Connect with us
48 birthday
top banner (1)

Cinema

മഞ്ഞിൽ കൊഴിഞ്ഞ പൂക്കൾ

Avatar

Published

on

  • സി.പി. രാജശേഖരൻ

ആകാശം മേഘാവൃതമായിരുന്നു.
തലേന്നു പെയ്ത രാത്രിമഴയുടെ ഇലച്ചാർത്തൊഴിഞ്ഞിരുന്നില്ല. അകലെയെവിടെയോ ഇടവപ്പാതിയുടെ ഇടിമുഴക്കം. ആരോ കരയാൻ വെമ്പുന്നതു പോലെ.

ചന്ദ്രമോഹൻ


ഗാന്ധിഭവന്റെ അതിഥിമുറിയുടെ വാതിൽ തുറന്നു കടന്നുവരുന്നയാളെ കണ്ടോർമയുണ്ട്. പക്ഷേ, അടുത്തറിയില്ല. എങ്കിലും കാത്തിരുന്നത് ഇദ്ദേഹത്തെയാണ്. നേർത്തൊരു മന്ദഹാസത്തിനു പിന്നിൽ ഒളിപ്പിച്ചു വച്ച സങ്കടക്കണ്ണുകളുമായി വരുന്നത് ആർ. ചന്ദ്രമോഹനാണെന്ന ബോധ്യത്തിൽ എഴുന്നേറ്റ് കൈകൾ കൂപ്പി. അദ്ദേഹത്തിനു മുന്നിൽ ആരായാലും അതേ ചെയ്യൂ. അത്രയ്ക്കുണ്ട് ഈ മനുഷ്യന്റെ സംഭാവനകൾ.
രണ്ടായിരത്തിലധികം സിനിമകളുടെ നായകന്മാർക്ക് ശബ്ദം നൽകിയ വിഖ്യാത ഡബ്ബിംഗ് ആർട്ടിസ്റ്റ്. കമൽഹാസൻ, മമ്മൂട്ടി, സുരേഷ് ഗോപി, ശങ്കർ, റഹ്മാൻ, രവീന്ദ്രൻ, ഷാനവാസ്, രാജ്കുമാർ എന്നുവേണ്ട, തെലുങ്ക് സൂപ്പർ സ്റ്റാർ ചിരഞ്ജീവിക്കു വരെ ചന്ദ്രമോഹൻ ശബ്ദം നൽകിയിട്ടുണ്ട്. മലയാളത്തിൽ ഏറ്റവും കൂടുതൽ മെയിൽ വോയ്സ് റെക്കോഡ് ചെയ്തതിന്റെ ക്രഡിറ്റ് ഇദ്ദേഹത്തിനാണ്.

ച്രന്ദ്രമോഹനും ഭാര്യ അമ്പിളിയും


മോഹൻ ലാൽ സിനിമയിൽ സജീവമാകുന്നതിനു മുൻപ് ശങ്കറായിരുന്നു മലയാളത്തിലെ പുതുജനറേഷൻ ഹീറോ. ശങ്കർ അഭിനയിച്ച 170 ചിത്രങ്ങൾക്കാണ് ചന്ദ്രമോഹൻ ശബ്ദം നൽകിയത്. ലാലിന്റെ താരവരവറിയിച്ച മഞ്ഞിൽ വിരിഞ്ഞ പൂക്കൾ എന്ന സിനിമയിൽ ശങ്കർ സ്വന്തം ശബ്ദം തന്നെ ഡബ്ബ് ചെയ്തത് വെറും യാദൃച്ഛികം. ഈ സിനിമയോടെ ചന്ദ്രമോഹന് ശങ്കറുടെ ശബ്ദം നഷ്ടമായി.
മലയാളത്തിലേക്കു മൊഴിമാറ്റം ചെയ്ത ചിരഞ്ജീവിയുടെ തെലുങ്ക് സിനിമകളിലെല്ലാം നമ്മൾ‌ കേട്ട നായകശബ്ദം ചന്ദ്രമോഹന്റേതായിരുന്നു. 1987 ൽ ന്യൂഡൽഹി എന്ന സിനിമ റിലീസ് ചെയ്യുന്നതു വരെ പുറത്തിറങ്ങിയ മിക്കവാറും എല്ലാ ചിത്രങ്ങളിലും സുരേഷ് ഗോപിയെ വെള്ളിത്തിരയിൽ കേട്ടതും ഈ അതുല്യ ശബ്ദത്തിലായിരുന്നു. ഏതാനും ചിത്രങ്ങളിൽ മമ്മൂട്ടിക്കു വേണ്ടിയും ചന്ദ്രമോഹൻ ശബ്ദം നൽകി.

