Connect with us
48 birthday
top banner (1)

News

നഴ്സസ് ഫെഡറേഷൻ (ഇൻഫോക്) ‘ഫ്ലോറൻസ് ഫിയസ്റ്റ-2023’ മെയ് 12ന് !

കൃഷ്ണൻ കടലുണ്ടി

Published

on

കുവൈറ്റ് സിറ്റി : ഇന്ത്യൻ നഴ്സസ് ഫെഡററഷൻ ഓഫ് കുവൈറ്റ് (ഇൻഫോക്) കുവൈറ്റിൽ അന്താരാഷ്ട്ര നഴ്സസ് ദിനോചരണം ‘ഫ്ലോറൻസ്ഫിയസ്റ്റ 2023’ എന്ന പേരിൽ സംഘടിപ്പിക്കുന്നു.ആധുനിക നഴ്സിങ്ങിന് അടിത്തറപാകിയ ഫ്ലോറൻസ് നൈറ്റിൻഗേലിന്റെസ്മരണോർത്ഥം മെയ് 12 നു അബ്ബാസിയ ആസ്പെയർ ഇന്ത്യൻ ഇന്റർനോഷണൽ സ്കൂൾ ൽ വെച്ച് ഇൻഫോക് സംഘടിപ്പിക്കുന്നഇന്റർനോഷണൽ നഴ്സസ് ദിനോചരണം പ്രൗഢേംഭീരമായ രീതിയിൽ നടത്തപ്പെടും.


കുവൈറ്റിലെ ബഹു ഇന്ത്യൻ സ്ഥാനപതി ഡോ: ആദർശ് സ്വൈക, കിഡ് നി
ഫൌണ്ടേഷൻ ഓഫ് ഇന്ത്യ സ്ഥാപകൻ ഫാദർ ഡേവിഡ് ചിറമേൽ എന്നിവരെ കൂടാതെ കുവൈറ്റ് ആരോഗ്യ മന്ത്രാലയത്തിലെ നഴ്സിംഗ് വിഭാഗം മേധാവികളും സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖരും ഉൾപ്പെടെയുള്ളവരെ പങ്കെടുപ്പിച്ചുകൊണ്ട് നടക്കുന്ന സാംസ്‌കാരിക സമ്മേളനവും, അംഗങ്ങളായ നഴ്സുമാർ അവതരിപ്പിക്കുന്ന കലാപരിപാടികളും വൈകുന്നേരം അഞ്ചു മണി മുതൽ ആരംഭിക്കും. ഇൻഫോക് ന്റെ പ്രവർത്തനങ്ങളും അന്താരാഷ്ട്ര നഴ്സസ് ദിന’ ത്തിന്റെ പ്രസക്തിയും പ്രതിഫലിക്കുന്ന ‘ഇൻഫോക് മിറർ-2023’ സുവനീറും വേദിയിൽ പ്രകാശിപ്പിക്കപ്പെടും.

Advertisement
inner ad


രണ്ടായിരത്തി പതിനഞ്ചിൽ ജഹ്റ കേന്ദ്രമായി രൂപീകരിക്കപ്പെട്ട ‘ഇൻഫോക്’ കുവൈറ്റിലെ മറ്റ്ഹോസ്പിറ്റലുകളിൽ ജോലി ചെയ്യുന്ന മുഴുവൻ നഴ്സുമാർക്ക് അംഗത്വമെടുക്കുന്നതിനു അവസരം നൽകുകയും വിവിധ കേന്ദ്രങ്ങളിൽ യൂണിറ്റുകൾ രൂപീകരിക്കുകയും ചെയ്തതിന്ശേഷമുള്ള നഴ്സസ് ഡേ ആഘോഷം എന്ന പ്രത്യേകതയും ഫ്ലോറൻസ് ഫിയസ്റ്റ 2023 ന് ഉണ്ട്. കുവൈറ്റിന്റെ തന്നെ ചരിത്രത്തിലെ ഏറ്റവും വലിയ അന്താരാഷ്ട്ര നഴ്സസ് ദിനാഘോഷമായി മാറാൻ പോകുന്ന ഫ്ലോറൻസ് ഫിയസ്റ്റ 2023 nte വേദിയിൽ വെച്ച് കുവൈറ്റിൽ ദീർഘകാലമായി ജോലി ചെയ്ത് വരുന്ന മുതിർന്ന നഴ്‌സുമാരെയും അവരുടെ സേവനങ്ങളെയും ആദരിക്കും. പരിപാടിയുടെ ഭാഗമായി അംഗങ്ങൾക്കായി ‘ഇമ്പൾസ് – 2023 ‘ എന്ന നാമകരണത്തിൽ പോസ്റ്റർ മത്സരം, ലളിത ഗാന മത്സരം, രീതിയിലുള്ള നൃത്ത മത്സരം, അംഗങ്ങളുടെ കുട്ടികൾക്കായുള്ള വിവിധ മത്സരങ്ങൾ എന്നിവയും അന്ന് രാവിലെ ഒൻപത് മാണി മുതൽ ആരംഭിക്കും.

