Thiruvananthapuram
ജനങ്ങൾക്ക് സഹകരണ ബാങ്കുകളോടുള്ള വിശ്വസ്തത ഉറപ്പാക്കുവാൻ സർക്കാർ അടിയന്തരമായി ഇടപെടണം. എം. വിൻസെന്റ് എം എൽ എ

കാട്ടാക്കട : ജനങ്ങൾക്ക് സഹകരണ ബാങ്കുകളോടുള്ള വിശ്വസ്തത ഉറപ്പാക്കുവാൻ സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് എം. വിൻസെന്റ് എം എൽ എ. കണ്ടല സർവീസ് സഹകരണ ബാങ്കിൽ യുഡിഎഫ് കാട്ടാക്കട നിയോജകമണ്ഡലം കമ്മിറ്റി നടത്തിവരുന്ന നാലാം ദിവസത്തെ റിലേ സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈ വിഷയത്തിൽ സംസ്ഥാന സഹകരണ വകുപ്പും വകുപ്പ് മന്ത്രിയും നിക്ഷേപം തിരികെ കൊടുക്കാനുള്ള യാതൊരു നടപടിയും സ്വീകരിക്കാത്തതിനെ അദ്ദേഹം കുറ്റപ്പെടുത്തി. സി പി ഐ സംസ്ഥാന നേതൃത്വം ഇക്കാര്യത്തിൽ മറുപടി പറയണമെന്നും, ഭാസുരാംഗന്റെയും കൂട്ടാളികളുടെയും സ്വത്ത് കണ്ടുകെട്ടി നിക്ഷേപകരുടെ ആത്മഹത്യകൾ ഒഴിവാക്കുവാൻ നിക്ഷേപതുക തിരിച്ചുകൊടുക്കുവാൻസർക്കാർ തയ്യാറാകണമെന്നും എംഎൽഎ ആവശ്യപ്പെട്ടു. സമരത്തിൽ ദളിത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് എ കെ ശശി, മലയിൻകീഴ് വേണുഗോപാൽ, എം ആർ ബൈജു, പേയാട് ശശി, ജയകുമാർ, സി. വേണു, മലവിള ബൈജു, വണ്ടന്നൂർ സദാശിവൻ, ഊരുട്ടമ്പലം വിജയൻ, നക്കോട് അരുൺ, ജാഫർഖാൻ തുടങ്ങിയവർ സംസാരിച്ചു.
Kerala
കാനം രാജേന്ദ്രൻ അന്തരിച്ചു

തിരുവനന്തപുരം: സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ അന്തരിച്ചു, ഹൃദയാഘാതത്തെ തുടർന്നാണ് മരണം.73 വയസായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. ഹൃദയാഘാതത്തെ തുടർന്നായിരുന്നു മരണം. തുടർച്ചയായി മൂന്ന് തവണ സിപിഐ സംസ്ഥാന സെക്രട്ടറിയായിരുന്നു കാനം രാജേന്ദ്രൻ.1950 നവംബർ 10-ന് കോട്ടയം ജില്ലയിലെ കൂട്ടിക്കലിലായിരുന്നു കാനം രാജേന്ദ്രന്‍റെ ജനനം. എഐവൈഎഫിലൂടെ രാഷ്ട്രീയത്തിലിറങ്ങി. ഇരുപത്തിമൂന്നാം വയസ്സിൽ എ.ഐ.വൈ.എഫ്. സംസ്ഥാന സെക്രട്ടറിയായി. ഇരുപത്തിയെട്ടാം വയസ്സിൽ സിപിഐ സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗമായി. എ.ബി.ബർദനൊപ്പം യുവജനസംഘടനാ രംഗത്ത് ദേശീയതലത്തിലും കാനം പ്രവർത്തിച്ചു. 1982-ലും 87-ലും വാഴൂർ മണ്ഡലത്തിൽ നിന്ന് നിയമസഭാംഗമായി. പിന്നീട് രണ്ടുവട്ടം വാഴൂരിൽ നിന്ന് മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. അതോടെ പൂർണമായും സംഘടനാരംഗത്തേക്ക് മാറിയ കാനം 2015-ൽ സിപിഐ സംസ്ഥാന സെക്രട്ടറിയായി. 2018-ൽ വീണ്ടും സിപിഐ സംസ്ഥാന സെക്രട്ടറിയായി. 2022 ഒക്ടോബറിൽ മൂന്നാംവട്ടവും സിപിഐ സംസ്ഥാന സെക്രട്ടറിയായി. ഭാര്യ – വനജ. മക്കൾ – സ്മിത, സന്ദീപ്.
Kerala
ഡോ. ഷഹനയുടെ മരണം; ഡോ.റുവൈസിനെ കോടതി റിമാൻഡ് ചെയ്‌തു

