Kerala
ആവർത്തിക്കപ്പെടുന്ന ഗുരുനിന്ദ, സർക്കാർ ചെലവിൽ

കേരളം ലോകത്തിനു നൽകിയ വിശ്വഗുരുവാണ് ശ്രീനാരായണ ഗുരുദേവൻ. മതമാത്സര്യത്തിന്റെ വർത്തമാനകാല ദുരിതങ്ങൾക്കെല്ലാമുള്ള മറുപടി ഗുരുവചനങ്ങളിലും അദ്ദേഹത്തിന്റെ കൃതികളിലും കാണാം. അതിന്റെ അന്തസത്ത ലോകത്തിനു ശരിയായി തിരിച്ചറിയാൻ കഴിഞ്ഞാൽ ഇന്നത്തെ ഇസ്രയേലും ഗാസയും ഉക്രെയിനും റഷ്യയും ഒന്നുമുണ്ടാകില്ല. ഇസ്രയേലും ദഗാസയുമൊക്കെ അവിടെ നിൽക്കട്ടെ, ഗുരുദവേന്റെ ജന്മം കൊണ്ട് അനുഗ്രഹീതമായ കേരളം പോലും ഗുരുവിനെ ശരിയായി തിരിച്ചറിയാതെ പോകുന്നത് എന്തടിസ്ഥാനത്തിലാണെന്നു മനസിലാകുന്നില്ല. വന്ദിച്ചില്ലെങ്കിലും ഗുരുവിനെ നിന്ദിക്കാതിരിക്കാനുള്ള വകതിരിവെങ്കിലും കാണിക്കണം ഭരണാധികാരികൾ. പക്ഷേ, കൊല്ലത്ത് കഴിഞ്ഞ കുറേനാളായി നടക്കുന്ന ഗുരുനിന്ദകളെല്ലാം സർക്കാർ വകയാണ്.
കിഫ്ബിയുടെ സഹായത്തോടെ സാംസ്‌കാരിക വകുപ്പ് കേരളത്തിലെ എല്ലാ ജില്ലകളിലും നവോഥാന നായകരുടെ പേരിൽ സാംസ്‌കാരിക സമുച്ചയങ്ങൾ സ്ഥാപിക്കുന്നതിന്റെ ഭാഗമായിട്ടാണ് കൊല്ലം ആശ്രാമം മൈതാനത്തിന് സമീപം മൂന്നര ഏക്കർ ഭൂമിയിൽ 56.91 കോടി രൂപ ചെലവഴിച്ച് അത്യാധുനിക സംവിധാനങ്ങൾ ഉൾപ്പെടുത്തി നിർമിച്ച ശ്രീനാരായണഗുരു സാംസ്‌കാരിക സമുച്ചയം നിർമിച്ചത്.
കഴിഞ്ഞ മേയ് നാലിന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തത് ശ്രീനാരായണ ഗുരു സാംസ്കാരിക സമുച്ചയം മാത്രമായിരുന്നില്ല, വലിയ വിവാദങ്ങളുമാണ്.
സമുച്ചയത്തോടു ചേർന്നു നിർമിച്ച ഗുരുദേവ പ്രതിമയാണ് ആദ്യം വിവാദമായത്. ഗുരുദേവനുമായി യാതൊരു രൂപ സാദൃശ്യവുമില്ലാത്ത ഈ പ്രതിമയ്ക്കെതിരേ ഉദ്ഘാടന വേദിയിൽ തന്നെ വിമർശനമുയർന്നു. ഗുരുദേവന്റെ ഒരു സാമ്പിൾ പ്രതിമ മാത്രമാണിതെന്നും ഒർജിനൽ പ്രതിമ വേറേയാണെന്നും പറഞ്ഞ് അന്ന് സാംസ്കാരിക മന്ത്രി സജി ചെറിയാൻ തടിയൂരി. പ്രതിമ അന്നു തന്നെ അവിടെ നിന്നു മാറ്റുകയും ചെയ്തു. പുതിയത് ഇതുവരെ സ്ഥാപിച്ചിട്ടുമില്ല. ഇപ്പോൾ പ്രതിമ സ്ഥാപിക്കുന്നതിന് വിപുലമായ ഒരു കമ്മിറ്റിയെ സർക്കാർ നിയോഗിച്ചു.
