Kerala
നിയമം നോക്കിക്കുത്തുമ്പോൾ, ആരോഗ്യ പ്രവർത്തകർ മരിച്ചു വീഴും
ഈ മാസം പത്തിന് കൊട്ടാരക്കരയിൽ അതിദാരുണമായി കൊല ചെയ്യപ്പെട്ട യുവ ഡോക്റ്റർ വന്ദന ദാസിനെക്കുറിച്ചല്ല ഈ കുറിപ്പ്. വരുംകാലങ്ങളിൽ എത്രയോ പേരുടെ ജീവൻ രക്ഷിക്കേണ്ടിയിരുന്ന സമർഥയായ ഈ ലേഡി ഡോക്റ്റർ കൊല്ലപ്പെടാനിടയായ സാഹചര്യത്തെക്കുറിച്ചും അതിലേക്കു നയിച്ച സംവിധാനങ്ങളെക്കുറിച്ചും ഓർമിപ്പിക്കാനാണ്. വീഴ്ച സംഭവിച്ചത് സംവിധാനത്തിനാണെന്ന കേരള ഹൈക്കോടതിയുടെ പരമർശമാണ് ശ്രദ്ധേയം.
അക്രമാസക്തനായ ഒരു പ്രതിയെ കീഴ്പ്പെടുത്തുന്നതിനു പൊലീസിനു സംവിധാനങ്ങളില്ലേ എന്നും കോടതി ചോദിച്ചു. ഒരുപടി കൂടി കടന്ന് പൊലീസിന്റെ കൈയിൽ തോക്കില്ലായിരുന്നോ എന്നു കൂടി ചോദിക്കേണ്ടി വന്നു കോടതിക്ക്. പക്ഷേ, പൊലീസിനു മറുപടി ഇല്ലായിരുന്നു.
തോക്ക് പോയിട്ട് ഒരു നഖം വെട്ടി പോലും സധാരണ കൊണ്ടു നടക്കാറില്ല നമ്മുടെ പൊലീസ്. എങ്കിലും ഒരാഴ്ചയ്ക്കുളളിൽ ആശുപത്രികളിലെ സുരക്ഷയ്ക്കുള്ള പ്രൊട്ടോക്കോൾ തയാറാക്കുമെന്ന് പോലീസ് മേധാവി അനിൽ കാന്ത് കോടതിക്ക് ഉറപ്പ് നൽകി. ഡോ. വന്ദനയ്ക്ക് നീതി ലഭിക്കാൻ വേണ്ടിയാകണം പൊലീസിന്റെ അന്വേഷണം എന്ന്ഉപദേശിച്ച കോടതി, പൊലീസ് ഉദ്യോഗസ്ഥരെയല്ല സംവിധാനത്തെയാണ് കുറ്റപ്പെടുത്തുന്നതെന്നും വ്യക്തമാക്കി.
എല്ലാം അവിടെ തീർന്നു. ഇനിയെല്ലാം മുറപോലെ നടക്കും. ഡോക്റ്റർമാർ ഇനിയും ആക്രമിക്കപ്പെടാം. വധിക്കപ്പെടുക തന്നെ ചെയ്തേക്കാം. ഡോ. വന്ദനയുടെ സഹപ്രവർത്തകർ പറഞ്ഞതു പോലെ പ്രതികൾ ജെയിലുകളിൽ മട്ടണും ചിക്കനും ചില്ലി ബീഫും നെയ്ച്ചൂരയും ബിരിയാണിച്ചോറുമൊക്കെ ഉണ്ടു കൊഴുത്ത് തടിച്ചു രാജകീയമായി ജീവിക്കും. വന്ദനയെപ്പോലുള്ളവരുടെ മാതാപിതാക്കൾ ശിഷ്ടകാലം തോരാക്കണ്ണീരിൽ മുങ്ങി സ്ഥലകാല ബോധമില്ലാതെ മരിച്ചു ജീവിക്കും.
