Featured
ഡോ. വന്ദന ദാസിന്റെ കൊലപാതകം: ഫാസ്റ്റ് ട്രാക്ക് കോടതി സ്ഥാപിക്കണമെന്ന് സഹപ്രവർത്തകർ

കൊട്ടാരക്കര: ഡോ. വന്ദന ദാസിന്റെ ദാരുണമായ കൊലപാതകത്തിൽ ഇരയ്ക്കും മാതാപിതാക്കൾക്കും നീതി ഉറപ്പാക്കണമെന്ന് സഹപാഠികളായ ഹൗസ് സർജന്മാർ ആവശ്യപ്പെട്ടു. കാലവിളംബം കൂടാതെ കേസിന്റെ വിചാരണ പൂർത്തിയാക്കണം. അതിനു ഫാസ്റ്റ് ട്രാക്ക് കോടതി തന്നെ സ്ഥാപിക്കണം. എത്രയും പെട്ടെന്ന് വിചാരണ പൂർത്തിയാക്കി പ്രതിക്ക് പരമാവധി ശിക്ഷ ഉറപ്പാക്കണമെന്നും അവർ ആവശ്യപ്പെട്ടു. ഇത് ഒരു വന്ദനയുടെ മാത്രം കാര്യമല്ല. വന്ദനയുടെ സ്ഥാനത്ത് ഏതൊരു ഡോക്റ്റർക്കും സംഭവിക്കാവുന്ന ദുരന്തമാണിതെന്നും അവർ ചൂണ്ടിക്കാട്ടി. ഡോ. വന്ദനയ്ക്കു മതിയായ ചികിത്സ നൽകിയില്ലെന്നും അതിനുള്ള സൗകര്യം താലൂക്ക് ആശുപത്രിയിൽ ഇല്ലായിരുന്നു എന്നും സഹപ്രവർത്തകർ.
ഡോ. വന്ദനയുടെ ചിതയടങ്ങി. മുട്ടുചിറയിലെ വീട്ടിലത്തി ബാഷ്പാഞ്ജലി അർപ്പിച്ച് എല്ലാവരും മടങ്ങി. ആ വീട്ടിലിപ്പോൾ ഡോ. വന്ദനയുടെ മാതാപിതാക്കൾ മാത്രമാണുള്ളത്. അവരെ എന്തു പറഞ്ഞ് സമാധാനിപ്പിക്കും? അവർക്ക് ആരാണിനി സുരക്ഷ ഒരുക്കുക. ആ വീടിന്റെ ആകെ പ്രതീക്ഷയായിരുന്നു വന്ദന. പ്രതി സന്ദീപ് മദ്യലഹരി മൂലമുള്ള അബോധാവസ്ഥയിലായിരുന്നു എന്നാണ് കേരളം മുഴുവൻ പ്രചരിക്കുന്നത്. അതു പ്രതിക്കു നീതിപീഠത്തിനു മുന്നിൽ ഇളവ് ലഭിക്കാനുള്ള സാധ്യത ഒരുക്കും. കൃത്യം നടത്തുമ്പോൾ അയാൾ പൂർണ ആരോഗ്യവാനായിരുന്നു. കുത്താനുപയോഗിച്ച പ്രത്യേകതരം കത്രിക, അയാൾ സൂക്ഷിച്ചും കൃത്യതയോടെയുമാണ് ഉപയോഗിച്ചത്. കൃത്യം നടത്തിയ ശേഷം അതു വൃത്തിയാക്കി രഹസ്യമായി ഒളിപ്പിക്കാനും ശ്രമിച്ചു. ഇയാളെ തടയാനോ പിന്തിരിപ്പിക്കാനോ പൊലീസ് അടക്കം ആരുമുണ്ടായിരുന്നില്ല. അവരും സ്വയം രക്ഷയ്ക്കായി പിന്തിരിയുകയായിരുന്നു. ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ചോദിച്ചതു പോലെ ഇവരുടെ കൈയിൽ ഒരു ലാത്തിപോലുമില്ലായിരുന്നു. ഒരു പൊലീസുകാരൻ നൂറു പേരെ ഇടിച്ചു വീഴ്ത്തുന്ന സിനിമ സ്റ്റൈൽ പ്രതിരോധം വേണമെന്നു ഞങ്ങൾ ആവശ്യപ്പടുന്നില്ല. പക്ഷേ, അക്രമാസക്തനായ ഒരാളെ ചികിത്സയ്ക്ക കൊണ്ടുവരുമ്പോൾ ഡോകറ്ററുടെ ജീവൻ സംരക്ഷിക്കാനുള്ള തയാറെടുപ്പുകൾ കൂടി വേണം. കുറഞ്ഞപക്ഷം പ്രതിയെ വിലങ്ങ് വയ്ക്കണമായിരുന്നു എന്നും ഡോക്റ്റർമാർ പറഞ്ഞു.