ശ്രീനാരായണ ഗുരു സാംസ്കാരിക സമുച്ചയത്തിന്റെ നടത്തിപ്പിനായി താത്കാലിക സമിതിയെ നിയോഗിച്ചു കൊണ്ടുള്ള ഒരു ഉത്തരവ് കഴിഞ്ഞ ദിവസം സാംസ്കാരിക സമിതി പുറപ്പെടുവിച്ചു. ഒപ്പം ഗുരുദേവ പ്രതിമ സ്ഥാപിക്കാനുള്ള മേൽനോട്ട സമിതിയെയും നിയോഗിച്ചിട്ടുണ്ട്. പക്ഷേ, ഈ ഉത്തരവ് പുറപ്പെടുവിച്ച പത്രക്കുറിപ്പിൽ ഗുരുദേവന്റെ പേരില്ല. പകരം കൊല്ലം സാംസ്കാരിക സമുച്ചയം എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
ഗുരുദേവന്റെ ഓർമ നിലനിർത്താനും അദ്ദേഹം കേരളത്തിന്റെ നവോത്ഥാന വിപ്ലവത്തിനു നൽകിയ ധീരമായ നേതൃത്വം ആലേഖനം ചെയ്യാനുമാണ് കൊല്ലത്തെ സാംസ്കാരിക സമുച്ചയം സ്ഥാപിച്ചതെന്നാണ് വയ്പ്. പക്ഷേ, അതിപ്പോൾ ഗുരുവിനെ നിന്ദിക്കാനുള്ള അവസരമാക്കി മാറ്റി സർക്കാർ. സാംസ്കാരിക നിലയത്തിൽ നിന്ന് ഗുരുദേവന്റെ പേര് എങ്ങനെ പുറത്തായി എന്നു സർക്കാർ വിശദീകരിക്കണം.
കേവലം ഒരു ക്ലറിക്കൽ മിസ്റ്റേക്കായി ഇതിനെ കാണാനാവില്ല. സർക്കാർ ഉത്തരവിൽ ഒന്നിലേറെ സ്ഥലത്ത് കൊല്ലം സാംസ്കാരിക സമുച്ചയം എന്നാണ് രേഖപ്പെടുത്തിയത്.
ശ്രീനാരായണ ഗുരുദേവന്റെ പേര് ഓർമിക്കാൻ ഏതെങ്കിലും കല്ലിലോ മരത്തിലോ അദ്ദേഹത്തിന്റെ പേരോ രൂപമോ കൊത്തിവയ്ക്കേണ്ടതില്ല. നാനാജാതി മതസ്ഥരായ കേരളീയ സമൂഹത്തിന്റെയെല്ലാം മനസിൽ ശുഭ്രശോഭയോടെ കുടിയിരുത്തപ്പെട്ടതാണത്. അതിനെ വികലമായ പ്രതിമ കൊണ്ടും സംശയങ്ങളുടെ മുനയിൽ നിർത്തുന്ന സാംസ്കാരിക നിലയങ്ങൾ കൊണ്ടും അപമാനിക്കാതിരുന്നാൽ മതി.
ഗുരുദേവന്റെ പേരിൽ കൊല്ലത്തു സ്ഥാപിക്കപ്പെട്ട രണ്ടാമത്തെ വലിയ സ്ഥാപനമാണ് സാംസ്കാരിക സമുച്ചയം. ആദ്യത്തേത് ശ്രീനാരായണ ഗുരു ഓപ്പൺ സർവകലാശാലയായിരുന്നു. ഈ സർവകലാശാലയുടെ ഔദ്യോക മുദ്രണത്തിലും പിശക് സംഭവിച്ചിരുന്നു. ഗുരുദേവനെ അനുസ്മരിപ്പിക്കുന്ന യാതൊന്നുമില്ലാതെ, വളരെ വികലമായ ഒരു ഏംബ്ലമായിരുന്നു വിദ്യാഭ്യാസ വകുപ്പ് ആദ്യം പുറത്തിറക്കിയത്. അതിനെതിരേ വലിയ പ്രതിഷേധമുയർന്നപ്പോൾ പിൻവലിച്ചു. അടൂർ ഗോപാലകൃഷ്ണൻ അധ്യക്ഷനായ സമിതി രൂപകല്പന ചെയ്ത വേറൊന്നാണ് യൂണിവേഴ്സിറ്റിയുടെ ഇപ്പോഴത്തെ എംബ്ലം.
