Connect with us
48 birthday
top banner (1)

Service news

സർക്കാർ ജീവനക്കാരും സ്കൂൾ അധ്യാപകരും വീണ്ടും പ്രക്ഷോഭത്തിലേക്ക്

Avatar

Published

on

തിരുവനന്തപുരം: വർഷങ്ങളായി ആനുകൂല്യങ്ങൾ നിഷേധിക്കുന്നതിൽ പ്രതിഷേധിച്ച് സംസ്ഥാന സർക്കാർ ജീവനക്കാരും സ്കൂൾ അധ്യാപകരും സമരത്തിലേക്ക്. സ്റ്റേറ്റ് എംപ്ലോയീസ് ആൻഡ് സ്കൂൾ ടീച്ചേഴ്സ് ഓർഗനൈസേഷന്റെ (സെറ്റോ) നേതൃത്വത്തിൽ ജനുവരി 24ന് പണിമുടക്ക് നടത്താനാണ് തീരുമാനം. പങ്കാളിത്ത പെൻഷൻ പിൻവലിക്കുമെന്ന് പറഞ്ഞ് രണ്ട് തവണ അധികാരത്തിൽ വന്ന സർക്കാരാണിത്. എന്നിട്ടും ഇതുവരെ ഒരു നടപടിയും സ്വീകരിച്ചില്ലെന്ന് സെറ്റോ ചെയർമാൻ ചവറ ജയകുമാർ പറഞ്ഞു.
മൂന്നര വർഷമായി ക്ഷാമബത്ത നൽകിയിട്ട്. വരുന്ന ജനുവരി ആകുമ്പോൾ 7 ഗഡു കുടിശികയാകും. 2019ലെ ശമ്പള പരിഷ്കരണ കുടിശിക ഇതുവരെ നൽകിയിട്ടില്ല. ലീവ് സറണ്ടർ നാല് വർഷമായി തടഞ്ഞുവച്ചിരിക്കുകയാണ്. കൂടാതെ അധ്യാപക നിയമനം ഉൾപ്പെടെ അട്ടിമറിച്ചു. ഇത്തരം നടപടികൾക്കെതിരെയാണ് പ്രതിഷേധമെന്ന് ജയകുമാർ പറഞ്ഞു. പെൻഷൻകാർക്ക് നൽകുന്ന ക്ഷാമാശ്വാസവും കുടിശികയുണ്ട്. ഇതിനെല്ലാം പുറമെ മെഡിക്കൽ റീ ഇമ്പേഴ്സ്മെന്റ് നിർത്തലാക്കി ആരംഭിച്ച മെഡിസെപ്പ് പദ്ധതിയുടെ ആനുകൂല്യം ജീവനക്കാർക്ക് ലഭിക്കുന്നില്ല. കുടിശിക നൽകാനുള്ളതിനാൽ പല ആശുപത്രികളും മെഡിസെപ്പിൽ നിന്ന് പിന്മാറിയതും ജീവനക്കാരെ ബുദ്ധിമുട്ടിലാക്കിയിട്ടുണ്ട്.
ക്ഷാമബത്ത കുടിശിക നൽകാത്തതിനെതിരെ നൽകിയ കേസ് അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യുണലിന്റെ പരിഗണനയിലാണ്. കുടിശിക എന്ന് നൽകുമെന്ന് ഈ ഡിസംബർ 11ന് അറിയിക്കണമെന്നാണ് ട്രൈബ്യുണൽ സർക്കാരിന് നൽകിയ നിർദേശം. ഇത്രയൊക്കെ ആയിട്ടും ഇതുവരെ ഒരു ചർച്ചയ്ക്ക് പോലും സർക്കാർ തയാറായിട്ടില്ലെന്നും വിമർശനമുണ്ട്.

Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

Service news

ഇഴജന്തുക്കളുടെ ആവാസകേന്ദ്രമായി സെക്രട്ടേറിയറ്റ് മാറിയെന്ന് സെക്ര. അസോസിയേഷൻ

Published

on

ഇടതുഭരണത്തിൽ ഇഴജന്തുക്കളുടെ ആവാസകേന്ദ്രമായി സെക്രട്ടേറിയറ്റ് മാറിയെന്ന് കേരള സെക്രട്ടേറിയറ്റ് അസോസിയേഷൻ പ്രസിഡൻ്റ് എം എസ് ഇർഷാദും ജനറൽ സെക്രട്ടറി കെ പി പുരുഷോത്തമനും അഭിപ്രായപ്പെട്ടു.
മൂന്ന് ദിവസത്തിനുള്ളിൽ മൂന്ന് പാമ്പുകളെയാണ് സെക്രട്ടേറിയറ്റ് മന്ദിരത്തിൽ കണ്ടത്. അതും പൈതൃക സംരക്ഷണ കെട്ടിടമായ പഴയ നിയമസഭാ മന്ദിരത്തിൽ . ചൊവ്വാഴ്ച രാവിലെ പത്തേകാലോടെയാണ്
പൊതുമരാമത്ത് ഇലക്ട്രിക്കൽ സെക്ഷനുള്ളിൽ പാമ്പിനെ ജീവനക്കാർ തല്ലിക്കൊന്നത്. നാല് മണിക്കൂറിനുള്ളിൽ കേവലം മുപ്പതു മീറ്റർ മാത്രം അകലെയുള്ള ജലവിഭവ വകുപ്പിൽ പാമ്പിനെ കണ്ടത്. മാലിന്യം യഥാവിധി നീക്കം ചെയ്യുന്നതിൽ അധികൃതർ പരാജയപ്പെട്ടുവെന്നും അതുകൊണ്ടാണ് ഇത്തരത്തിലൊരവസ്ഥയിൽ എത്തിപ്പെട്ടതെന്നും ജീവനക്കാർ ആശങ്കയുടെയും ഭയപ്പാടിൻ്റെയും മുൾമുനയിലാണെന്നും അടിയന്തരമായി പരിഹാര നടപടികൾ ആരംഭിക്കണമെന്നും അസോസിയേഷൻ ആവശ്യപ്പെട്ടു.

Continue Reading

Service news

സ്റ്റാറ്റിസ്റ്റിക്സ് ഡയറക്ടറെ അന്വേഷണ വിധേയമായി മാറ്റി നിർത്തേണ്ടത് അനിവാര്യം: ചവറ ജയകുമാർ

Published

on

തിരുവനന്തപുരം: സാമ്പത്തിക സ്ഥിതിവിവര കണക്ക് വകുപ്പ് ഡയറക്ടർ ബി.ശ്രീകുമാറിനെ അന്വേഷണ വിധേയമായി തൽസ്ഥാനത്തു നിന്നും മാറ്റി നിർത്തേണ്ടത് അനിവാര്യമാണെന്ന് കേരള എൻ.ജി. ഒ അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ചവറ ജയകുമാർ പറഞ്ഞു. സ്ത്രീവിരുദ്ധ, മതവിദ്വേഷ പരാമർശങ്ങൾ നടത്തിയ ഡയറക്ടർക്കെതിരെ ഐ എ.എസ് ഉദ്യോഗസ്ഥനെ ചുമതപ്പെടുത്തി സർക്കാർ അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ്. അന്വേഷണം നേരിടുന്ന ഡയറക്ടർ തൽസ്ഥാനത്തിരുന്ന് കൊണ്ട് പ്രതികാരബുദ്ധിയോടെ തനിക്കെതിരെ പ്രതികരിച്ച ഉദ്യോഗസ്ഥരെ വിദൂര സ്ഥലങ്ങളിലേക്ക് സ്ഥലം മാറ്റി മാനസികമായി പീഡിപ്പിക്കുകയാണ്.

