Connect with us
fed final

Featured

കോൺ​ഗ്രസ് പഞ്ചായത്ത്തല ചിന്തൻ ശിവിർ ശൂരനാട്ട്

നാദിർ ഷാ റഹിമാൻ

Published

on

കൊല്ലം: ഇന്ത്യൻ നാഷണൽ കോൺ​ഗ്രസ് ​ഗ്രാമീണ മേഖലയിൽ അടിത്തറ ശക്തിപ്പെടുത്തുന്ന വിപുലമായ പരിശീലന പദ്ധതിയുമായി ശൂരനാട് വടക്ക് മണ്ഡലം കമ്മിറ്റി. ജയ്പുരിൽ സമാപിച്ച ദേശീയ ചിന്തൻ ശിവിറിന്റെയും കോഴിക്കോട്ട് ന‌ടത്തിയ സംസ്ഥാന ചിന്തൻ ശിവിറിന്റെയും ചുവടു പിടിച്ചാണ് സാധാരണ പ്രവർത്തകർക്കായി ശൂരനാട് വടക്ക് മണ്ഡലം കമ്മിറ്റി ​ഗ്രാമീണ മേഖലയിൽ അത്തരമൊരു പരിപാടി സംഘടിപ്പിച്ചത്. സംസ്ഥാനത്ത് മണ്ഡലം തലത്തിൽ ചിന്തൻ ശിവിർ പാർട്ടി പരിപാടി ആദ്യമാണെന്നു സംഘാടകർ അറിയിച്ചു.
​ഗാന്ധി ജയന്തി ദിനമായ ഒക്റ്റോബർ രണ്ടിന് ഹൈസ്കൂൾ ജംക്‌ഷനു സമീപമുള്ള റാബാ കൺവെൻഷൻ സെന്ററിലാണ് പരിപാടി. രാവിലെ 7.30ന് പതാക ഉയർത്തി, ദേശീയ ​ഗാനത്തോടെയാണു തുടക്കം. ഒരു സിയുസിയിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട മൂന്നു മുതൽ അഞ്ചു വരെ പ്രതിനിധികൾക്കാണു പ്രവേശനം. രാവിലെ സമ്മേളന ഹാളിൽ പ്രവേശിച്ചു കഴി‍ഞ്ഞാൽ രാത്രി ഏഴരയ്ക്ക് പരിപാടി കഴിയുന്നതു വരെ പ്രതിനിധികൾക്കു പുറത്തു പോകാൻ അനുവാദമില്ല. തെരഞ്ഞെടുക്കപ്പെട്ടവരൊഴികെ മറ്റാർക്കും പ്രവേശനവുമില്ല.
കോൺ​ഗ്രസ് നേതൃത്വത്തിലുള്ള പഞ്ചായത്ത് ഭരണ സമിതിയാണ് ശൂരനാട് വടക്കുള്ളത്. അതുകൊണ്ടു തന്നെ, പഞ്ചായത്തിലെ രണ്ട് മണ്ഡലം കമ്മിറ്റികളുടെയും പ്രതിനിധികൾക്ക് ചിന്തൻ ശിബിരത്തിൽ തുറന്ന അഭപ്രായപ്രകടനത്തിന് അവസരം ലഭിക്കും. പഞ്ചായത്ത് ഭരണം സംബന്ധിച്ച് ആക്ഷേപമുള്ളവർക്ക് അത് അവതരിപ്പിക്കാനാവും. പാർട്ടിയുടെ പ്രവർത്തനങ്ങളിൽ പരാതികളുണ്ടെങ്കിൽ അതേക്കുറിച്ചും അഭിപ്രായമാകാം. ആരോ​ഗ്യകരമായ വിമർശനങ്ങളും നടപടികളുമാണ് പ്രതീക്ഷിക്കുന്നത്.
ശാസ്താംകോട്ട ബ്ലോക്ക് പഞ്ചായത്ത് മുൻ പ്രസിഡന്റ് വേണു​ഗോപാലക്കുറുപ്പ് ചെയർമാനും മണ്ഡലം പ്രസിഡന്റുമാരായ എസ്. ശ്രീകുമാർ, അബ്ദുൾ ജലീൽ എന്നിവർ കൺവീനർമാരുമായ കമ്മിറ്റിയാണ് പരിപാടിക്കു നേതൃത്വം നൽകുന്നത്. യൂത്ത് കോൺ​ഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി രാഹുൽ മാങ്കൂട്ടം പ്രതിനിധികൾക്ക് ക്ലാസ് എടുക്കും. ചിന്തൻ ശിബിരത്തിൽ പങ്കെടുക്കുന്ന പ്രതിനിധികളെ ക്ഷണിക്കുന്ന ചടങ്ങ് ഡിസിസി പ്രസിഡന്റ് പി. രാജേന്ദ്ര പ്രസാദ് ഉദ്ഘാടനം ചെയ്തു. ഐഎൻടിയുസി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരൻ, കെപിസിസി എക്സിക്യൂട്ടിവ് കമ്മിറ്റി അം​ഗം എം.വി. ശശികുമാരൻ നായർ, പഞ്ചായത്ത് പ്രസിഡന്റ് എസ്. ശ്രീകുമാർ, തുണ്ടിൽ നൗഷാദ്, അംബിക വിജയകുമാർ, വീക്ഷണം ഡെപ്യൂട്ടി എഡിറ്റർ സി.പി. രാജശേഖരൻ തുടങ്ങിയവർ പങ്കെടുത്തു.

Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

Delhi

ദേവികുളം തിരഞ്ഞെടുപ്പ് കേസ്; സുപ്രീം കോടതിയിൽ തടസ്സ ഹർജിയുമായി
കോൺഗ്രസ് നേതാവ് ഡി. കുമാർ

Published

on

ന്യൂഡൽഹി : ദേവികുളം തിരഞ്ഞെടുപ്പ് കേസിൽ യുഡിഎഫ് സ്ഥാനാർത്ഥിയായിരുന്ന കോൺഗ്രസ് നേതാവ് ഡി. കുമാർ സുപ്രീം കോടതിയിൽ തടസ്സഹർജി ഫയൽ ചെയ്തു. ദേവികുളം എം.എല്‍.എ എ. രാജയുടെ നിയമസഭാംഗത്വം അസാധുവാക്കിയ ഹൈക്കോടതി വിധിയിൽ തന്റെ വാദം കേൾക്കാതെ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കരുതെന്ന് ആവശ്യപ്പെട്ടാണ് തടസ്സ ഹർജി.ഹൈക്കോടതി വിധി വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലാണെന്നും ഡി കുമാർ പറയുന്നു. അഭിഭാഷകൻ അൽജോ ജോസഫാണ് തടസ്സഹർജി കുമാറിനായി ഫയൽ ചെയ്തത്. അതെസമയം ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീം കോടതിയെ സമീപിക്കാൻ ഡി രാജ നടപടികൾ തുടങ്ങി. തെരഞ്ഞെടുപ്പ് റദ്ദാക്കിയ നടപടിക്ക് സ്റ്റേയും ആവശ്യപ്പെടും.

