Thiruvananthapuram
മാനവീയംവീഥിയെ ത്രസിപ്പിക്കാന്‍ ഇന്‍ഡോ-ഓസ്ട്രിയന്‍ റോക്ക് ബാന്‍ഡ്

തിരുവനന്തപുരം: തബലയും ഡ്രംസും, സാരംഗിയും ഗിത്താറും, സംസ്കൃത ശ്ലോകങ്ങളും, പാശ്ചാത്യ സംഗീതവും. വെള്ളയമ്പലത്തെ മാനവീയം വീഥിയില്‍ ഫ്യൂഷന്‍ സംഗീതത്തിന്‍റെ മാസ്മരിക ലോകം തീര്‍ക്കാനൊരുങ്ങുകയാണ് ഇന്‍ഡോ-ഓസ്ട്രിയന്‍ റോക്ക് സംഗീത ബാന്‍ഡായ ‘ആശ്രം’. തിരുവനന്തപുരത്തെ ഗഥെ -സെന്‍ട്രം സെന്‍ററാണ് തിരുവനന്തപുരം കോര്‍പറേഷന്‍റെ സഹകരണത്തോടെ ഈ പരിപാടി സംഘടിപ്പിക്കുന്നത്. നാളെ വൈകുന്നേരം ഏഴുമുതല്‍ നടക്കുന്ന സംഗീത നിശയിലേക്കുള്ള പ്രവേശനം സൗജന്യമാണ്.
2004 ലാണ് ആശ്രം എന്ന അന്താരാഷ്ട്ര സംഗീത ബാന്‍ഡ് രൂപം പ്രാപിക്കുന്നത്. ഇന്ത്യയിലും യൂറോപ്പിലുമായി ഇക്കാലയളവില്‍ നിരവധി സ്റ്റേജ് പരിപാടികള്‍ ഇവര്‍ സംഘടിപ്പിച്ചിട്ടുണ്ട്. പ്രിസണ്‍ വിത്തൗട്ട് വാള്‍സ് എന്ന അവരുടെ രണ്ടാമത്തെ ആല്‍ബം ജര്‍മ്മനിയിലും ഇന്ത്യയിലുമായി നൂറോളം ജയിലുകളില്‍ അവതരിപ്പിച്ചിട്ടുണ്ട്.
നോബല്‍ സമ്മാനജേതാവ് ഹെര്‍മ്മന്‍ ഹെസ്സെ 1922 ല്‍ എഴുതിയ സിദ്ധാര്‍ത്ഥ എന്ന നോവലാണ് കഴിഞ്ഞ ഏതാനും വര്‍ഷമായി ആശ്രം ബാന്‍ഡിന്‍റെ പ്രധാന പ്രചോദനം. ജനനം മുതല്‍ മരണം വരെയുള്ള കര്‍മഫലത്തിന്‍റെ ആവൃത്തം പ്രതിപാദിക്കുന്ന സിദ്ധാര്‍ഥയിലെ ഏടുകള്‍ സംഗീതരൂപത്തിലാക്കിയാണ് അവര്‍ മൂന്നാമത്തെ ആല്‍ബമായ സിദ്ധാര്‍ഥ് ചിട്ടപ്പെടുത്തിയിരിക്കുന്നത്. ഓസ്ട്രിയ, സ്വിറ്റ്സര്‍ലാന്‍റ്, ജര്‍മ്മനി, എന്നീ രാജ്യങ്ങളിലും ഇന്ത്യയിലെ വിവിധ വേദികളിലും ഇത് ഇവര്‍ അവതരിപ്പിച്ചിട്ടുണ്ട്.
സംസ്കൃതത്തിലും ഇംഗ്ലീഷിലുമായി രചിച്ചിട്ടുള്ള വരികള്‍ ഗൗതമബുദ്ധനെന്ന ഇതിഹാസത്തെ 2024 ലെക്ക് അവതരിപ്പിക്കാനുള്ള ശ്രമമാണ്. ഹെര്‍മ്മന്‍ ഹെസ്സെയുടെ ജീവിതത്തിനാണ് തങ്ങളുടെ സംഗീതത്തെ ആശ്രം സമര്‍പ്പിച്ചിരിക്കുന്നത്.
