Featured
പി.വി അന്‍വറിന് വേണ്ടി രണ്ട് ഹൈക്കോടതി ഉത്തരവുകള്‍ അട്ടിമറിച്ച് സർക്കാർ

മലപ്പുറം: ഭൂപരിഷ്‌ക്കരണ നിയമം ലംഘിച്ച് പി.വി അന്‍വര്‍ എം.എല്‍.എ സ്വന്തമാക്കിയ മിച്ചഭൂമി അഞ്ച് മാസത്തിനകം തിരിച്ചുപിടിക്കണമെന്ന് ഹൈക്കോടതി കോടതി അലക്ഷ്യ കേസിലെ ഉത്തരവ് ഒരു വര്‍ഷവും രണ്ട് മാസമായിട്ടും നടപ്പായിട്ടില്ലെന്ന് ആക്ഷേപം. സര്‍ക്കാര്‍ ഭരണഘടനാതത്വങ്ങള്‍ ലംഘിക്കുന്നതില്‍ നടപടിയാവശ്യപ്പെട്ട് ഗവര്‍ണര്‍ക്ക് പരാതി നല്‍കുമെന്ന് മലപ്പുറം ജില്ലാ വിവരാവകാശ കൂട്ടായ്മ പ്രതികരിച്ചു. വിവരാവകാശ കൂട്ടായ്മ കോ ഓര്‍ഡിനേറ്റര്‍ കെ.വി ഷാജിയാണ് കോടതി അലക്ഷ്യകേസിലെ ഉത്തരവുപോലും പാലിക്കാത്ത സര്‍ക്കാരിന്റെ ഭരണഘടനാവിരുദ്ധ നടപടിക്കെതിരെ ഭരണത്തലവനായ ഗവര്‍ണറെ സമീപിക്കുന്നത്. ഒരേ വിഷയത്തില്‍ രണ്ട് ഹൈക്കോടതി ഉത്തരവുകളുണ്ടായിട്ടും ഒരു എം.എല്‍.എക്കുവേണ്ടി അത് നടപ്പാക്കാത്തത് കേരള ചരിത്രത്തില്‍ ആദ്യത്തേതാണ്. ഇടതുപക്ഷം അതിന്റെ ചരിത്രപരമായ നിയമമായി വാഴ്ത്തുന്ന ഭൂപരിഷ്‌ക്കരണ നിയമം ലംഘിച്ചാണ് ഇടതുപക്ഷ എം.എല്‍.എയായ പി.വി അന്‍വര്‍ പരിധിയില്‍ കവിഞ്ഞ ഭൂമി കൈവശം വെക്കുന്നത്. പി.വി അന്‍വര്‍ എം.എല്‍.എയും കുടുംബവും കൈവശം വെക്കുന്ന പരിധിയില്‍ കവിഞ്ഞ ഭൂമി അഞ്ചുമാസത്തിനകം തിരിച്ചുപിടിക്കണമെന്നാണ് കെ.വി ഷാജി സമര്‍പ്പിച്ച കോടതി അലക്ഷ്യഹര്‍ജിയിലാണ് 2022 ജനുവരി 13ന് ഹൈക്കോടതി ഉത്തരവിട്ടത്. 2021 ഡിസംബര്‍ 31ന് താമരശേരി താലൂക്ക് ലാന്റ് ബോര്‍ഡ് ചെയര്‍മാന്‍ നടത്തിയ വിചാരണയില്‍ പി.വി അന്‍വര്‍ ഹാജരാകാതിരുന്നത് നടപടി അനന്തമായി നീട്ടികൊണ്ടുപോകാനുള്ള നീക്കമാണെന്നും ഇത് അനുവദിക്കാനാവില്ലെന്നും വ്യക്തമാക്കിയാണ് 2022 ജനുവരി 1 മുതല്‍ അഞ്ചുമാസത്തിനകം നടപടികള്‍ പൂര്‍ത്തീകരിച്ച് മിച്ചഭൂമി തിരിച്ചുപിടിക്കാന്‍ കോടതി ഉത്തരവിട്ടത്.
