Connect with us
,KIJU

Featured

ഗാസയിലെ കൂട്ടക്കുരുതിയും
ഇന്ത്യയുടെ ഒഴിഞ്ഞുമാറ്റവും

Avatar

Published

on

രമേശ് ചെന്നിത്തല

പലസ്തീൻ ജനതയുടെ ജന്മനാട്ടിൽ സ്വയം രാജ്യമുണ്ടാക്കി സാമ്രാജ്യത്വശക്തികളുടെ സഹായത്തോ‌ടെ വേരുറപ്പിച്ച ഇസ്രയേൽ ലോകചരിത്രത്തിലെ അതിക്രൂരമായ മനുഷ്യവേട്ടയാണ് നടത്തിക്കൊണ്ടിരിക്കുന്നത്. ഒരു മാസത്തിനുള്ളിൽ പതിനായിരത്തലധികം പേരെ കാലപുരിക്കയച്ചു. ലക്ഷക്കണക്കിന് ആളുകൾക്കു മുറിവേറ്റു. അതിന്റെ അനേകമിരട്ടി ആളുകൾ വഴിയാധാരമാക്കപ്പെട്ടു. ഏഴു പതിറ്റാണ്ടുകൾക്കിടെ പലവട്ടം പലരൂപത്തിൽ പലസ്തീൻ ജനതയുടെ സമാധാനജീവിതത്തെ നരകതുല്യമാക്കിയതിന്റെ ഒടുവിലത്തെ കാഴ്ചകള്ളാണ് ഇപ്പോൾ അവിടെ നടക്കുന്ന മനുഷ്യക്കുരുതി. മനുഷ്യത്വമുള്ള ആരെയും അമ്പരപ്പിക്കുകയും ആരുടെയും ഹൃദയം തകർക്കുകയും ചെയ്യുന്ന ഈ വേട്ടക്കെതിരേ വാക്കുകൊണ്ടും പ്രവൃത്തികൊണ്ടും പ്രതികരിക്കുക എന്നത് ലോകമനസ്സാക്ഷിയുടെ ദൗത്യമായി മാറിയിരിക്കുന്നു.


ഗാസയിലെ ജനിൻ അഭയാർഥി ക്യാംപിൽ ഇസ്രയേൽ നടത്തിയ വ്യോമ റെയ്ഡിൽ പരുക്കേറ്റ് പലായനം ചെയ്യുന്ന അമ്മമാരുടെ ഒക്കത്തിരിക്കുന്ന പിഞ്ചു കുഞ്ഞുങ്ങളുടെ ചോരയൊലിക്കുന്ന മുഖം ടെലിവിഷനിൽ കണ്ടുകൊണ്ടാണ് ഈ കുറിപ്പ് തയാറാക്കിയത്. അങ്ങനെ നെഞ്ചുപിടയ്ക്കുന്ന എത്രയെത്ര കാഴ്ചകളാണ് ഗാസയിൽ നിന്ന് ഓരോ ദിവസവും വന്നുകൊണ്ടിരിക്കുന്നത്. കഴിഞ്ഞ ഒരു മാസത്തിനുള്ളിൽ ഗാസയിൽ 4,237 കുഞ്ഞുങ്ങൾ മാത്രം മരിച്ചെന്നാണ് കണക്ക്. ഓരോ ദിവസവും ശരാശരി 134 പിഞ്ചു കുഞ്ഞുങ്ങൾ ഇസ്രയേലിന്റെ വ്യോമാക്രമണങ്ങളിൽ മരിച്ചു വീഴുന്നു. പലസ്തീൻ- ഇസ്രയേൽ യുദ്ധത്തിൽ കൊല്ലപ്പെടുന്നവരുടെ 40 ശതമാനവും കൊച്ചു കുട്ടികളാണ്. ഭാവിയുടെ പ്രതീക്ഷകളെ, പലസ്തീന്റെ നാളെയുടെ ഊർജ്ജത്തെ ഉന്നം വച്ചു കൊന്നൊടുക്കുകയാണ് ഇസ്രയേൽ. ക്രൂരമായ ഈ യുദ്ധക്കെടുതി വിലയിരുത്തി, ഗാസ മേഖലയെ കുഞ്ഞുങ്ങളുടെ ശ്മശാനമെന്നാണ് ഐക്യ രാഷ്ട്രസഭാ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് വിശേഷിപ്പിച്ചത്.

