി ജോലി നേടാൻ ശ്രമിച്ച മുൻ എസ്എഫ്ഐക്കാരിയെ രണ്ടാഴ്ചയായിട്ടും പിടിക്കാൻ കഴിയാതെ പെടാപ്പാട് പെടുകയാണ് കേരളത്തിലെ പോലീസ്. ആ സമയത്ത് പ്രതിപക്ഷ നേതാക്കൾക്കെതിരെയുള്ള വ്യാജക്കേസുകളിൽ പോലീസ് കാണിക്കുന്ന ശുഷ്കാന്തി പ്രശംസനീയമാണെന്നും വേണുഗോപാൽ പരിഹസിച്ചു.

പ്രളയ ദുരിതബാധിതർക്ക് ആശ്വാസമെത്തിച്ചതിന്റെ പേരിലാണ് വി.ഡി സതീശനെ വേട്ടയാടുന്നതെങ്കിൽ നേരിട്ട് ഒരു ബന്ധവുമില്ലാത്ത കേസിന്റെ പേരിലാണ് കെ. സുധാകരനെതിരെ നടപടിയുമായി പിണറായിയുടെ പോലീസ് മുന്നോട്ടുപോകുന്നത്. വാർത്ത റിപ്പോർട്ട് ചെയ്താൽ മാധ്യമപ്രവർത്തകർക്ക് വരെ കേസെടുക്കുന്ന കാലഘട്ടം. ഇതാണോ കമ്മ്യൂണിസ്റ്റ് ശൈലി? ഉത്തരം പറയേണ്ട സിപിഎം നേതൃത്വം മിണ്ടാതെ വായടച്ചിരിക്കുകയാണെന്നും വേണുഗോപാൽ പരിഹസിച്ചു.പ്രതിപക്ഷ നേതാക്കള്‍ക്കെതിരെ കള്ളക്കേസെടുത്ത് എ.ഐ-ക്യാമറ, കെ-ഫോണ്‍ എന്നീ പദ്ധതികളുമായി ബന്ധപ്പെട്ട് ഉയര്‍ന്ന കോടികളുടെ അഴിമതി ആരോപണത്തില്‍ നിന്നും ശ്രദ്ധ തിരിക്കാനാണ് സര്‍ക്കാര്‍ ശ്രമം. മുഖ്യമന്ത്രിയുടെയും സർക്കാരിന്റെയും കേരളത്തിലെസി.പി.എം നേതാക്കളുടെയും തെറ്റായ ചെയ്തികൾക്കെതിരെ പ്രതിഷേധിച്ചാലോ എതിർ ശബ്ദം ഉയർത്തിയാലോ കേസെടുക്കുന്ന സാഹചര്യമാണ്. ഇത് കണ്ടൊന്നും ഭയപ്പെടുന്ന പ്രസ്ഥാനമല്ല കോൺഗ്രസ് എന്നും വേണുഗോപാൽ പറഞ്ഞു.—-ട്വിറ്റർ മേധാവിയുടെ വെളിപ്പെടുത്തൽ കോൺഗ്രസിന്റെ ആരോപണങ്ങൾ ശരിയെന്ന് തെളിഞ്ഞു: കെ സി വേണുഗോപാൽകര്‍ഷക സമരത്തെ പിന്തുണയ്ക്കുന്നവരുടെയും കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിക്കുന്നവരുടെയും അക്കൗണ്ടുകള്‍ മരവിപ്പിക്കണമെന്ന് കേന്ദ്രസർക്കാർ ആവശ്യപ്പെട്ടിരുന്നെന്ന ട്വിറ്റര്‍ സഹസ്ഥാപകനും മുന്‍ സി.ഇ.ഒയുമായ ജാക്ക് ഡോര്‍സിയുടെ വെളിപ്പെടുത്തിലൂടെ കോൺഗ്രസിന്റെ ആരോപണങ്ങൾ ശരിയെന്ന് തെളിഞ്ഞന്നെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ എംപി.രാഹുൽ ഗാന്ധിയുടെ ട്വിറ്റർ അക്കൗണ്ട് മരവിപ്പിച്ചപ്പോഴും കേന്ദ്രസർക്കാരിന്റെ ഇടപെടലാണെന്ന് കോൺഗ്രസ് ചൂണ്ടിക്കാട്ടിയതാണ്. മോദിക്കെതിരെ ആര് ശബ്ദിച്ചാലും സത്യങ്ങൾ വിളിച്ചുപറഞ്ഞാലും അവരെ കേന്ദ്ര അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് ഭീഷണിപ്പെടുത്തി അറസ്റ്റ് ചെയ്ത് നിശബ്ദരാക്കുകയാണ്. സമൂഹമാധ്യമങ്ങളെ വരുതിയിലാക്കാൻ കേന്ദ്രസർക്കാർ ഇടപെടുന്നു. അതിന് തെളിവാണ് ട്വിറ്റര്‍ സഹസ്ഥാപകനും മുന്‍ സി.ഇ.ഒയുമായ ജാക്ക് ഡോര്‍സിയുടെ വെളിപ്പെടുത്തൽ. കേന്ദ്രസർക്കാരിന്റെ ഇത്തരം ചെയ്തികളെ പാർലമെന്റിന് അകത്തും പുറത്തും ശക്തമായി കോൺഗ്രസ് തുറന്നുകാട്ടും.മാധ്യമ സ്വാതന്ത്ര്യത്തിന് നേരെയുള്ള കടന്നുകയറ്റമാണ് മോദിസർക്കാർ നടത്തുന്നത്. മോദിയെ വിമർശിക്കുന്ന മാധ്യമപ്രവർത്തകരെ ജയിലിൽ അടയ്ക്കുന്നു. ഒരുഭാഗത്ത് ഭീഷണിപ്പെടുത്തലും അറസ്റ്റും മറുഭാഗത്ത്നമ്മുടെ സ്വകാര്യ വിവരങ്ങൾ പോലും ചോരുന്ന അവസ്ഥയാണ് രാജ്യത്തുള്ളതെന്നും വേണുഗോപാൽ പറഞ്ഞു.