തിരുവനന്തപുരത്ത് 2006 ലാണ് ആശ്രം തങ്ങളുടെ ആദ്യ ആല്‍ബം റെക്കോര്‍ഡ് ചെയ്യുന്നത്. 2007 ല്‍ ജര്‍മ്മനി, ഓസ്ട്രിയ എന്നിവിടങ്ങളില്‍ 30 വേദികളില്‍ ആശ്രം എന്ന പേരിലെ ആദ്യ ആല്‍ബം അവതരിപ്പിച്ചു. രണ്ടാമത്തെ ആല്‍ബമായ പ്രിസണ്‍ വിത്തൗട്ട് വാള്‍സിന്‍റെ സംഗീത മിശ്രണം നടത്തിയിരിക്കുന്നത് 16 തവണ ഗ്രാമി പുരസ്ക്കാരം നേടിയ തോം റുസ്സോയാണ്. മൈക്കിള്‍ ജാക്സണ്‍, എറിക് ക്ലാപ്റ്റണ്‍ എന്നിവരോടൊപ്പം പ്രവര്‍ത്തിച്ച വ്യക്തിയാണദ്ദേഹം.
Kerala
തോമസ് കെ. തോമസ് എന്‍സിപി സംസ്ഥാന അധ്യക്ഷനായേക്കും

തിരുവനന്തപുരം: കുട്ടനാട് എംഎല്‍എ തോമസ് കെ. തോമസ് എന്‍സിപി സംസ്ഥാന അധ്യക്ഷനായേക്കും. മുംബൈയില്‍ പി.സി.ചാക്കോയും എ.കെ.ശശീന്ദ്രനും തോമസ് കെ.തോമസും ശരദ് പവാറുമായി നടത്തിയ ചര്‍ച്ചയിലാണ് ഇതുസംബന്ധിച്ച തീരുമാനം25ന്. കേന്ദ്ര നിരീക്ഷകന്‍ സംസ്ഥാനത്തെത്തിയ ശേഷം ജില്ലാ പ്രസിഡന്റുമാരുമായും സംസ്ഥാന നേതാക്കളുമായും ചര്‍ച്ച നടത്തും. ഇതിനുശേഷമാകും ഔദ്യോഗിക പ്രഖ്യാപനം.
Kerala
ആരാച്ചാർക്ക്, അഹിംസാ അവാർഡോ?

വികസനത്തിന്റെ പേരിൽ അനാവശ്യ വിവാദം സൃഷ്ടിച്ച് വരാനിരിക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപന തെരഞ്ഞെടുപ്പിൽ യുഡിഎഫിന്റെ വിജയപ്രതീക്ഷയെ കുരുതികൊടുക്കരുത്. വെളുപ്പാൻകാലം മുതൽ വെള്ളംകോരി സന്ധ്യക്ക് കുടമുടയ്ക്കുന്ന രീതി പരിഹാസ്യമാണ്. ആയിരക്കണക്കിന് പ്രാദേശിക പ്രവർത്തകരുടെ അധ്വാനത്തിന്റെ വിളവെടുപ്പാണ് തദ്ദേശസ്ഥാപന തെരഞ്ഞെടുപ്പ്. എല്ലാ സാഹചര്യങ്ങളും എൽഡിഎഫിന് പ്രതികൂലമായിട്ടും യുഡിഎഫിന് ജയിക്കാൻ സാധിക്കുന്നില്ലെങ്കിൽ അത് വലിയൊരു തിരിച്ചടിയായിരിക്കും. സർക്കാർ വിരുദ്ധ വികാരം ആളിക്കത്തുമ്പോൾ അതിന് ഊർജ്ജം പകരേണ്ടവർ അത് അണയ്ക്കാൻ വെള്ളമൊഴിക്കുന്നത് വികലമായ രാഷ്ട്രീയ രീതിയാണ്.
