Delhi
ഗൗരി ലങ്കേഷ് വധം: നീതി ലഭിക്കാതെ ഏഴു വര്‍ഷങ്ങള്‍

ന്യൂഡല്‍ഹി: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷ് കൊല്ലപ്പെട്ട് ഏഴു വര്‍ഷം പിന്നിട്ടിട്ടും എവിടെയുമെത്താതെ കേസിലെ നടപടികള്‍. കാര്യങ്ങള്‍ ഇഴഞ്ഞുനീങ്ങുന്നതിനിടെയാണ് വധക്കേസിന്റെ വിചാരണ വേഗത്തിലാക്കാന്‍ ആഗസ്റ്റ് 20ന് സുപ്രീംകോടതി ബംഗളൂരുവിലെ കോടതിയോട് ഉത്തരവിട്ടത്. സുപ്രീംകോടതിയുടെ ഉത്തരവ് പാലിക്കാന്‍ ഓരോ മാസവും കുറഞ്ഞത് രണ്ടാഴ്ചയെങ്കിലും വിചാരണ നടത്തണമെന്നാണ് പ്രോസിക്യൂഷന് ആവശ്യം. ‘ഉത്തരവിന്റെ വെളിച്ചത്തില്‍ നിലവില്‍ കേസ് നടക്കുന്ന പ്രത്യേക കര്‍ണാടക കണ്ട്രോള് ഓഫ് ഓര്‍ഗനൈസ്ഡ് ക്രൈംസ് ആക്ട് കോടതിയില്‍ വിചാരണ വേഗത്തിലാക്കാം. എല്ലാ മാസവും ഒരാഴ്ച തെളിവെടുപ്പ് നടത്തുന്ന പതിവിനുപകരം രണ്ടാഴ്ച വിചാരണ നടത്താമെന്നും’ സ്റ്റേറ്റ് പ്രോസിക്യൂഷന് വൃത്തങ്ങള്‍ പറഞ്ഞു. വിചാരണ പുനരാരംഭിക്കുമ്പോള്‍ കൂടുതല്‍ തവണ വാദം കേള്‍ക്കുന്നതിനായി ട്രയല്‍ കോടതിയെ സമീപിക്കുമെന്ന് കേസ് അന്വേഷിക്കുന്ന കര്‍ണാടക പൊലീസിന്റെ പ്രത്യേക അന്വേഷണ സംഘം അറിയിച്ചു.
ഹിന്ദുത്വയുടെ കടുത്ത വിമര്‍ശകനായിരുന്ന ഗൗരി ലങ്കേഷ് കൊല്ലപ്പെട്ടിട്ട് വ്യാഴാഴ്ചത്തേക്ക് ഏഴ് വര്‍ഷം പൂര്‍ത്തിയായി. 2017 സെപ്തംബര്‍ അഞ്ചിന് രാജരാജേശ്വരി നഗറിലെ വീടിനു മുന്നിലാണ് ഹിന്ദുത്വ ഭീകരര്‍ ഗൗരിയെ വെടിവെച്ചു കൊന്നത്. 2022ലാണ് കേസിലെ വിചാരണ ആരംഭിച്ചത്. 527 സാക്ഷികളില്‍ 137 പേരെ മാത്രമാണ് ഇതുവരെ വിസ്തരിച്ചത്. നിരവധി സാക്ഷികളെ ഒഴിവാക്കി. 150 പേരെ ഒഴിവാക്കാന്‍ സാധ്യതയുണ്ടെന്നും ഇനിയുള്ള വിചാരണയില്‍ 100 സാക്ഷികളെ മാത്രമേ വിസ്തരിക്കാനുള്ളൂവെന്നും കര്‍ണാടകക്കു വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന് സുപ്രീംകോടതിയെ അറിയിച്ചു.
ഹൈകോടതി പാസാക്കിയ കുറ്റകരമായ ഉത്തരവുകളില്‍ ഇടപെടാന്‍ ആഗ്രഹിക്കുന്നില്ല. എന്നിരുന്നാലും, വേഗത്തില്‍ വിചാരണ നടത്തണമെന്നും എല്ലാ കക്ഷികളും വിചാരണ കോടതിയുമായി സഹകരിക്കണമെന്നും നിര്‍ദേശം നല്‍കുന്നതായും ജസ്റ്റിസ് ബേല ത്രിവേദിയും ജസ്റ്റിസ് സതീഷ് ചന്ദ്ര ശര്‍മ്മയും അടങ്ങുന്ന സുപ്രീം കോടതി ബെഞ്ച് പറയുകയുണ്ടായി.
