Featured
മനുഷ്യരെ നരകപ്രാപ്തമാക്കുന്ന
ഉഷ്ണതരംഗങ്ങൾ
- നിരീക്ഷകൻ
ഗോപിനാഥ് മഠത്തിൽ
ശക്തമായ ഉഷ്ണതരംഗങ്ങൾ ജീവിതത്തിൻറെ സമസ്തമേഖലയേയും പ്രതിസന്ധിയിലാക്കിയിരിക്കുന്നു. ഉത്തരാഫ്രിക്ക, യുറോപ്പ്, വടക്കേ അമേരിക്ക തുടങ്ങിയ ഭൂഖണ്ഡങ്ങൾ ഉഷ്ണതരംഗത്തിൻറെ പിടിയിലമർന്നതിനാൽ കാടുകൾ പച്ചയ്ക്ക് കത്തിത്തുടങ്ങിയിരിക്കുന്നു. മനുഷ്യനിർമ്മിത ശാസ്ത്രങ്ങൾക്ക് പിടിതരാത്തവിധം ആഴ്ചകളോളം തീ പടർന്ന് വനത്തിൻറെ സകല ഹരിതാഭകളെയും ചാരനിറമാക്കിയിരിക്കുന്നു. അത് ജീവസമൂഹത്തിൻറെ നാളെയുടെ നല്ല പ്രതീക്ഷകളെ ആശങ്കാകുലമാക്കുന്ന ദുരന്തകാഴ്ചയാണ്. ദശകങ്ങളായി ലോകം ചർച്ച ചെയ്യപ്പെടുന്ന ആഗോളതാപനം അതിൻറെ പൂർണ്ണ സാക്ഷാത്കാരത്തിലേക്ക് പതിയെ നടന്നടുക്കുകയാണ്. മനുഷ്യൻറെ മാത്രമല്ല സകല ചരാചരങ്ങളുടെയും ആവാസവ്യവസ്ഥയെ താളംതെറ്റിക്കുന്ന ചുവടുവയ്പ്പാണത്. മാറുന്ന ഭൂമിയുടെ കാലോചിതമായ നിറഭേദങ്ങളാൽ എത്രയോ വന്യമൃഗങ്ങൾ, ഷഡ്പദങ്ങൾ, പറവകൾ, ഉരഗങ്ങൾ എന്നിവ ഇവിടെ നിന്ന് അപ്രത്യക്ഷമായിരിക്കുന്നു. അതിജീവിച്ച ജീവിവർഗ്ഗങ്ങളാകട്ടെ എത്രയോ പരിണാമപഥങ്ങളിലൂടെ സഞ്ചരിച്ചൊടുവിലാണ് ഇന്നിൻറെ നേർസാക്ഷ്യമെന്നപോലെ നിലകൊള്ളുന്നത്. ആ അതിജീവനത്തെയും നിലനിൽപ്പിനെയും നിഷ്പ്രഭമാക്കുംവിധമാണ് പുതിയ പ്രഹേളികപോലെ ഉഷ്ണതരംഗങ്ങൾ സസ്യ-മൃഗസഞ്ചയത്തിനുമേൽ ഉണർവ്വിൻറെ എല്ലാ ഈർപ്പങ്ങളും കെടുത്തി നിരുന്മേഷത്തിലേക്കും മരണത്തിലേയ്ക്കും നയിക്കാൻ ഒരുമ്പെടുന്നത്. കേരളവും ഒരർത്ഥത്തിൽ അതിൻറെ പിടിയിലമർന്നിരിക്കുന്നുവെന്നുവേണം കരുതാൻ. അതിൻറെ തെളിവായി മഴദിനങ്ങൾ കുറഞ്ഞതിനെ കാണാം. തെക്കുപടിഞ്ഞാറൻ കാലവർഷം രണ്ടുമാസം പിന്നിടുമ്പോൾ കേരളത്തിൽ മഴയുടെ കുറവ് 32 ശതമാനം ആണെന്നാണ് കണക്കുകൾ നൽകുന്ന സൂചന. ഇനി ഒരു കരുതൽ അക്കാര്യത്തിൽ എടുക്കുന്നത് നല്ലതാണ്. പ്രവചനാതീതമായി അടുത്തവർഷം ഇപ്പോഴത്തെക്കാൾ മഴ കുറഞ്ഞാൽ അപ്പോൾ എന്തുന്യായമാണ് കൂട്ടിനെത്തുക എന്നുകൂടി ഓർക്കണം. നിലവിലുള്ള ജലാശയങ്ങൾ മലിനപ്പെടുത്താതെ സംരക്ഷിക്കുന്നതോടൊപ്പം ഉറവകളുടെ ഗർഭഗൃഹങ്ങൾ തേടിയുള്ള അശാസ്ത്രീയമായ അന്വേഷണങ്ങൾ അവസാനിപ്പിക്കുന്നത് ഭൂമിയുടെ സ്വതസിദ്ധതാളം നിലനിർത്താൻ പര്യാപ്തമായിരിക്കും. ഭൂഗർഭ ജലചൂഷണം ഒരുതരം കടുംവെട്ടിന് തുല്യമായ കാര്യമാണ്. ജീവൻറെ അവസാന കണികയെയും ഇല്ലായ്മ ചെയ്യുന്ന പ്രക്രിയ. വർത്തമാനകാല സുഖത്തിനുവേണ്ടി ഭാവികാല ജീവിതത്തെ പണയപ്പെടുത്തുന്ന സകല പ്രവൃത്തികളും നിരുത്സാഹപ്പെടുത്തേണ്ടതുതന്നെയാണ്. അതിനെ ന്യായീകരിക്കാൻ ഏതുവാക്കുകളെ കൂട്ടുപിടിച്ചാലും സാമാന്യ ബുദ്ധിക്ക് അത് തെറ്റുതന്നെയാണ്.
