Connect with us
48 birthday
top banner (1)

Kerala

കേരളത്തിൽ പി. എം. ശ്രീ സ്കൂളുകൾ നടപ്പാക്കാനുള്ള സർക്കാർ തീരുമാനം സാമ്പത്തിക നേട്ടത്തിന് വേണ്ടി :-കെ. പി. എസ്. ടി. എ

Avatar

Published

on

2022 സെപ്റ്റംബർ 7 ന് ക്യാബിനറ്റ് അംഗീകരിച്ച കേന്ദ്ര ആവിഷ്കൃത പദ്ധതിയാണ് പി എം ശ്രീ. ഇന്ത്യയിൽ 14500 പി എം ശ്രീ സ്കൂളുകൾ ആരംഭിക്കാനാണ് പദ്ധതി. 27360 കോടി രൂപയാണ് ഈ പദ്ധതിക്കായി അഞ്ചുവർഷം കൊണ്ട് ചിലവ് ചെയ്യുന്നത്. ഇതിൽ 18128 കോടി രൂപ കേന്ദ്ര വിഹിതമാണ്. പി എം ശ്രീ നടപ്പാക്കുന്ന വിദ്യാലയങ്ങൾക്ക് 1 കോടി 25 ലക്ഷം രൂപ വീതം കേന്ദ്രസർക്കാർ നൽകും.

രാജ്യത്തെ മികച്ച വിദ്യാലയങ്ങൾ തന്നെയാണ് പിഎം ശ്രീ വിദ്യാലയങ്ങൾ ആക്കാൻ തിരഞ്ഞെടുക്കുന്നത്. കാലങ്ങൾക്കു മുമ്പ് വിവിധ സർക്കാരുകളോ,മാനേജ്മെന്റുകളോ, വ്യക്തികളോ സ്ഥാപിച്ച വിദ്യാലയങ്ങളാണ് ഇവയെല്ലാം. ഈ പദ്ധതിയുടെ കീഴിൽ വരുന്നതോടുകൂടി ഈ വിദ്യാലയങ്ങളുടെ എല്ലാം പേര് പി.എം. ശ്രീ എന്ന് മാറ്റും. ഈ വിദ്യാലയങ്ങളിലെല്ലാം പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രവും പേരും വെക്കും. സർക്കാർ ഖജനാവിലെ പൊതുജനങ്ങളുടെ പണമെടുത്ത് വിദ്യാഭ്യാസ പരിഷ്കാരപ്രവർത്തനം നടത്തുമ്പോൾ പോലും ആ വിദ്യാലയങ്ങളിൽ പ്രധാനമന്ത്രിയുടെ പേരും ചിത്രവും വയ്ക്കുക വഴി പിൽക്കാലത്ത് ഈ വിദ്യാലയങ്ങൾ എല്ലാം അദ്ദേഹത്തിന്റെ പേരിൽ അറിയപ്പെടണം എന്നുള്ളതാണ് ഇതിന്റെ പിന്നിൽ രാഷ്ട്രീയലക്ഷ്യം. ഈ മികച്ച വിദ്യാലയങ്ങളുടെ എല്ലാം നിലവിലുള്ള പൈതൃകം ഒരു രാഷ്ട്രീയനേതാവിന്റെ കാൽച്ചുവട്ടിൽ അടിയറ വയ്ക്കുന്ന സാഹചര്യം ഉണ്ടാവുന്നു. മറ്റൊരുതരത്തിൽ പറഞ്ഞാൽ ഇവിടെ ചരിത്രം തിരുത്തിക്കുറിക്കപ്പെടുന്നു.

