Connect with us
48 birthday
top banner (1)

Kerala

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം; മണ്ണിടിച്ചിലിൽ അമ്മയും മകളും മരിച്ചു, വിവിധയിടങ്ങളിൽ വീടുകളിൽ വെള്ളംകയറി

Avatar

Published

on

തിരുവനന്തപുരം: കനത്ത മഴയെ തുടർന്ന് സംസ്ഥാനത്ത് വിവിധ ജില്ലകളിലും മഴക്കെടുതി രൂക്ഷം. മലക്കപ്പാറയിൽ കേരള തമിഴ്നാട് അതിർത്തിയിൽ മണ്ണിടിഞ്ഞ് അമ്മയും മകളും മരിച്ചു. രാജേശ്വരി, ജ്ഞാന പ്രിയ എന്നിവരാണ് മരിച്ചത്. കണ്ണൂർ ജില്ലയെയും വയനാട് ജില്ലയെയും തമ്മിൽ ബന്ധിപ്പിക്കുന്ന നെടുമ്പൊയിൽ ചുരത്തിൽ വിള്ളൽ രൂപപ്പെട്ടു സാഹചര്യത്തിൽ ഗതാഗതം നിരോധിച്ചിരിക്കുകയാണ്. പാൽ ചുരം സഞ്ചാരയോഗ്യമാണ്. ഭൂതത്താൻ കെട്ട് ഡാമിൻ്റെ എല്ലാ ഷട്ടറുകളും തുറന്നിട്ടുണ്ട്.

Advertisement
inner ad

സംസ്ഥാനത്ത് പലയിടത്തും വീടുകളിൽ വെള്ളം കയറിതിനെ തുടർന്ന് ആളുകളെ മാറ്റിപ്പാർപ്പിച്ചു. കല്ലാർകുട്ടി ഡാമിൻറെ നാല് ഷട്ടറുകൾ 90 സെൻറീമീറ്റർ വീതം ഉയർത്തിയിട്ടുണ്ട്. മുതിരപ്പുഴയാർ, പെരിയാർ നദികളുടെ തീരങ്ങളിൽ ജാഗ്രത പുലർത്തണെന്ന് നിർദ്ദേശമുണ്ട്.

പാലക്കാട് പലയിടത്തും വീടുകളിൽ വെള്ളം കയറി. റോഡ് ഗതാഗതം തടസ്സപ്പെട്ടു. കല്‍പ്പാത്തി ഗണേഷ് നഗറില്‍ വീട്ടില്‍ വെള്ളം കയറി. പാലക്കാട് കയറാടി വില്ലേജ് മൈലാടും പരിതയില്‍ ഉരുള്‍ പൊട്ടി 12 കുടുംബങ്ങളെ തിരു ഹൃദയ ദൈവാലയ ഹാളിലേയ്ക്ക് മാറ്റി പാര്‍പ്പിച്ചു. വടവന്നൂർ വില്ലജ് ആലമ്പള്ളം പുഴപ്പാലം കര കവിഞ്ഞൊഴുകിയതിനെ തുടര്‍ന്ന് 15 വീടുകളിലെ 50 പേരെ ചൈതന്യ കല്യാണമാണ്ഡപത്തില്‍ മാറ്റി പാര്‍പ്പിച്ചിട്ടുണ്ട്. ആളപായമില്ല. തുടര്‍ നടപടികള്‍ സ്വീകരിച്ചു വരുന്നു

Advertisement
inner ad

കല്ലടിക്കോട് തുപ്പനാട് പുഴ കരകവിഞ്ഞൊഴുകുന്നു. സമീപത്തുള്ള വീടുകളില്‍ നിന്നും ആളുകളെ മാറി താമസിക്കാന്‍ പഞ്ചായത്ത് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കരിമ്പമമ്പുറം മുട്ടത്തേല്‍ ജോസിന്റെ വീട്ടിന്റെ വെള്ളം കയറി.കന്നുകാലികളെ തല്‍ക്കാലം മാറ്റി.