ഉഷ്ണതരംഗം എല്ലാരംഗത്തും പ്രത്യക്ഷമായും പരോക്ഷമായും പിടികൂടിയിരിക്കുകയാണ്. അതിന് തെളിവാണ് കേരളത്തിലെ സാമ്പത്തികമേഖല നേരിടുന്ന അസാധാരണ പ്രതിസന്ധി. അതും കേരളീയ ജീവിതത്തിലും ആവാസവ്യവസ്ഥയിലും ഒട്ടും ചെറുതല്ലാത്തവിധം ബാധിക്കുന്ന കാര്യമാണ്. സാമ്പത്തിക കാലാവസ്ഥയുമായി ബന്ധപ്പെടുത്തിയ വിഷയമാണെന്നുമാത്രം. കേരളത്തിൽ മഴ കുറഞ്ഞതുപോലെ മുമ്പൊരിക്കലും ഇല്ലാത്ത പ്രതിസന്ധിയാണിത്. ഈ ദുർഘടാവസ്ഥ തരണം ചെയ്യുവാൻ സാമ്പത്തിക വർഷത്തിൻറെ ആദ്യനാലുമാസങ്ങളിൽ 16,000 കോടി രൂപയാണ് സർക്കാരിന് എടുക്കേണ്ടി വന്നിട്ടുള്ളത്. ജൂലൈയിൽ മാത്രം 7,500 കോടിയുടെ കടപ്പത്രങ്ങൾ പുറപ്പെടുവിക്കേണ്ടിവന്നു. ഇതിനിടയിൽ ഓണച്ചെലവ് മുൻനിർത്തി സർക്കാർ 2,000 കോടി രൂപ കൂടി കടം എടുക്കാൻ തീരുമാനിച്ചിരിക്കുന്നു. ഓണത്തിന് ശമ്പളവും പെൻഷനും ഉൾപ്പെടെ 8,000 കോടി രൂപയുടെ ചെലവാണ് കണക്കാക്കിയിരിക്കുന്നത്. അപ്പോൾ 2,000 കോടി കൊണ്ട് ഒന്നിനും തികയുകയില്ല. ഇനി 2024 മാർച്ച് വരെ ആകെ എടുക്കാവുന്നത് 4,000 കോടി രൂപമാത്രവും. ക്ഷേമപെൻഷൻ, ബോണസ്സ്, സർക്കാർ ജീവനക്കാർക്കുള്ള അഡ്വാൻസ്, മുടങ്ങിയ ക്ഷേമപദ്ധതികൾക്കുള്ള പണം, സപ്ലൈകോ, കെ.എസ്.ആർ.ടി.സി എന്നിവയ്ക്ക് നൽകേണ്ട സഹായധനം ഇതിനൊക്കെ എങ്ങനെ പണം കണ്ടെത്തും എന്ന അതിഗഹന ചിന്തയിലാണിപ്പോൾ സംസ്ഥാനസർക്കാർ. മുണ്ട് മുറുക്കി ഉടുത്തുടുത്ത് നട്ടെല്ലുവരെ എത്തിയാലും ഇതിന് പരിഹാരം ഉണ്ടാകുമോ എന്നാണ് ചിന്തിക്കേണ്ടത്. അത്രമാത്രം കേരളത്തിലെ സാമ്പത്തിക ഉഷ്ണതരംഗം ആവാസവ്യവസ്ഥയെയും നിലനിൽപ്പിനെയും ബാധിച്ചുതുടങ്ങിയിരിക്കുന്നു. ഗൃഹനാഥന്മാരുടെ കുപ്പായത്തിലെ സാമ്പത്തിക കീശകൾ നഗ്നമായ വായ തുറന്ന് മുകളിലേക്ക് നോക്കി വേഴാമ്പലിനെപ്പോലെ പണക്കാർമേഘങ്ങൾ പെയ്യുന്നതും നോക്കി തപസ്സുതുടരുന്നു. അങ്ങനെ ബാലഗോപാലൻറെ സാമ്പത്തികദാഹം കേരളീയ സമൂഹത്തിൻറെ പൊതുദാഹമായി പരിസംക്രമിക്കപ്പെടുന്നു. നിർമ്മല സീതാരാമൻ ഈ രാമായണമാസത്തിലെങ്കിലും ഒരുകുടംപാനജലമെങ്കിലും ഈ വരണ്ട നാവുകളിൽ ഒഴിച്ചുതന്നിരുന്നെങ്കിൽ കാണം വിൽക്കാതെയെങ്കിലും ഓണം ഉണ്ണാമായിരുന്നു.
