News
സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരുംഅനിശ്ചിത കാല പണിമുടക്കിലേക്ക്: സെറ്റോ
സർക്കാർ ജീവനക്കാരും അധ്യാപകരുംഅനിശ്ചിത കാല പണിമുടക്കിലേക്ക്-സെറ്റോതിരുവനന്തപുരം, 2024 ഡിസംബര്‍ 12ജീവനക്കാരുടേയും അദ്ധ്യാപകരുടേയും 65000 കോടി രൂപയുടെ ആനുകൂല്യങ്ങള്‍ മരവിപ്പിച്ച സരക്കാരിനെതിരെ അനിശ്ചിതകാല പണിമുടക്ക് നടത്തുമെന്ന് ആനുകൂല്യങ്ങള്‍ നിഷേധിക്കുന്ന സര്‍ക്കാര്‍ നിലപാടിനെതിരെ അനിശ്ചിതകാല പണിമുടക്കു നടത്തുമെന്ന് സ്റ്റേറ്റ് എംപ്ളോയീസ് & ടീച്ചേഴ്സ് ഓര്‍ഗനൈസേഷന്‍സ്(സെറ്റോ) സംസ്ഥാന ചെയര്‍മാര്‍ ചവറ ജയകുമാറും ജനറല്‍ കണ്‍വീനര്‍ കെ. അബ്ദുല്‍ മജീദും അറിയിച്ചു.
6 ഗഡുക്കളിലായി 19% ക്ഷാമബത്തയാണ് ജീവനക്കാര്‍ക്ക് ലഭിക്കേണ്ടത്. 2019 ജൂലൈയില്‍ നടത്തിയ 11-ാം ശമ്പള പരിഷ്ക്കരണത്തിന്‍റെ കുടിശ്ശിക ഇതേവരെ നല്‍കിയിട്ടില്ല. 5 വര്‍ഷമായി ലീവ് സറണ്ടര്‍ അനുവദിക്കുന്നില്ല. 2019 ലെ ശമ്പള പരിഷ്ക്കരണത്തിനു ശേഷം 5 വര്‍ഷം പിന്നിട്ടിട്ടും നാളിതുവരെ ശമ്പളം പരിഷ്ക്കരിച്ചിട്ടില്ല. ഇക്കഴിഞ്ഞ ജൂലൈ മുതല്‍ പരിഷ്ക്കരിച്ച ശമ്പളം ലഭിക്കേണ്ടതാണ്. ഇനി എപ്പോഴെങ്കിലും കമ്മീഷനെ നിയമിച്ച് പരിഷ്ക്കരണം രണ്ടു വര്‍ഷം കൂടി നീട്ടിക്കൊണ്ടുപോകാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഭവന വായ്പാ പദ്ധതി അട്ടിമറിക്കപ്പെട്ടു. വീടു വയ്ക്കുവാന്‍ ജീവനക്കാര്‍ കൊള്ള പലിശ ഈടാക്കുന്ന ബാങ്കുകള്‍ക്ക് മുമ്പില്‍ കൈ നീട്ടേണ്ട അവസ്ഥയിലാണ്.
