Connect with us
48 birthday
top banner (1)

Featured

ഇന്ത്യാ മുന്നണി കാഴ്ചക്കാരാകില്ല:
എൻ.കെ. പ്രേമചന്ദ്രൻ എംപി

Avatar

Published

on

ഇന്ത്യാ മുന്നണിയിലെ ഇടതുപക്ഷ ഘടകകക്ഷിയായ റവല്യൂഷണറി സോഷ്യലിസ്റ്റ് പാർട്ടി കേന്ദ്ര സെക്രട്ടേറിയറ്റ് അംഗവും പാർലമെന്ററി പാർട്ടി നേതാവും സൻസദ് മഹാരത്ന പുരസ്കാരം നേടിയ പാർലമെന്റേറിയനുമായ അഡ്വ. എൻ. കെ. പ്രേമചന്ദ്രനുമായി ഡെപ്യൂട്ടി എഡിറ്റർ സി.പി. രാജശേഖരൻ നടത്തിയ അഭിമുഖം.

Advertisement
inner ad

? പതിനെട്ടാം ലോക്സഭാ തെരഞ്ഞെടുപ്പ് ഫലത്തെ എങ്ങനെ വിലയിരുത്തുന്നു.

ഇന്ത്യയിലെ ജനങ്ങൾ ദേശീയ തലത്തിൽ ഭരണമാറ്റം പ്രതീക്ഷിക്കുന്നു എന്ന വ്യക്തമായ സന്ദേശമാണു ഈ തെരഞ്ഞെടുപ്പ് നൽകുന്ന വലിയ പാഠം. സാങ്കേതികമായി എൻഡിഎ സഖ്യത്തിനു കേവലഭൂരിപക്ഷം അവകാശപ്പെടാം. പക്ഷേ, 2019ൽ 303 സീറ്റുമായി ഒറ്റയ്ക്കു ഭുരിപക്ഷം നേടിയ ബിജെപിക്ക് ഇക്കുറി 240 സീറ്റ് മാത്രമാണു ലഭിച്ചത്. കേവല ഭൂരിപക്ഷമെത്താൻ 33 സീറ്റിന്റെ കുറവ്. നതീഷ് കുമാറിന്റെയും ചന്ദബ്രാബു നായിഡുവിന്റെയും സമ്മർദത്തിനു വഴങ്ങി മാത്രമേ ഇനി നരേന്ദ്ര മോദിക്കു ഭരിക്കാൻ കഴിയൂ.

? കൂറുമാറ്റത്തിനു പ്രസിദ്ധി നേടിയ നിതീഷ് കുമാറിനെ നരേന്ദ്ര മോദി എത്രത്തോളം വിശ്വസിക്കും.

Advertisement
inner ad

നിതീഷ് കുമാർ പണ്ടും എൻഡിഎ സഖ്യത്തിലുണ്ടായിരുന്നു. നരേന്ദ്ര മോദിയോടുള്ള എതിർപ്പ് മൂലം സഖ്യം വിട്ടയാളാണ്. ബിഹാർ മുഖ്യമന്ത്രിയാകാൻ എട്ടു തവണ അദ്ദേഹം കൂറുമാറിയിട്ടുണ്ട്. ലോക്സഭയിൽ 12 സീറ്റുള്ള ജെഡിയു നിർണായക ശക്തിയാണ്. ചെറുകക്ഷികളിൽപ്പെട്ട 93 എംപിമാർ വേറേയുമുണ്ട്. അതെല്ലാം നരേന്ദ്ര മോദിയുടെ മൂന്നാമൂഴത്തിനുള്ള വെല്ലുവിളിയാണ്.

Advertisement
inner ad

? ഇന്ത്യാ സഖ്യത്തിന് 233 സീറ്റ്. ഒരു ബദൽ സർക്കാരുണ്ടാക്കാനുള്ള സാധ്യത എത്രത്തോളമുണ്ട്.