Advertisement
inner ad

ദേശീയ വിദ്യാഭ്യാസ നയം നടപ്പാക്കാതെ മാറിനിൽക്കുന്ന സംസ്ഥാനങ്ങളെ നിർബന്ധപൂർവ്വം ഇതിലേക്ക് കൊണ്ടുവരുവാനുള്ള രാഷ്ട്രീയ ശ്രമത്തിന്റെ ഭാഗമാണ് ഈ വിദ്യാലയങ്ങൾ. ഓരോ സംസ്ഥാനത്തെയും ലീഡിങ് വിദ്യാലയങ്ങളായ ഈ വിദ്യാലയങ്ങളിൽ നടപ്പാക്കുന്ന പദ്ധതികൾ പിന്നീട് മറ്റു വിദ്യാലയങ്ങളിലേക്കും വ്യാപിപ്പിക്കും എന്ന് വ്യക്തമായി പറയുന്നുണ്ട്

ഇതിന്റെ പിന്നിലെ രാഷ്ട്രീയം മനസ്സിലാക്കി നടപ്പാക്കാൻ മടിച്ചു മാറി നിൽക്കുന്ന സംസ്ഥാനങ്ങൾക്ക് വിദ്യാഭ്യാസ മേഖലയിൽ നൽകിവരുന്ന സഹായങ്ങൾ നിർത്തൽ ചെയ്തുകൊണ്ട് സംസ്ഥാന സർക്കാരുകളെ സമ്മർദ്ദത്തിൽ ആക്കി നിർബന്ധപൂർവ്വം ഇതിന്റെ ഭാഗമാക്കി മാറ്റുന്ന സമ്മർദ്ദ തന്ത്രമാണ് കേന്ദ്രസർക്കാർ ഇക്കാര്യത്തിൽ നിലവിൽ പ്രയോഗിക്കുന്നത്.

Advertisement
inner ad

കേന്ദ്രസർക്കാരി ന്റെ സമ്മർദ്ദത്തിന് വഴങ്ങി പി.എം. ശ്രീ സ്കൂൾ നടപ്പാക്കാം എന്ന് കേരള സർക്കാർസമ്മതിച്ചു. അടുത്ത അധ്യയന വർഷം തുടങ്ങുന്നത്തിന് മുൻപേ അതിനുള്ള ധാരണ ഒപ്പിടാമെന്നു വ്യക്തമാക്കി പൊതു വിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി റാണി ജോർജ് കേന്ദ്ര വിദ്യാഭ്യാസ സെക്രട്ടറി കത്തയച്ചു. ഇതോടെ ദേശീയ വിദ്യാഭ്യാസം നയത്തിന് കേരള സർക്കാർ എതിരാണെന്നും, യാതൊരു കാരണവശാലും അത് കേരളത്തിൽ നടപ്പാക്കില്ല എന്നുമുള്ള വ്യാജ പ്രചരണം അവസാനിക്കുന്ന അവസ്ഥയിലേക്ക് കാര്യങ്ങൾ എത്തി. പി എം ശ്രീ സ്കൂളുകൾ നടപ്പാക്കാനുള്ള ധാരണ പത്രം ഒപ്പിടുക വഴി കേന്ദ്ര വിദ്യാഭ്യാസ നയം നടപ്പാക്കാൻ കേരളം നിർബന്ധിതമായി. സമഗ്ര ശിക്ഷയുടെ ഭാഗമായി നിലവിൽ കേരളം ധനസഹായം വാങ്ങുന്നുണ്ടെന്നി രിക്കെ രാഷ്ട്രീയ കാരണങ്ങളുടെ പേരിൽ പദ്ധതി നടപ്പാക്കാതിരിക്കുന്നതിൽ കേന്ദ്രം നീരസം പ്രകടിപ്പിച്ചിരുന്നു. എസ്എസ്കെയ്ക്ക് കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ ലഭിക്കാനുള്ള കേന്ദ്ര വിഹിതത്തിൽ മൂന്നും,നാലും ഗഡുക്കളായ 168 കോടി രൂപ കേന്ദ്രം നൽകിയിട്ടില്ല. പി എം ശ്രീ പദ്ധതി നടപ്പാക്കിയില്ലെങ്കിൽ തുക നൽകില്ലെന്ന് കേന്ദ്രം നിലപാടെടുത്തു. ഇതോടെ അടുത്ത അധ്യയന വർഷം പി എം ശ്രീ നടപ്പാക്കാമെന്ന് സംസ്ഥാനം സമ്മതിച്ചു. ഇതിനായി പ്രിൻസിപ്പൽ സെക്രട്ടറിയുടെ നേതൃത്വത്തിൽ സമിതി രൂപീകരിച്ച വിവരം കേന്ദ്രത്തെ അറിയിക്കുകയും ചെയ്തു. സാമ്പത്തിക നേട്ടത്തിന് വേണ്ടി ഏത് ആദർശവും പണയം വയ്ക്കുന്ന അവസ്ഥയിലേക്ക് കേരളത്തിലെ ഇടതുപക്ഷ സർക്കാർ എത്തിച്ചേർന്നു എന്നതിന് ഇത് വ്യക്തമായ ഒരു ഉദാഹരണമാണ്. കേരള സർക്കാരിന്റെ ഈ തീരുമാനത്തെ പ്രശംസിച്ച് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം കുറുപ്പിറക്കുകയും ചെയ്തു. കേരളത്തിൽ 332 സ്കൂളുകൾക്ക് 5 വർഷത്തേക്ക് പദ്ധതി വഴി കേന്ദ്രവിഹിതമായി ലഭിക്കുന്ന 1008 കോടി രൂപയിലും എസ് എസ് കെ ക്ക് വർഷാവർഷം കിട്ടേണ്ട 390 കോടി രൂപയിലും മാത്രമാണ് സംസ്ഥാന സർക്കാർ ഇപ്പോൾ കണ്ണ് വെച്ചിട്ടുള്ളത്.

