Connect with us
,KIJU

News

ജോയ്ആലുക്കാസ്എക്സ്ചേഞ്ച്ന് പുതിയ ആസ്ഥാന കേന്ദ്രം !

കൃഷ്ണൻ കടലുണ്ടി

Published

on

കുവൈറ്റ് സിറ്റി : ജോയ്‌ആലുക്കാസ് എക്സ്ചേഞ്ച് കുവൈറ്റിൽ പത്ത് വർഷം പൂർത്തിയാക്കിയതോടനുബന്ധിച്ച്, സിറ്റിയുടെ ഹൃദയഭാഗത്ത് വിശാലമായ പുതിയ ഹെഡ് ക്വാർട്ട്ഴ്സിന്റെ പ്രവർത്തനം ആരംഭിച്ചു. കുവൈറ്റ് സിറ്റി ഫഹദ് അൽ സലീം സ്ട്രീറ്റിലുള്ള ജവ്‌ഹാരത് അൽ ഖലീജ് എന്ന പുതിയ കെട്ടിട സമുച്ചയത്തിലെ ആറാം നിലയിലാണ് ജോയ്‌ആലുക്കാസ് എക്സ്ചേഞ്ച് പുതിയ ആസ്ഥാന കേന്ദ്രം ആരംഭിച്ചിട്ടുള്ളത്.

പ്രൌഡഗംഭീരമായ വാർഷികാഘോഷ പരിപാടിയുടെ സ്വാഗതപ്രസംഗം ജോയ്‌ആലുക്കാസ് എക്സ്ചേഞ്ച് അസിസ്റ്റന്റ് ജനറൽ മാനേജർ ശ്രീ അബ്ദുൾ അസീസ് നിർവഹിച്ചു. തുടർന്ന് പുതിയ ഹെഡ് ക്വാർട്ടേഴ്സിന്റെ ഉദ്ഘാടനം ജോയ്‌ആലുക്കാസ് ഗ്രൂപ്പ് ചെയർമാൻ ശ്രീ ജോയ്‌ആലുക്കാസ് നടത്തുകയുണ്ടായി. അത്യാധുനിക സൌകര്യങ്ങളോടെ നിർമിച്ചിരിക്കുന്ന പുതിയ ഓഫീസ് മാറുന്ന കാലത്തിനൊപ്പം ഉപഭോക്താക്കൾക്ക് ഏറ്റവും മികച്ചതും സാങ്കേതിക സൌകര്യങ്ങൾ നിറഞ്ഞതുമായ സേവനങ്ങൾ നൽകുന്ന ജോയ്‌ആലുക്കാസ് എക്സ്ചേഞ്ചിന്റെ പ്രതിബദ്ധതയുടെ മികച്ച ഉദാഹരണമാണ് എന്ന് അദ്ദേഹം പറഞ്ഞു .ജോയ്‌ആലുക്കാസ് എക്സ്ചേഞ്ചിന്റെ വളർച്ചയിൽ നിർണ്ണായക പങ്കുവഹിക്കുന്ന, മാനേജിംഗ് ഡയറക്ടർ ശ്രീ ആന്റണി ജോസ് ആഘോഷപരിപാടികൾക്ക് നേതൃത്വം നൽകി. “ഒരു പതിറ്റാണ്ടുകാലത്തെ അർപ്പണമനോഭാവവും, വിശ്വാസ്യതയും കൈമുതലാക്കി, ജോയ്‌ആലുക്കാസ് എക്സ്ചേഞ്ച് വളർച്ചയുടെ പാതയിൽ മുന്നേറുകയാണ്. പുതിയ ഹെഡ് ക്വാർട്ടേഴ്സ് ഞങ്ങളുടെ സേവന സപര്യയുടെ മകുടോദാഹരണമാണ്. ഉപഭോക്താകൾക്ക് അത്യാധുനികവും സുരക്ഷിതവുമായ സേവനങ്ങൾ നൽകുക എന്നതിൽ ജോയ്‌ആലുക്കാസ് പ്രതിഞജാ ബദ്ധമാണ് . ഇന്നലെകളുടെ നേട്ടങ്ങൾ ഭാവിയിലെ പുതിയ അവസരങ്ങളുമായി ഒത്തുചേരുകയാണിവിടെ” ശ്രീ ആന്റണി പറഞ്ഞു.