2023 ഡിസംബറില്‍ പ്രതിദിന വിചാരണ നടപടികള്‍ക്കായി പ്രത്യേക കോടതി സ്ഥാപിക്കണമെന്ന് കേസ് അന്വേഷിക്കുന്ന എസ്.ഐ.ടി അഭ്യര്‍ത്ഥിച്ചെങ്കിലും അഭ്യര്‍ഥന ഇപ്പോഴും കര്‍ണാടക ഹൈകോടതിയില്‍ കെട്ടിക്കിടക്കുകയാണ്. മുഖ്യ ആസൂത്രകനായ അമോല്‍ കാലെ, രണ്ടാം പ്രതിയും കൊലയാളിയുമായ പരശുറാം വാഗ്മര്‍, മോഹന്‍ നായക് എന്നിവര്‍ ഉള്‍പ്പെടെ 18 പ്രതികളാണ് കേസിലുള്ളത്. തീവ്ര ഹിന്ദുത്വ സംഘടനകളായ സനാതന്‍ സന്‍സ്ത, ശ്രീരാമസേന, ഹിന്ദു ജനജാകൃതി സമിതി, ഹിന്ദു യുവസേന എന്നിവയുടെ പ്രവര്‍ത്തകരാണിവര്‍. പുരോഗമനവാദികളായ പ്രഫ.എം.എം.കല്‍ബുര്‍ഗി, നരേന്ദ്ര ധബോല്‍ക്കര്‍, ഗോവിന്ദ് പന്‍സാരെ എന്നിവരുടെ വധക്കേസുകളിലും ഇവരില്‍ പലരും പ്രതികളാണ്.
പ്രോസിക്യൂഷന് ഏറെക്കുറെ കര്‍ശനമായ രീതിയിലാണ് വിചാരണ നടത്തിയതെങ്കിലും വിചാരണ വൈകുന്നത് മുതലെടുത്ത് കേസിലെ നിരവധി പ്രതികള്‍ ഇതിനകം ജാമ്യം നേടി. കൊലപാതകത്തിന് ലോജിസ്റ്റിക് പിന്തുണ നല്‍കിയതിന് അറസ്റ്റിലായ പ്രധാന പ്രതിയുടെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കര്‍ണാടക സര്‍ക്കാരും ഗൗരി ലങ്കേഷിന്റെ സഹോദരി കവിത ലങ്കേഷും സമര്‍പ്പിച്ച രണ്ട് വ്യത്യസ്ത ഹരജികള്‍ ആഗസ്റ്റ് 20ന് സുപ്രീം കോടതി തള്ളുകയുണ്ടായി. 2023ല്‍ മോഹന്‍ നായക്കിന് ജാമ്യം അനുവദിച്ചതിനു പിന്നാലെ വിചാരണ വൈകുന്നതിന്റെ പേരില്‍ കര്‍ണാടക ഹൈക്കോടതി മൂന്ന് പ്രതികള്‍ക്ക് കൂടി ജാമ്യം നല്കി.
Delhi
മഹാ കുംഭമേള ദുരന്തത്തിന്റെ പൊതുതാല്പര്യ ഹര്‍ജി കേള്‍ക്കാന്‍ വിസമ്മതിച്ച് സുപ്രീംകോടതി

ന്യൂഡല്‍ഹി: മഹാ കുംഭമേളയില്‍ തിക്കിലും തിരക്കിലും 30 പേരെങ്കിലും കൊല്ലപ്പെട്ടത് നിര്‍ഭാഗ്യകരമെന്ന് വിശേഷിപ്പിച്ച സുപ്രീംകോടതി ഭക്തരുടെ സുരക്ഷയെക്കുറിച്ചുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ക്കായുള്ള പൊതുതാല്പര്യ ഹര്‍ജി കേള്‍ക്കാന്‍ വിസമ്മതിക്കുകയും പകരം അലഹബാദ് ഹൈകോടതിയെ സമീപിക്കാന്‍ ഹരജിക്കാരനോട് ആവശ്യപ്പെടുകയും ചെയ്തു.