എറണാകുളം ജില്ലയിൽ പറവൂർ, ആലുവ, കോതമം​ഗലം പ്രദേശങ്ങളിലായി നിരവധി വീടുകളിൽ വെള്ളം കയറി. പെരിയാറിൽ ജലനിരപ്പ് ക്രമാതീതമായി ഉയരുന്നു. പെരിയാറിൽ നിന്ന് കൈവഴികളിലൂടെ സമീപത്തെ പാടശേഖരങ്ങളിലേക്കും താഴ്ന്നഭാഗങ്ങളിലേക്കും വെള്ളം കയറി തുടങ്ങി. ജില്ലയിൽ ഇന്ന് ഓറഞ്ച് അലേർട്ടാണ്. കല്ലാർകുട്ടി ഡാമിൻറെ നാല് ഷട്ടറുകൾ 90 സെൻറീമീറ്റർ വീതം ഉയർത്തിയിട്ടുണ്ട്. മുതിരപ്പുഴയാർ, പെരിയാർ നദികളുടെ തീരങ്ങളിൽ ജാഗ്രത പുലർത്തണമെന്ന് ജില്ലാ ഭരണകൂടം നിർദ്ദേശം നൽകിയിട്ടുണ്ട്.

Advertisement
inner ad

കാലടി, മാർത്താണ്ഡവർമ പാലം എന്നിവിടങ്ങളിലെ ജല നിരപ്പ് മുന്നറിയിപ്പിനും മുകളിലായിട്ടുണ്ട്. പാതാളം ആർ സി ബിയുടെ പന്ത്രണ്ട് ഷട്ടറുകൾ ഉയർത്തി, കണക്കൻ കടവ് ആർ സി ബിയുടെ പത്ത് ഷട്ടറുകളും ഉയർത്തിയിട്ടുണ്ട്.
കോതമം​ഗലത്ത് ടൗൺ യു പി സ്കൂളിലേക്ക് പതിനൊന്ന് കുടുംബങ്ങളിൽ നിന്നായി മുപ്പത് പേരെ മാറ്റിപ്പാർപ്പിച്ചു. പറവൂരിൽ നിരവധി വീടുകളിലേക്ക് വെള്ളം കയറിത്തുടങ്ങി. ഇവിടുത്തെ ആളുകളെ മാറ്റിക്കൊണ്ടിരിക്കുകയാണ്. കടുങ്ങല്ലൂർ കുറ്റിക്കാട്ടുകാര ഗവ.സ്കൂളിൽ ക്യാമ്പ്‌ തുടങ്ങി.
കോതമംഗലം തൃക്കാരിയൂർ ജവഹർ കോളനിയിൽ 33-ഓളം വീടുകളിൽ വെള്ളം കയറിത്തുടങ്ങി. മുണ്ടുപാലത്തും വെള്ളം കയറുന്നുണ്ട്. രണ്ടു കുടുംബങ്ങളെ സമീപത്തുള്ള സ്കൂളിലേക്ക് മാറ്റിയിട്ടുണ്ട്.
മൂവാറ്റുപുഴയിലും തൊടുപുഴയിലും ജലനിരപ്പ് അപകട നിരപ്പിനും മുകളിലായിട്ടുണ്ട്. കാളിയാർ, കോതമം​ഗലം കക്കാടശ്ശേരിയിലും ജല നിരപ്പ് മുന്നറിയിപ്പ് ലെവലിനും മുകളിലാണ്.
ആലുവ,വടക്കുംഭാഗം വില്ലേജ് വട്ടത്തറ ഭാഗത്തു നാലു വീടുകളിൽ വെള്ളം കയറി. നിലവിൽ സാധനങ്ങൾ ഉൾപ്പടെ സുരക്ഷിത സ്ഥാനങ്ങളിലേക് മാറ്റിയിട്ടുണ്ട്. വട്ടത്തറ 3-ാം നമ്പർ അങ്കണവാടിയിൽ ക്യാമ്പ് തുടങ്ങിയിട്ടുണ്ട്.

Advertisement
inner ad
Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

Kerala

മലപ്പുറത്ത് പൊലീസ് ഉദ്യോഗസ്ഥൻ തൂങ്ങിമരിച്ച നിലയില്‍

Published

on

മലപ്പുറം: മലപ്പുറത്ത് പൊലീസ് ഉദ്യോഗസ്ഥനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. മലപ്പുത്തെ പൊലീസ് ക്വാട്ടേഴ്സിനുള്ളിലാണ് മൃതദേഹം കണ്ടെത്തിയത്. എം എസ് പി മേൽമുറി ക്യാമ്പിലെ ഹവീൽദാർ സച്ചിനാണ് ആത്‍മഹത്യ ചെയ്തത്. കോഴിക്കോട് കുന്ദമംഗലം സ്വദേശിയാണ് സച്ചിന്‍. തൂങ്ങിമരിച്ച നിലയിലായിരുന്നു മൃതദേഹം. സംഭവവുമായി ബന്ധപ്പെട്ട് കൂടുതല്‍ അന്വേഷണങ്ങള്‍ നടന്നു വരികയാണ്.