പി.എം. ശ്രീ പദ്ധതി വഴി കേരളത്തിലെ നിലവിലെ മികച്ച 332 വിദ്യാലയങ്ങൾ കോടിക്കണക്കിന് രൂപ ചെലവ് ചെയ്ത് വീണ്ടും മികവിന്റെ കേന്ദ്രങ്ങളാക്കി ഉയർത്തുമ്പോ മ്പോൾ ഇവിടുത്തെ സാധാരണ വിദ്യാലയങ്ങൾ, ഭൗതിക സാഹചര്യങ്ങളുടെ അപര്യാപ്തത മൂലം വിദ്യാർത്ഥികളുടെ ദൗർലഭ്യം കൊണ്ട് പൂട്ടി പോകേണ്ട അവസ്ഥയിലേക്ക് എത്തിച്ചേരും. അത്തരം വിദ്യാലയങ്ങളെ സംരക്ഷിക്കാനായി പകരം പദ്ധതികളും ഭാരിച്ച ഫണ്ടും സർക്കാരോ, മാനേജ്മെന്റോ ചെലവഴിച്ചില്ലെങ്കിൽ നാളെകളിൽ വലിയ ദുരന്തമാണ് ഈ വിദ്യാലയങ്ങളെ കാത്തിരിക്കുന്നത് എന്നത് വ്യക്തം. വരാൻ പോകുന്ന വലിയ ദുരന്തങ്ങളെ നമുക്ക് കാത്തിരുന്ന് കാണാം.