‘ഇത് നിര്‍ഭാഗ്യകരമായ സംഭവമാണ്. ആശങ്കാജനകവും. എന്നാല്‍ നിങ്ങള്‍ അലഹബാദ് ഹൈകോടതിയിലേക്ക് പോകൂ’- ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നയും ജസ്റ്റിസ് സഞ്ജയ് കുമാറും അടങ്ങുന്ന ബെഞ്ച് പറഞ്ഞു. അഭിഭാഷകനായ വിശാല്‍ തിവാരിയാണ് പൊതുതാല്പര്യ ഹരജി സമര്‍പിച്ചത്.
അലഹബാദ് ഹൈകോടതിയില്‍ ഇതിനകം ഒരു ഹരജി സമര്‍പ്പിച്ചിട്ടുണ്ടെന്നും ഇപ്പോഴത്തെ ഹരജി സുപ്രീംകോടതിയില്‍ പരിശോധിക്കേണ്ടതില്ലെന്നും മുതിര്‍ന്ന അഭിഭാഷകന് മുകുള്‍ റോഹ്ത്തഗി പ്രതിനിധീകരിക്കുന്ന, യു.പി സര്‍ക്കാറിന്റെ സബ്മിഷന് ബെഞ്ച് ചൂണ്ടിക്കാട്ടി. ജുഡീഷ്യല്‍ അന്വേഷണം ആരംഭിച്ചതായും അദ്ദേഹം പറഞ്ഞു.
തിക്കിലും തിരക്കിലുംപെട്ടുള്ള അപകടങ്ങള്‍ തടയുന്നതിനും ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 21 പ്രകാരം തുല്യതയുടെയും ജീവിതത്തിന്റെ മൗലികാവകാശങ്ങള്‍ സംരക്ഷിക്കുന്നതിനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ അനിവാര്യമാണെന്ന് ഹരജിയില്‍ പറയുന്നു.
Delhi
ശബരിമല സ്ത്രീപ്രവേശനത്തിന്റെ ശിക്ഷയാണ് പിണറായി അനുഭവിക്കുന്നതെന്ന് ശോഭ സുരേന്ദ്രന്; കോടിയേരി ബാലകൃഷ്ണനെതിരെയും പരിഹാസം

ന്യൂഡല്‍ഹി: അര്‍ബുദം ബാധിച്ചതിനെ തുടര്‍ന്ന് അന്തരിച്ച സി.പി.എം മുന്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെതിരെ പരിഹാസവുമായി ബി.ജെ.പി സംസ്ഥാന ഉപാധ്യക്ഷ ശോഭ സുരേന്ദ്രന്. മുഖ്യമന്ത്രി പിണറായി വിജയനെയും ഡല്‍ഹിയില്‍ മാധ്യമങ്ങളോട് സംസാരിക്കവേ ശോഭ പരിഹസിച്ചു. ഇതിനെതിരെ കോടിയേരിയുടെ മകന് ബിനീഷ് കോടിയേരി പ്രതികരണവുമായി രംഗത്തുവന്നു.
