Connect with us
48 birthday
top banner (1)

Kerala

വയനാട് ദുരന്തഭൂമിയിലെ രക്ഷാപ്രവർത്തകരെ അപഹസിച്ച് ജെനീഷ് കുമാർ എംഎൽഎ

Avatar

Published

on

വയനാട്: ഉരുൾപൊട്ടൽ ദുരന്തഭൂമിയായ മുണ്ടക്കൈ ചൂരൽമല എന്നിവിടങ്ങളിൽ പ്രവർത്തിച്ച രക്ഷാപ്രവർത്തകരെ അപഹസിച്ച് സിപിഎം നേതാവ് കെയു ജെനീഷ് കുമാർ എംഎൽഎ. ‘ജീവൻ തേടിപ്പോയവർ ഇന്നും അവിടുണ്ട്, ബിരിയാണിയിൽ കോഴിക്കാല് തേടിപ്പോയവർ മലയിറങ്ങി’ എന്നാണ് എം.എൽ.എയുടെ ഫെയ്സ് ബുക്ക്പോസ്റ്റ്. ഇതിനുപിന്നാലെ ജെനീഷ് കുമാറിന് നേരെ വ്യാപക വിമർശനവും ഉയർന്നു. ഉത്തരവാദിത്ത്വ ബോധമില്ലാതെ സിപിഎം ലോക്കൽ സെക്രട്ടറി നിലവാരത്തിൽ അല്ല ഒരു ജനപ്രതിനിധി പ്രതികരിക്കേണ്ടതെന്നും ഇത്തരം പോസ്റ്റുകൾ ഒഴിവാക്കണമെന്നാണ് സാമൂഹ്യ മാധ്യമങ്ങളിൽ ഉയരുന്ന വിമർശനം.

ദുരന്തഭൂമിയിൽ സൈനികർക്കും സന്നദ്ധപ്രവർത്തകർക്കും ഉൾപ്പെടെ മൂന്നുനേരവും ഭക്ഷണ വിതരണം നടത്തിയ യൂത്ത് ലീഗ് വൈറ്റ് ഗാർഡിന്റെ പ്രവർത്തനം സർക്കാർ സംവിധാനങ്ങളേക്കാൾ മികച്ച രീതിയിൽ പ്രവർത്തിക്കുന്നതിനിടെ മന്ത്രി റിയാസ് ഇടപെട്ട് ഭക്ഷണ വിതരണം തടഞ്ഞിരുന്നു ഇതിനു പിന്നാലെ രാഷ്ട്രീയ സാംസ്കാരിക മേഖലയിൽ നിന്ന് വിമർശനം ഉയർന്നിരുന്നു. കൂടാതെ രക്ഷാപ്രവർത്തനത്തിന്റെ അഞ്ചാം ദിനത്തിൽ സൈനികർക്കും പോലീസുകാർക്കും ഉൾപ്പെടെ കൃത്യസമയത്ത് ഭക്ഷണം ലഭിക്കാത്ത സാഹചര്യമാണ് ഉണ്ടായത് . ഇതോടെ സന്നദ്ധ പ്രവർത്തകർ ഭക്ഷണ വിതരണം നടത്തുന്ന ഏർപ്പെടുത്തിയിരുന്ന നിയന്ത്രണം സർക്കാർ പിൻവലിക്കുകയായിരുന്നു.

Advertisement
inner ad

റവന്യൂ വകുപ്പിന്റെ സമൂഹ അടുക്കള വഴി വിതരണം ചെയ്ത കാലാവധി കഴിഞ്ഞ ബ്രഡും ബിസ്ക്കറ്റ് ഉൾപ്പെടെയുള്ള കാലാവധി കഴിഞ്ഞതാണെന്ന് മാധ്യമ വാർത്തകളെ ചൂണ്ടിക്കാട്ടിയതിന് പിന്നാലെയാണ് ഡിവൈഎഫ്ഐ സിപിഎം സൈബർ സേനയുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തകർക്കെതിരെ സാമൂഹ്യ മാധ്യമ ആക്രമണം തുടങ്ങിയത്. ആദ്യദിനം മുതൽ ദുരന്തഭൂമിയിൽ യൂത്ത് കെയർ സന്നദ്ധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിൽ ഉൾപ്പെടെയുള്ളവർക്കെതിരെയും സൈബർ ആക്രമണം നടത്തിയിരുന്നു ഇതിന് ചുവടുപിടിച്ച് രാഷ്ട്രീയ മുതലെടുപ്പ് ലക്ഷ്യം വെച്ചാണ് സിപിഎം എംഎൽഎ തന്നെ രംഗത്തെത്തിയിരിക്കുന്നത്. ‘ഡി.വൈ.എഫ്.ഐക്കാർ ദുരന്തഭൂമിയിൽ കാണാതായവരെ തിരയുമ്പോൾ മുസ്ല‌ിം യൂത്ത് ലീഗിന്റെ സന്നദ്ധ സംഘടനയായ വൈറ്റ് ഗാർഡ് ബിരിയാണിയിൽ കോഴിക്കാല് തിരയുകയാണ് എന്നായിരുന്നു സി.പി.എം അനുകൂല പേജുകളിലെ പ്രചാരണം കോന്നി എംഎൽഎ സ്വന്തം സാമൂഹ്യ മാധ്യമ അക്കൗണ്ടിലും പങ്കുവെച്ചു. ഇതിനെതിരെ രൂക്ഷവിമർശനമാണ് ഉയരുന്നത്.