തിരുവനന്തപുരം: മെഡിക്കൽ കോളേജിലെ യുവ ഡോക്ടർ ഷഹനയുടെ മരണത്തിൽ അറസ്റ്റിലായ ഡോക്‌ടർ റുവൈസിനെ കോടതി റിമാൻഡ് ചെയ്‌തു. 14 ദിവസത്തേക്ക് ആണ് റിമാൻഡ് ചെയ്‌തത്. ഷഹനയുടെ മരണത്തിന് പിന്നാലെ ഒളിവിൽ പോയ റുവൈസിനെ ഇന്ന് പുലർച്ചയാണ് കരുനാഗപ്പള്ളിയിലെ ബന്ധുവീട്ടിൽ നിന്ന് പോലീസ് കസ്റ്റഡിയിൽ എടുക്കുന്നത്. പ്രതിയെ തിരുവനന്തപുരത്ത് എത്തിച്ച് ചോദ്യംചെയ്തതിന് ശേഷമായിരുന്നു പോലീസ് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. സ്ത്രീധന നിരോധന നിയമപ്രകാരവും ആത്മഹത്യാ പ്രേരണക്കുറ്റവും ചുമത്തി ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് പോലീസ് കേസ് എടുത്തിരിക്കുന്നത്.
അതേസമയം റുവൈസ് സ്ത്രീധനം
ചോദിച്ചതിനുള്ള തെളിവുകൾ ലഭിച്ചെന്ന്
പോലീസ് വ്യക്തമാക്കി. ‘അവരുടെ
സ്ത്രീധനമോഹമാണ് എല്ലാത്തിനും കാരണം..
അവസാനിപ്പിക്കുകയാണ് എല്ലാം’- എന്നു
കുറിച്ച ഷഹനയുടെ ആത്മഹത്യാക്കുറിപ്പിലെ
കൂടുതൽ വിവരങ്ങളും റുവൈസിനയച്ച
വാട്ട്സ്ആപ്പ് സന്ദേശങ്ങളുമാണ് പോലീസ്
കണ്ടെത്തിയത്. ഇത്രയധികം സ്ത്രീധനം
കൊടുക്കാൻ തനിക്കാവില്ലെന്നും തന്റെ
കൈയിൽ നിന്ന് വൻതുക വാങ്ങുന്നത്
റുവൈസിന്റെ സഹോദരിക്ക് വേണ്ടിയാണോ
എന്ന് സംശയമുണ്ടെന്നും ഷഹന മരിക്കും മുമ്പ്
കുറിച്ചിട്ടുണ്ട്. മെഡിക്കൽ കോളജ് സർജറി
വിഭാഗത്തിലെ പിജി വിദ്യാർതിഥിനിയും
വെഞ്ഞാറമ്മൂട് മൈത്രിനഗർ
സ്വദേശിനിയുമാണ് ഷഹന. തിങ്കളാഴ്ച
രാത്രിയാണ് ഷഹനയെ ഫ്ലാറ്റിൽ മരിച്ച
നിലയിൽ കണ്ടെത്തിയത്.
Kerala
ഡോ. ഷഹനയുടെ ആത്മഹത്യ: കുറ്റക്കാരെ നിയമത്തിനു മുന്നിൽ കൊണ്ടുവരണം; ഡോക്ടേഴ്സ് ഫോർ സോഷ്യൽ ജസ്റ്റിസ്

തിരുവനന്തപുരം: ഗവൺമെൻറ് മെഡിക്കൽ കോളജിലെ ഡോ. ഷഹനയുടെ ആത്മഹത്യ മനുഷ്യ മനസ്സുകളെ ഞെട്ടിക്കുന്നതാണെന്ന് ഡോക്ടേഴ്സ് ഫോർ സോഷ്യൽ ജസ്റ്റിസ്. ആത്മഹത്യയിലേക്ക് ആ വിദ്യാർത്ഥിനിയെ നയിച്ച കാരണങ്ങൾ ഉടനടി പുറത്തുവരേണ്ടതാണ്. അതിനായി പോലീസിന്റെ ഭാഗത്തുനിന്നും നീതിയുക്തമായ അന്വേഷണം ഉണ്ടാവണമെന്നും കുറ്റക്കാരെ നിയമത്തിനു മുന്നിൽ കൊണ്ടുവരണമെന്നും ഇതിലൂടെ കുടുംബത്തിന് നീതി ലഭ്യമാക്കണമെന്നും ഡോക്ടേഴ്സ് ഫോർ സോഷ്യൽ ജസ്റ്റിസ് സംസ്ഥാന പ്രസിഡൻറ് ഡോക്ടർ ജോസ് കുര്യൻ കാട്ടൂക്കാരനും സംസ്ഥാന സെക്രട്ടറി ഡോക്ടർ പി ജി ജയസൂര്യയും പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
-
Kerala3 months ago
വീണ ജോർജിനെ മാറ്റണം; ജനങ്ങൾക്ക് വേണ്ടിയാണ് പറയുന്നതെന്ന് ഡോ. എസ്.എസ്. ലാൽ
-
Kerala2 months ago
കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസ്: മുഖ്യപ്രതി സതീഷ്കുമാർ ഒരു കോടി രൂപ നൽകിയെന്ന് വെളിപ്പെടുത്തലുമായി ജ്വല്ലറി ഉടമ
-
Kerala3 months ago
ഗണേഷ്കുമാർ ആറ് മാസം തടവിൽ പാർപ്പിച്ചു; സോളാർ കേസിലെ പരാതിക്കാരിയുടെ വെളിപ്പെടുത്തൽ
-
Featured2 months ago
‘സർക്കാരിനെതിരെ വിധിയെഴുതി വിദ്യാർത്ഥികളും’; എംജി സർവകലാശാല തിരഞ്ഞെടുപ്പിൽ കെഎസ്യു മുന്നേറ്റം
-
News2 months ago
പിറന്നാൾ ദിനത്തിൽ കുഞ്ഞിന് വ്യത്യസ്തമായൊരു സമ്മാനമൊരുക്കി മാതാവ്
-
Kottayam2 days ago
അല് മുക്താദിര് ജ്വല്ലറിയെക്കുറിച്ചുള്ള കള്ള പ്രചാരണം:
നിയമനടപടി സ്വീകരിക്കുമെന്ന് സംഘടന -
Palakkad1 month ago
പാലക്കാട് ജില്ലയിലെ ക്യാമ്പസുകളിൽ കെഎസ്യു തേരോട്ടം
-
Kerala1 month ago
പങ്കാളിത്ത പെൻഷൻ ഉടൻ പിൻവലിക്കണം; സെക്രട്ടേറിയറ്റ് അസോസിയേഷൻ
You must be logged in to post a comment Login