Connect with us
48 birthday
top banner (1)

Featured

കെ ഫോൺ: വെറും കൊള്ളയും പൊള്ളയും മാത്രം

Avatar

Published

on

2020 ഡിസംബറോടെ പദ്ധതി പൂർത്തിയാക്കി 20 ലക്ഷം കുടുംബങ്ങൾക്ക് കെ ഫോൺ വഴി സൗജന്യ ഇന്റർനെറ്റ് ലഭ്യമാക്കുമെന്ന വാഗ്ദാനം കേരള മനസ്സാക്ഷിക്ക് മുന്നിലുണ്ട്. വർഷങ്ങൾക്കിപ്പുറം 2023 ജൂൺ മാസത്തിൽ ഉദ്ഘാടനം നടക്കുമ്പോൾ 14000 വീടുകളിൽ സൗജന്യ ഇന്റർനെറ്റ് കണക്ഷൻ ലഭ്യമാക്കും എന്നാണ് ഇപ്പോൾ പറയുന്നത്. ജനങ്ങൾക്ക് നൽകിയ വാഗ്ദാനത്തിന്റെ 0.7 ശതമാനം മാത്രമാണ് നിലവിൽ കണക്ഷൻ നൽകിയിരിക്കുന്നത്. കോടികൾ മുടക്കി, കോടികളുടെ പ്രചാരണം നടത്തി കൊട്ടിഘോഷിച്ചു സർക്കാർ നടത്തുന്ന കെ ഫോൺ ശുദ്ധ തട്ടിപ്പാണ്. കേരളത്തിന്റെ മുക്കിലും മൂലയിലും ആയി മുപ്പതിനായിരം കിലോമീറ്റർ ഒപ്ടിക്കൽ ഫൈബർ കേബിൾ ശൃംഖല, നഗര ഗ്രാമ വ്യത്യാസമില്ലാതെ എല്ലാവർക്കും അതിവേഗം ഇന്റർനെറ്റ് എത്തിക്കാൻ ഡാറ്റ ഹൈവേ, തീർത്തും സൗജന്യമായ ഇന്റർനെറ്റ് തുടങ്ങിയ പെരുപ്പിച്ചു കാട്ടൽ പ്രചാരണങ്ങൾക്കപ്പുറം ഈ പദ്ധതി എന്താണെന്ന് പൊതുസമൂഹം മനസ്സിലാക്കേണ്ടതുണ്ട്. 2017ൽ ആണ് കെ ഫോൺ പദ്ധതി പ്രഖ്യാപിക്കുന്നത്. 18 മാസങ്ങൾ കൊണ്ട് 20 ലക്ഷം പേർക്ക് സൗജന്യ ഇന്റർനെറ്റ് നൽകുമെന്നായിരുന്നു അന്ന് പറഞ്ഞിരുന്നത്. ഏഴു വർഷം കഴിഞ്ഞിട്ടും 14000 പേർക്ക് മാത്രമാണ് കണക്ഷൻ നൽകുന്നത്. 1028 കോടിയായിരുന്ന എസ്റ്റിമേറ്റ് തുക 50 ശതമാനം ഉയർത്തി 1531 കോടിയാക്കി. അഴിമതി ക്യാമറ ഇടപാടിലെ അതെ കമ്പനികൾ തന്നെയാണ് കെ ഫോണിലും ഇടപെട്ടിരുന്നത്.

