Connect with us
,KIJU

Kerala

വിരമിച്ച ജീവനക്കാരുടെ പെൻഷൻ നൽകാതെ ചുമട്ടുതൊഴിലാളി ക്ഷേമ ബോർഡിൽ നിന്ന് കടമെടുക്കാനുള്ള നീക്കം ഉപേക്ഷിക്കണം: എംപ്ലീയീസ് ഫോറം

Avatar

Published

on

കൊല്ലം: വിരമിച്ച ജീവനക്കാർക്ക് പെൻഷൻ നൽകാതെ ഇടതു സർക്കാർ ചുമട്ടു തൊഴിലാളി ക്ഷേമ ബോർഡിൽ നിന്നും 1200 കോടി രൂപ കടമെടുക്കുന്നത് അംബന്ധമാണെന്ന് കേരള ഹെഡ് ലോഡ് വർക്കേഴ്സ് വെൽഫയർ ബോർഡ് റിട്ടയേർഡ് എംപ്ലീയീസ് ഫോറം പ്രസിഡന്റ് എസ്. ഷാജികുമാറും സെക്രട്ടറി എം അബ്ദുൽ നാസ്സറു കുറ്റപ്പെടുത്തി. ചുമട്ടു തൊഴിലാളി ക്ഷേമനിധിയിലേക്ക് ആവശ്യമായ ഫണ്ട് സ്വരൂപിക്കുന്നതിനും ബോര്ഡിന്റെ പ്രവർത്തനം കാര്യക്ഷമമായി നോക്കി നടത്തിയവരുമായ മുൻ ജീവനക്കാരെ പട്ടിണിക്കിട്ടു കൊണ്ടാണ് സർക്കാരിന്റെ ധൂർത്ത്.
30 വർഷത്തോളം ബോർഡിനു കീഴിൽ ജോലി ചെയ്ത 125 ഓളം ജീവനക്കാരുടെ ക പെൻഷൻ അനുവദിക്കുന്നതിനുള്ള
നടപടി സ്വീകരിക്കാൻ സർക്കാർ സന്നദ്ധത കാണിക്കണമെന്ന് ഫോറം ഭാരവാഹികൾ ആവശ്യപ്പെട്ടു.
റിട്ടയർ ചെയ്ത് ഒരു വ്യാഴവട്ടക്കാലം കഴിഞ്ഞിട്ടും മന്ത്രിസഭാ തീരുമാനം ഉണ്ടായി നിയമസഭാ ബിൽ പാസ്സാക്കിയിട്ടും രാഷ്ട്രീയ തീരുമാനം ഇല്ല എന്നുപറഞ്ഞു തൊഴിൽ മന്ത്രിയുടെ ഓഫീസിൽ ഫയൽ തടഞ്ഞു വെച്ചിട്ടു 2 വർഷം പിന്നിടുകയാണ്. റിട്ടയർ ചെയ്ത ജീവനക്കാർ എണീറ്റ് നടക്കാൻ പോലും കഴിയാതെ കഷ്ടത്തിലായിരിക്കുമ്പോഴാണ് സർക്കാർ ഈ നിധിയിൽ നിന്നും വീണ്ടും കടമെടുക്കുന്നത്.
സിഐടിയു നേതാവായ ബോർഡ് ചെയർമാനും IAS കിട്ടുമെന്ന് പ്രതീക്ഷ പുലർത്തുന്നു ബോർഡ് സിഇഓയും മറ്റു സർക്കാർ മൂട് താങ്ങികളായ ബോർഡ് മെംമ്പർ മാരും ചേർന്ന് നടത്തുന്ന ഈ തീവെട്ടി കൊള്ള കേരളത്തിലെ ലക്ഷത്തോളം വരുന്ന ചുമട്ടു തൊഴിലാളികളുടെ കഞ്ഞിയിൽ പാറ്റ ഇടാനും 36 വർഷം കൊണ്ട് ബോർഡിനെ ഇപ്പോഴത്തെ നിലയിൽ എത്തിച്ച ജീവനക്കാരെ വഞ്ചിക്കുന്നതുമാണെന്ന് ഫോറം കുറ്റപ്പെടുത്തി.

Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

Kerala

രമേശ് ചെന്നിത്തല അനുശോചിച്ചു

Published

on

തിരുവനന്തപുരം: സി.പി.ഐ.സംസ്ഥാനസെക്രട്ടറി കാനം രാജേന്ദ്രന്റെ നിര്യാണത്തിൽ കോൺ​ഗ്രസ് പ്രവർത്തക സമിതി സ്ഥിരം ക്ഷണിതാവ് രമേശ് ചെന്നിത്തല അനുശോചിച്ചു. കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് ശക്തമായ നേതൃത്വം കെടുത്ത നേതാവാണ് കാനം.
പ്രതിസന്ധികളിൽ തളരാതെ കമ്യൂണിസ്റ്റ് ആശയങ്ങൾ ഉയർത്തിപ്പിടിക്കാൻ അദ്ദേഹത്തിനു കഴിഞ്ഞു
തനിക്ക് ശരിയെന്ന് തോന്നുന്ന കാര്യം ഒരു കൂസലുമില്ലാതെ ആരുടെ മുഖത്ത് നോക്കി പറയാൻ ഒരു മടിയും അദ്ദേഹം കാണിച്ചിരുന്നില്ല
1982-ൽ ഞങ്ങൾ ഒരുമിച്ചാണ് നിയമസഭയിൽ എത്തിയത്. പ്രതിപക്ഷ ബഹുമാനവും കാത്തുസൂക്ഷിച്ചിരുന്ന കാനം എന്നും ഉറച്ച ഒരു കമ്യൂണിസ്റ്റ് കാരനായിരുന്നു. കാനത്തിന്റെ തികച്ചും അപ്രതീക്ഷിതമായ ദേഹവിയോഗംസംബന്ധിച്ച വാർത്ത ഞെട്ടലോടെയാണ് താൻ ശ്രവിച്ചത്. കാനത്തിന്റെ വേർപാടിൽ ബന്ധുമിത്രാതികളുടെ ദു:ഖത്തിൽ പങ്ക് ചേരുന്നതായും രമേശ് ചെന്നിത്തല പറഞ്ഞു.