കൂറുമാറ്റവും കുതിരക്കച്ചവടവും പ്രോത്സാഹിപ്പിക്കാതെ ജനങ്ങൾ നൽകിയ പിന്തുണ ബഹുമാനിക്കുകയാണ് ഞങ്ങൾ ചെയ്യാൻ പോകുന്നത്. ഉത്തരവാദിത്വമുള്ള ശക്തമായ പ്രതിപക്ഷമായി ഇന്ത്യാ സഖ്യം നിലകൊള്ളും. തെരഞ്ഞെടുപ്പിനു ശേഷം സഖ്യത്തിന്റെ സാരഥികൾ എടുത്തിട്ടുള്ള രാഷ്ട്രീയ നിലപാടാണത്. അടുത്ത അഞ്ചു വർഷവും ഇന്ത്യാ സഖ്യം പ്രതിപക്ഷത്തു തന്നെ ഇരിക്കും എന്നല്ല അതിനർഥം. ദേശീയ രാഷ്ട്രീയത്തിൽ ഇന്ത്യാ സഖ്യം വെറും കാഴ്ചക്കാരായിരിക്കില്ല. അസ്ഥിരത മൂലം എൻഎഡിഎ സഖ്യത്തിന് ദീർഘകാലം തുടരാനാവില്ല. സഖ്യം തകരാനുള്ള എല്ലാ സാധ്യതയുമുണ്ട്. അവർക്കു ഭൂരിപക്ഷം നഷ്‌ടപ്പെട്ട് ഭരണ പ്രതിസന്ധി ഉണ്ടാകുന്നപക്ഷം, ബദൽ സർക്കാരുണ്ടാക്കാൻ ഇന്ത്യാ മുന്നണിക്കു കഴിയും. അതു സംഭവിക്കുമെന്നു തന്നെയാണ് ഞങ്ങളുടെ ഉറച്ച വിശ്വാസം. മോദിക്കു ബദലാകുമോ

? മോദിയുടെ ഗ്യാരന്റിയിൽ ജനങ്ങൾക്കു വിശ്വാസമില്ലാതായെന്നു കരുതാമോ.

Advertisement
inner ad

പതിമൂന്ന് വർഷം ഗുജറാത്ത് മുഖ്യമന്ത്രിയും 10 വർഷം ഇന്ത്യയുടെ പ്രധാനമന്ത്രിയുമായിരുന്നു മോദി. ഈ കാലയളവിൽ രണ്ടിടത്തും അദ്ദേഹത്തിനു വ്യക്തമായ ഭൂരിപക്ഷമുണ്ടായിരുന്നു. ഇപ്പോഴതില്ല. ഉറച്ച ഭൂരിപക്ഷമുണ്ടായിരുന്ന കാലയളവിൽ പറഞ്ഞതൊന്നും നടപ്പാക്കാൻ കഴിയാത്ത ആളായിരുന്നു നരേന്ദ്ര മോദി. അപ്പോൾപ്പിന്നെ ഒരു ന്യൂനപക്ഷ സർക്കാരിന് എന്തു ഗ്യാരന്റിയാണ് ഉറപ്പാക്കാൻ കഴിയുക.

Advertisement
inner ad

?ഇന്ത്യാ സഖ്യത്തിന്റെ വിജയം ഭരണഘടന സംരക്ഷിക്കാൻ സഹായിച്ചെന്നു കരുതാമോ

നമ്മുടെ ഭരണഘടനയും ജനാധിപത്യവും അതിശക്തമായ വെല്ലുവിളി നേരിട്ട കാലഘട്ടമാണു കടന്നു പോയത്. ന്യൂനപക്ഷങ്ങളെ ഭയപ്പെടുത്തിയും ഭൂരിപക്ഷ സമുദായങ്ങളെ പ്രീണിപ്പിച്ചുമാണ് കഴിഞ്ഞ പത്തു വർഷവും നരേന്ദ്ര മോദി രാജ്യം ഭരിച്ചത്. ഭീഷണിയും മതപരമായ വിഭജനവും വിവേചനവും രാജ്യത്തെ സാധാരണക്കാരെ വല്ലാതെ ഭയപ്പെടുത്തി. അതാണ് ഇന്ത്യാ സഖ്യത്തെ ഭൂരിപക്ഷത്തിനടുത്തെത്തിച്ചത്. അതു തിരിച്ചറിഞ്ഞതു കൊണ്ടാകണം, സത്യപ്രതിജ്ഞയ്ക്കു തൊ‌ട്ടുമുൻപ് നരേന്ദ്ര മോദി ഭരണഘടനയെ തൊട്ടു വണങ്ങിയത്. അതൊരു വലിയ മാറ്റമാണ്.