വന്ദനയ്ക്കോ അവളുടെ മാതാപിതാക്കൾക്കോ ഇങ്ങനെ ഒരു ഗതി വരില്ലായിരുന്നു, ഇപ്പോഴത്തെ ഇടതു സർക്കാർ അല്പം മനസു വച്ചിരുന്നെങ്കിൽ. ആശുപത്രികൾക്കും ഡോക്റ്റർമാരടക്കമുള്ള ആരോഗ്യ പ്രവർത്തകർക്കും സുരക്ഷ ഉറപ്പാക്കുന്ന ഒരു നിയമ നിർമാണം നടത്തിയിരുന്നു, മുൻ ഉമ്മൻ ചാണ്ടി സർക്കാർ. ആശുപത്രികളും ആരോഗ്യ വകുപ്പ് ജീവനക്കാരും ആക്രമിക്കപ്പെടുമ്പോൾ, കുറ്റവാളികൾക്കെതിരേ കർശന ശിക്ഷ നടപ്പാക്കുന്ന നിയമത്തിന് 2009ൽ അന്നത്തെ യുഡിഎഫ് സർക്കാർ ഒരു ഓർഡിനൻസ് ഇറക്കി. 2012ൽ അതു ബില്ലായി സഭയിൽ അവതരിപ്പിച്ചു പാസാക്കുകയും ചെയ്തു. ആശുപത്രികൾ ആക്രമിക്കപ്പെടുന്ന സാഹചര്യത്തിൽ പ്രതികളിൽ നിന്നു നഷ്ടപരിഹാരം വസൂലാക്കാനുള്ള നിയമം വ്യവസ്ഥ ചെയ്തു.
ഡോക്റ്റർമാരടക്കമുള്ള ജീവനക്കാർ ആക്രമിക്കപ്പെട്ടാൽ കുറ്റക്കാർക്ക് ജാമ്യം നിഷേധിച്ചു ജയിലിൽ അടയ്ക്കാനും അതിൽ വകുപ്പുണ്ടായിരുന്നു. തലശേിയിലും കണ്ണൂരിലുമടക്കമുള്ള രാഷ്‌ട്രീയ സംഘർഷങ്ങളെ തുടർന്നായിരുന്നു നടപടി. ഇത്തരം സംഭവങ്ങളിൽ വാദി സ്ഥാനത്തും പ്രതിസ്ഥാനത്തും സിപിഎം ആണ് പ്രധാന കക്ഷിയെന്നു വന്നതോടെ നിയമം നടപ്പാക്കാൻ പിന്നാലെ വന്ന ഇടതു സർക്കാരുകൾ തയാറായില്ല. ആശുപത്രി സംരക്ഷണ നിയമം പാസായി 10 വർഷം കഴിഞ്ഞിട്ടും സംസ്ഥാനത്തൊരിടത്തും ഇതു വരെ ഈ നിയമം നടപ്പാക്കിയിട്ടില്ല. കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഡോ. വന്ദന കൊല്ലപ്പെട്ട് അഞ്ചു ദിവസമായിട്ടും ഈ നിയമത്തെക്കുറിച്ച് പൊലീസ് ആലോചിച്ചിട്ടുപോലുമില്ല.
