Connect with us
48 birthday
top banner (1)

Kerala

നിയമം നോക്കിക്കുത്തുമ്പോൾ, ആരോഗ്യ പ്രവർത്തകർ മരിച്ചു വീഴും

Avatar

Published

on

മാസം പത്തിന് കൊട്ടാരക്കരയിൽ അതിദാരുണമായി കൊല ചെയ്യപ്പെട്ട യുവ ഡോക്റ്റർ വന്ദന ദാസിനെക്കുറിച്ചല്ല ഈ കുറിപ്പ്. വരുംകാലങ്ങളിൽ എത്രയോ പേരുടെ ജീവൻ രക്ഷിക്കേണ്ടിയിരുന്ന സമർഥയായ ഈ ലേഡി ഡോക്റ്റർ കൊല്ലപ്പെടാനിടയായ സാഹചര്യത്തെക്കുറിച്ചും അതിലേക്കു നയിച്ച സംവിധാനങ്ങളെക്കുറിച്ചും ഓർമിപ്പിക്കാനാണ്. വീഴ്ച സംഭവിച്ചത് സംവിധാനത്തിനാണെന്ന കേരള ഹൈക്കോടതിയുടെ പരമർശമാണ് ശ്രദ്ധേയം.

അക്രമാസക്തനായ ഒരു പ്രതിയെ കീഴ്പ്പെടുത്തുന്നതിനു പൊലീസിനു സംവിധാനങ്ങളില്ലേ എന്നും കോടതി ചോദിച്ചു. ഒരുപടി കൂടി കടന്ന് പൊലീസിന്റെ കൈയിൽ തോക്കില്ലായിരുന്നോ എന്നു കൂടി ചോദിക്കേണ്ടി വന്നു കോടതിക്ക്. പക്ഷേ, പൊലീസിനു മറുപടി ഇല്ലായിരുന്നു.
തോക്ക് പോയിട്ട് ഒരു നഖം വെട്ടി പോലും സധാരണ കൊണ്ടു നടക്കാറില്ല നമ്മുടെ പൊലീസ്. എങ്കിലും ഒരാഴ്ചയ്ക്കുളളിൽ ആശുപത്രികളിലെ സുരക്ഷയ്ക്കുള്ള പ്രൊട്ടോക്കോൾ തയാറാക്കുമെന്ന് പോലീസ് മേധാവി അനിൽ കാന്ത് കോടതിക്ക് ഉറപ്പ് നൽകി. ഡോ. വന്ദനയ്ക്ക് നീതി ലഭിക്കാൻ വേണ്ടിയാകണം പൊലീസിന്റെ അന്വേഷണം എന്ന്ഉപദേശിച്ച കോടതി, പൊലീസ് ഉദ്യോഗസ്ഥരെയല്ല സംവിധാനത്തെയാണ് കുറ്റപ്പെടുത്തുന്നതെന്നും വ്യക്തമാക്കി.


എല്ലാം അവിടെ തീർന്നു. ഇനിയെല്ലാം മുറപോലെ നടക്കും. ഡോക്റ്റർമാർ ഇനിയും ആക്രമിക്കപ്പെടാം. വധിക്കപ്പെടുക തന്നെ ചെയ്തേക്കാം. ഡോ. വന്ദനയുടെ സഹപ്രവർത്തകർ പറഞ്ഞതു പോലെ പ്രതികൾ ജെയിലുകളിൽ മട്ടണും ചിക്കനും ചില്ലി ബീഫും നെയ്ച്ചൂരയും ബിരിയാണിച്ചോറുമൊക്കെ ഉണ്ടു കൊഴുത്ത് തടിച്ചു രാജകീയമായി ജീവിക്കും. വന്ദനയെപ്പോലുള്ളവരുടെ മാതാപിതാക്കൾ ശിഷ്ടകാലം തോരാക്കണ്ണീരിൽ മുങ്ങി സ്ഥലകാല ബോധമില്ലാതെ മരിച്ചു ജീവിക്കും.

