Connect with us
fed final

Education

കെ.കെ രാകേഷിന്റെ ഭാര്യ പ്രിയ വർഗീസിന്റെ നിയമനം നിയമവിരുദ്ധവും സ്വജനപക്ഷപാതവുമെന്ന് കൂടുതൽ വ്യക്തമാവുകയാണ് – കെപിസിസി വൈസ് പ്രസിഡന്റ് വി.ടി ബൽറാം

മണികണ്ഠൻ കെ പേരലി

Published

on

മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയും മുൻ എംപിയുമായ കെകെ രാകേഷിന്റെ ഭാര്യയുമായ പ്രിയ വർഗീസിനെ കണ്ണൂർ സർവ്വകലാശാലയിൽ അസോസിയേറ്റ് പ്രൊഫസറായുള്ള നിയമനം നിയമവിരുദ്ധമായിരുന്നു എന്നും നഗ്നമായ സ്വജനപക്ഷപാതമായിരുന്നു എന്നും കൂടുതൽക്കൂടുതൽ വ്യക്തമാവുകയാണെന്ന് കെപിസിസി വൈസ് പ്രസിഡന്റ് വിടി.ബൽറാം . പ്രിയ വർഗീസിന്റെ
നിയമനം സ്റ്റേ ചെയ്ത കേരള ഹൈക്കോടതിക്ക് മുമ്പാകെ യുജിസി പ്രതിനിധി ഇന്ന് ബോധിപ്പിച്ചിരിക്കുന്നത് സർവ്വീസിനിടയിലെ ഗവേഷണ കാലം അധ്യാപന പരിചയമായി കണക്കാക്കാനാവില്ല എന്ന നിലപാടാണെന്നും വി.ടി ബൽറാം ഫേസ്ബുക്കിൽ കുറിച്ചു

കെപിസിസി വൈസ് പ്രസിഡന്റ് വി.ടി.ബൽറാം ഫേസ്ബുക്കിൽ എഴുതിയ കുറുപ്പിന്റെ പൂർണ്ണരൂപം

Advertisement
inner ad

കണ്ണൂർ സർവ്വകലാശാലയിൽ അസോസിയേറ്റ് പ്രൊഫസറായുള്ള പ്രിയ വർഗീസിന്റെ നിയമനം നിയമവിരുദ്ധമായിരുന്നു എന്നും നഗ്നമായ സ്വജനപക്ഷപാതമായിരുന്നു എന്നും കൂടുതൽക്കൂടുതൽ വ്യക്തമാവുകയാണ്. ഈ നിയമനം സ്റ്റേ ചെയ്ത കേരള ഹൈക്കോടതിക്ക് മുമ്പാകെ യുജിസി പ്രതിനിധി ഇന്ന് ബോധിപ്പിച്ചിരിക്കുന്നത് സർവ്വീസിനിടയിലെ ഗവേഷണ കാലം അധ്യാപന പരിചയമായി കണക്കാക്കാനാവില്ല എന്ന നിലപാടാണ്. യഥാർത്ഥത്തിൽ ഇത് യുജിസിയുടെ പുതിയ ഏതെങ്കിലും നിലപാടല്ല. യുജിസി നേരത്തെ പുറത്തിറക്കിയ മാർഗ്ഗരേഖകളിൽ ഇക്കാര്യം കൃത്യമായിത്തന്നെ എടുത്തു പറയുന്നുണ്ട്. മറിച്ചൊരു വ്യാഖ്യാനത്തിന് പോലും സ്കോപ്പ് ഇല്ലാത്ത ഈ യുജിസി നിബന്ധനയെ അട്ടിമറിച്ചുകൊണ്ടാണ് പ്രിയ വർഗീസിന്റെ ഗവേഷണ കാലം അധ്യാപന പരിചയമായി പരിഗണിക്കാൻ കണ്ണൂർ സർവ്വകലാശാല അധികൃതർ തയ്യാറായത്. അതായത് അടിസ്ഥാന യോഗ്യതയില്ലാത്ത ഒരാളെ നിയമിക്കുന്നതിന് വേണ്ടി മാനദണ്ഡങ്ങൾ ലംഘിക്കാനും അർഹരായ മറ്റുള്ളവരെ തഴയാനുമുള്ള ക്രിമിനൽ ഗൂഢാലോചനയാണ് ഇക്കാര്യത്തിൽ നടന്നിരിക്കുന്നത്.