? കോൺഗ്രസ് മുക്തഭാരതമെന്ന നരേന്ദ്ര മോദിയുടെ സ്വപ്നത്തിന് ഇനി പ്രസക്തിയുണ്ടോ.

Advertisement
inner ad

ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ ഫലിതമാണ് കോൺഗ്രസ് ഇല്ലാത്ത ഭാരതം എന്നത്. നരേന്ദ്ര മോദിക്കല്ലാതെ അങ്ങനെ ഒരു സ്വപ്നം ആർക്കുമുണ്ടാകുമെന്നു തോന്നുന്നില്ല. ഇന്ത്യയുടെ എല്ലാ മുക്കിലും മൂലയിലും കോൺഗ്രസിന്റെ വിത്തുണ്ട്. പൊട്ടിക്കിളിക്കാനുള്ള വെള്ളവും വളവും കിട്ടേണ്ട താമസം, അതു കിളിർത്തു പൊന്തുക തന്നെ ചെയ്യും. 1977ൽ അടിയന്തിരാവസ്ഥയ്ക്കു ശേഷം കോൺഗ്രസിനെ എഴുതിത്തള്ളിയ ഒരുപാടു പോരുണ്ട്. പിന്നീട് എത്രയോ തവണ കോൺഗ്രസ് അധികാരത്തിൽ തിരിച്ചെത്തി. ഇനിയും അതിന് സാധ്യത ഏറെയാണ്.

? ഇടതുപക്ഷ പ്രസ്ഥാനങ്ങൾക്ക് കോൺഗ്രസിനോടുള്ള അകലം കുറയുകയാണെന്നു കരുതാമോ

Advertisement
inner ad

നെഹറൂവിയൻ സോഷ്യലിസ്റ്റ് ആശയങ്ങളോട് ആഭിമുഖ്യം പുലർത്തുന്നതാണ് ഇന്ത്യയിലെ കമ്യൂണിസ്റ്റുകാരുടെ രീതി. പഴയകാല സോവ്യറ്റ് സോഷ്യലിസ്റ്റ് ആശയങ്ങൾ ഇഷ്ടപ്പെട്ടവർ. അതിൽ ചില നയവ്യതിയാനങ്ങൾ സംഭവിച്ചപ്പോളാണ് ഇടതു പാർട്ടികൾ കോൺഗ്രസിനെ എതിർത്തത്. എന്നാലിപ്പോൾ സാധാരണ ജനങ്ങളുടെ പക്ഷത്തു നിന്ന്, ജനാഭിലാഷങ്ങൾ നിറവേറ്റാൻ പര്യാപ്തമായ പാർട്ടിയായി ഇന്ത്യൻ നാഷണൽ കോൺഗ്രസ് മാറി. ഇടതുപക്ഷത്തിന്റെ ആശയഭിലാഷങ്ങളെ മാനിക്കാൻ ആ പാർട്ടി സന്നദ്ധമാണ്. വർഗീയ ഫാസിസ്റ്റ് ശക്തികൾ ഉയർത്തുന്ന വെെല്ലുവിളി ഒറ്റയ്ക്കു നേരിടാനുള്ള ശേഷി ഇടതുപക്ഷങ്ങൾക്കില്ല. കോൺഗ്രസിനൊപ്പം നിന്ന്, മതേതര ജനാധിപത്യ മൂല്യങ്ങൾ സംരക്ഷിക്കുകയാണ് ഇടതുപക്ഷത്തിന്റെ വഴി. സിപിഐ എം അടക്കം ഈ വഴിക്കാണ് ആലോചിക്കുന്നതും അനുഗമിക്കുന്നതും.

