Connect with us
48 birthday
top banner (1)

Business

ഇനാക്ടസ്‌-ഐഐടി ഡൽഹി എസ്‌ഐബി ഫിനത്തോൺ; ഇപ്പോള്‍ അപേക്ഷിക്കാം

Avatar

Published

on

കൊച്ചി: സൗത്ത് ഇന്ത്യന്‍ ബാങ്കും ഇനാക്ടസ്‌-ഐഐടി ഡൽഹിയും ചേര്‍ന്ന് സംഘടിപ്പിക്കുന്ന ഹാക്കത്തോണ്‍ മത്സരം എസ്‌ഐബി ഫിനത്തോണില്‍ പങ്കെടുക്കാന്‍ ഇപ്പോള്‍ അപേക്ഷിക്കാം. ഐഐടി വിദ്യാര്‍ത്ഥികള്‍, എഞ്ചിനീയറിങ് വിദഗ്ധര്‍, ടെക്‌നോളജി തല്‍പ്പരര്‍ തുടങ്ങി ഏതു മേഖലകളില്‍ നിന്നുള്ളവര്‍ക്കും പങ്കെടുക്കാം. 18 വയസ്സ് തികഞ്ഞിരിക്കണം. ഗെയ്മിഫിക്കേഷന്‍, വെര്‍ച്വല്‍ ബ്രാഞ്ച്, ഹൈപ്പര്‍ പേഴ്‌സനലൈസേഷന്‍ ഓഫ് മൊബൈല്‍ ആപ്പ് എന്നീ മൂന്ന് വിഭാഗങ്ങളിലായാണ് എസ്‌ഐബി ഫിനത്തോൺ പ്രോഗ്രാമിങ് മത്സരം അരങ്ങേറുക. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ഒക്ടോബര്‍ 10.

ബാങ്കിങ് മേഖലയിലെ നൂതന സാങ്കേതികവിദ്യകള്‍ സ്വീകരിക്കാനുള്ള സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ പ്രതിബദ്ധതയില്‍ നിന്നാണ് എസ്‌ഐബി ഫിനത്തോൺ രൂപമെടുത്തത്. ഓണ്‍ലൈന്‍ സ്‌ക്രീനിങ് ആന്റ് ഷോട്ട്‌ലിസിറ്റിങ് റൗണ്ട്, ഗ്രാന്‍ഡ് ഫിനാലെ എന്നീ രണ്ടു ഘട്ടങ്ങളിലായാണ് ഹാക്കത്തോണ്‍ നടക്കുക. എന്‍ട്രികള്‍ വിദഗ്ധരടങ്ങുന്ന സമിതി വിലയിരുത്തിയ ശേഷം, ഏറ്റവും നൂതനവും ആകര്‍ഷകവുമായ സാങ്കേതികവിദ്യ അവതരിപ്പിക്കുന്ന മികവുറ്റ 15 ടീമുകള്‍ക്ക് ഐഐടി ഡൽഹിയിൽ നടക്കന്നു കോ-ക്രിയേഷന്‍ ക്യാംപില്‍ പങ്കെടുക്കാന്‍ അവസരം ലഭിക്കും. ഈ ക്യാംപില്‍ ഐഐടി ഡൽഹി ഫാക്കല്‍റ്റിയുടേയും സൗത്ത് ഇന്ത്യന്‍ ബാങ്കിന്റേയും ഹാക്കത്തോണ്‍ പങ്കാളികളായ മൈന്‍ഡ്‌ഗേറ്റ് സൊലൂഷന്‍സ്, വണ്‍കാര്‍ഡ്, ഓസ്ട്ര എന്നിവിടങ്ങളില്‍ നിന്നുമുള്ള വിദഗ്ധരുടേയും ഗൈഡന്‍സും മെന്റര്‍ഷിപ്പും ലഭിക്കും. 2023 നവംബര്‍ 4, 5 തീയതികളില്‍ ഡൽഹി ഐഐടി ക്യാമ്പസിലാണ് ഗ്രാന്‍ഡ് ഫിനാലെ അരങ്ങേറുക. മത്സരത്തില്‍ മുന്നിലെത്തുന്ന മൂന്ന് ടീമുകൾക്കുമായി ആകെ ആറ് ലക്ഷം രൂപ പാരിതോഷികം ലഭിക്കും.

