Kerala
ജീവാനന്ദം – ആന്വിറ്റി പദ്ധതിനിലവിലുള്ള പെന്‍ഷന്‍ അട്ടിമറിയ്ക്കാന്‍: ചവറ ജയകുമാര്‍.
സ്റ്റാറ്റ്യൂട്ടറി പെന്‍ഷനും പങ്കാളിത്തപെന്‍ഷന്‍ പദ്ധതിയും നിലവിലുള്ളപ്പോള്‍ ജീവാനന്ദം എന്ന പേരില്‍ പുതിയ ആന്വിറ്റി പദ്ധതി നടപ്പിലാക്കാനുള്ള സര്‍ക്കാരിന്‍റെ തീരുമാനം ദുരുദ്ദേശപരമാണെന്ന് സെറ്റോ ചെയര്‍മാന്‍ ചവറ ജയകുമാര്‍ അഭിപ്രായപ്പെട്ടു. നിലവിലുള്ള സ്റ്റാറ്റ്യൂട്ടറി പെന്‍ഷനെഅട്ടിമറിക്കാനാണ് ആന്വിറ്റി പദ്ധതി കൊണ്ടു വരുന്നത് എന്ന ആശങ്ക ജീവനക്കാര്‍ക്കിടയില്‍ നിലനില്‍ക്കുകയാണ്.പങ്കാളിത്ത പെന്‍ഷന്‍ പിന്‍വലിക്കാതെ ജീവനക്കാരെ വീണ്ടും പറ്റിക്കാനുള്ള ഗൂഢതന്ത്രമാണിത്.സര്‍ക്കാര്‍ ജീവനക്കാര്‍ വിരമിച്ച ശേഷം മാസംതോറും ഒരു നിശ്ചിത തുക ആന്വറ്റിയായി ലഭിക്കത്തക്കതരത്തില്‍ ജീവാനന്ദം പദ്ധതി നടപ്പാക്കാനായി സംസ്ഥാന ഇന്‍ഷ്വറന്‍സ് വകുപ്പിനെ ചുമതല ഏല്‍പ്പിച്ചു കൊണ്ട് ഇറക്കിയ ഉത്തരവ് ജീവനക്കാരുടെ ശമ്പളവും പെന്‍ഷനും കൂടി ആസൂത്രിതമായി കവര്‍ന്നെടുക്കുന്നതിനുള്ള കൂറുക്കുവഴിയാണ്. ജീവാനന്ദം എന്ന പേരില്‍ നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന ഈ പദ്ധതിയുടെ രൂപരേഖ തയ്യാറാക്കുന്നതിന് ആക്ച്വറിയെക്കൂടി ഉത്തരവിലൂടെ ചുമതലപ്പെടുത്തുന്നു.
സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം അവരുടെ സ്വത്താണെന്ന് രാജ്യത്തെ നീതിപീഠങ്ങള്‍ എല്ലാം ആവര്‍ത്തിച്ച് വിധി ന്യായങ്ങളിലൂടെ വ്യക്തമാക്കിയിട്ടുള്ളതാണ്പെന്‍ഷന്‍ മാറ്റിവയ്ക്കപ്പെട്ട വേതനമാണ്. ശമ്പളവും പെന്‍ഷനും ക്ഷാമബത്തയും കൃത്യമായി നല്‍കുക എന്നത് തൊഴില്‍ദാതാവെന്ന നിലയില്‍ സര്‍ക്കാരിന്‍റെ ഉത്തരവാദിത്തമാണ്. സാമ്പത്തിക കെടുകാര്യസ്ഥതമൂലം പ്രതിസന്ധിയിലായ സര്‍ക്കാര്‍ ഈ ഉത്തരവാദിത്തങ്ങള്‍ തങ്ങള്‍ അല്ല നിര്‍വ്വഹിക്കേണ്ടത് എന്ന തരത്തില്‍ കൈമലര്‍ത്തി കാണിക്കുകയാണ്.
പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി പിന്‍വലിക്കാമെന്ന് രണ്ടു തവണ തെരഞ്ഞെടുപ്പ് വാഗ്ദാനം നല്‍കി അതിന്‍റെ അടിസ്ഥാനത്തില്‍ ഭരണം നേടി ഇടതു ഭരണം 8 വര്‍ഷം പിന്നിടുകയാണ്.അടുത്ത നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ജീവനക്കാരുടെ കണ്ണില്‍ പൊടിയിടാന്‍ പങ്കാളിത്തപെന്‍ഷന്‍ പദ്ധതിയ്ക്ക് പകരം പുതിയ പെന്‍ഷന്‍ കൊണ്ടു വരുമെന്ന് പറയുകയും യാതൊരു ആലോചനയുമില്ലാതെ ഉത്തരവ് പുറപ്പെടുവിക്കുകയും ചെയ്തു. ഇത് ആക്ച്വറി പഠനം നടത്തേണ്ട വിഷയം മാത്രമല്ല ഒരു ജൂഡീഷ്യല്‍ ഓഫീസറുടെ അദ്ധ്യക്ഷതയിലുള്ള കമ്മീഷന്‍ നിഷ്പക്ഷവും നീതിയുക്തവുമായ രീതിയില്‍ സാഹചര്യം അപഗ്രഥിച്ച് പഠനം നടത്തി നടപ്പിലാക്കിയാല്‍പ്പോലും ജീവനക്കാരുടെ പെന്‍ഷന്‍ അട്ടിമറിക്കപ്പെടുകതന്നെ ചെയ്യും.മെഡിസെപ്പ് പദ്ധതി വികലമായി നടപ്പിലാക്കിയതുപോലെ ജീവാനന്ദം എന്ന പേരില്‍ പുതിയ പെന്‍ഷന്‍ പദ്ധതി വരുന്നത്.ധനമന്ത്രി ബഡ്ജറ്റില്‍ പറഞ്ഞ പ്ലാന്‍ ബിയില്‍ ഇനി എന്തെല്ലാമാണ് ബാക്കിയുള്ളതെന്ന് ജീവനക്കാര്‍ക്ക് തിരിച്ചറിയാം.
ഒരേ രൂപത്തിലുള്ള വ്യത്യസ്ത പരിപാടികളിലൂടെ ജീവനക്കാരുടെ ശമ്പളത്തിന്‍റെ നിശ്ചിതശതമാനം കവര്‍ന്നെടുക്കുക എന്നുള്ളതാണ് പ്ലാന്‍ ബി.ഇതിനെ എന്തു വിലകൊടുത്തും ചെറുത്തു തോല്‍പ്പിക്കും. പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി പിന്‍വലിച്ച് പുതിനൊരു പെന്‍ഷന്‍ പദ്ധതി നടപ്പിലാക്കുന്നതിന് സംസ്ഥാന സര്‍ക്കാരിന് നിയമപരവും ഭരണഘടനാപരമായും ഉള്ള നിയമസാദ്ധ്യതയെപ്പറ്റി അങ്ങേയറ്റം ആശങ്ക നിലനില്‍ക്കുകയാണ്. ഇതിന്‍റെ ഗുണഭോക്താക്കള്‍ എന്ന നിലയില്‍ സര്‍ക്കാര്‍ ജീവനക്കാരുടെ അഭിപ്രായങ്ങള്‍ സ്വരൂപിക്കുകയോ ജീവനക്കാരുടെ സംഘടനകളുമായി ആലോചിക്കുകയോ ചെയ്തിട്ടില്ല.
പ്ലാന്‍ ബി യും സി യുമൊക്കെ നടപ്പാക്കുന്നതില്‍ നിന്ന് സര്‍ക്കാര്‍ പിന്‍മാറണം. ഒരു പെന്‍ഷന്‍ പദ്ധതിയെന്നാൽ ഡിസിആര്‍ജി, കമ്മ്യൂട്ടേഷന്‍, കാലോചിതമായ പെന്‍ഷന്‍ പരിഷ്ക്കരണം, ക്ഷാമാശ്വാസം, കുടുംബ പെന്‍ഷന്‍, ഇന്‍വാലിഡ് പെന്‍ഷന്‍ എന്നിവയെല്ലാം സമന്വയിപ്പിച്ചുകൊണ്ടുള്ളതാവണം.വിരമിച്ച ജീവനക്കാര്‍ക്ക് മാസംതോറും പെന്‍ഷന്‍ ലഭിക്കുമ്പോള്‍ ആന്വിറ്റി പദ്ധതിയുടെ പ്രസക്തി എന്താണെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണം. ജീവനക്കാരുടെ നിലവിലുള്ള ആനൂകൂല്യങ്ങളെ കവര്‍ന്നെടുക്കാനുള്ള ഏത് നീക്കത്തേയും ചെറുത്ത് തോല്‍പ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു. സര്‍ക്കാര്‍ ദുരഭിമാനം വെടിഞ്ഞ് മുഴുവന്‍ ജീവനക്കാര്‍ക്കും സ്റ്റാറ്റ്യൂട്ടറി പെന്‍ഷന്‍ നടപ്പിലാക്കണം.