കണ്ണൂർ സർവ്വകലാശാലക്ക് മാത്രമല്ല, സിപിഎമ്മിനും സർക്കാരിനുമുള്ള കനത്ത തിരിച്ചടിയാണ് ഈ കേസ്. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയും സിപിഎമ്മിന്റെ മുൻ എംപിയുമായ കെ കെ രാഗേഷിന്റെ ഭാര്യ എന്ന പരിഗണന മാത്രമാണ് അടിസ്ഥാന യോഗ്യതയായ അധ്യാപന പരിചയമില്ലാതിരുന്നിട്ടും പ്രിയ വർഗീസിന് റാങ്ക് പട്ടികയിൽ ഒന്നാം സ്ഥാനം നൽകാൻ സർവ്വകലാശാലയെ പ്രേരിപ്പിച്ച ഘടകം. സ്വജനപക്ഷപാതത്തിനായി കെകെ രാഗേഷ് തന്റെ ഔദ്യോഗിക പദവിയും പാർട്ടിയിലെ സ്വാധീനവും ദുരുപയോഗപ്പെടുത്തി എന്നാണ് ഇതിൽ നിന്ന് വ്യക്തമാവുന്നത്.

Advertisement
inner ad

കഴിഞ്ഞ സർക്കാരിന്റെ സമയത്ത് ബന്ധുനിയമനം കയ്യോടെ പിടികൂടിയതിന്റെ ഭാഗമായി ഇ.പി.ജയരാജനേയും കെ.ടി.ജലീലിനേയും മന്ത്രിസഭയിൽ നിന്ന് പുറത്താക്കേണ്ടി വന്ന സാഹചര്യം നമ്മുടെ ഓർമ്മയിലുണ്ട്. സ്വജനപക്ഷപാതത്തിന്റെയും അധികാര ദുർവ്വിനിയോഗത്തിന്റെയും പേരിൽ കെകെ രാഗേഷിനെ പ്രൈവറ്റ് സെക്രട്ടറി സ്ഥാനത്തുനിന്ന് പുറത്താക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ തയ്യാറുണ്ടോ എന്നാണ് ഇനി കേരളത്തിനറിയേണ്ടത്.

സിപിഎം നേതാക്കളുടെ ഭാര്യമാർക്കും വേണ്ടപ്പെട്ടവർക്കുമായി കഴിഞ്ഞ ആറ് വർഷമായി സംസ്ഥാനത്തെ വിവിധ സർവ്വകലാശാലകളിൽ നടന്ന ബന്ധുനിയമനങ്ങളേക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്താൻ സർക്കാർ തയ്യാറാവണം.

Advertisement
inner ad

തോന്ന്യാസത്തിനും ഒരു പരിധിയുണ്ട്.

Advertisement
inner ad
Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

Education

‘ ചോദ്യപേപ്പറും ചുവപ്പിച്ച് സർക്കാർ’ ; ബുദ്ധിമുട്ടിലായി വിദ്യാർഥികൾ

Published

on

തിരുവനന്തപുരം: പ്ലസ് വണ്‍ പരീക്ഷ പേപ്പറിലും ചുവപ്പിന്‍റെ “ആധിപത്യം” . ഇന്ന് തുടങ്ങിയ പ്ലസ് വണ്‍ പരീക്ഷ ചോദ്യ പേപ്പറിലാണ് കറുപ്പ് മഷിക്ക് പകരം ചുവപ്പ് മഷി ഉപയോഗിച്ച് ചോദ്യങ്ങള്‍ അച്ചടിച്ചു വന്നിരിക്കുന്നത്. സാധാരണയായി വെള്ള പേപ്പറില്‍ കറുപ്പ് മഷിയിലാണ് അക്ഷരങ്ങള്‍ അച്ചടിക്കുന്നത്. ചോദ്യപേപ്പര്‍ കണ്ട് കുട്ടികളും അധ്യാപകരും ഒരേപോലെ അത്ഭുതപ്പെട്ട അവസ്ഥയിലായിരുന്നു, വെള്ള പേപ്പറില്‍ ചുവപ്പ് നിറത്തിലുള്ള ചോദ്യങ്ങള്‍ കുട്ടികളുടെ കണ്ണിനെയും ബുദ്ധിമുട്ടിക്കുന്ന തരത്തിലാണ്. അതുകൊണ്ട് തന്നെ അക്ഷരങ്ങള്‍ വായിക്കാന്‍ ബുദ്ധിമുട്ടിയതായി ചില കുട്ടികള്‍ പറഞ്ഞു.അതേസമയം അതേസമയം, ചുവപ്പു നിറത്തിന് എന്താണ് കുഴപ്പമെന്നായിരുന്നു വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടിയുടെ ചോദ്യം. ഒരേ സമയം  രണ്ടു പരീക്ഷകള്‍ നടക്കുന്നതിനാല്‍ ചോദ്യപേപ്പറുകള്‍ മാറിപ്പോകാതിരിക്കാനാണ് പുതിയ പരീക്ഷണമെന്നാണ്  പൊതുവിദ്യാഭ്യാസ ഡയറക്ടർ കെ. ജീവൻബാബുവിന്‍റെ വിശദീകരണം. എന്നാല്‍ വര്‍ഷങ്ങളായി ഒന്നിലധികം പരീക്ഷകള്‍ ഒന്നിച്ചു വന്ന സമയത്തല്ലാത്ത പുത്തന്‍ പരിഷ്കാരത്തെ എതിര്‍ക്കുകയാണ് പ്രതിപക്ഷ അധ്യാപക സംഘടനകൾ. ചോദ്യങ്ങലുടെ നിറം മാറ്റിയതിന് ന്യായീകരണം വേണ്ടെന്നാണ് പൊതു അഭിപ്രായം.

