Connect with us
48 birthday
top banner (1)

Featured

5000 കോടിയു‌ടെ കടൽപ്പൊന്ന് റാഞ്ചാൻ വട്ടമിട്ട് വിദേശ കുത്തകകൾ

Avatar

Published

on

സംസ്ഥാനത്ത് ട്രോളിംഗ് നിരോധനത്തിന് 35 വയസ്. 1988ലാണ് ആദ്യമായി ട്രോളിംഗ് നിരോധനം ഏർപ്പെടുത്തിയത്. അടക്കം കൊല്ലി വലകളടക്കമുള്ള നിരോധിത വലകൾ ഉപയോഗിച്ച് ആഴക്കടൽ മത്സ്യ ബന്ധനം വിലക്കുന്നതാണ് ട്രോളിംഗ് നിരോധനം. എന്നാൽ 50 നോ‌ട്ടിക്കൽ മൈൽ വരെ ദൂരത്തിൽ യന്ത്രവൽക്കൃത വള്ളങ്ങളിൽ പരമ്പരാഗത വലകളും രീതികളും അവലംബിച്ചുള്ള മത്സ്യബന്ധനത്തിനു വിലക്കില്ല.
കേരളതീരത്ത് 5000 കോടി രൂപയുടെ മത്സ്യ സമ്പത്തുണ്ടെന്നാണ് കണക്ക്. ഇതു നിയന്ത്രിത അളവിൽ കൈകാര്യം ചെയ്യണമെന്ന എൻ. ബാലകൃഷ്ണൻ നായർ കമ്മിഷന്റെ ശുപാർശയെ തുടർന്നാണ് 1988ൽ ട്രോളിംഗ് നിരോധിച്ചത്. നിരോധനം നിലവിൽ വന്ന ശേഷം സംസ്ഥാനത്ത് മത്സ്യ സമ്പത്തിന്റെ അളവ് ഗണ്യമായി കൂടിയോ അതോ കുറഞ്ഞോ എന്നതിന് ആധികാരികമായ പഠനങ്ങളൊന്നും നടത്തിയിട്ടില്ല. ഫിഷിംഗ് ബോട്ട് ഓപ്പറേറ്റർമാരുടെയും പരമ്പരാഗത മത്സ്യ തൊഴിലാളികളുടെയും വാദഗതിക്ക് അനുകൂലമായ ചില തട്ടിക്കൂട്ട് നിരീക്ഷണങ്ങൾ നടത്തിയിട്ടുണ്ടെന്നു മാത്രം.