Advertisement
inner ad

ബാങ്കിങ് രംഗത്തെ സാങ്കേതിക മുന്നേറ്റങ്ങളില്‍ സൗത്ത് ഇന്ത്യന്‍ ബാങ്ക് എന്നും മുന്നിലുണ്ട്. നൂതനാശയങ്ങളും കൂട്ടായ പരിശ്രമങ്ങളും പ്രോത്സാഹിപ്പിക്കുന്നതിലുള്ള ഞങ്ങളുടെ പ്രതിജ്ഞാബദ്ധതാണ് എസ്‌ഐബി ഫിനത്തോൺ പ്രതിനിധീകരിക്കുന്നത്. യുവ പ്രതിഭകളേയും മികച്ച ആശയങ്ങളേയും പരിപോഷിപ്പിക്കുകയും അവരുടെ കഴിവുകള്‍ പ്രദര്‍ശിപ്പിക്കാന്‍ വേദിയൊരുക്കുകയുമാണ് ഈ ഹാക്കത്തോണിന്റെ ലക്ഷ്യം. എസ്‌ഐബി ഫൈനത്തോണിലൂടെ പുതിയ തലമുറയേയും പുതുതലമുറ സംരംഭകരേയും ശാക്തീകരിക്കുകയും അവരുടെ ക്രിയാത്മക ചിന്തകള്‍ക്ക് പിന്തുണ നല്‍കി, ബാങ്കിങ് മേഖലയുടെ ഭാവിയെ തന്നെ നിര്‍ണയിക്കുന്ന, സമൂഹത്തില്‍ ഗുണപരമായ സ്വാധീനം ചെലുത്തുന്ന മികച്ച ആശയങ്ങളെ പുറത്തെത്തിക്കുകയുമാണ് ചെയ്യുന്നത്. സൗത്ത് ഇന്ത്യന്‍ ബാങ്ക് എസ്ജിഎമ്മും ചീഫ് ഇന്‍ഫര്‍മേഷന്‍ ഓഫീസറുമായ സോണി എ പറഞ്ഞു.

സൗത്ത് ഇന്ത്യന്‍ ബാങ്കുമായുള്ള ഈ സഹകരണം ഇനാക്ടസ്‌-ഐഐടി ഡൽഹിക്ക് മികച്ച അനുഭവമായിരിക്കും. ഈ പങ്കാളിത്തത്തിലൂടെ ബാങ്കിന്റെ പുരോഗമന കാഴ്ച്ചപ്പാടും യുവ പ്രതിഭകളുടെ അതിരുകളില്ലാത്ത ക്രിയാത്മകതയും സംയോജിക്കുകയാണ്. പരിധികള്‍ക്കപ്പുറത്തേക്ക് ചിന്തിക്കാന്‍ വിദ്യാര്‍ത്ഥികളെ ശാക്തീകരിക്കുന്ന ഈ ഹാക്കത്തോണ്‍ അവരുടെ പ്രതിഭ തെളിയിക്കാന്‍ മികച്ച വേദിയാകും. സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ സഹായത്തോടെ ബാങ്കിങ്ങിന്റെ ഭാവിയെ രൂപപ്പെടുത്തുന്ന നൂതനാശയങ്ങള്‍ ഈ വേദിയിലൂടെ പുറത്തുവരുമെന്ന് പ്രത്യാശിക്കുന്നു. ഐഐടി ഡൽഹി കംപ്യൂട്ടര്‍ സയന്‍സ് ആന്റ് എഞ്ചിനീയറിങ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസര്‍ സുബോധ് ശര്‍മ പറഞ്ഞു.