തന്റെ പേരിൽ സാംസ്കാരിക നിലയം വരുമെന്നോ, യൂണിവേഴ്സിറ്റി വരുമെന്നോ, നാടു നീളെ തന്റെ പ്രതിമ വയ്ക്കുമെന്നോ ഒന്നും കരുതിയല്ല ഗുരുദേവൻ പ്രവർത്തിച്ചതും പ്രസംഗിച്ചതും പറഞ്ഞതും പഠിപ്പിച്ചതും. ജാതി ചിന്ത കൊണ്ടും മത നിന്ദ കൊണ്ടും ഭ്രാന്താലയമായി മാറിയ കേരളത്തെ നല്ല മനുഷ്യരുടെ നാടാക്കി മാറ്റാനുള്ള ധർമസമരമായിരുന്നു അദ്ദേഹത്തെത്തിന്റെ ജീവിതം മുഴുവൻ. അതിനെയാണ് ലോകം വാഴ്ത്തുന്നത്. പക്ഷേ, കേരളത്തിലെ സർക്കാർ വകുപ്പുകൾ നടത്തുന്ന ആവർത്തിച്ചുള്ള ഗുരുനിന്ദ ഗുരുവിനെ ഇകഴ്ത്താനുള്ള ഗൂഢ പദ്ധിതയാണോ എന്നു സംശയിച്ചാൽ എങ്ങനെ കുറ്റം പറയും. അതും പൊതുഖജനാവിൽ നിന്ന് കോടികൾ മുടക്കിയ ശേഷം?
Kerala
കശ്മീരിലെ അപകടത്തിൽ മരിച്ച യുവാക്കൾക്ക് യാത്രാമൊഴിയേകി ജന്മനാട്

പാലക്കാട്: കശ്മീരില്‍ വാഹനാപകടത്തില്‍ മരിച്ച ചിറ്റൂര്‍ സ്വദേശികളായ നാല് യുവാക്കള്‍ക്ക് കണ്ണീരില്‍ കുതിര്‍ന്ന യാത്രമൊഴി. മൃതദേഹം വീട്ടിലെത്തിയപ്പോള്‍ നെഞ്ചുലക്കുന്നകാഴ്ച്ചയ്ക്കാണ് ഏവരും സാക്ഷ്യം വഹിച്ചത്.
മൃതദേഹത്തിന് മുകളില്‍ ഒരു കൂടു ചോക്ലേറ്റും റോസ പൂവും വെച്ച് ഏഴുമാസം ഗര്‍ഭിണിയായ ഭാര്യ നീതു രാഹുലിനെ യാത്രയാക്കിയത് ഒരു നാടിനെയാകെ കണ്ണീരിലാഴ്ത്തി. മരിച്ച അനിലിന്റെ രണ്ടാമത്തെ കുഞ്ഞിന് 56 ദിവസം മാത്രമാണ് പ്രായം. ഭാര്യ സൗമ്യ മൃതദേഹം കണ്ടപ്പോള്‍ വാവിട്ട് കരഞ്ഞത് നാടിന്റെ രോദനമായി മാറി. മരിച്ച സുധീഷ് ഏതാനും മാസങ്ങള്‍ക്ക് മുമ്പാണ് വിവാഹിതരായത് ഭാര്യ മാലിനിയെ സമാധാനിപ്പിക്കാന്‍ വാക്കുകള്‍ കിട്ടാതെ ബന്ധുക്കളും നാട്ടുകാരും വിതുമ്പുന്ന കാഴ്ചക്കും സാക്ഷ്യം വഹിച്ചു.