ആശുപത്രികളിലെ അക്രമം പൊലീസിന് വെറും അടിപിടി കേസുകൾ മാത്രമാണ്. ഇത്തരം അക്രമങ്ങളിൽ ശരിയായ എഫ്ഐആർ തയാറക്കുന്നതിനു പോലും പൊലീസ് വിമുഖത കാണിക്കുന്നു. ഡോ. വന്ദന ദാസിൻ്റെ കൊലപാതകവുമായി ബന്ധപ്പെട്ട് തയ്യാറാക്കിയ എഫ്ഐആറിൽ ഗുരുതര പിഴവ് സംഭവിച്ചു. സംഭവം നടന്നത് കൊട്ടാരക്കര പൊലീസ് സ്റ്റേഷനിൽ അറിഞ്ഞത് രാവിലെ 8.15നാണെന്നാണ് എഫ് ഐ ആറിൽ ഉള്ളത്. 8.30 ന് വന്ദനയുടെ മരണം സംഭവിച്ചിട്ടും 9.39 ന് രജിസ്റ്റർ ചെയ്ത എഫ്ഐആറിൽ കൊലപാതക ശ്രമം മാത്രമാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. ഐപിസി 302, 304 വകുപ്പുകൾ ഉൾപ്പെടുത്തിയിരുന്നില്ല. ഡോക്ടറെയാണ് ആദ്യം കുത്തിയതെന്ന് എഫ്ഐആറിൽ പറയുന്നു. കൂടെയുണ്ടായിരുന്ന ഡോക്ടറുടെ മൊഴിയനുസരിച്ചാണ് ഇത് എഫ്ഐആറിൽ ഉൾപ്പെടുത്തിയതെന്നാണ് പോലീസ് പറയുന്നത്. പൊലീസിനെതിരേ ശക്തമായ പ്രതിഷേധമുയർന്നപ്പോഴാണ് എഫ്ഐആർ തിരുത്താൻ അവർ തയാറായത്. 2012ലെ നിയമം കർശനമായി നടപ്പാക്കിയിരുന്നെങ്കിൽ ഇതു സംഭവിക്കില്ലായിരുന്നു.
ഈ നിയമം കർശനമായി നടപ്പാക്കണമെന്ന് കഴിഞ്ഞ എട്ട വർഷമായി ഐഎംഎ, കെജിഎംഒയു, മെഡിക്കൽ കോളെജ് സ്റ്റാഫ് ജീവനക്കാർ തുടങ്ങിയവർ ആവശ്യപ്പെടുന്നതാണ്. മുൻ യുഡിഎഫ് സർക്കാരിന്റെ കാലത്ത് ഇതു സംബന്ധിച്ച് ചില നിർദേശങ്ങൾ പൊലീസിനു നൽകിയെങ്കിലും പിന്നീടത് നിശബ്ദമാക്കപ്പെട്ടു. ഓരോ ആക്രമണം നടക്കുമ്പോഴും നിയമം കർക്കശമാക്കുമെന്ന ഉറപ്പല്ലാതെ നിയമഭേദഗതിയുടെ പ്രയോജനം ആരോഗ്യ വകുപ്പ് അധികൃതർക്കു ലഭിക്കുന്നില്ല. മാവേലക്കരയിൽ ഒരു ഡോക്റ്റർ മാരകമായി ആക്രമിക്കപ്പെട്ടതിനു പിന്നാലെ, കഴിഞ്ഞ ഡിസംബറിൽ ഡോക്റ്റർമാരുടെ സംഘടനാ നേതാക്കൾ ആരോഗ്യമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയിൽ ഇക്കാര്യം ചൂണ്ടിക്കാട്ടി.
ഇതു സംന്ധിച്ച നിയമവശങ്ങൾ പരിശോധിക്കുകയാണെന്നായിരുന്നു അന്നു മന്ത്രിയുടെ മറുപടി. തുടർന്ന് ഡോക്റ്റർമാർ തന്നെ മുൻകൈ എടുത്ത് ആരോഗ്യ- നിയമ വകുപ്പ് ഉദ്യോസ്ഥന്മാരുമായി ചർച്ച നടത്തി, നിയമവശങ്ങളെ കുറിച്ച് ബോധവൽക്കരിച്ചിരുന്നു. കഴിഞ്ഞ മാർച്ച 16ന് ഇതു സംബന്ധിച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ നിയമസഭയിൽ ഉന്നയിച്ച ഒരു ചോദ്യത്തിന് നിയമഭേദഗതിക്കു തത്വത്തിൽ തീരുമാനമെടുത്തിട്ടുണ്ട് എന്ന് ഒഴുക്കൻ മറുപടി പറഞ്ഞതല്ലാതെ, ഈ നിമിഷം വരെ യാതൊന്നും ചെയ്തില്ല. ഇനിയും നൂറ് വന്ദനമാർ കൊല്ലപ്പെട്ടാലും തത്വത്തിൽ തീരുമാനിക്കുമെന്നല്ലാതെ പ്രയോഗത്തിൽ വരുത്തില്ല ഈ നിയമഭേദഗതി.
