Sahithyaveekshanam
സംഘപരിവാറിന്റെ ഹിന്ദുത്വരാഷ്ട്രമല്ല, നെഹ്രുവിന്റെ ജനാധിപത്യരാഷ്ട്രമാണ് ഇന്ത്യ

യതിൻ പ്രദീപ്
നെഹ്റുവിനെ പറ്റി വായിക്കുമ്പോഴോ സംസാരിക്കുമ്പോഴോ ഒഴിവാക്കാനാവാത്ത വാക്കാണ് ജനാധിപത്യം. ജനാധിപത്യ ആശയങ്ങളെ ഉയർത്തിപ്പിടിച്ച, അവയെ അടിസ്ഥാനപ്പെടുത്തി തന്റെ രാഷ്ട്രീയത്തെ രൂപപ്പെടുത്തിയ നേതാവിന്റെ പേരാണ് ജവഹർലാൽ എന്നത്. 2021ലെ ഇന്ത്യയിൽ നിന്ന് തിരിഞ്ഞ് നോക്കുമ്പോൾ ജവഹർലാലിന്റെ ജീവിതം ഒരു നാടോടിക്കഥപോലെ വിസ്മയം നിറഞ്ഞതാണ് എന്ന് തോന്നിപ്പോകും.
ജവഹർലാൽ പതിനേഴ് വർഷം ഇന്ത്യയുടെ പ്രധാനമന്ത്രിയായിരുന്നു. ആ കാലത്ത് ഇന്ത്യയെ ഏകാധിപത്യത്തിന്റെ പാതയിലേക്ക് കൊണ്ട് പോവുക എന്നത് അദ്ദേഹത്തിന് വളരെ എളുപ്പം സാധിക്കുമായിരുന്ന കാര്യമായിരുന്നു. കാരണം അധികാരവും ജനസ്വീകാര്യതയും ആ അളവിൽ നെഹ്രുവിന്റെ പക്കലുണ്ടായിരുന്നു. പക്ഷേ ജവഹർലാൽ അതിന് മുതിർന്നില്ല എന്ന് മാത്രമല്ല, ജനാധിപത്യത്തിന്റെ ആശയങ്ങൾക്ക് അടിത്തറയിടുന്നതിനായി ആ മനുഷ്യൻ ഓടി നടക്കുകയായിരുന്നു ചെയ്തത്. ഒരിക്കലും യോജിക്കാൻ കഴിയാത്തത്ര വ്യത്യസ്തതകളുള്ള ഈ രാജ്യം ഒരുമയോടെ, ജനാധിപത്യപരമായി 74 വർഷങ്ങൾ അതിജീവിച്ചുവെങ്കിൽ അതിൽ വലിയ ഒരു പങ്ക് ജവഹർലാലിന്റെ ദീർഘവീക്ഷണങ്ങൾക്കും, അദ്ദേഹത്തിൽ നിറഞ്ഞുനിന്ന ജനാധിപത്യബോധത്തിനുമുണ്ട്.