വന്ദനയ്ക്കോ അവളുടെ മാതാപിതാക്കൾക്കോ ഇങ്ങനെ ഒരു ഗതി വരില്ലായിരുന്നു, ഇപ്പോഴത്തെ ഇടതു സർക്കാർ അല്പം മനസു വച്ചിരുന്നെങ്കിൽ. ആശുപത്രികൾക്കും ഡോക്റ്റർമാരടക്കമുള്ള ആരോഗ്യ പ്രവർത്തകർക്കും സുരക്ഷ ഉറപ്പാക്കുന്ന ഒരു നിയമ നിർമാണം നടത്തിയിരുന്നു, മുൻ ഉമ്മൻ ചാണ്ടി സർക്കാർ. ആശുപത്രികളും ആരോഗ്യ വകുപ്പ് ജീവനക്കാരും ആക്രമിക്കപ്പെടുമ്പോൾ, കുറ്റവാളികൾക്കെതിരേ കർശന ശിക്ഷ നടപ്പാക്കുന്ന നിയമത്തിന് 2009ൽ അന്നത്തെ യുഡിഎഫ് സർക്കാർ ഒരു ഓർഡിനൻസ് ഇറക്കി. 2012ൽ അതു ബില്ലായി സഭയിൽ അവതരിപ്പിച്ചു പാസാക്കുകയും ചെയ്തു. ആശുപത്രികൾ ആക്രമിക്കപ്പെടുന്ന സാഹചര്യത്തിൽ പ്രതികളിൽ നിന്നു നഷ്ടപരിഹാരം വസൂലാക്കാനുള്ള നിയമം വ്യവസ്ഥ ചെയ്തു.

ഡോക്റ്റർമാരടക്കമുള്ള ജീവനക്കാർ ആക്രമിക്കപ്പെട്ടാൽ കുറ്റക്കാർക്ക് ജാമ്യം നിഷേധിച്ചു ജയിലിൽ അടയ്ക്കാനും അതിൽ വകുപ്പുണ്ടായിരുന്നു. തലശേിയിലും കണ്ണൂരിലുമടക്കമുള്ള രാഷ്‌ട്രീയ സംഘർഷങ്ങളെ തുടർന്നായിരുന്നു നടപടി. ഇത്തരം സംഭവങ്ങളിൽ വാദി സ്ഥാനത്തും പ്രതിസ്ഥാനത്തും സിപിഎം ആണ് പ്രധാന കക്ഷിയെന്നു വന്നതോടെ നിയമം നടപ്പാക്കാൻ പിന്നാലെ വന്ന ഇടതു സർക്കാരുകൾ തയാറായില്ല. ആശുപത്രി സംരക്ഷണ നിയമം പാസായി 10 വർഷം കഴിഞ്ഞിട്ടും സംസ്ഥാനത്തൊരിടത്തും ഇതു വരെ ഈ നിയമം ന‌ടപ്പാക്കിയിട്ടില്ല. കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഡോ. വന്ദന കൊല്ലപ്പെട്ട് അഞ്ചു ദിവസമായിട്ടും ഈ നിയമത്തെക്കുറിച്ച് പൊലീസ് ആലോചിച്ചിട്ടുപോലുമില്ല.