Featured
കോടതി കുറ്റക്കാരനായി വിധിച്ചിട്ടും പി.വി അൻവർ പിണറായിക്കു വിശുദ്ധൻ, പഴി മാധ്യമങ്ങൾക്ക്

തിരുവനന്തപുരം: പി വി അൻവറിന്റെ അനധികൃത ഭൂമി വിഷയത്തിൽ താൻ പ്രതികരിക്കുമെന്ന് മാധ്യമങ്ങൾ കരുതേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അൻവറിനോട് ചില മാധ്യമപ്രവർത്തകർക്ക് വിരോധമുണ്ട്. നിങ്ങൾ അതുംകൊണ്ട് നടന്നോ ഞാൻ മറുപടി പറയുമെന്ന് കരുതേണ്ടെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.
അതേ സമയം, പി.വി.അൻവറിനെതിരായ മിച്ചഭൂമി കേസിൽ വീണ്ടും ഹൈക്കോടതിയെ സമീപിക്കാനാരുങ്ങി വിവരാവകാശ പ്രവർത്തകൻ കെവി ഷാജി. നിയമവിരുദ്ധമായ ഇളവുകൾ നൽകി ലാൻഡ് ബോർഡ് അൻവറിനെ സഹായിച്ചെന്നാണ് ഷാജിയുടെ ആരോപണം. കണ്ടെത്തിയ മിച്ചഭൂമി പിടിച്ചെടുത്ത് ഭൂരഹിതർക്ക് നൽകണമെന്നാവശ്യപ്പെട്ട് ഷാജി നവകേരള സദസിലും പരാതി നൽകിയിരുന്നു.
പി.വി അൻവറും കുടുംബവും കൈവശം വെക്കുന്ന 6.24 ഏക്കർ മിച്ച ഭൂമി സർക്കാരിലേക്ക് കണ്ടുകെട്ടാൻ താമരശേരി താലൂക്ക് ലാൻഡ് ബോർഡ് ഉത്തരവിട്ടിട്ട് രണ്ട് മാസം കഴിഞ്ഞു. അൻവർ മിച്ച ഭൂമി സ്വമേധയാ സർക്കാരിലേക്ക് നൽകണമെന്നും അല്ലാത്തപക്ഷം ഒരാഴ്ചക്കകം തഹസിൽദാർമാർ ഭൂമി കണ്ടുകെട്ടണമെന്നുമായിരുന്നു ഉത്തരവ്. എന്നാൽ ലാൻഡ് ബോർഡും റവന്യൂ വകുപ്പും അൻവറിന് വേണ്ടി ഒത്തുകളിക്കുന്നുവെന്നാണ് പരാതിക്കാരനായ കെവി ഷാജിയുടെ ആരോപണം. ഭൂപരിഷ്കരണ നിയമത്തെ അട്ടിമറിച്ചാണ് ലാൻഡ് ബോർഡ് ഇളവുകൾ നൽകിയത്. പെരകമണ്ണ വില്ലേജിൽ അൻവറിൻറെ ആദ്യഭാര്യ ഷീജയുടെ ഉടമസ്ഥതയിലുള്ള 18.78സെന്റ് സ്ഥലത്ത് മുസ്ലീം പള്ളിയും പീടിക മുറിയുമുണ്ടെന്ന് പറഞ്ഞാണ് ഈ ഭൂമിക്ക് ഭൂപരിഷ്‌ക്കരണ നിയമത്തിൽ ഇളവ് അനുവദിച്ചത്.