വെള്ളിയാഴ്ച പൂലര്‍ച്ചെ മൂന്നുമണിക്കാണ് നാലുപേരുടെയും മൃതദേഹങ്ങള്‍ മുംബൈ വഴി നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ എത്തിച്ചത്. സംഘത്തിലുണ്ടായിരുന്ന ആറുപേരും വിമാന മാര്‍ഗ്ഗം നാട്ടിലെത്തിയിരുന്നു. കൊച്ചിയില്‍ പ്രത്യേക വിമാനത്തില്‍ എത്തിച്ച മൃതദേഹങ്ങള്‍ പിന്നീട് ആംബുലന്‍സ് മാര്‍ഗം സ്വദേശമായ ചിറ്റൂരിലെത്തിക്കുകയായിരുന്നു.
ചിറ്റൂര്‍ ടെക്നിക്കല്‍ സ്‌കൂളില്‍ മൃതദേഹങ്ങള്‍ രാവിലെ എട്ടുമണിവരെ പൊതുദര്‍ശനത്തിന് വെച്ചു. പിന്നീട് അവരവരുടെ വീടുകളിലെത്തിച്ച് മറ്റുചടങ്ങുകള്‍ പൂര്‍ത്തിയാക്കിയതിന് ശേഷം ചിറ്റൂര്‍ മന്തക്കാട് പൊതുശ്മശാനത്തിലെത്തിച്ച് സംസ്‌കരിക്കുകയായിരുന്നു.
ഇതിനിടെ കശ്മീരില്‍ വാഹനപകടത്തില്‍ മരിച്ച ചിറ്റൂര്‍ സ്വദേശികള്‍ക്കുള്ള ധനസഹായം സര്‍ക്കാര്‍ പരിഗണിക്കുമെന്നും പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്നവര്‍ക്കുള്ള മുഴുവന്‍ ചികിത്സാ ചെലവും സര്‍ക്കാര്‍ വഹിക്കുമെന്നും മന്ത്രി കൃഷ്ണന്‍കുട്ടി അറിയിച്ചു. ഇക്കഴിഞ്ഞ അഞ്ചിനാണ് ചിറ്റൂര്‍ നെടുങ്ങോട് സ്വദേശികളായ അനില്‍, വിഘ്‌നേഷ്, രാഹുല്‍, സുധീഷ് എന്നിവര്‍ കശ്മീരിലെ സോജില പാസ്സില്‍ വെച്ചുണ്ടായ വാഹനാപകടത്തില്‍ മരിച്ചത്.
സോജില ചുരത്തില്‍ വിനോദസഞ്ചാരികള്‍ സഞ്ചരിച്ച വാഹനം കൊക്കയിലേക്ക് മറിഞ്ഞ് ഇവര്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. വിനോദ സഞ്ചാരം കഴിഞ്ഞ് സോനമാര്‍ഗില്‍ നിന്ന് മടങ്ങിയ സംഘമാണ് ശ്രീനഗറിലെ ദേശീയ പാതയില്‍ അപകടത്തില്‍പ്പെട്ടത്. വാഹനം റോഡില്‍നിന്ന് തെന്നിമാറി താഴ്ചയിലേക്ക് പതിക്കുകയായിരുന്നു. ചിറ്റൂര്‍ സ്വദേശികള്‍ക്ക് പുറമെ ശ്രീനഗര്‍ സ്വദേശിയായ ഡ്രൈവര്‍ ഐജാസ് അഹമ്മദും മരിച്ചു. 13 അംഗ സംഘത്തില്‍ മൂന്നുപേര്‍ക്ക് പരുക്കേറ്റു. മനോജ്, രജീഷ്, അരുണ്‍ എന്നിവര്‍ക്കാണ് പരുക്ക്. ഇവര്‍ സഞ്ചരിച്ച വാഹനം പൂര്‍ണമായും തകര്‍ന്ന നിലയിലായിരുന്നു.