Continue Reading

Education

ഹയർ സെക്കൻഡറി പരീക്ഷ ഇന്നുമുതൽ

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് ഒന്നും രണ്ടും വർഷ ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷകൾ ഇന്ന് ആരംഭിക്കും. രാവിലെ 9.30 ന് പരീക്ഷ തുടങ്ങും. 4,25,361 വിദ്യാർത്ഥികൾ ഒന്നാം വർഷ ഹയർ സെക്കൻഡറി പരീക്ഷയും 4,42,067 വിദ്യാർത്ഥികൾ രണ്ടാം വർഷ ഹയർ സെക്കൻഡറി പരീക്ഷയും എഴുതുന്നുണ്ട്. ആകെ പരീക്ഷാ കേന്ദ്രങ്ങളുടെ എണ്ണം 2,023 ആണ്.ഒന്നും രണ്ടും വർഷ ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷ മാർച്ച് 10 ന് ആരംഭിച്ച് മാർച്ച് 30 ന് അവസാനിക്കും. ഹയർ സെക്കൻഡറി തലത്തിൽ ഏപ്രിൽ 3 മുതൽ മെയ് ആദ്യ വാരം വരെ മൂല്യനിർണ്ണയ ക്യാമ്പുകൾ ഉണ്ടായിരിക്കും. 80 മൂല്യനിർണ്ണയ ക്യാമ്പുകൾ ഇതിനായി തെരഞ്ഞെടുത്തിട്ടുണ്ട്. 25,000 അധ്യാപകരുടെ സേവനം മൂല്യനിർണ്ണയ ക്യാമ്പുകളിൽ വേണ്ടി വരുമെന്നാണ് കരുതുന്നത്.
വൊക്കേഷണൽ ഹയർ സെക്കൻഡറിയിൽ മൊത്തം 389 കേന്ദ്രങ്ങളിലായി ഒന്നാം വർഷത്തിൽ 28,820 ഉം രണ്ടാം വർഷത്തിൽ 30,740 ഉം വിദ്യാർത്ഥികൾ പരീക്ഷ എഴുതുന്നു. എട്ട് മൂല്യനിർണ്ണയ കേന്ദ്രങ്ങളിലായി 3,500 അധ്യാപകർ വേണ്ടി വരും.  ഏപ്രിൽ 3 മുതൽ മൂല്യനിർണ്ണയം ആരംഭിക്കും.

Continue Reading

Education

സംസ്ഥാനത്ത് എസ്എസ്എൽസി പരീക്ഷക്ക് തുടക്കമായി

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് എസ്എസ്എൽസി പരീക്ഷക്ക് തുടക്കമായി . ഈ മാസം 29 വരെയാണ് പരീക്ഷ. 4,19,362 വിദ്യാർത്ഥികളാണ് പരീക്ഷയെഴുതുന്നത്. കടുത്ത വേനൽച്ചൂട് കണക്കിലെടുത്ത് രാവിലെ 9.30 മുതലാണ് പരീക്ഷാസമയം. ഏപ്രിൽ 3 മുതൽ പരീക്ഷ പേപ്പറുകളുടെ മൂല്യനിർണ്ണയം തുടങ്ങും. മെയ് രണ്ടാം വാരം ഫലം പ്രഖ്യാപിക്കും. കഴിഞ്ഞ രണ്ട് വർഷത്തെ അപേക്ഷിച്ച് ഫോക്കസ് ഏരിയ ഇല്ലാതെ, പൂർണ്ണമായും പാഠഭാഗങ്ങളിൽ നിന്നുമാകും ഇത്തവണ ചോദ്യങ്ങളുണ്ടാവുക. ഹയർസെക്കണ്ടറി പരീക്ഷകള്‍ നാളെയാണ് തുടങ്ങുന്നത്. 30ന് പരീക്ഷ അവസാനിക്കും.

Continue Reading

Featured