Kerala
യുഡിഎഫ് സർക്കാരിന്റെ കാലത്തെ അക്രമം: സ്വരാജും റഹീമും കുറ്റക്കാർ

തിരുവനന്തപുരം: ഉമ്മൻചാണ്ടി സർക്കാരിൻറെ കാലത്ത് നടന്ന നിയമസഭാ മാർച്ചിനെ തുടർന്നുണ്ടായ സംഘർഷത്തിൽ ഡിവൈഎഫ്എഐ നേതാക്കളായിരുന്ന എ എ റഹീമും, എം.സ്വരാജും കുറ്റക്കാരെന്ന് കോടതി. യുഡിഎഫ് സർക്കാറിന്റെ വിദ്യാഭ്യാസ നയങ്ങൾക്കെതിരെ എസ്എഫ്ഐ നടത്തിയ മാർച്ചിലെ സംഘർഷത്തിലാണ് കേസ്. പ്രതിഷേധം അക്രമാസക്തമായതിനെ തുടർന്ന് പൊലീസ് ബാരിക്കേട് തകർക്കുകയും വാഹനങ്ങൾ നശിപ്പിക്കുകയും ചെയ്തു. പൊതുമുതൽ നശിപ്പിച്ചതിനെതിരെ അടക്കമാണ് മ്യൂസിയം പൊലീസ് കേസ്. 150 ഓളം പ്രവർത്തകരാണ് അന്ന് പ്രതിഷേധത്തിൽ പങ്കെടുത്തത്. കേസിൽ തിരുവനന്തപുരം ഒന്നാം ക്ലാസ്സ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതി ഉച്ചക്ക് ശേഷം വിധി പറയും
Featured
സംസ്ഥാന ഭരണം ആഡംബര ബസിൽ, ഇന്നു മുതൽ യുഡിഎഫ് വിചാരണ സദസ്

കൊല്ലം: ഒന്നരമാസം സെക്രട്ടറിയേറ്റ് അടച്ചിട്ട് ചീഫ് സെക്രട്ടറി ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥന്മാരോടൊപ്പം മുഖ്യമന്ത്രിയും മന്ത്രിമാരും ഊര് ചുറ്റുന്നത് മൂലം കേരളത്തിന്റെ ഭരണം പൂർണമായും സ്തംഭിച്ച സാഹചര്യത്തിൽ പ്രതിഷേധവുമായി യുഡിഎഫ്. അതീവ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയും ഭീകരമായ ക്രമസമാധാന തകർച്ചയും അതിരൂക്ഷമായ വിലക്കയറ്റവും കൊണ്ട് സംസ്ഥാനവും ജനങ്ങളും പൊറുതിമുട്ടുമ്പോൾ യുദ്ധകാല അടിസ്ഥാനത്തിൽ പ്രവർത്തിക്കേണ്ട മുഖ്യമന്ത്രിയും മന്ത്രിമാരും വിനോദയാത്ര നടത്തും പോലെ നവ കേരള യാത്ര നടത്തുന്നത് തികഞ്ഞ ഉത്തരവാദിത്ത രാഹിത്യമാണെന്ന് യുഡിഎഫ് കൺവീനർ എം.എം. ഹസ്സൻ പറഞ്ഞു.
എൽഡിഎഫ് സർക്കാരിന്റെ നവ കേരള യാത്രക്കും ദുർഭരണത്തിനും അഴിമതിക്കും എതിരെ മുഖ്യമന്ത്രിയെയും മന്ത്രിമാരെയും കുറ്റവിചാരണ നടത്താനുള്ള യുഡിഎഫിന്റെ വിചാരണ സദസ്സുകളിൽ ജനകീയ വിചാരണ ഇന്ന് ആരംഭിക്കുമെന്ന് എം എം ഹസ്സൻ പറഞ്ഞു.
ഡിസംബർ 2 മുതൽ 31 വരെ കേരളത്തിലെ 140 നി യോജക മണ്ഡലങ്ങളിലും നടക്കുന്ന വിചാരണ സദസ്സുകളിൽ സർക്കാരിന്റെ ദുർഭരണം കൊണ്ട് ദുരിതമനുഭവിക്കുന്നവർ മുഖ്യമന്ത്രിയെയും മന്ത്രിമാരെയും പ്രതീകാത്മകമായി വിചാരണ ചെയ്യും ഡിസംബർ രണ്ടിന് മുഖ്യമന്ത്രിയുടെ മണ്ഡലമായ ധർമ്മടത്ത് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലും പൊതുമരാമത്ത് മന്ത്രിയുടെ മണ്ഡലമായ ബേപ്പൂരിൽ പ്രതിപക്ഷ നേതാവ് വീ ഡി സതീശനും വിദ്യാഭ്യാസ മന്ത്രിയുടെ മണ്ഡലമായ നിയമത്തെ കെപിസിസി പ്രസിഡന്റ്് കെ സുധാകരനും സ്‌പോർട്‌സ് മന്ത്രിയുടെ മണ്ഡലമായ താനൂരിൽ പ്രതിപക്ഷ ഉപനേതാവ് പി കെ കുഞ്ഞാലിക്കുട്ടിയും വിചാരണ സദസ്സുകളുടെ ഉദ്ഘാടനം നിർവഹിക്കും.