Advertisement
inner ad

നൂതനാശയങ്ങളുടെ മത്സരത്തിനൊപ്പം നടക്കുന്ന അനുബന്ധ പരിപാടികളും നെറ്റ്‌വര്‍ക്കിങ് മീറ്റും പാനല്‍ ചര്‍ച്ചകളും പങ്കെടുക്കുന്നവര്‍ക്ക് മികച്ച അനുഭവം നല്‍കും. വിശദ വിവരങ്ങള്‍ക്കും രജിസ്‌ട്രേഷനും https://southindianbank.com/finathon/ എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കാം.

Advertisement
inner ad

Business

എൽജി ചാമ്പ്യൻസ് ലീഗ് ഓഫർ 31 വരെ നീട്ടി

Published

on

കൊച്ചി: എൽജി ഉപഭോക്താക്കൾക്ക് ഒരു സുവർണാവസരം ഓഫർ 31 വരെ നീട്ടിയിരിക്കു ന്നു. ദിവസേന എൽജി ഉൽപ്പന്നങ്ങൾ സ്വ ന്തമാക്കാനും 9990 രൂപയുടെ ഇൻസ്റ്റന്റ് ഡി കൗണ്ട് നേടാനുമുള്ള എൽജി ചാമ്പ്യൻ സ് ലീഗ് ഓഫറാണ് 31വരെ നീട്ടിയിരിക്കുന്നത്.

Continue Reading

Business

ചാമ്പ്യൻസ് ലീഗ് ഓഫറുമായി എൽജി

Published

on

ചാമ്പ്യൻസ് ലീഗ് ക്രിക്കറ്റിനോട് അനുബന്ധിച്ച് അത്യുഗ്രൻ ഓഫറുകൾ പ്രഖ്യാപിച്ച് എൽജി ഇലക്ട്രോണിക്സ്. സ്പിൻ ആൻഡ് വിന്നിലൂടെ 500 രൂപയോ 9990 രൂപയോ ഇൻസ്റ്റന്റ് ഡിസ്‌കൗണ്ട്. കൂടാതെ ഇല്ല ദിവസവും 55 ഇഞ്ച് യുഎച്ച്ഡി ടീവി. ആഴ്ചതോറും 55 ഇഞ്ച് ഒഎൽഇഡി ടീവീ നർകെടുപ്പിലൂടെ സ്വന്തമാക്കാനുമുള്ള അവസരവും എൽജി ഒരിക്കിയിട്ടുണ്ട്. അതിനുപുറമേ 26% വരെ ക്യാഷ് ബാക്ക് ഓഫറുകളും. 888 രൂപയുടെ നിശ്ചിത ഇഎംഐ. റഫ്രിജറേറ്റർ വാങ്ങുമ്പോൾ 8 പീസ് ഗ്ലാസ് ബൗൾസ്, 5 ഇയർ വാറണ്ടിയും. ടെലിവിഷൻസ് വാങ്ങുമ്പോൾ മൂന്നുവർഷ വാറണ്ടി തുടങ്ങിയ ഓഫറുകളാണ് എൽജി കസ്റ്റമേഴ്സിനായി ഈ അവസരത്തിൽ ഒരുക്കിയിരിക്കുന്നത്. മാർച്ച്‌ 9 വരെ ഓഫറുകൾ കസ്റ്റമേഴ്സിന് ലഭ്യമായിരിക്കും എന്ന് എൽജി മാനേജ്മെന്റ് അറിയിച്ചു.