നിയമസഭയ്ക്കകത്തും പുറത്തും എൽഡിഎഫ് ഭരണക്കെടുതികൾക്കെതിരെ പോരാടുന്ന കോൺഗ്രസിനെ മുണ്ടിൽ പിടിച്ച് പിറകോട്ട് വലിക്കുന്നത് ആത്മഹത്യാപരമായിരിക്കും. കർക്കിടക സന്ധ്യയിൽ രാമസ്‌തുതി ചൊല്ലേണ്ടിടത്ത് രാവണസ്തുതികൾ ഉരുവിടുന്നത് വിശ്വാസഭ്രംശവും ആചാരവിരുദ്ധവുമാണ്. മോദി അമേരിക്കയിൽ പോയി പ്രസിഡന്റ് ട്രംപിനെ ആശ്ലേഷിക്കുന്നതും വാണിജ്യ-സൈനിക കരാറുകളിൽ ഉറപ്പ് നേടിയതും മഹത്തായ കാര്യമൊന്നുമല്ല. നയതന്ത്ര ബന്ധങ്ങളിൽ ഉണർവുണ്ടാക്കാനുള്ള ഇരു ഭരണാധികാരികളുടെയും പ്രതിച്ഛായക്ക് വേണ്ടിയുള്ള സാധാരണ നടപടികൾ മാത്രമാണിത്. അതിൽ മോദിയെ പ്രകീർത്തിക്കാൻ മാത്രം യാതൊന്നുമില്ല. ഈ വേളയിൽ ആയിരക്കണക്കിന് ഇന്ത്യക്കാർ ഒരു ആപ്പിളും ഒരു കുപ്പിവെള്ളവും കൊണ്ട് അമേരിക്കൻ തടവറകളിൽ കേഴുകയായിരുന്നു. ഭീകരപ്രവർത്തകരെപ്പോലെ കയ്യാമം വെച്ചും കാൽചങ്ങലയിട്ട് പൂട്ടിയും ഇന്ത്യക്കാരെ സൈനിക വിമാനത്തിൽ രാജ്യത്തേക്ക് കയറ്റിവിടുന്നത് ഏതൊരു ഭാരതീയനെ സംബന്ധിച്ചിടത്തോളവും അപമാനകരവും സങ്കടകരവുമാണ്. ഇതിൽ പ്രതികരിക്കാതെ ട്രംപിന് ചുറ്റും കർബ നൃത്തമാടിയും ദണ്ഡഡിയ റാസ സംഗീതം ആലപിച്ചും ട്രംപിൻ്റെ വിജയം ആഘോഷിക്കുകയായിരുന്നു മോദിയും സംഘവും. മോദി അമേരിക്കയിലെത്തിയത് വാണിജ്യ-സൈനിക കരാറുകൾ ചർച്ച ചെയ്യാനോ ഒപ്പിടാനോ ആയിരുന്നില്ല. ട്രംപിൻ്റെ വിജയാഘോഷത്തിൽ പങ്കെടുക്കാനും അദ്ദേഹത്തിന്റെ ഭരണ നടപടികളെ പിന്തുണയ്ക്കാനുമായിരുന്നു. അങ്കവും കാണാം താളിയു മൊടിക്കാം എന്നതായിരുന്നു ലക്ഷ്യം. മോദിയുടെ സന്ദർശനത്തിന് ശേഷവും 119 ഇന്ത്യക്കാരെ കയറ്റിവിട്ടതും പഴയരീതിയിൽ തന്നെയായിരുന്നു. ഇന്ത്യയുടെ പ്രതിഷേധ ത്തിന് പുല്ലുവിലയാണ് അമേരിക്ക കൽപ്പിച്ചിട്ടുള്ളത്. ഇതിന്റെ പേരിൽ പ്രശംസക്ക് അർഹൻ ട്രംപ് ആണോ മോദിയാണോ എന്ന് പ്രശംസകർ തിരിച്ചറിയേണ്ടതുണ്ട്.