ചന്ദ്രമോഹനും നടൻ ശങ്കറും


പ്രശസ്ത ഫിലിം എഡിറ്റർ ശങ്കുണ്ണിയാണ് ചന്ദ്രമോഹന്റെ ശബ്ദത്തിൽ വലിയൊരു സാധ്യത കണ്ടെത്തിയത്. ഐ.വി. ശശി സംവിധാനം ചെയ്ത ആശിർവാദം എന്ന സിനിമയ്ക്ക് ഉലക നായകൻ കമൽഹാസനു വേണ്ടി ഒരു ഡബ്ബിംഗ് ആർട്ടിസ്റ്റിനെ ആവശ്യമായി വന്നപ്പോൾ, റേഡിയോ ആർട്ടിസ്റ്റ് ടി.പി. രാധാമണിയുടെയും പി. ഗംഗാധരൻ നായരുടെയും മകനെ എന്തുകൊണ്ട് പരീക്ഷിച്ചുകൂടാ എന്നു സംവിധായകനോടു ശങ്കുണ്ണി ചോദിച്ചു. വിശ്വാസമുണ്ടെങ്കിൽ ശങ്കുണ്ണിയുടെ ഇഷ്ടം എന്നു മറുപടി കിട്ടിയതോടെ തീരുമാനമായി. ആദ്യ ടേക്കിൽ തന്നെ സൗണ്ട് എഡിറ്റർ ഓകെ പറഞ്ഞു. പിന്നീടു തിരിഞ്ഞു നോക്കേണ്ടി വന്നില്ല, മലയാള സിനിമയ്ക്കും ചന്ദ്രമോഹനും. നീണ്ട 43 വർഷങ്ങൾ. പണ്ടത്തെ മദിരാശി പട്ടണത്തിൽ ഏറ്റവും തിരക്കുള്ള ശബ്ദമായി ചന്ദ്രമോഹൻ മാറി.

പാലാ തങ്കം


അദ്ദേഹത്തിന്റെ കണ്ണുകളിലേക്കു നോക്കിയിരിക്കുമ്പോൾ മനസിൽ ഇരമ്പിയെത്തിയത് വലിയൊരു ശബ്ദസാഗരം തന്നെയായിരുന്നു. മത്തൻ കുത്തിയാൽ കുമ്പളം മുളയ്ക്കില്ലല്ലോ. തന്റെ മാതാപിതാക്കളു‌ടെ ശബ്ദത്തിനു മുന്നിൽ ഇതൊരു ശബ്ദമേയല്ലെന്ന് ചന്ദ്രമോഹൻ. അച്ഛൻ പി. ഗംഗാധരൻ നായരും അമ്മ ടി.പി. രാധാമണിയും ആകാശവാണി നാടകങ്ങളലൂടെ ഒരു കാലത്ത് മലയാളികൾക്കു പ്രിയങ്കരരായിരുന്നു.
1970കളിൽ തുടങ്ങി 1980കൾ വരെ ആകാശവാണി പ്രക്ഷേപണം ചെയ്ത മിക്കവാറും നാടകങ്ങളിലെല്ലാം നായികാ ശബ്ദമായി അന്നത്തെ തലമുറ കേട്ടത് ടി.പി. രാധാമണി എന്ന ആർട്ടിസ്റ്റിലൂടെയായിരുന്നു. ചിലപ്പതികാരം, ജരാസന്ധന്റെ പുത്രി, ഗാന്ധാരി, ഉമയമ്മ റാണി തുടങ്ങിയ അന്നത്തെ സൂപ്പർഹിറ്റ് റേഡിയോ നാടകങ്ങളെല്ലാം അനശ്വരമാക്കിയത് രാധാമണിയുടെ ശബ്ദഗാംഭീര്യമായിരുന്നു.