Idukki
മാസപ്പടി: മുഖ്യമന്ത്രി നിഷേധിച്ചത് കോടതി മുഖവിലക്കെടുത്തിട്ടില്ല; മാത്യു കുഴൽനാടൻ

ഇടുക്കി: മാസപ്പടി വിഷയത്തിൽ മുഖ്യമന്ത്രിയടക്കമുള്ളവർക്ക് നോട്ടീസ് അയക്കാനുള്ള തീരുമാനം വഴിത്തിരിവെന്ന് കോൺഗ്രസ് നേതാവ് മാത്യു കുഴൽ നാടൻ. പി വി മുഖ്യമന്ത്രി തന്നെയെന്ന് കോടതിക്ക് ബോധ്യമായെന്ന് മാത്യു കുഴൽനാടൻ പറഞ്ഞു. കോടതി നോട്ടീസയക്കുന്നത് കക്ഷിയുടെ സാന്നിധ്യം ആവശ്യമാണെന്ന് കണ്ടതുകൊണ്ടാണ്. മുഖ്യമന്ത്രി നിഷേധിച്ചത് കോടതി മുഖവിലക്കെടുത്തിട്ടില്ല.
പി വി ഞാനല്ല എന്ന പഴയ പ്രസ്‌താവനയിൽ തന്നെ ഉറച്ചു നിൽക്കുന്നുണ്ടോ എന്ന് പിണറായി വിജയൻ പറയണം. ഉറച്ചുനിൽക്കുന്നില്ലെങ്കിൽ പിണറായി വിജയൻ പൊതു സമൂഹത്തോടു മാപ്പ് പറയണം. വരും ദിവസങ്ങളിൽ കൂടുതൽ തെളിവുകൾ പൊതുസമൂഹത്തിനു മുന്നിൽ കൊണ്ടുവരും. യുഡിഎഫ് നേതാക്കൾ ഒളിച്ചോടില്ല. കോടതിയിൽ മറുപടി നൽകും. ഇൻട്രിം സെറ്റിൽമെന്റ് ബോർഡിലെ ചുരുക്ക വാക്കുകൾ തങ്ങളുടെ പേരല്ല എന്ന് യുഡിഎഫ് നേതാക്കളാരും പറഞ്ഞിട്ടില്ലെന്നും മാത്യു കുഴൽനാടൻ പറഞ്ഞു.
Education
ദേശീയ വിദ്യാഭ്യാസ നയം 2020 – എ. ഐ. പി. സി പാനൽ ചർച്ച നടത്തി

കൊച്ചി: ഓൾ ഇന്ത്യ പ്രൊഫഷണൽസ് കോൺഗ്രസ്സ് (എ. ഐ. പി. സി) കേരളയുടെ ആഭിമുഖ്യത്തിൽ “ദേശീയ വിദ്യാഭ്യാസ നയം 2020” ഉന്നത വിദ്യാഭ്യാസ രംഗത്തെ എങ്ങനെ ബാധിക്കുന്നു എന്ന വിഷയത്തിൽ എറണാകുളം ഐ. എം. എ ഹാളിൽ വച്ച് പാനൽ ചർച്ച സംഘടിപ്പിച്ചു. എറണാകുളം എം. പി. ശ്രീ. ഹൈബി ഈഡൻ ഉത്ഘാടനം നിർവഹിച്ച ചടങ്ങിൽ എ. ഐ. പി. സി. കേരള പ്രസിഡൻ്റ് ഡോ. എസ്. എസ്. ലാൽ അധ്യക്ഷത വഹിച്ചു. കാലടി സംസ്കൃത സർവകലാശാല മുൻ വൈസ് ചാൻസലർ പ്രൊഫ. എം. സി. ദിലീപ് കുമാർ മോഡറേറ്ററായ ചർച്ചയിൽ എം. ഇ. എസ്. മാറമ്പിളളി കോളജ് പ്രിൻസിപ്പൽ ഡോ. അജിംസ് പി. മുഹമ്മദ്, രാജഗിരി സ്കൂൾ ഓഫ് എൻജിനീയറിങ് ആൻഡ് ടെക്നോളജി വൈസ് പ്രിൻസിപ്പൽ ഫാ. ഡോ. ജെയ്സൺ മുളേരിക്കൽ സി. എം. ഐ, കെ. ഇ. കോളേജ് മാന്നാനം പൊളിറ്റിക്കൽ സയൻസ് അസി. പ്രൊഫ. ഡോ. വിനു ജെ. ജോർജ് എന്നിവർ എൻ. ഇ. പി 2020 ൻ്റെ വിവിധ വശങ്ങളെക്കുറിച്ച് സംസാരിക്കുകയുണ്ടായി.
