Connect with us
48 birthday
top banner (1)

Featured

കൂടുതൽ സംഭാവന നൽകിയത് സാന്റിയാ​ഗോ മാർട്ടിൻ,
പണ്ട് കൊടുത്തത് ദേശാഭിമാനിക്ക്

Avatar

Published

on

ന്യൂഡൽഹി: ഇലക്റ്ററൽ ബോണ്ട് വഴി രാഷ്‍ട്രീയ കക്ഷികൾക്ക് ഏറ്റവും കൂടുതൽ സംഭാവനകൾ നൽകിയത് ഒറ്റനമ്പർ ലോട്ടറി രാജാവ് സാൻഡിയാ​ഗോ മാർട്ടിൻ. ഇദ്ദേഹമാണ് പണ്ട് സിപിഎം മുഖപത്രമായ ദേശാഭിമാനിക്കു വഴിവിട്ട് സഹായം ചെയ്തു വിവാ​ദമുണ്ടാക്കിയിരുന്നു. ലോട്ടറി രാജാവ് എന്നു വിശേഷിപ്പിക്കപ്പെടുന്ന സാന്റിയാഗോ മാർട്ടിനിൽ നിന്നും ദേശാഭിമാനി ദിനപത്രം രണ്ടു കോടി രൂപ നിക്ഷേപമായി സ്വീകരിച്ചു എന്നായിരുന്നു ആരോപണം. ദേശാഭിമാനി ദിനപത്രത്തിന്റെ ജനറൽ മാനേജരായിരുന്ന ഇ.പി. ജയരാജൻ ആണ് ഈ തുക കൈപ്പറ്റിയത്. ഇതിനെതിരേ വി.എസ് അച്യുതാനന്ദൻ അന്നു അതിരൂക്ഷമായാണു പ്രതികരിച്ചത്.
മാർട്ടിന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ലോട്ടറി കമ്പനിയായ ഫ്യൂച്ചർ ഗെയിമിംഗ് ആൻഡ് ഹോട്ടൽ സർവീസസ് പ്രൈവറ്റ് ലിമിറ്റഡാണ് ഇലക്റ്ററൽ ബോണ്ട് പട്ടികയിൽ ഒന്നാം സ്ഥാനത്തെന്നു തെരഞ്ഞെടുപ്പ് കമ്മിഷൻ പുറത്തു വിട്ട രേഖയിൽ പറയുന്നു. ലോട്ടറി രാജാവെന്ന് അറിയപ്പെടുന്ന സാൻ്റിയാഗോ മാർട്ടിൻ്റെ കമ്പനി 1,368 കോടി രൂപയാണ് സംഭാവന നൽകിയിരിക്കുന്നത്. സോജില ടണൽ പോലുള്ള സുപ്രധാന പ്രോജക്ടുകളിൽ പങ്കാളിത്തത്തിന് പേരുകേട്ട ഹൈദരാബാദ് ആസ്ഥാനമായുള്ള ഇൻഫ്രാസ്ട്രക്ചർ ഭീമനായ മേഘ എഞ്ചിനീയറിംഗ് ആൻഡ് ഇൻഫ്രാസ്ട്രക്ചേഴ്സ് ലിമിറ്റഡ് ആണ് രണ്ടാമത്. കൃഷ്ണ റെഡ്ഡിയുടെ നേതൃത്വത്തിൽ 966 കോടി രൂപയുടെ സംഭാവനകൾ നൽകിയെന്നാണ് കണക്ക്. 2019 മുതൽ 2024 വരെയുള്ള ഇലക്ടറൽ ബോണ്ട് വിശദാംശങ്ങളാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തുവിട്ടത്.

ഇലക്ടറൽ ബോണ്ടുകൾ വഴി 410 കോടി രൂപ സംഭാവന ചെയ്ത ലോജിസ്റ്റിക് സ്ഥാപനമായ മുംബൈയിലെ ക്വിക്ക് സപ്ലൈ ചെയിൻ പ്രൈവറ്റ് ലിമിറ്റഡാണ് മൂന്നാം സ്ഥാനത്ത്. യഥാക്രമം 400 കോടി രൂപയും 377 കോടി രൂപയും സംഭാവന നൽകിയ മൈനിംഗ് ഭീമൻ വേദാന്ത ലിമിറ്റഡും ആർപി-സഞ്ജീവ് ഗോയങ്ക ഗ്രൂപ്പിൻ്റെ ഹാൽദിയ എനർജിയും ആദ്യത്തെ പത്ത് ദാതാക്കളിൽ ഉൾപ്പെടുന്നു.

Advertisement
inner ad

ഇന്ത്യയിലെ ഏറ്റവും വലിയ കമ്പനികളിലൊന്നായ ഭാരതി എയർടെൽ ഗ്രൂപ്പും മറ്റൊരു ഖനന ഭീമനായ എസ്സൽ മൈനിംഗ് ആൻഡ് ഇൻഡസ്ട്രീസ് ലിമിറ്റഡും ഗണ്യമായ സംഭാവനകൾ നൽകിയിട്ടുണ്ട്. ഉരുക്ക് വ്യവസായിയായ ലക്ഷ്മി നിവാസ് മിത്തൽ 35 കോടി രൂപ ഇലക്ടറൽ ബോണ്ടുകളിലേക്ക് സംഭാവന നൽകി.