അന്റോണിയോ ഗുട്ടെറസ്

മോദിയുടെ മനംമാറ്റം ഇന്ത്യക്കേറ്റ കളങ്കം നിരുപാധിക വെടിനിർത്തലും യുദ്ധവിരാമവുമാണ് ഐക്യ രാഷ്ട്ര സഭാ തലവൻ മുതൽ ഫ്രാൻസിസ് മാർപ്പാപ്പ വരെ ഇസ്രയേലിനോട് ആവശ്യപ്പെടുന്നത്. എന്നാൽ എല്ലാ അഭ്യർഥനകളും തള്ളിയ ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു, യുദ്ധം തീർന്നാലും ഗാസ വിടില്ലെന്നാണ് ഇപ്പോൾ പറയുന്നത്. അതായത് ഗാസയിൽ പലസ്തീനികളുടെ തീരാദുരിതം തുടരുമെന്നുറപ്പ്. മറ്റൊരാളുടെ പറമ്പിൽ കയറി വീടുവച്ചിട്ട്, യഥാർത്ഥ വീട്ടുകാർ ഇറങ്ങിപ്പോകുന്നതുവരെ സമാധാനം തരില്ല എന്നു പറയുന്നതുപോലെ വിചിത്രമായ വാദമാണ് നെതന്യാഹു നടത്തുന്നത്.
ഗാസയിൽ മാത്രമല്ല, ഒട്ടേറെ നിരപരാധികൾ ഇസ്രയേലിലും കൊല്ലപ്പെട്ടത് നാം കണ്ടതാണ്. അതുകൊണ്ടു തന്നെ, മേഖലയിൽ ഏറ്റവും അവശ്യം വേണ്ടത് വെടിനിർത്തലും സമാധാനവുമാണ്. പിന്നാലെ നിഷ്ചപക്ഷരും നീതിമാന്മാരുമായ മധ്യസ്ഥരുടെ സാന്നിധ്യത്തിൽ, അന്താരാഷ്ട്ര മര്യാദകളും യുഎൻ പ്രമേയങ്ങളും മാനിച്ചുകൊണ്ട് വ്യവസ്ഥാപിതമായ ചർച്ച; അതിലൂടെ പലസ്തീൻ- ഇസ്രയേൽ സംഘർഷത്തിന് ശാശ്വതമായ രാഷ്ട്രീയ പരിഹാരവും.
ഇക്കാര്യത്തിൽ ഇന്ത്യക്കു വലിയ പങ്ക് വഹിക്കാനുണ്ട്. എന്നാൽ ദൗർഭാഗ്യവശാൽ ഇന്ത്യ ഏകപക്ഷീയമായ രാഷ്ട്രീയ നിലപാടെടുത്തിരിക്കുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി ഇസയേലിനു പൂർണ പിന്തുണ പ്രഖ്യാപിച്ച്, പലസ്തീനെ പിന്തള്ളി. തന്നെയുമല്ല, ഇസ്രയേൽ- ഹമാസ് യുദ്ധം ഉടനടി അവസാനിപ്പിക്കണമെന്ന ഐക്യ രാഷ്ട്ര പ്രമേയത്തിന്മേൽ നടത്തിയ വോട്ടെടുപ്പിൽ നിന്ന് ഇന്ത്യ വിട്ടു നിൽക്കുകയും ചെയ്തു. ഇത് ഇന്ത്യ ഇക്കാലമത്രയും പുലർത്തിപ്പോന്ന രാഷ്ട്രീയ നിലപാടുകൾക്ക് വിരുദ്ധമാണ്. പലസ്തീൻ ജനതയോടുള്ള അവഹേളനമാണ്. അതുകൊണ്ടു തന്നെയാണ് ലോകരാജ്യങ്ങൾ പലതും ഇന്ത്യയെ വിമർശിച്ചു രംഗത്തു വന്നിരിക്കുന്നത്. ഇന്ത്യക്കകത്തും നരേന്ദ്ര മോദിക്കെതിരായ കടുത്ത വിമർശനങ്ങളുയരുന്നതിന്റെ കാരണവും മറ്റൊന്നല്ല.

Advertisement
inner ad

പലസ്തീൻ ജനതയ്ക്ക് ​കോൺ​ഗ്രസിന്റെ ഐക്യദാർഢ്യം

ഭൂപ്രദേശങ്ങൾ, അതിർത്തികൾ, പരമാധികാരം, സ്വയം നിർണ്ണയാവകാശം തുടങ്ങിയ കാര്യങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ഇസ്രായേലികളും പലസ്തീനികളും തമ്മിൽ ദീർഘകാലമായി നിലനിൽക്കുന്ന രാഷ്ട്രീയമായ ഏറ്റുമുട്ടലാണ് പശ്ചിമേഷ്യൻ സംഘർഷം. കഴിഞ്ഞ നൂറ്റാണ്ടിന്റെ മധ്യത്തിൽ തുടങ്ങി ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയ സംഘർഷങ്ങളിൽ ഒന്നായി ഇതു മാറി. അതിന്റെ ഏറ്റവും ക്രൂരമായ മുഖമാണ് ഇപ്പോൾ മേഖലയിൽ നടക്കുന്ന കൊടുംയുദ്ധം.
നമ്മുടെ രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധി മുതലിങ്ങോട്ടുള്ള ബഹുഭൂരിപക്ഷം നേതാക്കളും പലസ്തീൻ വിഷയത്തിൽ വളരെ വ്യക്തമായ നിലപാടുള്ളവരായിരുന്നു. ഇംഗ്ലണ്ട് ഇംഗ്ലീഷുകാർക്കും ഫ്രാൻസ് ഫ്രഞ്ചുകാർക്കും അവകാശപ്പെട്ടതു പോലെ പലസ്തീൻ അവിടത്തുകാരായ അറബ് ജനതയ്ക്ക് അവകാശപ്പെട്ടതാണെന്നായിരുന്നു ഗാന്ധിജി സ്വീകരിച്ച നിലപാട്. ഇതിനോടു യോജിക്കുന്ന സമീപനമാണ് പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റുവും ഉരുക്കു മനുഷ്യൻ സർദാർ വല്ലഭ്ബായി പട്ടേലും അടക്കമുള്ള ദേശീയ നേതാക്കൾ തുടക്കം മുതൽ സ്വീകരിച്ചു പോന്നത്. ഇസ്രയേലിനെ ഒരു രാജ്യമായി അംഗീകരിച്ചു കൊണ്ടു തന്നെ പലസ്തീൻ ജനതയ്ക്ക് സ്വതന്ത്രമായ പരമാധികാര രാജ്യം വേണമെന്ന പലസ്തീൻ ആവശ്യത്തെയും ഇന്ത്യ പിന്തുണച്ചു പോന്നു. ​ഗാസ, വെസ്റ്റ്ലാൻഡ്, കിഴക്കൻ ജെറൂസലേം തുടങ്ങിയ മേഖലകൾ ഉൾപ്പെടുന്ന പലസ്തീൻ രാജ്യം അവിടെയുള്ള ഇസ്ലാമിക ജനതയുടെ ആവശ്യമാണ്; അവരുടെ അവകാശവുമാണ്.

