Featured
മണിപ്പൂരിന്റെ ഹൃദയം തൊട്ട് രാഹുൽ, വംശീയ മുറിവുകളിൽ സാന്ത്വന ലേപം

ഇംഫാൽ: സംഘർഷം തുടരുന്ന മണിപ്പൂരിൽ സ്നേഹ സാന്ത്വനങ്ങളുമായി രാഹുൽ ഗാന്ധി. കലാപം രൂക്ഷമായ മണിപ്പൂരിൽ രണ്ടു ദിവസത്തെ സന്ദർശനത്തിനെത്തിയ രാഹുൽ ഗാന്ധിക്ക് സ്നേഹോഷ്മളമായ വരവേല്പാണ് എല്ലായിടത്തും ലഭിക്കുന്നത്. അദ്ദേഹത്തിന്റെ വഴി മുടക്കിയ സംസ്ഥാന പൊലീസ് നടപടിയിൽ ഇന്നലെ വ്യാപക പ്രതിഷേധമുയർന്നിരുന്നു.
രാഹുൽ ഗാന്ധി മെയ്തെയ് വിഭാഗങ്ങളുടെ ക്യാന്പുകൾ ഇന്ന് സന്ദർശിക്കും.
എന്നാൽ റോഡുമാർഗ്ഗം പോകാനാകില്ലെന്ന നിലപാട് വ്യക്തമാക്കി പൊലീസ് രംഗത്തെത്തി. യാത്ര മാറ്റില്ലെന്ന് കോൺഗ്രസ് നിലപാടെടുത്തു.
മണിപ്പൂരിൽ കലാപ മേഖലകൾ സന്ദർശിക്കുന്ന രാഹുൽ ഗാന്ധി ഇന്ന് മെയ്ത്തെയ് വിഭാഗത്തിന്റെ വിഷ്ണുപൂരിലെ രണ്ട് ക്യാമ്പുകൾ സന്ദർശിക്കാൻ തീരുമാനിച്ചിരുന്നു. ഇന്നലെ അനുമതി ലഭിക്കാത്ത ക്യാമ്പുകളിൽ ആണ് സന്ദർശനം നടത്തുക. നാഗ ഉൾപ്പെടെയുള്ള 17 പൗര സമൂഹവുമായും രാഹുൽ കൂടികാഴ്ച നടത്തും.
എന്നാൽ സംഘർഷ സാഹചര്യവും സുരക്ഷാ വെല്ലുവിളികളും ചൂണ്ടിക്കാട്ടി ഈ മേഖലകളിലേക്ക് പോകുന്നതിൽ നിന്ന് ഇന്നും രാഹുൽ ഗാന്ധിയെ പൊലീസ് വിലക്കി. റോഡ് മാർഗം പോകാനാണ് രാഹുൽ ഗാന്ധി ആവശ്യപ്പെടുന്നത്. വ്യോമമാർഗം പോകണമെന്നാണ് പൊലീസ് നിലപാട്. ഇന്നലെ കാങ്പോക്പിയിലുണ്ടായ വെടിവെപ്പിൽ രണ്ടുപേർ കൊല്ലപ്പെട്ടതോടെയാണ് വീണ്ടും സംസ്ഥാനത്ത് സംഘർഷം ഉണ്ടായത്. ഇംഫാൽ നഗരത്തിൽ മൃതദേഹങ്ങളുമായി പ്രതിഷേധ പ്രകടനം നടത്തിയ മെയ്ത്തെയി വിഭാഗക്കാർ പോലീസുമായി ഏറ്റുമുട്ടുകയും ചെയ്തിരുന്നു.
ണിപ്പൂരിൽ വീണ്ടും സംഘർഷം. കാങ്പോപിയിൽ ഒരാളുടെ മരണത്തെ തുടർന്ന് തടിച്ചുകൂടിയ ജനക്കൂട്ടത്തെ പിരിച്ചുവിടാൻ പോലീസും റാപ്പിഡ് ആക്ഷൻ ഫോഴ്സും കണ്ണീർ വാതക ഷെല്ലുകൾ പ്രയോഗിച്ചു. കർഫ്യൂ ഉത്തരവുകൾ ലംഘിച്ച് നീതി ആവശ്യപ്പെട്ട് നൂറുകണക്കിന് പ്രതിഷേധക്കാരാണ് തെരുവിലിറങ്ങിയത്. മൃതദേഹം തലസ്ഥാനമായ ഇംഫാലിൽ എത്തിച്ചതോടെ സംഘർഷം രൂക്ഷമായി.