താൻ വിമർശനത്തിന് വിധേയമാകേണ്ടതുണ്ട് എന്ന ജനാധിപത്യ ചിന്ത എപ്പോഴും ജവഹർലാലിനുള്ളിൽ ഉണ്ടായിരുന്നു. ‘നിങ്ങൾ എന്നെ വിമർശിക്കാതെ ഒഴിവാക്കരുത് ശങ്കർ’ എന്ന് പറയുന്നത് അയാൾക്ക് തന്റെ മുന്നിൽ മറഞ്ഞിരിക്കുന്ന ഏകാധിപത്യത്തിന്റെ അപകടത്തെ പറ്റി ബോധ്യമുള്ളത് കൊണ്ട് തന്നെയാണ്.വിമർശനങ്ങൾ നിലയ്ക്കുന്നിടത്ത് ജനാധിപത്യം നിശ്ചലമാകുമെന്ന് നെഹ്റു മറ്റേത് ഭരണാധികാരിയേക്കാളും നന്നായി മനസ്സിലാക്കിയിരുന്നു. വിമർശനങ്ങളെ പരിശോധിക്കാനും, മനസ്സിലാക്കാനും അതിൻപ്രകാരം മാറ്റേണ്ടവയെ മാറ്റാനുമെല്ലാം അയാൾ അവസാനം വരെയും ശ്രമിച്ചിരുന്നു.അതുപോലെ നെഹ്രുവിന്റെ ഉൾക്കൊള്ളൽ മനോഭാവവും ചർച്ച ചെയ്യേണ്ട കാര്യമാണ്. ജനാധിപത്യം എന്നത് ഭൂരിപക്ഷം എന്ന ബിന്ദുവിൽ തളച്ചിടേണ്ട ഒന്നല്ലായെന്ന് നെഹ്റു മനസ്സിലാക്കിയിരുന്നു.തന്നോട് എതിർപ്പുകൾ ഉള്ളവർ കൂടി ഉൾക്കൊള്ളുന്നതാണ് ജനാധിപത്യം എന്നദ്ദേഹത്തിന് അറിയാമായിരുന്നു.നെഹ്രുവിന്റെ ഒന്നാം മന്ത്രിസഭ പരിശോധിക്കുമ്പോൾ തന്നെ ഇത് നമുക്ക് വ്യക്തമായി മനസ്സിലാവും. തന്റെ മന്ത്രിസഭയിൽ അംഗമാകാൻ ക്ഷണിച്ചുകൊണ്ട് ജയപ്രകാശ് നാരായണന് നെഹ്റു അയച്ച കത്ത് വളരെ പ്രസിദ്ധമാണല്ലോ. ഇത്തരത്തിൽ ഇന്ത്യൻ ജനാധിപത്യത്തിലായാലും, തന്റെ മന്ത്രിസഭയിലായാലും, കോൺഗ്രസ് പാർട്ടിയിലായാലും വ്യത്യസ്തങ്ങളായ അഭിപ്രായങ്ങളെ, അവയെ പ്രതിനിധീകരിക്കുന്ന മനുഷ്യരെ ഉൾക്കൊള്ളുന്നതിലൂടെ മാത്രമേ നമുക്ക് മുന്നോട്ട് പോകാനാകൂ എന്നതാണ് നെഹ്‌റുവിന്റെ കാഴ്ചപ്പാട്.
ജനാധിപത്യത്തിനോട് നെഹ്റു പുലർത്തിയ സത്യസന്ധത, വിമർശനങ്ങളോട് അദ്ദേഹം കാട്ടിയ സഹിഷ്ണുത, അദ്ദേഹം ഉയർത്തിപ്പിടിച്ച ഉൾക്കൊള്ളൽ മനോഭാവം ഇവയെല്ലാം ഇന്ന് ഇന്ത്യൻ ജനാധിപത്യത്തിൽ ബാക്കിയുണ്ടോ എന്നത് ഒരു വലിയ ചോദ്യമാണ്. നെഹ്രുവിയൻ എന്ന് സ്വയം അടയാളപ്പെടുത്തുന്നവർ പോലും ഇവയെപ്പറ്റി ഓർക്കുന്നുണ്ടോ എന്നും അറിയില്ല. ഈ ജനാധിപത്യമൂല്യങ്ങൾ ഒന്നുമില്ലാതെ നമ്മൾ പറയുന്ന നെഹ്റു, അതേത് നെഹ്രുവാണ് എന്ന് ചോദിക്കേണ്ടിവരും.
