Connect with us
48 birthday
top banner (1)

News

ക്ഷേമ പെൻഷൻ കൊടുക്കാതിരിക്കാൻ സർക്കാരിന്റെ തന്ത്രം: വി.ഡി സതീശൻ

Avatar

Published

on

തിരുവനന്തപുരം: ഭിന്നശേഷിക്കാരും വിധവകളും വാര്‍ധക്യം ബാധിച്ചവരും അഗതികളും പാവപ്പെട്ടവരുടെ ഉള്‍പ്പെടെ 55 ലക്ഷം പേർ ക്ഷേമ പെൻഷന് കിട്ടാതെ ആറുമാസമായി കാത്തിരിക്കുമ്പോഴും അത് കൊടുക്കാതെ അവരുടെ പെൻഷൻ നിഷേധിക്കാനുള്ള തന്ത്രമാണ് സർക്കാർ നടത്തിക്കൊണ്ടിരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ഈ മാസം മുതല്‍ പെന്‍ഷന്‍ കൊടുത്തു തുടങ്ങിയെന്നാണ് മന്ത്രി തന്ത്രപൂര്‍വം പറഞ്ഞത്. നേരത്തെ സര്‍ക്കാര്‍ ഇറക്കുന്ന ഉത്തരവുകളില്‍ ഏത് മാസത്തെ പെന്‍ഷനാണ് നല്‍കുന്നതെന്ന് വ്യക്തമാക്കുമായിരുന്നു. ഇപ്പോള്‍ ഇറക്കിയ ഉത്തരവില്‍ ഏത് മാസത്തെ പെന്‍ഷനാണ് നല്‍കുന്നതെന്ന് കൃത്യമായി പറഞ്ഞിട്ടില്ല. മാര്‍ച്ച്, ഏപ്രില്‍, മെയ് മാസങ്ങളിലെ പെന്‍ഷന്‍ നല്‍കിയെന്നാണ് ഇപ്പോള്‍ പറയുന്നത്. എന്നാല്‍ യഥാര്‍ത്ഥത്തില്‍ കൊടുത്തത് കൊടുക്കാനുള്ള ഒക്ടോബര്‍, നവംബര്‍, ഡിസംബര്‍ മാസങ്ങളിലേതാണ്. അതായത് ആറ് മാസത്തെ പെന്‍ഷന്‍ ഇനി ഒരിക്കലും കിട്ടില്ലെന്ന രീതിയിലാണ് ഇപ്പോള്‍ ഉത്തരവ് ഇറക്കിയിരിക്കുന്നത്. ഏത് മാസത്തെയാണെന്ന് പറയാതെ നിങ്ങള്‍ പെന്‍ഷന്‍ ഉത്തരവ് ഇറക്കുന്നത് ആരെ കബളിപ്പിക്കാനാണ്? ഈ പാവപ്പെട്ടവരും സാധാരണക്കാരുമായവരെയാണോ നിങ്ങള്‍ കബളിപ്പിക്കുന്നത്. പെന്‍ഷന്‍ കുടിശിക നല്‍കാതിരിക്കാനുള്ള നീക്കമാണ് സര്‍ക്കാര്‍ നടത്തിക്കൊണ്ടിരിക്കുന്നതെന്നും വാക്കൗട്ട് പ്രസംഗത്തിൽ വി.ഡി സതീശൻ ചൂണ്ടിക്കാട്ടി.
മസ്റ്ററിങ് നിര്‍ബന്ധമാക്കിയതോടെ ആയിരക്കണക്കിന് കിടപ്പു രോഗികള്‍ക്കും ഭിന്നശേഷിക്കാര്‍ക്കുമാണ് പെന്‍ഷന്‍ നഷ്ടമാകുന്നത്. മസ്റ്ററിങ് വൈകിയാല്‍ ആ മാസങ്ങളിലെ പെന്‍ഷന്‍ റദ്ദാക്കും. പാവങ്ങളോടാണ് സർക്കാർ ഇങ്ങനെയൊക്കെ ചെയ്യുന്നത്. തളര്‍ന്നു കിടക്കുന്ന പാവങ്ങളോടാണ് ജീവിച്ചിരിക്കുന്നു എന്നതിന് തെളിവ് നല്‍കിയത് വൈകിപ്പോയെന്നു പറഞ്ഞ് പെന്‍ഷന്‍ നിഷേധിക്കുന്നത്. മരുന്നു വാങ്ങാനും ജീവിക്കാനും നിവൃത്തിയില്ലാത്ത പാവങ്ങള്‍ക്കു വേണ്ടി നിയമസഭയില്‍ അല്ലാതെ എവിടെ പോയി സംസാരിക്കുമെന്ന് പ്രതിപക്ഷ നേതാവ് ചോദിച്ചു. പെന്‍ഷന്‍ കമ്പനിയില്‍ നിന്നും സർക്കാർ പിന്‍മാറുകാണ്. സര്‍ക്കാരിന്റെ മുന്‍ഗണനകള്‍ എന്താണെന്ന് ഞങ്ങള്‍ ചോദിച്ചപ്പോഴും നിങ്ങള്‍ ബഹളം വയ്ക്കുകയും പരിഹസിക്കുകയും ചെയ്തു. ഇപ്പോള്‍ വരുന്ന പത്രവാര്‍ത്തകള്‍ ശരിയാണെങ്കില്‍ ഇതാണോ നിങ്ങളുടെ മുന്‍ഗണനകളെന്ന് രണ്ട് പാര്‍ട്ടികളുടെയും 14 ജില്ലാ കമ്മിറ്റികളിലേയും പ്രവര്‍ത്തകര്‍ ചോദിക്കുന്നുണ്ട്. പ്രതിപക്ഷം ഈ നിയമസഭയില്‍ നിങ്ങളുടെ മുഖത്തു നോക്കി ചോദിച്ച ചോദ്യങ്ങളാണ് നിങ്ങളുടെ ജില്ലാ കമ്മിറ്റികളില്‍ സാധാരണക്കാരായ പ്രവര്‍ത്തകര്‍ ചോദിക്കുന്നത്. അതു തന്നെയാണ് സംസ്ഥാന കമ്മിറ്റിയില്‍ മുഖ്യമന്ത്രിയെ ഇരുത്തിയും ചോദിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