Advertisement
inner ad

? തെരഞ്ഞെടുപ്പിലെ ഈ ചരിത്ര വിധി രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയുടെ വിജയമല്ലേ. ദേശീയ രാഷ്ട്രീയത്തിൽ രാഹുൽ ഗാന്ധി ബലിഷ്ഠമായ അടിത്തറ ഇട്ടെന്നു പറയാമോ.

സംഘപരിവാർ സംഘങ്ങളും ഫാസിസ്റ്റ് ഭരണകൂ‌ടവും ചില ദേശീയ മാധ്യമങ്ങളും ഒരിക്കൽ എഴുതിത്തള്ളിയ നേതാവായിരുന്നു രാഹുൽ ഗാന്ധി. അവി‌ടെ നിന്നാണ് ഒരു ഫീനിക്സ് പക്ഷിയെ പോലെ രാഹുൽ ഗാന്ധി പറന്നുയർന്നത്. 2014ലെയും 2019ലെയും രാഹുൽ ഗാന്ധി ആയിരുന്നില്ല 2024ലെ രാഹുൽ ഗാന്ധി. ഈ തെരഞ്ഞെടുപ്പ് കാലത്ത് ഏറ്റവും കൂടുതൽ പരാമർശിക്കപ്പെട്ട നേതാവാണ് അദ്ദേഹം. അതിനു പിന്നിൽ രാഹുൽ ഗാന്ധിയുടെ അതികഠിനമായ അധ്വാനമുണ്ട്. ആവേശവും ആർജവവുമുണ്ട്. കന്യാകുമാരി മുതൽ കശ്മീർ വരെ രാഹുൽ ഗാന്ധി നടത്തിയ ഭാരത് ജോഡോ പദയാത്രയും മണിപ്പൂരിലെ തൗബൽ മുതൽ മുംബൈ വരെ നടത്തിയ ഭാരത് ജോഡോ ന്യായ് യാത്രയും ഐതിഹാസികമായ ജനസമ്പർക്ക പരിപാടികളായിരുന്നു. ഈ പരിപാടിയിലൂടെ രാഹുൽ ഗാന്ധിക്ക് ഇന്ത്യയിലെ ജനങ്ങളുടെ മനസിൽ ഇടം കിട്ടി. അതാണു കോൺഗ്രസിന് നൂറ് സീറ്റ് നേടിക്കൊടുത്തത്. ഇന്ത്യാ സഖ്യത്തെ ഐതിഹാസിക വിജയത്തിലെത്തിച്ചത്.

Advertisement
inner ad

? രാഹുൽ ഗാന്ധിയുടെ രാഷ്‌ട്രീയ കാഴ്ചപ്പാടുകളോട് ഇടതു പാർട്ടികളുടെ സമീപനം എന്തായിരിക്കും.

പറഞ്ഞല്ലോ, നെഹറൂവിയൻ സോഷ്യലിസ്റ്റ് ആശയങ്ങളിലൂടെയാണ് കോൺഗ്രസ് ഇപ്പോൾ സഞ്ചരിക്കുന്നത്. അതിനു കാരണക്കാരൻ രാഹുൽ ഗാന്ധി തന്നെയാണ്. ഇടതു പക്ഷ പാർട്ടികളെ വിശ്വാസത്തിലെടുത്തു തന്നെയാണ് അദ്ദേഹം മുന്നോട്ടു പോകുന്നത്. ദേശീയ തലത്തിൽ ഇടതു പാർട്ടികളെല്ലാം രാഹുൽ ഗാന്ധിക്കൊപ്പമാണ്. കേരളത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും അദ്ദേഹത്തെ പിന്തുണയ്ക്കുന്നവരും മാത്രമാണ് രാഹുൽ ഗാന്ധിക്കെതിരേ സംസാരിക്കുന്നത്. അതവരുടെ അല്പത്തമായി കണ്ടാൽ മതി.