ഡിസംബർ 2 ന് ഉച്ചയ്ക്ക് മൂന്നു മണിമുതൽ 6 മണി വരെയാണ് വിചാരണ സദസ് സംഘടിപ്പിക്കുന്നത് ഏറ്റുമാനൂരിൽ പി ജെ ജോസഫും തൃത്താലയിൽ രമേശ് ചെന്നിത്തലയും ചേർത്തലയിൽ എം എം ഹസ്സനും കാസർഗോട്ട് ഇ ടി മുഹമ്മദ് ബഷീറും കളമശ്ശേരിയിൽ കെ മുരളീധരനും ആറന്മുളയിൽ ഷിബു ബേബി ജോണും ഇടുക്കിയിൽ അനുപ്‌ജേക്കബും ഇരിഞ്ഞാലക്കുടയിൽ സിപി ജോണും കൊട്ടാരക്കര ജി ദേവരാജനുമാണ് വിചാരണ സദസുക ഉദ്ഘാടനം ചെയ്യുന്നത്.തുടർന്നുള്ള ദിവസങ്ങളിൽ നടക്കുന്ന സദസ്സുകൾ യുഡിഎഫ് എംപിമാർ എംഎൽഎമാർ മറ്റു പ്രമുഖ സംസ്ഥാന നേതാക്കൾ ഉദ്ഘാടനം ചെയ്യുമെന്നും യുഡിഎഫ് കൺവീനർ എംഎം ഹസൻ അറിയിച്ചു
പഴയങ്ങാടിയിൽ മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി കാണിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മൃഗീയമായിട്ടാണ് തല്ലിച്ചതച്ചത്. അവരെ അക്രമിച്ചവരെ ന്യായീകരിക്കുകയാണ് മുഖ്യമന്ത്രി.പഴയങ്ങാടിയിലെ ഡിവൈഎഫ്‌ഐക്കാരുടെ ക്രൂര മർദ്ദനത്തെ മനുഷ്യത്വപരമായ മാതൃക പ്രവർത്തനമായി ന്യായീകരിച്ചത് പിണറായി വിജയന്റെ ക്രിമിനൽ മനോഭാവത്തിന്റെ തെളിവാണെന്ന് ഹസൻ പറഞ്ഞു . മുഖ്യമന്ത്രി കടന്ന് പോകുന്നിടങ്ങളിൽ യൂത്ത് കോൺഗ്രസിന്റെയും ലീഗിന്റെയും പ്രവർത്തകരെയും അകാരണമായിട്ടാണ് കരുതൽ തടങ്കലിൽ അറസ്റ്റ് ചെയ്യുകയാണ.് ആളുകളെ കസ്റ്റഡിയിൽ എടുക്കാനുള്ള മാർഗ്ഗനിർദേശങ്ങൾ ലംഘിച്ച് ഇപ്പോഴും എല്ലാ ജില്ലകളിലും കരുതൽ തടങ്കൽ തുടരുകയാണ്.