കേരളത്തിലെ ഇടത് ഭരണത്തിന് വ്യാവസായിക പു രോഗതിയുടെ പേരിൽ പ്രശസ്‌തിപത്രം നൽകുന്നത് എ ല്ലാവരെയും വിജയിപ്പിക്കുന്ന പണ്ടത്തെ ചാക്കീരി പാസ്സ് പോലെയാണ്. കേരളം വ്യവസായങ്ങളുടെ ശവപ്പറമ്പാക്കി മാറ്റിയത് സിപിഎം ആയിരുന്നു. ആർ.ശങ്കറും സി.അച്യു തമേനോനും കെ.കരുണാകരനും എ.കെ ആൻറണിയും ഉമ്മൻചാണ്ടിയും മുഖ്യമന്ത്രിമാരായിരുന്ന കാലത്താണ് കേരളത്തിൽ തലയെടുപ്പുള്ളതും ആധുനികവുമായ വ്യവസായ സ്ഥാപനങ്ങൾ വളർന്നതും വികസിച്ചതും. വലിയ ഇച്ഛാശക്തിയും പ്രതിബദ്ധതയുമുള്ള വ്യവസായ മന്ത്രിമാർ മന്ത്രിസഭയ്ക്ക് തന്നെ അലങ്കാരമായിരുന്നു. കെ.എ ദാമോദര മേനോൻ, ടി.വി തോമസ്, പി.കെ കുഞ്ഞാലിക്കു ട്ടി എന്നിവർ ദീർഘവീക്ഷണത്തോടെയായിരുന്നു വകുപ്പുകൾ കൈകാര്യം ചെയ്തിരുന്നത്. അവർക്കില്ലാത്ത എന്ത് മിടുക്കാണ് ഇപ്പോഴത്തെ വ്യവസായ മന്ത്രിക്കുള്ളത്. ആ കാലത്തിന്റെ ദീപസ്‌തംഭങ്ങളായിരുന്ന പല വ്യവസാ യ സ്ഥാപനങ്ങളും ഇപ്പോഴും നിലനിൽക്കുന്നു. കേരളത്തിൽ കൃഷിക്കും വ്യവസായത്തിനും വെള്ള പുതപ്പിച്ചവർക്ക് ശുദ്ധിപത്രം നൽകുന്നത് ആരാച്ചാർക്ക് അഹിംസാ അവാർഡ് നൽകുന്നതുപോലെ പരിഹാസ്യമാണ്. കേരളം വ്യവസായ സൗഹൃദ സംസ്ഥാനമല്ലെന്ന ചീത്തപ്പേരിന് ഏഴ് ഗംഗയിൽ മുങ്ങിയാലും മോക്ഷം ലഭിക്കില്ല. എത്ര പേർഷ്യൻ സുഗന്ധങ്ങളിൽ മുക്കിയാലും ദുഷ്പേരിന്റെ ദുർഗന്ധം മാറില്ല. നാലാൾക്ക് ജോലി നൽകാവുന്ന കൊച്ചു വ്യവസായ സ്ഥാപനത്തിന് തറക്കല്ലിട്ടാൽ പിറ്റെദിവസം അവിടെ കൊടി ഉയരും. തൊഴിൽ ആവശ്യപ്പെട്ടുള്ള ബോർഡുകൾ വെക്കും. 40 പേരെ നിയമിച്ചാലും തീരാത്ത പ്രശ്‌നങ്ങളുമായി എത്രയെത്ര സംരംഭകർ മടുത്ത് പിന്മാറിയിട്ടുണ്ട്. അന്യായമായ കയറ്റിറക്ക് കൂലിയും നോക്കുകൂലിയും പിടിച്ചുപറി തൊഴിൽ സംസ്ക്‌കാരമാണ് കേരളത്തിൽ വളർത്തിയത്.
വികസനത്തിന്റെ്റെ അവസാനത്തെ ബസ് ആയി എ.കെ ആന്റണി വിശേഷിപ്പിച്ച ആഗോള നിക്ഷേപ സംഗമം വൻ വിജയമായപ്പോൾ കേരളം രക്ഷപ്പെട്ടു എന്ന പ്രതീതിയുണ്ടായി. പക്ഷെ, പൊടുന്നനെ അനാവശ്യ സമരങ്ങൾക്ക് സിപിഎം തിരികൊളുത്തി. കേരളം സംഘർഷഭരിതമായി. മുതലിറക്കാൻ വന്നവരെ പേടിപ്പിച്ച് തിരികെ അയച്ചു. ഇതാണോ പ്രശംസ അർഹിക്കുന്ന വ്യവസായ മാതൃക. സ്മാർട്ട്സിറ്റി നടപ്പാക്കാൻ ഉമ്മൻചാണ്ടി സർക്കാർ തയ്യാറായപ്പോൾ അത് റിയൽ എസ്റ്റേറ്റ് മാഫിയകളാണെന്ന് ആക്ഷേപിച്ചു. അയ്യായിരം കോടി ചെലവിൽ വിഴിഞ്ഞം പദ്ധതി പ്രഖ്യാപിച്ചപ്പോൾ ആറായിരം കോടിയുടെ അഴിമതി ആരോപിച്ചു ലജ്ജാകരമായ പ്രചാരണം നടത്തി. വിദേശ സർവകലാശാല കോഴ്‌സുകൾ കേരളത്തിൽ ആരംഭിക്കാൻ ഗ്ലോബൽ എഡ്യൂക്കേഷൻ മീറ്റ് സംഘടിപ്പിച്ച ഉന്നത വിദ്യാഭ്യാസ കൗൺസിൽ വൈസ് ചെയർമാൻ ടി.പി ശ്രീനിവാസനെ സമ്മേളന വേദിക്കരികെ അടിച്ചുവീഴ്ത്തിയതും പ്രശംസ അർഹിക്കുന്ന മാതൃകയാണോ? സ്വാശ്രയ കോളജ് സമരത്തിൽ മന്ത്രിമാരെ തടഞ്ഞവരും എഡിബി സംഘത്തിന് നേരെ കരിമായിൽ ഒഴിച്ചവരും ആഗോള നിക്ഷേപ സംഗമത്തിനെതിരെ കൊച്ചിയിൽ പ്രകടനം നടത്തിയവരും മന്ത്രിമാരും എംപിമാരും എംഎൽഎ മാരുമായി കസേരകളിലിരിപ്പുണ്ട്. കേരളത്തിൻ്റെ കാർഷിക ഭൂമി വെട്ടിനിരത്തിയവരും വ്യവസായ മേഖലയെ കാളകൂറ്റൻ കയറിയ കണ്ണാടിക്കട പോലെ തകർത്തവരും സിപിഎമ്മിൽ ഉണ്ട്. പ്രശംസയുടെ പങ്കിന് ഇവരും അർഹരാണോ.?