ജീവനക്കാര്‍ക്ക് ലഭിച്ചു കൊണ്ടിരുന്ന നഗരബത്ത കഴിഞ്ഞ ശമ്പളപരിഷ്ക്കരണ ഉത്തരവിലൂടെ കവര്‍ന്നെടുത്തു. ജീവനക്കാരുടെ ശമ്പളത്തില്‍ നിന്ന് മാത്രം തുക പിടിച്ച് നടപ്പിലാക്കുന്ന മെഡിസെപ്പ് പദ്ധതി ആകെ തകര്‍ച്ചയിലാണ്. ആശുപത്രികള്‍ മെഡിസെപ്പ് കാര്‍ഡുമായി എത്തുന്നവരെ നിരാകരിക്കുന്ന അവസ്ഥയിലാണ്. പ്രമുഖ ആശുപത്രികള്‍ എല്ലാം ഈ പദ്ധതിയ്ക്ക് മുഖം തിരിഞ്ഞ് നില്‍ക്കുകയാണ്. ജീവനക്കാരും പെന്‍ഷന്‍കാരും അവരുടെ ആശ്രിതരുമായി 30 ലക്ഷത്തോളം ഗുണഭോക്താക്കളുള്ള ഈ പദ്ധതിയില്‍ 800 ഓളം ആശുപത്രികള്‍ മാത്രമാണ് എം പാനല്‍ ചെയ്തിട്ടുള്ളത്. ഈ ആശുപത്രികളിലെത്തന്നെ എല്ലാ ചികിത്സയും ലഭ്യമാകാത്തതും പ്രതിസന്ധി സൃഷ്ടിക്കുന്നു. കോര്‍പ്പസ് ഫണ്ടിനത്തില്‍ പിരിച്ചെടുത്ത ഫണ്ട് എന്തു ചെയ്തു എന്ന കാര്യത്തിലും വ്യക്തതയില്ല. ഇന്‍ഷ്വറന്‍സ് കമ്പനിയില്‍ നിന്നും പണം ലഭിക്കുന്നില്ല എന്ന കാരണം പറഞ്ഞ് പല ആശുപത്രികളും വിട്ടു നില്‍ക്കുകയാണ്. സര്‍ക്കാരിന്‍റെ പദ്ധതിയാണെന്നു പറയുമ്പോഴും മെഡിസെപ്പിനായി ഒരു രൂപ പോലും സര്‍ക്കാര്‍ വിഹിതമില്ലാത്തത് വിചിത്രമാണ്.
മെഡിക്കല്‍ റീ-ഇംപേഴ്സിനത്തില്‍ 300 കോടിയോളം ചെലവഴിച്ചിരുന്ന സര്‍ക്കാര്‍ മെഡിസെപ്പ് പദ്ധതിയെ അവഗണിക്കുന്നത് ദുരൂഹമാണ്. പങ്കാളിത്ത പെന്‍ഷന്‍ പിന്‍വലിക്കുമെന്ന് പറഞ്ഞ് അധികാരത്തില്‍ വന്നവര്‍ എട്ടരവര്‍ഷക്കാലമായി ജീവനക്കാരെ വഞ്ചിക്കുകയാണ്. ഇതിന്‍റെ പുന:പരിശോധനയ്ക്കായി വച്ച കമ്മിറ്റിയുടെ റിപ്പോര്‍ട്ട് പോലും പുറത്ത് വിട്ടിട്ടില്ല. ഇതിനൊക്കെ പുറമേ പങ്കാളിത്ത പെന്‍ഷന്‍കാര്‍ അടച്ച വിഹിതത്തില്‍ നിന്നും 5700 കോടി രൂപ വായ്പയായി സര്‍ക്കാര്‍ കൈപ്പറ്റി. പങ്കാളിത്ത പെന്‍ഷനില്‍ നിന്നും പിന്‍മാറില്ലെന്ന സത്യവാഗ്മൂലം നല്‍കിയാണ് ഈ വായ്പ തരപ്പെടുത്തിയത്. പി.എഫ്.ആര്‍.ഡി.എ നിയമം പിന്‍വലിക്കാന്‍ രാജ്ഭവന്‍ മാര്‍ച്ച് നടത്തുന്നവര്‍ അതില്‍ നിന്നും പിന്‍മാറില്ലെന്ന് കരാര്‍ ഒപ്പിട്ടത് പരിഹാസ്യമാണ്. പങ്കാളിത്ത പെന്‍ഷന്‍ പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം. ഈ സാഹചര്യത്തില്‍ അനിശ്ചിതകാല പണിമുടക്കമല്ലാതെ ജീവനക്കാരുടെ മുന്നില്‍ മറ്റൊരു മാര്‍ഗ്ഗവുമില്ല എന്നും അദ്ദേഹം അറിയിച്ചു. ജ
