Featured
ഞാൻ വൃദ്ധനല്ല, വിരമിച്ചിട്ടില്ല: പവാർ

മുംബൈ: താൻ ക്ഷീണിതനോ വിരമിച്ചവനോ വൃദ്ധനോ അല്ലെന്നു ശരദ് പവാർ. ഞാനാണ് എൻസിപിയുടെ അധ്യക്ഷൻ. എനിക്ക് ഇതുവരെ പ്രായമായിട്ടില്ല. താൻ പാർട്ടിക്ക് വേണ്ടി പ്രവർത്തിക്കുന്നുണ്ട്. എന്നാൽ മന്ത്രി സ്ഥാനമൊന്നും വഹിച്ചിട്ടില്ല. എന്നോട് വിരമിക്കാൻ പറയാൻ അവർ ആരാണ്. എനിക്ക് ഇപ്പോഴും ജോലി ചെയ്യാൻ കഴിയുമെന്നും പവാർ വ്യക്തമാക്കി.
ശരദ് പവാർ വിരമിക്കാൻ സമയമായെന്നും ഇനി മതിയാക്കിക്കൂടെ എന്നും കഴിഞ്ഞ ദിവസം അനന്തിരവനും വിമത നേതാവുമായ അജിത് പവാർ ചോദിച്ചിരുന്നു. ഇതിനുള്ള പ്രതികരണമാണ് പവാർ നടത്തിയത്. എൻസിപിയുടെ ഭരണം തനിക്ക് കൈമാറണമെന്നും അജിത് പവാർ പറഞ്ഞതിന് ദിവസങ്ങൾക്ക് ശേഷമാണ് എൻസിപി അധ്യക്ഷന്റെ പ്രതികരണം. പ്രഫുൽ പട്ടേൽ ഉൾപ്പെടെയുള്ള പാർട്ടി നേതാക്കളുടെ നിയമനങ്ങളെല്ലാം നിയമവിരുദ്ധമാണെന്നും ശരത് പവാർ പറഞ്ഞു. കഴിഞ്ഞയാഴ്ച അജിത് പവാറും സംഘവും ഏകനാഥ് ഷിൻഡെയുടെ നേതൃത്വത്തിലുള്ള മഹാരാഷ്ട്ര സർക്കാരിൽ ചേർന്നതോടെ പാർട്ടിയിൽ വലിയ പ്രതിസന്ധി ഉടലെടുത്തിരുന്നു. ഇതിന് മുമ്പ് മുമ്പ് പ്രഫുൽ പട്ടേലിനെയും സുപ്രിയ സുലെയെയും പാർട്ടിയുടെ വർക്കിംഗ് പ്രസിഡന്റുമാരായി നിയമിച്ചതിൽ പ്രതിഷേധിച്ചാണ് അജിത് പവാർ പാർട്ടി പിളർത്തിയത്.