വാൽക്കഷണം:
ഉഷ്ണതരംഗങ്ങൾ പലവിധമാണ്. പ്രകൃതിയുടെ താളഭംഗമായും സാമ്പത്തികതാളഭംഗമായും ബന്ധപ്പെട്ട് അത് അനുഭവമാകാറുണ്ടെങ്കിലും രാഷ്ട്രീയ താളഭംഗത്തിൻറെ മികച്ച ഉദാഹരണമായി അതിനെ മാറ്റിയെടുത്തത് കേന്ദ്ര-മണിപ്പൂർ ബിജെപി സർക്കാരുകളാണ്. മണിപ്പൂരിലെ മെയ്തേയി-കുക്കി വിഭാഗങ്ങളുടെ തമ്മിലടി അവസാനിപ്പിച്ച് സമാധാനം പുനഃസ്ഥാപിച്ച് രക്ഷിതാവാകേണ്ട പ്രധാനമന്ത്രി അടി കണ്ട് വിസിലൂതി സിനിമ കാണുംപോലെ ഇരുട്ടുമുറിയിലൊളിച്ചിരിക്കുന്നു. കൂടാതെ ഒരു ഗ്ലാമർ പടം കാണുന്നമാതിരി ഭാരതസ്ത്രീയുടെ നഗ്നത കണ്ട് നെടുവീർപ്പിടുന്നു. അങ്ങനെയുള്ള പ്രധാനമന്ത്രിയാണ് ഇവിടം സ്വർഗ്ഗമാക്കണമെന്ന് പറഞ്ഞ് മൂന്നാമൂഴത്തിന് കാത്തിരിക്കുന്നത്. പ്രിയമുള്ളവരെ സൂക്ഷിക്കണം. രാഷ്ട്രീയ ഉഷ്ണതരംഗത്തിൻറെ കൂട്ടുകാരനാണ് അദ്ദേഹം.
Featured
കേരളം രഞ്ജിട്രോഫി സെമിയില്‍

പൂന: കേരളം രഞ്ജി ട്രോഫി സെമിയില്‍. ജമ്മു കശ്മീരുമായുള്ള ക്വാർട്ടർ ഫൈനല്‍ മത്സരം മനിലയില്‍ കലാശിച്ചതോടെയാണ് കേരളം സെമിയിലേക്ക് മുന്നേറിയത്. ആദ്യ ഇന്നിങ്സില്‍ നേടിയ ഒരു റണ്ണിൻ്റെ ലീഡാണ് മത്സരത്തില്‍ കേരളത്തിന് നിർണ്ണായകമായത്. രണ്ടാം ഇന്നിങ്സില്‍ കേരളം ആറ് വിക്കറ്റിന് 295 റണ്‍സെടുത്ത് നില്‍ക്കെയാണ് മത്സരം സമനിലയിലായത്. സെമിയിൽ കേരളം ഗുജറാത്തിനെ നേരിടും. കേരള ക്രിക്കറ്റിനെ സംബന്ധിച്ച് വലിയൊരു നേട്ടമാണ് സെമിഫൈനല്‍ പ്രവേശനം. ഇതിന് മുൻപ് ഒരു തവണ മാത്രമാണ് കേരളം രഞ്ജി ട്രോഫിയുടെ സെമിയിലെത്തിയിട്ടുള്ളത്. രണ്ടാം ഇന്നിംഗ്‌സിൽ സൽമാൻ നിസാറും മുഹമ്മദ് അസ്ഹറുദ്ദീനും തീർത്ത പ്രതിരോധമാണ് കേരളത്തിനു കരുത്തായത്. സ്കോർ: ജമ്മു കാഷ്‌മീർ 280, 399-9. കേരളം- 281, 295-6.