Advertisement
inner ad

Featured

മന്ത്രി എന്ന നിലയില്‍ അബ്ദുറഹിമാന്‍ വട്ടപ്പൂജ്യം; കേരള ഒളിമ്പിക് അസോസിയേഷന്‍

Published

on

തിരുവനന്തപുരം: കായിക മന്ത്രി വി. അബ്ദുറഹിമാനെതിരെ ആഞ്ഞടിച്ച് കേരള ഒളിമ്പിക് അസോസിയേഷന്‍ പ്രസിഡന്റ് വി. സുനില്‍ കുമാര്‍. ദേശീയ ഗെയിംസില്‍ കേരളം പിന്തള്ളപ്പെടാന്‍ കാരണം മന്ത്രിയും സ്‌പോര്‍ട്‌സ് കൗണ്‍സിലുമാണെന്നായിരുന്നു സുനില്‍ കുമാറിന്റെ ആരോപണം. ആദ്യമായി കായിക വകുപ്പിന് മാത്രമായി മന്ത്രിയുണ്ടായിട്ടും സമ്പൂര്‍ണ പരാജയമായി മാറി. നാലു വര്‍ഷമായിട്ടും കായിക രംഗത്തിന് ഒരു സംഭാവനയും നല്‍കാനായില്ല. അതിന്റെ പ്രതിഫലനമാണ് ദേശീയ ഗെയിംസില്‍ കാണാന്‍ കഴിഞ്ഞത്. മന്ത്രി എന്ന നിലയില്‍ അബ്ദുറഹിമാന്‍ വട്ടപ്പൂജ്യമായി മാറിയെന്നും സുനില്‍ കുമാര്‍ കുറ്റപ്പെടുത്തി.

ഉത്തരാഖണ്ഡില്‍ നടന്ന ദേശീയ ഗെയിംസില്‍ കേരളം 14-ാം സ്ഥാനവുമായാണ് മടങ്ങുന്നത്. 13 സ്വര്‍ണം ഉള്‍പ്പെടെ 54 മെഡലുകളാണ് കേരളത്തിന്റെ സമ്പാദ്യം. ഒളിമ്പിക്‌സ് മാതൃകയില്‍ ദേശീയ ഗെയിംസ് സംഘടിപ്പിച്ചു തുടങ്ങിയ 1985നു ശേഷം കേരളത്തിന്റെ ഏറ്റവും മോശം പ്രകടനമാണിത്. കഴിഞ്ഞ ഗെയിംസില്‍ 36 സ്വര്‍ണമുള്‍പ്പെടെ 87 മെഡലുകളുമായി അഞ്ചാം സ്ഥാനത്തായിരുന്നു കേരളം.

Advertisement
inner ad
Continue Reading

Delhi

മണിപ്പൂരിൽ രാഷ്ട്രപതി ഭരണം; വിജ്ഞാപനമിറക്കി

Published

on

ന്യൂഡൽഹി : കലാപ കലുക്ഷിതമായ മണിപ്പൂരിൽ രാഷ്ട്രപതി ഭരണം പ്രഖ്യാപിച്ചു. ഇതു സംബന്ധിച്ച വിജ്ഞാപനവും രാഷ്ട്രപതി ഭവൻ പുറത്തിറക്കി. മുഖ്യമന്ത്രി ബീരേൻ സിംഗ് കഴിഞ്ഞദിവസം രാജിവച്ചതിന് പിന്നാലെ ബിജെപിയിൽ മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതിൽ സമവായത്തിൽ എത്താൻ കഴിഞ്ഞിരുന്നില്ല ഇതിന് പിന്നാലെയാണ് വ്യാഴാഴ്ച വൈകിട്ടോടെ രാഷ്ട്രപതി ഭരണം സംബന്ധിച്ച് ഉത്തരവിറക്കിയത്.