പ്രഫുൽ പട്ടേൽ എൻസിപിയുടെ അധ്യക്ഷനായി തന്റെ പേര് നിർദ്ദേശിച്ചതായും അതിനെ തുടർന്നാണ് താൻ ഏകകണ്ഠമായി തിരഞ്ഞെടുക്കപ്പെട്ടതെന്നും ശരദ് പവാർ പറഞ്ഞു. അജിത് പവാറും വിമത നേതാക്കളായ പ്രഫുൽ പട്ടേലും ഛഗൻ ഭുജ്ബലും തനിക്കെതിരെ നടത്തിയ വ്യക്തിപരമായ ആക്രമണങ്ങൾ ഭാരതീയ ജനതാ പാർട്ടിയുടെ (ബിജെപി) നിർദ്ദേശപ്രകാരമാണ്. തന്റെ അനന്തരവനെ മഹാരാഷ്ട്രയിൽ നാല് തവണ ഉപമുഖ്യമന്ത്രിയാക്കി. പ്രധാനപ്പെട്ട മന്ത്രിസ്ഥാനങ്ങൾ നൽകിയെന്നും അദ്ദേഹം വ്യക്തമാക്കി. എൻസിപി വംശീയ രാഷ്ട്രീയം പ്രോത്സാഹിപ്പിക്കുന്നു എന്ന അജിത് പവാറിന്റെ ആരോപണങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
Featured
വാഹനാപകടത്തില്‍ കോളേജ് അധ്യാപകന് ദാരുണാന്ത്യം

പാലക്കാട്: വാഹനാപകടത്തില്‍ കോളേജ് അധ്യാപകന് ദാരുണാന്ത്യം. ഒറ്റപ്പാലം ലക്കിടി കൂട്ടുപാതയില്‍ ജീപ്പും സ്കൂട്ടറും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.ലക്കിടി നെഹ്റു കോളേജിലെ അസിസ്റ്റൻറ് പ്രൊഫസർ അക്ഷയ് ആർ മേനോൻ ആണ് മരിച്ചത്. പാലക്കാട് നിന്നും ലക്കിടിയിലെ കോളേജിലേക്ക് വരുന്നതിനിടെയാണ് അപകടം ഉണ്ടായത്. ആശുപത്രിയിലെത്തിച്ചെങ്കിലും അധ്യാപകൻ്റെ ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റുമോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനല്‍കും.
Featured
അസം സ്വദേശിനിയെ കൊലപ്പെടുത്തിയ കേസില്‍ ഭർത്താവ് അറസ്റ്റില്‍

ഇടുക്കി: ഇടുക്കി നെടുംകണ്ടത്ത് അസം സ്വദേശിനിയെ കൊലപ്പെടുത്തിയ കേസില്‍ ഭർത്താവ് അറസ്റ്റില്‍. ഷെനിച്ചർ എന്നയാളെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.ഭാര്യ ബാലേ ടുഡുവിനെ ഇയാള്‍ അടിച്ചുകൊല്ലുകയായിരുന്നു. ബാലെ ടുഡുവും ഭർത്താവും ഒരു മാസം മുമ്ബാണ് ജോലിക്കായി ഇടുക്കിയിലേക്ക് എത്തുന്നത്.
കഴിഞ്ഞ ദിവസം ഇവരുടെ സുഹൃത്ത് ഇവർ താമസിക്കുന്ന സ്ഥലത്തെത്തുകയും ഒരുമിച്ച് മദ്യപിക്കുകയും ചെയ്തു. ശേഷം സുഹൃത്തും ഷെനിച്ചറും വീട്ടിലും ബാലേ ടുഡു സമീപത്തെ ഷെഡിലും കിടന്നുറങ്ങി. രാത്രിയില്‍ ഉറക്കം എഴുന്നേറ്റ ഷെനിച്ചർ ഭാര്യയെ സുഹൃത്തിനൊപ്പം ഷെഡില്‍ ഒരുമിച്ചു കണ്ടു. ഇതോടെ ഇവർ തമ്മില്‍ വഴക്കും ബഹളവുമായി. കാര്യങ്ങള്‍ അടിപിടിയിലേക്ക് എത്തിയതോടെ സുഹൃത്ത് ഓടിരക്ഷപ്പെട്ടു.
ഈ സമയം ഷെനിച്ചർ കയ്യില്‍ കിട്ടിയ തടിക്കഷ്ണം ഉപയോഗിച്ച് ഭാര്യയെ അടിച്ചുകൊലപ്പെടുത്തി. ഭാര്യയെ കൊലപ്പെടുത്തിയ കാര്യം ഇയാള്‍ തന്നെ തൊഴിലുടമയെ വിളിച്ച് അറിയിച്ചു. പൊലീസ് സ്ഥലത്തെത്തി വിശദമായ പരിശോധനകള്‍ നടത്തി. കൊലയില്‍ മറ്റാർക്കെങ്കിലും പങ്കുണ്ടോ എന്ന കാര്യം അന്വേഷിക്കും.