ഷാജിയുടെ ഹരജിയില്‍ അന്‍വറിന്റെയും കുടുംബത്തിന്റെയും മിച്ചഭൂമി 6 മാസത്തിനകം തിരിച്ചുപിടിക്കാന്‍ ഹൈക്കോടതി 2020 മാര്‍ച്ച് 20ന് ഉത്തരവിട്ടിരുന്നു. ഈ ഉത്തരവ് നടപ്പാക്കാത്തതിനെ തുടര്‍ന്നാണ് വീണ്ടു കോടതി അലക്ഷ്യഹര്‍ജിയുമായി ഹൈക്കോടതിയെ സമീപിച്ചത്. 5 മാസത്തിനകം മിച്ചഭൂമി തിരിച്ചുപിടിക്കണമെന്ന കോടതി അലക്ഷ്യഹര്‍ജി ഉത്തരവും സര്‍ക്കാര്‍ പാലിക്കാത്തതോടെയാണ് നിയമവാഴ്ച അംഗീകരിക്കാത്ത സര്‍ക്കാര്‍ നിലപാടിനെതിരെ ഭരണഘടനാ പ്രശ്‌നം ഉയര്‍ത്തി ഗവര്‍ണറെ സമീപിക്കുന്നത്. ഹൈക്കോടതി ഉത്തരവ് പാലിക്കാന്‍ ഭരണഘടനാപരമായ ഉത്തരവാദിത്വമുള്ള സര്‍ക്കാര്‍ സ്വന്തം മുന്നണി എം.എല്‍.എയെ സംരക്ഷിക്കാന്‍ ഭരണഘടനാപരമായ കടമയില്‍ വീഴ്ച വരുത്തുകയും അധികാര ദുര്‍വിനിയോഗം നടത്തി പി.വി അന്‍വര്‍ എം.എല്‍.എയെ സംരക്ഷിക്കുകയുമാണ്. പി.വി അന്‍വര്‍ എം.എല്‍.എ 2016ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ നിലമ്പൂരില്‍ നിന്നും മത്സരിച്ചപ്പോള്‍ 226.82 എക്കര്‍ഭൂമി കൈവശം വെക്കുന്നതായി തെരഞ്ഞെടുപ്പ് കമ്മീഷന് സമര്‍പ്പിച്ച നാമനിര്‍ദ്ദേശ പത്രികയില്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ പിന്നീട് സ്ഥലം രേഖപ്പെടുത്തിയതില്‍ വന്ന ക്ലറിക്കല്‍ പിഴവാണെന്ന് പറഞ്ഞ് രംഗത്തെത്തി.
മലപ്പുറം, കോഴിക്കോട് കളക്ടര്‍മാര്‍ 2017ല്‍ സര്‍ക്കാരിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടുകളില്‍ പി.വി അന്‍വറും കുടുംബവും പരിധിയില്‍ കവിഞ്ഞ ഭൂമി കൈവശം വെക്കുന്നതായി അറിയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കേരള ഭൂപരിഷ്‌ക്കരണ നിയമ പ്രകാരം അന്‍വറിനതിരെ സ്വമേധയാ കേസ് രജിസ്റ്റര്‍ ചെയ്യാന്‍ 2017 ജൂലൈ 19ന് സംസ്ഥാന ലാന്റ് ബോര്‍ഡ്, താമരശേരി താലൂക്ക് ലാന്റ് ബോര്‍ഡ് ചെയര്‍മാന് ഉത്തരവു നല്‍കിയിരുന്നു.
എന്നാല്‍ ഉത്തരവിറങ്ങി മൂന്ന് വര്‍ഷം കഴിഞ്ഞിട്ടും എം.എല്‍.എക്കെതിരെ കേസെടുത്തിരുന്നില്ല. ഇതോടെയാണ് നടപടിയാവശ്യപ്പെട്ട് ഷാജി ഹൈക്കോടതിയെ സമീപിച്ചത്. ഹൈക്കോടതി രണ്ട് തവണ അന്‍വര്‍ എം.എല്‍.എയുടെ മിച്ച ഭൂമി തിരിച്ചുപിടിക്കാന്‍ ഉത്തരവിട്ടിട്ടും സര്‍ക്കാര്‍ നടപടിയെടുക്കാത്തത് ഭൂപരിഷ്‌ക്കരണ നിയമം കൊണ്ടുവന്ന ഇടതുപക്ഷ പ്രസ്ഥാനത്തിന്റെ നയനിലപാടുകളോടുള്ള വെല്ലുവിളിയാണ്.