Continue Reading

Kannur

കാനം രാജേന്ദ്രന്റെ നിര്യാണത്തിൽ അനുശോചിച്ച് കെപിസിസി പ്രസിഡന്റ് 

Published

on

കണ്ണൂർ: സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ നിര്യാണത്തിൽ അനുശോചിച്ച് കെപിസിസി പ്രസിഡന്റ്  കെ. സുധാകരൻ എംപി. കരുത്തനായൊരു നേതാവിനെയാണു നഷ്ടപ്പെട്ടത്. നേരിട്ടു കാണണമെന്നു തന്നോട് ആഗ്രഹം പ്രകടിപ്പിച്ചിരുന്നെങ്കിലും അതിനു സാധിച്ചില്ലെന്നും കെ സുധാകരൻ എംപി  പറഞ്ഞു.

കാനം രാജേന്ദ്രൻ്റെ വിയോഗം വളരെ ദുഃഖകരമാണ്. അനാരോഗ്യമുണ്ടെന്ന് അറിയാം. പക്ഷെ, ഇതുപോലൊരു സാഹചര്യത്തിൽ അത് എത്തിച്ചേരുമെന്നു ഒരിക്കലും കരുതിയില്ല. പ്രമേഹസംബന്ധമായ അസുഖവിവരങ്ങൾ പത്രത്തിൽ വായിച്ചിരുന്നു. എന്നാൽ, ഇങ്ങനെയൊരു ദുരന്തം സംഭവിക്കുമെന്ന് ഞങ്ങളാരും പ്രതീക്ഷിച്ചില്ല-കെ. സുധാകരൻ പറഞ്ഞു.

Advertisement
inner ad

രാഷ്ട്രീയരംഗത്ത് വ്യക്തിത്വം നിലനിർത്തി മുന്നോട്ടുപോയ നേതാവാണ് കാനം. അഭിപ്രായം ആരുടെ മുൻപിലും തുറന്നുപറയാൻ സാധിക്കുന്ന കരുത്തുള്ള നേതാവായിരുന്നു. ഇടതുപക്ഷ ജനാധിപത്യ മുന്നണിക്കും സി.പി. ഐയ്ക്കും കരുത്തനായ നേതാവിനെയാണ് നഷ്‌ടമായത്. പരമാവധി ആളുകളുമായി സൗഹൃദം പുലർത്താൻ എന്നും ശ്രമിച്ചിരുന്ന വലിയ മനസിന്റെ ഉടമസ്ഥനായിരുന്നു. വ്യക്തിപരമായി കാനവുമായി വളരെ നല്ല ബന്ധമായിരുന്നു. അഭേദ്യമായ ബന്ധമായിരുന്നു. നേരിട്ടു കാണണമെന്ന് എന്നോട് ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. നേരിട്ടുകാണണം, സംസാരിക്കണമെന്നെല്ലാം ഒന്നു രണ്ടു മാസമായി എന്നോട് ആവശ്യപ്പെട്ടിരുന്നെങ്കിലും അതു പൂർത്തിയാക്കാൻ സാധിച്ചില്ലെന്നും അനുശോചനസന്ദേശത്തിൽ കെ സുധാകരൻ എംപി പറഞ്ഞു.

Advertisement
inner ad
Continue Reading

Cinema

നടി ലക്ഷ്മിക സജീവൻ അന്തരിച്ചു

Published

on

കൊച്ചി: സീരിയൽ- ചലച്ചിത്ര നടി ലക്ഷ്മിക സജീവൻ (24) അന്തരിച്ചു. ഷാർജയിൽ വെച്ചായിരുന്നു അന്ത്യം. ഷാർജയിൽ ബാങ്കിൽ ജോലി ചെയ്യുകയായിരുന്നു. ഹൃദയാഘാതത്തെത്തുടർന്നാണ് അന്ത്യമെന്നാണ് റിപ്പോർട്ട്.
കാക്ക എന്ന ടെലിഫിലിമിലെ അഭിനയത്തിലൂടെയാണ് ലക്ഷ്മിക ശ്രദ്ധേയയാകുന്നത്. മാറ്റിനിർത്തപ്പെടുന്നവരുടെ അതിജീവനത്തിന്റെ കഥ പറയുന്ന ‘കാക്ക’ എന്ന ഹ്രസ്വചിത്രത്തിൽ പഞ്ചമി എന്ന കഥാപാത്രത്തെയാണ് ലക്ഷ്മിക അവതരിപ്പിച്ചത്. ഒരു യമണ്ടൻ പ്രേമകഥ, പഞ്ചവർണത്തത്ത, സൗദി വെള്ളക്ക, പുഴയമ്മ, ഉയരെ, ഒരു കുട്ടനാടൻ ബ്ലോഗ്, നിത്യഹരിത നായകൻ തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചു. കൊച്ചി പള്ളുരുത്തി കച്ചേരിപ്പടി വാഴവേലിൽ വീട്ടിൽ സജീവന്റേയും ലിമിറ്റയുടേയും മകളാണ്.

Continue Reading

Featured