Advertisement
inner ad


ഇന്റർനാഷണൽ ഓപ്പറേഷൻസ് ജനറൽ മാനേജർ ശ്രീ ജസ്റ്റിൻ സണ്ണി,മാർക്കറ്റിങ്മാനേജർ (ഇന്റർനാഷണൽ ഓപ്പറേഷൻസ്) ശ്രീ ദിലീപ്, ജോയ്‌ആലുക്കാസ് ജുവലറി കുവൈറ്റ് റീജിയണൽ മാനേജർ ശ്രീ വിനോദ്, ജോയ്‌ആലുക്കാസ് എക്സ്ചേഞ്ച് ജനറൽ മാനേജർ ശ്രീ അഷറഫ് അലി ജലാലുദീൻ എന്നിവരും ഏരിയ മാനേജർമാരും, മാർക്കറ്റിംഗ് മാനേജർമാരും, എക്സ്ചേഞ്ച് ഗ്രൂപ്പിന്റെ ബിസിനസ് ഡെവലപ്മെന്റ് ഓഫീസർമാരും മറ്റു പ്രധാന ഉദ്യോഗസ്ഥരും ചടങ്ങിൽ സംബന്ധിച്ചു.ജോയ്‌ആലുക്കാസ് എക്സ്ചേഞ്ചിന്റെ ബിസിനസ് പങ്കാളികൾ, മറ്റ് വ്യവസായ പ്രമുഖർ,ഇതര മണി എക്സ്ചേഞ്ച് സ്ഥാപനങ്ങളിലെ മുതിർന്ന ഉദ്യോഗസ്ഥർ തുടങ്ങിയവരും വാർഷിക ആഘോഷത്തിൽ പങ്കുചേരുകയുണ്ടായി. കമ്പനിയിൽ പത്തുവർഷം സേവനമനുഷ്ഠിച്ചവർക്ക് അവാർഡുകളും 2022 സാമ്പത്തികവർഷം ജോലിയിൽ മികച്ച പ്രകടനം കാഴ്ചവെച്ച ഉദ്യോഗസ്ഥർക്ക് സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു.

Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

News

തൃശ്ശൂർ അസോസിയേഷൻ ഓഫ് കുവൈറ്റ് ഗൃഹമൈത്രി 2022 ഭവന പദ്ധതിയുടെ താക്കോൽദാനം നടത്തി!

Published

on

കുവൈറ്റ് സിറ്റി : തൃശ്ശൂർ അസോസിയേഷൻ ഓഫ് കുവൈത്ത് ‘ട്രാസ്ക്’ ഗൃഹമൈത്രി 2022 പദ്ധതിയുടെ ആദ്യത്തെ വീടിന്റെ താക്കോൽദാനം പ്രസിഡന്റ് ശ്രീ. ആന്റോ പാണേങ്ങാടൻ, ട്രാസ്ക് അംഗം ശ്രീമതി. വാസന്തിക്കു നൽകിക്കൊണ്ട് നിർവഹിച്ചു. തൃശ്ശൂർ ജില്ലയിലെ വരന്തരപ്പിള്ളി ഗ്രാമപഞ്ചായത്തിൽ മൂന്നാം വാർഡിലാണ് വീട് നിർമ്മിച്ചു നൽകിയത്. ‘ട്രാസ്ക്’ ഗൃഹമൈത്രി 2022 പദ്ധതിയുടെ രണ്ടു വീടുകളിൽ ആദ്യത്തെ വീടിന്റെ താക്കോൽ ദാനമാണ് നടന്നത്.