ടി.പി. രാധാമണി

തിരുനൈനാർകുറിച്ചി മാധവൻ നായരുടെ കരിനിഴൽ എന്ന നാടകത്തിലൂടെ അവരുടെ ശബ്ദസാഗരം ഇളകിമറിയുകയായിരുന്നു. അതവർക്ക് സിനിമയിലേക്കുള്ള വാതിലും തുറന്നിട്ടു. പിന്നീട് എൺപതിൽപ്പരം സിനിമകളിൽ രാധാമണി ശബ്ദം നൽകി.
പിന്നെ എവിടെയാണ് ചന്ദ്രമോഹന് കാലിടറിയത്?
അതൊരു കഥയാണ്. ഏതു സിനിമയ്ക്കും മെനയാവുന്നൊരു സൂപ്പർ ത്രെഡ്.
അമ്പിളിയെ വളരെ ചെറുപ്പത്തിലേ പരിചയമുണ്ടായിരുന്നു എന്ന് ചന്ദ്രമോഹൻ. എട്ടാമത്തെ വയസിൽ ഭക്തമാർക്കണ്ഡേയ എന്ന സിനിമയിൽ ഏതോ ബാലതാരത്തിനു ശബ്ദം നൽകിയത് അമ്പിളിയായിരുന്നു. കാണെക്കാണെ അമ്പിളി വളരുകയായിരുന്നു. അഴകിലും ശബ്ദത്തിലും. അതൊരു അടുപ്പമായി ഇരുവരിലേക്കും പടർന്നു കയറാൻ തുടങ്ങിയതെന്നാണെന്നറിയില്ല പിരിച്ചെടുക്കാൻ കഴിയാത്ത വിധം അതങ്ങ് തഴച്ചിടതൂർന്ന് ചുറ്റിപ്പിണഞ്ഞുപോയിരുന്നു.

മോനിഷ ഉണ്ണി


മലയാളികളുടെ കണ്ണീർത്തുള്ളി മോനിഷ ഉണ്ണിയുടെ ശബ്ദമല്ല അവരുടെ സിനിമകളിലൂടെ നമ്മൾ കേട്ടത്. നഖക്ഷതങ്ങൾ, കമലദളം തുടങ്ങിയ ചിത്രങ്ങൾ മോനിഷ അനശ്വരമാക്കിയപ്പോൾ അതിൽ മോനിഷയുടെ ശബ്ദം നിലനിർത്തിയത് അമ്പിളിയായിരുന്നു. ശാലിനി, ജോമോൾ തുടങ്ങി ഒട്ടേറെ യുവതാരങ്ങളുടെ ശബ്ദമായി നമ്മൾ കേട്ടതെല്ലാം അമ്പിളിയുടേതായിരുന്നു. അപ്പോഴേക്കും അമ്പിളി ചന്ദ്രമോഹന്റെ സ്വന്തമായി മാറിയിരുന്നു. ചന്ദ്രമോഹനും അമ്പിളിയും ചേർന്ന് ഒട്ടേറെ സിനിമകളിൽ ശബ്ദം നൽകിയിട്ടുണ്ട്.
മദ്രാസിൽ സിനിമ കുറഞ്ഞപ്പോൾ സ്വന്ത നാടായ തിരുവനന്തപുരത്തേക്കു തിരിച്ചുവന്നു. ഉള്ള സമ്പാദ്യം കൊണ്ട് അവിടെയൊരു വീട് വച്ചു. അതിനിടയ്ക്ക് അമ്പിളിക്ക് എന്നും തലവേദന. ഒരുദിവസം വേദന കൂടിയപ്പോൾ മെഡിക്കൽ കോളെജിൽ പരിശോധിച്ചു. ബ്രയിൻ ട്യൂമറെന്നു അന്നു തന്നെ കണ്ടെത്തി. കഷ്ടിച്ചു മൂന്നു മാസം. ശബ്ദം മാത്രമല്ല, ചന്ദ്രമോഹന്റെ പ്രാണൻ തന്നെ ഇല്ലാതായി.
ഈ ദമ്പതികൾക്കു രണ്ട് മക്കൾ. വൃന്ദയും വിദ്യയും. വൃന്ദ തിരുവനന്തപുരത്ത് ബാങ്ക് ഉദ്യോഗസ്ഥ. വിദ്യ ബിരുദാനന്തര ബിരുദ വിദ്യാർഥിനി. തിരുവനന്തപുരത്ത് മൂന്നു സഹോദരങ്ങളടക്കം വലിയൊരു ബന്ധുവലയം തന്നെയുണ്ട് ചന്ദ്രമോഹന്. എന്നിട്ടും പത്തനാപുരം ഗാന്ധിഭവൻ?
അവളങ്ങു പോയില്ലേ സാറേ?
അതൊരു തേങ്ങലായിരുന്നു. പെയ്യാൻ ബാക്കി നിന്ന മേഘക്കീറുകളെല്ലാം കൂടി ഒരുമിച്ചു കലപില കൂട്ടുന്നു.
ഒടുവിൽ പെയ്തൊഴിഞ്ഞ ആകാശത്തിനു കീഴെ നനഞ്ഞൊലിച്ചു നിന്നു കൊണ്ട് ചന്ദ്രമോഹൻ കരഞ്ഞുകൊണ്ടേയിരുന്നു.
പ്രശസ്ത ഡബ്ബിംഗ് ആർട്ടിസ്റ്റ് പാലാ തങ്കത്തിന്റെ മകളാണ് അമ്പിളി. 2018ൽ കേരള സംഗീത നാടക അക്കാഡമിയുടെ ഗുരുപൂജ അവാർഡ് നേടിയ ആർട്ടിസ്റ്റ്. പാലായിൽ പൊലീസ് ഓഫീസറായിരുന്ന ശ്രീധരന്റെ ഭാര്യ. അമ്പിളിയുടെ അച്ഛൻ. പക്ഷേ അവസാന കാലത്ത് ആരും നോക്കാനുണ്ടായിരുന്നില്ല. ഒടുവിൽ കെപിഎസി ലളിത പറഞ്ഞിട്ടാണ് പത്തനാപുരം ഗാന്ധിഭവനെ കുറിച്ചറിഞ്ഞത്. അങ്ങനെ തങ്കം ഗാന്ധിഭവൻ അഗതിമന്ദിരത്തിലെത്തി. അവിടെ വച്ച് 2018 ഒക്റ്റോബർ രണ്ടിന് പാലാ തങ്കം ജീവിതത്തിന്റെ സെറ്റിൽ നിന്ന് പായ്ക്കപ്പ് പറഞ്ഞു.
അന്നാണ് ചന്ദ്രമോഹന് ആ മോഹം തോന്നിയത്. ഇനിയുള്ള കാലം എന്തുകൊണ്ട് ഗാന്ധിഭവനായിക്കൂ‌ടാ?
ഗാന്ധിഭവൻ ഗ്ലോബൽ ട്രസ്റ്റ് ചെയർമാൻ ഡോ. പുനലൂർ സോമരാജനോട് ആഗ്രഹം പറഞ്ഞു.
മറുപടി പെട്ടെന്നായിരുന്നു.
വൈ നോട്ട്?
ചന്ദ്ര മോഹൻ പിന്നെ മടങ്ങിയില്ല. ഇന്നും ഇവിടെയുണ്ട്. 1200ൽപ്പരം അന്തേവാസികൾക്കൊപ്പം.