Continue Reading

Business

അൾട്രാ ലക്ഷ്വറി സൗകര്യങ്ങളുമായി ഒളിമ്പസ് രണ്ടാം പതിപ്പ് അവതരിപ്പിച്ച്‌ ഹൈലൈറ്റ് ഗ്രൂപ്പ്

Published

on

കൊച്ചി: ഹൈലൈറ്റ് ഒളിമ്പസിന്റെ വൻ വിജയത്തെ തുടർന്ന് ഹൈലൈറ്റ് ഒളിമ്പസ് 2 എന്ന പേരിൽ പുതിയ റസിഡൻഷ്യൽ ടവർ നിർമ്മാണം ആരംഭിക്കുന്നു. രാജ്യത്തെ കെട്ടിട സമുച്ചയങ്ങളിൽ നിന്ന് നിരവധി പ്രത്യേകതകൾകൊണ്ട് വേറിട്ട് നിൽക്കുന്ന മെഗാ പ്രൊജക്റ്റാണ് ഹൈലൈറ്റ് ഗ്രൂപ്പിന്റെ ഒളിമ്പസ്.

ലോകോത്തര നിലവാരത്തിൽ ഹൈലൈറ്റ് സിറ്റിയിൽ ഉയർന്ന റസിഡൻഷ്യൽ പദ്ധതിയാണ് ഹൈലൈറ്റ് ഒളിമ്പസ്. ഭൂനിരപ്പിൽ നിന്നും മാറി 100 മീറ്റർ ഉയരത്തിൽ 33 നിലകളിലായാണ് ടവറുള്ളത്. 40,000 ചതുരശ്ര അടി വിസ്തൃതിയുള്ള ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ഓപ്പൺ ടെറസാണ് ഒളിമ്പസിന്റേത്. താമസക്കാർക്ക് മറ്റിടങ്ങളെ ആശ്രയിക്കാതെ എല്ലാ സൗകര്യങ്ങളും ഒരിടത്ത് തന്നെ ഒളിമ്പസ് ലഭ്യമാക്കി. സ്പോർട്സ്, വിനോദം, തുടങ്ങി ഒഴിവുസമയ പ്രവർത്തനങ്ങൾക്കായി 100-ലധികം റിക്രിയേഷൻ സൗകര്യങ്ങൾ നൽകുന്ന പാർപ്പിട സമുച്ചയം കൂടിയാണ് ഒളിമ്പസ്. അതുകൊണ്ടുതന്നെ ദിവസങ്ങൾക്കുള്ളിൽ പദ്ധതി വിറ്റഴിച്ച് ഹൈലൈറ്റ് ഗ്രൂപ്പ് വൻ മാധ്യമ ശ്രദ്ധ നേടി.

Advertisement
inner ad

12,70,039 ചതുരശ്ര അടി വിസ്തീർണ്ണമുള്ള പദ്ധതി ഇന്ത്യൻ ഗ്രീൻ ബിൽഡിംഗ് കൗൺസിലിന്റെ മാനദണ്ഡങ്ങൾ പാലിച്ചാണ് നിർമ്മിച്ചിരിക്കുന്നത്.

ഈ പദ്ധതിയെ കിടപിടിക്കത്തക്ക രീതിയിലാണ് ഒളിമ്പസ് രണ്ടാം പതിപ്പും രൂപകൽപന ചെയ്തിരിക്കുന്നത്. 32 നിലകളിലായി 934 ചതുരശ്ര അടി മുതൽ 2,733 ചതുരശ്ര അടി വരെയുള്ള 412 അപ്പാർട്ട്മെന്റുകൾ ഉണ്ടാകും. ടവർ പൂർത്തീകരിക്കുന്നതോടുകൂടി 22,62,639 ചതുരശ്ര അടിയിൽ രണ്ട് ടവറുകളിലായി 938 അപ്പാർട്മെന്റുകൾ ഒളിമ്പസ് മെഗാ പ്രൊജക്റ്റിൽ ഉണ്ടാകും.