News
പണിമുടക്ക് നോട്ടീസ് നൽകി
ജനുവരി 22 ന് സർക്കാർ ജീവനക്കാരും അദ്ധ്യാപകരും നടത്തുന്ന പണിമുടക്കിന് മുന്നോടിയായി സ്‌റ്റേറ്റ് എംപ്ലോയീസ് ആൻഡ് ടീച്ചേഴ്സ് ഓർഗനൈസേഷൻ്റെ നേതൃത്വത്തിൽ നെയ്യാറ്റിൻകര തഹസീൽദാർക്ക് പണിമുടക്ക് നോട്ടീസ് നൽകി. പണിമുടക്ക് വിശദീകരണ യോഗം കേരള എൻ ജി ഒ അസോസിയേഷൻ ജില്ലാ പ്രസിഡൻ്റ് വി.എസ്. രാഘേഷ് ഉദ്ഘാടനം ചെയ്തു. സ്‌റ്റേറ്റ് എംപ്ലോയീസ് ആൻഡ് ടീച്ചേഴ്സ് ഓർഗനൈസേഷൻ നെയ്യാറ്റിൻകര താലൂക്ക് ചെയർമാൻ എസ്. ഷാജി അധ്യക്ഷത വഹിച്ച യോഗത്തിൽ നേതാക്കളായ വി.സി. ഷൈജി ഷൈൻ, ഷമ്മി എസ്. രാജ്, എസ്. എസ്. സജി, എസ്.വി. ബിജു, എസ്. ബിജു, എസ്.ആർ. ബിജുകുമാർ, സുരേഷ് കുമാർ, അജയാക്ഷൻ പി.എസ്, അജിത് കുമാർ , ആറാലുംമൂട് ശബരിനാഥ് എന്നിവർ പങ്കെടുത്തു
Kerala
ഷാരോണ്‍ വധക്കേസ്; ശിക്ഷാ വിധി ഇന്ന് 11 മണിക്ക്
നെയ്യാറ്റിൻകര: ഷാരോണ്‍ വധകേസില്‍ ശിക്ഷാ വിധി ഇന്ന്. നെയ്യാറ്റിന്‍കര അഡീഷണല്‍ സെഷന്‍സ് കോടതി 11 മണിക്ക് വിധി പറയും. ഒന്നാം പ്രതി ഗ്രീഷ്മയെ രാവിലെ 9.30 ന് തിരുവനന്തപുരം വനിതാ ജയിലില്‍ നിന്ന് നെയ്യാറ്റിന്‍കര കോടതിയിലേക്ക് കൊണ്ട് വരും. മൂന്നാം പ്രതിയായ ഗ്രീഷ്മയുടെ അമ്മാവന്‍ നിര്‍മ്മല്‍ കുമാറും കുറ്റക്കാരനാണെന്ന് കഴിഞ്ഞ ദിവസം കോടതി കണ്ടെത്തിയിരുന്നു. പ്രതികള്‍ക്ക് പരമാവധി ശിക്ഷ നല്‍കണമെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെടും. വിധി കേള്‍ക്കാന്‍ ഷാരോണിന്റെ മാതാപിതാക്കള്‍ ശിക്ഷാവിധി കേള്‍ക്കാര്‍ കോടതിയിലെത്തും.
News
പാലക്കാട് ബ്രുവറി : സിപിഎം -ബിജെപി സംയുക്‌ത സംരംഭം : സന്ദീപ് വാരിയർ
റിയാദ് : പാലക്കാട് ആരംഭിക്കാൻ കേരള സർക്കാർ അനുമതി നൽകിയ ഒയാസിസ് ബ്രൂവറീസ് സിപിഎം -ബിജെപി മദ്യ നിർമാണ സംയുക്‌ത സംരംഭമെന്ന് സന്ദീപ് വാരിയർ റിയാദിൽ വാർത്താസമ്മേളനത്തിൽ ആരോപിച്ചു. ഒഐസിസി റിയാദ് പാലക്കാട് ജില്ലാ കമ്മറ്റി സംഘടിപ്പിക്കുന്ന “പാലക്കാടൻ തേര് ” എന്ന പരിപാടിയിൽ പങ്കെടുക്കാൻ എത്തിയാണ് അദ്ദേഹം.