Advertisement
inner ad


ഇന്ദിരാ ഗാന്ധി മുതൽ ഡോ. മൻമോഹൻ സിംഗ് വരെയുള്ള പ്രധാനമന്ത്രിമാരും പലസ്തീൻ ജനതയോട് അനുഭാവമുള്ള സമീപനമാണ് സ്വീകരിച്ചത്. അതിൽ നിന്നു വേറിട്ടൊരു നിലപാട് ഇപ്പോഴത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വീകരിക്കാൻ കാരണം അദ്ദേഹം തുടർന്നുപോരുന്ന ഇസ്‌ലാം വിരുദ്ധ, മുസ്‌ലിം വിരുദ്ധ പൊതു രാഷ്ട്രീയ നിലപാടുകളുടെ ഭാഗമാകാം. പക്ഷേ, അതിലൂടെ മനുഷ്യത്വത്തിനു നേരേയാണ് മോദി മുഖം തിരിക്കുന്നത്. യുദ്ധക്കെടുതികളുടെ ഇര ഗാസ മാത്രമല്ല, ഇസ്രയേലുമാണ്. കൊല്ലപ്പെടുന്നവരിൽ ഇവർ മാത്രമല്ല, നിരപരാധികളായ ലബനികളുമുണ്ട്. നൂറിലേറെ ലബനികൾ ഒരു മാസത്തിനുള്ളിൽ കൊല്ലപ്പെട്ടു എന്നാണ് പുറത്തു വരുന്ന കണക്കുകൾ. ഇവർ മാത്രമല്ല, മലയാളികളടക്കം അര ലക്ഷത്തോളം ഇന്ത്യക്കാരും യുദ്ധ ഭീഷണിയുടെ ഇരകളാണ്. അതുകൊണ്ടു തന്നെ ഇന്ത്യ പക്ഷം പിടിക്കേണ്ടിയിരുന്നത് സമാധാനത്തിനു വേണ്ടി ആയിരുന്നു. അടിയന്തിര യുദ്ധ വിരാമം വിളംബരം ചെയ്യുന്ന യുഎൻ പ്രമേയത്തെ അനുകൂലിച്ച് ഇന്ത്യ വോട്ട് രേഖപ്പെടുത്തണമായിരുന്നു. യുദ്ധക്കെടുതികളുടെ ഈ സമയത്ത് ഏകപക്ഷീയമായി ഇസ്രയേലിനു പിന്തുണ നൽകാതെ, പലസ്തീൻ ജനതയെ കൂടി നരേന്ദ്ര മോദി വിശ്വാസത്തിലെടുക്കണമായിരുന്നു.
സ്വതന്ത്ര പാലസ്തീൻ രാഷ്ട്രം രൂപീകരിക്കുക എന്നതാണ് പ്രശ്ന പരിഹാരത്തിനുള്ള ഏക മാർഗ്ഗം യുപിഎ അധ്യക്ഷ സോണിയ ഗാന്ധി അടക്കമുള്ള മുതിർന്ന കോൺഗ്രസ് നേതാക്കൾ ഇക്കാര്യം അടിവരയിട്ടു പറയുന്നുണ്ട്. കോൺഗ്രസ് എന്നും സമാധാനത്തിന്റെ പക്ഷത്താണ്. പലസ്തീൻ വിഷയത്തിൽ കോൺ​ഗ്രസിന് ഒരു നിലപാട് മാത്രമേയുള്ളൂ. ​