കോൺഗ്രസ് അപാകതകൾ പരിഹരിച്ച്, കൂടുതൽ കരുത്തോടെ മുന്നോട്ട് പോകാൻ ഒരുങ്ങുമ്പോൾ നമ്മൾ നോക്കേണ്ടത് പിന്നിലേക്കാണ്. കോൺഗ്രസിന്റെ അടിസ്ഥാന സ്വഭാവങ്ങൾ ഗാന്ധിയിലും നെഹ്രുവിലും ആസാദിലുമെല്ലാം പരന്ന് കിടക്കുകയാണ്. അവയെ മുൻനിർത്തി മാത്രമേ കോൺഗ്രസിന് ഉയർത്തെഴുന്നേൽക്കാൻ സാധിക്കുകയുള്ളൂ. ഹിന്ദുത്വ ഫാസിസത്തെ തോൽപ്പിച്ച് മതേതര ഇന്ത്യയെ വീണ്ടെടുക്കാൻ, വിമർശനങ്ങൾക്ക് സഹിഷ്ണുതയോടെ കാതോർക്കുന്ന , രാഷ്ട്രീയമായ കലഹങ്ങൾക്ക് ആരോഗ്യപരമായ ഇടമുള്ള, വ്യത്യസ്ത അഭിപ്രായങ്ങൾ ഉള്ളവരെ ഒന്നിച്ച് ചേർത്ത് നിർത്തുന്ന, അധികാരം ജനാധിപത്യത്തിനോട് തോൾചേർന്ന് നിൽക്കുന്ന ഒരു കോൺഗ്രസിനെയാണ് നമ്മൾ സൃഷ്ടിക്കേണ്ടത്. നെഹ്‌റുവിനെ തുടച്ചുനീക്കാൻ ശ്രമിക്കുന്ന സംഘപരിവാറിന് നെഹ്‌റുവിനെ ഉയത്തിപ്പിടിച്ചാവണം നമ്മൾ മറുപടി നൽകേണ്ടത്. സംഘപരിവാറിനെ പ്രതിരോധിക്കാനുള്ള മരുന്ന് – അത് കോൺഗ്രസിലുണ്ട്; കോൺഗ്രസിന് ഉയർത്തെഴുന്നേൽക്കാനുള്ള കരുത്ത് കോൺഗ്രസിന്റെ തന്നെ ചരിത്രത്തിലുണ്ട്.
സംഘപരിവാറിന്റെ ഹിന്ദുത്വരാഷ്ട്രമല്ല,
നെഹ്രുവിന്റെ ജനാധിപത്യരാഷ്ട്രമാണ് ഇന്ത്യ.
Sahithyaveekshanam
കാപട്യ പ്രണയം; അശ്വതി അച്ചു എഴുതുന്നു

അവൻ സ്നേഹത്തിൻ പാലാഴി തീർത്ത്
അവളെ മാടി വിളിക്കും
അതിലേക്ക് അവൾ ആകാശ കോട്ടപോലെ
സ്വപ്നങ്ങൾ നെയ്തു ചാടി വീഴും
അവൻ തിരമാലകളിൽ കോരിയെടുത്ത്
അവളെ പാവ കൂത്ത് കളിപ്പിക്കും
അവസാനം
ഉപയോഗ ശ്യൂന്യ മായ
കളിപാവയെ പോലെ തീരത്തേക്ക്
വലിച്ചെറിയും
അപ്പോഴും അവൾക്ക് ജീവൻ
ഉണ്ടെങ്കിൽ
വെറുതെ വിടുക
Kerala
ടി. പത്മനാഭന്റേത് ശരിയുടെ പക്ഷം: അടൂർ ഗോപാലകൃഷ്ണൻ

ഇന്ദിരാഗാന്ധിയുടെ പേരിലുള്ള സാഹിത്യ പുരസ്കാരം പുത്തൻ ചുവടുവെയ്പ്പ്
