Connect with us
48 birthday
top banner (1)

Delhi

കോണ്‍ഗ്രസിലേക്ക് തിരികെവരാനുള്ള ആഗ്രഹം പ്രകടിപ്പിച്ച് മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ മകന്‍ അഭിജിത്ത് മുഖര്‍ജി

Avatar

Published

on

ഡല്‍ഹി: കോണ്‍ഗ്രസിലേക്ക് തിരികെവരാനുള്ള ആഗ്രഹം പ്രകടിപ്പിച്ച് മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ മകന്‍ അഭിജിത്ത് മുഖര്‍ജി. രാഹുല്‍ ഗാന്ധിയാണ് ഇന്ത്യയുടെ ഭാവിയെന്നും പാര്‍ട്ടിയില്‍ സജീവമാകാന്‍ തന്നോട് നിര്‍ദേശിച്ചെന്നും അഭിജിത്ത് പറഞ്ഞു. നേരത്തെ കോണ്‍ഗ്രസിലുണ്ടായിരുന്ന അഭിജിത്ത് 2021ല്‍ പാര്‍ട്ടി വിട്ട് തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേരുകയായിരുന്നു. എന്നാല്‍, തൃണമൂലിന്റെ പ്രവര്‍ത്തന രീതിയുമായി ചേര്‍ന്നുപോകാന്‍ കഴിയുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോണ്‍ഗ്രസിലേക്ക് തിരിച്ചെത്താനുള്ള ആഗ്രഹം പ്രകടിപ്പിച്ചത്.

Advertisement
inner ad

‘തൃണമൂലിന്റെ പ്രവര്‍ത്തനരീതിയും കോണ്‍ഗ്രസിന്റെ രീതിയും ഒരുപോലെയല്ല. തൃണമൂലില്‍ എനിക്ക് മതിയായി. നേരത്തെ, രണ്ടര വര്‍ഷം കോണ്‍ഗ്രസിലുണ്ടായിരുന്നപ്പോള്‍ എനിക്ക് കിട്ടിയ എല്ലാ ചുമതലകളും നിര്‍വഹിച്ചിരുന്നു. എന്നാല്‍, പിന്നീട് എനിക്ക് ചുമതലകള്‍ നല്‍കാതെയായി. കാരണമെന്തെന്ന് അറിയില്ല. പതുക്കെ പതുക്കെ ഞാന്‍ ഒതുക്കപ്പെടുകയും ഒരു പ്രത്യേക ഗ്രൂപ്പിന്റെ ഭാഗമായി പരിഗണിക്കപ്പെടുകയും ചെയ്തു. ആ സമയത്താണ് മമത ബാനര്‍ജി വിളിക്കുന്നതും ഞാന്‍ തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേരുന്നതും’ -അഭിജിത്ത് പറഞ്ഞു.

ഡല്‍ഹിയിലെത്തി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളെ കണ്ടതായി അഭിജിത്ത് വെളിപ്പെടുത്തി. പ്രവര്‍ത്തിക്കാതെയിരിക്കുന്നത് എന്തിനാണെന്ന് അവരെല്ലാം പരോക്ഷമായി ചോദിച്ചു. യുവ സുഹൃത്തും, ഇന്ത്യയുടെ ഭാവിയുമായ രാഹുല്‍ ഗാന്ധിയും എന്നോട് പാര്‍ട്ടിയില്‍ സജീവമാകാന്‍ പറഞ്ഞു -അഭിജിത്ത് വ്യക്തമാക്കി. ഹൈക്കമാന്‍ഡിനെ കാണാന്‍ സമയം ചോദിച്ച അഭിജിത്ത്, സ്വീകരിക്കുകയാണെങ്കില്‍ ഉടന്‍ കോണ്‍ഗ്രസില്‍ ചേരാമെന്നും പറഞ്ഞു.

Advertisement
inner ad

മുന്‍ എം.പിയായ അഭിജിത്ത് ബാനര്‍ജി 2019-ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ സിറ്റിങ് സീറ്റായ ജംഗിപൂരില്‍ തോറ്റിരുന്നു. ജംഗിപൂര്‍ നിയമസഭാ സീറ്റില്‍ ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കെയായിരുന്നു അഭിജിത്ത് തൃണമൂലില്‍ ചേര്‍ന്നത്. നല്‍ഹതിയില്‍നിന്ന് അഭിജിത്ത് പശ്ചിമബംഗാള്‍ നിയമസഭയിലും അംഗമായിരുന്നു.

Advertisement
inner ad
Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

Delhi

ആശാ ലോറൻസ് സുപ്രീം കോടതിയിൽ

Published

on

ഡൽഹി: എം എം ലോറൻസിന്റെ മൃതദേഹം മെഡിക്കൽ പഠനത്തിന് വിട്ടുകൊടുക്കാനുള്ള ഹൈക്കോടതി ഉത്തരവിനെതിരെ ആശാ ലോറൻസ് സുപ്രീം കോടതിയിൽ അപ്പീൽ നൽകി.

നടപ്പാക്കിയത് രാഷ്ട്രീയ തീരുമാനമെന്ന് ആശ. സി പി എമ്മിനെ എതിർ കക്ഷിയാക്കിയാണ് അപ്പീൽ.

Advertisement
inner ad
Continue Reading

Delhi

മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫ് നിയമനം; സംസ്ഥാനത്തിനും പിഎസ് സിക്കും മറുപടി നല്‍കാൻ ആറ് ആഴ്ച സമയം അനുവദിച്ച്‌, സുപ്രീംകോടതി

Published

on

ന്യൂഡൽഹി: മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫ് നിയമനത്തിന് മാനദണ്ഡം കൊണ്ടുവരണമെന്ന ഹർജിയില്‍ സംസ്ഥാന സർക്കാരിനും പിഎസ് സി ( PSC)ക്കും മറുപടി നല്‍കാൻ ആറ് ആഴ്ച സമയം അനുവദിച്ച്‌ സുപ്രീംകോടതി.ജസ്റ്റിസ് അഭയ് എസ് ഓക അധ്യക്ഷനായ ബെഞ്ചിന്റേതാണ് നടപടി. നേരത്തെ കോടതി കേസില്‍ വിശദമായ വാദം കേള്‍ക്കാൻ തീരുമാനിച്ചിരുന്നു. സംസ്ഥാന സർക്കാർ അടക്കം എതിർകക്ഷികളുടെ മറുപടി ലഭിച്ച ശേഷം സുപ്രീംകോടതി വിശദമായ വാദം കേള്‍ക്കും. കോടതിയില്‍ കേരളത്തില്‍ നിന്നുള്ള ആന്റി കറപ്ഷന്‍ പീപ്പിള്‍സ് മൂവ്‌മെന്റ് എന്ന സംഘടനയാണ് നേരത്തെ ഹർജി നല്‍കിയത്. യാതൊരു ചട്ടവും പാലിക്കാതെയാണ് പേഴ്സണണ്‍ സ്റ്റാഫുകളുടെ നിയമനമെന്നും പെൻഷൻ നല്‍കാനുള്ള ചട്ടം ഭരണഘടനവിരുദ്ധമാണെന്നുമാണ് ഹർജിക്കാരുടെ വാദം.

Continue Reading

Delhi

ബി.ജെ.പി സര്‍ക്കാര്‍ യുവാക്കള്‍ക്കു നേരെയുള്ള അതിക്രമങ്ങളുടെ പ്രതീകമായി മാറി: പ്രിയങ്ക ഗാന്ധി

Published

on


ന്യൂഡല്‍ഹി: ബീഹാറിലെ ‘ഇരട്ട എന്‍ജിന്‍’ ബി.ജെ.പി സര്‍ക്കാര്‍ യുവാക്കള്‍ക്കു നേരെയുള്ള അതിക്രമങ്ങളുടെ പ്രതീകമായി മാറിയെന്ന് കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. ബിഹാര്‍ പി.എസ്.സി പരീക്ഷയിലെ പേപ്പര്‍ ചോര്‍ച്ചക്കെതിരെയും ക്രമക്കേടുകള്‍ക്കെതിരെയും കഴിഞ്ഞ ദിവസം പ്രതിഷേധിച്ച ഉദ്യോഗാര്‍ഥികള്‍ക്കുമേല്‍ പൊലീസ് ലാത്തിച്ചാര്‍ജ് നടത്തിയതിനു പിന്നാലെയാണ് പ്രിയങ്കയുടെ പ്രതികരണം.

പരീക്ഷകളിലെ അഴിമതിയും കൃത്രിമവും പേപ്പര്‍ ചോര്‍ച്ചയും തടയുക എന്നത് സര്‍ക്കാറിന്റെ കടമയാണ്. എന്നാല്‍, അഴിമതി തടയുന്നതിന് പകരം വിദ്യാര്‍ഥികള്‍ ശബ്ദമുയര്‍ത്തുന്നത് തടയുകയാണ് അവര്‍ ചെയ്യുന്നതെന്ന് പ്രിയങ്ക ‘എക്സി’ലെ പോസ്റ്റില്‍ പറഞ്ഞു. ഈ കൊടും തണുപ്പില്‍ യുവാക്കള്‍ക്ക് നേരെ വെള്ളം ചീറ്റുന്നതും ലാത്തിച്ചാര്‍ജും മനുഷ്യത്വരഹിതമാണ്. ബി.ജെ.പിയുടെ ഇരട്ട എന്‍ജിന്‍ യുവാക്കള്‍ക്ക് നേരെയുള്ള ഇരട്ട ക്രൂരതയുടെ പ്രതീകമായി മാറിയിരിക്കുന്നുവെന്നും കോണ്‍ഗ്രസ് എം.പി പറഞ്ഞു.

Advertisement
inner ad

ഡിസംബര്‍ 13 ന് സംസ്ഥാനത്ത് നടന്ന ബി.പി.എസ്.സി പരീക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഞായറാഴ്ച പ്രതിഷേധിച്ച വിദ്യാര്‍ത്ഥികളെ പിരിച്ചുവിടാന്‍ പൊലീസ് ജലപീരങ്കിയും പ്രയോഗിച്ചിരുന്നു.

Advertisement
inner ad
Continue Reading

Featured