ചൈനയിലെ ഉയി​ഗൂറിലും മുസ്ലീം വേട്ട

അതേ സമയം സിപിഎമ്മിൽ ആശയദാരിദ്ര്യമാണുള്ളത്. പാർട്ടി അഖിലേന്ത്യാ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയും കേന്ദ്ര കമ്മിറ്റി അം​ഗം കെ.കെ. ശൈലജയും ഭിന്നാഭിപ്രായങ്ങളാണ് രേഖപ്പെടുത്തിയത്. ​ഗാസ വിഷയത്തിൽ യെച്ചൂരി ഒഴിഞ്ഞുമാറുകയാണ്. മുഖ്യമന്ത്രി പിണറായി വിജയനാകട്ടെ നിസം​ഗമായ മൗനത്തിലും. ഒരു മാസത്തിനിടെ പതിനായിരത്തിലധികം നിരപരാധികളെ കൊന്നൊടുക്കിയ കൊടുംയുദ്ധത്തിനെതിരേ സിപിഎമ്മിന് ശക്തമായ ഒരു നിലപാട് സ്വീകരിക്കാനായിട്ടില്ല. അതേസമയം, സ്വതന്ത്ര പലസ്തീന് പിന്തുണ പ്രഖ്യാപിച്ച് കോൺ​ഗ്രസ് പ്രവർത്തക സമിതി പ്രമേയം പാസാക്കി. ഈ പ്രമേയത്തിനു മുൻകൈ എടുക്കാൻ കഴിഞ്ഞതിൽ എനിക്കും അനല്പമായ അഭിമാനമുണ്ട്. കഴിഞ്ഞ നൂറ്റാണ്ട് മധ്യം മുതൽ കോൺ​ഗ്രസ് പുലർത്തിപ്പോരുന്ന ശക്തമായ നിലപാടിന്റെ ഭാ​ഗം തന്നെയാണ് ഈ പ്രമേയം.
പലസ്തീനിൽ മാത്രമല്ല, വടക്ക് കിഴക്കൻ ചൈനയിലെ ഉയി​ഗൂർ ജനതയുടെ കാര്യത്തിലും കമ്യൂണിസ്റ്റുകാർക്ക് വ്യക്തതയില്ല. 1949ൽ ചൈനയുടെ ഭാ​ഗമാക്കപ്പെട്ട കമ്യൂണിസ്റ്റ് അധീശത്വ മേഖലയായ സിൻജിയാം​ഗിലെ തനതു വംശജരായ മുസ്ലിംകകളാണ് ഉയി​ഗൂർ ജനത. ഇവർ ക്രൂരമായി പീഡിപ്പിക്കുന്നതിന്റെ വാർത്തകളും ചിത്രങ്ങളും ലോകമാധ്യമങ്ങൾ ഇടയ്ക്കിടെ പ്രസിദ്ധപ്പെടുത്താറുണ്ട്. പലസ്തീനിൽ വൻ ശക്തികളും ചൈനയിൽ കമ്യൂണിസ്റ്റ് ശക്തികളും ന്യൂനപക്ഷ മുസ്ലിംകളെ വേട്ടയാടുകയാണ്. കമ്യൂണിസത്തോട് ആഭിമുഖ്യമുള്ള മതാചാരങ്ങൾക്കു മാത്രമാണ് ചൈനയിൽ അനുമതി. എന്നാൽ സ്വന്തം വിശ്വാസങ്ങളോടും ആചാരങ്ങളോടും ആഭിമുഖ്യം പുലർത്തുന്ന ഉയി​ഗൂർ വിഭാ​ഗത്തെ പീഡിപ്പിച്ചു തടവിലിടുകയാണ് ചൈനിസ് ഭരണകൂടം. സിൻജിയാങ്ങിലെ ഉയി​ഗൂർ വിഭാ​ഗത്തിന് സ്വയംഭരണ മേഖല വേണമെന്ന ആവശ്യമാണ് അവിടെയും അടിച്ചമർത്തപ്പെടുന്നത്.

