Connect with us
48 birthday
top banner (1)

Delhi

ഹിൻഡൻബർഗ് റിപ്പോർട്ട്: രാജ്യ വ്യാപക പ്രതിഷേധത്തിന് കോൺഗ്രസ്, ജെപിസി അന്വേഷണം വേണമെന്ന് കെ.സി. വേണുഗോപാൽ

Avatar

Published

on

ന്യൂഡൽഹി: ഹിൻഡൻബർഗ് റിപ്പോർട്ടിലെ
ആരോപണത്തിൽ ജെപിസി അന്വേഷണം വേണമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എംപി. കുറ്റം ചെയ്ത‌ില്ലെങ്കിൽ എന്തിനാണ് ജെപിസിയെ ഭയക്കുന്നതെന്നും അദ്ദേഹം ചോദിച്ചു. രാജ്യവ്യാപകമായി ശക്തമായ പ്രതിഷേധമാണ് സംഘടിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സാമൂഹ്യ നീതിക്ക് വേണ്ടി ജാതി സെൻസസ് വേണമെന്നുള്ള ആവശ്യങ്ങൾ ഉയർത്തിപ്പിടിച്ച് രാജ്യവ്യാപക ക്യാമ്പയിനാണ് കോൺഗ്രസ് നടത്താൻ പോകുന്നത്. വയനാട്ടിലേത് ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന നിലപാട് കോൺഗ്രസ് യോഗത്തിൽ ആവർത്തിച്ചെന്നും അദ്ദേഹം ഡൽഹിയിൽ മാധ്യമങ്ങളോട് പറഞ്ഞു.

സെബി അധ്യക്ഷയ്ക്ക് അദാനി ഷെൽ കമ്പനികളിൽ ഓഹരിയുണ്ടെന്ന വെളിപ്പെടുത്തലിൽ പ്രതിഷേധം ശക്തമാക്കാൻ ആണ് കോൺഗ്രസിന്റെ തീരുമാനം. അദാനിയും സെബി മേധാവി മാധബി ബുച്ചും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ട് പുറത്ത് വന്ന സ്ഥിതിക്ക് സെബി മേധാവി രാജി വെക്കണമെന്നും കെ.സി.വേണുഗോപാൽ ആവശ്യപ്പെട്ടു. വിഷയത്തിൽ രാജ്യവ്യാപക പ്രതിഷേധം സംഘടിപ്പിക്കുമെന്നും ഇതിൻ്റെ ഭാഗമായി ഈ മാസം 22ന് ഇഡി ഓഫീസുകൾ ഉപരോധിക്കാനും കോൺഗ്രസ് തീരുമാനിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Advertisement
inner ad

അദാനിയുടെ ഓഹരി കുംഭകോണം പ്രധാനമന്ത്രിയുടെ അറിവോടെയാണ് രാജ്യത്തെ സാമ്പത്തിക രംഗം തകർന്ന നിലയിലാണെന്നും കുംഭകോണം വ്യക്തമാകാൻ വിഷയത്തിൽ ജെപിസി അന്വേഷണം വേണമെന്നും കെ.സി. വേണുഗോപാൽ വ്യക്തമാക്കി.ഹിൻഡൻബർഗ് റിസർച്ച് റിപ്പോർട്ടിൽ അന്വേഷണം ആവശ്യപ്പെട്ട് സുപ്രീംകോടതിയിൽ ഇന്ന് പൊതുതാത്പര്യ ഹർജി സമർപ്പിച്ചിരുന്നു. അഭിഭാഷകനായ വിശാൽ തിവാരിയാണ് സെബി ചെയർപേഴ്സൺ മാധബി ബുച്ചിനെതിരായ വെളിപ്പെടുത്തലിൽ അന്വേഷണം ആവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ചത്. അതേസമയം വിമർശനങ്ങൾ ശക്തമാകുമ്പോഴും കേന്ദ്ര സർക്കാർ വിഷയത്തിൽ പ്രതികരിച്ചിട്ടില്ല.

