Connect with us
,KIJU

Featured

കെ ഫോൺ: വെറും കൊള്ളയും പൊള്ളയും മാത്രം

Avatar

Published

on

2020 ഡിസംബറോടെ പദ്ധതി പൂർത്തിയാക്കി 20 ലക്ഷം കുടുംബങ്ങൾക്ക് കെ ഫോൺ വഴി സൗജന്യ ഇന്റർനെറ്റ് ലഭ്യമാക്കുമെന്ന വാഗ്ദാനം കേരള മനസ്സാക്ഷിക്ക് മുന്നിലുണ്ട്. വർഷങ്ങൾക്കിപ്പുറം 2023 ജൂൺ മാസത്തിൽ ഉദ്ഘാടനം നടക്കുമ്പോൾ 14000 വീടുകളിൽ സൗജന്യ ഇന്റർനെറ്റ് കണക്ഷൻ ലഭ്യമാക്കും എന്നാണ് ഇപ്പോൾ പറയുന്നത്. ജനങ്ങൾക്ക് നൽകിയ വാഗ്ദാനത്തിന്റെ 0.7 ശതമാനം മാത്രമാണ് നിലവിൽ കണക്ഷൻ നൽകിയിരിക്കുന്നത്. കോടികൾ മുടക്കി, കോടികളുടെ പ്രചാരണം നടത്തി കൊട്ടിഘോഷിച്ചു സർക്കാർ നടത്തുന്ന കെ ഫോൺ ശുദ്ധ തട്ടിപ്പാണ്. കേരളത്തിന്റെ മുക്കിലും മൂലയിലും ആയി മുപ്പതിനായിരം കിലോമീറ്റർ ഒപ്ടിക്കൽ ഫൈബർ കേബിൾ ശൃംഖല, നഗര ഗ്രാമ വ്യത്യാസമില്ലാതെ എല്ലാവർക്കും അതിവേഗം ഇന്റർനെറ്റ് എത്തിക്കാൻ ഡാറ്റ ഹൈവേ, തീർത്തും സൗജന്യമായ ഇന്റർനെറ്റ് തുടങ്ങിയ പെരുപ്പിച്ചു കാട്ടൽ പ്രചാരണങ്ങൾക്കപ്പുറം ഈ പദ്ധതി എന്താണെന്ന് പൊതുസമൂഹം മനസ്സിലാക്കേണ്ടതുണ്ട്. 2017ൽ ആണ് കെ ഫോൺ പദ്ധതി പ്രഖ്യാപിക്കുന്നത്. 18 മാസങ്ങൾ കൊണ്ട് 20 ലക്ഷം പേർക്ക് സൗജന്യ ഇന്റർനെറ്റ് നൽകുമെന്നായിരുന്നു അന്ന് പറഞ്ഞിരുന്നത്. ഏഴു വർഷം കഴിഞ്ഞിട്ടും 14000 പേർക്ക് മാത്രമാണ് കണക്ഷൻ നൽകുന്നത്. 1028 കോടിയായിരുന്ന എസ്റ്റിമേറ്റ് തുക 50 ശതമാനം ഉയർത്തി 1531 കോടിയാക്കി. അഴിമതി ക്യാമറ ഇടപാടിലെ അതെ കമ്പനികൾ തന്നെയാണ് കെ ഫോണിലും ഇടപെട്ടിരുന്നത്.