Continue Reading

Kerala

പെട്ടി വിവാദം; സിപിഎം ജില്ലാ സമ്മേളനത്തിൽ എൻഎൻ കൃഷ്ണദാസിന് രൂക്ഷ വിമർശനം

Published

on

ചിറ്റൂർ: പാലക്കാട് നിയമസഭാ ഉപതിരഞ്ഞെടുപ്പ് കാലത്ത് സിപിഎമ്മിന് ഏറേ നാണക്കേട് സൃഷ്ടിച്ച പെട്ടിവിവാദത്തിൽ മുതിർന്ന സിപിഎം നേതാവും മുൻ എംപിയുമായ എൻഎൻ കൃഷ്ണദാസിനെതിരെ ജില്ലാ സമ്മേളനത്തിലെ പ്രവ‍ർത്തന റിപ്പോർട്ടില്‍ രൂക്ഷ വിമർശനം. എൻ എൻ കൃഷ്ണദാസിൻ്റെ പ്രസ്താവന പാർട്ടിയുടെ നേതാക്കള്‍ക്കിടയില്‍ ഭിന്നതയുണ്ടെന്ന പ്രതീതിയുണ്ടാക്കിയെന്ന് റിപ്പോർട്ടില്‍ കുറ്റപ്പെടുത്തുന്നു. മാധ്യമങ്ങളെ ഇറച്ചി കടയ്ക്ക് മുന്നിൽ നിൽക്കുന്ന പട്ടികൾ എന്ന് പറഞ്ഞ് അധിക്ഷേപിച്ചത് അനവസരത്തിലായിപ്പോയെന്നാണ് വിമർശനം. ഇറച്ചിക്കട പ്രയോഗം ഉപതെരഞ്ഞെടുപ്പില്‍ മാധ്യമങ്ങളെ പാർട്ടിക്കെതിരാക്കിയെന്നും റിപ്പോർട്ടിലുണ്ട്.

Continue Reading

Kannur

കോളേജ് യൂണിയന്‍ ഫണ്ടില്‍ നിന്ന് പണം നൽകിയില്ല, എസ്‌എഫ്‌ഐ യൂണിറ്റ് സെക്രട്ടറിയെ വളഞ്ഞിട്ട് മർദ്ദിച്ച് ഏരിയാ നേതാക്കള്‍

Published

on

കണ്ണൂർ: പയ്യന്നൂരിൽ എസ്‌എഫ്‌ഐ യൂണിറ്റ് സെക്രട്ടറിയെ മർദിച്ച്‌ ഏരിയാ നേതാക്കള്‍. കോളജ് യൂണിയന്‍ ഫണ്ടില്‍ നിന്ന് പണം നല്‍കാത്തതിനെ തുടര്‍ന്നാണ് മർദിച്ചത്.കഴിഞ്ഞ ദിവസം പയ്യന്നൂര്‍ നെസ്റ്റ് കോളജിലാണ് സംഭവം നടന്നത്. യൂണിറ്റ് സെക്രട്ടറി അക്ഷയ് മോഹനാണ് ഏരിയാ കമ്മിറ്റി നേതാക്കളുടെ മര്‍ദ്ദനമേറ്റത്. കോളജ് യൂണിയന്‍ ഫണ്ടില്‍ നിന്നും ഒരു ഭാഗം ഏരിയാ കമ്മിറ്റിക്ക് നല്‍കണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ നല്‍കാന്‍ തയ്യാറാകാത്തതാണ് മര്‍ദ്ദനത്തിന് കാരണമെന്നാണ് പറയുന്നത്. യൂണിറ്റ് കമ്മിറ്റി യോഗത്തില്‍ നിന്നും പുറത്തിറക്കിയാണ് യൂണിറ്റ് സെക്രട്ടറിയെ വരാന്തയിലിട്ട് മര്‍ദ്ദിച്ചത്. രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ നേതാക്കള്‍ വളഞ്ഞിട്ട് മര്‍ദിച്ചെന്നുമാണ് ആരോപണം.

അക്ഷയ് മോഹനെ മര്‍ദ്ദിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നു. കോളജ് ചെയര്‍മാന് നേരെയും എസ്‌എഫ്‌ഐ നേതാക്കളുടെ കയ്യേറ്റമുണ്ടായെന്ന് പരാതിയുണ്ട്. അതേസമയം മര്‍ദ്ദിക്കുന്നതിന്റെ വീഡിയോ ഉള്‍പ്പടെ പുറത്തുവന്നതോടെ വിഷയം ഒത്തുതീര്‍പ്പാക്കാന്‍ ശ്രമിക്കുകയാണ് സിപിഎം നേതൃത്വം.

Advertisement
inner ad
Continue Reading

Featured