Connect with us
48 birthday
top banner (1)

Featured

ജെസ്നയുടെ തിരോധാനം: കേസ് സിബിഐ അവസാനിപ്പിക്കുന്നു; ‘ക്ലോഷർ റിപ്പോർട്ട്’ കോടതിയിലേക്ക്

Avatar

Published

on

തിരുവനന്തപുരം: കാഞ്ഞിരപ്പള്ളി എസ്ഡി കോളേജ് രണ്ടാംവര്‍ഷ ബിരുദ വിദ്യാര്‍ത്ഥിയായിരുന്ന ജെസ്നാ മരിയ ജയിംസിന്റെ തിരോധാനവുമായി ബന്ധപ്പെട്ട അന്വേഷണം സിബിഐ അവസാനിപ്പിക്കുന്നു. വർഷങ്ങൾ നീണ്ട അന്വേഷണത്തിലും കണ്ടെത്താൻ കഴിയാത്ത പശ്ചാത്തലത്തിലാണിത്. ഇത് സംബന്ധിച്ച ക്ലോഷർ റിപ്പോർട്ട് കോടതിക്ക് ഉടൻ സമർപ്പിക്കും. സിബിഐ മൂന്ന് വർഷമെടുത്ത് രാജ്യത്തിനകത്തും പുറത്തും അന്വേഷിച്ചു. സംശയിച്ച രണ്ട് പേരെ പോളിഗ്രാഫിന് വിധേയമാക്കി. ഇതിലൊന്നും തുമ്പ് കിട്ടാതായ ശേഷമാണ് കേസ് അവസാനിപ്പിക്കുന്നത്. സിബിഐ ഡയറക്ടറുടെ അനുമതി വാങ്ങിയാണ് ജെസ്നക്കേസിൽ അന്വേഷണസംഘം കോടതിയിൽ ക്ലോഷർ റിപ്പോർട്ട് കൊടുക്കാനൊരുങ്ങുന്നത്.
2018 മാര്‍ച്ച് 22ന് വെച്ചൂച്ചിറയിലെ വീട്ടിൽ നിന്ന് പോയ ജെസ്നയെ പിന്നീട് കാണാതാവുകയായിരുന്നു. മുണ്ടക്കയത്തെ ബന്ധുവീട്ടിലേക്ക് പോകാനെന്ന് പറഞ്ഞാണ് ഇറങ്ങിയത്. എരുമേലി വരെ ബസ്സിൽ വന്നതിന് തെളിവുണ്ട്. ചില കടകളിലെ സിസിടിവി ദൃശ്യങ്ങളിലും കണ്ടിരുന്നു. പിന്നീട് ജെസ്നയെ ആരും കണ്ടിട്ടില്ല. വെച്ചൂച്ചിറ പൊലീസ് ആദ്യം അന്വേഷിച്ചു. പിന്നീട് തിരുവല്ല ഡിവൈഎസ്‍പിയുടെ നേതൃത്വത്തിൽ പ്രത്യേക സംഘം രൂപീകരിച്ച് അന്വേഷണം നടത്തി. രക്ഷയില്ലാതെ ക്രൈംബ്രാഞ്ചിനെ ഏൽപിച്ചു. ഒടുവിൽ ബന്ധുക്കൾ ഹൈക്കോടതിയെ സമീപിച്ച് ഉത്തരവ് വാങ്ങിയാണ് 2021 ഫെബ്രുവരിയിൽ കേസ് സിബിഐക്ക് വിട്ടത്.
തീവ്രവാദ സംഘടനകൾ കെണിയിൽപെടുത്തി കേരളത്തിന് പുറത്തേക്ക് കടത്തിയെന്ന പ്രചാരണം വ്യാപകമായതോടെയാണ് ജെസ്നയുടെ തിരോധാനം വൻ ചർച്ചയായത്. കോവിഡിന് തൊട്ടുമുമ്പ് രാജ്യത്തിന് പുറത്തേക്ക് കൊണ്ടുപോയെന്നും ആശങ്കകൾ ശക്തമായിരുന്നു. ഇതിനിടെയാണ് ക്രൈംബ്രാഞ്ച് മേധാവിയായിരുന്ന ടോമിൻ ജെ തച്ചങ്കരി ജെസ്നയുടെ സ്ഥലം കണ്ടെത്തിയതായി നിർണായക വെളിപ്പെടുത്തൽ നടത്തിയത്. കേരളത്തിന് പുറത്ത് മറ്റൊരു സംസ്ഥാനത്തായതിനാൽ ലോക്ക്ഡൗണിൽ പോലീസുകാർക്ക് യാത്ര അസാധ്യമാണെന്നും അത് കഴിഞ്ഞാലുടൻ നേരിട്ട് അവിടെയെത്തി അന്വേഷിക്കുമെന്നും ആയിരുന്നു തച്ചങ്കരിയുടെ വിശദീകരണം. പിന്നീടും കേസിൽ ഒന്നും നടക്കാതെ വന്നതോടയാണ് ബന്ധുക്കൾ സിബിഐയെ തേടിപ്പോയത്.
കൊല്ലം ജയിലിൽ തൻ്റെ സഹതടവുകാരനായിരുന്ന പ്രതിക്ക് ജെസ്നയെക്കുറിച്ച് ചിലതെല്ലാം അറിയാമെന്ന് പൂജപ്പുര ജയിലിലെ തടവുകാരിലൊരാൾ സിബിഐയെ അറിയിച്ചതാണ് ഒടുവിൽ വഴിത്തിരിവാകുമെന്ന് കരുതിയത്. സിബിഐ സംഘം ജയിലിലെത്തി മൊഴിയെടുത്തപ്പോൾ വിവരം പരിശോധിക്കേണ്ടതാണെന്ന് ബോധ്യപ്പെട്ടു. എന്നാൽ തുടരന്വേഷണത്തിൽ ഫലമുണ്ടായില്ല. ഇതാണ് ഒടുവിൽ നടത്തിയ ശ്രമം. ഇതുകൂടി പരാജയപ്പെട്ട ശേഷമാണ് അന്വേഷണം അവസാനിപ്പിക്കാനുള്ള തീരുമാനത്തിലേക്ക് പരമോന്നത ഏജൻസി എത്തിയിരിക്കുന്നത്.

Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

Featured

ന്യൂഡൽഹി റെയില്‍വെ സ്റ്റേഷനിൽ, തിക്കിലും തിരക്കിലും 18 പേർ മരിച്ചു

Published

on

ന്യൂഡൽഹി: ന്യൂഡൽഹി റെയില്‍വെ സ്റ്റേഷനിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് 18 പേർ മരിച്ചു. മരിച്ചവരിൽ പേരിൽ അഞ്ചു പേര്‍ കുട്ടികളാണ്. ഒമ്പത് സ്ത്രീകളുമുണ്ട്. 50ലധികം പേര്‍ക്കാണ് അപകടത്തിൽ പരിക്കേറ്റത്. കുംഭമേളയ്ക്ക് പോകാനായി ആളുകള്‍ കൂട്ടത്തോടെ റെയില്‍വെ സ്റ്റേഷനില്‍ എത്തിയതോടെയാണ് തിക്കും തിരക്കമുണ്ടായത്. പ്രയാഗ് രാജിലേക്ക് പോകുന്നതിനായി ന്യൂഡൽഹി റെയില്‍വെ സ്റ്റേഷനിൽ നിന്ന് മൂന്ന് ട്രെയിനുകള്‍ ഏര്‍പ്പെടുത്തിയിരുന്നു. ഇതിൽ ചില ട്രെയിനുകള്‍ വൈകിയതും ട്രാക്ക് മാറിയെത്തുകയും ചെയ്തതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. റെയില്‍വെ സ്റ്റേഷനിലെ 14,15 പ്ലാറ്റ്‍ഫോമിലാണ് ആളുകൾ കൂട്ടത്തോടെ എത്തിയത്. പരിക്കേറ്റവർ ദില്ലിയിലെ വിവിധ ആശുപത്രിയിൽ ചികിത്സയിലാണ്. ഇന്നലെ രാത്രി 10 മണിയോടെയാണ് ദില്ലി റെയിൽവെ സ്റ്റേഷനിൽ അസാധാരണ തിരക്കുണ്ടായത്.അപകടത്തിൽ കേന്ദ്ര റെയിൽവേ മന്ത്രാലയം ഉന്നതതല അന്വേഷണം പ്രഖ്യാപിച്ചു