? നരേന്ദ്ര മോദിക്കു യോജിച്ച ബദലാണ് രാഹുൽ ഗാന്ധി എന്നു പറയാമോ.

Advertisement
inner ad

2014ലും 19ലും കോൺഗ്രസിനെ നയിച്ചത് രാഹുൽ ഗാന്ധി ആയിരുന്നു. അന്നൊന്നും രാഹുൽ ഗാന്ധിയെ ഒരു ദേശീയ നേതാവായോ മോദിക്കു ബദലായോ അംഗീകരിക്കാൻ പലരും തയാറായില്ല. എന്നാൽ ഇന്ന് അതല്ല സ്ഥിതി. തമിഴ്നാട്ടിലെ ഡ്രാവിഡ പാർട്ടികളും പശ്ചിമ ബംഗാളിലെ തൃണമുൽ കോൺഗ്രസും ഡൽഹിയിലെയും പഞ്ചാബിലെയും ആം ആദ്മി പാർട്ടിയും മഹാരാഷ്ട്രയിലെ എൻസിപിയും ശിവസേനയും യുപിയിലെ സമാദ് വാദി പാർട്ടിയുമൊക്കെ രാഹുൽ ഗാന്ധിയെ നേതാവായി അംഗീകരിക്കുന്നു. ഇന്ത്യാ സഖ്യത്തിന്റെ രൂപീകരണ ഘട്ടത്തിൽ ഒപ്പമുണ്ടായിരുന്ന നിതീഷ് കുമാറും ഒഡിശയിലെ നവീൻ പട്നായിക്കും കർണാടകത്തിലെ ജനതാ ദൾ എസും ഇന്ത്യാ സഖ്യത്തിന്റെ ഭാഗമാകാൻ യോഗ്യരായ കക്ഷികളായിരുന്നു. ഇവർ കൂടി ഉണ്ടായിരുന്നെങ്കിൽ 300-350 സീറ്റുകൾ നേടി ഇന്ത്യാ സഖ്യം അധികാരത്തിലെത്തുമായിരുന്നു. ഇനിയും അതിന് സാധ്യത ഏറെയുണ്ട്.

Advertisement
inner ad

? കേരളത്തിൽ ബിജെപി ശക്തി പ്രാപിക്കുന്നു എന്നതിന്റെ സൂചനയാണോ തൃശൂരിലെ വിജയവും ഉയർന്ന വോട്ടിങ് ശതമാനവും.