Advertisement
inner ad
Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

Featured

തെരഞ്ഞെടുപ്പിന് ആഴ്ചകൾ മാത്രം; ഡൽഹിയിൽ നാല് ആം ആദ്മി പാർട്ടി നേതാക്കള്‍ ബിജെപിയില്‍ ചേർന്നു

Published

on

ന്യൂഡൽഹി: തെരഞ്ഞെടുപ്പിന് ആഴ്ചകൾ മാത്രം ശേഷിക്കേ ആംആദ്മി പാർട്ടിയിൽ നിന്നുള്ള രണ്ട് മുനിസിപ്പല്‍ കൗണ്‍സിലർമാർ ഉള്‍പ്പെടെ നാല് ആം ആദ്മി പാർട്ടി നേതാക്കള്‍ ബിജെപിയില്‍ ചേർന്നു. ഗോണ്ട മുൻ എംഎല്‍എ ശ്രീദത്ത് ശർമയാണ് പാർട്ടി വിട്ട് ബിജെപിയില്‍ ചേർന്നത്. ഒപ്പം ഭജൻപുരയില്‍ നിന്നുള്ള മുനിസിപ്പല്‍ കൗണ്‍സിലർ രേഖ റാണിയും ഖ്യാലയില്‍ നിന്നുള്ള കൗണ്‍സിലർ ശില്‍പ കൗറും ബിജെപിയില്‍ ചേർന്നു. ആം ആദ്മി പാർട്ടി നേതാവ് ചൗധരി വിജേന്ദ്രയും ബിജെപി അംഗത്വം സ്വീകരിച്ചു. ബിജെപി നേതാക്കളായ ഹർഷ് മല്‍ഹോത്ര, മനോജ് തിവാരി, കമല്‍ജീത് സെഹ്‌രാവത് എന്നിവരുടെ സാന്നിധ്യത്തിലാണ് നാലുപേരും ബിജെപി അംഗത്വം സ്വീകരിച്ചത്.

Continue Reading

Featured

വിദ്യാർത്ഥിക്കളെ കാറിടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ യൂട്യൂബർ മണവാളൻ പിടിയിൽ

Published

on

വിദ്യാർത്ഥിക്കളെ കാറിടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒളിവിലായിരുന്നു പ്രതി മുഹമ്മദ് ഷഹീൻഷാ (മണവാളൻ)യെ പോലീസ് പിടികൂടി. കഴിഞ്ഞ ഏപ്രിൽ 19 ആയിരുന്നു സംഭവം. മോട്ടോർസൈക്കിളിൽ യാത്ര ചെയ്തിരുന്ന വിദ്യാർത്ഥികളെ കാറിടിച്ചു കൊല്ലാൻ ശ്രമിച്ചതിനു ശേഷം ഒളിവിൽ ആയിരുന്നു മുഹമ്മദ് ഷഹീൻ ഷാ. തൃശ്ശൂർ എരനല്ലൂർ സ്വദേശിയായ മണവാളൻ യൂട്യൂബിൽ 15 ലക്ഷം ഫോളോവേഴ്സ് ഉള്ള മണവാളൻ മീഡിയ എന്ന യൂട്യൂബ് ചാനലിനുടമയാണ്. കേരളവർമ്മ കോളേജിന് സമീപത്തു വച്ച് മദ്യപാന തർക്കത്തിലാണ് വിദ്യാർത്ഥികളെ പിന്തുടർന്നെത്തി അപായപ്പെടുത്താൻ ശ്രമിച്ചത്. സംഭവത്തിൽ പൊലീസ് കേസെടുത്തതിന് പിന്നാലെ ഒളിവിലായിരുന്ന മണവാളനെ പൊലീസ് പിടികൂടുകയായിരുന്നു. ഇയാൾക്കെതിരെ ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു

Continue Reading

Featured

പൊതുജനാരോഗ്യമേഖലയില്‍ ഗുണനിലവാരം കുറഞ്ഞുവെന്ന് സിഐജി റിപ്പോര്‍ട്ട്

Published

on

പൊതുജനാരോഗ്യ മേഖലയില്‍ ഗുണനിലവാരം കുറഞ്ഞുവെന്ന് സിഎജി റിപ്പോര്‍ട്ട്. കൂടാതെ ഡോക്ടര്‍മാരുടെ എണ്ണവും കുറഞ്ഞു. ആര്‍ദ്രം മിഷന്‍ ഉദ്ദേശ ലക്ഷ്യത്തിലെത്തിയില്ലെന്നും റിപ്പോർട്ടിൽ പരാമർശിച്ചിട്ടുണ്ട്. ഇന്ത്യന്‍ പബ്ലിക് ഹെല്‍ത്ത് സ്റ്റാന്‍ഡേര്‍ഡ് നിർദേശപ്രകാരമുള്ള അവശ്യസേവനങ്ങള്‍ പോലും പല സംസ്ഥാനത്തെ ആരോഗ്യ കേന്ദ്രങ്ങളിലും ലഭ്യമല്ല. ആശുപത്രികളിൽ ഡോക്ടർമാരുടെ എണ്ണം കുറവാണ്. അതുകൂടാതെ ഫാര്‍മസിസ്റ്റ് അടക്കമുള്ള ആരോഗ്യപ്രവർത്തകരുടെ എണ്ണവും താരതമ്യേന കുറവാണ്. ചികിത്സയ്ക്കായിഎത്തുന്നവരുടെ എണ്ണം കൂടുതൽ ആയതിനാൽ ശെരിയായ രീതിയിൽ ചികിത്സ നടക്കുന്നില്ലായെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.

Continue Reading

Featured