സനാതന ധര്‍മ്മത്തെ എതിര്‍ത്തത് കൊണ്ടാണ് കോടിയേരി ഇപ്പോള്‍ ഇല്ലാത്തത് എന്നും ശബരിമല സ്ത്രീപ്രവേശനത്തിന്റെ ശിക്ഷയാണ് പിണറായി അനുഭവിക്കുന്നതെന്നുമായിരുന്നു കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ ശോഭ സുരേന്ദ്രന്റെ പരാമര്‍ശം. ‘എന്റെ സുപ്രീം കോടതി എന്നുപറയുന്നത് ഗുരുവായൂരപ്പനാണ്. കേരളത്തില്‍ കോടിയേരി ബാലകൃഷ്ണന് സനാതന മൂല്യത്തെ വെല്ലുവിളിച്ചു. ഇപ്പോള്‍ നമ്മോടൊപ്പമില്ല അദ്ദേഹം. എത്ര വേദനയാണ് അദ്ദേഹം ജീവിതത്തില്‍ ഏറ്റുവാങ്ങിയത് ഇന്ത്യയില്‍ ആദ്യമായി കമ്യൂണിസ്റ്റ് പാര്‍ട്ടി അധികാരത്തില്‍ വന്ന ഒരു സംസ്ഥാനത്തെ മുഖ്യമന്ത്രിയായ പിണറായി വജയന് രാജ്യത്ത് ഒരു മീറ്റിങ്ങിന് വന്ന് നടന്നുപോകുമ്പോള്‍ അദ്ദേഹത്തെ ചൂണ്ടി മറ്റ് മുഖ്യമന്ത്രിമാര്‍ ചിരിക്കുകയാണ്. അങ്ങനെയുള്ള ഒരവസ്ഥ അദ്ദേഹത്തിന് എങ്ങനെയുണ്ടായി ശബരിമലയെ തകര്‍ക്കാന്‍ വേണ്ടി, വിശ്വാസത്തെ തകര്‍ക്കാന്‍ വേണ്ടി പൊലീസിനെയും ആഭ്യന്തരവകുപ്പിനെയും ഉപയോഗിച്ച് വിശ്വാസമില്ലാത്ത സ്ത്രീകളെ മലകയറ്റിച്ചതിന്റെ ബാക്കിപത്രമാണ്. ഇത് പലരും അനുഭവിക്കുന്നുണ്ട്’ -ശോഭ പറഞ്ഞു.
ആര്.എസ്.എസിനെ എതിര്‍ക്കുന്നവര്‍ക്കെല്ലാം ഇതുപോലുള്ള തിക്താനുഭവങ്ങള്‍ ആയിരിക്കും ജീവിതത്തില്‍ ഉണ്ടാവുക എന്നതാണ് ശോഭാ സുരേന്ദ്രന് പറയാതെ പറയുന്നതെന്ന് ബിനീഷ് കോടിയേരി പറഞ്ഞു. ‘സനാതന മൂല്യത്തെ എതിര്‍ക്കുന്നവര്‍ക്കെല്ലാം അസുഖം വന്നു മരണമുണ്ടാകും എന്നതാണ് ശോഭാ സുരേന്ദ്രന് പറയുന്നത്. സനാതന ധര്‍മ്മത്തെ എതിര്‍ക്കുന്നു എന്നല്ല ശോഭ സുരേന്ദ്രന് ലക്ഷ്യം വെക്കുന്നത്. സനാതന ധര്‍മ്മത്തെ മുന്‍നിര്‍ത്തി ആര്‍എസ്എസിനെ എതിര്‍ക്കുന്നവര്‍ക്കെല്ലാം ജീവിതത്തില്‍ ഇതുപോലുള്ള തിക്താനുഭവങ്ങള്‍ ആയിരിക്കും ഉണ്ടാവുക എന്നതാണ് പറയാതെ പറയുന്നത്. പിണറായി വിജയനും ഇനി ഇതുപോലുള്ള ഒരു അനുഭവം ആയിരിക്കും വരുന്നത് എന്നാണ് ശോഭാ സുരേന്ദ്രന് പറയുന്നത്. ഒരിക്കലും ആര്.എസ്.എസിന് കീഴ്പ്പെട്ട ജീവിതമല്ല
പിണറായിയുടേയും കോടിയേരി ബാലകൃഷ്ണന്റേതും. മരിക്കുന്നതുവരെ ആര്‍എസ്എസിന് കീഴ്പ്പെടാതെയാണ് കോടിയേരി ബാലകൃഷ്ണന് ഈ നാട്ടില്‍ ജീവിച്ചത്. ഇത്തരത്തിലുള്ള വിവാദങ്ങള്‍ സൃഷ്ടിക്കുന്നവര്‍ ശ്രദ്ധിക്കേണ്ടത്, ജനങ്ങളുടെ മനസ്സില്‍ കോടിയേരി ആരായിരുന്നെന്നും എന്തായിരുന്നു എന്നും കൃത്യമായി അടയാളപ്പെട്ടിട്ടുണ്ട്. ഇത്തരത്തിലുള്ള പ്രസ്താവനകള്‍ക്കെതിരെ ജനങ്ങളും പാര്‍ട്ടി സഖാക്കളും പാര്‍ട്ടിയും കൃത്യമായി മറുപടി പറയും’ -ബിനീഷ് ഫേസ്ബുക് കുറിപ്പില്‍ പറഞ്ഞു.
