Kerala
ഇൻ ഫ്ലൈറ്റ് ഡൈനിങ് അനുഭവങ്ങള്‍ മെച്ചപ്പെടുത്തിക്കൊണ്ട് എയര്‍ ഇന്ത്യ എക്സ്പ്രസ് ഗോർമേർ അവതരിപ്പിച്ചു

കൊച്ചി: ചൂടേറിയ ഭക്ഷണങ്ങളും ലഘു വിഭവങ്ങളും അടങ്ങിയ വൈവിധ്യമാർന്ന ഇനങ്ങള്‍ ലഭ്യമാക്കാനായി അവാർഡ് വിന്നിങ് ഇന്‍ ഫ്ളൈറ്റ് ഡൈനിങ് ബ്രാൻഡ് ആയ ഗോർമേറിനെ ഉള്‍പ്പെടുത്തുന്നതായി എയര്‍ ഇന്ത്യ എക്സ്പ്രസ് പ്രഖ്യാപിച്ചു. 2023 ജൂണ്‍ 22 മുതല്‍ എയര്‍ ഇന്ത്യ എക്സ്പ്രസിലെ അതിഥികള്‍ക്ക് ഗോർമേറിന്‍റെ ചൂടേറിയ ഭക്ഷണങ്ങള്‍ മുൻകൂട്ടി ബുക്കു ചെയ്യാം. മാസ്റ്റഴേ്സ് ഷെഫ് സ്പെഷ്യലുകള്‍, ലോകത്തിലെ ഏറ്റവും മികച്ചവ, പ്രാദേശിക വിഭവങ്ങള്‍, ഓള്‍ ഡേ ബ്രേക്ഫാസ്റ്റ്, ആരോഗ്യകരമായതും ഡയബറ്റിക് സൗഹൃദപരവുമായ ഭക്ഷണങ്ങള്‍, ഫ്രഷ് ഫ്രൂട്ട്സ്, സാൻഡ് വിച്ചുകളും റോളുകളും ഡെസർട്ടുകളും തുടങ്ങിയവയെല്ലാം എയർലൈനിന്‍റെ പുതിയ കോ-ബ്രാൻഡഡ് വെബ്സൈറ്റായ airindiaexpress.com വഴി മുൻകൂട്ടി ബുക്കു ചെയ്യാനാവുന്നതില്‍ ഉള്‍പ്പെടുന്നു.
വിമാനത്തില്‍ നല്കുന്ന എല്ലാ ഭക്ഷണവും വൃത്തി, ഗുണമേന്മ, രുചി തുടങ്ങിയവയുടെ കാര്യത്തില്‍ ഏറ്റവും ഉന്നത നിലവാരം പുലർത്തുന്നു എന്ന് ഉറപ്പാക്കാനായി എയര്‍ ഇന്ത്യ എക്സ്പ്രസ് ഇന്ത്യ, യുഎഇ, സിംഗപൂര്‍ എന്നിവിടങ്ങളിലെ മികച്ച ഫ്ളൈറ്റ് കിച്ചണുകളിലെ ഷെഫുമാരുമായി സഹകരിക്കുന്നുണ്ട്. നിലവിൽ ആഭ്യന്തര റൂട്ടുകളിൽ സർവീസ് നടത്തുന്ന എയർ ഏഷ്യ ഇന്ത്യയുടെ വിമാനങ്ങളിൽ ഗോർമേർ സേവനം ലഭ്യമാണ്.
വൈവിധ്യമാർന്ന താല്പര്യങ്ങള്‍ നിറവേറ്റും വിധം ശ്രദ്ധാപൂർവ്വം തയ്യാറാക്കിയ വിപുലമായ നിരയാണ് പുതുക്കിയ ഫുഡ് ആൻഡ് ബിവറേജ് മെനുവില്‍ ലഭ്യമാക്കിയിട്ടുള്ളത്. വെജിറ്റേറിയന്‍, പെസ്ക്കറ്റേറിയന്‍, വീഗന്‍, ജെയിന്‍, നോണ്‍ വെജിറ്റേറിയന്‍, എഗറ്റേറിയന്‍ മീലുകള്‍ ലഭിക്കുന്ന വിപുലമായ ശ്രേണിയാണ് ഗോർമേറിലൂടെ ലഭ്യമാക്കുന്നത്.