Advertisement
inner ad

സോവ്യറ്റ് യൂണിയന്റെ തകർച്ച ലോകസമാധാനത്തിന്റെ നഷ്ടം

ചൈനയിലെ സിൻജിയാം​ഗിലും പലസ്തീനിലുമടക്കം ന്യൂനപക്ഷ മുസ്ലീം വിഭാ​ഗം വേട്ടയാടപ്പെടുകയാണ്. അവരുടെ ചെറുത്തു നില്പിനെ ഭീകരവാദമാക്കി മാറ്റി അടിച്ചമർത്താനുള്ള ശ്രമങ്ങളാണ് പലസ്തീനിലടക്കം ഇന്നുണ്ടായ യുദ്ധത്തിനു കാരണം. ഒരു മിനിറ്റിൽ ഒരു ചോരക്കുഞ്ഞ് എന്ന കണക്കിൽ മരിച്ചു വീഴുന്ന ​ഗാസയിൽ നടക്കുന്ന കൊടുംയുദ്ധം അധിനിവേശത്തിന്റെയും ചെറുത്തുനില്പിന്റെയും ഫലമാണ്. ആശുപത്രികളെയും മനുഷ്യ സഞ്ചയത്തെയും മറയാക്കി നടത്തുന്ന ഈ ആക്രമണങ്ങൾ മനുഷ്യ മനഃസാക്ഷിയെ മരവിപ്പിക്കുന്നതാണ്.
അടിച്ചമർത്തപ്പെടുന്ന പലസ്തീനികൾ അതിജീവിക്കാനുള്ള കടുത്ത സമ്മർദ തന്ത്രങ്ങൾ പുറത്തെടുക്കുന്നത് സ്വാഭാവികം. അതിനെ യുദ്ധവെറി കൊണ്ടു മാത്രം നേരിടാനാവില്ല. സമാധാന സംഭാഷണങ്ങളിലൂടെയും നയതന്ത്ര സമീപനങ്ങളിലൂടെയുമാണ് അതിനു പരിഹാരം കാണേണ്ടത്.
യുഎസ് എന്നും യുഎസ്എസ്ആർ എന്നും രണ്ട് വൻ ശക്തികളുടെ നേതൃത്വത്തിൽ ലോകരാജ്യങ്ങൾ രണ്ടു ചേരികളായി നിലയുറപ്പിച്ചപ്പോഴാണ്, പണ്ഡിറ്റ് നെഹറുവിന്റെ നേതൃത്വത്തിൽ ഇരുചേരിയിലും പെടാതെ ലോകം മൂന്നാമതൊരു ചേരി ഉണ്ടാക്കിയത്. വൻ ശക്തികളുടെ വെല്ലുവിളികളെ ചെറുക്കാനുള്ള ചങ്കുറപ്പ് ചേരിചേരാ പ്രസ്ഥാനത്തിനുണ്ടായിരുന്നു. എന്നാൽ സോവ്യറ്റ് യൂണിയന്റെ തകർച്ചയോടെ ചേരികൾ ഇല്ലാതാവുകയും ചേരിചേരാ സംഘം അപ്രസക്തമാവുകയും ചെയ്തു. ലോകത്തിനു മേൽ അമേരിക്കൻ പൊലീസിംഗ് അടിച്ചേല്പിക്കുന്ന ഏകാധിപത്യ ശൈലി പ്രബലമായപ്പോൾ. ഇതിനു വിരുദ്ധമായ ശക്തമായൊരു ചേരിക്കു നേതൃത്വം നൽകാനുള്ള ഇന്ത്യയുടെ അവസരമാണ് അനവസരത്തിൽ കളഞ്ഞുകുളിച്ചത്.
ഇസ്രയേൽ ഇന്ത്യയുടെ സൗഹൃദ രാജ്യമാകുന്നതിൽ ഒരു തെറ്റുമില്ല. പക്ഷേ, സ്വതന്ത്ര സ്വയംഭരണാവകാശമുള്ള രാജ്യമെന്ന പലസ്തീൻ ജനതയുടെ അഭിലാഷത്തെ അട്ടിമറിച്ചുകൊണ്ട് ഇസ്രയേലിൽ സമാധാനദൗത്യം വിജയിക്കില്ല. യാസർ അരാഫത്തിന്റെ കാലം മുതൽ ഇന്ത്യ കൈക്കൊണ്ട നിലപാടുകൾ ഒറ്റയടിക്ക് ഇല്ലാതായാൽ പലസ്തീന്റെ മാത്രമല്ല, വിശാലമായ അറബ് രാജ്യങ്ങളുടെയെല്ലാം കണ്ണിൽ ഇന്ത്യ സംശയ നിഴലിലാവും. ആധുനിക സാമ്പത്തിക- നയതന്ത്ര- വാണിജ്യമേഖലകളെയെല്ലാം അത് പ്രതികൂലമായി ബാധിക്കുമെന്ന തിരിച്ചറിവ് കൂടി നമ്മുടെ ഭരണകർത്താക്കൾക്കുണ്ടാവണം.
മേഖലയിലെ സമാധാന ദൗത്യത്തിന് ഇന്ത്യ മുന്നിട്ടിറങ്ങുമെന്ന പ്രതീക്ഷ പലസ്തീൻ ജനതയ്ക്കും ലോകത്തെ മുഴുവൻ സമാധാന വാദികൾക്കും ഇപ്പോഴുമുണ്ട്. അതിനു വിരുദ്ധമായ നിലപാട് സ്വീകരിച്ചതു കൊണ്ടാണ് നരേന്ദ്ര മോദിയുടെ ഇപ്പോഴത്തെ നിലപാട് ഇന്ത്യക്കകത്തും പുറത്തും വിമർശിക്കപ്പെടുന്നത്. വ്യക്തത തീരെയില്ലാത്ത കമ്യൂണിസ്റ്റ് നിലപാടുകളും വല്ലാതെ വിമർശിക്കപ്പെടുമ്പോൾ, സംശയ ലവലേശമില്ലാത്ത പലസ്തീൻ അനുകൂല നിലപാട് ഇന്ത്യൻ നാഷണൽ കോൺ​ഗ്രസിൽ മത ന്യൂനപക്ഷങ്ങളുടെ വിശ്വാസ്യത ഒരിക്കൽ കൂടി അരക്കിട്ടുറപ്പിക്കുന്നു.