Delhi
ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പിന്റെ പരസ്യപ്രചരണം അവസാനിച്ചു; വോട്ടെടുപ്പ് ബുധനാഴ്ച

ന്യൂഡൽഹി : ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പിന്റെ പരസ്യപ്രചരണം അവസാനിച്ചു. വോട്ടെടുപ്പ് ബുധനാഴ്ച. 70 മണ്ഡലങ്ങളിലേക്കാണ് വോട്ടെടുപ്പ് നടക്കുന്നത്. അവസാനഘട്ട പ്രചരണത്തില്‍ കളം നിറഞ്ഞ് നേതാക്കള്‍. ബജറ്റും നികുതിയിളവും ഡല്‍ഹിയിലെ മലിനീകരണവും ഉള്‍പ്പെടെ ചര്‍ച്ചാവിഷയമായി. കോണ്‍ഗ്രസിന്റെ പ്രചരണത്തിന് കരുത്തുപകരാന്‍ പ്രിയങ്ക ഗാന്ധിയാണെത്തിയത്. നിയമസഭാ തിരഞ്ഞെടുപ്പിലെ കോണ്‍ഗ്രസിന്റെ പ്രചരണം മികച്ച രീതിയില്‍ ആയിരുന്നുവെന്ന പ്രിയങ്ക ഗാന്ധി പറഞ്ഞു. ബിജെപിക്കായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും ജെപി നദ്ദയും കലത്തിലിറങ്ങി. സൗജന്യങ്ങള്‍ നല്കി രണ്ടാമതും അധികാരത്തില്‍ എത്തിയ ആം ആദ്മി സര്‍ക്കാറിന് ഇക്കുറി അതേ തുറുപ്പുചീട്ടില്‍ മറുപടി നല്‍കുകയാണ് കോണ്‍ഗ്രസ്. അധികാര തുടര്‍ച്ചയ്ക്ക് ആം ആദ്മി ശ്രമിക്കുമ്പോള്‍ അട്ടിമറി ആണ് കോണ്‍ഗ്രസ് ലക്ഷ്യം വയ്ക്കുന്നത്. പാര്‍ട്ടിയില്‍ ചേരാന്‍ ബിജെപി ആളുകളെ ഭീഷണിപ്പെടുത്തുകയാണെന്ന് അരവിന്ദ് കെജ്രിവാള് ആരോപിച്ചു. ബിജെപിക്ക് മുന്നില്‍ തെരഞ്ഞെടുപ്പ് കമ്മീഷന് പോലും കീഴടങ്ങി എന്നും വിമര്‍ശനമുണ്ട്.
-
Kerala2 months ago
ജീവനക്കാരുടെ ശമ്പളബില്ല്
കേന്ദ്രീകൃതമാക്കാനുള്ള നീക്കം,
ശമ്പളം കവര്‍ന്നെടുക്കാനുള്ള ആസൂത്രിത ശ്രമമാണെന്ന് ; ചവറ ജയകുമാര്‍ -
News2 months ago
ക്ഷാമബത്ത കേസില്‍ ഇടക്കാല ഉത്തരവ്
-
News3 months ago
ക്ഷാമ ബത്ത കേസിൽ ഇടക്കാല ഉത്തരവ്
-
News2 weeks ago
സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി: കേന്ദ്രത്തോട് 24,000 കോടി രൂപയുടെ പ്രത്യേക പാക്കേജ് ആവശ്യപ്പെട്ട് കേരളം
-
News3 months ago
ജീവനക്കാരെ രണ്ടു തട്ടിലാക്കുന്ന നടപടി സർക്കാർ അവസാനിപ്പിക്കണം
-
News3 weeks ago
പണിമുടക്ക് നോട്ടീസ് നൽകി
-
News2 months ago
സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരുംഅനിശ്ചിത കാല പണിമുടക്കിലേക്ക്: സെറ്റോ
-
Thiruvananthapuram2 days ago
ജീവനക്കാരെ പറ്റിച്ച ബജറ്റ്: സെ ക്രട്ടറിയേറ്റ് ആക്ഷൻ കൗൺസിൽ
You must be logged in to post a comment Login