Ernakulam

ഹണി റോസിന്റെ പരാതി: രാഹുല്‍ ഈശ്വറിന്റെ ഹര്‍ജി ഹൈകോടതി ഇന്ന് പരിഗണിക്കും

Published

on


കൊച്ചി: നടി ഹണി റോസിന്റെ പരാതിയില്‍ മുന്‍കൂര്‍ ജാമ്യം തേടിയുള്ള രാഹുല്‍ ഈശ്വറിന്റെ ഹര്‍ജി ഹൈകോടതി ഇന്ന് പരിഗണിക്കും. ചാനല്‍ ചര്‍ച്ചകളില്‍ നടിക്കെരെ മോശം പരാമര്‍ശം നടത്തിയ രാഹുല്‍ ഈശ്വറിനെതിരെ തൃശൂര്‍ സ്വദേശിയും പരാതി നല്‍കിയിരുന്നു. എറണാകുളം സെന്‍ട്രല്‍ പൊലീസ് സ്റ്റേഷനിലാണ് പരാതി നല്‍കിയത്.

ഹണി റോസിനെ അധിക്ഷേപിച്ചിട്ടില്ലെന്നാണ് ജാമ്യാപേക്ഷയില്‍ രാഹുല്‍ ഈശ്വറിന്റെ വാദം. ഹണി റോസിന്റെ വസ്ത്ര ധാരണത്തില്‍ ഉപദേശം നല്‍കുക മാത്രമാണ് ചെയ്തത്. സൈബര്‍ ആക്രമണത്തിന് കാരണമായ ഒന്നും മാധ്യമങ്ങളിലൂടെ സംസാരിച്ചിട്ടില്ലെന്നും രാഹുല്‍ പറയുന്നു.