എറണാകുളം ജില്ലയിലെ മുപ്പത്തിയൊൻപത് ജീവനക്കാർ ഒപ്പിട്ട് നൽകിയ പരാതി സർക്കാരിൻ്റെ മുന്നിലെത്തിക്കുന്നതിന് സാഹചര്യം ഒരുക്കിയതിൻ്റെ പ്രതികാര നടപടിയായി സ്റ്റാറ്റിസ്റ്റിക്സ് വകുപ്പിലെ ജീവനക്കാരനും എൻ.ജ. ഒ അസോസിയേഷൻ എറണാകുളം ജില്ലാ പ്രസിഡൻ്റുമായ ടി.വി. ജോമോനെ ഇടുക്കി ജില്ലയിലെ തമിഴ്നാട് അതിർത്തി പ്രദേശത്തെ ഓഫീസിലേക്ക് സ്ഥലം മാറ്റിയിരിക്കുകയാണ്. അദ്ദേഹം ജോലി ചെയ്യുന്ന ഓഫീസിൽ മൂന്ന് വർഷം പൂർത്തീകരിച്ചു എന്ന കാരണം പറഞ്ഞാണ് സ്ഥലംമാറ്റം. 25.02.2017-ലെ 3/2017 പൊതുസ്ഥലം മാറ്റ ഉത്തരവ് പ്രകാരം മൂന്നു വർഷം പൂർത്തിയായി എന്ന കാരണത്താൽ ഒരാളെ സ്ഥലം മാറ്റേണ്ടതില്ല, മറിച്ച് ഓഫീസിലെ സീറ്റ് മാറ്റുകയാണ് ചെയ്യേണ്ടത്. നിലവിൽ അദ്ദേഹം ജോലി ചെയ്യുന്ന ഓഫീസിലേക്ക് ഒരു സ്ഥലം മാറ്റ അപേക്ഷ പോലും ഇല്ലാതിരിക്കെ തികച്ചും ചട്ടവിരുദ്ധമായാണ് ജോമോനെ സ്ഥലം മാറ്റിയിരിക്കുന്നത്.

Advertisement
inner ad

വകുപ്പ് ആസ്ഥാനമായ വികാസ് ഭവനിൽ തന്നെ എട്ടും പത്തും വർഷമായി ജോലി ചെയ്യുന്ന നിരവധി ജീവനക്കാരുണ്ട്. സ്വന്തം മൂക്കിന് താഴെയുള്ളവരെ ചട്ടവും വകുപ്പും പറഞ്ഞ് സ്ഥലം മാറ്റാത്ത ഡയറക്ടറുടെ ഉത്തരവ് പ്രതികാര നടപടിയായി മാത്രമേ കാണാൻ സാധിക്കൂ. എറണാകുളം ജില്ലാ ഡെപ്യൂട്ടി ഡയറക്ടറെ ജില്ല വിട്ട് സ്ഥലം മാറ്റുന്നതിന് സർക്കാരിലേക്ക് ശുപാർശ്ശ നൽകിയിരിക്കുന്നതും ഇതോടൊപ്പം കൂട്ടിവായിക്കേണ്ടതാണ്. പ്രതികാരബുദ്ധിയോടെ ഇറക്കിയ ഉത്തരവ് പുനപരിശോധിക്കാത്ത പക്ഷം ശക്തമായ സമരങ്ങളുമായി മുന്നോട്ട് പോകുമെന്ന് സ്ഥലംമാറ്റത്തിൽ പ്രതിഷേധിച്ച് കേരള എൻ.ജി. ഒ അസോസിയേഷൻ നടത്തിയ പ്രതിഷേധ പ്രകടനം ഉദ്ഘാടനം ചെയ്തു കൊണ്ട് ചവറ ജയകുമാർ പറഞ്ഞു.
ആർ.എസ് പ്രശാന്ത് കുമാർ, ജോർജ്ജ് ആന്റണി, മോബിഷ് പി. തോമസ്, രതീഷ് രാജൻ, അനൂജ് രാമചന്ദ്രൻ, റെനി രാജ്, ബാലു പവിത്രൻ, റിയാസ് എന്നിവർ സംസാരിച്ചു.

Advertisement
inner ad
Continue Reading

Featured

സാമ്പത്തിക തട്ടിപ്പും പീഡനശ്രമവും; സിപിഎം നേതാവിന് സംരക്ഷണമൊരുക്കി പോലീസ്

Published

on

തൃശൂര്‍: കൈരളി അഗ്രികള്‍ച്ചര്‍ മള്‍ട്ടി സ്റ്റേറ്റ് സഹകരണ സംഘം ഭാരവാഹികളായ സിപിഎം നേതാക്കൾ നടത്തുന്ന തട്ടിപ്പ് അന്വേഷിക്കുന്നതിൽ പൊലീസിന്റെ മെല്ലെ പോക്ക് ചർച്ചയാകുന്നു. സാമ്പത്തിക തട്ടിപ്പ് നടത്തിയെന്നും ലൈംഗിക അതിക്രമത്തിന് ശ്രമിച്ചുവെന്നും ഉൾപ്പെടെയുള്ള ആരോപണങ്ങൾ നിലനിൽക്കുമ്പോഴും പ്രതികൾക്ക് പൊലീസ് സംരക്ഷണം തീർത്തിരിക്കുകയാണ്. കഴിഞ്ഞ ഓഗസ്റ്റ് മൂന്നിനാണു പരാതിക്കാരി തൃശൂര്‍ ഈസ്റ്റ് പോലീസിനെ സമീപിക്കുന്നത്. ഗള്‍ഫ് ഇന്ത്യ നിധി ലിമിറ്റഡ് എന്ന സ്ഥാപനത്തിന്റെ ഡയറക്ടറായ ഏങ്ങണ്ടിയൂര്‍ കടയന്‍മാര്‍ വീട്ടില്‍ കെ.വി. അശോകനെതിരെയായിരുന്നു പരാതി നല്‍കുന്നത്. എസ്എഫ്ഐ മുൻ തൃശൂർ ജില്ലാ പ്രസിഡന്റും എങ്ങണ്ടിയൂർ ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റുമായിരുന്നു ഇദ്ദേഹം.