ചന്ദ്രമോഹൻ, മാധ്യമ പ്രവർത്തകൻ ​ഗോപിനാഥ് മഠത്തിൽ, കെ.പി ബീന എന്നിവർക്കൊപ്പം ലേഖകൻ

പഞ്ചായത്ത് പ്രസിഡന്റായും സാംസ്കാരിക പ്രവർത്തകനായും സിനിമാ നടനായും ഡബ്ബിം​ഗ് ആർട്ടിസ്റ്റായും ഒക്കെ.
പഴയ സഹപ്രവർത്തകരാരെങ്കിലും കാണാൻ വരാറുണ്ടോ. മൗനം ഘനീഭവിച്ച ഒരു പുഞ്ചിരിയിൽ മറുപടി മുങ്ങി.
ഏറ്റവും നിരാശപ്പെടുത്തുന്നത് എന്താണ്?
മികവിന്റെ നാളുകളിൽപ്പോലും അർഹിക്കുന്ന അം​ഗീകാരം ലഭിച്ചില്ല. ചന്ദ്ര മോഹൻ എന്ന ആർട്ടിസ്റ്റ് തിരിച്ചറിയപ്പെടാതെ പോകുന്നു എന്നൊരു തോന്നൽ.
ശരിയാണ് ഫിലിം ക്രിട്ടിക്സ് അസോസിയേഷനല്ലാതെ വേറാരും ചന്ദ്രമോഹനെ അറിഞ്ഞില്ല, ആദരിച്ചില്ല.
യാത്ര പറഞ്ഞിറങ്ങിയപ്പോഴും അകലെയെവിടെയൊ ഇടവപ്പാതി കുടുങ്ങുന്നുണ്ടായിരുന്നു. പെയ്തൊഴിയാനുള്ള വിങ്ങലോടെ.