കെ ഫോൺ പദ്ധതിയിലും കോടികളുടെ ലാഭം കൊയ്തത് രണ്ടുപേരും ഇടനിലക്കാരായ കമ്പനികൾ ആയിരുന്നുവെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശൻ ചൂണ്ടിക്കാട്ടിരുന്നു. അതുതന്നെയാണ് ഇന്ന് കേരളവും ചർച്ച ചെയ്യുന്നത്. അഴിമതി ക്യാമറ ഇടപാടിലെ അതേ കമ്പനികൾ തന്നെയാണ് ഈ ഇടപാടിലും ലാഭം തട്ടിയെടുത്തതെന്ന് അദ്ദേഹം പറഞ്ഞിരുന്നു. മുഖ്യമന്ത്രിയുമായോ മുഖ്യമന്ത്രിയുടെ ഓഫീസുമായോ ബന്ധപ്പെട്ട കറക്കുകമ്പനികൾക്ക് അല്ലാതെ മറ്റു ആർക്കും കരാറുകൾ ഒന്നും കിട്ടില്ല. എസ്.ആർ.ഐ.ടിയിലേക്കോ പ്രസാഡിയയിലേക്ക് പണം എത്തുന്ന രീതിയിൽ ഗവേഷണം നടത്തിയുള്ള അഴിമതിയാണ് എല്ലായിടത്തും നടപ്പാക്കുന്നത്. ഏത് പാതയിൽ കൂടി സഞ്ചരിച്ചാലും ഒരു പെട്ടിയിരിക്കുന്ന സ്ഥലത്തേക്ക് എല്ലാം കേന്ദ്രീകരിക്കപ്പെടുകയാണെന്നത് പ്രതിപക്ഷ നേതാവ് ആവർത്തിച്ച് പറയുന്ന കാര്യമാണ്. ക്യാമറയിൽ നടന്നതിനേക്കാൾ വ്യാപകമായ അഴിമതിയാണ് കെ ഫോണിന്റെ മറവിൽ നടക്കുന്നത്. കൈതൊട്ട പദ്ധതികളെല്ലാം പാളിപ്പോയ പിണറായി സർക്കാർ പി ആർ സംവിധാനങ്ങളുടെ പിന്തുണയോടെ എന്തെങ്കിലുമൊക്കെ ചെയ്യുന്നുണ്ടെന്ന് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുവാൻ വേണ്ടി കെ ഫോൺ ഉയർത്തിക്കാട്ടുന്നു എന്നതിന് പുറത്തേക്ക് ആ പദ്ധതി വെറും പൊള്ളയും കൊള്ളയുമാണ്.

Advertisement
inner ad

Featured

കരുവന്നൂർ ബാങ്ക് തട്ടിപ്പ്: സിപിഎം ജില്ലാ സെക്രട്ടറി ഇഡിക്കു മുന്നിൽ

Published

on

കൊച്ചി : കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ സിപിഎമ്മിനു മേൽ കുരുക്കു മുറുകുന്നു. നോട്ടീസ് പ്രകാരം കള്ളപ്പണ കേസുമായി ബന്ധപ്പെട്ട് സിപിഎം ജില്ലാ സെക്രട്ടറി എം എം വർഗീസ് വീണ്ടും ഇ.ഡിയ്ക്ക് മുന്നിൽ ഹാജരായി. ഇ ഡി ആവശ്യപ്പെട്ട രേഖകൾ ഹാജരാക്കിയിട്ടുണ്ടെന്നും അന്വേഷണവുമായി സഹകരിക്കുമെന്നും എം എം വർഗീസ് വ്യക്തമാക്കി. അതേസമയം വായ്പ അടച്ചു തീരുന്നതിനു മുൻപ് ഈട് വസ്തുവിന്റെ രേഖകൾ തിരികെ നൽകിയതും ബിനാമി വായ്പകൾ അനുവദിപ്പിക്കുന്നതിനു പിന്നിലും സിപിഎം നേതൃത്വത്തിനു പങ്കുണ്ടെന്നാണ് ഇഡിക്കു ലഭിച്ച വിവരം.
ബെനാമി ലോൺ അനുവദിക്കാൻ സിപിഎം കമ്മിറ്റി ഉണ്ടെന്ന് രണ്ട് ഭരണസമിതി അംഗങ്ങൾ മജിസ്ട്രേറ്റിന് നൽകിയ രഹസ്യമൊഴിയുടെ അടിസ്ഥാനത്തിലാണ് രണ്ടാമത്തെ ചോദ്യം ചെയ്യൽ. കരുവന്നൂരിൽ ബെനാമി ലോൺ അനുവദിക്കാൻ സിപിഎമ്മിന് രണ്ട് കമ്മിറ്റികളുണ്ടായിരുന്നുവെന്നും 35 ആം പ്രതിയും മുൻ ജില്ലാ കമ്മിറ്റി അംഗവുമായ സി കെ ചന്ദ്രനാണ് ഇത് നിയന്ത്രിച്ചതെന്നുമാണ് ഇഡി കണ്ടെത്തൽ. ബെനാമി വായ്പ നേടിയവർക്ക് ഈടായി നൽകിയ വസ്തുക്കൾ ലോൺ അടച്ച് തീരും മുൻപ് തിരിച്ച് നൽകാൻ നി‍ർദ്ദേശം നൽകിയതിന് പിന്നിലും ഉന്നത ഇടപെടലുണ്ട്. രാഷ്ട്രീയ നേതാക്കളുടെ ഇടപെടലിന് തെളിവായി രണ്ട് ഭരണസമിതി അംഗങ്ങൾ മജിസ്ട്രേറ്റിന് നൽകിയ രഹസ്യമൊഴി അടക്കമുള്ള തെളിവുകൾ ഇഡിയ്ക്ക് ലഭിച്ചിട്ടുണ്ട്.