അശോകനു ക്യാപിറ്റല്‍ ബോക്സ് (മൈത്രി കമ്മോഡിറ്റി പ്രൈവറ്റ് ലിമിറ്റഡ്), കോവിലകം നിധി ലിമിറ്റഡ്, കോവിലകം സെക്യൂര്‍ നിധി, കൈരളി അഗ്രികള്‍ച്ചര്‍ മള്‍ട്ടി സ്റ്റേറ്റ് കോ ഓപ്പറേറ്റീവ് സൊസൈറ്റി എന്നീ സ്ഥാപനങ്ങളുമുണ്ട്. 2019 മുതല്‍ ഒന്നര വര്‍ഷത്തോളം ഗള്‍ഫ് ഇന്ത്യ നിധി ലിമിറ്റഡില്‍ ക്ലാര്‍ക്കായി ജോലി ചെയ്തിരുന്നയാളാണു പരാതിക്കാരി. ഇവിടെ ജോലി ചെയ്തിരുന്ന കാലയളവില്‍ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന പരാതിക്കാരിയുടെ സ്വര്‍ണാഭരണങ്ങളും പിതാവിന്റെ പേരിലുള്ള ആധാരവും ഗള്‍ഫ് ഇന്ത്യ നിധി ലിമിറ്റഡില്‍ പണയം വയ്പ്പിച്ചു 11 ലക്ഷത്തോളം രൂപ എടുപ്പിച്ചിരുന്നു. ശേഷം അശോകന്റെ തന്നെ പണം ഇരട്ടിപ്പിക്കുന്ന സ്ഥാപനമായ ക്യാപിറ്റല്‍ ബോക്സ് എന്ന സ്ഥാപനത്തില്‍ 10 ലക്ഷം രൂപ നിക്ഷേപിച്ചാല്‍ 10 മാസത്തിനുളളില്‍ ഇരട്ടിയായി തിരിച്ചു നല്‍കാമെന്നു വാഗ്ദാനം നല്‍കുകയും ചെയ്തു. എന്നാല്‍, നാളിതുവരെയായും ആധാരവും സ്വര്‍ണവും തിരികെ നല്‍കാതെ തന്നെ ചതിക്കുകയായിരുന്നു എന്നു പരാതിക്കാരി പറയുന്നു. ആധാരവും സ്വര്‍ണവും തിരികെ ചോദിച്ചപ്പോള്‍ തന്നെ ലൈംഗികമായി ഉപദ്രവിക്കാന്‍ ശ്രമിച്ചു, ജാതീയമായി അധിക്ഷേപം നടത്തുകയും ചെയ്തു. പിന്മാറാന്‍ തയാറാകാതെ വന്നതോടെ ദേഹോപദ്രവം ഏല്‍പ്പിച്ചും കൊന്നു കളയുമെന്നു പറഞ്ഞു ഭീഷണിപ്പെടുത്തുകയും ചെയ്തതായി പരാതിയില്‍ ആരോപിക്കുന്നു. പരാതി ലഭിച്ചിട്ടും അന്വേഷണം ഇപ്പോഴും ആരംഭിച്ചിട്ടില്ല. പ്രതികള്‍ക്കു സമൂഹത്തിലുള്ള ഉന്നത ബന്ധം ഉപയോഗിച്ചു കേസ് അട്ടിമറിക്കാനുള്ള നീക്കമാണ് നടക്കുന്നതെന്നാണ് ആക്ഷേപം.

Advertisement
inner ad
Continue Reading

Featured