Connect with us
48 birthday
top banner (1)

Featured

കേസ് രാഷ്‌ട്രീയ പ്രേരിതം, നാളെ ഹാജരാകില്ല: കെ. സുധാകരൻ എംപി

Avatar

Published

on

കൊച്ചി: തനിക്കെതിരേ ഉന്നയിച്ചിരിക്കുന്ന വഞ്ചനാ കേസ് രാഷ്‌ട്രീയ പ്രേരിതമാണെന്നും കേസ് നിയമപരമായി കൈകാര്യം ചെയ്യുമെന്ന് കെപിസിസി പ്രസി‍ഡന്റ് കെ. സുധാകരൻ. ക്രൈംബ്രാഞ്ച് പൊലീസിനു മുന്നിൽ ഹാജരാകണമെന്ന നോട്ടീസ് ലഭിച്ചെങ്കിലും കോൺ​ഗ്രസ് ബ്ലോക്ക് പ്രസിഡന്റുമാരുടെ ക്യാംപ് നടക്കുന്നതിനാൽ നാളെ ഹാജരാകില്ലെന്നും സുധാകരൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ക്രൈംബ്രാഞ്ച് ഉന്നയിക്കുന്ന ആരോപണങ്ങളിൽ തനിക്ക് യാതൊരു പങ്കുമില്ല. പാരാതി ഉന്നയിച്ചെന്നു ക്രൈം ബ്രാഞ്ച് പറയുന്നവരുടെ പരാതിയിൽ തന്റെ പേരില്ല. അവരെ താനറിയില്ല. അവരുമായി സംസാരിച്ചിട്ടുപോലുമില്ല. രാഷ്‌ട്രീയ വിദ്വേഷം മൂലം പിണറായി സർക്കാരിന്റെ പ്രതികാര നടപടിയാണിത്. അതിൽ പതറിപ്പോവില്ലെന്നും സുധാകരൻ കൂട്ടിച്ചേർത്തു.
തനിക്കും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനുമൊക്കെ എതിരേ കേസ് എടുത്തിയിരിക്കുകയാണ്. ഞങ്ങളെ കേസ് കാണിച്ചു വിരട്ടാമെന്നാണ് പിണറായി വിജയൻ കരുതുന്നതെങ്കിൽ അങ്ങനെ വിരണ്ടു പോകുന്നവരല്ല തങ്ങളെന്നും അദ്ദേഹം പറഞ്ഞു. പാർലമെന്റ് സ്ഥിരം സമിതി അം​ഗം എന്ന നിലയിൽ താൻ കൈക്കൂലി വാങ്ങിയെന്നാണ് ആരോപണം. എന്നാൽ ക്രൈം ബ്രാഞ്ച് പറയുന്ന പാർലമെന്ററി സമിതിയിൽ താൻ അം​ഗമായിരുന്നിട്ടില്ല. പരാതിക്കാരുമായി ഒരു ബന്ധവും തനി്ക്കില്ല. കണ്ണിന് ചികിത്സ തേടിയാണ് താൻ ജോൺസൺ മാവുങ്കലിനെ സമീപിച്ചത്. അന്ന് അദ്ദേഹം വ്യാജ ഡോക്റ്ററാണെന്ന് അറിഞ്ഞില്ല. ചികിത്സയിലായിരുന്ന വേളയിലാണ് ജോൺസണൊപ്പം നിന്ന് ഫോട്ടോ എടുത്തത്. ഈ ഫോട്ടോ തനിക്ക് ആവശ്യമുള്ളതായിരുന്നില്ല. മുതിർന്ന പൊലീസ് ഉദ്യോ​ഗസ്ഥർ, കലക്റ്റർമാർ, മറ്റ് ഉദ്യോ​ഗസ്ഥർ, ചലച്ചിത്ര താരങ്ങൾ തുടങ്ങിയവർ മോൺസൺ മാവുങ്കലുമായി ഫോട്ടോ എടുത്തിട്ടുണ്ട്. അതിൽ തെറ്റു കാണുന്നില്ലെന്നും സുധാകരൻ. ഇപ്പോഴത്തെ പരാതി വ്യാജമാണ്. അതിനെ നിയമപരമായി തന്നെ നേരിടും.
ക്രൈംബ്രാഞ്ച് നൽകിയ കത്ത് അഭിഭാഷകനു കൈമാറിയിട്ടുണ്ട്. അദ്ദേഹവുമായി ആലോചിച്ച് തുടർനടപടികൾ സ്വീകരിക്കും. കോഴിക്കോട് നടക്കുന്ന പാർട്ടി പരിപാടി മൂലമാണ് നാളെ അന്വേഷണ ഉദ്യോ​ഗസ്ഥർക്കു മുന്നിൽ ഹാജരാകാത്തത്. രാഷ്‌ട്രീയമായി കുടുക്കാനുള്ള പിണറായി വിജയന്റെ തന്ത്രങ്ങൾക്ക് അതേ നാണയത്തിൽ തിരിച്ചടി നൽകുമെന്നും സുധാകരൻ വ്യക്തമാക്കി. നിരവധി കേസുകളിൽ ജയിൽ ശിക്ഷ അനുഭവിക്കേണ്ടയാളാണ് പിണറായി വജയൻ. അധികാരത്തിന്റെ തണലിൽ എത്ര പ്രതിരോധിച്ചാലും ഒരു ദിവസം അദ്ദേഹത്തിനു നിയമത്തിനു മുന്നിൽ എത്തേണ്ടിവരും. അധികാരം കൊണ്ട് ഇപ്പോൾ തടഞ്ഞുവച്ചിരിക്കുന്ന നടപടികളിൽ നിന്ന് ഒരിക്കലും അദ്ദേഹത്തിനു രക്ഷപ്പെടാനാവില്ല.
കൈക്കൂലി വാങ്ങിയെന്നു പറഞ്ഞു തന്നെ കേസിൽ കുടുക്കാമെന്നത് പിണറായി വിജയന്റെ വ്യമോഹം മാത്രമാണ്. തന്നെ ഈ നാട്ടിലെ ജനങ്ങൾക്കറിയാം.
വനം വകുപ്പ് മന്ത്രിയായിരിക്കെ കോടിക്കണക്കിനു രൂപ തനിക്ക് കൈക്കൂലി വാങ്ങാമായിരുന്നു. മതികെട്ടാൻമലയിലടക്കം പല പ്രലോഭനങ്ങളുമുണ്ടായി. നിയമം നോക്കി മാത്രമായിരുന്നു നടപടി സ്വീകരിച്ചത്. കൈക്കൂലി വാങ്ങി തീരുമാനിച്ചിരുന്നെങ്കിൽ കോടിക്കണക്കിനു രൂപ തനിക്കു ലഭിക്കുമായിരുന്നു. അങ്ങനെ പണം വാങ്ങി സ്വാധീനിക്കാവുന്ന ആളല്ല താനെന്നും സുധാകരൻ വ്യക്തമാക്കി.

Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

Featured

മന്ത്രി എന്ന നിലയില്‍ അബ്ദുറഹിമാന്‍ വട്ടപ്പൂജ്യം; കേരള ഒളിമ്പിക് അസോസിയേഷന്‍

Published

on

തിരുവനന്തപുരം: കായിക മന്ത്രി വി. അബ്ദുറഹിമാനെതിരെ ആഞ്ഞടിച്ച് കേരള ഒളിമ്പിക് അസോസിയേഷന്‍ പ്രസിഡന്റ് വി. സുനില്‍ കുമാര്‍. ദേശീയ ഗെയിംസില്‍ കേരളം പിന്തള്ളപ്പെടാന്‍ കാരണം മന്ത്രിയും സ്‌പോര്‍ട്‌സ് കൗണ്‍സിലുമാണെന്നായിരുന്നു സുനില്‍ കുമാറിന്റെ ആരോപണം. ആദ്യമായി കായിക വകുപ്പിന് മാത്രമായി മന്ത്രിയുണ്ടായിട്ടും സമ്പൂര്‍ണ പരാജയമായി മാറി. നാലു വര്‍ഷമായിട്ടും കായിക രംഗത്തിന് ഒരു സംഭാവനയും നല്‍കാനായില്ല. അതിന്റെ പ്രതിഫലനമാണ് ദേശീയ ഗെയിംസില്‍ കാണാന്‍ കഴിഞ്ഞത്. മന്ത്രി എന്ന നിലയില്‍ അബ്ദുറഹിമാന്‍ വട്ടപ്പൂജ്യമായി മാറിയെന്നും സുനില്‍ കുമാര്‍ കുറ്റപ്പെടുത്തി.

ഉത്തരാഖണ്ഡില്‍ നടന്ന ദേശീയ ഗെയിംസില്‍ കേരളം 14-ാം സ്ഥാനവുമായാണ് മടങ്ങുന്നത്. 13 സ്വര്‍ണം ഉള്‍പ്പെടെ 54 മെഡലുകളാണ് കേരളത്തിന്റെ സമ്പാദ്യം. ഒളിമ്പിക്‌സ് മാതൃകയില്‍ ദേശീയ ഗെയിംസ് സംഘടിപ്പിച്ചു തുടങ്ങിയ 1985നു ശേഷം കേരളത്തിന്റെ ഏറ്റവും മോശം പ്രകടനമാണിത്. കഴിഞ്ഞ ഗെയിംസില്‍ 36 സ്വര്‍ണമുള്‍പ്പെടെ 87 മെഡലുകളുമായി അഞ്ചാം സ്ഥാനത്തായിരുന്നു കേരളം.