കെ ഫോൺ പദ്ധതിയിലും കോടികളുടെ ലാഭം കൊയ്തത് രണ്ടുപേരും ഇടനിലക്കാരായ കമ്പനികൾ ആയിരുന്നുവെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശൻ ചൂണ്ടിക്കാട്ടിരുന്നു. അതുതന്നെയാണ് ഇന്ന് കേരളവും ചർച്ച ചെയ്യുന്നത്. അഴിമതി ക്യാമറ ഇടപാടിലെ അതേ കമ്പനികൾ തന്നെയാണ് ഈ ഇടപാടിലും ലാഭം തട്ടിയെടുത്തതെന്ന് അദ്ദേഹം പറഞ്ഞിരുന്നു. മുഖ്യമന്ത്രിയുമായോ മുഖ്യമന്ത്രിയുടെ ഓഫീസുമായോ ബന്ധപ്പെട്ട കറക്കുകമ്പനികൾക്ക് അല്ലാതെ മറ്റു ആർക്കും കരാറുകൾ ഒന്നും കിട്ടില്ല. എസ്.ആർ.ഐ.ടിയിലേക്കോ പ്രസാഡിയയിലേക്ക് പണം എത്തുന്ന രീതിയിൽ ഗവേഷണം നടത്തിയുള്ള അഴിമതിയാണ് എല്ലായിടത്തും നടപ്പാക്കുന്നത്. ഏത് പാതയിൽ കൂടി സഞ്ചരിച്ചാലും ഒരു പെട്ടിയിരിക്കുന്ന സ്ഥലത്തേക്ക് എല്ലാം കേന്ദ്രീകരിക്കപ്പെടുകയാണെന്നത് പ്രതിപക്ഷ നേതാവ് ആവർത്തിച്ച് പറയുന്ന കാര്യമാണ്. ക്യാമറയിൽ നടന്നതിനേക്കാൾ വ്യാപകമായ അഴിമതിയാണ് കെ ഫോണിന്റെ മറവിൽ നടക്കുന്നത്. കൈതൊട്ട പദ്ധതികളെല്ലാം പാളിപ്പോയ പിണറായി സർക്കാർ പി ആർ സംവിധാനങ്ങളുടെ പിന്തുണയോടെ എന്തെങ്കിലുമൊക്കെ ചെയ്യുന്നുണ്ടെന്ന് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുവാൻ വേണ്ടി കെ ഫോൺ ഉയർത്തിക്കാട്ടുന്നു എന്നതിന് പുറത്തേക്ക് ആ പദ്ധതി വെറും പൊള്ളയും കൊള്ളയുമാണ്.

Advertisement
inner ad

Featured

പൊതുജനാരോഗ്യമേഖലയില്‍ ഗുണനിലവാരം കുറഞ്ഞുവെന്ന് സിഐജി റിപ്പോര്‍ട്ട്

Published

on

പൊതുജനാരോഗ്യ മേഖലയില്‍ ഗുണനിലവാരം കുറഞ്ഞുവെന്ന് സിഎജി റിപ്പോര്‍ട്ട്. കൂടാതെ ഡോക്ടര്‍മാരുടെ എണ്ണവും കുറഞ്ഞു. ആര്‍ദ്രം മിഷന്‍ ഉദ്ദേശ ലക്ഷ്യത്തിലെത്തിയില്ലെന്നും റിപ്പോർട്ടിൽ പരാമർശിച്ചിട്ടുണ്ട്. ഇന്ത്യന്‍ പബ്ലിക് ഹെല്‍ത്ത് സ്റ്റാന്‍ഡേര്‍ഡ് നിർദേശപ്രകാരമുള്ള അവശ്യസേവനങ്ങള്‍ പോലും പല സംസ്ഥാനത്തെ ആരോഗ്യ കേന്ദ്രങ്ങളിലും ലഭ്യമല്ല. ആശുപത്രികളിൽ ഡോക്ടർമാരുടെ എണ്ണം കുറവാണ്. അതുകൂടാതെ ഫാര്‍മസിസ്റ്റ് അടക്കമുള്ള ആരോഗ്യപ്രവർത്തകരുടെ എണ്ണവും താരതമ്യേന കുറവാണ്. ചികിത്സയ്ക്കായിഎത്തുന്നവരുടെ എണ്ണം കൂടുതൽ ആയതിനാൽ ശെരിയായ രീതിയിൽ ചികിത്സ നടക്കുന്നില്ലായെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.

Continue Reading

Featured

3 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരും; കേന്ദ്ര കാലാവസ്ഥ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്

Published

on

തിരുവനന്തപുരം: ഇന്നും നാളെയും കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ സാധാരണയേക്കാൾ 2 മുതൽ 3 ഡിഗ്രി സെൽഷ്യസ് വരെ താപനില കൂടാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ചൂടും അസ്വസ്ഥതയും ഉണ്ടാകാനിടയുണ്ട്.
ഉയർന്ന താപനില സൂര്യാഘാതം, സൂര്യാതാപം, നിർജലീകരണം തുടങ്ങിയ ഗുരുതര ആരോഗ്യപ്രശ്നങ്ങൾക്കു കാരണമാകുമെന്നും മുന്നറിയിപ്പുണ്ട്.
സംസ്ഥാനത്ത് ഉയർന്ന താപനില രേഖപ്പെടുത്തുന്ന സാഹചര്യത്തിൽ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ജാഗ്രതാ നിർദേശങ്ങൾ പുറപ്പെടുവിച്ചു.