താമരശേരി ലാന്റ് ട്രെബ്യൂണല്‍ നടപടി നടക്കുന്നതിനിടെ തിരുവമ്പാടി സബ് രജിസ്ട്രാര്‍ ഓഫീസിലെ 2005ലെ 132-ാം നമ്പര്‍ ആധാരപ്രകാരം പി.വി അന്‍വറിന് അവകാശപ്പെട്ട കക്കാടംപൊയിലിലെ പിവീആര്‍ നാച്വറോ റിസോര്‍ട്ട് നില്‍ക്കുന്ന 90.30 സെന്റ് ഭൂമി 2021ലെ 1351 ആധാരപ്രകാരം കരാറുകാരനായ മലപ്പുറം ജില്ലയിലെ എരഞ്ഞിമങ്ങാടുള്ള ഷെഫീഖ് ആലുങ്ങല്‍ എന്നയാള്‍ക്ക് വില്‍പന നടത്തി. ഇതിനു ശേഷം ലാന്റ് ബോര്‍ഡില്‍ സമര്‍പ്പിച്ച സ്റ്റേറ്റ്‌മെന്റില്‍ വസ്തു അന്‍വറിന്റെ ഉടമസ്ഥതയിലാണെന്ന് സമ്മതിക്കുകയും ചെയ്തു. പലഭൂമികളും ബിനാമികളുടെ പേരുകളിലേക്ക് മാറ്റുകയും ചെയ്തു. ഇത്തരത്തില്‍ അന്‍വറിന്റെ ഭൂമി കൈമാറ്റം തടയാന്‍ സബ് രജിസ്ട്രാര്‍ മാര്‍ക്ക് ഉത്തരവ് നല്‍കണമെന്ന പരാതിയും പരിഗണിക്കാതെ താമരശേരി ലാന്റ്‌ബോര്‍ഡും സര്‍ക്കാരും പി.വി അന്‍വറിനെ വഴിവിട്ട് സഹായിക്കുകയാണ്. ആദിവാസികളും ഭൂരഹിതരും ദലിതരും പാവപ്പെട്ടവരും വീടുവെക്കാന്‍ ഒരു തുണ്ടുഭൂമിക്കായി അലയുമ്പോഴാണ് നിയമസഭ പാസാക്കിയ ഭൂപരിഷ്‌ക്കരണ നിയമം ലംഘിച്ച് മിച്ചഭൂമി കൈവശം വെക്കുന്ന പി.വി അന്‍വര്‍ എം.എല്‍.എയുടെയും കുടുംബത്തിന്റെയും അധികഭൂമി തിരിച്ചുപിടിക്കണമെന്ന് രണ്ടു തവണ ഹൈക്കോടതി ഉത്തരവിട്ടിട്ടും സര്‍ക്കര്‍ നടപടിയെടുക്കാതെ ഭൂ മാഫിയയായ പി.വി അന്‍വറിനെ സംരക്ഷിക്കുന്നത്. ഇത് കേരളത്തിലെ ഭൂ രഹിതരോടും ആദിവാസികളോടുമുള്ള വെല്ലുവിളിയാണെന്നും മലപ്പുറം ജില്ലാ വിവരാവകാശ കൂട്ടായ്മ പ്രസ്താവനയിൽ പറഞ്ഞു.
Featured
ഇന്ത്യയിൽ രണ്ടു വഴി, ഗാന്ധിജിയുടെയും ഗോഡ്സെയുടെയും; രാഹുൽ ഗാന്ധി

ന്യൂയോർക്ക്: മഹാത്മാഗാന്ധിയുടെയും നാഥുറാം ഗോഡ്സെയുടെയും പേരിൽ രണ്ട് തരത്തിലുള്ള ആശയങ്ങളാണ് ഇന്ത്യയിൽ പ്രവർത്തിക്കുന്നതെന്ന് മുൻ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. മഹാത്മാഗാന്ധിയുടെ പ്രത്യയശാസ്ത്രവുമായി മുന്നോട്ടുപോകുകയാണ് കോൺഗ്രസ് എന്ന് യുഎസ് സന്ദർശനം തുടരുന്ന രാഹുൽ ന്യൂയോർക്കിലെ ജാവിറ്റ്‌സ് സെന്ററിൽ പറഞ്ഞു. ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
ഒരിക്കൽ അമേരിക്കയേക്കാൾ വലിയ ശക്തിയായിരുന്ന ബ്രിട്ടീഷുകാരുമായി ഗാന്ധിജി പോരാടി. പക്ഷേ, ഗോഡ്സെ അദ്ദേഹത്തെ ഇല്ലാതാക്കി. ഇന്ന് ഗോഡ്സെയെ ആരാധിക്കുന്നവരാണ് രാജ്യം ഭരിക്കുന്നത്. ഞങ്ങൾ ഗാന്ധി, അംബേദ്കർ, പട്ടേൽ, നെഹ്റു എന്നിവരുടെ പാത പിന്തുടരുകയാണ്.