വരന്തരപ്പിള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ശ്രീമതി. അജിതാ സുധാകരന്റെ സാന്നിധ്യത്തിൽ, ട്രാസ്ക് വൈസ് പ്രസിഡന്റ്‌ രജീഷ് ചിന്നൻ സ്വാഗതവും മുൻകാല ഭാരവാഹികൾ ആയിരുന്ന സ്റ്റീഫൻ ദേവസി, വേണുഗോപാൽ ടി ജി എന്നിവർ ആശംസകളും ശ്രീജിത്ത് നന്ദിയും അറിയിച്ചു. ട്രാസ്ക് മുൻകാല ഭാരവാഹികൾ, അംഗങ്ങൾ, ഗ്രാമപഞ്ചായത്ത് അംഗങ്ങൾ എന്നിവരും പരിപാടിയിൽ സന്നിഹിതരായിരുന്നു. ഈ ഉദ്യമത്തിൽ തോളോട് തോൾ ചേർന്നു പ്രവർത്തിച്ച എല്ലാ സുമനസ്സുകൾക്കും തൃശ്ശൂർ അസോസിയേഷൻ ഓഫ് കുവൈറ്റ് നന്ദി രേഖപ്പെടുത്തി.

Advertisement
inner ad
Continue Reading

Featured

മൂന്നാം ദിവസവും ഇരുട്ടിൽ തപ്പി പൊലീസ്

Published

on

പ്രത്യേക ലേഖകൻ

കൊല്ലം: ഓയൂരിൽ ആറുവയസുകാരി അബിഗേലിനെ തട്ടിക്കൊണ്ടുപോയ കേസ് അന്വേഷണം മൂന്നാം ദിവസം പിന്നിടുമ്പോഴും ഇരുട്ടിൽ തപ്പി പൊലീസ്. ഡി കൊല്ലത്തെയും തിരുവനന്തപുരത്തെയും പൊലീസ് ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി അന്വേഷണ സംഘത്തെ വിപുലീകരിച്ചിട്ടുണ്ട്. അതേ സമയം സംഭവം നടന്ന് 50 മണിക്കൂർ പിന്നിട്ടിട്ടും പ്രതികളെ കുറിച്ച് ഒരു സൂചന പോലും പൊലീസിനു ലഭിച്ചില്ല. ആരോഗ്യപരമായി ക്ഷീണിതയായ കുട്ടിയെ നിരന്തരം ചോദ്യം ചെയ്തപ്പോൾ കുട്ടി പേടിയാകുന്നു എന്നു പറഞ്ഞിരുന്നു. പിന്നീട് കുട്ടിയോടു വിവരങ്ങൾ ആരായുന്നതിൽ പൊലീസ് മയം വരുത്തി.
മുപ്പതോളം സ്ത്രീകളുടെ ചിത്രങ്ങൾ കുട്ടിയെ കാണിച്ചു എന്നാണ് വിവരം. എന്നാൽ ഇവരെ ആരെയും കുട്ടി തിരിച്ചറിഞ്ഞില്ല. സംഘത്തിൽ രണ്ട് സ്ത്രീകളുണ്ടായിരുന്നോ എന്നും പൊലീസിന് സംശയം.
അതേസമയം പ്രതിയെന്ന് സംശയിക്കുന്ന ഒരു സ്ത്രീയുടെ രേഖാചിത്രം പുറത്തുവിട്ടു. കഴിഞ്ഞ ദിവസം ഒരു പുരുഷന്റെ രേഖാചിത്രം പൊലീസ് പുറത്തു വിട്ടിരുന്നു. ഈ ചിത്രവുമായി രൂപസാദൃശ്യമുള്ള ജിം ഷാജഹാൻ എന്നയാളെ പൊലീസ് വിളിച്ചുവരുത്തി ചോദ്യം ചെയ്തു. എന്നാൽ തനിക്ക് ഈ സംഭവവുമായി ഒരു ബന്ധമില്ലെന്ന് ഷാജഹാൻ അറിയിച്ചു. ഇയാളെ വിട്ടയയ്ക്കുകയും ചെയ്തു. പിന്നാലെ ഷാജഹാന്റെ വീട് ഒരുസംഘം ആളുകൾ തല്ലിത്തകർത്തു.
അബിഗേലുമായി സംഘം പോയത് വർക്കല ഭാഗത്തേക്കാണെന്ന് കരുതുന്നുണ്ട്. ഒരു വലിയ വീട്ടിലാണു തന്നെ താമസിപ്പിച്ചതെന്നാണു കുട്ടി പൊലീസിനോടും മാതാപിതാക്കളോടും പറഞ്ഞത്. ഇതു പാരിപ്പള്ളിക്ക് സമീപമുള്ള വീടായിരിക്കാം എന്നാണു നിഗമനം. ഈ വീട്ടിൽ നിന്നാണ് തട്ടിക്കൊണ്ടു പോയ സ്ത്രീ കുട്ടിയെ കൊല്ലത്തേക്കു കൊണ്ടുപോയത്. ആദ്യം കാറിലും പിന്നീട് ഓട്ടോറിക്ഷയിലും. ആശ്രാമം ലിങ്ക് റോഡ് വരെ കാറിലായിരിക്കണം യാത്ര എന്നാണു കരുതുന്നത്. അവിടെ കാത്തുനിന്ന യുവതിയെയും കുട്ടിയെയും സജീവൻ എന്ന ഓട്ടോറിക്ഷ ഡ്രൈവറാണ് ആശ്രാമം മൈതാനം വരെ കൊണ്ടു വിട്ടത്. ഇയാളുടെയും കുട്ടിയെ ആദ്യം കണ്ട വിദ്യാർഥികളുടെയും ആശ്രാമം നിവാസികളുടെയും വിശദമായ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. പക്ഷേ, പ്രതികളെക്കുറിച്ച് സൂചന പോലും ലഭിച്ചില്ല. പ്രതികൾ മൊബൈൽ ഫോൺ ഉപയോഗിക്കാത്തും അന്വേഷണ ഉദ്യോഗസ്ഥരെ വട്ടം കറക്കുന്നു.