Continue Reading

Featured

മന്ത്രി എന്ന നിലയില്‍ അബ്ദുറഹിമാന്‍ വട്ടപ്പൂജ്യം; കേരള ഒളിമ്പിക് അസോസിയേഷന്‍

Published

on

തിരുവനന്തപുരം: കായിക മന്ത്രി വി. അബ്ദുറഹിമാനെതിരെ ആഞ്ഞടിച്ച് കേരള ഒളിമ്പിക് അസോസിയേഷന്‍ പ്രസിഡന്റ് വി. സുനില്‍ കുമാര്‍. ദേശീയ ഗെയിംസില്‍ കേരളം പിന്തള്ളപ്പെടാന്‍ കാരണം മന്ത്രിയും സ്‌പോര്‍ട്‌സ് കൗണ്‍സിലുമാണെന്നായിരുന്നു സുനില്‍ കുമാറിന്റെ ആരോപണം. ആദ്യമായി കായിക വകുപ്പിന് മാത്രമായി മന്ത്രിയുണ്ടായിട്ടും സമ്പൂര്‍ണ പരാജയമായി മാറി. നാലു വര്‍ഷമായിട്ടും കായിക രംഗത്തിന് ഒരു സംഭാവനയും നല്‍കാനായില്ല. അതിന്റെ പ്രതിഫലനമാണ് ദേശീയ ഗെയിംസില്‍ കാണാന്‍ കഴിഞ്ഞത്. മന്ത്രി എന്ന നിലയില്‍ അബ്ദുറഹിമാന്‍ വട്ടപ്പൂജ്യമായി മാറിയെന്നും സുനില്‍ കുമാര്‍ കുറ്റപ്പെടുത്തി.

ഉത്തരാഖണ്ഡില്‍ നടന്ന ദേശീയ ഗെയിംസില്‍ കേരളം 14-ാം സ്ഥാനവുമായാണ് മടങ്ങുന്നത്. 13 സ്വര്‍ണം ഉള്‍പ്പെടെ 54 മെഡലുകളാണ് കേരളത്തിന്റെ സമ്പാദ്യം. ഒളിമ്പിക്‌സ് മാതൃകയില്‍ ദേശീയ ഗെയിംസ് സംഘടിപ്പിച്ചു തുടങ്ങിയ 1985നു ശേഷം കേരളത്തിന്റെ ഏറ്റവും മോശം പ്രകടനമാണിത്. കഴിഞ്ഞ ഗെയിംസില്‍ 36 സ്വര്‍ണമുള്‍പ്പെടെ 87 മെഡലുകളുമായി അഞ്ചാം സ്ഥാനത്തായിരുന്നു കേരളം.

Advertisement
inner ad
Continue Reading

Delhi

മണിപ്പൂരിൽ രാഷ്ട്രപതി ഭരണം; വിജ്ഞാപനമിറക്കി

Published

on

ന്യൂഡൽഹി : കലാപ കലുക്ഷിതമായ മണിപ്പൂരിൽ രാഷ്ട്രപതി ഭരണം പ്രഖ്യാപിച്ചു. ഇതു സംബന്ധിച്ച വിജ്ഞാപനവും രാഷ്ട്രപതി ഭവൻ പുറത്തിറക്കി. മുഖ്യമന്ത്രി ബീരേൻ സിംഗ് കഴിഞ്ഞദിവസം രാജിവച്ചതിന് പിന്നാലെ ബിജെപിയിൽ മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതിൽ സമവായത്തിൽ എത്താൻ കഴിഞ്ഞിരുന്നില്ല ഇതിന് പിന്നാലെയാണ് വ്യാഴാഴ്ച വൈകിട്ടോടെ രാഷ്ട്രപതി ഭരണം സംബന്ധിച്ച് ഉത്തരവിറക്കിയത്.

Continue Reading

Featured