Connect with us
48 birthday
top banner (1)

Kerala

മുതലപ്പൊഴിയിൽ മരണമടഞ്ഞവരുടെ
കുടുംബങ്ങൾക്ക് സാമ്പത്തിക സഹായം നൽകണം: എംഎം ഹസ്സൻ

Avatar

Published

on

തിരുവനന്തപുരം: മുതലപ്പൊഴിയിൽ മത്സ്യബന്ധനത്തിന് പോയി അപകടത്തിൽപ്പെട്ടു മരണമടഞ്ഞ പുതുക്കുറിച്ചിയിലെ 4 മത്സ്യത്തൊഴിലാളികളുടെ വീടുകൾ സന്ദർശിച്ച് യുഡിഎഫ് കൺവീനർ എം എം ഹസ്സൻ അവരുടെ കുടുംബാംഗങ്ങളെ അനുശോചനം അറിയിച്ചു.

മരണമടഞ്ഞ മത്സ്യത്തൊഴിലാളികളായ കുഞ്ഞുമോൻ, സുരേഷ് ഫെർണാണ്ടസ്, റോബിൻ, ബിജു ആന്റണി എന്നിവരുടെ കുടുംബങ്ങൾക്ക് 25 ലക്ഷം രൂപ നഷ്ടപരിഹാരം നൽകുകയും കുട്ടികളുടെ വിദ്യാഭ്യാസച്ചെലവ് സർക്കാർ നൽകുകയും അവരുടെ ബാങ്ക് വായ്പകൾ സർക്കാർ ഏറ്റെടുക്കണമെന്നും യുഡിഎഫ് കൺവീനർ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. മുതലപ്പൊഴിയിൽ ഉണ്ടായ അപകടമരണങ്ങൾ മനുഷ്യനിർമ്മിതമായ ദുരന്തമാണെന്നും ഹാർബറിന്റെ അശാസ്ത്രീയ നിർമ്മാണമാണ് അതിന് പ്രധാന കാരണമെന്നും മുഖ്യമന്ത്രിക്ക് നൽകിയ കത്തിൽ ഹസ്സൻ ചൂണ്ടിക്കാട്ടി.

Advertisement
inner ad

മരണമടയുന്ന മത്സ്യത്തൊഴിലാളികൾക്ക് മത്സ്യത്തൊഴിലാളി ക്ഷേമനിധിയിൽ നിന്നും 10 ലക്ഷം രൂപയാണ് നഷ്ടപരിഹാരം നൽകുന്നത്. മത്സ്യഫെഡിലെ അംഗങ്ങളാണെങ്കിൽ മറ്റൊരു പത്ത് ലക്ഷം രൂപ കൂടി നഷ്ടപരിഹാരം ലഭിക്കും. പുതുക്കുറിച്ചിയിൽ നിന്ന് ഒരു വെള്ളത്തിൽ പോയ നാലുപേർക്കും മത്സ്യഫെഡ് അംഗത്വം ഇല്ലാത്തതിനാൽ മത്സ്യഫെഡ് നഷ്ടപരിഹാരം ലഭിക്കുകയില്ല. അംഗത്വം നൽകാത്തത് കൊണ്ടാണ് ഈ നഷ്ടപരിഹാര തുകയ്ക്ക് അവർക്ക് അർഹതയില്ലാതാകുന്നത്. അവരുടെ കുടുംബങ്ങളുടെ ദയനീയ അവസ്ഥ കണക്കിലെടുത്ത് ഒരു പ്രത്യേക കേസായി പരിഗണിച്ച് 25 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്നും യുഡിഎഫ് കൺവീനർ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. ഇതുവരെ മരണമടഞ്ഞ മുതലപ്പൊഴിയിലെ 69 അധികം മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്കും ക്ഷേമനിധി ബോർഡ് അംഗത്വം ഇല്ലാത്തതുകൊണ്ട് അവരുടെ കുടുംബങ്ങൾ നഷ്ടപരിഹാരം ലഭിച്ചിട്ടില്ലെന്നും ക്ഷേമനിധിയിൽ രാഷ്ട്രീയ പരിഗണന വെച്ച് അംഗത്വം നൽകിയത് കൊണ്ടാണ് അവരുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം ലഭിക്കാതിരിക്കുന്നതെന്നും കത്തിൽ അദ്ദേഹം ചൂണ്ടിക്കാട്ടി.