മത്സ്യ തൊഴിലാളികളുടെ ഇടയിൽ വലിയ തോതിലുള്ള സ്പർധയും വിഭാഗീയതയും വളർത്താൻ ട്രോളിംഗ് നിരോധനം ഇടയാക്കിയിട്ടുണ്ട് എന്നതാണു നേര്. എന്നാൽ, കേരള തീരത്തെ അസുലഭമായ മത്സ്യ സമ്പത്ത് നമ്മുടെ തന്നെ മത്സ്യ തൊഴിലാളികൾക്ക് (അവർ പരമ്പരാഗതരായാലും യന്ത്രവൽക്കൃത ബോട്ട് കാരായാലും) എത്രകാലം ഉപയോഗപ്പെടുത്താനാവും എന്നതാണ് കഴിഞ്ഞ ഏതാനും വർഷങ്ങളായി ഉയരുന്ന വെല്ലുവിളി.
ഇന്ത്യയുടെ മത്സ്യ സമ്പത്ത് വിദേശ കുത്തകകൾക്ക് തീറെഴുതാനുള്ള പല പദ്ധതികളും കേന്ദ്ര സർക്കാരിന്റെ പക്കലുണ്ട്. മൂന്നു വശത്തും മഹാസമുദ്രങ്ങളുള്ള ഇന്ത്യക്ക് 40,000 കോടി മുതൽ 50,000 കോടി വരെ രൂപയുടെ മത്സ്യ സമ്പത്തുണ്ടെന്നാണ് കണക്ക്. ലോകത്തെ മത്സ്യോത്പാദനത്തിൽ ആറാം സ്ഥാനത്താണ് നമ്മുടെ രാജ്യം. താരതമ്യേന ശാന്തമായ സമുദ്രാന്തരീക്ഷവും തൊഴിലഭിരുചിയുള്ള തൊഴിലാളികളും അതി വിപുലമായ വിപണന സംവിധാനങ്ങളുമുള്ള ഇന്ത്യയിൽ ഏറ്റവും വലിയ നൈസർഗിക ഭക്ഷ്യോത്പാദന മേഖലയാണ് കടൽക്കൊയ്ത്ത്. ഇവിടേക്ക് കടന്നു വരാൻ അനേക വർഷങ്ങളായി വിദേശ കമ്പനികൾ ശ്രമിക്കുന്നുണ്ട്. കോൺഗ്രസ് ഭരണത്തിലുണ്ടായിരുന്നപ്പോൾ കേന്ദ്ര സർക്കാർ അത്തരം കമ്പനികളെ നിരോധിച്ചു നിർത്തി. എന്നാൽ ഇപ്പോഴത്തെ കേന്ദ്ര സർക്കാർ വിദേശ കമ്പനികൾക്കു പിന്നാലെയാണ്.
ഒന്നാം പിണറായി വിജയൻ സർക്കാരിന്റെ കാലത്ത് കേരളത്തിലും സമാനമായ നീക്കം നടന്നു. യുഎസ് കമ്പനിയായ ഇഎംസിസിയെ വിളിച്ചു കൊണ്ടു വന്ന് കേരളത്തിന്റെ മത്സ്യ സമ്പത്ത് അവർക്കു തീറെഴുതാനായിരുന്നു പരിപാ‌ടി. അന്ന് പ്രതിപക്ഷ നേതാവായിരുന്ന രമേശ് ചെന്നിത്തലയുടെ സമയോചിതമായ ഇടപെ‌ടലാണ് ഈ നീക്കത്തെ ചെറുത്ത് തോല്പിച്ചത്. കേരളത്തിലെ ആഴക്കടൽ മത്സ്യ ബന്ധനത്തിന്റെ മുഴുവൻ അവകാശങ്ങളും ഇഎംസിസിക്കു വിട്ടു കൊടുക്കാനായിരുന്നു പദ്ധതി. ഇതിനായി കേരളത്തിൽ 400 കൂറ്റൻ ട്രോളർ കപ്പലുകൾ നിർമിക്കാനായിരുന്നു ഇഎംസിസിക്കു പരിപാടി. ചേർത്തലയിൽ പടുകൂറ്റൻ മത്സ്യ സംസ്കരണ പ്ലാന്റ് നിർമിക്കാനുള്ള സ്ഥലവും അനുവദിച്ചു. എല്ലാത്തിനും കൂടി 2,950 കോടി രൂപയുടെ പദ്ധതിയും തയാറാക്കി. കേന്ദ്രാനുമതി പോലും തേടാതെയായിരുന്നു ഈ നടപടി.