ബിജെപിയുടെ ജോലി വിദ്വേഷം പ്രചരിപ്പിക്കലാണ്. ഞങ്ങളുടെ ജോലി സ്നേഹം പ്രചരിപ്പിക്കലും- അദ്ദേഹം പറഞ്ഞു. ആധുനിക ഇന്ത്യക്ക് മാധ്യമങ്ങളും ജനാധിപത്യവും ഇല്ലാതെ ജീവിക്കാനാവില്ല. രണ്ടും നഷ്ടപ്പെടുത്തുന്ന സംവിധാനമാണ് ഇപ്പോഴുള്ളതെന്നും രാഹുൽ കുറ്റപ്പെടുത്തി.
നിരവധി കോൺഗ്രസ് നേതാക്കളും ഈ പര്യടനത്തിൽ അദ്ദേഹത്തെ അനുഗമിക്കുന്നുണ്ട്.തെലങ്കാന കോൺഗ്രസ് അധ്യക്ഷൻ എ രേവന്ത് റെഡ്ഡി, ഹരിയാന എംപി ദീപേന്ദർ ഹൂഡ, വക്താവ് അൽക്ക ലാംബ, സാം പിത്രോഡ, തുടങ്ങിയവർ സംഘത്തിലുണ്ട്. ജോഡോ-ജോഡോ മുദ്രാവാക്യങ്ങളോടെയാണ് രാഹുൽ ഗാന്ധിയെ ജാവിറ്റ്‌സ് സെന്ററിലേക്ക് സ്വാഗതം ചെയ്തത്.
അടുത്ത തിരഞ്ഞെടുപ്പ് നിർണായകമാകുമെന്ന് ചടങ്ങിൽ സംസാരിച്ച ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് അധ്യക്ഷൻ സാം പിട്രോഡ പറഞ്ഞു. ഇന്ന് നിങ്ങൾ കാണുന്ന എല്ലാത്തിന്റെയും വിത്ത് പാകിയത് കോൺഗ്രസ് ഭരണകാലത്താണെന്നും പിട്രോഡ പറഞ്ഞു. ഏത് വഴിയാണ് നിങ്ങൾ പിന്തുടരേണ്ടതെന്ന് തീരുമാനിക്കേണ്ടത് നിങ്ങളാണ്. ഇനി ബിജെപിയോ കോൺഗ്രസോ?അടുത്ത തിരഞ്ഞെടുപ്പ് നിർണായകമാകുമെന്നും അദ്ദേഹം പറഞ്ഞു.
Featured
ബിഹാറിൽ 1700 കോടി രൂപ ചെലവിൽ നിർമിക്കുന്ന പാലം രണ്ടാംവട്ടവും തകർന്നു വീണു

പറ്റ്ന : ഗംഗാ നദിക്കു കുറുകേ ബിഹാറിൽ 1700 കോടി രൂപ ചെലവിൽ നിർമ്മാണത്തിലിരിക്കുന്ന പാലം തകർന്ന് വീണു. ഇന്നലെ വൈകിട്ട് ഏഴ് മണിയോടെയാണ് ഭാഗൽപൂരിലെ അഗുവാനി – സുൽത്താൻഗഞ്ച് പാലം ഗംഗാനദിയിലേക്ക് തകർന്ന് വീണത്. 2015 ൽ മുഖ്യമന്ത്രി നിതീഷ് കുമാറാണ് പാലത്തിന് തറക്കല്ലിട്ടത്. എട്ട് വർഷമായിട്ടും ഇതിന്റെ പണി പൂർത്തിയായിരുന്നില്ല. ഇത് രണ്ടാം തവണയാണ് പാലം തകരുന്നത്. 2022 ലും പാലത്തിൻറ ഒരു ഭാഗം തകർന്ന് നദിയിലേക്ക് പതിച്ചിരുന്നു. നിർമാണത്തിലെ അപാകതയും അഴിമതിയുമാണ് പാലം തകരാൻ കാരണമായി പറയുന്നത്. രണ്ടു വട്ടം പൊളിഞ്ഞുവീണ പാലത്തിന്റെ ബലത്തിൽ നാട്ടുകാർ കടുത്ത ആശങ്കയിലാണ്.
Featured
അരിക്കൊമ്പനു വീണ്ടും മയക്കുവെടി, ആനിമൽ ആംബുലൻസിൽ വനത്തിലേക്കു വിടും

കമ്പം: അരിക്കൊമ്പനെ വീണ്ടും മയക്കുവെടിവെച്ചു. തമിഴ്നാട് വനംവകുപ്പാണ് കാട്ടിൽ നിന്നും നാട്ടിലേക്കിറങ്ങിയ ആനയെ മയക്കു വെടിവെച്ചത്. തേനി ജില്ലയിലെ പൂശാനം പെട്ടിക്കടുത്ത് വച്ചാണ് അരിക്കൊമ്പന് മയക്കുവെടിയേറ്റത്.