Advertisement
inner ad

ഹണി റോസ് കുറച്ചുകൂടി മാന്യമായി വസ്ത്രം ധരിക്കണമെന്ന് തനിക്ക് അഭിപ്രായമുണ്ടെന്നും വിമര്‍ശനങ്ങളില്‍ നിന്ന് പിന്നോട്ടില്ലെന്നും രാഹുല്‍ ഈശ്വര്‍ നേരത്തെ പറഞ്ഞിരുന്നു. ഗാന്ധിജിയും മദര്‍ തെരേസയും വരെ വിമര്‍ശിക്കപ്പെടുന്ന നാട്ടില്‍ ഹണി റോസിനെ മാത്രം വിമര്‍ശിക്കരുതെന്ന് പറയാനാകില്ല. ഹണി റോസിന്റെയും അമല പോളിന്റേയുമൊക്കെ വസ്ത്രധാരണത്തെ വിമര്‍ശിച്ചിട്ടുണ്ട്. അതില്‍ ഉറച്ചുനില്‍ക്കുന്നുവെന്നുമാണ് ചാനല്‍ ചര്‍ച്ചക്കിടെ രാഹുല്‍ ഈശ്വര്‍ പറഞ്ഞത്.

ബോബി ചെമ്മണ്ണൂരിന് എതിരായ കേസില്‍ വീണ്ടും മൊഴിയെടുക്കുവാന്‍ സ്റ്റേഷനിലേക്ക് വിളിച്ചപ്പോള്‍ ആയിരുന്നു ഹണി റോസ് രാഹുല്‍ ഈശ്വരനെതിരെ കൂടി പരാതി നല്‍കിയത്. താനും കുടുംബവും കടുത്ത മാനസിക സമ്മര്‍ദത്തിലൂടെ കടന്നുപോകാന്‍ പ്രധാന കാരണക്കാരന്‍ രാഹുല്‍ ഈശ്വറാണെന്ന് നടി പറഞ്ഞിരുന്നു. സാമൂഹിക മാധ്യമങ്ങളില്‍ നടിക്കെതിരെ അശ്ലീല കമന്റുകള്‍ എഴുതിയ കൂടുതല്‍ പേര്‍ക്കെതിരെ നടപടികള്‍ ഉണ്ടായേക്കും. നിലവില്‍ നടിയുടെ പരാതിയില്‍ റിമാന്‍ഡിലായ ബോബി ചെമ്മണ്ണൂരിന്റെ ജാമ്യാപേക്ഷയില്‍ ചൊവ്വാഴ്ച ഹൈകോടതി വാദം കേള്‍ക്കും

Advertisement
inner ad
Continue Reading

Kerala

നിയന്ത്രണം വിട്ട ലോറി മണിമല ആറ്റിലേക്ക് മറിഞ്ഞു, ഡ്രൈവർ അത്ഭുതകരമായി രക്ഷപ്പെട്ടു

Published

on

കോട്ടയം: നിയന്ത്രണം വിട്ട ലോറി മണിമല ആറ്റിലേക്ക് മറിഞ്ഞു, ഡ്രൈവർ അത്ഭുതകരമായി രക്ഷപ്പെട്ടു.

പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിൽ പൊൻകുന്നം ചെറുവള്ളി പള്ളിപ്പടിക്ക് സമീപം തേക്കുമൂട്ടിൽ
ഇന്ന് രാവിലെ 7 മണിയോടെയായിരുന്നു സംഭവം.

Advertisement
inner ad

നിയന്ത്രണം വിട്ട ലോറി ആദ്യം ആറ്റ് തീരത്തുള്ള മരത്തിൽ തട്ടിനിൽക്കുകയും വീണ്ടും മറിയുകയായിരുന്നു.

വാഹനം മറിയുന്നതിന് മുൻപ് തന്നെ ഡ്രൈവർക്ക് പുറത്തിറങ്ങാൻ കഴിഞ്ഞു. കോഴിത്തീറ്റയുമായി വന്നതായിരുന്നു ലോറി.

Advertisement
inner ad
Continue Reading

Featured

സംസ്ഥാനത്ത് നാളെ 6 ജില്ലകൾക്ക് അവധി

Published

on

തിരുവനന്തപുരം: തൈപ്പൊങ്കൽ പ്രമാണിച്ച് സംസ്ഥാനത്തെ ആറ് ജില്ലകള്‍ക്ക് അവധി പ്രഖ്യാപിച്ചു.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, വയനാട് ജില്ലകള്‍ക്കാണ് അവധി.

Advertisement
inner ad

തമിഴ്നാടുമായി അതിര്‍ത്തി പങ്കിടുന്ന ജില്ലകള്‍ക്കാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്

Advertisement
inner ad
Continue Reading

Featured