ഇന്നലെ ഈ വിഷയം പ്രതിപക്ഷ നേതാവ് ആരോപണവുമായി ഉന്നയിച്ചിരുന്നു. ബിജെപി യുടെ സഖ്യകക്ഷിയായിരുന്ന അകാലിദളിന്റെ എം എൽ എ യുടെതാണ് ഒയാസിസ് ബ്രൂവറീസ്. ഇദ്ദേഹത്തിന് ബിജെപിയുടെ ഉന്നത നേതൃത്വമായും ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യ നാഥുമായും വളരെ അടുത്ത ബന്ധമാണുള്ളത്.
ഉത്തർപ്രദേശിൽ വൻകിട സംരംഭങ്ങൾക്ക് നിക്ഷേപമിറക്കിയിട്ടുള്ള എം എൽ എ യുടെ കമ്പനിക്കെതിരെ മദ്യ നിർമാണവുമായി ബന്ധപ്പെട്ടും ജലമലിനീകരണം, ജല ചൂഷണം ഉൾപ്പടെയുള്ള കേസുകളിൽ നടപടി നേരിട്ടട്ടുണ്ട്. എൻഫോഴ്‌സ്‌മെന്റ് ഡയറക്റ്ററേററ്റ് രജിസ്റ്റർ ചെയ്ത നിരവധി കേസുകളിൽ അന്വേഷണം നേരിടുന്നുണ്ട്.
ഇത്തരം ആരോപണങ്ങൾ നേരിടുന്ന കമ്പനിയെ സർക്കാർ പാലക്കാട്ടേയ്ക്കു കൊണ്ടുവരുന്നതിന് പിന്നിൽ സിപിഎം- ബിജെപി അജണ്ടയാണ് നടപ്പിലാക്കുന്നെതെന്ന് സ്വാഭാവീകമായും സംശയിക്കേണ്ടതാണ്. എന്തുകൊണ്ടാണ് ഈ കമ്പനിക്ക് അനുവാദം നൽകിയതെന്ന് സർക്കാർ വ്യകതമാക്കണമെന്നും സന്ദീപ് വാര്യർ ആവശ്യപ്പെട്ടു.
-
Kerala2 months ago
ജീവനക്കാരുടെ ശമ്പളബില്ല്
കേന്ദ്രീകൃതമാക്കാനുള്ള നീക്കം,
ശമ്പളം കവര്‍ന്നെടുക്കാനുള്ള ആസൂത്രിത ശ്രമമാണെന്ന് ; ചവറ ജയകുമാര്‍ -
News1 month ago
ക്ഷാമബത്ത കേസില്‍ ഇടക്കാല ഉത്തരവ്
-
News2 months ago
ക്ഷാമ ബത്ത കേസിൽ ഇടക്കാല ഉത്തരവ്
-
Featured3 months ago
ഡി എ: പ്രഖ്യാപനം നിരാശാജനകമെന്ന് സെക്രട്ടേറിയറ്റ് അസോസിയേഷൻ
-
Kerala3 months ago
ക്ഷാമബത്ത: കുടിശ്ശിക നിഷേധിച്ചാൽ നിയമപരമായി നേരിടും; ചവറ ജയകുമാർ
-
News2 months ago
ജീവനക്കാരെ രണ്ടു തട്ടിലാക്കുന്ന നടപടി സർക്കാർ അവസാനിപ്പിക്കണം
-
Featured5 days ago
സംസ്ഥാനത്ത് നാളെ 6 ജില്ലകൾക്ക് അവധി
-
Education3 months ago
സംസ്ഥാനത്തിന്റെ അംബാസിഡറാകാം;ദേശീയ യുവസംഘം രജിസ്ട്രേഷന് 25 വരെ
You must be logged in to post a comment Login