അതോ‌ടെ കേരളത്തിൽ രജിസ്റ്റർ ചെയ്ത 3800ൽപ്പരം ഫിഷിംഗ് ബോട്ടുകൾ കട്ടപ്പുറത്താകുമായിരുന്നു. യന്ത്രവൽക്ക‍ൃത വള്ളങ്ങൾക്കടക്കം പത്തു വർഷത്തേക്ക് കേരളത്തിൽ രജിസ്ട്രേഷൻ അനുവദിക്കില്ലെന്നും അന്നത്തെ ഫിഷറീസ് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മയുടെ ഓഫീസ് ഇഎംസിസിക്ക് ഉറപ്പ് നൽകി. അന്നതു നടപ്പായിരുന്നെങ്കിൽ കേരളത്തിലെ മത്സ്യ തൊഴിലാളികൾ വേറേ തൊഴിലന്വേഷിച്ചു പോവുകയോ ഇഎംസിസിയു‌ടെ കീഴിൽ ഉപകരാരെറെടുത്ത് ഉപജീവനം നടത്തുകയോ ചെയ്യേണ്ടി വരുമായിരുന്നു. ഏതായാലും അന്നത്തെ യുഡിഎഫ് പ്രതിഷേധം ഫലം കണ്ടു. കേരളത്തിലെ മുഴുവൻ മത്സ്യ തൊഴിലാളികളുടെയും ചെറുത്തു നിൽപിന്റെ ഫലമായി ഇഎംസിസി തൽക്കാലം ഇവിടെ നിന്നു കെട്ടുകെട്ടി. മത്സ്യ തൊഴിലാളികളോ‌ടു കാണിച്ച വഞ്ചനയുടെ മറുപടിയായിരുന്നു കുണ്ടറ നിയോജക മണ്ഡലത്തിൽ മേഴ്സിക്കുട്ടിയമ്മയുടെ തോൽവി.
മത്സ്യ തൊഴിലാളി മേഖലയിലേക്കുള്ള വിദേശ കുത്തകകളുടെ കടന്ന് വരവിനുള്ള സാധ്യത ഇനിയും ഇല്ലാതായിട്ടില്ല. ഏതു നിമിഷവും അവരതിനു തയാറാകും. കാരണം 40-50 ലക്ഷം ടൺ മത്സ്യങ്ങളാണ് ഇന്ത്യയുടെ തീരത്തുള്ളത്. അതിന്റെ 13 ശതമാനവും കേരളത്തിലാണ്. വിഴിഞ്ഞം അടക്കമുള്ള അന്താരാഷ്ട്ര തുറമുഖങ്ങളുടെ സാന്നിധ്യം, മികച്ച തൊഴിലാളികൾ, മെച്ചപ്പെട്ട കാലാവസ്ഥ, കുറഞ്ഞ വേതനം തുടങ്ങി പല ഘടകങ്ങളാണ് വിദേശ സ്ഥാപനങ്ങളെ കേരളത്തിലേക്ക് ആകർഷിക്കുന്നത്. അതിനെതിരേ ജാഗരൂകരാകുന്നില്ലെങ്കിൽ കേരളത്തിലെ എട്ട് ലക്ഷക്ഷത്തോളം വരുന്ന മത്സ്യ തൊഴിലാളികളു‌ടെ ജീവസന്ധാരണം ഇരുളടഞ്ഞുപോകും. ട്രോളിംഗ് നിരോധന കാലത്ത് മത്സ്യ തൊഴിലാളി സമൂഹം ചർച്ച ചെയ്യേണ്ടത് ഈ സാഹചര്യമാണ്.