Advertisement
inner ad
Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

Featured

കോടതി കുറ്റക്കാരനായി വിധിച്ചിട്ടും പി.വി അൻവർ പിണറായിക്കു വിശുദ്ധൻ, പഴി മാധ്യമങ്ങൾക്ക്

Published

on

തിരുവനന്തപുരം: പി വി അൻവറിന്റെ അനധികൃത ഭൂമി വിഷയത്തിൽ താൻ പ്രതികരിക്കുമെന്ന് മാധ്യമങ്ങൾ കരുതേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അൻവറിനോട് ചില മാധ്യമപ്രവർത്തകർക്ക് വിരോധമുണ്ട്. നിങ്ങൾ അതുംകൊണ്ട് നടന്നോ ഞാൻ മറുപടി പറയുമെന്ന് കരുതേണ്ടെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.
അതേ സമയം, പി.വി.അൻവറിനെതിരായ മിച്ചഭൂമി കേസിൽ വീണ്ടും ഹൈക്കോടതിയെ സമീപിക്കാനാരുങ്ങി വിവരാവകാശ പ്രവർത്തകൻ കെവി ഷാജി. നിയമവിരുദ്ധമായ ഇളവുകൾ നൽകി ലാൻഡ് ബോർഡ് അൻവറിനെ സഹായിച്ചെന്നാണ് ഷാജിയുടെ ആരോപണം. കണ്ടെത്തിയ മിച്ചഭൂമി പിടിച്ചെടുത്ത് ഭൂരഹിതർക്ക് നൽകണമെന്നാവശ്യപ്പെട്ട് ഷാജി നവകേരള സദസിലും പരാതി നൽകിയിരുന്നു.

പി.വി അൻവറും കുടുംബവും കൈവശം വെക്കുന്ന 6.24 ഏക്കർ മിച്ച ഭൂമി സർക്കാരിലേക്ക് കണ്ടുകെട്ടാൻ താമരശേരി താലൂക്ക് ലാൻഡ് ബോർഡ് ഉത്തരവിട്ടിട്ട് രണ്ട് മാസം കഴിഞ്ഞു. അൻവർ മിച്ച ഭൂമി സ്വമേധയാ സർക്കാരിലേക്ക് നൽകണമെന്നും അല്ലാത്തപക്ഷം ഒരാഴ്ചക്കകം തഹസിൽദാർമാർ ഭൂമി കണ്ടുകെട്ടണമെന്നുമായിരുന്നു ഉത്തരവ്. എന്നാൽ ലാൻഡ് ബോർഡും റവന്യൂ വകുപ്പും അൻവറിന് വേണ്ടി ഒത്തുകളിക്കുന്നുവെന്നാണ് പരാതിക്കാരനായ കെവി ഷാജിയുടെ ആരോപണം. ഭൂപരിഷ്കരണ നിയമത്തെ അട്ടിമറിച്ചാണ് ലാൻഡ് ബോർഡ് ഇളവുകൾ നൽകിയത്. പെരകമണ്ണ വില്ലേജിൽ അൻവറിൻറെ ആദ്യഭാര്യ ഷീജയുടെ ഉടമസ്ഥതയിലുള്ള 18.78സെന്റ് സ്ഥലത്ത് മുസ്ലീം പള്ളിയും പീടിക മുറിയുമുണ്ടെന്ന് പറഞ്ഞാണ് ഈ ഭൂമിക്ക് ഭൂപരിഷ്‌ക്കരണ നിയമത്തിൽ ഇളവ് അനുവദിച്ചത്.

Advertisement
inner ad
Continue Reading

Featured

സംസ്ഥാന ഭരണം ആഡംബര ബസിൽ, ഇന്നു മുതൽ യുഡിഎഫ് വിചാരണ സദസ്

Published

on

കൊല്ലം: ഒന്നരമാസം സെക്രട്ടറിയേറ്റ് അടച്ചിട്ട് ചീഫ് സെക്രട്ടറി ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥന്മാരോടൊപ്പം മുഖ്യമന്ത്രിയും മന്ത്രിമാരും ഊര് ചുറ്റുന്നത് മൂലം കേരളത്തിന്റെ ഭരണം പൂർണമായും സ്തംഭിച്ച സാഹചര്യത്തിൽ പ്രതിഷേധവുമായി യുഡിഎഫ്. അതീവ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയും ഭീകരമായ ക്രമസമാധാന തകർച്ചയും അതിരൂക്ഷമായ വിലക്കയറ്റവും കൊണ്ട് സംസ്ഥാനവും ജനങ്ങളും പൊറുതിമുട്ടുമ്പോൾ യുദ്ധകാല അടിസ്ഥാനത്തിൽ പ്രവർത്തിക്കേണ്ട മുഖ്യമന്ത്രിയും മന്ത്രിമാരും വിനോദയാത്ര നടത്തും പോലെ നവ കേരള യാത്ര നടത്തുന്നത് തികഞ്ഞ ഉത്തരവാദിത്ത രാഹിത്യമാണെന്ന് യുഡിഎഫ് കൺവീനർ എം.എം. ഹസ്സൻ പറഞ്ഞു.
എൽഡിഎഫ് സർക്കാരിന്റെ നവ കേരള യാത്രക്കും ദുർഭരണത്തിനും അഴിമതിക്കും എതിരെ മുഖ്യമന്ത്രിയെയും മന്ത്രിമാരെയും കുറ്റവിചാരണ നടത്താനുള്ള യുഡിഎഫിന്റെ വിചാരണ സദസ്സുകളിൽ ജനകീയ വിചാരണ ഇന്ന് ആരംഭിക്കുമെന്ന് എം എം ഹസ്സൻ പറഞ്ഞു.