തിരുവനന്തപുരം : സർഗാത്മകതയിൽ ജനാധിപത്യത്തോടും മതേതരത്വത്തോടും പ്രതിബദ്ധത പുലർത്തുന്ന എഴുത്തുകാരെ ആദരിക്കുക എന്ന ലക്ഷ്യം മുൻനിർത്തി കോൺഗ്രസിന്റെ പ്രസിദ്ധീകരണ വിഭാഗമായ പ്രിയദർശിനി പബ്ലിക്കേഷൻസ് ഏർപ്പെടുത്തിയ പുരസ്കാരം പുത്തൻ ചുവടുവെയ്പ്പെന്ന് വിഖ്യാത ചലച്ചിത്ര സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ. സാഹിത്യത്തിലെ സമഗ്ര സംഭാവനക്കുള്ള പ്രിയദർശിനി പബ്ലിക്കേഷന്റെ പ്രഥമ പുരസ്കാരത്തിന് മലയാള സാഹിത്യത്തിലെ കുലപതി ടി. പത്മനാഭനെ തിരഞ്ഞെടുത്തതായി പ്രഖ്യാപിച്ച ജൂറി ചെയർമാൻ കൂടിയായ അടൂർ ഗോപാലകൃഷ്ണന്റെ വാക്കുകൾ നിറഞ്ഞ മനസോടെയാണ് സാഹിത്യലോകം സ്വീകരിക്കുന്നത്. രാജ്യത്ത് എണ്ണമറ്റ വികസന പ്രവർത്തനങ്ങൾ കൊണ്ടുവരുകയും കലാ- സാഹിത്യ- സാംസ്കാരിക- പാരിസ്ഥിതിക വിഷയങ്ങളിൽ മൗലികമായ സംഭാവനകൾ നൽകുകയും ചെയ്ത മുൻ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ പേരിലാണ് പുരസ്കാരം നൽകുന്നതെന്നും അടൂർ ഗോപാലകൃഷ്ണൻ പറഞ്ഞു.മലയാള കഥാ സാഹിത്യത്തിന് ടി. പത്മനാഭൻ നൽകിയ എക്കാലത്തേയും മികച്ച സംഭാവനകളെ മുൻനിർത്തിയാണ് അവാർഡ് നൽകുന്നത്. ഭരണ തലത്തിലും സമൂഹത്തിലാകെയും നിലനിൽക്കുന്ന പ്രതിലോമ പ്രവർത്തനങ്ങൾക്കും വിവേചനങ്ങൾക്കുമെതിരേ ശക്തമായ നിലപാട് സ്വീകരിക്കുന്ന എഴുത്തുകാരെ ആദരിക്കേണ്ടത് കാലഘട്ടത്തിൻ്റെ ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു.ടി. പത്മനാഭൻ എന്ന എഴുത്തുകാരൻ ജനാധിപത്യത്തിന്റെയും മതേതരത്വത്തിന്റെയും പക്ഷത്താണ് നിലകൊള്ളുന്നത്. അപ്രിയങ്ങളായ സത്യങ്ങൾ സാമൂഹ്യ നന്മയെ മുൻ നിർത്തി സധൈര്യം വിളിച്ചു പറയുന്ന അപൂർവ്വം എഴുത്തുകാരിൽ ഒരാളാണ് ടി. പത്മനാഭൻ. തൊണ്ണൂറിലധികം വർഷങ്ങൾ പിന്നിടുന്ന പത്മനാഭൻ സാഹിത്യ രംഗത്ത് നടത്തിയ ശ്രദ്ധേയ ഇപെടലും സംഭാവനകളും കണക്കിലെടുത്താണ് പുരസ്കാരത്തിന് പരിഗണിച്ചതെന്നും ജൂറി ചെയർമാൻ പറഞ്ഞു.സാഹിത്യ മേഖലയിൽ പ്രത്യേകിച്ച് കഥാ സാഹിത്യ രംഗത്ത് ചെലുത്തിയ സ്വാധീനം,താൻ ജീവിക്കുന്ന കാലത്തോട് നീതി പുലർത്തി സ്വീകരിക്കുന്ന ജനപക്ഷ നിലപാടുകൾ,എഴുത്തുകാരന്റെ ധാർമികത ഉയർത്തിപ്പിടിച്ചു സമൂഹത്തിന് വേണ്ടി നടത്തുന്ന ശക്തമായ പ്രതികരണങ്ങൾ, പുതിയ ആഖ്യാന ശൈലി, തുടങ്ങിയവ പത്മനാഭന്റെ എടുത്തു പറയത്തക്ക സവിശേഷതകളാണ്. കഥാസാഹിത്യത്തിന്റെ അനന്തസാധ്യതകൾ മലയാള വായനക്കാരെ ബോധ്യപ്പെടുത്തിയ കഥാകൃത്താണ് പത്മനാഭൻ. കവിതയുടെ വരമ്പത്തുകൂടി സഞ്ചരിക്കുന്നവ എന്ന് ടി. പത്മനാഭന്റെ കഥകളെ വിശേഷിപ്പിക്കാറുണ്ട്. ആഖ്യാനത്തിലെ സങ്കീർണതകൾ ഒഴിവാക്കുന്ന കഥാകൃത്തെന്ന നിലയിൽ വ്യത്യസ്തമായ എഴുത്ത് ശൈലി അദ്ദേഹത്തിനുണ്ട്. ഉദാത്തമായ ലാളിത്യം പത്മനാഭൻ കഥകളെ ശ്രദ്ധേയമാക്കുന്നു. ലളിതകൽപ്പനകളിലൂടെയും അനവദ്യസുന്ദരമായ ചമൽക്കാരങ്ങളിലൂടെയും കഥയെഴുത്തിൽ തനതായ സരണിയും നവഭാവുകത്വവും അദ്ദേഹം സൃഷ്ടിച്ചു. സത്യം, സ്നേഹം, ദയ, സഹാനുഭൂതി, ത്യാഗം, സമത്വം മാനവികത തുടങ്ങിയ മൂല്യങ്ങൾ ഉണർത്തുന്നവയാണ് അദ്ദേഹത്തിന്റെ കഥകളെല്ലാം. റഷ്യൻ ഫ്രഞ്ച് ജർമൻ ഭാഷകളിലേക്കും ഇദ്ദേഹത്തിന്റെ കൃതികൾ തർജിമ ചെയ്യപ്പെട്ടിട്ടുണ്ട്. കഥകൾ മാത്രമേ എഴുതൂ എന്ന് ഉറപ്പിച്ച എഴുത്തുകാരനാണ് ടി പത്മനാഭൻ. അദ്ദേഹത്തിന്റെ ഓരോ കഥയും നല്കുന്ന ആശയം ഏറ്റവും മികച്ച ഒരു ലേഖനത്തിനുപോലും നൽകാനാവില്ല. ഒരു കവിതയുടെ എല്ലാ ശൈലിയും ഒത്തൊരുങ്ങിയ ഒരു കഥ എന്നുതന്നെ ഓരോ കഥയെയും വിശേഷിപ്പിക്കാം.കാരണം പ്രകാശം പരത്തുന്ന പെൺകുട്ടിയെ പോലെ,ഗൗരിയെ പോലെ, ശേഖൂട്ടിയെ പോലെ ,മഖൻസിങ്ങിനെ പോലെ ജീവിതത്തിന്റെ നാനാമുഖങ്ങൾ നമുക്കു മുന്നിൽ മറ്റൊരാളും വരച്ചുകാട്ടിയിട്ടില്ല.തന്റെ കഥയിലൂടെ വായനക്കാരനെകൊണ്ട് മനസ്സിൽ അതിന്റെ ബാക്കിഭാഗത്തെ കുറിച്ച് അഗാധമായി ആലോചിക്കുവാനുള്ള പ്രേരണയും നൽകുന്നു. ഒരെഴുത്തുകാരൻ ഒരു വായനക്കാരന് നൽകുന്ന ഏറ്റവും മികച്ച സമ്മാനങ്ങളിൽ ഒന്നാണത്. രാഷ്ട്രീയത്തിന് അപ്പുറമായി പാവങ്ങളോട് പക്ഷം ചേരുന്ന നിലപാടാണ് എന്നും അദ്ദേഹം സ്വീകരിച്ചിട്ടുള്ളത്. ശരിയുടെ പക്ഷമാണ് പത്മനാഭൻ്റേതെന്നും അടൂർ ഗോപാലകൃഷ്ണൻ പറഞ്ഞു. അടൂരിന് പുറമേ, യു.കെ കുമാരൻ, ഗ്രേസി, സുധാ മേനോൻ, പ്രിയദർശിനി പബ്ലിക്കേഷൻസ് വൈസ് ചെയർമാൻ അഡ്വ. പഴകുളം മധു എന്നിവരായിരുന്നു പുരസ്കാര നിർണയ സമിതി.