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

Advertisement
inner ad

∙ പകൽ 11 മുതല്‍ 3 വരെ തുടർച്ചയായി നേരിട്ട് ശരീരത്തിൽ കൂടുതൽ സൂര്യപ്രകാശം ഏൽക്കരുത്.
∙ ദാഹിക്കുന്നില്ലെങ്കിലും പരമാവധി വെള്ളം കുടിക്കുക.
∙ മദ്യം, കാപ്പി, ചായ, കാർബണേറ്റഡ് ശീതള പാനീയങ്ങൾ തുടങ്ങിയവ പകല്‍ സമയത്ത് ഒഴിവാക്കുക.
∙ അയഞ്ഞ, ഇളം നിറത്തിലുള്ള കോട്ടൺ വസ്ത്രങ്ങള്‍ ധരിക്കുക.
∙ പുറത്തിറങ്ങുമ്പോൾ പാദരക്ഷകൾ ധരിക്കുക. കുടയോ തൊപ്പിയോ ഉപയോഗിക്കണം.
∙ പഴങ്ങളും പച്ചക്കറികളും ധാരാളമായി കഴിക്കുക.
∙ ഒആർഎസ് ലായനി, സംഭാരം തുടങ്ങിയവ ഉപയോഗിക്കാം​
∙ കാട്ടുതീ ഉണ്ടാകാൻ സാധ്യതയുണ്ട്. വനമേഖലയോട് ചേർന്ന് താമസിക്കുന്നവരും വിനോദ സഞ്ചാരികളും ജാഗ്രത പുലർത്തണം.
∙ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ വിദ്യാർഥികൾക്കു ശുദ്ധമായ കുടിവെള്ളവും വായുസഞ്ചാരവും ഉറപ്പാക്കണം
∙ കഠിന ജോലികളിൽ ഏർപ്പെടുന്നവർ ജോലി സമയം ക്രമീകരിച്ച് വിശ്രമം ഉറപ്പാക്കണം.

Advertisement
inner ad
Continue Reading

Ernakulam

കൂത്താട്ടുകുളം നഗരസഭ വിഷയം: സിപിഎമ്മിന്റെ വനിതാ കൗൺസിലറെ സിപിഎം നേതാക്കൾത്തന്നെ വസ്ത്രാക്ഷേപം ചെയ്ത സംഭവം എന്ത് സ്ത്രീ സുരക്ഷയാണെന്ന് അനൂപ് ജേക്കബ്

Published

on

തിരുവനന്തപുരം: കൂത്താട്ടുകുളത്ത് വനിതാ കൗൺസിലറെ സിപിഎം പ്രവർത്തകർ തട്ടിക്കൊണ്ടുപോയ സംഭവം സഭയിൽ അവതരിപ്പിച്ച് പ്രതിപക്ഷം. സിപിഎമ്മിന്റെ വനിതാ കൗൺസിലറെ സിപിഎം നേതാക്കൾത്തന്നെ വസ്ത്രാക്ഷേപം ചെയ്ത സംഭവം എന്ത് സ്ത്രീ സുരക്ഷയാണ് നൽകുന്നതെന്ന് കഴിഞ്ഞ ദിവസത്തെ മുഖ്യമന്ത്രിയുടെ പ്രസം​ഗത്തെ ഉദ്ധരിച്ച് എംഎൽഎ സഭയിൽ ചോദിച്ചു. പോലീസ് നോക്കി നിൽക്കുമ്പോഴാണ് സംഭവം നടന്നത്.

കാല് വെട്ടിമാറ്റുമെന്നു പറഞ്ഞ് കൊലവിളി നടത്തുന്നതാണോ സ്ത്രീ സുരക്ഷയെന്നും അദ്ദേഹം ചോദിച്ചു. സിപിഎം ഏരിയ സെക്രട്ടറി രതീശിന്റെ നേതൃത്വത്തിൽ കലാ രാജുവിനെ തട്ടികൊണ്ട് പോവുകയും മർദിക്കുകയും ചെയ്തു. ഒരു അവിശ്വാസ പ്രമേയത്തെ നേരിടാനുള്ള ശക്തിപോലും എൽഡിഎഫിനില്ലെയെന്നും അനൂപ് ചോദിച്ചു. ജനാധിപത്യത്തിനുണ്ടായ കളങ്കമാണിതെന്നും കേരളത്തിൽ ​ഗുണ്ടാധിപത്യമാണ് നടക്കുന്നതെന്നും അദ്ദേഹം വിമർശിച്ചു.

Advertisement
inner ad
Continue Reading

Featured