Advertisement
inner ad

Delhi

റഷ്യക്ക് മേല്‍ യു.എസ് ഉപരോധം : മൂന്ന് മാസത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിലയിലേക്ക് എണ്ണവില

Published

on


ന്യൂഡല്‍ഹി: മൂന്ന് മാസത്തിനിടയിലെ ഏറ്റവും ഉയര്‍ന്നനിലയിലേക്ക് എണ്ണവിലയെത്തി. റഷ്യക്ക് മേല്‍ യു.എസ് കൂടുതല്‍ ഉപരോധം ഏര്‍പ്പെടുത്താന്‍ ഒരുങ്ങുന്നുവെന്ന റിപ്പോര്‍ട്ടുകളാണ് എണ്ണവിലയെ സ്വാധീനിക്കുന്നത്. റഷ്യന്‍ എണ്ണയുടെ പ്രധാന ഗുണഭോക്താക്കളായ ചൈനക്കും ഇന്ത്യക്കും തീരുമാനം തിരിച്ചടിയുണ്ടാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ബ്രെന്റ് ക്രൂഡിന്റെ ഭാവിവിലകള്‍ 1.35 ഡോളറാണ് ഉയര്‍ന്നത്. 1.69 ശതമാനം വര്‍ധിച്ച് എണ്ണവില ബാരലിന് 81.11 ഡോളറായി. വെസ്റ്റ് ടെക്‌സാസ് ഇന്റര്‍മീഡിയേറ്റ് ക്രൂഡോയിലിന്റെ 1.40 ഡോളര്‍ ഉയര്‍ന്ന് ബാരലിന് 77.97 ഡോളറായി. റഷ്യ എണ്ണ ഉല്‍പാദക കമ്പനികള്‍ക്കും എണ്ണയുടെ വിതരണം നടത്തുന്ന 183 കപ്പലുകള്‍ക്കുമാണ് യു.എസ് ഉപരോധം ഏര്‍പ്പെടുത്തിയത്. ഇതിന് പിന്നാലെയാണ് അന്താരാഷ്ട്ര വിപണിയില്‍ എണ്ണയുടെ വില ഉയര്‍ന്നത്.

Advertisement
inner ad

അതേസമയം, ചരിത്രത്തിലെ ഏറ്റവും വലിയ തകര്‍ച്ചയെ അഭിമുഖീകരിക്കുകയാണ് ഇന്ത്യന്‍ രൂപ. ഡോളറിനെതിരെ രൂപയുടെ മൂല്യം ഇതാദ്യമായി 86 പിന്നിട്ടു. 23 പൈസ നഷ്ടത്തോടെയാണ് രൂപ ഇന്ന് വ്യാപാരം തുടങ്ങിയത്. 86.27ലാണ് രൂപ ഇന്ന് വ്യാപാരം തുടങ്ങിയത്. ഇന്ത്യയില്‍ നിന്നുള്ള വിദേശനാണ്യത്തിന്റെ ഒഴുക്കും മറ്റ് രാജ്യങ്ങളിലെ വിപണികള്‍ ശക്തിപ്പെട്ടതും രൂപയുടെ മൂല്യത്തെ കുറേ ദിവസങ്ങളായി സ്വാധീനിക്കുന്നുണ്ട്.

യു.എസ് ജോബ് ഡാറ്റയില്‍ പ്രതീക്ഷിച്ചതിലും നേട്ടമുണ്ടായതും ഫെഡറല്‍ റിസര്‍വ് ഈ വര്‍ഷം വന്‍തോതില്‍ പലിശനിരക്ക് കുറക്കാനുള്ള സാധ്യതയില്ലെന്ന പ്രവചനങ്ങളും രൂപയുടെ തിരിച്ചടിക്കുള്ള കാരണമായി.

Advertisement
inner ad

കഴിഞ്ഞ മാസം യു.എസില്‍ 2,56,000 തൊഴിലുകളാണ് സൃഷ്ടിക്കപ്പെട്ടത്. എന്നാല്‍, 1.60 ലക്ഷം തൊഴിലുകള്‍ മാത്രമേ യു.എസില്‍ സൃഷ്ടിക്കപ്പെടു എന്നതായിരുന്നു റോയിട്ടേഴ്‌സ് പ്രവചനം. യു.എസിലെ തൊഴിലില്ലായ്മ നിരക്ക് 4.1 ശതമാനമായി കുറയുമെന്നും പ്രവചനമുണ്ട്. ഇതൊക്കെ ഡോളര്‍ കരുത്താര്‍ജിക്കുന്നതിനുള്ള കാരണമായിരുന്നു.

Advertisement
inner ad
Continue Reading

Delhi

ഡല്‍ഹി തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി വ്യാജ വിഡിയോ പുറത്തുവിട്ട ബി.ജെ.പിക്ക് കുരുക്ക്

Published

on


ന്യൂഡല്‍ഹി: ഡല്‍ഹി തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി വ്യാജ വിഡിയോ പുറത്തുവിട്ട ബി.ജെ.പിക്കെതിരെ വിമര്‍ശനം ശക്തം. രാജ്യതലസ്ഥാനത്തെ റോഡുകളുടെയും അഴുക്കുചാലുകളുടേയും ശോച്യാവസ്ഥ കാണിക്കുന്നതിന് വേണ്ടിയാണ് ബി.ജെ.പി പ്രചാരണ വിഡിയോ തയാറാക്കിയത്. എന്നാല്‍, ഈ ദൃശ്യങ്ങള്‍ അവര്‍ക്ക് തന്നെ കുരുക്കാകുകയായിരുന്നു.