“അംഗനവാടി തലം മുതൽ ഉന്നത വിദ്യാഭ്യാസം വരെയുള്ള വിദ്യാർത്ഥികളെ നേരിട്ട് ബാധിക്കുന്ന ദേശീയ വിദ്യാഭ്യാസ നയം 2020 നെ സംബന്ധിച്ചും അതിൻ്റെ പ്രഖ്യാപിത ലക്ഷ്യങ്ങൾ എങ്ങനെ കൈവരിക്കാൻ സാധിക്കും എന്നതിനെ സംബന്ധിച്ചും അവ്യക്തത തുടരുകയാണ് . നയം ഫലപ്രദമായി നടപ്പിൽ വരുത്തുന്നത് സംബന്ധിച്ച് സർക്കാർ അടിയന്തരമായി ബന്ധപ്പെട്ടവരെ കൂടി ഉൾപ്പെടുത്തി ചർച്ചകൾ സംഘടിപ്പിക്കേണ്ടിയിരിക്കുന്നു.” ചർച്ചയുടെ മോഡറേറ്റർ പ്രൊഫ. എം. സി. ദിലീപ് കുമാർ ചർച്ചയുടെ ആമുഖത്തിൽ അഭിപ്രായപ്പെട്ടു.
ഡോ. അജിംസ് പി. മുഹമ്മദിൻ്റെ അഭിപ്രായത്തിൽ “ദേശീയ വിദ്യാഭ്യാസ നയത്തിൻ്റെ ഒരു പ്രധാന ലക്ഷ്യം ഗ്രോസ്സ് എൻറോൾമെന്റ് നിരക്ക് 2035 ആകുമ്പോഴേക്കും 50 ശതമാനമായി ഉയർത്തുക എന്നതാണ്.
-
Kerala3 months ago
വീണ ജോർജിനെ മാറ്റണം; ജനങ്ങൾക്ക് വേണ്ടിയാണ് പറയുന്നതെന്ന് ഡോ. എസ്.എസ്. ലാൽ
-
Kerala2 months ago
കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസ്: മുഖ്യപ്രതി സതീഷ്കുമാർ ഒരു കോടി രൂപ നൽകിയെന്ന് വെളിപ്പെടുത്തലുമായി ജ്വല്ലറി ഉടമ
-
Kerala3 months ago
ഗണേഷ്കുമാർ ആറ് മാസം തടവിൽ പാർപ്പിച്ചു; സോളാർ കേസിലെ പരാതിക്കാരിയുടെ വെളിപ്പെടുത്തൽ
-
Featured2 months ago
‘സർക്കാരിനെതിരെ വിധിയെഴുതി വിദ്യാർത്ഥികളും’; എംജി സർവകലാശാല തിരഞ്ഞെടുപ്പിൽ കെഎസ്യു മുന്നേറ്റം
-
News2 months ago
പിറന്നാൾ ദിനത്തിൽ കുഞ്ഞിന് വ്യത്യസ്തമായൊരു സമ്മാനമൊരുക്കി മാതാവ്
-
Kottayam2 days ago
അല്‍ മുക്താദിര്‍ ജ്വല്ലറിയെക്കുറിച്ചുള്ള കള്ള പ്രചാരണം:
നിയമനടപടി സ്വീകരിക്കുമെന്ന് സംഘടന -
Palakkad1 month ago
പാലക്കാട് ജില്ലയിലെ ക്യാമ്പസുകളിൽ കെഎസ്യു തേരോട്ടം
-
Kerala1 month ago
പങ്കാളിത്ത പെൻഷൻ ഉടൻ പിൻവലിക്കണം; സെക്രട്ടേറിയറ്റ് അസോസിയേഷൻ
You must be logged in to post a comment Login