Advertisement
inner ad

“65 ഏക്കറിൽ പടർന്നു കിടക്കുന്ന ഹൈലൈറ്റ് സിറ്റിയുടെ ഭാഗമായ ഒളിമ്പസ് രൂപകൽപന ചെയ്‌തിരിക്കുന്നത്‌ സ്ഥപതി ആർക്കിടെക്‌സാണ്. കേരളത്തിലെ ഏറ്റവും വലിയ മാളുകളിലൊന്ന്, അൾട്രാ മോഡേൺ ബിസിനസ് പാർക്ക്, മൾട്ടിപ്ലക്‌സ് തിയറ്റർ, ഇന്റർനാഷണൽ സ്‌കൂൾ, ഹോസ്പിറ്റൽ, സ്റ്റാർ ഹോട്ടലുകൾ, 24/7 ഹഗ് എ മഗ് കഫേ എന്നീ സൗകര്യങ്ങൾ എല്ലാം ഹൈലൈറ്റ് സിറ്റിയിലുണ്ട്. ആഗോള നിലവാരത്തിലുള്ള ജീവിത രീതിയാണ് ഒളിമ്പസിലൂടെ പരിചയപ്പെടുത്തുന്നത്” – ഹൈലൈറ്റ് ബിൽഡേഴ്സ് സിഇഒ മുഹമ്മദ് ഫസീം പറഞ്ഞു.

“റീട്ടെയിൽ വിപ്ലവമാണ് കേരളത്തിലെ ചെറുതും വലുതുമായ പട്ടണങ്ങളിൽ ഹൈലൈറ്റ് നടത്തി വരുന്നത്. കഴിഞ്ഞ ദിവസമാണ് കുന്നംകുളത്ത് ഹൈലൈറ്റ് സെന്ററിന്റെ നിർമ്മാണം ആരംഭിച്ചത്. കൂടാതെ വിവിധ സ്ഥലങ്ങളിലായി ആറ് മാളുകളുടെ പണിപ്പുരയിലുമാണ്” – ഹൈലൈറ്റ് ഗ്രൂപ്പ് സിഇഒ അജിൽ മുഹമ്മദ് പറഞ്ഞു.

Advertisement
inner ad

“കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായി കേരളത്തിലെ ജനങ്ങളുടെ വിശ്വാസം ആർജിക്കാൻ കഴിഞ്ഞതിൽ അതിയായ സന്തോഷവും അഭിമാനവുമുണ്ട്” – ഹൈലൈറ്റ് ഗ്രൂപ്പ് ഡയറക്ടർ നിമ സുലൈമാൻ പറഞ്ഞു.

റിയൽ എസ്റ്റേറ്റ് മേഖലയിലെ നൂതന സംരംഭങ്ങളിലൂടെയും, ലോകോത്തര നിലവാരം പുലർത്തുന്ന വിവിധ റീട്ടെയിൽ, കൊമേർഷ്യൽ, റസിഡൻഷ്യൽ പ്രൊജക്ടുകളിലൂടെയും ദക്ഷിണേന്ത്യയിലെ മികച്ച മിക്സ്ഡ് യൂസ് ഡവലപ്പറായി ഹൈലൈറ്റ് ഗ്രൂപ്പ് മാറി കഴിഞ്ഞു.

Advertisement
inner ad

കൊച്ചിയിൽ നടന്ന പത്രസമ്മേളനത്തിൽ ഹൈലൈറ്റ് ഗ്രൂപ്പ് സിഇഒ അജിൽ മുഹമ്മദ്, ഹൈലൈറ്റ് ബിൽഡേഴ്സ് സിഇഒ മുഹമ്മദ് ഫസീം, ഹൈലൈറ്റ് ഗ്രൂപ്പ് ഡയറക്ടർ നിമ സുലൈമാൻ, ഹൈലൈറ്റ് ബിൽഡേഴ്സ് എ.ജി.എം ലെഫ്റ്റനന്റ് കേണൽ (റിട്ട.) പ്രവീൺ എസ് തുടങ്ങിയവർ പങ്കെടുത്തു.

Advertisement
inner ad
Continue Reading

Featured