ആശുപത്രികളിലെ അക്രമം പൊലീസിന് വെറും അടിപിടി കേസുകൾ മാത്രമാണ്. ഇത്തരം അക്രമങ്ങളിൽ ശരിയായ എഫ്ഐആർ തയാറക്കുന്നതിനു പോലും പൊലീസ് വിമുഖത കാണിക്കുന്നു. ഡോ. വന്ദന ദാസിൻ്റെ കൊലപാതകവുമായി ബന്ധപ്പെട്ട് തയ്യാറാക്കിയ എഫ്ഐആറിൽ ഗുരുതര പിഴവ് സംഭവിച്ചു. സംഭവം നടന്നത് കൊട്ടാരക്കര പൊലീസ് സ്റ്റേഷനിൽ അറിഞ്ഞത് രാവിലെ 8.15നാണെന്നാണ് എഫ് ഐ ആറിൽ ഉള്ളത്. 8.30 ന് വന്ദനയുടെ മരണം സംഭവിച്ചിട്ടും 9.39 ന് രജിസ്റ്റർ ചെയ്ത എഫ്ഐആറിൽ കൊലപാതക ശ്രമം മാത്രമാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. ഐപിസി 302, 304 വകുപ്പുകൾ ഉൾപ്പെടുത്തിയിരുന്നില്ല. ഡോക്ടറെയാണ് ആദ്യം കുത്തിയതെന്ന് എഫ്ഐആറിൽ പറയുന്നു. കൂടെയുണ്ടായിരുന്ന ഡോക്ടറുടെ മൊഴിയനുസരിച്ചാണ് ഇത് എഫ്ഐആറിൽ ഉൾപ്പെടുത്തിയതെന്നാണ് പോലീസ് പറയുന്നത്. പൊലീസിനെതിരേ ശക്തമായ പ്രതിഷേധമുയർന്നപ്പോഴാണ് എഫ്ഐആർ തിരുത്താൻ അവർ തയാറായത്. 2012ലെ നിയമം കർശനമായി നടപ്പാക്കിയിരുന്നെങ്കിൽ ഇതു സംഭവിക്കില്ലായിരുന്നു.


ഈ നിയമം കർശനമായി നടപ്പാക്കണമെന്ന് കഴിഞ്ഞ എട്ട വർഷമായി ഐഎംഎ, കെജിഎംഒയു, മെഡിക്കൽ കോളെജ് സ്റ്റാഫ് ജീവനക്കാർ തു‌ടങ്ങിയവർ ആവശ്യപ്പെടുന്നതാണ്. മുൻ യുഡിഎഫ് സർക്കാരിന്റെ കാലത്ത് ഇതു സംബന്ധിച്ച് ചില നിർദേശങ്ങൾ പൊലീസിനു നൽകിയെങ്കിലും പിന്നീടത് നിശബ്ദമാക്കപ്പെട്ടു. ഓരോ ആക്രമണം നടക്കുമ്പോഴും നിയമം കർക്കശമാക്കുമെന്ന ഉറപ്പല്ലാതെ നിയമഭേദഗതിയുടെ പ്രയോജനം ആരോഗ്യ വകുപ്പ് അധികൃതർക്കു ലഭിക്കുന്നില്ല. മാവേലക്കരയിൽ ഒരു ഡോക്റ്റർ മാരകമായി ആക്രമിക്കപ്പെട്ടതിനു പിന്നാലെ, കഴിഞ്ഞ ഡിസംബറിൽ ഡോക്റ്റർമാരുടെ സംഘടനാ നേതാക്കൾ ആരോഗ്യമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയിൽ ഇക്കാര്യം ചൂണ്ടിക്കാട്ടി.


ഇതു സംന്ധിച്ച നിയമവശങ്ങൾ പരിശോധിക്കുകയാണെന്നായിരുന്നു അന്നു മന്ത്രിയുടെ മറുപടി. തുടർന്ന് ഡോക്റ്റർമാർ തന്നെ മുൻകൈ എടുത്ത് ആരോഗ്യ- നിയമ വകുപ്പ് ഉദ്യോസ്ഥന്മാരുമായി ചർച്ച നടത്തി, നിയമവശങ്ങളെ കുറിച്ച് ബോധവൽക്കരിച്ചിരുന്നു. കഴിഞ്ഞ മാർച്ച 16ന് ഇതു സംബന്ധിച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ നിയമസഭയിൽ ഉന്നയിച്ച ഒരു ചോദ്യത്തിന് നിയമഭേദഗതിക്കു തത്വത്തിൽ തീരുമാനമെടുത്തിട്ടുണ്ട് എന്ന് ഒഴുക്കൻ മറുപടി പറഞ്ഞതല്ലാതെ, ഈ നിമിഷം വരെ യാതൊന്നും ചെയ്തില്ല. ഇനിയും നൂറ് വന്ദനമാർ കൊല്ലപ്പെട്ടാലും തത്വത്തിൽ തീരുമാനിക്കുമെന്നല്ലാതെ പ്രയോഗത്തിൽ വരുത്തില്ല ഈ നിയമഭേദഗതി.