യാത്ര പറഞ്ഞിറങ്ങിയപ്പോഴും അകലെയെവിടെയൊ ഇടവപ്പാതി കുടുങ്ങുന്നുണ്ടായിരുന്നു. പെയ്തൊഴിയാനുള്ള വിങ്ങലോടെ.

Advertisement
inner ad
Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

Cinema

“രേഖാചിത്രം” 50 കോടി ബോക്സ്ഓഫീസിൽ 

Published

on

ആസിഫ് അലി, അനശ്വര രാജൻ എന്നിവരെ മുഖ്യ കഥാപാത്രങ്ങളാക്കി ജോഫിന്‍ ടി ചാക്കോ സംവിധാനം ചെയ്തു വേണു കുന്നപ്പിള്ളി നിർമ്മിച്ച ‘രേഖാചിത്രം’ 2025ലെ ആദ്യ ബ്ലോക്ക്ബസ്റ്റർ ഹിറ്റ് ലിസ്റ്റിൽ ഇടം നേടിയിരുന്നു. ഇപ്പോൾ ചിത്രം 50 കോടി ബോക്സ് ഓഫീസിലും ഇടം പിടിച്ചു എന്ന വാർത്തകളാണ് ട്രെൻഡ് ആകുന്നത്. ആസിഫ് അലിയുടെ രണ്ടാമത്തെ 50 കോടി ബോക്സ് ഓഫീസാണ് രേഖാചിത്രം. കിഷ്കിന്ധ കാണ്ഡം ആണ് ആസിഫിന്റെ ആദ്യ 50 കോടി ബോക്സ് ഓഫീസ് ചിത്രം.  മലയാളത്തില്‍ അപൂര്‍വ്വമായ ആള്‍ട്ടര്‍നേറ്റ് ഹിസ്റ്ററി എന്ന സബ് ജോണറില്‍ വന്ന ഈ ചിത്രം ഇതിനകം തന്നെ മുടക്കുമുതലിന്റെ അഞ്ചിരട്ടി നേടി കഴിഞ്ഞു.

കാവ്യ ഫിലിം കമ്പനി, ആൻ മെഗാ മീഡിയ എന്നീ ബാനറുകളിൽ വേണു കുന്നപ്പിള്ളിയാണ് “രേഖാചിത്രം” നിർമ്മിച്ചത്. ചുരുങ്ങിയ കാലയളവിനുള്ളില്‍ ഒരുപിടി നല്ല സിനിമകള്‍ നിര്‍മിച്ച് പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റിയിരിക്കുകയാണ് കാവ്യ ഫിലിം കമ്പനി. ‘2018’ന്റെയും ‘മാളികപ്പുറം’ത്തിന്റെയും വന്‍ വിജയത്തിന് ശേഷം കാവ്യ ഫിലിം കമ്പനി, ആന്‍ മെഗാ മീഡിയ എന്നീ ബാനറുകളില്‍ വേണു കുന്നപ്പിള്ളി നിര്‍മിച്ച സിനിമയാണ് ‘രേഖാചിത്രം’. വൻ തുകയ്ക്കാണ് ചിത്രത്തിന്റെ ഒടിടി, സാറ്റലൈറ്റ്, റീമേക്ക് ചർച്ചകൾ പുരോഗമിക്കുന്നത്.

Advertisement
inner ad

പോസിറ്റീവ് മൗത്ത് പബ്ലിസിറ്റി നേടുന്നതില്‍ വൻ വിജയം നേടിയ ചിത്രം 2025 മലയാള സിനിമയുടെ മുഖവുര ഗംഭീരമാക്കി ബോക്സ് ഓഫീസിലും മികച്ച പ്രതികരണമാണ് നേടുന്നത്. കേരളത്തിൽ മാത്രമല്ല ചെന്നൈ, ബാംഗ്ലൂർ പ്രദേശങ്ങളിലും മികച്ച ബോക്സ് ഓഫീസ് പ്രതികാരമാണ് രേഖാചിത്രത്തിന് ലഭിക്കുന്നത്. വിദേശങ്ങളിലും കഴിഞ്ഞ ആഴ്ച പ്രദർശനത്തിനെത്തിയ ചിത്രം മികച്ച പ്രതികരണം നേടി മുന്നേറുകയാണ്.