സംസ്ഥാനത്തെ 11 നിയമസഭാ നിയോജക മണ്ഡലങ്ങളിൽ ബിജെപി ഒന്നാം സ്ഥാനത്തെത്തിയത് അതിശയിപ്പിക്കുന്നതാണ്. അതിന്റെ കാരണം യുഡിഎഫ് നല്ലവണ്ണം പരിശോധിക്കും. ഇടതു ചേരിയിൽ നിന്നുള്ള അതിശക്തമായ അടിയൊഴുക്കാണ് ബിജെപിക്ക് ഈ നേട്ടമുണ്ടാക്കി കൊടുത്തതതെന്ന് സിപിഎം നേതൃത്വം പോലും സമ്മതിക്കുന്നു. തൃശൂരിൽ സുരേഷ് ഗോപി വിജയിച്ചത് അദ്ദേഹത്തിന്റെ താരത്തിളക്കവും സിപിഎം സഹായവും കൊണ്ടാണ്. തൃശൂർ പൂരം നടക്കുന്ന സ്ഥലത്തിന്റെ വാടക ഗണ്യമായി വർധിപ്പിച്ച് വിശ്വാസപരമായ വികാരത്തെ എതിരാക്കിയതും, പോലീസ് ഉദ്യോഗസ്ഥരെ ഉപയോഗിച്ച് കേരളത്തിന്റെ സാംസ്കാരിക പൈതൃകം എന്ന് വിശേഷിപ്പിക്കുന്ന തൃശൂർ പൂരം അലങ്കോലമാക്കിയതും, ഒരു മാധ്യമപ്രവർത്തകയുടെ തോളത്ത് കൈവച്ചതിന്റെ പേരിൽ സുരേഷ് ഗോപിക്കെതിരെ ലൈംഗികാതിക്രമത്തിന് ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്തതും ഉൾപ്പെടെയുള്ള നടപടികൾ ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് ജയിക്കാനുള്ള കളമൊരുക്കുകയായിരുന്നു.
ഇ പി ജയരാജൻ- പ്രകാശ് ജാവേദ്കർ കൂടിക്കാഴ്ച ഇതിനെല്ലാം പ്രേരകമായി എന്നതും വസ്തുതയാണ്. തിരുവനന്തപുരം, ആറ്റിങ്ങൽ, പത്തനംതിട്ട, ആലപ്പുഴ, പാലക്കാട്, കണ്ണൂർ എന്നിവിടങ്ങളിലും സിപിഎമ്മിൽ വോട്ട് ചോർച്ച സംഭവിച്ചു. അവിടെയെല്ലാം ബിജെപിക്കാണ് അതു ഗുണം ചെയ്തത്. തെരഞ്ഞെടുപ്പിനു മുൻപേ രൂപപ്പെട്ട രാഷ്ട്രീയ അഡ്ജസ്റ്റ്മെന്റായിരുന്നു അത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും മുഖ്യമന്ത്രി പിണറായി വിജയനും തമ്മിലുണ്ടാക്കിയ രഹസ്യ അജൻഡ. അത് സംസ്ഥാനത്തെമ്പാടും നല്ലവണ്ണം വർക്ക് ചെയ്തു. അതിന്റെ ഫലമാണ് ബിജെപിയുടെ വോട്ട് വിഹിതം 19 ശതമാനത്തിലേക്ക് കുതിച്ചുയർന്നതും സിപിഎം ചരിത്ര തോൽവിയിലേക്കു വീണതും. ഈ യാഥാർഥ്യം തിരിച്ചറിയാൻ സിപിഎമ്മിലെ സാധാരണ പ്രവർത്തകർക്കു കഴിയുന്നില്ലെങ്കിൽ പശ്ചിമബംഗാളിലെ ഗതിയാവും ഇവിടെയും അവർക്കു സംഭവിക്കുക.

Advertisement
inner ad
Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

Featured

സൂരജ് വധക്കേസ്; ടി.പി. ചന്ദ്രശേഖരൻ വധക്കേസ് പ്രതി ടി.കെ. രജീഷ് ഒന്നാംപ്രതി; മുഖ്യമന്ത്രിയുടെ പ്രസ്സ് സെക്രട്ടറിയുടെ സഹോദരൻ ഉൾപ്പെടെ സിപിഎമ്മുകാർ കുറ്റക്കാരന്ന് കോടതി

Published

on

കണ്ണൂര്‍: കണ്ണൂരിൽ ബി.ജെ.പി പ്രവര്‍ത്തകന്‍ സൂരജിനെ വെട്ടിക്കൊന്ന കേസില്‍ ടിപി പ്രതിയും മുഖ്യമന്ത്രിയുടെ പ്രസ്സ് സെക്രട്ടറിയുടെ സഹോദരൻ ഉൾപ്പെടെ സി.പി.എമ്മുകാർ കുറ്റക്കാരെന്ന് കോടതി. തലശ്ശേരി ജില്ലാ സെഷന്‍സ് കോടതിയാണ് ഇവരെ കുറ്റക്കാരെന്ന് വിധിച്ചത്. പത്താം പ്രതിയെ തെളിവില്ലെന്ന് കണ്ട് വെറുതെ വിട്ടു. ടി.പി. ചന്ദ്രശേഖരൻ വധക്കേസ് പ്രതി ടി.കെ. രജീഷാണ് നിലവില്‍ ഒന്നാംപ്രതി. മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി പി.എം. മനോജിന്‍റെ സഹോദരന്‍ മനോരാജ് നാരായണന്‍ അഞ്ചാം പ്രതിയാണ്.