തീരദേശത്ത് തടിച്ചുകൂടിയ മത്സ്യത്തൊഴിലാളികൾ അവരെ സന്ദർശിക്കാൻ വന്ന മന്ത്രിമാരെ ആക്രമിക്കുകയോ അവരോട് അപമര്യാദയോടെ പെരുമാറുകയോ ചെയ്തിട്ടില്ല. കടലോരത്തെ ജനങ്ങളുടെ വികാരം പ്രകടിപ്പിച്ച ഫാ. യൂജിൻ പെരേര ഉൾപ്പെടെയുള്ള വൈദികർക്കും നിരവധി മത്സ്യത്തൊഴിലാളികളുടെ പേരിലും
പോലീസ് കേസെടുത്തു. ഈ കേസുകൾ പിൻവലിക്കാൻ മുഖ്യമന്ത്രി പോലീസിന് നിർദ്ദേശം നൽകണമെന്നും എം എം ഹസ്സൻ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. മുതലപ്പൊഴിയിൽ മണ്ണടിഞ്ഞിട്ടും അവിടെ ഡ്രഡ്ജിംഗ് നടത്താത്തതാണ് ഇപ്പോഴത്തെ അപകടകാരണം. നാലുമാസമായി ഡ്രഡ്ജിംഗ് നടത്തിയിട്ടില്ല വിഴിഞ്ഞം സമരകാലത്ത് മുതലപ്പൊഴി ഹാർബറിന്റെ അശാസ്ത്രീയ നിർമ്മാണത്തെക്കുറിച്ച് വിദഗ്ധസമിതി പഠനം നടത്തി പരിഹാരമുണ്ടാക്കുമെന്ന് മത്സ്യത്തൊഴിലാളികൾക്ക് നൽകിയ ഉറപ്പും പാലിച്ചിട്ടില്ല. ഡ്രഡ്ജിംഗ് അടിയന്തരമായി നടത്തി മത്സ്യത്തൊഴിലാളികൾക്ക് നൽകിയ ഉറപ്പ് സമയബന്ധിതമായി പാലിക്കണമെന്നും യുഡിഎഫ് കൺവീനർ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു

Advertisement
inner ad
Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

Death

കയര്‍ ബോര്‍ഡില്‍ തൊഴില്‍ പീഡനം നേരിട്ട ജീവനക്കാരി മരിച്ചു

Published

on

Advertisement
inner ad


കൊച്ചി: കേന്ദ്ര സര്‍ക്കാരിന് കീഴിലുള്ള കയര്‍ ബോര്‍ഡിന്റെ കൊച്ചി ഓഫീസില്‍ ഗുരുതര തൊഴില്‍ പീഡനം നേരിട്ട ജീവനക്കാരി മരിച്ചു. യുവതി ഗുരുതരാവസ്ഥയിലായത് തൊഴില്‍ പീഡനം മൂലമെന്ന് കുടുംബം ആരോപിച്ചിരുന്നു. തലച്ചോറിലെ രക്തസ്രാവത്തെ തുടര്‍ന്നാണ് വനിതാ ഓഫീസര്‍ ജോളി മധു മരിച്ചത്. ഒരാഴ്ചയായി വെന്റിലേറ്റര്‍ സഹായത്തോടെ ജീവന്‍ നിലനിര്‍ത്തുകയായിരുന്നു. കൊച്ചി സ്വകാര്യ ആശുപത്രിയിലാണ് അന്ത്യം. കാന്‍സര്‍ അതിജീവിതയും വിധവയുമായ ജോളി സ്ഥാപനത്തില്‍ നിരന്തരം മാനസിക പീഡനത്തിന് ഇരയായെന്ന് കുടുംബം ആരോപിച്ചിരുന്നു.