Continue Reading

Bangalore

കർണാടകയിൽ ബിജെപിയിൽ നിന്ന് രാജിവച്ച്, കൂടുതൽ നേതാക്കൾ കോൺഗ്രസിലേക്ക്

Published

on

ബാംഗ്ലൂർ: തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന കർണാടകയിൽ ബിജെപിയിൽ നിന്നും കൂടുതൽ നേതാക്കൾ രാജിവച്ച് കോൺഗ്രസിലേക്ക് എത്തുന്നത് തുടരുന്നു. ബിജെപി നിയമസഭാ അംഗമായ ബാബുറാവു ചിഞ്ചന്‍സുര്‍ പാര്‍ട്ടിവിട്ട് കോണ്‍ഗ്രസിൽ ചേരാന്‍ തീരുമാനിച്ചത്. മാര്‍ച്ച് 25ന് കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ ചേരുമെന്നാണ് വിവരം. ബിജെപിയില്‍ നിന്നും ഈ മാസം രാജിവെക്കുന്ന രണ്ടാമത്തെ ബിജെപി എംഎല്‍സിയാണ് ബാബുറാവു.ബിജെപിയുടെ നിയമ സഭാ(എംഎൽസി) അംഗമായിരുന്നു ബാബുറാവു ചിഞ്ചന്‍സുര്‍. കര്‍ണാടക കൗണ്‍സിൽ ചെയർപേഴ്സൺ ബസവരാജ ഹോരാട്ടിക്ക് തിങ്കളാഴ്ച രാജി സമര്‍പ്പിക്കുകയായിരുന്നു.സംസ്ഥാന സര്‍ക്കാരില്‍ അഴിമതി ആരോപിച്ച് മുതിര്‍ന്ന ബിജെപി എംഎല്‍സി പുട്ടണ്ണ പാർട്ടി വിട്ട് നേരത്തെ കോണ്‍ഗ്രസില്‍ ചേര്‍ന്നിരുന്നു.കൂടാതെ രണ്ട് മുന്‍ എംഎല്‍എമാരും മൈസൂരു മുന്‍ മേയറും ബിജെപി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നിരുന്നു. കൂടാതെ കൊല്ലഗല്‍ മുന്‍ എംഎല്‍എയും എസ് സി മോര്‍ച്ച വൈസ് പ്രസിഡന്റുമായ ജി എന്‍ നഞ്ചുണ്ട സ്വാമി, വിജയപുര മുന്‍ എംഎല്‍എ മനോഹര്‍ ഐനാപൂര്‍, മൈസൂരു മുന്‍ മേയര്‍ പുരുഷോത്തം എന്നിവരും നേരത്തേ ബിജെപി വിട്ടിരുന്നു.

Continue Reading

Delhi

അമൃത്പാല്‍ സിങിനെ പിടികൂടാനാകാത്തതില്‍ പഞ്ചാബ് സർക്കാരിനെതിരെ വിമർശനവുമായി ഹൈക്കോടതി

Published

on

അമൃത്സര്‍: ഖലിസ്ഥാൻ വാദി അമൃത്പാല്‍ സിങിനെ പിടികൂടാനാകാത്തത് പഞ്ചാബ് പൊലീസിന്റെ ഇന്‍റലിജന്‍സ് വീഴ്ച മൂലമെന്ന് ഹൈക്കോടതി കുറ്റപ്പെടുത്തൽ. പഞ്ചാബ് സർക്കാരിനെയും കോടതി രൂക്ഷമായി വിമർശിച്ചു. എന്തുകൊണ്ടാണ്  അമൃത്പാല്‍ സിങിനെ പിടികൂടാനാകാത്തതെന്നും പഞ്ചാബ് – ഹരിയാന ഹൈക്കോടതി ചോദിച്ചു. അതേസമയം സംസ്ഥാനത്തെ സമാധാന സാഹചര്യം തകർക്കുന്നവർക്കെതിരെ ക‍ർശന നടപടിയെടുക്കുമെന്ന് പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാന്‍ പറഞ്ഞു. അറസ്റ്റിലായവർ‍ക്ക് ശിക്ഷ ഉറപ്പാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇതിനിടെ പഞ്ചാബില്‍ ഏർപ്പെടുത്തിയ ഇൻ്റര്‍നെറ്റ് –  എസ്എംഎസ് നിരോധനം ചില മേഖലകളില്‍ മാത്രമാക്കി ചുരുക്കിയിട്ടുണ്ട്. നാല് ജില്ലകളിലും അമൃത്സറിലേയും മൊഹാലിയിലെയും ചില മേഖലകളിലും വ്യാഴാഴ്ച വരെ നിരോധനം ഉണ്ടാകും.

Continue Reading

Featured