Continue Reading

Featured

കുട്ടിയെ തട്ടിക്കൊണ്ടു പോയ സംഭവം: ഓട്ടോറിക്ഷയും ഡ്രൈവറും കസ്റ്റഡിയിൽ‌

Published

on

കൊല്ലം: കുട്ടിയെ തട്ടിക്കൊണ്ടു പോയ കേസിൽ അഞ്ചാം ദിവസവും പ്രതികളെ കിട്ടാതെ പൊലീസ്. അന്വേഷണത്തിൻറെ ഭാഗമായി ഡിഐജി നിശാന്തിനി കൊട്ടാരക്കരയിലെ റൂറൽ എസ്പി ഓഫീസിലെത്തി. കൊല്ലം ജില്ലയിലെ ഡിവൈഎസ്പിമാരും ഓഫീസിലെത്തിയിട്ടുണ്ട്. അന്വേഷണത്തിൽ പ്രതികളെക്കുറിച്ച് കൂടുതൽ സൂചന ലഭിച്ചതിൻറെ ഭാഗമായി തുടരന്വേഷണം ഉൾപ്പെടെയുള്ള കാര്യങ്ങൾ തീരുമാനിക്കുന്നതിനായാണ് ഉന്നത പൊലീസ് സംഘം യോഗം ചേരുന്നത്.
അതേ സമയം സംഭവവുമായി ബന്ധമുണ്ടെന്നു സംശയിക്കുന്ന ഓട്ടോ റിക്ഷയും ഡ്രൈവര്റും പൊലീസ് കസ്റ്റഡിയിൽ. നേരത്തെ ഓട്ടോ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇതിനുപിന്നാലെയാണ് ഡ്രൈവറെയും അന്വേഷണ സംഘം ഇന്നു കസ്റ്റഡിയിലെടുത്തത്. ഈ ഓട്ടോയിൽ സഞ്ചരിച്ചവരുടെ ഉൾപ്പടെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. കുളമടയിലെ പെട്രോൾ പമ്പിൽനിന്നാണ് സിസിടിവി ദൃശ്യം ലഭിച്ചത്. ചിറക്കര ഭാഗത്ത് വച്ച് പിന്തുർന്നാണ് ഓട്ടോറിക്ഷ പൊലീസ് പിടികൂടിയത്.ഈ ഭാഗത്താണ് കുട്ടിയെ തട്ടികൊണ്ടു പോയ ശേഷം സ്വിഫ്റ്റ് കാറും എത്തിയത്. സംഭവ ദിവസം ഓട്ടോ പാരിപ്പള്ളിയിൽ പെട്രോൾ പമ്പിൽ നിന്ന് ഡീസൽ അടിക്കുന്ന ദൃശ്യവും പൊലീസിന് കിട്ടിയിട്ടുണ്ട്. കെ.എൽ.2 രജിസ്ട്രേഷൻ ഉള്ള ഓട്ടോയിൽ തന്നെയാണോ പ്രതികൾ സഞ്ചരിച്ചതെന്ന് ഉറപ്പിക്കും.

ഓട്ടോ ഡ്രൈവറിൽനിന്നും കൂടുതൽ വിവരങ്ങൾ ആരായുന്നതിനായാണ് കസ്റ്റഡിയിലെടുത്തതെന്നാണ് വിവരം. ഓട്ടോയ്ക്കും ഡ്രൈവർക്കും കേസുമായി ബന്ധമില്ലെങ്കിൽ വിട്ടയച്ചേക്കും.