കയര്‍ ബോര്‍ഡ് ഓഫീസ് ചെയര്‍മാന്‍, സെക്രട്ടറി, അഡ്മിനിസ്‌ട്രേറ്റീവ് ഹെഡ് എന്നിവര്‍ക്കെതിരെയായിരുന്നു ആരോപണം. തൊഴില്‍ പീഡനത്തിനെതിരെ ജോളി നല്‍കിയ പരാതികളെല്ലാം അവഗണിക്കപ്പെട്ടു. കേന്ദ്ര സഹമന്ത്രി ശോഭ കരന്തലജയെ നേരില്‍ കണ്ട് പരാതി നല്‍കിയിരുന്നുവെന്നും ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ നടപടിയെടുത്തില്ലെന്നും കുടുംബം ആരോപിച്ചിരുന്നു. പിഎം പോര്‍ട്ടലിലും പരാതി നല്‍കിയിരുന്നു.

Advertisement
inner ad

മെഡിക്കല്‍ ബോര്‍ഡ് റിപ്പോര്‍ട്ട് കയര്‍ ബോര്‍ഡ് ഓഫീസ് അവഗണിച്ചു, മെഡിക്കല്‍ ലീവിന് ശമ്പളം നല്‍കിയില്ല, മെഡിക്കല്‍ റിപ്പോര്‍ട്ട് അവഗണിച്ച് ആന്ധ്രയിലെ രാജമുദ്രിയിലേക്ക് സ്ഥലം മാറ്റി, ഏഴ് മാസമായി തൊഴില്‍ പീഡനം തുടരുന്നുവെന്നും കുടുംബം ആരോപിച്ചിരുന്നു.

Advertisement
inner ad
Continue Reading

Alappuzha

എം.മുകുന്ദനെയും രവി പിള്ളയേയും വിമര്‍ശിച്ച് ജി സുധാകരന്‍

Published

on


തിരുവനന്തപുരം: സാഹിത്യകാരന്‍ എം.മുകുന്ദനെയും വ്യവസായി രവി പിള്ളയേയും വിമര്‍ശിച്ച് സിപിഎം നേതാവ് ജി.സുധാകരന്‍. സര്‍ക്കാരുമായി എഴുത്തുകാര്‍ സഹകരിച്ചു പോകണമെന്ന് എം.മുകുന്ദന്‍ പറഞ്ഞത് അവസരവാദമാണ്.

പ്രവാസിയായ കോടീശ്വരന്‍ എങ്ങനെയാണ് കോടീശ്വരനായതെന്ന് വിശകലനമുണ്ടാകണമെന്നും രവി പിള്ളയുടെ പേര് പരാമര്‍ശിക്കാതെ ജി സുധാകരന്‍ വിമര്‍ശിച്ചു. യുവാക്കളെല്ലാം പ്രവാസി കോടീശ്വരനെ കണ്ട് പഠിക്കണമെന്നാണ് ഒരു നേതാവ് പറഞ്ഞതെന്നും ജി സുധാകരന്‍ പറഞ്ഞു

Advertisement
inner ad
Continue Reading

Kerala

കിഫ്ബി സംസ്ഥാനത്തിന് ബാധ്യതയായെന്ന് വി.ഡി സതീശന്‍

Published

on


തിരുവനന്തപുരം: കിഫ്ബി വഴി നിര്‍മിച്ച റോഡുകളില്‍ ടോള്‍ പിരിക്കാനുള്ള നീക്കത്തില്‍ നിയമസഭയില്‍ പ്രതിപക്ഷ -ഭരണപക്ഷ വാക്‌വാദം. കിഫ്ബി സംസ്ഥാനത്തിന് ബാധ്യതയായെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ പറഞ്ഞു. കിഫ്ബിയിലെ പണം ആരുടേയും തറവാട്ട് സ്വത്ത് വിറ്റ് കൊണ്ടുവന്നതല്ലെന്നും വി.ഡി സതീശന്‍ പറഞ്ഞു.

കിഫ്ബിയുടെ പ്രവര്‍ത്തനം താളം തെറ്റിയത് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ അടിയന്തര പ്രമേയ നോട്ടീസ് തള്ളിയതോടെ പ്രതിപക്ഷം സഭയില്‍ നിന്നിറങ്ങിപോയി.

Advertisement
inner ad
Continue Reading

Featured