സംസ്ഥാനത്ത് ഈ വർഷം 52 ദിവസമാണ് യന്ത്ര ബോട്ടുകൾക്ക് ഇത്തവണ നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്. ജൂലൈ 30 വരെ ആഴക്കടൽ മത്സ്യബന്ധനത്തിനു വിലക്കുണ്ട്. ഓഖി ദുരന്തത്തിന് ശേഷം തുടർച്ചയായ നിയന്ത്രണങ്ങൾ‍ വന്നതിനാൽ ദുരിതത്തിലാണ് മത്സ്യത്തൊഴിലാളികൾ. ഓഖിക്ക് ശേഷം 33 തവണയാണ് സംസ്ഥാന സർക്കാരും ദുരന്തനിവാരണ അതോറിറ്റിയും മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന മുന്നറിയിപ്പ് നൽകിയത്. അതുകൊണ്ടു തന്നെ വറുതിയും പട്ടിണിയുമാണ് ഈ തൊഴിലാളികൾ എല്ലാ കാലത്തും നേരിടുന്നത്. നേരത്തേ 90 ദിവസമായിരുന്ന ട്രോളിംഗ് നിരോധനം പല ഘട്ടങ്ങളായി കുറച്ച് 45 ദിവസം വരെ എത്തിയിരുന്നു. ഇപ്പോഴത് 52 ദിവസത്തേക്കാണ്. ട്രോളിംഗ് നിരോധനത്തെക്കുറിച്ച് വിശദമായ മറ്റൊരു പഠനത്തിനു കൂടി സമയമായിരിക്കുന്നു. ആഴക്കടലിലും തീരക്കടലിലും നടക്കുന്ന മുഴുവൻ നിയമ ലംഘനങ്ങളും കണ്ടെത്തി, ശാസ്ത്രീയവും സുതാര്യവുമായ മത്സ്യ ബന്ധനത്തിലൂടെ മാത്രമേ, അനശ്വരമായ നമ്മുടെ മത്സ്യ സമ്പത്തിനെ സംരക്ഷിക്കാനാവൂ.

Advertisement
inner ad
Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

Featured

വിദ്യാർത്ഥിക്കളെ കാറിടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ യൂട്യൂബർ മണവാളൻ പിടിയിൽ

Published

on

വിദ്യാർത്ഥിക്കളെ കാറിടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒളിവിലായിരുന്നു പ്രതി മുഹമ്മദ് ഷഹീൻഷാ (മണവാളൻ)യെ പോലീസ് പിടികൂടി. കഴിഞ്ഞ ഏപ്രിൽ 19 ആയിരുന്നു സംഭവം. മോട്ടോർസൈക്കിളിൽ യാത്ര ചെയ്തിരുന്ന വിദ്യാർത്ഥികളെ കാറിടിച്ചു കൊല്ലാൻ ശ്രമിച്ചതിനു ശേഷം ഒളിവിൽ ആയിരുന്നു മുഹമ്മദ് ഷഹീൻ ഷാ. തൃശ്ശൂർ എരനല്ലൂർ സ്വദേശിയായ മണവാളൻ യൂട്യൂബിൽ 15 ലക്ഷം ഫോളോവേഴ്സ് ഉള്ള മണവാളൻ മീഡിയ എന്ന യൂട്യൂബ് ചാനലിനുടമയാണ്. കേരളവർമ്മ കോളേജിന് സമീപത്തു വച്ച് മദ്യപാന തർക്കത്തിലാണ് വിദ്യാർത്ഥികളെ പിന്തുടർന്നെത്തി അപായപ്പെടുത്താൻ ശ്രമിച്ചത്. സംഭവത്തിൽ പൊലീസ് കേസെടുത്തതിന് പിന്നാലെ ഒളിവിലായിരുന്ന മണവാളനെ പൊലീസ് പിടികൂടുകയായിരുന്നു. ഇയാൾക്കെതിരെ ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു

Continue Reading

Featured

പൊതുജനാരോഗ്യമേഖലയില്‍ ഗുണനിലവാരം കുറഞ്ഞുവെന്ന് സിഐജി റിപ്പോര്‍ട്ട്

Published

on

പൊതുജനാരോഗ്യ മേഖലയില്‍ ഗുണനിലവാരം കുറഞ്ഞുവെന്ന് സിഎജി റിപ്പോര്‍ട്ട്. കൂടാതെ ഡോക്ടര്‍മാരുടെ എണ്ണവും കുറഞ്ഞു. ആര്‍ദ്രം മിഷന്‍ ഉദ്ദേശ ലക്ഷ്യത്തിലെത്തിയില്ലെന്നും റിപ്പോർട്ടിൽ പരാമർശിച്ചിട്ടുണ്ട്. ഇന്ത്യന്‍ പബ്ലിക് ഹെല്‍ത്ത് സ്റ്റാന്‍ഡേര്‍ഡ് നിർദേശപ്രകാരമുള്ള അവശ്യസേവനങ്ങള്‍ പോലും പല സംസ്ഥാനത്തെ ആരോഗ്യ കേന്ദ്രങ്ങളിലും ലഭ്യമല്ല. ആശുപത്രികളിൽ ഡോക്ടർമാരുടെ എണ്ണം കുറവാണ്. അതുകൂടാതെ ഫാര്‍മസിസ്റ്റ് അടക്കമുള്ള ആരോഗ്യപ്രവർത്തകരുടെ എണ്ണവും താരതമ്യേന കുറവാണ്. ചികിത്സയ്ക്കായിഎത്തുന്നവരുടെ എണ്ണം കൂടുതൽ ആയതിനാൽ ശെരിയായ രീതിയിൽ ചികിത്സ നടക്കുന്നില്ലായെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.

Continue Reading

Featured

3 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരും; കേന്ദ്ര കാലാവസ്ഥ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്

Published

on

തിരുവനന്തപുരം: ഇന്നും നാളെയും കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ സാധാരണയേക്കാൾ 2 മുതൽ 3 ഡിഗ്രി സെൽഷ്യസ് വരെ താപനില കൂടാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ചൂടും അസ്വസ്ഥതയും ഉണ്ടാകാനിടയുണ്ട്.
ഉയർന്ന താപനില സൂര്യാഘാതം, സൂര്യാതാപം, നിർജലീകരണം തുടങ്ങിയ ഗുരുതര ആരോഗ്യപ്രശ്നങ്ങൾക്കു കാരണമാകുമെന്നും മുന്നറിയിപ്പുണ്ട്.
സംസ്ഥാനത്ത് ഉയർന്ന താപനില രേഖപ്പെടുത്തുന്ന സാഹചര്യത്തിൽ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ജാഗ്രതാ നിർദേശങ്ങൾ പുറപ്പെടുവിച്ചു.

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

Advertisement
inner ad

∙ പകൽ 11 മുതല്‍ 3 വരെ തുടർച്ചയായി നേരിട്ട് ശരീരത്തിൽ കൂടുതൽ സൂര്യപ്രകാശം ഏൽക്കരുത്.
∙ ദാഹിക്കുന്നില്ലെങ്കിലും പരമാവധി വെള്ളം കുടിക്കുക.
∙ മദ്യം, കാപ്പി, ചായ, കാർബണേറ്റഡ് ശീതള പാനീയങ്ങൾ തുടങ്ങിയവ പകല്‍ സമയത്ത് ഒഴിവാക്കുക.
∙ അയഞ്ഞ, ഇളം നിറത്തിലുള്ള കോട്ടൺ വസ്ത്രങ്ങള്‍ ധരിക്കുക.
∙ പുറത്തിറങ്ങുമ്പോൾ പാദരക്ഷകൾ ധരിക്കുക. കുടയോ തൊപ്പിയോ ഉപയോഗിക്കണം.
∙ പഴങ്ങളും പച്ചക്കറികളും ധാരാളമായി കഴിക്കുക.
∙ ഒആർഎസ് ലായനി, സംഭാരം തുടങ്ങിയവ ഉപയോഗിക്കാം​
∙ കാട്ടുതീ ഉണ്ടാകാൻ സാധ്യതയുണ്ട്. വനമേഖലയോട് ചേർന്ന് താമസിക്കുന്നവരും വിനോദ സഞ്ചാരികളും ജാഗ്രത പുലർത്തണം.
∙ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ വിദ്യാർഥികൾക്കു ശുദ്ധമായ കുടിവെള്ളവും വായുസഞ്ചാരവും ഉറപ്പാക്കണം
∙ കഠിന ജോലികളിൽ ഏർപ്പെടുന്നവർ ജോലി സമയം ക്രമീകരിച്ച് വിശ്രമം ഉറപ്പാക്കണം.

Advertisement
inner ad
Continue Reading

Featured