Featured
കൊല്ലത്ത് വിദ്യാർത്ഥിയെ വീട്ടിൽക്കയറി കുത്തി കൊലപ്പെടുത്തി, അക്രമി ട്രെയിനിന് മുന്നിൽ ചാടി ജീവനൊടുക്കി

കൊല്ലം: കോളേജ് വിദ്യാർഥിയെ വീട്ടില്‍ കയറി കുത്തിക്കൊന്നു.കൊല്ലം ഉളിയക്കോവില്‍ സ്വദേശി ഫെബിൻ ജോർജ് ഗോമസ് (21) ആണ് കൊല്ലപ്പെട്ടത്.കാറില്‍ എത്തിയ ആളാണ് ആക്രമിച്ചത് ഫാത്തിമ മാതാ കോളേജിലെ ബിസിഎ വിദ്യാർഥിയായിരുന്നു ഫെബിൻ.
കുത്തി ശേഷം ആക്രമി ട്രെയിന് മുന്നിൽ ചാടി ആത്മഹത്യ ചെയ്തതയാണ് വിവരം. കൊല്ലം കടപ്പാക്കടയില്‍ റെയില്‍വേ ട്രാക്കില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. റെയില്‍വേ പാതയ്ക്ക് സമീപം ഒരു കാറും നിർത്തിയിട്ട നിലയില്‍ കണ്ടെത്തി.ഏഴ് മണിയോടെ ആയിരുന്നു സംഭവം. ഉളിയക്കോവിലിലെ വീട്ടിലായിരുന്നു വിദ്യാർഥി ഉണ്ടായിരുന്നത്. ഇവിടേക്ക് മുഖം മറച്ചെത്തിയ ആള്‍ കത്തി ഉപയോഗിച്ച് കുത്തുകയായിരുന്നു.ഇത് തടയാൻ ശ്രമിച്ച ഫെബിന്റെ പിതാവിനും കുത്തേറ്റിട്ടുണ്ട്. വെള്ള കാറില്‍ എത്തിയ ആളാണ് ആക്രമണം നടത്തിയതെന്നാണ് ദൃക്സാക്ഷികള്‍ പറയുന്നത്.
ഫെബിന് കഴുത്ത്, കൈ, വാരിയെല്ല് എന്നിവിടങ്ങളിലാണ് കുത്തേറ്റത്. തടയാൻ ശ്രമിച്ച പിതാവിന് വാരിയെല്ലിനും കൈക്കും ആഴത്തില്‍ മുറിവേറ്റിട്ടുണ്ട്.
-
News3 months ago
ക്ഷാമബത്ത കേസില്‍ ഇടക്കാല ഉത്തരവ്
-
News2 months ago
സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി: കേന്ദ്രത്തോട് 24,000 കോടി രൂപയുടെ പ്രത്യേക പാക്കേജ് ആവശ്യപ്പെട്ട് കേരളം
-
News2 months ago
പണിമുടക്ക് നോട്ടീസ് നൽകി
-
News3 months ago
സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരുംഅനിശ്ചിത കാല പണിമുടക്കിലേക്ക്: സെറ്റോ
-
Thiruvananthapuram1 month ago
ജീവനക്കാരെ പറ്റിച്ച ബജറ്റ്: സെ ക്രട്ടറിയേറ്റ് ആക്ഷൻ കൗൺസിൽ
-
Kerala1 month ago
ധനസമാഹരണത്തിന് ശമ്പളം ലക്ഷ്യമിട്ട്
ബഡ്ജറ്റ് അവതരിപ്പിക്കുന്ന സര്‍ക്കാര്‍ കേരളത്തില്‍ മാത്രം; ചവറ ജയകുമാര്‍ -
Featured2 months ago
സംസ്ഥാനത്ത് നാളെ 6 ജില്ലകൾക്ക് അവധി
-
Featured1 month ago
കേരളം രഞ്ജിട്രോഫി സെമിയില്‍
You must be logged in to post a comment Login