ഏറ്റവും മികച്ച വിഭവങ്ങള്‍ അനുഭവവേദ്യമാക്കിക്കൊണ്ട് ഇന്‍ ഫ്ളൈറ്റ് ഡൈനിങിന്‍റെ നിലവാരത്തെ പുതിയ ഉയരങ്ങളിലേക്ക് എത്തിക്കാനാണ് തങ്ങള്‍ ശ്രമിക്കുന്നതെന്ന് എയര്‍ ഇന്ത്യ എക്സ്പ്രസിന്‍റെയും എയര്‍ ഏഷ്യ ഇന്ത്യയുടെയും മാനേജിങ് ഡയറക്ടര്‍ അലോക് സിങ് പറഞ്ഞു. പണത്തിനു മൂല്യം നല്കുന്ന സേവനങ്ങള്‍ അതിഥികള്‍ക്ക് നല്കാനുള്ള പ്രതിബദ്ധതയാണു തങ്ങള്‍ തുടരുന്നത്. ആകാശത്തില്‍ 36,000 അടി ഉയരത്തില്‍ പോലും ചൂടുളള ഭക്ഷണം ലഭ്യമാക്കുന്ന ഗോർമേറിന്‍റെ സേവനങ്ങള്‍ ആസ്വദിക്കുവാന്‍ തങ്ങള്‍ എല്ലാവരേയും ക്ഷണിക്കുന്നതായും അദ്ദേഹം പറഞ്ഞു.
എയര്‍ ഇന്ത്യ എക്സ്പ്രസിനൊപ്പം എയർ ഏഷ്യ ഇന്ത്യ ഓപറേറ്റു ചെയ്യുന്ന വിമാനങ്ങളിലും ഗോർമേറിന്‍റെ മെനു ലഭ്യമാകും. ആഭ്യന്തര വിമാനങ്ങളില്‍ യാത്ര ചെയ്യുന്നവർക്ക് വിമാനം പുറപ്പെടുന്നതിന് 12 മണിക്കൂർ മുൻപും അന്താരാഷ്ട്ര വിമാനങ്ങളില്‍ യാത്ര ചെയ്യുന്നവർക്ക് പുറപ്പെടുന്നതിന് 24 മണിക്കൂറും മുന്‍പും വരെ എയർലൈനിന്‍റെ ഏകീകൃത കസ്റ്റമർ ഇന്‍റർഫേസായ airindiaexpress.com ല്‍ മീലുകള്‍ മുൻകൂട്ടി ബുക്കു ചെയ്യാം. ഗോർമേർ അവതരിപ്പിക്കുന്നതിലൂടെ എയർ ഇന്ത്യ എക്സ്പ്രസ് അതിന്‍റെ ഭക്ഷണ ഓഫറുകൾ വിപുലീകരിക്കുകയാണ്. കോംപ്ലിമെന്‍ററി ലഘുഭക്ഷണ ബോക്സുകൾക്ക് പകരം ഗോർമേർ ഇൻ-ഫ്ലൈറ്റ് ഡൈനിംഗ് അനുഭവത്തിന്‍റെ ഭാഗമായി വൈവിധ്യമാർന്ന പ്രീ-ബുക്ക് ഓപ്ഷനുകൾ ഉപയോഗിച്ച് ഉപയോക്താക്കളുടെ ഡൈനിംഗ് അനുഭവം മെച്ചപ്പെടുത്താനുള്ള അവസരമാണ് ലഭിക്കുന്നത്. 2023-നെ മില്ലറ്റ് വർഷമായി പ്രഖ്യാപിച്ച ഐക്യരാഷ്ട്ര സഭയുടെ പ്രഖ്യാപനത്തിന്‍റെ ഭാഗമായി എല്ലാ പ്രീ ബുക്ക്ഡ് മീലുകള്‍ക്കുമൊപ്പം മിക്സഡ് ബെറി റാഗി ഹൽവ ഡെസര്‍ട്ട് കോംപ്ലിമെന്‍ററിയായി ഗോർമേർ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ഗോർമേർ സേവനം ലഭ്യമാക്കുന്നതിന്‍റെ മുന്നോടിയായി കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഡിപാർച്ചര്‍ ടെർമിനലില്‍ ഗോർമേർ ഭക്ഷണം രുചിക്കുന്നതിനുള്ള അവസരം ഏർപ്പെടുത്തിയിരുന്നു. എണ്ണൂറില്‍ ഏറെ യാത്രക്കാരാണ് പരിപാടിയിലൂടെ പുതിയ ഗോർമേർ മെനു രുചിച്ചത്.