Kerala
യൂണിവേഴ്സിറ്റി കോളജില്‍ വിദ്യാര്‍ത്ഥിക്ക് എസ്‌എഫ്‌ഐ നേതാക്കളുടെ മര്‍ദനം
തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളജില്‍ വിദ്യാര്‍ത്ഥിക്ക് എസ്‌എഫ്‌ഐ നേതാക്കളുടെ മര്‍ദനം. ഡിഗ്രി ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിക്കാണ് മര്‍ദനമേറ്റത്. വിദ്യാര്‍ത്ഥി കന്റോണ്‍മെന്റ് പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ട്. ഭിന്നശേഷിക്കാരനായ വിദ്യാര്‍ത്ഥിയെ മര്‍ദിച്ച കേസിൽ പ്രതിയായ എസ്എഫ്ഐ നേതാവിന്റെ നേതൃത്വത്തിലാണ് ഇപ്പോഴുള്ള മര്‍ദനവും.
രക്തദാന പ്രശ്നവുമായി ബന്ധപ്പെട്ടാണ് മര്‍ദനം. ഈ വിദ്യാര്‍ത്ഥി രണ്ട് മാസം മുന്‍പ് രക്തദാനം നടത്തിയതാണ്. ഇത് പറഞ്ഞപ്പോള്‍ എസ്‌എഫ്‌ഐ സംഘം തട്ടിക്കയറുകയും ഹെല്‍മറ്റ് കൊണ്ട് മര്‍ദിക്കുകയുമായിരുന്നു എന്നാണ് വിദ്യാര്‍ഥി പരാതിയില്‍ പറയുന്നത്.
വിദ്യാര്‍ത്ഥി പരാതി പറയാന്‍ എത്തിയപ്പോള്‍ കോളജ് ചെയര്‍പേഴ്സണും പോലീസ് സ്റ്റേഷനില്‍ എത്തി ഈ വിദ്യാര്‍ത്ഥിക്ക് എതിരെ പരാതി നല്‍കിയിട്ടുണ്ട്. തന്നോട് മോശമായി പെരുമാറി എന്നാരോപിച്ചാണ് ചെയര്‍പേഴ്സണ്‍ പരാതി നല്‍കിയിട്ടുള്ളത്. രണ്ട് പരാതിയിലും പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്
Bengaluru
ഉള്ളാള്‍ ബാങ്ക് കവര്‍ച്ച: തെളിവെടുപ്പിനിടെ രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ പൊലീസ് വെടിവെച്ച് വീഴ്ത്തി
മംഗളൂരു: ഉള്ളാള്‍ ബാങ്ക് കവര്‍ച്ചയില്‍ തെളിവെടുപ്പിനിടെ രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ പൊലീസ് വെടിവെച്ച് വീഴ്ത്തി. മഹാരാഷ്ട്ര സ്വദേശി കണ്ണന്‍ മണിക്കാണ് വെടിയേറ്റത്. ബിയര്‍ ബോട്ടില്‍ പൊട്ടിച്ച പ്രതി പൊലീസിനെ അക്രമിച്ച് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെയാണ് വെടിയുതിര്‍ത്തത്. സംഭവത്തില്‍ മൂന്ന് പൊലീസുകാര്‍ക്ക് കുത്തേറ്റു. അക്രമികള്‍ രക്ഷപ്പെടാന്‍ ശ്രമിച്ച സ്ഥലത്ത് തെളിവെടുപ്പ് നടക്കുന്നതിടെയാണ് പ്രതി രക്ഷപ്പെടാന്‍ ശ്രമിച്ചത്. പ്രതിയുടെ കാലിനാണ് പൊലീസ് വെടിയുതിര്‍ത്തത്.
ആക്രമണത്തില്‍ പരിക്കേറ്റ പൊലീസുകാരെയും പ്രതിയെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. കണ്ണന്‍ മണിയെയും സംഘത്തെയും പിടികൂടിയത് തമിഴ്‌നാട്ടിലെ തിരുനെല്‍വേലിയില്‍ നിന്നാണ്.
ജനുവരി 17നാണ് മംഗളൂരുവിലെ ഉള്ളാള്‍ സഹകരണ ബാങ്കില്‍ നിന്ന് പ്രതികള്‍ സ്വര്‍ണവും പണവും കവര്‍ന്നത്. ജീവനക്കാരെ തോക്കിന്‍ മുനയില്‍ നിര്‍ത്തി 12 കോടിയോളം വില വരുന്ന സ്വര്‍ണവും അഞ്ച് ലക്ഷം രൂപയുമാണ് സംഘം ബാങ്കില്‍ നിന്നും കൊള്ളയടിച്ചത്.
