Connect with us
fed final

Featured

ഇന്ത്യ-ശ്രീലങ്ക ഏകദിനം; ടീമുകൾ ഇന്ന് തിരുവനന്തപുരത്തെത്തും

Avatar

Published

on

തിരുവനന്തപുരം : ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തിന് കാര്യവട്ടം ഗ്രീൻഫീൽഡ് സ്പോർട്സ് ഹബ്ബ് ഒരുങ്ങിക്കഴിഞ്ഞു. ഞായറാഴ്ച്ച 15ന് ഉച്ചയ്ക്ക് 1.30നാണ് ഡേ നൈറ്റ് മത്സരം ആരംഭിക്കുക. ഇരു ടീമുകളും 13ന് തിരുവനന്തപുരത്തെത്തും. കൊൽക്കത്തയിൽ നിന്നും എയർ വിസ്താരയുടെ പ്രത്യേക വിമാനത്തിൽ വൈകിട്ട് നാലുമണിയോടെയാണ് ടീമുകൾ തിരുവനന്തപുരം വിമാനത്താവളത്തിലെത്തുക. ഇന്ത്യൻ ടീം ഹയാത്ത് റീജൻസിയിലും ശ്രീലങ്കൻ ടീം താജ് വിവാന്തയിലുമാണ് താമസം.

14ന് ഇരു ടീമുകളും ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ പരിശീലനം നടത്തും. ഉച്ചക്ക് ഒരു മണി മുതൽ നാലു മണിവരെ ശ്രീലങ്കൻ ടീമും വൈകിട്ട് അഞ്ചു മുതൽ എട്ടുവരെ ഇന്ത്യൻ ടീമും സ്റ്റേഡിയത്തിൽ പരിശീലനത്തിനെത്തും. ടീമുകൾക്കൊപ്പം മാച്ച് ഓഫീഷ്യലുകളും തിരുവനന്തപുരത്തെത്തും. നിതിൻ മേനോനും ജെ.ആർ. മദനഗോപാലുമാണ് ഫീൽഡിൽ മത്സരം നിയന്ത്രിക്കുന്നത്. അനിൽ ചൗധരിയാണ് ടിവി അംപയർ. കെ.എൻ. അനന്തപത്മനാഭൻ ഫോർത്ത് അംപയറുടെയും ജവഗൽ ശ്രീനാഥ് മാച്ച് റഫറിയുടെയും ചുമതല വഹിക്കും.

Advertisement
inner ad

കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടക്കുന്ന രണ്ടാമത് അന്താരാഷ്ട്ര ഏകദിന മത്സരമാണിത്. 2018 നവംബർ ഒന്നിനാണ് സ്റ്റേഡിയത്തിലെ ആദ്യ അന്താരാഷ്ട്ര ഏകദിന മത്സരം നടന്നത്. അന്ന് വെസ്റ്റിൻഡീസിനെതിരായ മത്സരത്തിൽ ഇന്ത്യ വിജയിച്ചിരുന്നു. 2017 നവംബർ ഏഴിന് ഇന്ത്യയും ന്യൂസിലാൻഡും ഏറ്റുമുട്ടിയ ടി20യാണ് സ്റ്റേഡിയത്തിലെ ആദ്യ അന്താരാഷ്ട്ര മത്സരം. മഴ മൂലം ഏട്ട് ഓവറായി ചുരുക്കിയ മത്സരത്തിൽ ഇന്ത്യ വിജയിച്ചിരുന്നു. അതിനു ശേഷം 2019 ഡിസംബർ എട്ടിനു നടന്ന ടി20യിൽ വിൻഡീസിനെ നേരിട്ട ടീം ഇന്ത്യ പരാജയപ്പെടുകയും ചെയ്തു. കോവിഡിനെത്തുടർന്നുണ്ടായ നീണ്ട ഇടവേളയ്ക്കു ശേഷം 2022 സെപ്തംബർ 28നാണ് സ്റ്റേഡിയത്തിലെ അവസാന അന്താരാഷ്ട്ര ടി20 മത്സരം നടന്നത്. ദക്ഷിണാഫ്രിക്കക്കെതിരായ മത്സരത്തിൽ ഇന്ത്യ വിജയിച്ചിരുന്നു.