ഡോ. വന്ദനയുടെ കൊലപാതകത്തിന് പൊതു സമൂഹവും നമ്മുടെ ഭരണ- നിയമ വ്യവസ്ഥയുമൊക്കെ ഉത്തരവാദികളാണ്. അതു തിരുത്താനുള്ള ഉത്തരവാദിത്വമാണ് പൊതുസമൂഹം ഏറ്റെടുക്കേണ്ടത്. കഴിഞ്ഞ രണ്ടു ദിവസം മാധ്യമങ്ങളിൽ വന്ദന നിറഞ്ഞു നിന്നു. അതിനു തൊട്ടു മുൻപ് താനൂരിൽ ബോട്ട് മുങ്ങിയതായിരുന്നു വാർത്ത. വന്ദന കൊല്ലപ്പെട്ടപ്പോൾ ബോട്ടപകടം മുങ്ങിപ്പോയി. ശനിയാഴ്ച ഒരു തെരഞ്ഞെടുപ്പ് ഫലം വരാനിരിക്കുന്നു. അതോടെ ഡോ. വന്ദനെയും വിസ്മൃതിയിലാവും. അങ്ങനെ മറക്കപ്പെടേണ്ട ആളോ സംഭവമോ അല്ല വന്ദനയെന്നും ഡോക്റ്റർമാർ പറഞ്ഞു.
അക്രമം ചെറുക്കാനുള്ള അനുഭവ സമ്പത്ത് വന്ദനയ്ക്കില്ലായിരുന്നു എന്ന തരത്തിൽ ആരോഗ്യ മന്ത്രി നടത്തിയ പ്രസ്താവനയും യുവ ഡോക്റ്റർമാർ ഖണ്ഡിച്ചു. രോഗം വരുന്നവരെയും അവശത അനുഭവിക്കുന്നവരെയും പരിചരിക്കാനുള്ള പരിശീലനമാണ് തങ്ങൾക്ക് ലഭിക്കുന്നത്. അല്ലാതെ കരാട്ടെയും കുംഭുവുമല്ല. മറ്റുള്ളവരുടെ ജീവൻ രക്ഷിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്. അതിനിടെ തങ്ങളുടെ ജീവനെടുക്കുമെന്ന് കരുതി പ്രതിരോധ സംവിധാനങ്ങൾ സ്വീരിക്കാനാവില്ല. പൊതു സമൂഹമാണ് ഡോക്റ്റർമാരുടെ സുരക്ഷ ഉറപ്പ് വരുത്തേണ്ട്. അതിനു പറ്റിയ ശക്തമായ നിയമ സംരക്ഷണം വേണം. ഇവിടെ അതുണ്ടായില്ല.
വിചാരണ പൂർത്തിയാകുന്നതു വരെ ജയിലിൽ സുരക്ഷിതമായി താമസിച്ച് മെച്ചപ്പെട്ട ഭക്ഷണം കഴിച്ചു കൊഴുത്തു തടിക്കാനുള്ള സാഹചര്യം പ്രതിക്കു ലഭിക്കരുത്. എത്രയും വേഗം വിചാരണ പൂർത്തിയാക്കി പരമാവധി ശിക്ഷ ഉറപ്പാക്കണം. ഇനിയൊരു വന്ദനയ്ക്കും ഈ ഗതി വരില്ലെന്ന് എല്ലാവരെയും ബോധ്യപ്പെടുത്തുന്ന നിയമനടപടികളും ശിക്ഷയും ഉറപ്പാക്കമെന്നും ഡോക്റ്റർമാർ ആവശ്യപ്പെട്ടു.