Featured
തുമ്പുണ്ടാക്കിയതു നീലകാർ, അറസ്റ്റ് ഹോട്ടലിൽ വച്ച്

കൊല്ലം: ഓയൂരിൽ നിന്ന് ആറ് വയസുകാരിയെ തട്ടിക്കൊണ്ടു പോയ കേസിൽ തുമ്പുണ്ടാക്കിയത് നീല കാർ. കെഎൽ 2 സെഡ് 7337 മാരുതി കാറാണിത്. പ്രതികളുടേതെന്നു സംശയിക്കുന്ന ഈ കാർ സംഭവം നടന്നതിന്റെ പിറ്റേ ദിവസം ആശ്രാമം ലിങ്ക് റോഡിൽ കണ്ടതായി സിസി ടിവി ദൃശ്യങ്ങളിലുണ്ടായിരുന്നു. കാർ കണ്ട കാര്യം ദൃക് സാക്ഷികളുടെ മൊഴിയുണ്ട്. തട്ടിക്കൊണ്ടു പോയതിന്റെ പിറ്റേ ദിവസം തന്നെ ഒരു നീല കാറിലാണ് കൊല്ലത്തേക്കു കൊണ്ടു വന്നതെന്നു കുട്ടിയും വെളിപ്പെടുത്തിയിരുന്നു. ഈ സാഹചര്യങ്ങളെല്ലാം വച്ച് പൊലീസ് നടത്തിയ അന്വേഷണമാണ് ഇന്നലെ തമിഴ്നാട്ടിലെ പുളിയറയിലെത്തിയത്.
പൊലീസ് എത്തുമ്പേൾ പ്രതികൾ ഒരു ഹോട്ടലിൽ ഭക്ഷണം കഴിക്കുകയായിരുന്നു. പൊലീസാണെന്നു തിരച്ചറിഞ്ഞതോടെ അവർ ഒരു തരത്തിലുമുള്ള ചെറുത്തു നില്പിനു തയാറായില്ല. പൊലീസുമായി പൂർണമായി സഹകരിച്ചു. നീല കാർ ഈവർ തങ്ങിയ ഹോട്ടലിലുണ്ടായിരുന്നു. പ്രതികളിൽ സ്ത്രീയെ കൂടാതെ ഒരു കുട്ടിയെയും ഈ കാറിൽ കയറ്റിയാണ് പൊലീസ് കൊല്ലത്തേക്കു തിരിച്ചത്.
ഒപ്പമുണ്ടായ പുരുഷനെ പോലീസ് ജീപ്പിലും കൊണ്ടുവന്നു.
Featured
കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസില്‍ മൂന്നുപേര്‍ തമിഴ്‌നാട്ടില്‍ പിടിയിൽ

കൊല്ലം:കൊല്ലം ഓയൂരിൽ നിന്ന് ആറ് വയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ മൂന്നു പേരെ പൊലീസ് പിടികൂടി. തമിഴ്നാട് പുളിയറയിൽ നിന്നാണ് ഇവരെ പിടികൂടിയത്. രണ്ട് വാഹനങ്ങളും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
പ്രതികൾ ചാത്തന്നൂർ സ്വദേശികളാണെന്നാണ് ലഭിക്കുന്ന വിവരം. കുട്ടിയുടെ പിതാവുമായുള്ള സാമ്പത്തിക തര്‍ക്കമാണ് കൃത്യത്തിന് പിന്നിലെന്നാണ് സൂചന. കൂടുതൽ വിവരങ്ങൾ ലഭ്യമാകുന്നതേയുള്ളു. ഇവർ മൂന്നു പേരും തട്ടിക്കൊണ്ടുപോകലുമായി നേരിട്ടു ബന്ധമുള്ളവരാണെന്ന് പൊലീസ് സ്ഥിരീകരിച്ചു.
Featured
മുഖ്യമന്ത്രി വരുന്നത് കൊണ്ട് പാചകം പാടില്ല: ആലുവക്കാരുടെ അന്നം മുടക്കി പോലീസിന്റെ ഉത്തരവ്

കൊച്ചി: മുഖ്യമന്ത്രിയുടെ ജനസദസിന്റെ സുരക്ഷയുടെ ഭാഗമായി ഹോട്ടലുകളിൽ ഭക്ഷ്യവസ്തുക്കൾ പാചകം ചടെയ്യുന്നതു വിലക്കി പൊലീസ്. ആലുവ സ്വകാര്യ ബസ് സ്റ്റേഷനു പരിസരത്തെ ഹോട്ടലുകൾക്കാണ് വിചിത്രമായ ഈ നിർദേശം ലഭിച്ചത്. ഈ മാസം ഏഴിനാണ് ആലുവയിലെ നവകേരള സദസ്. ഈ പരിപാടിയിൽ വലിയ ജനപങ്കളിത്തമുണ്ടാകുമെന്നും സുരക്ഷയുടെ ഭാഗമായി കടുത്ത നിയന്ത്രണം വേണമെന്നും പൊലീസ് പറയുന്നു. ഇതിന്റെ ഭാഗമായിട്ടാണ് ആലുവ ബസ് സ്റ്റാൻഡിലെ ഹോട്ടലുകളിൽ പാചക വാതകം ഉപയോഗിച്ചുള്ള പാചകം വിലക്കിയത്. ഹോട്ടലിനു പുറത്ത് മറ്റെവിടെയെങ്കിലും ആഹാരം പാകം ചെയ്തു കൊണ്ടു വന്ന് വില്പന നടത്താനാണ് പൊലീസ് പറയുന്നത്. ഇത് പ്രായോഗികമല്ലെന്ന് ഹോട്ടലുടമകൾ പറയുന്നു. അന്ന് ഹോട്ടലിന് അവധി നൽകുന്നതിനെ കുറിച്ചും ആലോചിക്കുന്നുണ്ട്.