മത്സരത്തിന്റെ ടിക്കറ്റ് വിൽപ്പന പുരോഗമിക്കുകയാണ്. അപ്പർ ടയറിന് 1000 രൂപയും (18% ജിഎസ്ടി, 12% എന്റർടൈയിൻമെന്റ് ടാക്സ് എന്നിവ ബാധകമാണ്) ലോവർ ടിയറിന് 2000 രൂപയുമാണ് (18% ജിഎസ്ടി, 12% എന്റർടൈയിൻമെന്റ് ടാക്സ് എന്നിവ ബാധകമാണ്) ടിക്കറ്റ് നിരക്ക്. പേടിഎം ഇൻസൈഡറിൽ നിന്നും ഓൺലൈനായാണ് ടിക്കറ്റുകൾ ലഭ്യമാകുക. വിദ്യാർത്ഥികൾക്ക് 500 രൂപയാണ് നിരക്ക് (18% ജിഎസ്ടി, 12% എന്റർടൈയിൻമെന്റ് ടാക്സ് എന്നിവ ബാധകമാണ്). വിദ്യാർഥികൾക്കുള്ള ടിക്കറ്റുകൾ ബന്ധപ്പെട്ട വിദ്യാഭ്യാസ സ്ഥാപനങ്ങൾ മുഖേനയാണ് വാങ്ങേണ്ടത്. വിദ്യാഭ്യാസ സ്ഥാപനത്തിന്റെ ലെറ്റർ ഹെഡിൽ ടിക്കറ്റ് ആവശ്യമുള്ള വിദ്യാർത്ഥികളുടെ പേരും ഐഡി നമ്പറും അടക്കം ഉൾപ്പെടുത്തി കേരള ക്രിക്കറ്റ് അസോസിയേഷനുമായി ബന്ധപ്പെടണം.

Advertisement
inner ad
Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

Bangalore

കർണാടകയിൽ ബിജെപിയിൽ നിന്ന് രാജിവച്ച്, കൂടുതൽ നേതാക്കൾ കോൺഗ്രസിലേക്ക്

Published

on

ബാംഗ്ലൂർ: തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന കർണാടകയിൽ ബിജെപിയിൽ നിന്നും കൂടുതൽ നേതാക്കൾ രാജിവച്ച് കോൺഗ്രസിലേക്ക് എത്തുന്നത് തുടരുന്നു. ബിജെപി നിയമസഭാ അംഗമായ ബാബുറാവു ചിഞ്ചന്‍സുര്‍ പാര്‍ട്ടിവിട്ട് കോണ്‍ഗ്രസിൽ ചേരാന്‍ തീരുമാനിച്ചത്. മാര്‍ച്ച് 25ന് കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ ചേരുമെന്നാണ് വിവരം. ബിജെപിയില്‍ നിന്നും ഈ മാസം രാജിവെക്കുന്ന രണ്ടാമത്തെ ബിജെപി എംഎല്‍സിയാണ് ബാബുറാവു.ബിജെപിയുടെ നിയമ സഭാ(എംഎൽസി) അംഗമായിരുന്നു ബാബുറാവു ചിഞ്ചന്‍സുര്‍. കര്‍ണാടക കൗണ്‍സിൽ ചെയർപേഴ്സൺ ബസവരാജ ഹോരാട്ടിക്ക് തിങ്കളാഴ്ച രാജി സമര്‍പ്പിക്കുകയായിരുന്നു.സംസ്ഥാന സര്‍ക്കാരില്‍ അഴിമതി ആരോപിച്ച് മുതിര്‍ന്ന ബിജെപി എംഎല്‍സി പുട്ടണ്ണ പാർട്ടി വിട്ട് നേരത്തെ കോണ്‍ഗ്രസില്‍ ചേര്‍ന്നിരുന്നു.കൂടാതെ രണ്ട് മുന്‍ എംഎല്‍എമാരും മൈസൂരു മുന്‍ മേയറും ബിജെപി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നിരുന്നു. കൂടാതെ കൊല്ലഗല്‍ മുന്‍ എംഎല്‍എയും എസ് സി മോര്‍ച്ച വൈസ് പ്രസിഡന്റുമായ ജി എന്‍ നഞ്ചുണ്ട സ്വാമി, വിജയപുര മുന്‍ എംഎല്‍എ മനോഹര്‍ ഐനാപൂര്‍, മൈസൂരു മുന്‍ മേയര്‍ പുരുഷോത്തം എന്നിവരും നേരത്തേ ബിജെപി വിട്ടിരുന്നു.