Advertisement
inner ad
Continue Reading

Featured

അഞ്ചിൽ അങ്കം: കോൺഗ്രസ് മുന്നേറ്റം പ്രവചിച്ച് എക്സിറ്റ്പോൾ ഫലങ്ങൾ

Published

on

ന്യൂഡൽഹി: അഞ്ചു സംസ്ഥാനങ്ങളിലെ
നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് പൂർത്തിയായതിന് പിന്നാലെ പുറത്തുവന്ന എക്സിറ്റ്പോൾ ഫലങ്ങളിൽ കോൺഗ്രസ്‌ മുന്നേറ്റം. മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്ഗഡ്, തെലങ്കാന, മിസോറം എന്നീ സംസ്ഥാനങ്ങളിലെ എക്‌സിറ്റ്‌ പോൾ ഫലങ്ങളാണ് പുറത്തുവന്നത്. എല്ലാ എക്സിറ്റ് പോൾ ഫലങ്ങളും ഛത്തീസ്‌ഗഢിൽ കോൺഗ്രസിന് ഭരണത്തുടർച്ച പ്രവചിക്കുന്നു.

രാജസ്ഥാനിൽ ഇന്ത്യാ ടുഡേ സർവേ പ്രകാരം കോൺഗ്രസ് 86 മുതൽ 106 വരെ സീറ്റുകൾ നേടും. ബിജെപി 80-100 സീറ്റുകളാവും നേടാനാവുക. മധ്യപ്രദേശിലും വിവിധ സർവേകൾ കോൺഗ്രസിന് മുൻതൂക്കം പ്രവചിക്കുമ്പോൾ റിപ്പബ്ലിക് ടിവി ബിജെപിക്ക് സാധ്യത കൽപ്പിക്കുന്നു. തെലങ്കാനയിലും കോൺഗ്രസിനാണ് മുൻതൂക്കം.

Advertisement
inner ad

രാജസ്ഥാൻ

ഇന്ത്യ ടുഡേ – ആക്‌സിസ് മൈ ഇന്ത്യ: കോൺഗ്രസ്‌: 86-106, ബിജെപി : 80-100

Advertisement
inner ad

ടൈംസ് നൗ: ബിജെപി: 115, കോൺഗ്രസ്: 65

സിഎൻഎൻ-ന്യൂസ് 18: ബിജെപി: 119, കോൺഗ്രസ്: 74

Advertisement
inner ad

മറ്റുള്ളവർ: 9-18

മധ്യപ്രദേശ്

Advertisement
inner ad

സിഎൻഎൻ ന്യൂസ്-18: കോൺഗ്രസ് : 113, ബിജെപി: 112

മറ്റുള്ളവർ: 5

Advertisement
inner ad

റിപ്പബ്ലിക് ടിവി: ബിജെപി: 118-130, കോൺഗ്രസ്: 97-107, മറ്റുള്ളവർ: 0-2

ടിവി9: കോൺഗ്രസ്‌: 111-121, ബിജെപി: 106- 116, മറ്റുള്ളവർ: 0

Advertisement
inner ad

ഇന്ത്യ ടുഡേ – ആക്‌സിസ്‌ മൈ ഇന്ത്യ: കോൺഗ്രസ്‌ : 111-121, ബിജെപി : 106-116, മറ്റുള്ളവർ: 0-6

ഛത്തീഗ്ഡ്

Advertisement
inner ad

ഇന്ത്യ ടുഡേ – ആക്‌സിസ്‌ മൈ ഇന്ത്യ: കോൺഗ്രസ്: 40-50, ബിജെപി: 36-46, മറ്റുള്ളവർ: 1-5

ന്യൂസ്18: കോൺഗ്രസ് – 46, ബിജെപി – 41

Advertisement
inner ad

റിപ്പബ്ലിക് ടിവി: കോൺഗ്രസ് – 52, ബിജെപി 34-42

തെലങ്കാന

Advertisement
inner ad

ന്യൂസ്18: കോൺഗ്രസ് – 52, ബിആർഎസ്: 58, ബിജെപി : 10, എഐഎംഐഎം: 5

ചാണക്യ പോൾ: കോൺഗ്രസ്: 67-78, ബിആർഎസ്: 22-31, ബിജെപി: 6-9

Advertisement
inner ad

മിസോറം

ന്യൂസ്18: സോറം പീപ്പിൾസ് മൂവ്മെന്റ് – 20, എംഎൻഎഫ്: 12, കോൺഗ്രസ്: 7, ബിജെപി: 1

Advertisement
inner ad
Continue Reading

Featured