Advertisement
inner ad
Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

Ernakulam

ബോബി ചെമ്മണൂരിന് ജയിലിൽ വഴിവിട്ട സഹായം; ഡിഐജിയെയും സൂപ്രണ്ടിനെയും സസ്പെൻഡ് ചെയ്യാൻ ശുപാർശ

Published

on

തിരുവനന്തപുരം: നടി ഹണി റോസിനെതിരായ അധിക്ഷേപ കേസിൽ ജയിലിൽ റിമാൻഡിൽ കഴിയുന്നതിനിടെ ബോബി ചെമ്മണൂരിന് വഴിവിട്ട സഹായം ചെയ്ത സംഭവത്തിൽ മധ്യമേഖല ജയിൽ ഡിഐജിയെയും കാക്കനാട് ജില്ലാ ജയിൽ സൂപ്രണ്ടിനെയും സസ്പെൻഡ് ചെയ്യാൻ ശുപാർശ.
ജയിൽ ആസ്ഥാന ഡിഐജി സമർപ്പിച്ച അന്വേഷണ റിപ്പോർട്ടിലാണ് രണ്ടു ഉദ്യോഗസ്ഥർക്കെതിരെയും കർശന നടപടിക്ക് ശുപാർശ ചെയ്ത്. റിപ്പോർട്ടിന്മേൽ ആഭ്യന്തര സെക്രട്ടറിയാകും നടപടി സ്വീകരി ക്കുക.

കാക്കനാട് ജില്ലാ ജയിലിൽ ബോബി ചെമ്മണൂർ റിമാൻഡിൽ കഴിയുമ്പോഴാണ് മധ്യമേഖല ജയിൽ ഡി ഐജി പി. അജയകുമാർ ബോബിയുടെ സുഹൃത്തുക്കളുമായി ജയിലിൽ എത്തിയത്. ജയിൽ ചട്ടങ്ങൾ പാലിക്കാതെ ബോബിക്ക് രണ്ടുമണിക്കൂറിലധികം സമയം ചെലവഴിക്കാൻ ഇവർക്ക് അവസരം നൽകിയിരുന്നു. സൂപ്രണ്ടിന്റെ മുറിയിൽ ബോബിയെ വിളിച്ചു വരുത്തുകയും ജയിലിലെ പ്രോപ്പർട്ടി രജിസ്റ്ററിൽ തിരുത്തൽ വരുത്തുകയും ചെയ്‌തുവെന്നും ഡിഐജിയു ടെ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു

Advertisement
inner ad
Continue Reading

Kerala

ഷാരോൺ വധക്കേസ്:ശിക്ഷാവിധി തിങ്കളാഴ്ച; ഗ്രീഷ്മയ്ക്ക് ചെകുത്താന്‍റെ മനസെന്ന് പ്രോസിക്യൂഷൻ