Continue Reading

Delhi

അമൃത്പാല്‍ സിങിനെ പിടികൂടാനാകാത്തതില്‍ പഞ്ചാബ് സർക്കാരിനെതിരെ വിമർശനവുമായി ഹൈക്കോടതി

Published

on

അമൃത്സര്‍: ഖലിസ്ഥാൻ വാദി അമൃത്പാല്‍ സിങിനെ പിടികൂടാനാകാത്തത് പഞ്ചാബ് പൊലീസിന്റെ ഇന്‍റലിജന്‍സ് വീഴ്ച മൂലമെന്ന് ഹൈക്കോടതി കുറ്റപ്പെടുത്തൽ. പഞ്ചാബ് സർക്കാരിനെയും കോടതി രൂക്ഷമായി വിമർശിച്ചു. എന്തുകൊണ്ടാണ്  അമൃത്പാല്‍ സിങിനെ പിടികൂടാനാകാത്തതെന്നും പഞ്ചാബ് – ഹരിയാന ഹൈക്കോടതി ചോദിച്ചു. അതേസമയം സംസ്ഥാനത്തെ സമാധാന സാഹചര്യം തകർക്കുന്നവർക്കെതിരെ ക‍ർശന നടപടിയെടുക്കുമെന്ന് പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാന്‍ പറഞ്ഞു. അറസ്റ്റിലായവർ‍ക്ക് ശിക്ഷ ഉറപ്പാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇതിനിടെ പഞ്ചാബില്‍ ഏർപ്പെടുത്തിയ ഇൻ്റര്‍നെറ്റ് –  എസ്എംഎസ് നിരോധനം ചില മേഖലകളില്‍ മാത്രമാക്കി ചുരുക്കിയിട്ടുണ്ട്. നാല് ജില്ലകളിലും അമൃത്സറിലേയും മൊഹാലിയിലെയും ചില മേഖലകളിലും വ്യാഴാഴ്ച വരെ നിരോധനം ഉണ്ടാകും.

Continue Reading

Featured

‘ഇങ്ങനെയാണോ സമരം ചെയ്യുന്നത്..?’, മറവി ബാധിച്ച ശിവൻകുട്ടിയെ ഓർമ്മിപ്പിച്ച് സോഷ്യൽ മീഡിയ

Published

on

തിരുവനന്തപുരം: ഇന്ന് നിയമസഭയിൽ വിദ്യാഭ്യാസ മന്ത്രി ശിവൻകുട്ടി നടത്തിയ പ്രസംഗവും അതിനുള്ള മറുപടികളുമാണ് സാമൂഹ്യ മാധ്യമങ്ങളിൽ വൈറൽ. സഭയുടെ നടുത്തളത്തിൽ ഇരുന്ന് സത്യഗ്രഹ സമരം നടത്തിയ പ്രതിപക്ഷത്തോടായിരുന്നു വിദ്യാഭ്യാസ മന്ത്രി ഈ ചോദ്യം ചോദിച്ചത്. അതേസമയം, മുമ്പ് പ്രതിപക്ഷത്തിരുന്നപ്പോൾ ശിവൻകുട്ടിയും കൂട്ടരും അഴിഞ്ഞാടിയ ദൃശ്യങ്ങളും ചിത്രങ്ങളും ആണ് ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്. അന്ന് നിയമസഭയിലെ കസേരകൾക്കു മുകളിലൂടെ നടന്നു കയറി സഭയിലെ ഉപകരണങ്ങൾ നശിപ്പിച്ച ശിവൻകുട്ടിയാണോ ഇന്ന് സഭയിലെ സമാധാനപരമായ പ്രതിഷേധത്തിൽ വാചാലനായതെന്ന് സാമൂഹ്യ മാധ്യമങ്ങളിലെ വിമർശകർ ഒരേ സ്വരത്തിൽ ചോദിക്കുന്നു. നിരവധി ട്രോളുകളും ശിവൻകുട്ടിക്കെതിരെ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

Continue Reading

Featured