Advertisement
inner ad
Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

Kerala

ഒമ്പത് വർഷത്തെ ഇടത് ഭരണം സിവിൽ സർവ്വീസിനെ ഒരുപതിറ്റാണ്ട് പിന്നോട്ടടിച്ചു; ചവറ ജയകുമാർ

Published

on

തിരുവനന്തപുരം: സർക്കാർ ജീവനക്കാരുടെ ആനുകൂല്യങ്ങൾ തുടർച്ചയായി നിഷേധിക്കുന്ന സംസ്ഥാന സർക്കാർ നിലപാടിനെതിരെ ജീവനക്കാരും അദ്ധ്യാപകരും 2025 ജനുവരി 22 ന് പണിമുടക്കുമെന്ന് കേരള എൻ.ജി. ഒ അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ചവറ ജയകുമാർ പറഞ്ഞു. സ്റ്റേറ്റ് എംപ്ലോയീസ് ആന്റ് ടീച്ചേഴ്സ് ഓർഗനൈസേഷൻസ് (സെറ്റോ ) തിരുവനന്തപുരം കമ്മിറ്റി സംഘടിപ്പിച്ച ജനുവരി 22 പണിമുടക്ക് സാഹായ്ന ധർണ്ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ധേഹം.

ക്ഷാമബത്ത കുടിശ്ശിക, ശമ്പള പരിഷ്കരണം, ശമ്പള പരിഷ്കരണ കുടിശ്ശിക, പങ്കാളിത്ത പെൻഷൻ, ലീവ് സറണ്ടർ, മെഡി സെപ്പ്, തുടങ്ങിവയിലെ ആനുകൂല്യ നിഷേധനങ്ങൾക്കൊപ്പം കേരളത്തിന്റെ അന്തസ്സുയർത്തിയിരുന്ന പൊതു വിദ്യാഭ്യാസസരംഗം, ആരോഗ്യ രംഗം, ഉന്നത വിദ്യാഭ്യാസ രംഗം എന്നിവയുടെ കെടുകാര്യസ്ഥതയിൽ കേരളം താറുമാറായിരിക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. 2019 മുതൽ തത്വത്തിൽ യാതൊരു ആനുകൂല്യങ്ങളും സർക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ല. ആറുഗഡു (19%) ക്ഷാമബത്തയാണ് കുടിശ്ശികയായിട്ടുള്ളത്. 2025 ജനുവരി മാസം ലഭിക്കാനുള്ള 1 ഗഡു (3%) കൂടിയാകുമ്പോൾ അത് 7 ഗഡു ( 23%) ആയി വർദ്ധിച്ചിരിക്കുകയാണ്.
ജീവനക്കാർക്ക് 5 വർഷമായി ലീവ് സറണ്ടർ ഇല്ല. കഴിഞ്ഞ രണ്ട് തെരെഞ്ഞെടുപ്പുകളിലായി പങ്കാളിത്ത പെൻഷൻ പിൻ വലിക്കും എന്ന് പ്രകടനപത്രികയിൽ
വാഗ്ദാനം നൽകിക്കൊണ്ട് അധികാരത്തിൽ എത്തിയ സർക്കാർ 103 മാസം കഴിഞ്ഞിട്ടും പിൻവലിക്കുക മാത്രമല്ല പൊതു മേഖല സ്ഥാപനങ്ങളിലെ ജീവനക്കാരെ കൂടി അതിൽ പങ്കാളികളാക്കി. മാത്രമല്ല കേന്ദ്രത്തിൽ നിന്നും 5721 കോടി രൂപ പങ്കാളിത്ത പെൻഷൻ ജീവനക്കാരെ പണയം വച്ച് വായ്പ്പയെടുത്ത് വഞ്ചന നടത്തിയിരിക്കുകയാണ്. സർക്കാർ വിഹിതമില്ലാതെ ജീവനക്കാരിൽ നിന്നും മാസാമാസം കൃത്യമായി വിഹിതം പിടിച്ചെടുക്കുകയും കാര്യക്ഷമമായ ചികിത്സാ സഹായം ലഭ്യമാക്കാതെ സമ്പൂർണ്ണ ആരോഗ്യ ഇൻഷ്വറൻസ് പദ്ധതിയെ അട്ടിമറിച്ച് നടപ്പിലാക്കിയ മെഡി സെപ്പ് വെറും ഉഡായിസിപ്പ് ആയിരിക്കുകയാണ്. വിദ്യാഭ്യാസ രംഗത്ത് വാർഷിക പരീക്ഷകളിൽ ചോദ്യ പേപ്പറുകൾ ചോരുന്നത് സമൂഹത്തിൽ പുതു തലമുറയെ വാർത്തെടുക്കുന്നതിൽ സർക്കാരിന്റെ കഴിവില്ലായ്മയാണ് ചൂണ്ടിക്കാണിക്കുന്നത്.
സമസ്ഥ മേഖലയിലും പരാജയപ്പെട്ട് ഇനിയുള്ള ഒരു വർഷഭരണക്കാലം എങ്ങനെ മുന്നോട്ട് കൊണ്ട് പോകണം എന്ന ഗതിയിൽ ഈ സർക്കാർ കപ്പൽ ആടിയുലയുകയാണ്. 9 വർഷത്തെ ഇടത് ഭരണം സിവിൽ സർവ്വീസിനെ 10 വർഷം പിന്നോട്ടടിച്ചു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കെ.പി.എസ്.ടി എ സംസ്ഥാന ട്രഷറർ വട്ടപ്പാറ അനിൽ മുഖ്യപ്രഭാഷണം നടത്തി. ജോർജ്ജ് ആന്റണി അധ്യക്ഷത വഹിച്ചു, ബിജു തോമസ് സ്വാഗതം ആശംസിച്ചു. വി.എസ് രാഘേഷ്, അരുൺ ജി ദാസ്,എസ് വി.ബിജു,രതീഷ് രാജൻ, പ്രിൻസ്.പി,റെനി രാജ്, അനസ് തുടങ്ങിയവർ സംസാരിച്ചു.

