Connect with us
48 birthday
top banner (1)

Featured

ഇന്ധന സെസിലെ 45 കോടി ഖജനാവിലെത്തിയില്ല:
കണക്കുകളിൽ പൊരുത്തക്കേട്, സർക്കാർ കുരുക്കിൽ

Avatar

Published

on

തിരുവനന്തപുരം: സാമൂഹ്യ സുരക്ഷ പെൻഷൻ നൽകാനായി സംസ്ഥാന സർക്കാർ പിരിച്ചെടുത്ത ഇന്ധന സെസിൽ 45 കോടിയോളം രൂപ ഖജനാവിലെത്തിയില്ല. നികുതി വകുപ്പും ഇന്ധന കമ്പനികളും നൽകിയ കണക്കുകളിലാണ് കോടികളുടെ വ്യത്യാസം കാണുന്നത്.  ഏപ്രിൽ മുതൽ ജൂൺ വരെ പിരിച്ചെടുത്ത സെസ് 197.8 കോടിയെന്ന് സംസ്ഥാന സർക്കാർ പറയുമ്പോൾ പൊതുമേഖല ഇന്ധന കമ്പനികളുടെ കണക്കിൽ അത് 242.75 കോടി രൂപയാണ്.

Advertisement
inner ad


വലിയ വിമർശനങ്ങൾക്കും പ്രതിഷേധങ്ങൾക്കും ഇടയാക്കിയ സർക്കാർ തീരുമാനമായിരുന്നു സാമൂഹ്യ സുരക്ഷ പെൻഷൻ നൽകാനായി ഇന്ധന സെസ് ഏർപ്പെടുത്തിയത്. ഒരോ ലിറ്റർ പെട്രൊളിനും ഡീസലിനും രണ്ട് രൂപ വീതമാണ് സർക്കാർ പിരിച്ചെടുക്കുന്ന സെസ്.. 2023 ഏപ്രിൽ ഒന്ന് മുതൽ 2023 ജൂൺ 30 വരെ അതായത് മൂന്ന് മാസക്കാലം സെസ് ഇനത്തിൽ സർക്കാരിന് ലഭിച്ചത് 197.8 കോടി രൂപയെന്ന് സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പ് പറയുന്നു.വിവരാവകാശ രേഖ പ്രകാരം സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പിന്റെ കണക്കുകൾ ഇപ്രകാരമാണ്: ഏപ്രിൽ – 7.44 കോടി, മെയ് – 84.76 കോടി, ജൂൺ – 105.6 കോടി,
ആകെ – 197.8 കോടി. എന്നാൽ പൊതുമേഖല എണ്ണക്കമ്പനികളിൽ നിന്ന് ലഭിച്ച വിവരവകാശ മറുപടിയിൽ, സെസ് ഇനത്തിൽ സർക്കാരിന് നൽകിയത് 242.75 കോടി രൂപയെന്ന് വ്യക്തമാക്കുന്നു.

ഏപ്രിലിൽ – 75.95 കോടി, മെയ് മാസം 89. 32 കോടി, ജൂണിൽ – 77.48 കോടി രൂപ. ആകെ 242.75 കോടി രൂപ എന്നിങ്ങനെയാണ് കണക്ക്. അതായത്, സർക്കാരിൻ്റെ കണക്കുമായി 44 കോടി 95 ലക്ഷം രൂപയുടെ വ്യത്യാസം. ഈ രൂപ എവിടെപ്പോയെന്നതാണ് ചോദ്യം.
ഇതിന് പുറമെ ജൂലൈ മാസത്തിൽ പെട്രോൾ വിൽപ്പനയിൽ നിന്ന് 37.42 കോടിയും ഡീസൽ വിൽപ്പനയിൽ നിന്ന് 35.98 കോടിയുമടക്കം 73 കോടി 40 ലക്ഷം രൂപ പിരിച്ചെടുത്തതായും എണ്ണ കമ്പനികൾ വ്യക്തമാക്കുന്നു. മാസാടിസ്ഥാനത്തിലാണ് എണ്ണക്കമ്പനികൾ സർക്കാരിന് സെസ് തുക കൈമാറുന്നത്.ഏപ്രിൽ, മെയ്, ജൂൺ, ജൂലൈ മാസങ്ങളിൽ വിറ്റഴിച്ച പെട്രൊളിൻ്റെയും ഡീസലിൻ്റെയും അളവും എണ്ണക്കമ്പനികളിൽ നിന്ന് ലഭ്യമാണ്.