399 റൺസ് വിജയലക്ഷ്യം പിന്തുടരുന്ന കേരളം അവസാന ദിനം ആറുവിക്കറ്റ് നഷ്ടത്തിൽ 295 റൺസെടുത്തു. 162 പന്തിൽ 44 റൺസുമായി സൽമാൻ നിസാറും 118 പന്തിൽ 67 റൺസുമായി മുഹമ്മദ് അസ്ഹറുദ്ദീനും നങ്കൂരമിട്ടത് കാശ്മീരിന് തിരിച്ചടിയായി. 183 പന്തിൽ 48 റൺസെടുത്ത അക്ഷയ് ചന്ദ്രനും 162 പന്തിൽ 48 റൺസെടുത്ത നായകൻ സച്ചിൻ ബേബിയും മികച്ച പ്രകടനം കാഴ്‌ചവച്ചു. രോഹൻ കുന്നുമ്മൽ 36 റൺസും ജലജ് സക്സേന 18 റൺസും നേടി യിരുന്നു.
2018-19 സീസണിലാണ് കേരളം അവസാനമായി രഞ്ജി ട്രോഫി സെമി ഫൈനല്‍ കളിച്ചത്. അന്ന് സെമിയില്‍ വിദർഭയോട് തോല്‍വി വഴങ്ങുകയായിരുന്നു. എന്നാല്‍ ഇത്തവണ കർണ്ണാടക, മധ്യപ്രദേശ്,ഉത്തർപ്രദേശ്, ബംഗാള്‍, തുടങ്ങിയ കരുത്തരായ ടീമുകളെ മറികടന്നാണ് കേരളം നോക്കൌട്ടിലേക്ക് യോഗ്യത നേടിയത്. മുംബൈ, ബറോഡ തുടങ്ങിയ കരുത്തരെ തോല്പിച്ചെത്തിയ കശ്മീരിനെയാണ് ക്വാർട്ടറില്‍ കേരളം മറികടന്നത്. ദുഷ്കരമായ സാഹചര്യങ്ങളില്‍ നിന്ന് പൊരുതിക്കയറാനുള്ള ആത്മവിശ്വാസമാണ് ഇത്തവണത്തെ ടീമിനെ വേറിട്ട് നിർത്തുന്നത്.ഫോമിലുള്ള ബാറ്റിങ് – ബൌളിങ് നിരകള്‍ക്കൊപ്പം വാലറ്റം വരെ നീളുന്ന ബാറ്റിങ്ങും കേരളത്തിൻ്റെ മുന്നേറ്റത്തില്‍ നിർണ്ണായകമായി.
Featured
ജമ്മു കാശ്മീരിൽ സ്‌ഫോടനം; രണ്ട് സെെനികർക്ക് വീരമൃത്യു

ശ്രീനഗർ: ജമ്മു കാശ്മീരിലെ അഖ്നൂർ സെക്ടറിലുണ്ടായ സ്‌ഫോടനത്തില്‍ രണ്ട് സെെനികർക്ക് വീരമൃത്യു. ഭീകരർ സ്ഥാപിച്ച സ്‌ഫോടകവസ്തു പൊട്ടിത്തെറിക്കുകയായിരുന്നു. സ്‌ഫോടനത്തില്‍ ഒരു സെെനികന് പരിക്കേറ്റിട്ടുമുണ്ട്. ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
അഖ്നൂർ സെക്ടറിലെ നിയന്ത്രണരേഖയ്ക്ക് അടുത്ത് സെെന്യം പട്രോളിംഗ് നടത്തുന്നതിനിടെയാണ് സ്‌ഫോടനം ഉണ്ടായത്. വെെറ്റ് നെെറ്റ് കോർപ്സ് സ്‌ഫോടനം സ്ഥിരീകരിച്ചിട്ടുണ്ട്. സ്ഥലത്ത് പരിശോധന നടത്തുകയാണെന്നും അധികൃതർ അറിയിച്ചു. ഒരു സെെനിക ഉദ്യോഗസ്ഥനും ഒരു ജവാനുമാണ് വീരമൃത്യു വരിച്ചതെന്നാണ് റിപ്പോർട്ട്.