Featured
കെ.ഇ. ഇസ്മയിലിനെതിരെ നടപടിയെടുത്ത് സി.പി.ഐ; ആറുമാസത്തേക്ക് സസ്‌പെൻഷൻ

തിരുവനന്തപുരം: മുതിർന്ന നേതാവ് കെ.ഇ. ഇസ്മയിലിനെതിരെ നടപടിയെടുത്ത് സി.പി.ഐ. പി. രാജുവിന്റെ മരണത്തിന് പിന്നാലെ കെ.ഇ. ഇസ്മയില്‍ നടത്തിയ പരസ്യ പ്രതികരണങ്ങള്‍ക്കാണ് പാർട്ടി നടപടി. ആറുമാസത്തേക്കാണ് സസ്‌പെൻഷൻ. സി.പി.ഐ ജില്ലാ കൗണ്‍സില്‍ ചേർന്നാണ് നടപടി സ്വീകരിച്ചത്.
പി. രാജുവിന് പാർട്ടി നടപടിയില്‍ വിഷമമുണ്ടായിരുന്നുവെന്നായിരുന്നു മാധ്യമങ്ങളോട് ഇസ്മയില്‍ നടത്തിയ പ്രതികരണം. തുടർന്ന് സി.പി.ഐ ഇസ്മയിലിനോട് വിശദീകരണം തേടുകയുണ്ടായി.കെ.ഇ. ഇസ്മയിലിനെതിരെ സി.പി.ഐ എറണാകുളം ജില്ലാ കമ്മിറ്റി പരാതിയും നല്‍കുകയുണ്ടായി.മുൻ ദേശീയ എക്‌സിക്യൂട്ടീവ് അംഗമായിരുന്ന ഇസ്മയില്‍ ഇപ്പോള്‍ പാലക്കാട് ജില്ലാ കൗണ്‍സിലിലെ ക്ഷണിതാവാണ്.
സാമ്ബത്തിക തിരിമറി നടത്തി എന്ന ആരോപണത്തിന് പിന്നാലെയാണ് പി. രാജുവിനെതിരെ പാർട്ടി നടപടിയെടുത്തത്. എന്നാല്‍ കുറ്റക്കാരനല്ലെന്ന് കണ്ടെത്തിയിട്ടും പാർട്ടി നടപടി പിൻവലിച്ചില്ല. ഇക്കാര്യം പാർട്ടി പുനഃപരിശോധിക്കുമെന്നായിരുന്നു പ്രതീക്ഷയെന്നും കെ.ഇ. ഇസ്മയില്‍ പ്രതികരണത്തില്‍ വ്യക്തമാക്കിയിരുന്നു.
പി.രാജുവിനെ ചിലർ വേട്ടയായിരുന്നുവെന്നായിരുന്നു അദ്ദേഹത്തിന്റെ ആരോപണം. പി.രാജുവിന്റെ സംസ്‌കാരചടങ്ങില്‍ പോലും ആരും പങ്കെടുത്തില്ലെന്നും അദ്ദേഹം പ്രതികരിക്കുകയുണ്ടായി. ഫെബ്രുവരി 27നാണ് പി. രാജു അന്തരിച്ചത്. അർബുദം ബാധിച്ച് ദീർഘനാളായി ചികിത്സയിലായിരുന്നു.