കലാ പ്രേമികൾക്ക് ആസ്വാദ്യമാക്കുന്നതിനായി ‘പാലപ്പള്ളി’ എന്ന കടുവ സിനിമയിലെ ഗാനമാലപിച്ച അതുൽ നറുകരയും ‘സോൾ ഓഫ് ഫോക് ‘ ബാൻഡും ചേർന്നവതരിപ്പിക്കുന്ന സംഗീത വിരുന്നും ശബ്ദാനുകരണ രംഗത്തെ അനുഗ്രഹീത കലാകാരൻ മഹേഷ് കുഞ്ഞുമോൻ അവതരിപ്പിക്കുന്ന കോമഡി ഷോ യും പരിപാടികൾക്ക് നിറം പകരും.

Advertisement
inner ad


പൂർണ്ണമായും അംഗങ്ങളിൽ നിന്ന് മാത്രം പണം കണ്ടെത്താത്തിക്കൊണ്ട് നിരവധിയുള്ള കാരുണ്യ പ്രവർത്തനങ്ങളും സംഘടന ഒച്ചപ്പാടുകളില്ലാതെ നടപ്പിലാക്കാറുണ്ട്. നിരാലംബമായ സംഘടന നിർമ്മിച്ച് നൽകുന്ന പുതിയ വീടിന്റെ താക്കോൽദാനം ഫ്ലോറൻസ് ഫിയാസ്റ്റ – 2023 നോടനുബന്ധിച്ച് മെയ് ഏഴിന് തൃശ്ശൂരിൽ നടക്കും.അബ്ബാസിയ ആസ്പെയർ ഇന്ത്യൻ ഇന്റർനോഷണൽ സ്കൂളിൽ നടക്കുന്ന പരിപാടികളിലേക്ക് പ്രവേശനം സൗജന്യമാണ്. പ്രസിഡണ്ട് ബിബിൻ ജോർജ് , സെക്രട്ടറി രാജലക്ഷ്മി ഷൈമേഷ്‌, ട്രെഷറർ ജോബി ഐസക്, പ്രോഗ്രാം കോ- ഓർഡിനേറ്റർ ഗിരീഷ് കെ. കെ., മീഡിയ കൺവീനർ ഷൈജു കൃഷ്ണൻ എന്നിവർ പത്രസമ്മേളനത്തിൽ സംബന്ധിച്ചിരുന്നു.

Advertisement
inner ad

Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

News

മൂന്നാം പാദത്തിൽ 342 കോടി രൂപയുടെ റെക്കോഡ് അറ്റാദായം നേടി സൗത്ത് ഇന്ത്യൻ ബാങ്ക്

Published

on

കൊച്ചി: സാമ്പത്തിക വര്‍ഷത്തിലെ മൂന്നാം പാദത്തില്‍ സൗത്ത് ഇന്ത്യന്‍ ബാങ്കിന് മികച്ച അറ്റാദായം. 11.96 ശതമാനം വാര്‍ഷിക വളർച്ചയോടെ 341.87 കോടി രൂപയാണ് ബാങ്ക് നേടിയ ലാഭം. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ 305.36 കോടി രൂപയായിരുന്നു. ബാങ്കിന്റെ പ്രവർത്തന ലാഭം മുൻ വർഷത്തെ 483.45 കോടി രൂപയിൽ നിന്ന് 528.84 കോടി രൂപയായും വർധിച്ചു. 9.39 ശതമാനമാണ് വാർഷിക വളർച്ച.മൊത്ത നിഷ്‌ക്രിയ ആസ്തികള്‍ മുന്‍ വര്‍ഷത്തെ 4.74 ശതമാനത്തില്‍ നിന്നും 44 പോയിന്റുകൾ കുറച്ച് 4.30 ശതമാനമാനത്തിലെത്തിച്ചു. അറ്റ നിഷ്‌ക്രിയ ആസ്തി 36 പോയിന്റുകൾ കുറച്ച് 1.61 ശതമാനത്തില്‍ നിന്നും 1.25 ശതമാനമാനത്തിലെത്തിക്കാനും ബാങ്കിനു കഴിഞ്ഞു. ആസ്തികളിന്മേലുള്ള വരുമാനം 1.07 ശതമാനത്തിൽ നിന്നും 1.12 ശതമാനമായും വർധിച്ചു. അറ്റ പലിശ വരുമാനം 6.13 ശതമാനം വാർഷിക വളർച്ചയോടെ 869.26 കോടി രൂപയിലെത്തി.