Sahithyaveekshanam
“ഭ്രാന്ത് പൂക്കുന്ന താഴ്‌വരകൾ”

ഡോക്ടർ ഷോളി എസ് രചിച്ച കവിത
ഞാൻ സൂക്ഷിച്ചുവച്ചിരുന്ന ആ മഷിപ്പച്ച ഞാനിന്നു പുറത്തെടുത്തു…
എന്റെ “ഇന്ന്”കളെ മായ്ച്ചുകളയാൻ..
അയ്യോ!എന്റെ മഷിപ്പച്ച ഉണങ്ങി കോലു പോലായല്ലോ!
എങ്കിലും ഞാനതെടുത്തു കുതിർത്തുവച്ചു..
നീയെന്ന വിത്ത് ഒരൊറ്റ ശ്വാസമായി എന്നിലേക്കലിഞ്ഞ നിമിഷം..
അതൊരൊറ്റ കോശമായി , പെറ്റുപെരുകി എന്റെ ബോധാബോധങ്ങളിലെ ആദിമ ബോധമായി പടർന്നു നിറഞ്ഞു…
(നീയതൊരിക്കലും അറിഞ്ഞിരുന്നില്ല)
നീയെന്റെ ധമനികളിൽ സിരാപടലങ്ങളിൽ നിറഞ്ഞു കവിഞ്ഞ്, എന്റെ ശരീരത്തിന്റെ ഓരോ അണുവിലും നിറഞ്ഞു പടർന്ന് ഓർമകൾ പൂക്കുന്ന വസന്തത്തിലെ പരാഗരേണുവായി പറന്നിറങ്ങി..
(നീയതൊരിക്കലും അറിഞ്ഞിരുന്നില്ല)
നീ തികച്ചും സാധാരണ പോലെ ശ്വസിക്കുന്നു, ചിരിക്കുന്നു, ചിന്തിക്കുന്നു…
പക്ഷെ അപ്പോഴൊക്കെയും നീയെന്നിൽ പെരുകിക്കൊണ്ടേയിരിക്കുന്നു…
(നീയതൊരിക്കലും അറിഞ്ഞിരുന്നില്ലല്ലോ)
നീയെന്ന വേരുകൾ എന്റെ ശ്വാസകോശത്തെ പലപ്പോഴും വരിഞ്ഞു മുറുക്കുന്നു…
ഹൃദയത്തിനു മേൽ ആഴ്ന്നിറങ്ങുന്നു…
അപ്പോഴൊക്കെയും ശ്വാസത്തിനു വേണ്ടി കിതച്ചുകൊണ്ടു ഞാൻ നിന്നെ ഉറ്റു നോക്കും …
(നീയെന്നെ വിശ്വസിക്കില്ലല്ലോ)
നീ വളർന്നു പടർന്ന് ഒടുവിൽ എന്റെ തലച്ചോറിന്റെ ഓരോ ചില്ലുഗ്ളാസ്സുകളും നിന്റെ അധീനതയിലാക്കും…എന്നിട്ട് അവയൊക്കെ നീ പലപ്പോഴായി എറിഞ്ഞുടക്കും…
(ഇതൊന്നും നീ അറിഞ്ഞു കൊണ്ട് ചെയ്യുന്നതല്ലല്ലോ)
ഒടുവിൽ നീയെന്നോട് ചോദിക്കും ഭ്രാന്ത് പൂക്കുന്നത് കണ്ടിട്ടുണ്ടോ എന്ന്…
നിന്റെ ഊറ്റം കൊള്ളുന്ന പൊട്ടിച്ചിരിയിൽ നിന്റെ അരക്കെട്ടിന്റെ ചടുലതകൾ എന്നിൽ തിമർത്ത് നീ വീണ്ടും എന്റെ തലച്ചോറിന്റെ ചില്ലുഗ്ളാസ്സുകൾ എറിഞ്ഞു പൊട്ടിക്കും..
