Connect with us
,KIJU

Bangalore

കെസി വേണുഗോപാൽ എംപിയുടെ ഇടപെടൽ; ഓണക്കാലത്ത് സ്പെഷ്യൽ സർവീസുമായി കർണാടക ആർടിസി

Avatar

Published

on

ബംഗളൂരു: ഓണക്കാലത്ത് ബെംഗളുരുവിലെ മലയാളികൾക്ക് ആശ്വാസ വാർത്ത. എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ എംപിയുടെ ഇടപെടലിലാണ് ഓണക്കാലത്ത് ബാംഗ്ലൂരിൽ നിന്ന് കേരളത്തിലെത്താൻ കാത്തിരിക്കുന്ന മലയാളികൾക്ക് ആശ്വാസ വാർത്ത എത്തുന്നത്.കർണാടക ആർടിസി ബാംഗ്ലൂരിൽ നിന്നും ആലപ്പുഴയിലേക്ക് രണ്ട് സ്പെഷ്യൽ എസി ബസുകൾ അനുവദിച്ചതായാണ് അറിയിച്ചത്. സ്വകാര്യ ബസുകളുടെ ടിക്കറ്റ് കൊള്ള ഒഴിവാക്കുന്നതിനായുള്ള കെ സി വേണുഗോപാൽ എം പിയുടെ ഇടപെടലിനെ തുടർന്നാണ് കർണാടക സർക്കാർ തീരുമാനം. ഓഗസ്റ്റ് 25 ന് രാത്രി 8.14 നും 8.30 നും ബാംഗ്ലൂരിൽ നിന്നും സ്പെഷ്യൽ ബസുകൾ ആലപ്പുഴയിലേക്ക് സർവീസ് നടത്തും. ഓണക്കാലത്ത് കർണാടകയിൽ നിന്ന് കേരളത്തിലേക്ക് കൂടുതൽ ബസ് സർവീസുകൾ ഉണ്ടാകുമോ എന്നത് വിദ്യാർത്ഥികൾക്കും ജോലി സംബന്ധമായ ആവശ്യങ്ങൾക്കും ബാംഗ്ലൂരിൽ നിന്ന് കേരളത്തിലേക്ക് എത്തുന്ന യാത്രക്കാർക്കും ഏറെ ഗുണകരമാണ് ഈ സ്പെഷ്യൽ ബസ്സ് സർവീസുകൾ.

Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

Bangalore

കോളേജ് കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് വിദ്യാര്‍ഥിനി മരിച്ചു

Published

on


ബംഗ്‌ളൂരൂ: ബംഗ്‌ളൂരൂ ശിവമൊഗ്ഗയില്‍ ആണ് സംഭവം.ശരാവതി നഗര്‍ ആദിചുഞ്ചനഗിരി കോളേജ്ജിലെ പ്ലസ് ടു വിദ്യാര്‍ഥിനി മേഘശ്രീ (18) ആണ് മരിച്ചത്. ദാവനഗരെ ചന്നപുര സ്വദേശിയാണ്. നാലാം നിലയില്‍ നിന്ന് താഴേക്ക് ചാടുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. കോളേജ് ഹോസ്റ്റലിലായിരുന്നു താമസിച്ചിരുന്നത്. ഹോസ്റ്റല്‍ വാര്‍ഡന്റെ പീഡനമാണ് മകള്‍ ജീവനൊടുക്കാന്‍ കാരണമെന്ന് മാതാപിതാക്കള്‍ ആരോപിച്ചു.

Continue Reading

Bangalore

‘ജൻ ദർശൻ, ഇത് കർണാടക മോഡൽ ജനസദസ്സ്‌’; ജനങ്ങളിലേക്ക് ഇറങ്ങി  സിദ്ധരാമയ്യ 

Published

on

ബംഗളൂരു: കേരളത്തിൽ പോലീസ് ബന്ധവസ്ഥയിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ ‘ജന സദസ്സ്’ പുരോഗമിക്കുമ്പോൾ കോൺഗ്രസ് ഭരണത്തിലുള്ള കർണാടകയിൽ  ‘ജൻ ദർശനുമായി മുഖ്യമന്ത്രി സിദ്ധരാമയ്യ. ജനസമ്പർക്ക പരിപാടിയുടെ മാതൃകയിൽ ജനങ്ങളിലേക്ക് ഇറങ്ങിച്ചെന്ന് നേരിട്ട് മുഖ്യമന്ത്രി ദിവസം മുഴുവൻ പരാതികൾ സ്വീകരിക്കുന്ന രീതിയിലാണ് ‘ജൻ ദർശൻ’ പരിപാടി.

ബംഗളൂരുവിൽ മുഖ്യമന്ത്രിയുടെ വസതിയായ കൃഷ്ണയുടെ വളപ്പിലാണ് ‘ജൻ ദർശൻ’ പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ആയിരക്കണക്കിന് ആളുകളാണ് മുഖ്യമന്ത്രിയെ നേരിട്ട് കണ്ട് പരാതി അറിയിക്കാൻ എത്തിയത്. മുതിർന്ന പൗരന്മാർക്കും ഭിന്നശേഷിക്കാർക്കുമടക്കം 20 കൗണ്ടറുകൾ സജ്ജീകരിച്ചിട്ടുണ്ട്.