Kerala
അധ്യാപകർക്കുനേരേ കൊലവിളി; വിദ്യാർത്ഥിക്ക് സസ്പെൻഷൻ
പാലക്കാട്: പാലക്കാട് ആനക്കരയിൽ അധ്യാപകർക്കുനേരേ കൊലവിളി നടത്തിയ സംഭവത്തിൽ വിദ്യാർഥിയെ സ്‌കൂളിൽനിന്ന് സസ്പെൻഡ് ചെയ്തു. മൊബൈൽ ഫോൺ പിടിച്ചുവച്ചതിനാണ് വിദ്യാർഥി അധ്യാപകർക്കുനേരേ കൊലവിളി നത്തിയത്. ആനക്കര ഗവൺമെൻ്റ ഹയർ സെക്കൻഡറി സ്‌കൂളിലായിരുന്നു സംഭവം. തുടർ നടപടികൾ അടുത്ത ദിവസം ചേരുന്ന രക്ഷാകർതൃ മീറ്റിംഗിൽ തീരുമാനിക്കുമെന്ന് സ്‌കൂൾ അധികൃതർ അറിയിച്ചു.
കഴിഞ്ഞ വെള്ളിയാഴ്‌ചയാണ് സംഭവം നടന്നത്. സ്‌കൂളിൽ മൊബൈൽ കൊണ്ട് വരരുതെന്ന് കർശന നിർദേശം ഉണ്ടായിരുന്നു. ഇത് ലംഘിച്ച് മൊബൈലുമായി വന്ന വിദ്യാർഥിയെ ഫോൺസഹിതം അധ്യാപകൻ പ്രധാന അധ്യാപകൻ്റെ കൈവശം ഏൽപ്പിച്ചു. ഇത് ചോദിക്കാൻ വേണ്ടിയാണ് വിദ്യാർഥി പ്രധാന അധ്യാപകന്റെ മുറിയിൽ എത്തിയത്.”പള്ളയ്ക്ക് കത്തി കയറ്റും. പുറത്തിറങ്ങിയാല്‍ കാണിച്ച് തരാം” എന്നിങ്ങനെയാണ് വിദ്യാർഥിയുടെ കൊലവിളി ഭീഷണി. സംഭവത്തില്‍ അധ്യാപകർ തൃത്താല പൊലീസില്‍ പരാതി നല്‍കുമെന്ന് അറിയിട്ടിട്ടുണ്ട്
ആനക്കര ഗവ.ഹയർസെക്കണ്ടറി സ്കൂളിലെ അധ്യാപകർക്ക് നേരെ വിദ്യാർഥി കൊലവിളി നടത്തിയതില്‍ ഇടപെട്ട് ബാലാവകാശ കമ്മീഷൻ.വീഡിയോ പുറത്ത് വന്നതെങ്ങനെയെന്ന് പരിശോധിക്കും. വിദ്യാർഥിക്ക് കൗണ്‍സലിംഗ് നല്‍കുമെന്നും, ഫെബ്രുവരി ആറിന് സ്ക്കൂളില്‍ സന്ദർശനം നടത്തുമെന്നും ബാലാവകാശ കമ്മീഷൻ അറിയിച്ചു.
-
Kerala2 months ago
ജീവനക്കാരുടെ ശമ്പളബില്ല്
കേന്ദ്രീകൃതമാക്കാനുള്ള നീക്കം,
ശമ്പളം കവര്‍ന്നെടുക്കാനുള്ള ആസൂത്രിത ശ്രമമാണെന്ന് ; ചവറ ജയകുമാര്‍ -
News1 month ago
ക്ഷാമബത്ത കേസില്‍ ഇടക്കാല ഉത്തരവ്
-
News2 months ago
ക്ഷാമ ബത്ത കേസിൽ ഇടക്കാല ഉത്തരവ്
-
Featured3 months ago
ഡി എ: പ്രഖ്യാപനം നിരാശാജനകമെന്ന് സെക്രട്ടേറിയറ്റ് അസോസിയേഷൻ
-
Kerala3 months ago
ക്ഷാമബത്ത: കുടിശ്ശിക നിഷേധിച്ചാൽ നിയമപരമായി നേരിടും; ചവറ ജയകുമാർ
-
News2 months ago
ജീവനക്കാരെ രണ്ടു തട്ടിലാക്കുന്ന നടപടി സർക്കാർ അവസാനിപ്പിക്കണം
-
News5 days ago
പണിമുടക്ക് നോട്ടീസ് നൽകി
-
News1 month ago
സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരുംഅനിശ്ചിത കാല പണിമുടക്കിലേക്ക്: സെറ്റോ
You must be logged in to post a comment Login