എഴുതിത്തള്ളൽ ഉൾപ്പെടുത്തിയുള്ള കിട്ടാകടങ്ങളുടെ നീക്കിയിരുപ്പ് അനുപാതം 310 പോയിന്റുകൾ വർധിച്ച് 81.07 ശതമാനമായി. എഴുതിത്തള്ളലിനു പുറമെയുള്ള കിട്ടാകടങ്ങളുടെ നീക്കിയിരുപ്പ് അനുപാതം 465 പോയിന്റുകൾ വർധിച്ച് 71.73 ശതമാനവുമായി. റീട്ടെയ്ല്‍ നിക്ഷേപങ്ങള്‍ 7.71 ശതമാനം വളർച്ചയോടെ 1,02,420 കോടി രൂപയിലെത്തി. പ്രവാസി (എൻ.ആർ.ഐ) നിക്ഷേപം 6.49 ശതമാനം വര്‍ധിച്ച് 31,132 കോടി രൂപയിലെത്തി. മുന്‍ വര്‍ഷം ഈ കാലയളവിൽ 29,236 കോടി രൂപയായിരുന്നു. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് കാസ (കറന്റ് അക്കൗണ്ട് ആന്റ് സേവിങ്‌സ് അക്കൗണ്ട്) നിക്ഷേപം 4.13 ശതമാനം വർധിച്ചു. സേവിങ്സ് ബാങ്ക് നിക്ഷേപത്തിൽ 3.37 ശതമാനവും കറന്റ് അക്കൌണ്ട് നിക്ഷേപത്തിൽ 7.73 ശതമാനവുമാണ് വർധന. വായ്പാ വിതരണത്തില്‍ 11.95 ശതമാനം വളര്‍ച്ച കൈവരിച്ചു. 77,686 കോടി രൂപയിൽ നിന്നും 86,966 കോടി രൂപയിലെത്തി. കോർപറേറ്റ് വായ്പകൾ 16.94 ശതമാനം വാർഷിക വർധനയോടെ 29,892 കോടി രൂപയിൽ നിന്നും 34,956 കോടി രൂപയിലെത്തി.

Advertisement
inner ad

വലിയ കോർപ്പറേറ്റ് വിഭാഗത്തിൽ 99.6 ശതമാനവും ഉയർന്ന റേറ്റിങ് (എ അല്ലെങ്കിൽ അതിനു മുകളിൽ) ഉള്ള അക്കൗണ്ടുകളാണ്. വ്യക്തിഗത വായ്പ 2,186 കോടി രൂപയിൽ നിന്ന് 2,249 കോടി രൂപയായും സ്വർണ വായ്പകൾ 15,369 കോടി രൂപയിൽ നിന്ന് 16,966 കോടി രൂപയായും വർധിച്ചു. 10.39 ശതമാനമാണ് സ്വർണ വായ്പകളുടെ വാർഷിക വളർച്ച. ഭവനവായ്പ 63.9 ശതമാനം വാർഷിക വളർച്ചയോടെ 8,195 കോടി രൂപയും വാഹന വായ്പ 24.71 ശതമാനം വാർഷിക വളർച്ചയോടെ 1,938 കോടി രൂപയും നേടി. ബാങ്ക് സ്വീകരിച്ചുവരുന്ന തന്ത്രങ്ങൾ ബിസിനസിൽ മികച്ച പ്രകടനം സാധ്യമാക്കുന്നുവെന്ന് സൗത്ത് ഇന്ത്യന്‍ ബാങ്ക് എംഡിയും സിഇഒയുമായ പി. ആർ. ശേഷാദ്രി പറഞ്ഞു. “. കോർപറേറ്റ്, ഭവന വായ്‌പ, വാഹന വായ്പ, വ്യക്തിഗത വായ്പ, സ്വർണ വായ്പ തുടങ്ങി എല്ലാ വിഭാഗങ്ങളിലും ആസ്തി ഗുണമേന്മയിൽ ശ്രദ്ധകേന്ദ്രീകരിച്ചുള്ള വളർച്ച കൈവരിക്കാൻ കഴിഞ്ഞു. ഗുണമേന്മയുള്ള വായ്പാ വളർച്ചയിലൂടെ ലാഭക്ഷമത ഉറപ്പാക്കുക എന്ന തന്ത്രപ്രധാന ലക്ഷ്യത്തിലൂടെ നഷ്ടസാധ്യത കുറഞ്ഞ പുതിയ വായ്പകൾ വിതരണം ചെയ്യാനും കഴിഞ്ഞു,” അദ്ദേഹം പറഞ്ഞു. 18 ശതമാനമാണ് ബാങ്കിന്റെ മൂലധന പര്യാപ്തതാ അനുപാതം. ബാങ്കിന്റെ പൂർണ ഉടമസ്ഥതയിലുള്ള എസ്ഐബിഒഎസ്എല്ലിന്റെ സാമ്പത്തിക ഫലങ്ങൾ കൂടി ഉൾപ്പെട്ടതാണ് ബാങ്കിന്റെ ഈ സാമ്പത്തിക ഫലങ്ങൾ.