ഗോർമേർ എയര്‍ ഇന്ത്യ എക്സ്പ്രസിലെത്തുന്നതിന്‍റെ പ്രാരംഭ ആനുകൂല്യമായി ജൂലൈ അഞ്ചു വരെ പ്രീബുക്ക് ചെയ്യുന്നവർക്ക് 50 ശതമാനം ഇളവ് നല്കും. ബൈ ഓണ്‍ ബോർഡ് മെനുവിലെ തെരഞ്ഞെടുത്ത ഇനങ്ങള്‍ക്കും ഇളവുണ്ടാകും. എയര്‍ ഇന്ത്യ എക്സ്പ്രസ്, എയര്‍ ഏഷ്യ ഇന്ത്യ ഫ്ലൈറ്റുകളില്‍ ഈ ആനുകൂല്യ കാലാവധിയില്‍ ഗോർമേർ മീലുകള്‍ മുൻകൂട്ടി ബുക്കു ചെയ്യുന്നവർക്കായിരിക്കും ആനുകൂല്യങ്ങള്‍ ലഭിക്കുക.
Kerala
ഐ.എൻ.ടി.യു.സി ജില്ലാ സമ്മേളനം: സി.എം. സ്റ്റീഫൻ ഛായ ചിത്ര പ്രയാണ യാത്രക്ക് സ്വീകരണം നൽകി

ശാസ്താംകോട്ട: ഐ.എൻ.ടി.യു.സി ജില്ലാ സമ്മേളനഗരിയിൽ സ്ഥാപിക്കാനായി സ്ഥാപകനേതാവ്
സി.എം. സ്റ്റീഫന്റെ ഛായ ചി ത്രവും വഹിച്ച് കൊണ്ട് മാവേലിക്കര പുതിയ കാവ് പള്ളിയിലെ കബറിടത്തിൽ നിന്ന്മഹിള വിഭാഗം ജില്ലാ പ്രസിഡന്റ് ജയശ്രീ രമണൻ നേതൃത്വം നൽകിയ പ്രയാണ യാത്രക്ക് ഐ.എൻ.ടി.യു.സി കുന്നത്തൂർ റീജീയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ വൻ സ്വീകരണം നൽകി. വയ്യാങ്കര, ആനയടി, ചക്കുവള്ളി, ഭരണിക്കാവ്, കടപുഴ , ടോൾ ജംഗ്ഷൻ, കിഴക്കേ കല്ലട മൂന്ന് മുക്ക് എന്നിവിടങ്ങളിലാണു സ്വീകരണം നൽകിയത്.