Featured
എസ്ബിഐ ജീവനക്കാരിയെ ബാങ്കിൽ കയറി ഭർത്താവ് വെട്ടിപ്പരിക്കേല്‍പ്പിച്ചു

കണ്ണൂർ: എസ്ബിഐ ജീവനക്കാരിയെ ഭർത്താവ് ബാങ്കിൽ കയറി വെട്ടിപ്പരിക്കേല്‍പ്പിച്ചു. തളിപ്പറമ്പ് പൂവം എസ്ബിഐ ശാഖയിലെ ജീവനക്കാരി അനുപമക്കാണ് ഗുരുതരമായി പരിക്കേറ്റത്. ഭർത്താവ് അനുരൂപ് അറസ്റ്റിലായി. ബാങ്കില്‍ കയറിയാണ് പ്രതി ഭാര്യയെ വെട്ടിയത്.
ഇന്ന് ഉച്ചയ്ക്ക് 3.30ഓടെയാണ് സംഭവം. ബാങ്കില്‍ എത്തിയ അനുരൂപ് ഭാര്യയെ പുറത്തേക്ക് വിളിക്കുകയായിരുന്നു. സംസാരിക്കുന്നതിനിടെ പ്രകോപിതനായ ഇയാള്‍ കയ്യില്‍ കരുതിയ കത്തി ഉപയോഗിച്ച് വെട്ടുകയായിരുന്നു. വെട്ടേറ്റ് ബാങ്കിനകത്ത് ഓടിക്കയറിയ അനുപമ പാൻട്രിയില്‍ കയറി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പിന്നാലെയെത്തി വീണ്ടും വെട്ടുകയായിരുന്നു. കുടുംബ പ്രശ്നമാണ് അക്രമത്തിന് കാരണമെന്നാണ് പ്രാഥമിക വിവരം. സ്വകാര്യ കാർ വില്‍പ്പനശാലയിലെ ജീവനക്കാരനാണ് അനുരൂപ്.
chennai
തമിഴ്നാട്ടിലെ പ്രശസ്ത പാമ്പ് പിടുത്തക്കാരൻ സന്തോഷ് കുമാർ മൂർഖന്റെ കടിയേറ്റ് മരിച്ചു

കോയമ്പത്തൂർ: തമിഴ്നാട്ടിലെ പ്രശസ്ത പാമ്പ് പിടുത്തക്കാരൻ സന്തോഷ് കുമാർ (39) പാമ്പ് കടിയേറ്റ് മരിച്ചു. കോയമ്പത്തൂർ സ്വദേശി ആണ് സന്തോഷാണ് പാമ്പുകടിയേറ്റ് മരിച്ചത്. വടവള്ളിയിലെ വീട്ടില്‍ കയറിയ മൂർഖനെ പിടിക്കാൻ ശ്രമിക്കുന്നതിനിടെയാണ് കടിയേറ്റത്. കോയമ്പത്തൂർ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പതിനഞ്ചാം വയസ്സ് മുതല്‍ പാമ്പുപിടുത്തവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നു. മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനല്‍കും.
-
News3 months ago
ക്ഷാമബത്ത കേസില്‍ ഇടക്കാല ഉത്തരവ്
-
News2 months ago
സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി: കേന്ദ്രത്തോട് 24,000 കോടി രൂപയുടെ പ്രത്യേക പാക്കേജ് ആവശ്യപ്പെട്ട് കേരളം
-
News2 months ago
പണിമുടക്ക് നോട്ടീസ് നൽകി
-
News3 months ago
സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരുംഅനിശ്ചിത കാല പണിമുടക്കിലേക്ക്: സെറ്റോ
-
Thiruvananthapuram1 month ago
ജീവനക്കാരെ പറ്റിച്ച ബജറ്റ്: സെ ക്രട്ടറിയേറ്റ് ആക്ഷൻ കൗൺസിൽ
-
Kerala1 month ago
ധനസമാഹരണത്തിന് ശമ്പളം ലക്ഷ്യമിട്ട്
ബഡ്ജറ്റ് അവതരിപ്പിക്കുന്ന സര്‍ക്കാര്‍ കേരളത്തില്‍ മാത്രം; ചവറ ജയകുമാര്‍ -
Featured2 months ago
സംസ്ഥാനത്ത് നാളെ 6 ജില്ലകൾക്ക് അവധി
-
Featured1 month ago
കേരളം രഞ്ജിട്രോഫി സെമിയില്‍
You must be logged in to post a comment Login