ഡിസംബർ 2 മുതൽ 31 വരെ കേരളത്തിലെ 140 നി യോജക മണ്ഡലങ്ങളിലും നടക്കുന്ന വിചാരണ സദസ്സുകളിൽ സർക്കാരിന്റെ ദുർഭരണം കൊണ്ട് ദുരിതമനുഭവിക്കുന്നവർ മുഖ്യമന്ത്രിയെയും മന്ത്രിമാരെയും പ്രതീകാത്മകമായി വിചാരണ ചെയ്യും ഡിസംബർ രണ്ടിന് മുഖ്യമന്ത്രിയുടെ മണ്ഡലമായ ധർമ്മടത്ത് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലും പൊതുമരാമത്ത് മന്ത്രിയുടെ മണ്ഡലമായ ബേപ്പൂരിൽ പ്രതിപക്ഷ നേതാവ് വീ ഡി സതീശനും വിദ്യാഭ്യാസ മന്ത്രിയുടെ മണ്ഡലമായ നിയമത്തെ കെപിസിസി പ്രസിഡന്റ്് കെ സുധാകരനും സ്‌പോർട്‌സ് മന്ത്രിയുടെ മണ്ഡലമായ താനൂരിൽ പ്രതിപക്ഷ ഉപനേതാവ് പി കെ കുഞ്ഞാലിക്കുട്ടിയും വിചാരണ സദസ്സുകളുടെ ഉദ്ഘാടനം നിർവഹിക്കും.

Advertisement
inner ad

ഡിസംബർ 2 ന് ഉച്ചയ്ക്ക് മൂന്നു മണിമുതൽ 6 മണി വരെയാണ് വിചാരണ സദസ് സംഘടിപ്പിക്കുന്നത് ഏറ്റുമാനൂരിൽ പി ജെ ജോസഫും തൃത്താലയിൽ രമേശ് ചെന്നിത്തലയും ചേർത്തലയിൽ എം എം ഹസ്സനും കാസർഗോട്ട് ഇ ടി മുഹമ്മദ് ബഷീറും കളമശ്ശേരിയിൽ കെ മുരളീധരനും ആറന്മുളയിൽ ഷിബു ബേബി ജോണും ഇടുക്കിയിൽ അനുപ്‌ജേക്കബും ഇരിഞ്ഞാലക്കുടയിൽ സിപി ജോണും കൊട്ടാരക്കര ജി ദേവരാജനുമാണ് വിചാരണ സദസുക ഉദ്ഘാടനം ചെയ്യുന്നത്.തുടർന്നുള്ള ദിവസങ്ങളിൽ നടക്കുന്ന സദസ്സുകൾ യുഡിഎഫ് എംപിമാർ എംഎൽഎമാർ മറ്റു പ്രമുഖ സംസ്ഥാന നേതാക്കൾ ഉദ്ഘാടനം ചെയ്യുമെന്നും യുഡിഎഫ് കൺവീനർ എംഎം ഹസൻ അറിയിച്ചു

പഴയങ്ങാടിയിൽ മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി കാണിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മൃഗീയമായിട്ടാണ് തല്ലിച്ചതച്ചത്. അവരെ അക്രമിച്ചവരെ ന്യായീകരിക്കുകയാണ് മുഖ്യമന്ത്രി.പഴയങ്ങാടിയിലെ ഡിവൈഎഫ്‌ഐക്കാരുടെ ക്രൂര മർദ്ദനത്തെ മനുഷ്യത്വപരമായ മാതൃക പ്രവർത്തനമായി ന്യായീകരിച്ചത് പിണറായി വിജയന്റെ ക്രിമിനൽ മനോഭാവത്തിന്റെ തെളിവാണെന്ന് ഹസൻ പറഞ്ഞു . മുഖ്യമന്ത്രി കടന്ന് പോകുന്നിടങ്ങളിൽ യൂത്ത് കോൺഗ്രസിന്റെയും ലീഗിന്റെയും പ്രവർത്തകരെയും അകാരണമായിട്ടാണ് കരുതൽ തടങ്കലിൽ അറസ്റ്റ് ചെയ്യുകയാണ.് ആളുകളെ കസ്റ്റഡിയിൽ എടുക്കാനുള്ള മാർഗ്ഗനിർദേശങ്ങൾ ലംഘിച്ച് ഇപ്പോഴും എല്ലാ ജില്ലകളിലും കരുതൽ തടങ്കൽ തുടരുകയാണ്.

Advertisement
inner ad

നവംബർ 25ന് കോഴിക്കോട് എരഞ്ഞിപ്പാലത്ത് വച്ച് കെഎസ്യു യൂണിറ്റ് പ്രസിഡന്റ്’ജോയൽ ആന്റണിയെയും മറ്റ് കെഎസ്യു പ്രവർത്തകരെയും കഴുത്ത് ഞെരിച്ച് കൊല്ലാൻ ശ്രമിച്ച കോഴിക്കോട് ഡിസിപി ഇ കെ ബൈജു പോലീസ് സേനയിലെ സേനയിലെ സിപിഎം അനുഭാവിയായി ക്രിമിനൽ മനോഭാവമുള്ള ഓഫീസർ ആണെന്ന് ഹസൻ ആരോപിച്ചു ഡിസിപിയുടെ മാതൃകാപരമായ പ്രവർത്തനത്തെക്കുറിച്ച് മുഖ്യമന്ത്രി പ്രതികരിക്കാത്തത് എന്തുകൊണ്ടാണെന്ന് ഹസൻ ചോദിച്ചു. പ്രതിഷേധ പ്രകടനം നടത്തിയ ജോയൽ ആന്റണിയെയും മറ്റു സഹപ്രവർത്തകരെയും ശ്വാസംമുട്ടിച്ചു കൊല്ലാൻ ശ്രമിച്ച ഡിസിപി ബൈജുവിനെ സസ്‌പെൻഡ് ചെയ്ത് കേസെടുത്ത് അന്വേഷണം നടത്തണമെന്നും യുഡിഎഫ് കൺവീനർ ഡിജിപിയുടെ ആവശ്യപ്പെട്ടു.