Advertisement
inner ad

പൊതുമേഖല എണ്ണക്കമ്പനികളായ ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ, ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാൻ പെട്രോളിയം എന്നിവയിൽ നിന്നുള്ള വിവരം മാത്രമാണ് ഇത്. അതിൽ തന്നെ 45 കോടി രൂപയുടെ അന്തരമുണ്ട്. റിലയൻസും, ടാറ്റയും, എസ്.ആറും പോലുള്ള സ്വകാര്യ എണ്ണക്കമ്പനികളിൽ നിന്നുള്ള സെസ് വിഹിതം വെറെയുണ്ട്. ഈ അന്തരം എങ്ങനെയുണ്ടായി എന്ന് വിശദീകരിക്കേണ്ടത് സംസ്ഥാന സർക്കാരാണ്. ഇതുസംബന്ധിച്ച് വിവരാവകാശ പ്രവർത്തകൻ രാജു വാഴക്കാലയാണ് വിവരങ്ങൾ ശേഖരിച്ചത്.

Advertisement
inner ad

Featured

വാഹനാപകടത്തില്‍ കോളേജ് അധ്യാപകന് ദാരുണാന്ത്യം

Published

on

പാലക്കാട്: വാഹനാപകടത്തില്‍ കോളേജ് അധ്യാപകന് ദാരുണാന്ത്യം. ഒറ്റപ്പാലം ലക്കിടി കൂട്ടുപാതയില്‍ ജീപ്പും സ്കൂട്ടറും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.ലക്കിടി നെഹ്റു കോളേജിലെ അസിസ്റ്റൻറ് പ്രൊഫസർ അക്ഷയ് ആർ മേനോൻ ആണ് മരിച്ചത്. പാലക്കാട് നിന്നും ലക്കിടിയിലെ കോളേജിലേക്ക് വരുന്നതിനിടെയാണ് അപകടം ഉണ്ടായത്. ആശുപത്രിയിലെത്തിച്ചെങ്കിലും അധ്യാപകൻ്റെ ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റുമോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനല്‍കും.

Continue Reading

Featured

അസം സ്വദേശിനിയെ കൊലപ്പെടുത്തിയ കേസില്‍ ഭർത്താവ് അറസ്റ്റില്‍

Published

on

ഇടുക്കി: ഇടുക്കി നെടുംകണ്ടത്ത് അസം സ്വദേശിനിയെ കൊലപ്പെടുത്തിയ കേസില്‍ ഭർത്താവ് അറസ്റ്റില്‍. ഷെനിച്ചർ എന്നയാളെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.ഭാര്യ ബാലേ ടുഡുവിനെ ഇയാള്‍ അടിച്ചുകൊല്ലുകയായിരുന്നു. ബാലെ ടുഡുവും ഭർത്താവും ഒരു മാസം മുമ്ബാണ് ജോലിക്കായി ഇടുക്കിയിലേക്ക് എത്തുന്നത്.

കഴിഞ്ഞ ദിവസം ഇവരുടെ സുഹൃത്ത് ഇവർ താമസിക്കുന്ന സ്ഥലത്തെത്തുകയും ഒരുമിച്ച്‌ മദ്യപിക്കുകയും ചെയ്തു. ശേഷം സുഹൃത്തും ഷെനിച്ചറും വീട്ടിലും ബാലേ ടുഡു സമീപത്തെ ഷെഡിലും കിടന്നുറങ്ങി. രാത്രിയില്‍ ഉറക്കം എഴുന്നേറ്റ ഷെനിച്ചർ ഭാര്യയെ സുഹൃത്തിനൊപ്പം ഷെഡില്‍ ഒരുമിച്ചു കണ്ടു. ഇതോടെ ഇവർ തമ്മില്‍ വഴക്കും ബഹളവുമായി. കാര്യങ്ങള്‍ അടിപിടിയിലേക്ക് എത്തിയതോടെ സുഹൃത്ത് ഓടിരക്ഷപ്പെട്ടു.