പാചകത്തിനു മാത്രമല്ല. തൊഴിലാളികൾക്കുമുണ്ട് നിയന്ത്രണം. ഹോട്ടലുകളിലും കടകളിലും മറ്റും ജോലി ചെയ്യുന്നവർ പൊലീസിൽ നിന്നു പ്രത്യക തിരിച്ചറിയൽ കാർഡ് വാങ്ങി സൂക്ഷിക്കണമെന്നും ആലുവ ഈസ്റ്റ് പൊലീസ് ഇൻസ്പെക്റ്റർ അറിയിച്ചു. പാസ്പോർട്ട് സൈസിലുള്ള രണ്ടു ഫോട്ടോയും തിരിച്ചറിയൽ രേഖയുമായി പൊലീസ് സ്റ്റേഷനിൽ എത്തനാണ് നിർദേശം.
കോൺഗ്രസ്, യൂത്ത് കോൺഗ്രസ്, കെഎസ്‌യു നേതാക്കളെ കരുതൽ തടവിൽ പാർപ്പിക്കുകയു മണിക്കൂറുകളോളം സ്കൂൾ കുട്ടികളെ പൊരി വെയിലത്തു നിർത്തുകയും മുഖ്യമന്ത്രി വരുന്നതിനും പോകുന്നതിനുമായി പൊതു നിരത്തുകൾ മണിക്കൂറുകളോളം അടച്ചിടുകയും ചെയ്യുന്ന നടപടികൾക്കെതിരേ ജനരോഷം ആളിക്കത്തുന്നതിനിടെയാണ് ജനസദസിന്റെ പേരിൽ ഹോട്ടലുകളിൽ ഭക്ഷണം പാകം ചെയ്യുന്നതു വിലക്കിത്തൊണ്ടുള്ള വിചിത്രമായ ഉത്തരവമായി പൊലീസ് രംഗത്തെത്തിയത്.
-
Kerala3 months ago
വീണ ജോർജിനെ മാറ്റണം; ജനങ്ങൾക്ക് വേണ്ടിയാണ് പറയുന്നതെന്ന് ഡോ. എസ്.എസ്. ലാൽ
-
Kerala2 months ago
കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസ്: മുഖ്യപ്രതി സതീഷ്കുമാർ ഒരു കോടി രൂപ നൽകിയെന്ന് വെളിപ്പെടുത്തലുമായി ജ്വല്ലറി ഉടമ
-
Kerala3 months ago
ഗണേഷ്കുമാർ ആറ് മാസം തടവിൽ പാർപ്പിച്ചു; സോളാർ കേസിലെ പരാതിക്കാരിയുടെ വെളിപ്പെടുത്തൽ
-
Featured2 months ago
‘സർക്കാരിനെതിരെ വിധിയെഴുതി വിദ്യാർത്ഥികളും’; എംജി സർവകലാശാല തിരഞ്ഞെടുപ്പിൽ കെഎസ്‌യു മുന്നേറ്റം
-
News2 months ago
പിറന്നാൾ ദിനത്തിൽ കുഞ്ഞിന് വ്യത്യസ്തമായൊരു സമ്മാനമൊരുക്കി മാതാവ്
-
Palakkad1 month ago
പാലക്കാട് ജില്ലയിലെ ക്യാമ്പസുകളിൽ കെഎസ്‌യു തേരോട്ടം
-
Kerala4 weeks ago
പങ്കാളിത്ത പെൻഷൻ ഉടൻ പിൻവലിക്കണം; സെക്രട്ടേറിയറ്റ് അസോസിയേഷൻ -
Alappuzha3 months ago
ഡോ. പ്രീതി അഗസ്റ്റിന് ഒന്നാം റാങ്ക്
You must be logged in to post a comment Login