Advertisement
inner ad
Continue Reading

Featured

അന്വേഷണച്ചുമതല ഡിഐജി നിശാന്തിനിക്ക്

Published

on

കൊല്ലം: അബിഗേലിനെ തട്ടിക്കൊണ്ടുപോയ കേസ് അന്വേഷണം ഡിഐജി നിശാന്തിനിക്ക്. കൊല്ലത്തെയും തിരുവനന്തപുരത്തെയും പൊലീസ് ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി അന്വേഷണ സംഘത്തെ വിപുലീകരിച്ചിട്ടുണ്ട്.

പ്രതികളുടെ സംഘത്തിൽ രണ്ട് സ്ത്രീകളുണ്ടായിരുന്നെന്ന് പൊലീസിന് സംശയം. കുട്ടിയെ തട്ടിക്കൊണ്ടുപോയ സമയത്ത് മയക്കാൻ മരുന്ന് നൽകിയെന്നും സംശയമുണ്ട്. കുട്ടിയുടെ മൂത്രവും രക്തവും രാസപരിശോധനക്ക് അയച്ചു. പ്രതികളെ കണ്ടെത്താൻ 30 സ്ത്രീകളുടെ ചിത്രങ്ങൾ കുട്ടിയെ കാണിച്ചെങ്കിലും ആരെയും കുട്ടി തിരിച്ചറിഞ്ഞില്ല. കുട്ടി ഭയമാകുന്നുവെന്ന് പറഞ്ഞതോടെ കൂടുതൽ ചോദിക്കുന്നത് അവസാനിപ്പിച്ചു. അതേസമയം പ്രതിയെന്ന് സംശയിക്കുന്ന ഒരു സ്ത്രീയുടെ രേഖാചിത്രം പുറത്തുവിട്ടു.
അബിഗേലുമായി സംഘം പോയത് വർക്കല ഭാഗത്തേക്കാണെന്ന് കരുതുന്നുണ്ട്. പ്രതികൾക്ക് വേണ്ടി അന്വേഷണം ഊർജിതമാക്കി

Advertisement
inner ad
Continue Reading

Featured