Advertisement
inner ad
Continue Reading

Kerala

റേഷന്‍ പൊതുവിതരണ പ്രതിസന്ധി പരിഹരിക്കാന്‍ സര്‍ക്കാര്‍ നടപടി എടുക്കണമെന്ന് കെസുധാകരന്‍

Published

on

തിരുവനന്തപുരം: റേഷന്‍ പൊതുവിതരണ പ്രതിസന്ധി പരിഹരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ അടിയന്തര നടപടിയെടുക്കണമെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്‍ എം.പി. കേരളത്തിന്റെ ഭക്ഷ്യ പൊതുവിതരണ സംവിധാനത്തെ പാടെ തകര്‍ക്കുന്ന സമീപനമാണ് പിണറായി സര്‍ക്കാറിന്റേത്. ഭക്ഷ്യ സുരക്ഷ ഉറപ്പാക്കുന്നതില്‍ കേരളം രാജ്യത്തിന് തന്നെ മാതൃകയായിരുന്നു. സാധാരണ ജനങ്ങളുടെ അന്നം മുടക്കുന്ന സമീപനം തിരുത്താന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും കെ. സുധാകരന്‍ ആവശ്യപ്പെട്ടു.

വിതരണ കരാറുകാരുടെ പണിമുടക്ക് കാരണം റേഷന്‍ കടകള്‍ കാലിയാണ്. വിതരണ കരാറുകാരുടെ നൂറുകോടിയുടെ കുടിശ്ശിക തീര്‍ക്കുന്നതില്‍ സര്‍ക്കാര്‍ വരുത്തിയ അലംഭാവമാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണം. കഴിഞ്ഞ മാസത്തെ റേഷന്‍ വിഹിതത്തിലെ നീക്കിയിരിപ്പ് ഉപയോഗിച്ചാണ് ഭാഗികമായെങ്കിലും ഈ മാസം വിതരണം ചെയ്തത്. വിതരണ കരാറുകാരുടെ സമരം കാരണം ഈ മാസത്തെ വിഹിതം എത്തിയിട്ടില്ല. ഇതിനുപുറമെ ശമ്പള പരിഷ്‌കരണം ആവശ്യപ്പെട്ട് ജനുവരി 27 മുതല്‍ റേഷന്‍ കടകള്‍ അടച്ചിട്ടുള്ള വ്യാപാരികളുടെ പ്രതിഷേധം ആരംഭിക്കുന്നതോടെ ഭക്ഷ്യ പൊതുവിതരണ സംവിധാനം പൂര്‍ണമായും സ്തംഭിക്കും.

Advertisement
inner ad

90 ലക്ഷം കാര്‍ഡ് ഉടമകളാണ് നിലവില്‍ സംസ്ഥാനത്തുള്ളത്. പ്രശ്നപരിഹാരത്തിന് സര്‍ക്കാര്‍ തയാറാകുന്നതിന് പകരം അനാവശ്യ വാശി കാട്ടുകയാണ്. സംസ്ഥാന സര്‍ക്കാറിന്റെ സാമ്പത്തിക കെടുകാര്യസ്ഥതയുടെ ദുരിതം അനുഭവിക്കേണ്ടി വരുന്നത് സംസ്ഥാനത്തെ താഴെത്തട്ടിലുള്ള അടിസ്ഥാന ജനവിഭാഗമാണ്. സാധാരണക്കാരന്റെ ആശ്രയ കേന്ദ്രമായ റേഷന്‍ വിതരണം അനിശ്ചിതത്തിലാകുന്നതോടെ ഉയര്‍ന്നവിലക്ക് പൊതുവിപണിയില്‍ നിന്നും അരി വാങ്ങേണ്ട ദുരവസ്ഥയിലാണ് സംസ്ഥാനത്തെ പാവപ്പെട്ട ജനങ്ങളെന്നും കെ. സുധാകരന്‍ പറഞ്ഞു.