Thiruvananthapuram
ഗോപന്‍ സാമിയുടെ ആത്മാവ് ശരീരത്തില്‍ കയറിയെന്ന വാദവുമായി യുവാവ്

തിരുവനന്തപുരം: ഗോപന്‍ സാമിയുടെ ആത്മാവ് ശരീരത്തില്‍ കയറിയെന്ന വാദവുമായി യുവാവ്. ചെമ്പരത്തിവിള സ്വദേശി അനീഷാണ് പരാക്രമം കാണിച്ചത്. ഇന്നലെ രാത്രി പന്ത്രണ്ടരയോടെയാണ് സംഭവം. നെയ്യാറ്റിന്‍കര ചെമ്പരത്തിവിള തൊഴുക്കലിലാണ് യുവാവിന്റെ പരാക്രമം അരങ്ങേറിയത്. അനീഷ് ക്ഷേത്രത്തിലെ പൂജാരി ആണെന്നാണ് വിവരം.
ആക്രമത്തിനിടയില്‍ ഇയാള്‍ മൂന്നു യുവാക്കളെ മര്‍ദ്ദിക്കുകയും ബൈക്കുകള്‍ അടിച്ചുതകര്‍ക്കുകയും ചെയ്തു. നെയ്യാറ്റിന്‍കര പൊലീസ് യുവാവിനെ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചു. ആശുപത്രിയിലും അക്രമാസക്തനായി പെരുമാറിയ യുവാവിനെ തിരുവനന്തപുരം മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റുകയായിരുന്നു.
-
Kerala3 months ago
ജീവനക്കാരുടെ ശമ്പളബില്ല്
കേന്ദ്രീകൃതമാക്കാനുള്ള നീക്കം,
ശമ്പളം കവര്‍ന്നെടുക്കാനുള്ള ആസൂത്രിത ശ്രമമാണെന്ന് ; ചവറ ജയകുമാര്‍ -
News2 months ago
ക്ഷാമബത്ത കേസില്‍ ഇടക്കാല ഉത്തരവ്
-
News3 months ago
ക്ഷാമ ബത്ത കേസിൽ ഇടക്കാല ഉത്തരവ്
-
News3 weeks ago
സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി: കേന്ദ്രത്തോട് 24,000 കോടി രൂപയുടെ പ്രത്യേക പാക്കേജ് ആവശ്യപ്പെട്ട് കേരളം
-
News3 months ago
ജീവനക്കാരെ രണ്ടു തട്ടിലാക്കുന്ന നടപടി സർക്കാർ അവസാനിപ്പിക്കണം
-
News1 month ago
പണിമുടക്ക് നോട്ടീസ് നൽകി
-
News2 months ago
സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരുംഅനിശ്ചിത കാല പണിമുടക്കിലേക്ക്: സെറ്റോ
-
Thiruvananthapuram2 weeks ago
ജീവനക്കാരെ പറ്റിച്ച ബജറ്റ്: സെ ക്രട്ടറിയേറ്റ് ആക്ഷൻ കൗൺസിൽ
You must be logged in to post a comment Login