Continue Reading

Featured

കേരളം രഞ്ജിട്രോഫി സെമിയില്‍

Published

on

പൂന: കേരളം രഞ്ജി ട്രോഫി സെമിയില്‍. ജമ്മു കശ്മീരുമായുള്ള ക്വാർട്ടർ ഫൈനല്‍ മത്സരം മനിലയില്‍ കലാശിച്ചതോടെയാണ് കേരളം സെമിയിലേക്ക് മുന്നേറിയത്. ആദ്യ ഇന്നിങ്സില്‍ നേടിയ ഒരു റണ്ണിൻ്റെ ലീഡാണ് മത്സരത്തില്‍ കേരളത്തിന് നിർണ്ണായകമായത്. രണ്ടാം ഇന്നിങ്സില്‍ കേരളം ആറ് വിക്കറ്റിന് 295 റണ്‍സെടുത്ത് നില്‍ക്കെയാണ് മത്സരം സമനിലയിലായത്. സെമിയിൽ കേരളം ഗുജറാത്തിനെ നേരിടും. കേരള ക്രിക്കറ്റിനെ സംബന്ധിച്ച്‌ വലിയൊരു നേട്ടമാണ് സെമിഫൈനല്‍ പ്രവേശനം. ഇതിന് മുൻപ് ഒരു തവണ മാത്രമാണ് കേരളം രഞ്ജി ട്രോഫിയുടെ സെമിയിലെത്തിയിട്ടുള്ളത്. രണ്ടാം ഇന്നിംഗ്‌സിൽ സൽമാൻ നിസാറും മുഹമ്മദ് അസ്ഹറുദ്ദീനും തീർത്ത പ്രതിരോധമാണ് കേരളത്തിനു കരുത്തായത്. സ്കോർ: ജമ്മു കാഷ്‌മീർ 280, 399-9. കേരളം- 281, 295-6.

399 റൺസ് വിജയലക്ഷ്യം പിന്തുടരുന്ന കേരളം അവസാന ദിനം ആറുവിക്കറ്റ് നഷ്ടത്തിൽ 295 റൺസെടുത്തു. 162 പന്തിൽ 44 റൺസുമായി സൽമാൻ നിസാറും 118 പന്തിൽ 67 റൺസുമായി മുഹമ്മദ് അസ്ഹറുദ്ദീനും നങ്കൂരമിട്ടത് കാശ്മീരിന് തിരിച്ചടിയായി. 183 പന്തിൽ 48 റൺസെടുത്ത അക്ഷയ് ചന്ദ്രനും 162 പന്തിൽ 48 റൺസെടുത്ത നായകൻ സച്ചിൻ ബേബിയും മികച്ച പ്രകടനം കാഴ്‌ചവച്ചു. രോഹൻ കുന്നുമ്മൽ 36 റൺസും ജലജ് സക്സേന 18 റൺസും നേടി യിരുന്നു.

Advertisement
inner ad

2018-19 സീസണിലാണ് കേരളം അവസാനമായി രഞ്ജി ട്രോഫി സെമി ഫൈനല്‍ കളിച്ചത്. അന്ന് സെമിയില്‍ വിദർഭയോട് തോല്‍വി വഴങ്ങുകയായിരുന്നു. എന്നാല്‍ ഇത്തവണ കർണ്ണാടക, മധ്യപ്രദേശ്,ഉത്തർപ്രദേശ്, ബംഗാള്‍, തുടങ്ങിയ കരുത്തരായ ടീമുകളെ മറികടന്നാണ് കേരളം നോക്കൌട്ടിലേക്ക് യോഗ്യത നേടിയത്. മുംബൈ, ബറോഡ തുടങ്ങിയ കരുത്തരെ തോല്പിച്ചെത്തിയ കശ്മീരിനെയാണ് ക്വാർട്ടറില്‍ കേരളം മറികടന്നത്. ദുഷ്കരമായ സാഹചര്യങ്ങളില്‍ നിന്ന് പൊരുതിക്കയറാനുള്ള ആത്മവിശ്വാസമാണ് ഇത്തവണത്തെ ടീമിനെ വേറിട്ട് നിർത്തുന്നത്.ഫോമിലുള്ള ബാറ്റിങ് – ബൌളിങ് നിരകള്‍ക്കൊപ്പം വാലറ്റം വരെ നീളുന്ന ബാറ്റിങ്ങും കേരളത്തിൻ്റെ മുന്നേറ്റത്തില്‍ നിർണ്ണായകമായി.

Advertisement
inner ad
Continue Reading

Featured