ബി.ജെ.പി പുറത്തുവിട്ട വിഡിയോയിലെ പൊട്ടിപ്പൊളിഞ്ഞ റോഡുകള്‍ ഫരീദാബാദില്‍ നിന്നുള്ളതാണെന്ന് വ്യക്തമായതോടെയാണ് കള്ളക്കളി പുറത്തായത്. ബി.ജെ.പി തന്നെ ഭരിക്കുന്ന ഹരിയാനയില്‍ നിന്നുള്ള ദൃശ്യങ്ങളാണ് ഡല്‍ഹിയില്‍ നിന്നുള്ളതാണെന്ന പേരില്‍ തെരഞ്ഞെടുപ്പ് പ്രചാരണ വിഡിയോയില്‍ അവര്‍ ഉള്‍പ്പെടുത്തിയത്. ബി.ജെ.പിയുടെ സമൂഹമാധ്യമ അക്കൗണ്ടുകളില്‍ വിഡിയോ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

Advertisement
inner ad

രണ്ട് യുവതികള്‍ തകര്‍ന്ന് കിടക്കുന്ന വെള്ളക്കെട്ടുള്ള റോഡിലൂടെ ഓട്ടോയില്‍ സഞ്ചരിക്കുന്നതാണ് വിഡിയോയില്‍ ഉള്ളത്. ഓട്ടോയില്‍ സഞ്ചരിക്കുന്നതിനിടെ റോഡിന്റെ ശോച്യാവസ്ഥയെ കുറിച്ച് യുവതികള്‍ കുറ്റപ്പെടുത്തുന്നതും ദൃശ്യങ്ങളില്‍ കാണാം. റോഡ് മോശമായതിനാല്‍ കൃത്യസമയത്ത് എത്താന്‍ സാധിക്കാത്തതിനെ സംബന്ധിച്ചും യുവതികള്‍ പരാതി പറയുന്നുണ്ട്. ഈ സംഭാഷണത്തിനൊപ്പം ഒടുവില്‍ ഓട്ടോ ഡ്രൈവറും ചേരുന്നു

പത്ത് വര്‍ഷം മുമ്പ് നമ്മള്‍ ചെയ്ത തെറ്റാണ് ഈ അവസ്ഥക്ക് കാരണമെന്നാണ് ഓട്ടോ ഡ്രൈവര്‍ പറയുന്നത്. ഇപ്പോള്‍ മാറ്റത്തിനുള്ള അവസരമാണെന്ന് ഡ്രൈവര്‍ പറയുന്നിടത്താണ് വിഡിയോ അവസാനിക്കുന്നത്. വിഡിയോ പുറത്ത് വന്നതിന് പിന്നാലെ എ.എ.പി ഇതിനെക്കുറിച്ച് വിശദമായ പരിശോധന നടത്തി.

Advertisement
inner ad

ഇതിനൊടുവിലാണ് വിഡിയോയില്‍ കാണുന്ന റോഡുകള്‍ ഡല്‍ഹിയിലേത് അല്ലെന്നും ഹരിയാനയിലേതാണെന്നും വ്യക്തമായത്. വിഡിയോ വ്യാജമാണെന്ന് വ്യക്തമായതോടെ ആം ആദ്മി പാര്‍ട്ടി ഇക്കാര്യത്തില്‍ തെരഞ്ഞെടുപ്പ് കമീഷന് പരാതി നല്‍കിയിട്ടുണ്ട്.

Advertisement
inner ad

Advertisement
inner ad
Continue Reading

Delhi

ആശാ ലോറൻസ് സുപ്രീം കോടതിയിൽ

Published

on

ഡൽഹി: എം എം ലോറൻസിന്റെ മൃതദേഹം മെഡിക്കൽ പഠനത്തിന് വിട്ടുകൊടുക്കാനുള്ള ഹൈക്കോടതി ഉത്തരവിനെതിരെ ആശാ ലോറൻസ് സുപ്രീം കോടതിയിൽ അപ്പീൽ നൽകി.

നടപ്പാക്കിയത് രാഷ്ട്രീയ തീരുമാനമെന്ന് ആശ. സി പി എമ്മിനെ എതിർ കക്ഷിയാക്കിയാണ് അപ്പീൽ.

Advertisement
inner ad
Continue Reading

Featured