അരി അടക്കമുള്ള റേഷന്‍ സാധനങ്ങള്‍ക്ക് നിശ്ചിതതുക ഗുണഭോക്താവിന്റെ ബാങ്ക് അക്കൗണ്ടില്‍ നല്‍കുന്ന ഡി.ബി.ടി രീതി നടപ്പിലാക്കുന്നത് നിലവിലെ റേഷന്‍ സമ്പ്രദായത്തിന് ഭീഷണിയാണ്. റേഷന് പകരം പണം നല്‍കുകയെന്ന കേന്ദ്ര നിര്‍ദേശം നടപ്പാക്കുന്നത് ഭക്ഷ്യക്ഷാമത്തിലേക്ക് തള്ളിവിടും. ഒരു കിലോ അരിക്ക് 22 രൂപ എന്ന നിലക്കാണ് നല്‍കുന്നത്. ഈ തുകക്ക് പൊതുവിപണിയില്‍ അരി ലഭിക്കില്ല. അതിനാല്‍ ഡി.ബി.ടി സംവിധാനം നടപ്പാക്കാനുള്ള തീരുമാനം കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഉപേക്ഷിക്കണമെന്നും കെ. സുധാകരന്‍ ആവശ്യപ്പെട്ടു.

Advertisement
inner ad
Continue Reading

News

റിപ്പബ്ലിക് ദിന പരേഡ് വീക്ഷിക്കാന്‍ കാഞ്ചിയാര്‍ കോവില്‍ മല രാമന്‍ രാജമന്നാന്‍ ഡല്‍ഹിയിലേയ്ക്ക്

Published

on

തിരുവനന്തപുരം: റിപ്പബ്ലിക് ദിന പരേഡ് വീക്ഷിക്കാന്‍ പട്ടികവര്‍ഗത്തിലെ മന്നാന്‍ സമുദായ രാജാവും ഭാര്യയും. ഇടുക്കി കാഞ്ചിയാര്‍ കോവില്‍ മല ആസ്ഥാനമായ രാമന്‍ രാജമന്നാനും ഭാര്യ ബിനുമോളുമാണ് ഡല്‍ഹിക്ക് പോകുന്നത്. മന്ത്രി ഒ.ആര്‍. കേളു രാജമന്നാന് ക്ഷണക്കത്ത് കൈമാറി. എ. രാജ എം.എല്‍.എയും ഒപ്പമുണ്ടായിരുന്നു.

ഇടുക്കിയില്‍ 48 പട്ടിക വര്‍ഗ ഉന്നതികളിലായി 300 ലധികം മന്നാന്‍ കുടുംബങ്ങളുണ്ട്. ഇവരുടെ ആചാരാനുഷ്ഠാനങ്ങളില്‍ രാജാവിന് പ്രത്യേക സ്ഥാനമുണ്ട്. പരമ്പരാഗതമായി തുടരുന്ന രാജകുടുംബങ്ങളില്‍ നിന്നും മരുമക്കത്തായ വ്യവസ്ഥയിലാണ് രാജാവിനെ തെരഞ്ഞെടുക്കുന്നത്. പൊതുചടങ്ങുകളില്‍ തലപ്പാവും ആചാര വസ്ത്രങ്ങളും ധരിക്കും. രണ്ട് മന്ത്രിമാരും ഭടന്മാരുമെക്കെ സേവകരായുണ്ട്.

Advertisement
inner ad

നിയമസഭയിലെത്തിയ രാജമന്നാനെയും ഭാര്യയെയും പൂച്ചെണ്ട് നല്‍കി സ്വീകരിച്ച മന്ത്രി വിശേഷങ്ങള്‍ ചോദിച്ചറിഞ്ഞു. ബുധനാഴ്ച രാവിലെ വ്യോമമാര്‍ഗം ഡല്‍ഹിക്ക് തിരിക്കും. പരേഡിനു ശേഷം വിവിധ സ്ഥലങ്ങള്‍ സന്ദര്‍ശിച്ച് ഫെബ്രുവരി രണ്ടിന് മടങ്ങിയെത്തും. ബിനു. എസ് എന്നതാണ് രാജമന്നാന്റെ പേര്. ഭാര്യ: ബിനുമോള്‍

Advertisement
inner ad
Continue Reading

Featured