സ്വീകരണ സമ്മേളനം ഐ.എൻ.ടി.യു.സി സംസ്ഥാനനിർവ്വാഹ സമിതി അംഗം വി.വേണുഗോപാലകുറുപ്പ് ഉദ്ഘാടനം ചെയ്തു. റീജീയണൽ പ്രസിഡന്റ് തടത്തിൽ സലിം അദ്ധ്യക്ഷത വഹിച്ചു. കോൺഗ്രസ്സ് ബ്ലോക്ക് പ്രസിഡന്റ് വൈ.ഷാജഹാൻ, കല്ലട രമേശ്, കാഞ്ഞിരവിള അജയകുമാർ , ബി. ത്രിദീപ് കുമാർ ,രമാഗോപാലകൃഷ്ണൻ , ഒ.ബി.രാജേഷ്, മീര . ആർ.പിള്ള, സുരേഷ് ചന്ദ്രൻ , ചന്ദ്രൻ കല്ലട,കുന്നത്തുർ ഗോവിന്ദപിള്ള , ടി.ആർ.ഗോപകുമാർ ,ശാന്തകുമാരി, അർത്തിയിൽ അൻസാരി, ആർ.ഡി.പ്രകാശ്, എൻ.സോമൻ പിള്ള , കടപുഴ മാധവൻ പിള്ള, ഗോപൻപെരുവേലിക്കര,
,വിനോദ് വില്ലേത്ത് , ഷിബു മൺറോ തുരുത്ത്, ബിജുരാജൻ , ലത്തീഫ് പെരുംകുളം, ബിനു മംഗലത്ത്, ഉമാദേവി, ഗിരീഷ് കുമാർ , എൻ.ശിവാനന്ദൻ , ദുലാരി തുടങ്ങിയവർ പ്രസംഗിച്ചു.
മഹിള വിഭാഗം ജില്ലാ ഭാരവാഹികളായനൂർ ജഹാൻ ഇബ്രാഹിം, ഷീജഭാസ്ക്കർ, എം. സാവിത്രി, ബിജി സോമരാജൻ, അസൂറ ബീവി , വസന്താ ഷാജി, ഷീബ തമ്പി , ഗ്രേസി, ഷീല പനയം തുടങ്ങിയവർ നേതൃത്വം നൽകി
Kerala
കാനം രാജേന്ദ്രൻ്റെ നിര്യാണത്തിൽ പ്രതിപക്ഷ നേതാവിൻ്റെ അനുശോചനം

കൊച്ചി: കാനം രാജേന്ദ്രൻ്റെ നിര്യാണത്തിൽ പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ അനുശോചിച്ചു. ഏറെക്കലമായി കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ മുഖമായിരുന്നു കാനം രാജേന്ദ്രൻ എന്ന് അദ്ദേഹം അനുസ്മരിച്ചു. പത്തൊൻപതാം വയസിൽ യുവജന രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ സംസ്ഥാന നേതൃത്വത്തിൽ എത്തിയതാണ് കാനം. ആറ് പതിറ്റാണ്ട് നീണ്ട രാഷ്ട്രീയ ജീവിതം. മികച്ച നിയമസഭ പ്രവർത്തനമായിരുന്നു കാനത്തിന്റേത്. തൊഴിലാളി കളുടെ പ്രശ്നങ്ങൾ ഏറ്റെടുക്കുന്നതിനും അവ സഭയിൽ അവതരിപ്പിച്ച് പരിഹാരം ഉണ്ടാക്കുന്നതിലും പ്രത്യേകം ശ്രദ്ധിച്ചു.
വെളിയം ഭാർഗവൻ, സി.കെ. ചന്ദ്രപ്പൻ തുടങ്ങിയ മുൻഗാമികളെ പോലെ നിലപാടുകളിൽ കാനവും വിട്ടുവീഴ്ച ചെയ്തില്ല.
വ്യക്തിപരമായി എനിക്ക് വളരെ അടുത്ത ബന്ധമുണ്ടായിരുന്ന പൊതു പ്രവർത്തകനായിരുന്നു കാനം. കഴിഞ്ഞ ആഴ്ച അദ്ദേഹത്തെ ആശുപത്രിയിൽ സന്ദർശിച്ചിരുന്നു. രോഗാവസ്ഥയെ മറികടന്ന് പൊതുരംഗത്ത് ഉടൻ സജീവമാകുമെന്ന ആത്മവിശ്വാസം കാനത്തിനുണ്ടായിരുന്നു. ആ പ്രതീക്ഷകൾ സഫലമായില്ല.
കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിനും സംസ്ഥാന രാഷ്ട്രീയത്തിനും വലിയ നഷ്ടമാണ് കാനം രാജേന്ദ്രന്റ വിയോഗമെന്ന് സതീശൻ അനുസ്മരിച്ചു.