പ്രിൻസിപ്പൽ സെക്രട്ടറിമാർ, സെക്രട്ടറിമാർ, എല്ലാ വകുപ്പുകളുടെയും കമ്മീഷണർമാർ എന്നിവരെല്ലാം സന്നിഹിതരാകണമെന്നാണ് മുഖ്യമന്ത്രിയുടെ നിർദേശം. ഇത് രണ്ടാം തവണയാണ് ‘ജൻ ദർശൻ’ സംഘടിപ്പിക്കുന്നത്. പരാതികൾ രജിസ്റ്റർ ചെയ്യാനായി എത്തുന്നവർക്ക് ക്യു.ആർ. കോഡുകൾ ഒരുക്കിയിട്ടുണ്ട്. ഓരോ ജില്ലയിലെയും പരാതികൾ തരംതിരിക്കാനും ഉദ്യോഗസ്ഥർ സംവിധാനം ഒരുക്കിയിട്ടുണ്ട്. പരാതികൾക്ക് ഉടൻതന്നെ പരിഹാരം കണ്ടെത്തി നടപടികളും സ്വീകരിക്കുന്നുണ്ട്. നടപടികൾ സ്വീകരിക്കുന്നത് സംബന്ധിച്ച് വിവരങ്ങൾ അറിയുവാനും സംവിധാനം ഒരുക്കിയിട്ടുണ്ട്.

Advertisement
inner ad

അതേസമയം കേരളത്തിൽ  സഞ്ചരിക്കുന്ന ക്യാബിനറ്റുമായി സംസ്ഥാനത്തെ 140 നിയോജക മണ്ഡലങ്ങളിലായി സംഘടിപ്പിക്കുന്ന ജനസദസ്സ്‌ ഇന്ന് മലപ്പുറത്ത് എത്തി നിൽക്കുകയാണ്. ജനങ്ങളുടെ പരാതികൾ നേരിട്ട് സ്വീകരിച്ച് പരിഹാര നടപടികൾ സ്വീകരിക്കുമെന്ന് കൊട്ടിഘോഷിച്ചാണ് ‘ജനസദസ്സ്‌’ തുടങ്ങിയതെങ്കിലും  ഒരു പരാതി പോലും മുഖ്യമന്ത്രിയോ മന്ത്രിമാരോ നേരിട്ട് സ്വീകരിക്കുന്നില്ല. സദസ്സിൽ ക്രമീകരിച്ചിരിക്കുന്ന കൗണ്ടറുകളിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥന് പരാതി സമർപ്പിച്ച് രസീത് കൈപ്പറ്റുക മാത്രമാണ് കഴിയുക. കാസർകോട് മുതൽ ഓരോ നിയോജക മണ്ഡലത്തിൽ എത്തുമ്പോഴും  മുഖ്യമന്ത്രിയുടെ രാഷ്ട്രീയ പ്രസംഗം  കേൾക്കുവാൻ മാത്രമാണ്  പരാതിക്കാരുടെ വിധി. സംസ്ഥാനത്ത് സർക്കാരിനെതിരെ ജനവികാരം ശക്തമായതിന് പിന്നാലെ ലോക്സഭ തിരഞ്ഞെടുപ്പിന് മുൻപായി സർക്കാർ ചെലവിൽ എൽഡിഎഫിന്റെ മുഖം മിനുക്കൽ നടപടികളളാണ് ജനസദസ്സിൽ നടക്കുന്നത്. അഞ്ചുമാസത്തെ ക്ഷേമപെൻഷൻ കുടിശ്ശിക ഉൾപ്പെടെ സംസ്ഥാന സർക്കാർ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നു പോകുന്നതിനിടെ സംഘടിപ്പിക്കുന്ന നവ കേരള ജനസദസ്സ്‌ സാമ്പത്തികമായി ഏറെ ദുരിതമനുഭവിക്കുന്ന സംസ്ഥാനത്തെ ജനങ്ങൾക്ക്  ഇരുട്ടടി ആവുകയാണ്.

Continue Reading

Bangalore

ചിക്കബെല്ലാപുരയിൽ കാർ ടാങ്കർലോറിയിലേക്ക് ഇടിച്ചുകയറി അപകടം; 12 പേർ മരിച്ചു

Published

on

ബംഗളൂരു: കർണ്ണാടകയിൽ ചിക്കബെല്ലാപുരയിൽ ടാറ്റാ സുമോ ടാങ്കർ ലോറിയിലേക്ക് ഇടിച്ചു കയറിയുണ്ടായ അപകടത്തിൽ 12 പേർ മരിച്ചു. വ്യാഴാഴ്ച പുലർച്ചെ ഏഴുമണിയോടെ ചിക്കബെല്ലാപുര ട്രാഫിക്ക് പൊലീസ് സ്റ്റേഷന്സമീപത്തായായിരുന്നു അപകടം. നിർത്തിയിട്ട ടാങ്കർ ലോറിയിലേക്ക് ടാറ്റാ സുമോ കാർ പാഞ്ഞുകയറിയാണ് അപകടം. അപകടത്തിൽ 3 സ്ത്രീകളും 9 പുരുഷന്മാരുമാണ് മരിച്ചത്. ബാഗേപള്ളിയിൽ നിന്നും ചിക്കബെല്ലാപുരയിലേക്ക് വന്ന കാർ ആണ് അപകടത്തിൽപ്പെട്ടതെന്ന് പൊലീസ് അറിയിച്ചു.ദേശീയ പാത 44 ൽ ആണ് അപകടം സംഭവിച്ചത്. അപകടം നടക്കുമ്പോള്‍ കാറിൽ 14 പേരാണ് ഉണ്ടായിരുന്നത്. ഇവരിൽ 5 പേർ സംഭവ സ്ഥലത്തുവെച്ച് തന്നെ മരിച്ചതായാണ് വിവരം. ഒരാൾക്ക് അപകടത്തിൽ ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. ഇയാളെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കനത്ത മൂടൽ മഞ്ഞ് മൂലം ഡ്രൈവർക്ക് റോഡ് കാണാതായതാകാം അപകട കാരണമെന്നാണ് പ്രാഥമിക വിവരം.

Continue Reading

Featured