Advertisement
inner ad

Kerala

‘വീക്ഷണം’ വാർഷികാഘോഷവും പുരസ്‌കാര വിതരണവും ഇന്ന്

കർണ്ണാടക സ്പീക്കർ യു.ടി ഖാദർ ഉദ്ഘാടനം ചെയ്യും

Published

on

കോഴിക്കോട്: ജനാധിപത്യ, മതേതര ചേരിയുടെ അഭിമാന ജിഹ്വയായ ‘വീക്ഷണം’ 49-ാം വാർഷികാഘോഷവും പുരസ്കാര സമർപ്പണവും ഇന്ന്. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ പേരില്‍ മികച്ച ജീവകാരുണ്യ പ്രവര്‍ത്തകന് നല്‍കുന്ന ‘വീക്ഷണം ഉമ്മന്‍ചാണ്ടി കര്‍മ്മശ്രേഷ്ഠ പുരസ്‌കാരം’ പ്രവാസ ലോകത്ത് സ്തുത്യര്‍ഹമായ സേവനത്തിലൂടെ മാതൃകയായ അഷ്‌റഫ് താമരശ്ശേരിക്ക് സമ്മാനിക്കും.
വീക്ഷണത്തിന്റെ പ്രഥമ പത്രാധിപര്‍ സി.പി ശ്രീധരന്റെ പേരില്‍ ഏര്‍പ്പെടുത്തിയ ‘വീക്ഷണം സര്‍ഗശ്രേഷ്ഠ പുരസ്‌കാരം’ എഴുത്തുകാരി സുധാ മേനോന് നല്‍കും. യുവ മാധ്യമ പ്രവര്‍ത്തക ‘മനോരമ ന്യൂസി’ലെ നിഷാ പുരുഷോത്തമന് ഇത്തവണത്തെ ‘വീക്ഷണം മാധ്യമ പുരസ്‌കാരം’ സമര്‍പ്പിക്കും. ഇതോടൊപ്പം മികച്ച സംരംഭകര്‍ക്കുള്ള വീക്ഷണം ബിസിനസ് പുരസ്‌കാരങ്ങളും ചടങ്ങില്‍ വിതരണം ചെയ്യും.

Advertisement
inner ad

വൈകീട്ട് 5ന് കോഴിക്കോട് ‘മിയാമി കണ്‍വെന്‍ഷന്‍ സെന്ററി’ ല്‍ സംഘടിപ്പിക്കുന്ന പരിപാടി കര്‍ണാടക നിയമസഭ സ്പീക്കര്‍ യു.ടി ഖാദര്‍ ഉദ്ഘാടനം ചെയ്യും. കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി, മുന്‍ കെപിസിസി പ്രസിഡന്റ് കെ.മുരളീധരന്‍, കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം കൊടിക്കുന്നില്‍ സുരേഷ് എംപി, തെലങ്കാന ഗതാഗത മന്ത്രി പൊന്നം പ്രഭാകര്‍, എംപിമാരായ എം.കെ രാഘവന്‍, ഷാഫി പറമ്പില്‍, ജെബി മേത്തര്‍, കെപിസിസി വര്‍ക്കിങ് പ്രസിഡന്റ് അഡ്വ. ടി. സിദ്ദിഖ് എംഎല്‍എ, എഐസിസി സെക്രട്ടറി പി.സി വിഷ്ണുനാഥ് എംഎല്‍എ, ചാണ്ടി ഉമ്മന്‍ എംഎല്‍എ, ഡിസിസി പ്രസിഡന്റ് അഡ്വ.കെ.പ്രവീണ്‍കുമാര്‍, കെപിസിസി ജനറല്‍ സെക്രട്ടറിമാരായ എം.ലിജു, കെ.ജയന്ത്, പി.എം നിയാസ് ഉള്‍പ്പെടെ ദേശീയ, സംസ്ഥാന നേതാക്കളും സംസ്‌കാരിക, സിനിമാ, വ്യാവസായിക, വാണിജ്യ മേഖലയിലെ പ്രമുഖരും പങ്കെടുക്കും.
ആഘോഷ പരിപാടികള്‍ക്ക് മാറ്റേകി കലാസന്ധ്യയും അരങ്ങേറും. അടുത്ത വര്‍ഷം സംഘടിപ്പിക്കുന്ന വീക്ഷണം സുവര്‍ണ ജൂബിലി ആഘോഷത്തിന്റെ ലോഗോയും ചടങ്ങില്‍ പ്രകാശനം ചെയ്യുമെന്ന് മാനേജിങ് ഡയറക്ടർ അഡ്വ. ജയ്സൺ ജോസഫ് അറിയിച്ചു.