Published

on

തിരുവനന്തപുരം: പാറശാല ഷാരോൺ വധക്കേസിൽ അന്തിമ വാദം നെയ്യാറ്റിൻകര അഡീഷണൽ സെഷൻസ് കോടതിയിൽപൂർത്തിയായി. കേസിൽ പ്രതികൾക്കുള്ള ശിക്ഷ തിങ്കളാഴ്ച കോടതി പ്രഖ്യാപിക്കും. കേസിൽ ദേവിയോട് രാമവര്‍മന്‍ചിറ പൂമ്പള്ളിക്കോണം ശ്രീനിലയത്തില്‍ ഗ്രീഷ്മയും അമ്മാവന്‍ നിർമലകുമാരൻ നായരും കുറ്റക്കാരെന്ന് കോടതി വെള്ളിയാഴ്ച കണ്ടെത്തിയിരുന്നു. ഗ്രീഷ്മയ്ക്ക് വധശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ വാദിച്ചു. പ്രതി ഒരു ദയയും അർഹിക്കുന്നില്ല. ഗ്രീഷ്മയ്ക്ക് ചെകുത്താന്‍റെ മനസാണ്. ഷാരോണിന്‍റെ സ്വപ്നം ഗ്രീഷ്മ തകർത്തുവെന്നും പ്രോസിക്യൂഷൻ വാദിച്ചു.

അതേസമയം ശിക്ഷയിൽ ഇളവ് അനുവദിക്കണമെന്ന് ഗ്രീഷ്മ കോടതിയോട് ആവശ്യപ്പെട്ടു. തനിക്ക് പഠിക്കണം. ബിരുദ സർട്ടിഫിക്കറ്റുകളും ഗ്രീഷ്മ കോടതിക്ക് കൈമാറി. തനിക്ക് 24 വയസുമാത്രമാണ് പ്രായം. മാതാപിതാക്കൾക്ക് താൻ ഒരാൾ മാത്രമേ ഉള്ളുവെന്നും ശിക്ഷയിൽ ഇളവ് നൽകണമെന്നും ഗ്രീഷ്മ കോടതിയിൽ വാദിച്ചു. രേഖാമൂലം തനിക്ക് പറയാനുള്ളതും ഗ്രീഷ്മ എഴുതി നൽകി. കേസിൽ ഉള്ളത് സാഹചര്യ തെളിവുകൾ മാത്രമാണെന്നും ഗ്രീഷ്മയുടെ അഭിഭാഷകൻ വാദിച്ചു. ഗ്രീഷ്മയുടെ സ്വകാര്യ ചിത്രങ്ങൾ ഉപയോഗിച്ച് ബ്ലാക്മെയിൽ ചെയ്തു. ഷാരോണിന് ബ്രൂട്ടൽ മനസുണ്ടായിരുന്നുവെന്നും പ്രതിഭാഗം വാദിച്ചു.

Advertisement
inner ad
Continue Reading

Kerala

ഷാരോണ്‍ വധക്കേസ്; ശിക്ഷാ വിധി ഇന്ന് 11 മണിക്ക്

Published

on

നെയ്യാറ്റിൻകര: ഷാരോണ്‍ വധകേസില്‍ ശിക്ഷാ വിധി ഇന്ന്. നെയ്യാറ്റിന്‍കര അഡീഷണല്‍ സെഷന്‍സ് കോടതി 11 മണിക്ക്‌ വിധി പറയും. ഒന്നാം പ്രതി ഗ്രീഷ്മയെ രാവിലെ 9.30 ന് തിരുവനന്തപുരം വനിതാ ജയിലില്‍ നിന്ന് നെയ്യാറ്റിന്‍കര കോടതിയിലേക്ക് കൊണ്ട് വരും. മൂന്നാം പ്രതിയായ ഗ്രീഷ്മയുടെ അമ്മാവന്‍ നിര്‍മ്മല്‍ കുമാറും കുറ്റക്കാരനാണെന്ന് കഴിഞ്ഞ ദിവസം കോടതി കണ്ടെത്തിയിരുന്നു. പ്രതികള്‍ക്ക് പരമാവധി ശിക്ഷ നല്‍കണമെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെടും. വിധി കേള്‍ക്കാന്‍ ഷാരോണിന്റെ മാതാപിതാക്കള്‍ ശിക്ഷാവിധി കേള്‍ക്കാര്‍ കോടതിയിലെത്തും.

Continue Reading

Featured