കഴിഞ്ഞ ഏപ്രിൽ 29 നാണ് ചിന്നക്കനാലിൽ നിന്നും അരിക്കൊമ്പനെ മയക്കുവെടിവെച്ച് പെരിയാർ റിസർവിലേക്ക് മാറ്റിയതാണ്. എന്നാൽ ആന ഉൾവനം വനം വിട്ടു നാട്ടിലിറങ്ങിയതാണ് വീണ്ടും മയക്കു വെടി വയ്ക്കാൻ കാരണം. സാറ്റലൈറ് കോളർ സിഗ്നൽ അനുസരിച്ച് നിരീക്ഷിച്ച് വരുന്നതിനിടെ, കഴിഞ്ഞ ദിവസം അരിക്കൊമ്പൻ തമിഴ്നാട്ടിലെ കമ്പം മജനവാസ മേഖലയിലേക്ക് ഇറങ്ങി. കമ്പം ടൗണിലൂടെ വിരണ്ടോടുന്നതിനിടെ ബൈക്കിൽ വന്ന പാൽക്കാരനെ ആന തട്ടിയിട്ടു. ചികിത്സയിലിരിക്കെ ഇദ്ദേഹം മരണമടഞ്ഞു. തുർന്നാണ് ആനയെ പിടികൂടാൻ തമിഴ്നാട് നടപടി വേഗത്തിലാക്കിയത്.
ഇന്നു പുലർച്ചെ ആന വനത്തിൽ നിന്നും പുറത്തു വന്നപ്പോഴാണ് വെടി വെച്ചത്. രണ്ട് തവണ മയക്കുവെടിവെച്ചുവെന്നാണ് വിവരം. പ്രദേശത്തെ വൈദ്യുതി ബന്ധം വിച്ചേദിച്ചു. കുങ്കിയാനകളെ സ്ഥലത്തേക്ക് എത്തിച്ചു. ആനയിപ്പോൾ സ്വകാര്യ വ്യക്തിയുടെ സ്ഥലത്താണുള്ളതെന്നാണുള്ളത്. മയങ്ങിത്തുടങ്ങിയ ആനയുടെ കാലുകൾ കെട്ടി. അൽപ്പസമയത്തിനുള്ളിൽ കുങ്കിയാനകളുടെ സഹായത്തോടെ ആനിമൽ ആംബുലൻസിലേക്ക് കയറ്റി വനത്തിനുള്ളിലേക്ക് കടത്തിവിടും.
-
Kerala4 weeks ago
ഡോക്ടറെ കൊലപ്പെടുത്തിയ പ്രതിയെ വിദ്യാഭ്യാസ വകുപ്പ് സസ്പെൻഡ് ചെയ്തു
-
Featured2 months ago
സെയ്ഫിയെ കുടുക്കിയത് സെൽഫോൺ, കേരള പൊലീസിനു നിരാശ
-
Ernakulam5 days ago
‘അരിക്കൊമ്പനെ മാറ്റാൻ പണം കൊടുക്കാമോ’; ട്വന്റി ട്വന്റി് കോർഡിനേറ്റർ സാബു എം ജേക്കബിനെതിരെ രൂക്ഷവിമർശനവുമായി ഹൈക്കോടതി
-
Featured2 months ago
തെളിവുകളെല്ലാം ഉറപ്പാക്കിയ ശേഷം മാത്രമാകും വിജയനിലേക്കും കുടുംബാംഗങ്ങൾക്കും നേരേ അന്വേഷണം തിരിയുക
-
Featured4 weeks ago
എഐ ക്യാമറ വിവാദം: സർക്കാരിന്റെ അന്വേഷണവും അട്ടിമറിച്ചു, മുഹമ്മദ് ഹനീഷിനെ സ്ഥലം മാറ്റി
-
Special4 weeks ago
’എൻ്റെ മകൾക്ക് എന്ത് എക്സ്പീരിയൻസ് ഇല്ലാന്നാണ് സാർ മന്ത്രി പറഞ്ഞത്’; കുറിപ്പ് വായിക്കാം
-
Featured2 months ago
കീഴ്ക്കോടതിയിൽ നിന്ന് അപരിഹാര്യമായ നഷ്ടം സംഭിച്ചു; രാഹുലിന്റെ അഭിഭാഷകൻ സെഷൻസ് കോടതിയിൽ
-
Featured2 months ago
ഫണ്ട് വെട്ടിപ്പ്: ഹർജി ലോകായുക്ത തള്ളി
You must be logged in to post a comment Login