Advertisement
inner ad

ഈ സമയം ഷെനിച്ചർ കയ്യില്‍ കിട്ടിയ തടിക്കഷ്ണം ഉപയോഗിച്ച്‌ ഭാര്യയെ അടിച്ചുകൊലപ്പെടുത്തി. ഭാര്യയെ കൊലപ്പെടുത്തിയ കാര്യം ഇയാള്‍ തന്നെ തൊഴിലുടമയെ വിളിച്ച്‌ അറിയിച്ചു. പൊലീസ് സ്ഥലത്തെത്തി വിശദമായ പരിശോധനകള്‍ നടത്തി. കൊലയില്‍ മറ്റാർക്കെങ്കിലും പങ്കുണ്ടോ എന്ന കാര്യം അന്വേഷിക്കും.

Advertisement
inner ad
Continue Reading

Featured

കൊല്ലത്ത് വിദ്യാർത്ഥിയെ വീട്ടിൽക്കയറി കുത്തി കൊലപ്പെടുത്തി, അക്രമി ട്രെയിനിന് മുന്നിൽ ചാടി ജീവനൊടുക്കി

Published

on

കൊല്ലം: കോളേജ് വിദ്യാർഥിയെ വീട്ടില്‍ കയറി കുത്തിക്കൊന്നു.കൊല്ലം ഉളിയക്കോവില്‍ സ്വദേശി ഫെബിൻ ജോർജ് ഗോമസ് (21) ആണ് കൊല്ലപ്പെട്ടത്.കാറില്‍ എത്തിയ ആളാണ് ആക്രമിച്ചത് ഫാത്തിമ മാതാ കോളേജിലെ ബിസിഎ വിദ്യാർഥിയായിരുന്നു ഫെബിൻ.

കുത്തി ശേഷം ആക്രമി ട്രെയിന് മുന്നിൽ ചാടി ആത്മഹത്യ ചെയ്തതയാണ് വിവരം. കൊല്ലം കടപ്പാക്കടയില്‍ റെയില്‍വേ ട്രാക്കില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. റെയില്‍വേ പാതയ്ക്ക് സമീപം ഒരു കാറും നിർത്തിയിട്ട നിലയില്‍ കണ്ടെത്തി.ഏഴ് മണിയോടെ ആയിരുന്നു സംഭവം. ഉളിയക്കോവിലിലെ വീട്ടിലായിരുന്നു വിദ്യാർഥി ഉണ്ടായിരുന്നത്. ഇവിടേക്ക് മുഖം മറച്ചെത്തിയ ആള്‍ കത്തി ഉപയോഗിച്ച്‌ കുത്തുകയായിരുന്നു.ഇത് തടയാൻ ശ്രമിച്ച ഫെബിന്റെ പിതാവിനും കുത്തേറ്റിട്ടുണ്ട്. വെള്ള കാറില്‍ എത്തിയ ആളാണ് ആക്രമണം നടത്തിയതെന്നാണ് ദൃക്സാക്ഷികള്‍ പറയുന്നത്.

Advertisement
inner ad

ഫെബിന് കഴുത്ത്, കൈ, വാരിയെല്ല് എന്നിവിടങ്ങളിലാണ് കുത്തേറ്റത്. തടയാൻ ശ്രമിച്ച പിതാവിന് വാരിയെല്ലിനും കൈക്കും ആഴത്തില്‍ മുറിവേറ്റിട്ടുണ്ട്.

Advertisement
inner ad
Continue Reading

Featured