Kerala
കോസ്റ്റൽ പോലീസിന്റെ ബോട്ടുകൾ അടിയന്തരമായി പ്രവർത്തനസജ്ജമാക്കണം –
സൂരജ് രവി

ആഴക്കടലിൽ വെച്ച് രോഗബാധിതനായി യഥാസമയം ചികിത്സ ലഭിക്കാതെ പള്ളിത്തോട്ടം സ്വദേശിയായ മത്സ്യത്തൊഴിലാളി മരണമടഞ്ഞ സാഹചര്യത്തിൽ കോസ്റ്റൽ പോലീസിന്റെ ബോട്ടുകൾ അടിയന്തരമായി ഉപയോഗയോഗ്യമാക്കണമെന്ന് കെപിസിസി സെക്രട്ടറി സൂരജ് രവി ആവശ്യപ്പെട്ടു. കോസ്റ്റൽ പോലീസിന്റെ ജീവൻരക്ഷാ ബോട്ടിന്റെ സഹായം ലഭിച്ചിരുന്നുവെങ്കിൽ തോമസ് എന്ന മത്സ്യത്തൊഴിലാളിയുടെ ജീവൻ രക്ഷിക്കാമായിരുന്നു. കൊല്ലം നീണ്ടകര പോർട്ടുകളിലേക്ക് സജ്ജീകരിച്ചിട്ടുള്ള ബോട്ടുകൾ ആറു മാസക്കാലമായി ഉപയോഗശൂന്യമായി കിടക്കുകയാണ്. മത്സ്യത്തൊഴിലാളികളുടെ ജീവന് തെല്ലെങ്കിലും ഗവൺമെന്റ് വിലകൽപ്പിച്ചിട്ടുണ്ടെങ്കിൽ ജീവൻ രക്ഷാ ബോട്ടുകളുടെ അറ്റകുറ്റപ്പണികൾ അടിയന്തരമായി തീർക്കാനും പുതുതായി ബോട്ട് ആംബുലൻസ് ആരംഭിക്കാനുമുള്ള നടപടികൾ കൈക്കൊള്ളാൻ സർക്കാർ തയ്യാറാകണമെന്ന് സൂരജ് രവി ആവശ്യപ്പെട്ടു.
-
Kerala3 months ago
വീണ ജോർജിനെ മാറ്റണം; ജനങ്ങൾക്ക് വേണ്ടിയാണ് പറയുന്നതെന്ന് ഡോ. എസ്.എസ്. ലാൽ
-
Kerala2 months ago
കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസ്: മുഖ്യപ്രതി സതീഷ്കുമാർ ഒരു കോടി രൂപ നൽകിയെന്ന് വെളിപ്പെടുത്തലുമായി ജ്വല്ലറി ഉടമ
-
Kerala3 months ago
ഗണേഷ്കുമാർ ആറ് മാസം തടവിൽ പാർപ്പിച്ചു; സോളാർ കേസിലെ പരാതിക്കാരിയുടെ വെളിപ്പെടുത്തൽ
-
Featured2 months ago
‘സർക്കാരിനെതിരെ വിധിയെഴുതി വിദ്യാർത്ഥികളും’; എംജി സർവകലാശാല തിരഞ്ഞെടുപ്പിൽ കെഎസ്യു മുന്നേറ്റം
-
News2 months ago
പിറന്നാൾ ദിനത്തിൽ കുഞ്ഞിന് വ്യത്യസ്തമായൊരു സമ്മാനമൊരുക്കി മാതാവ്
-
Kottayam2 days ago
അല്‍ മുക്താദിര്‍ ജ്വല്ലറിയെക്കുറിച്ചുള്ള കള്ള പ്രചാരണം:
നിയമനടപടി സ്വീകരിക്കുമെന്ന് സംഘടന -
Palakkad1 month ago
പാലക്കാട് ജില്ലയിലെ ക്യാമ്പസുകളിൽ കെഎസ്യു തേരോട്ടം
-
Kerala1 month ago
പങ്കാളിത്ത പെൻഷൻ ഉടൻ പിൻവലിക്കണം; സെക്രട്ടേറിയറ്റ് അസോസിയേഷൻ
You must be logged in to post a comment Login