രണ്ട് പ്രതികള്‍ വിചാരണക്കിടെ മരണപ്പെട്ടിരുന്നു. എന്‍.വി. യാഗേഷ്, കെ ഷംജിത്ത്, നെയ്യോത്ത് സജീവന്‍, പണിക്കന്‍റവിട വീട്ടില്‍ പ്രഭാകരന്‍, പുതുശേരി വീട്ടില്‍ കെ.വി പത്മനാഭന്‍, മനോമ്ബേത്ത് രാധാകൃഷ്ണന്‍, നാഗത്താന്‍കോട്ട പ്രകാശന്‍ എന്നിവരാണ് ശിക്ഷിക്കപ്പെട്ട മറ്റുള്ളവര്‍. കൊലപാതകം, ഗൂഢാലോചന തുടങ്ങിയവയാണ് കുറ്റങ്ങള്‍. നേരത്തെ ഒന്നാം പ്രതിയായിരുന്ന പി.കെ ഷംസുദ്ദീനും പന്ത്രണ്ടാം പ്രതി ടി.പി രവീന്ദ്രനും വിചാരണക്കിടെ മരണപ്പെട്ടിരുന്നു.

Advertisement
inner ad

2005 ഓഗസ്റ്റ് ഏഴിന് രാവിലെയാണ് മുഴപ്പിലങ്ങാട് ടെലിഫോണ്‍ എക്സ്ചേഞ്ചിന് മുന്നിലിട്ട് സൂരജിനെ വെട്ടിക്കൊന്നത്. സി.പി.എം വിട്ട് ബി.ജെ.പിയില്‍ ചേര്‍ന്നതിനാണ് കൊലപ്പെടുത്തിയത് എന്നാണ് കേസ്. 19 വര്‍ഷത്തെ നിയമപോരാട്ടത്തിന് ശേഷമാണ് വിധി വരുന്നത്. ഓട്ടോയിലെത്തിയ പ്രതികള്‍ ബോംബെറിഞ്ഞ ശേഷം വെട്ടിക്കൊല്ലുകയായിരുന്നു. സംഭവത്തിന് ആറുമാസം മുമ്ബും സൂരജിനെ കൊല്ലാന്‍ ശ്രമിച്ചിരുന്നു. അന്ന് കാലിനാണ് വെട്ടേറ്റത്. തുടര്‍ന്ന് ആറുമാസം കിടപ്പിലായി. കൊല്ലപ്പെടുമ്പോൾ 32 വയസ്സായിരുന്നു.

Advertisement
inner ad
Continue Reading

Featured

കെ.ഇ. ഇസ്മയിലിനെതിരെ നടപടിയെടുത്ത് സി.പി.ഐ; ആറുമാസത്തേക്ക് സസ്‌പെൻഷൻ

Published

on

തിരുവനന്തപുരം: മുതിർന്ന നേതാവ് കെ.ഇ. ഇസ്മയിലിനെതിരെ നടപടിയെടുത്ത് സി.പി.ഐ. പി. രാജുവിന്റെ മരണത്തിന് പിന്നാലെ കെ.ഇ. ഇസ്മയില്‍ നടത്തിയ പരസ്യ പ്രതികരണങ്ങള്‍ക്കാണ് പാർട്ടി നടപടി. ആറുമാസത്തേക്കാണ് സസ്‌പെൻഷൻ. സി.പി.ഐ ജില്ലാ കൗണ്‍സില്‍ ചേർന്നാണ് നടപടി സ്വീകരിച്ചത്.