Advertisement
inner ad
Continue Reading

Delhi

മണിപ്പൂരിൽ രാഷ്ട്രപതി ഭരണം; വിജ്ഞാപനമിറക്കി

Published

on

ന്യൂഡൽഹി : കലാപ കലുക്ഷിതമായ മണിപ്പൂരിൽ രാഷ്ട്രപതി ഭരണം പ്രഖ്യാപിച്ചു. ഇതു സംബന്ധിച്ച വിജ്ഞാപനവും രാഷ്ട്രപതി ഭവൻ പുറത്തിറക്കി. മുഖ്യമന്ത്രി ബീരേൻ സിംഗ് കഴിഞ്ഞദിവസം രാജിവച്ചതിന് പിന്നാലെ ബിജെപിയിൽ മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതിൽ സമവായത്തിൽ എത്താൻ കഴിഞ്ഞിരുന്നില്ല ഇതിന് പിന്നാലെയാണ് വ്യാഴാഴ്ച വൈകിട്ടോടെ രാഷ്ട്രപതി ഭരണം സംബന്ധിച്ച് ഉത്തരവിറക്കിയത്.

Continue Reading

Featured

കേരളം രഞ്ജിട്രോഫി സെമിയില്‍

Published

on

പൂന: കേരളം രഞ്ജി ട്രോഫി സെമിയില്‍. ജമ്മു കശ്മീരുമായുള്ള ക്വാർട്ടർ ഫൈനല്‍ മത്സരം മനിലയില്‍ കലാശിച്ചതോടെയാണ് കേരളം സെമിയിലേക്ക് മുന്നേറിയത്. ആദ്യ ഇന്നിങ്സില്‍ നേടിയ ഒരു റണ്ണിൻ്റെ ലീഡാണ് മത്സരത്തില്‍ കേരളത്തിന് നിർണ്ണായകമായത്. രണ്ടാം ഇന്നിങ്സില്‍ കേരളം ആറ് വിക്കറ്റിന് 295 റണ്‍സെടുത്ത് നില്‍ക്കെയാണ് മത്സരം സമനിലയിലായത്. സെമിയിൽ കേരളം ഗുജറാത്തിനെ നേരിടും. കേരള ക്രിക്കറ്റിനെ സംബന്ധിച്ച്‌ വലിയൊരു നേട്ടമാണ് സെമിഫൈനല്‍ പ്രവേശനം. ഇതിന് മുൻപ് ഒരു തവണ മാത്രമാണ് കേരളം രഞ്ജി ട്രോഫിയുടെ സെമിയിലെത്തിയിട്ടുള്ളത്. രണ്ടാം ഇന്നിംഗ്‌സിൽ സൽമാൻ നിസാറും മുഹമ്മദ് അസ്ഹറുദ്ദീനും തീർത്ത പ്രതിരോധമാണ് കേരളത്തിനു കരുത്തായത്. സ്കോർ: ജമ്മു കാഷ്‌മീർ 280, 399-9. കേരളം- 281, 295-6.

399 റൺസ് വിജയലക്ഷ്യം പിന്തുടരുന്ന കേരളം അവസാന ദിനം ആറുവിക്കറ്റ് നഷ്ടത്തിൽ 295 റൺസെടുത്തു. 162 പന്തിൽ 44 റൺസുമായി സൽമാൻ നിസാറും 118 പന്തിൽ 67 റൺസുമായി മുഹമ്മദ് അസ്ഹറുദ്ദീനും നങ്കൂരമിട്ടത് കാശ്മീരിന് തിരിച്ചടിയായി. 183 പന്തിൽ 48 റൺസെടുത്ത അക്ഷയ് ചന്ദ്രനും 162 പന്തിൽ 48 റൺസെടുത്ത നായകൻ സച്ചിൻ ബേബിയും മികച്ച പ്രകടനം കാഴ്‌ചവച്ചു. രോഹൻ കുന്നുമ്മൽ 36 റൺസും ജലജ് സക്സേന 18 റൺസും നേടി യിരുന്നു.

Advertisement
inner ad

2018-19 സീസണിലാണ് കേരളം അവസാനമായി രഞ്ജി ട്രോഫി സെമി ഫൈനല്‍ കളിച്ചത്. അന്ന് സെമിയില്‍ വിദർഭയോട് തോല്‍വി വഴങ്ങുകയായിരുന്നു. എന്നാല്‍ ഇത്തവണ കർണ്ണാടക, മധ്യപ്രദേശ്,ഉത്തർപ്രദേശ്, ബംഗാള്‍, തുടങ്ങിയ കരുത്തരായ ടീമുകളെ മറികടന്നാണ് കേരളം നോക്കൌട്ടിലേക്ക് യോഗ്യത നേടിയത്. മുംബൈ, ബറോഡ തുടങ്ങിയ കരുത്തരെ തോല്പിച്ചെത്തിയ കശ്മീരിനെയാണ് ക്വാർട്ടറില്‍ കേരളം മറികടന്നത്. ദുഷ്കരമായ സാഹചര്യങ്ങളില്‍ നിന്ന് പൊരുതിക്കയറാനുള്ള ആത്മവിശ്വാസമാണ് ഇത്തവണത്തെ ടീമിനെ വേറിട്ട് നിർത്തുന്നത്.ഫോമിലുള്ള ബാറ്റിങ് – ബൌളിങ് നിരകള്‍ക്കൊപ്പം വാലറ്റം വരെ നീളുന്ന ബാറ്റിങ്ങും കേരളത്തിൻ്റെ മുന്നേറ്റത്തില്‍ നിർണ്ണായകമായി.

Advertisement
inner ad
Continue Reading

Featured