Advertisement
inner ad
Continue Reading

Kerala

ഭാരതപ്പുഴയിൽ കുളിക്കാനിറങ്ങിയ നാലം​ഗ കുടുംബം ഒഴുക്കിൽപ്പെട്ടു; ഒരാൾ മരിച്ചു

Published

on

തൃശൂർ: ഭാരതപ്പുഴയില്‍ കുളിക്കുന്നതിനിടെ ഒഴുക്കില്‍പ്പെട്ട നാലംഗ കുടുംബത്തിലെ ഒരാള്‍ മരിച്ചു. ചെറുതുരുത്തി സ്വദേശിനി റെയ്ഹാനയാണ് മരിച്ചത്. ഇവരുടെ ഭര്‍ത്താവ് കബീര്‍, മകള്‍ സെറ (10), കബീറിന്റ സഹോദരിയുടെ മകന്‍ സനു എന്ന് വിളിക്കുന്ന ഹയാന്‍ (12) എന്നിവര്‍ക്കായുള്ള തിരച്ചില്‍ പുരോഗമിക്കുകയാണ്. വ്യാഴാഴ്ച വൈകിട്ടാണ് സംഭവം നടന്നാണ്. കുളിക്കുന്നതിനിടെ നാല് പേരും ഒഴുക്കില്‍പ്പെടുകയായിരുന്നു. നാലുപേരും ഒഴുക്കില്‍പ്പെടുന്നത് കണ്ട പ്രദേശത്തുണ്ടായിരുന്നവരാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. ഇതിനിടെ റെയ്ഹാനയെ കണ്ടെത്തുകയും ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. എന്നാല്‍ ഏഴ് മണിയോടെ മരണം സംഭവിക്കുകയായിരുന്നു. ചെറുതുരുത്തി സ്വദേശികളായ ഇവര്‍ക്ക് പരിചതമായ സ്ഥലമാണെങ്കിലും അപ്രതീക്ഷിതമായി ഒഴുക്കില്‍പ്പെടുകയായിരുന്നുവെന്നാണ് കരുതുന്നത്.

Continue Reading

Kerala

റോഡരികിലെ കമാനത്തിൽ ബൈക്ക് ഇടിച്ച് അപകടം; പൊലീസ് ഉദ്യോ​ഗസ്ഥന് ദാരുണാന്ത്യം

Published

on

തൃശ്ശൂർ: തൃശ്ശൂർ മണ്ണുത്തിയിൽ ബൈക്കിൽ നിന്ന് വീണ് പൊലീസ് ഉദ്യോ​ഗസ്ഥൻ മരിച്ചു. ലഹരി വിരുദ്ധ സേനയിൽ അം​ഗമായ കെ ജി പ്രദീപാണ് മരിച്ചത്. വ്യാഴാഴ്ച മൂന്ന് മണിയോടെയാണ് അപകടം. മണ്ണുത്തി പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള അക്കരപ്പുറത്ത് പള്ളിപ്പെരുന്നാളുമായി ബന്ധപ്പെട്ട് കമാനം വെച്ചിട്ടുണ്ടായിരുന്നു. ഈ കമാനത്തിലിടിച്ചാണ് പൊലീസ് ഉദ്യോ​ഗസ്ഥൻ ബൈക്കിൽ നിന്ന് തെറിച്ച് വീണ് അപകടത്തിൽ പെട്ടത്. അക്കരപ്പുറം സ്വദേശിയാണ്. മൃതദേഹം തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

Continue Reading

Featured