Featured
കുംഭമേള: പ്രയാഗ്‍രാജില്‍ വൻ ഗതാഗതക്കുരുക്ക്; 300 കിലോമീറ്ററോളം നീളത്തില്‍ വാഹനങ്ങള്‍ കുടുങ്ങിക്കിടക്കുന്നു

പ്രയാഗ്‍രാജ്: കുംഭമേള നടക്കുന്ന ഉത്തർപ്രദേശിലെ പ്രയാഗ്‍രാജില്‍ വൻ ഗതാഗതക്കുരുക്ക്. 300 കിലോമീറ്ററോളം നീളത്തില്‍ വാഹനങ്ങള്‍ കുടുങ്ങിക്കിടന്നു.റോഡുകളില്‍ മണിക്കൂറുകളായി വാഹനങ്ങള്‍ നിരങ്ങിനീങ്ങുകയാണ്. ഞായറാഴ്ച കുംഭമേളക്ക് വന്ന ലക്ഷക്കണക്കിന് തീർത്ഥാടകരാണ് മേള സ്ഥലത്ത് നിന്ന് നൂറുകണക്കിന് കിലോമീറ്റർ അകലെ കാറുകളക്‍ലും മറ്റും കുടുങ്ങിക്കിടക്കുന്നത്. ലോകത്തിലെ ഏറ്റവും വലിയ ഗതാഗതക്കുരുക്ക് എന്നാണ് നെറ്റിസണ്‍സ് ഇതേക്കുറിച്ച് വിശേഷിപ്പിക്കുന്നത്. മധ്യപ്രദേശ് വഴി മഹാകുംഭമേളക്ക് പോകുന്ന തീർഥാടകരുടെ വാഹനങ്ങളുടെ നിര 200-300 കിലോമീറ്റർ ദൂരെ വരെ നീണ്ടുനില്‍ക്കുകയാണ്. ഇതോടെ വിവിധ ജില്ലകളിലൂടെയുള്ള ഗതാഗതം നിർത്തിവെക്കാൻ പൊലീസ് നിർദേശം നല്‍കി.പ്രയാഗ്‌രാജിലേക്ക് പോകുന്ന നൂറുകണക്കിന് വാഹനങ്ങള്‍ തിരക്ക് ഒഴിവാക്കുന്നതിനായി മധ്യപ്രദേശിലെ വിവിധ പ്രദേശങ്ങളില്‍ തടഞ്ഞുവെച്ചതായി പി.ടി.ഐ വാർത്ത ഏജൻസി റിപ്പോർട്ട് ചെയ്തു. വാഹനങ്ങളിലുള്ളവരോട് സുരക്ഷിതമായ താമസസ്ഥലങ്ങള്‍ കണ്ടെത്താൻ പൊലീസ് ആവശ്യപ്പെട്ടു.
-
Kerala2 months ago
ജീവനക്കാരുടെ ശമ്പളബില്ല്
കേന്ദ്രീകൃതമാക്കാനുള്ള നീക്കം,
ശമ്പളം കവര്‍ന്നെടുക്കാനുള്ള ആസൂത്രിത ശ്രമമാണെന്ന് ; ചവറ ജയകുമാര്‍ -
News2 months ago
ക്ഷാമബത്ത കേസില്‍ ഇടക്കാല ഉത്തരവ്
-
News3 months ago
ക്ഷാമ ബത്ത കേസിൽ ഇടക്കാല ഉത്തരവ്
-
News2 weeks ago
സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി: കേന്ദ്രത്തോട് 24,000 കോടി രൂപയുടെ പ്രത്യേക പാക്കേജ് ആവശ്യപ്പെട്ട് കേരളം
-
News3 months ago
ജീവനക്കാരെ രണ്ടു തട്ടിലാക്കുന്ന നടപടി സർക്കാർ അവസാനിപ്പിക്കണം
-
News4 weeks ago
പണിമുടക്ക് നോട്ടീസ് നൽകി
-
News2 months ago
സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരുംഅനിശ്ചിത കാല പണിമുടക്കിലേക്ക്: സെറ്റോ
-
Thiruvananthapuram6 days ago
ജീവനക്കാരെ പറ്റിച്ച ബജറ്റ്: സെ ക്രട്ടറിയേറ്റ് ആക്ഷൻ കൗൺസിൽ
You must be logged in to post a comment Login