സ്‌കൂൾ ബസുകൾ നവ കേരള യാത്രയ്ക്ക് നൽകുന്നതിനേയും വിദ്യാർത്ഥികളെ ചുട്ടുപൊള്ളുന്ന വെയിലിൽ മുഖ്യമന്ത്രിയെ സ്വീകരിക്കാൻ അണിനിരത്തുന്നതിനേയും ആഢംബര ബെൻസ് ബസ്സിന് കയറാൻ സർക്കാർ സ്‌കൂളുകളുടെ മതിലിടിക്കുന്നതിനേയും ഹൈക്കോടതി തടഞ്ഞിട്ടും ഇപ്പോഴും കോടതി വിധി പലയിടത്തും ലംഘിക്കുകയാണെന്ന് എം എം ഹസ്സൻ ചൂണ്ടിക്കാണിച്ചു കോടതിവിധി ലംഘിക്കുന്നവർക്കെതിരെ കോർട്ടലക്ഷ്യത്തിന് കേസെടുക്കണമെന്നും കൺവീനർ ആവശ്യപ്പെട്ടു.

Advertisement
inner ad

Advertisement
inner ad
Continue Reading

Featured

തട്ടിക്കൊണ്ടുപോകൽ: അറസ്റ്റ് രേഖപ്പെടുത്തി

Published

on

കൊല്ലം : ഓയൂരിൽ നിന്ന് ആറ് വയസുളള പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിൽ പിടിയിലായ മൂന്നു പേരുടെയും അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. ചാത്തന്നൂർ മാമ്പള്ളിക്കുന്ന് കവിതാരാജിൽ പത്മകുമാറിനെയും കുടുംബത്തെയും അറസ്റ്റ് ചെയ്തു. കെ ആർ പത്മകുമാർ ( 52) , ഭാര്യ എം ആർ അനിതകുമാരി (45), മകൾ പി. അനുപമ (20) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. പൂയപ്പള്ളി പൊലീസ് ആണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഡിഐജി ആർ. നിശാന്തിനിയുടെ നേതൃത്വത്തിൽ ഇവരെ ചോദ്യം ചെയ്യുകയാണ്. മൂന്നു പേർക്കും സംഭവത്തിൽ പങ്കുണ്ടെന്ന് പൊലീസ് പറയുന്നു. കൂടുതൽ പേരുടെ സഹായം കിട്ടിയോ എന്നും സംശയിക്കുന്നുണ്ട്.

പ്രതികളെ അടൂർ കെഎപി ക്യാമ്പിൽ നിന്നും പൂയപ്പള്ളി സ്റ്റേഷനിലേക്ക് മാറ്റും. വലിയ സാമ്പത്തിക പ്രതിസന്ധിയിലായിരുന്ന പത്മകുമാർ കുടുംബത്തിനൊപ്പം ചേർന്ന് നടത്തിയ പദ്ധതി ആയിരുന്നു കുട്ടിയെ തട്ടിക്കൊണ്ടുപോകലെന്നാണ് വിവരം. പദ്മകുമാർ ലോൺ ആപ്പിൽ നിന്നും വായ്പയെടുത്തിരുന്നു. ക്രഡിറ്റ് കാർഡ് വഴിയും പണമിടപാട് നടത്തി. ഈ വായ്പകളെല്ലാം തീർക്കാൻ പണം കിട്ടാനാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയതെന്നാണ് പൊലീസിൽ നിന്നും ലഭിക്കുന്ന വിവരം.
എന്നാൽ മകളുടെ നഴ്സിം​ഗ് പ്രവേശനവുമായി ബന്ധപ്പെട്ട് തട്ടിക്കൊണ്ടു പോയ പെൺകുട്ടിയുടെ അച്ഛൻ റെജി അഞ്ച് ലക്ഷം രൂപ വാങ്ങിയെന്നും ഇതു തിരികെ ചോദിച്ചപ്പോൾ മോശമായി പെരുമാറിയതിന്റെ പ്രതികാരമായിരുന്നു തട്ടിക്കൊണ്ടു പോകലെന്നുമാണ് പദ്മകുമാർ ഇന്നലെ പൊലീസിനോ‌ടു പറഞ്ഞത്. എന്നാൽ ഇയാളുടെ ഭാര്യയെയും മകളെയും ചോദ്യം ചെയ്തപ്പോഴാണു തട്ടിപ്പിന്റെ പുതിയ രൂപം വെളിപ്പെട്ടത്.

Advertisement
inner ad
Continue Reading

Featured