നവംബർ 25ന് കോഴിക്കോട് എരഞ്ഞിപ്പാലത്ത് വച്ച് കെഎസ്യു യൂണിറ്റ് പ്രസിഡന്റ്’ജോയൽ ആന്റണിയെയും മറ്റ് കെഎസ്യു പ്രവർത്തകരെയും കഴുത്ത് ഞെരിച്ച് കൊല്ലാൻ ശ്രമിച്ച കോഴിക്കോട് ഡിസിപി ഇ കെ ബൈജു പോലീസ് സേനയിലെ സേനയിലെ സിപിഎം അനുഭാവിയായി ക്രിമിനൽ മനോഭാവമുള്ള ഓഫീസർ ആണെന്ന് ഹസൻ ആരോപിച്ചു ഡിസിപിയുടെ മാതൃകാപരമായ പ്രവർത്തനത്തെക്കുറിച്ച് മുഖ്യമന്ത്രി പ്രതികരിക്കാത്തത് എന്തുകൊണ്ടാണെന്ന് ഹസൻ ചോദിച്ചു. പ്രതിഷേധ പ്രകടനം നടത്തിയ ജോയൽ ആന്റണിയെയും മറ്റു സഹപ്രവർത്തകരെയും ശ്വാസംമുട്ടിച്ചു കൊല്ലാൻ ശ്രമിച്ച ഡിസിപി ബൈജുവിനെ സസ്‌പെൻഡ് ചെയ്ത് കേസെടുത്ത് അന്വേഷണം നടത്തണമെന്നും യുഡിഎഫ് കൺവീനർ ഡിജിപിയുടെ ആവശ്യപ്പെട്ടു.
സ്‌കൂൾ ബസുകൾ നവ കേരള യാത്രയ്ക്ക് നൽകുന്നതിനേയും വിദ്യാർത്ഥികളെ ചുട്ടുപൊള്ളുന്ന വെയിലിൽ മുഖ്യമന്ത്രിയെ സ്വീകരിക്കാൻ അണിനിരത്തുന്നതിനേയും ആഢംബര ബെൻസ് ബസ്സിന് കയറാൻ സർക്കാർ സ്‌കൂളുകളുടെ മതിലിടിക്കുന്നതിനേയും ഹൈക്കോടതി തടഞ്ഞിട്ടും ഇപ്പോഴും കോടതി വിധി പലയിടത്തും ലംഘിക്കുകയാണെന്ന് എം എം ഹസ്സൻ ചൂണ്ടിക്കാണിച്ചു കോടതിവിധി ലംഘിക്കുന്നവർക്കെതിരെ കോർട്ടലക്ഷ്യത്തിന് കേസെടുക്കണമെന്നും കൺവീനർ ആവശ്യപ്പെട്ടു.
-
Kerala3 months ago
വീണ ജോർജിനെ മാറ്റണം; ജനങ്ങൾക്ക് വേണ്ടിയാണ് പറയുന്നതെന്ന് ഡോ. എസ്.എസ്. ലാൽ
-
Kerala2 months ago
കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസ്: മുഖ്യപ്രതി സതീഷ്കുമാർ ഒരു കോടി രൂപ നൽകിയെന്ന് വെളിപ്പെടുത്തലുമായി ജ്വല്ലറി ഉടമ
-
Kerala3 months ago
ഗണേഷ്കുമാർ ആറ് മാസം തടവിൽ പാർപ്പിച്ചു; സോളാർ കേസിലെ പരാതിക്കാരിയുടെ വെളിപ്പെടുത്തൽ
-
Featured2 months ago
‘സർക്കാരിനെതിരെ വിധിയെഴുതി വിദ്യാർത്ഥികളും’; എംജി സർവകലാശാല തിരഞ്ഞെടുപ്പിൽ കെഎസ്യു മുന്നേറ്റം
-
News2 months ago
പിറന്നാൾ ദിനത്തിൽ കുഞ്ഞിന് വ്യത്യസ്തമായൊരു സമ്മാനമൊരുക്കി മാതാവ്
-
Palakkad1 month ago
പാലക്കാട് ജില്ലയിലെ ക്യാമ്പസുകളിൽ കെഎസ്യു തേരോട്ടം
-
Kerala4 weeks ago
പങ്കാളിത്ത പെൻഷൻ ഉടൻ പിൻവലിക്കണം; സെക്രട്ടേറിയറ്റ് അസോസിയേഷൻ -
Alappuzha3 months ago
ഡോ. പ്രീതി അഗസ്റ്റിന് ഒന്നാം റാങ്ക്
You must be logged in to post a comment Login