പി. രാജുവിന് പാർട്ടി നടപടിയില്‍ വിഷമമുണ്ടായിരുന്നുവെന്നായിരുന്നു മാധ്യമങ്ങളോട് ഇസ്മയില്‍ നടത്തിയ പ്രതികരണം. തുടർന്ന് സി.പി.ഐ ഇസ്മയിലിനോട് വിശദീകരണം തേടുകയുണ്ടായി.കെ.ഇ. ഇസ്മയിലിനെതിരെ സി.പി.ഐ എറണാകുളം ജില്ലാ കമ്മിറ്റി പരാതിയും നല്‍കുകയുണ്ടായി.മുൻ ദേശീയ എക്‌സിക്യൂട്ടീവ് അംഗമായിരുന്ന ഇസ്മയില്‍ ഇപ്പോള്‍ പാലക്കാട് ജില്ലാ കൗണ്‍സിലിലെ ക്ഷണിതാവാണ്.

Advertisement
inner ad

സാമ്ബത്തിക തിരിമറി നടത്തി എന്ന ആരോപണത്തിന് പിന്നാലെയാണ് പി. രാജുവിനെതിരെ പാർട്ടി നടപടിയെടുത്തത്. എന്നാല്‍ കുറ്റക്കാരനല്ലെന്ന് കണ്ടെത്തിയിട്ടും പാർട്ടി നടപടി പിൻവലിച്ചില്ല. ഇക്കാര്യം പാർട്ടി പുനഃപരിശോധിക്കുമെന്നായിരുന്നു പ്രതീക്ഷയെന്നും കെ.ഇ. ഇസ്മയില്‍ പ്രതികരണത്തില്‍ വ്യക്തമാക്കിയിരുന്നു.

പി.രാജുവിനെ ചിലർ വേട്ടയായിരുന്നുവെന്നായിരുന്നു അദ്ദേഹത്തിന്റെ ആരോപണം. പി.രാജുവിന്റെ സംസ്‌കാരചടങ്ങില്‍ പോലും ആരും പങ്കെടുത്തില്ലെന്നും അദ്ദേഹം പ്രതികരിക്കുകയുണ്ടായി. ഫെബ്രുവരി 27നാണ് പി. രാജു അന്തരിച്ചത്. അർബുദം ബാധിച്ച്‌ ദീർഘനാളായി ചികിത്സയിലായിരുന്നു.

Advertisement
inner ad
Continue Reading

Featured

എസ്ബിഐ ജീവനക്കാരിയെ ബാങ്കിൽ കയറി ഭർത്താവ് വെട്ടിപ്പരിക്കേല്‍പ്പിച്ചു

Published

on

കണ്ണൂർ: എസ്ബിഐ ജീവനക്കാരിയെ ഭർത്താവ് ബാങ്കിൽ കയറി വെട്ടിപ്പരിക്കേല്‍പ്പിച്ചു. തളിപ്പറമ്പ് പൂവം എസ്ബിഐ ശാഖയിലെ ജീവനക്കാരി അനുപമക്കാണ് ഗുരുതരമായി പരിക്കേറ്റത്. ഭർത്താവ് അനുരൂപ് അറസ്റ്റിലായി. ബാങ്കില്‍ കയറിയാണ് പ്രതി ഭാര്യയെ വെട്ടിയത്.

ഇന്ന് ഉച്ചയ്ക്ക് 3.30ഓടെയാണ് സംഭവം. ബാങ്കില്‍ എത്തിയ അനുരൂപ് ഭാര്യയെ പുറത്തേക്ക് വിളിക്കുകയായിരുന്നു. സംസാരിക്കുന്നതിനിടെ പ്രകോപിതനായ ഇയാള്‍ കയ്യില്‍ കരുതിയ കത്തി ഉപയോഗിച്ച്‌ വെട്ടുകയായിരുന്നു. വെട്ടേറ്റ് ബാങ്കിനകത്ത് ഓടിക്കയറിയ അനുപമ പാൻട്രിയില്‍ കയറി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പിന്നാലെയെത്തി വീണ്ടും വെട്ടുകയായിരുന്നു. കുടുംബ പ്രശ്നമാണ് അക്രമത്തിന് കാരണമെന്നാണ് പ്രാഥമിക വിവരം. സ്വകാര്യ കാർ വില്‍പ്പനശാലയിലെ ജീവനക്കാരനാണ് അനുരൂപ്.

Advertisement
inner ad
Continue Reading

Featured