( എനിക്കറിയാം…നീയിതൊന്നും വിശ്വസിക്കില്ലെന്ന് )
നിന്റെ വെന്നിക്കൊടി നാട്ടിയാലുടനെ നീയെന്നിൽ നിന്നപ്രത്യക്ഷനാകും…അതോടെ നീ ബാക്കി വച്ചു പോയ ഓരോ ശൂന്യതയിലും നീരാളികൾ പിടഞ്ഞു പുളഞ്ഞ് അർബുദം പടരുന്നത് പോലെ എന്റെ ഭ്രാന്തിന്റെ ചില്ലകൾ പൂക്കും…
(നീയതറിയേണ്ടതില്ലല്ലോ)
അയ്യോ…ഞാനെന്റെ “ഇന്ന്”കൾ മായ്ക്കാൻ വച്ചിരുന്ന മഷിപ്പച്ച ആരാണ് എടുത്ത് ദൂരേക്ക് കളഞ്ഞത്?
എനിക്കിനി എന്റെ “ഇന്ന്”കൾ മായ്ക്കാൻ കഴിയില്ലല്ലോ…

കവയത്രി : ഡോക്ടർ എസ് ഷോളി
അധ്യാപിക , ജി എം എച് എസ് എസ് വർക്കല
-
Kerala3 months ago
വീണ ജോർജിനെ മാറ്റണം; ജനങ്ങൾക്ക് വേണ്ടിയാണ് പറയുന്നതെന്ന് ഡോ. എസ്.എസ്. ലാൽ
-
Kerala2 months ago
കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസ്: മുഖ്യപ്രതി സതീഷ്കുമാർ ഒരു കോടി രൂപ നൽകിയെന്ന് വെളിപ്പെടുത്തലുമായി ജ്വല്ലറി ഉടമ
-
Kerala3 months ago
ഗണേഷ്കുമാർ ആറ് മാസം തടവിൽ പാർപ്പിച്ചു; സോളാർ കേസിലെ പരാതിക്കാരിയുടെ വെളിപ്പെടുത്തൽ
-
Featured2 months ago
‘സർക്കാരിനെതിരെ വിധിയെഴുതി വിദ്യാർത്ഥികളും’; എംജി സർവകലാശാല തിരഞ്ഞെടുപ്പിൽ കെഎസ്യു മുന്നേറ്റം
-
News2 months ago
പിറന്നാൾ ദിനത്തിൽ കുഞ്ഞിന് വ്യത്യസ്തമായൊരു സമ്മാനമൊരുക്കി മാതാവ്
-
Palakkad1 month ago
പാലക്കാട് ജില്ലയിലെ ക്യാമ്പസുകളിൽ കെഎസ്യു തേരോട്ടം
-
Kottayam2 days ago
അല് മുക്താദിര് ജ്വല്ലറിയെക്കുറിച്ചുള്ള കള്ള പ്രചാരണം:
നിയമനടപടി സ്വീകരിക്കുമെന്ന് സംഘടന -
Kerala1 month ago
പങ്കാളിത്ത പെൻഷൻ ഉടൻ പിൻവലിക്കണം; സെക്രട്ടേറിയറ്റ് അസോസിയേഷൻ
You must be logged in to post a comment Login