Advertisement
inner ad
Continue Reading

Kerala

പത്തനംതിട്ടയിൽ സിഐടിയു നേതാവിന്റെ കൊലപാതകം; അറസ്റ്റിലായവരിൽ, ഡിവൈഎഫ്ഐ നേതാക്കളും

Published

on

പത്തനംതിട്ട: സിഐടിയു നേതാവ് ജിതിനെ കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായവരിൽ ഡിവൈഎഫ്ഐ നേതാക്കളും. ഏഴാം പ്രതി മിഥുൻ ഡിവൈഎഫ്ഐ മഠത്തുംമൂഴി യൂണിറ്റ് സെക്രട്ടറിയും നാലാം പ്രതി സുമിത്ത് എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗവുമായിരുന്നു. ആർഎസ്എസ് പ്രവർത്തകരായിരുന്ന ഇവർ ഏതാനും മാസം മുമ്പാണ് സംഘടനയിൽ ചേർന്നതെന്ന് ഡിവൈഎഫ്ഐ ജില്ലാ നേതൃത്വം പറഞ്ഞു. പ്രതികൾ ബിജെപി ആർഎസ്എസ് പ്രവർത്തകരെന്നതാണ് സിപിഎം നേതാക്കളുടെ നിലപാട്.

കേസിൽ നിഖിലേഷ്, വിഷ്ണു, ശരൺ, സുമിത്ത്, മനീഷ്, ആരോമൽ, മിഥുൻ, അഖിൽ എന്നിവർ അറസ്റ്റിലായിരുന്നു. നിഖിലേഷ് സിഐടിയു പ്രവർത്തക നാണെന്ന് നിഖിലേഷിൻ്റെ അമ്മ മിനി പറഞ്ഞു. കൊല്ലപ്പെട്ട ജിതിൻ തങ്ങളുടെ വീട്ടിൽ വന്നു ഭക്ഷണം കഴിച്ചിട്ടുള്ള ആളാണെന്നും മിനി പറഞ്ഞു.

Advertisement
inner ad

ഇന്നലെ രാത്രി 10.30 യോടെയാണ് പെരുനാട് മഠത്തുംമൂഴിയിൽ ഉണ്ടായ സംഘർഷത്തിൽ ജിതിൻ കൊല്ലപ്പെട്ടത്. ജിതിൻ്റെ ബന്ധുവായ അനന്തു അനിലിനെ പ്രതികൾ തടഞ്ഞുവെച്ച് മർദിച്ചിരുന്നു. ഇത് ചോദ്യം ചെയ്‌തപ്പോഴുണ്ടായ സംഘർഷത്തിലാണ് ജിതിൻ കൊല്ലപ്പെട്ടതെന്ന് പോലീസ് പറഞ്ഞു.

Advertisement
inner ad
Continue Reading

Kerala

തോമസ് കെ. തോമസ് എന്‍സിപി സംസ്ഥാന അധ്യക്ഷനായേക്കും

Published

on

തിരുവനന്തപുരം: കുട്ടനാട് എംഎല്‍എ തോമസ് കെ. തോമസ് എന്‍സിപി സംസ്ഥാന അധ്യക്ഷനായേക്കും. മുംബൈയില്‍ പി.സി.ചാക്കോയും എ.കെ.ശശീന്ദ്രനും തോമസ് കെ.തോമസും ശരദ് പവാറുമായി നടത്തിയ ചര്‍ച്ചയിലാണ് ഇതുസംബന്ധിച്ച തീരുമാനം25ന്. കേന്ദ്ര നിരീക്ഷകന്‍ സംസ്ഥാനത്തെത്തിയ ശേഷം ജില്ലാ പ്രസിഡന്റുമാരുമായും സംസ്ഥാന നേതാക്കളുമായും ചര്‍ച്ച നടത്തും. ഇതിനുശേഷമാകും ഔദ്യോഗിക പ്രഖ്യാപനം.

Continue Reading

Featured