സാങ്കേതിക മികവിലും രേഖാചിത്രം ഏറെ പ്രശംസ നേടുന്നുണ്ട്. മമ്മൂട്ടി ഹിറ്റ് ചിത്രം ‘ദി പ്രീസ്റ്റ്’ന് ജോഫിൻ ടി ചാക്കോ സംവിധാനം ചെയ്യുന്ന സിനിമ കൂടിയാണ് ‘രേഖാചിത്രം’. കൂടാതെ രേഖാചിത്രത്തിലെ ‘മമ്മൂട്ടി’ ഫാക്ടറും ഏറെ ആകർഷണീയമാണ്. ജോഫിൻ ടി ചാക്കോ, രാമു സുനിൽ എന്നിവരുടെ കഥയ്ക്ക് ജോൺ മന്ത്രിക്കലാണ് തിരക്കഥ തയ്യാറാക്കിയത്. പ്രേക്ഷകരെ പിടിച്ചിരുത്തുന്ന തിരക്കഥയാണ് ചിത്രത്തിന്റെ മറ്റൊരു വിജയ ഘടകം. ജോഫിൻ ടി ചാക്കോയുടെ സംവിധാന മികവും അപ്പു പ്രഭാകറിന്റെ ഛായാഗ്രഹണവും മുജീബ് മജീദിന്റെ സംഗീതവും പ്രത്യേകം പ്രശംസനീയം അർഹിക്കുന്നുണ്ട്.

Advertisement
inner ad

മനോജ് കെ ജയൻ, ഇന്ദ്രൻസ്, ഹരിശ്രീ അശോകൻ, ഭാമ അരുൺ, സിദ്ദിഖ്, ജഗദീഷ്, സായികുമാർ, ശ്രീകാന്ത് മുരളി, ഉണ്ണി ലാലു, നിഷാന്ത് സാഗർ, പ്രേം പ്രകാശ്, സുധി കോപ്പ,നന്ദു, വിജയ് മേനോൻ, ഷാജു ശ്രീധർ, മേഘ തോമസ്, സെറിൻ ശിഹാബ്, സലീമ, പ്രിയങ്ക നായർ, പൗളി വിൽസൺ തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കൾ. ഓരോ താരങ്ങൾ അവരവരുടെ കഥാപാത്രങ്ങൾ മികച്ച രീതിയിൽ തന്നെ അവതരിപ്പിച്ചിട്ടുണ്ട്.

കലാസംവിധാനം: ഷാജി നടുവിൽ, സംഗീത സംവിധാനം: മുജീബ് മജീദ്, ഓഡിയോഗ്രഫി: ജയദേവൻ ചാക്കടത്ത്, ലൈൻ പ്രൊഡ്യൂസർ: ഗോപകുമാർ ജി കെ, പ്രൊഡക്ഷൻ കൺട്രോളർ: ഷിബു ജി സുശീലൻ, വസ്ത്രാലങ്കാരം: സമീറ സനീഷ്, മേക്കപ്പ്: റോണക്‌സ് സേവ്യർ, വിഫ്എക്സ്: മൈൻഡ്സ്റ്റീൻ സ്റ്റുഡിയോസ്, വിഫ്എക്സ് സൂപ്പർവൈസർസ്: ആൻഡ്രൂ ഡി ക്രൂസ്, വിശാഖ് ബാബു, കളറിസ്റ്റ്: ലിജു പ്രഭാകർ, കളറിംഗ് സ്റ്റുഡിയോ: രംഗ് റെയ്സ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ: ബേബി പണിക്കർ, പ്രേംനാഥ്‌, പ്രൊഡക്ഷൻ കോർഡിനേറ്റർ: അഖിൽ ശൈലജ ശശിധരൻ, കാവ്യ ഫിലിം കമ്പനി മാനേജേഴ്സ്: ദിലീപ്, ചെറിയാച്ചൻ അക്കനത്, അസോസിയേറ്റ് ഡയറക്ടർ: ആസിഫ് കുറ്റിപ്പുറം, സംഘട്ടനം: ഫാന്റം പ്രദീപ്‌, സ്റ്റിൽസ്: ബിജിത് ധർമ്മടം, ഡിസൈൻ: യെല്ലോടൂത്ത്, പി ആർ ഒ & മാർക്കറ്റിംഗ്: വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ.

Advertisement
inner ad
Continue Reading

Cinema

ജന്മദിന സമ്മാനം: നടന്‍ ടൊവിനോ തോമസിന്റെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തുവിട്ട് ‘എമ്പുരാന്‍’ ടീം

Published

on


നടന്‍ ടൊവിനോ തോമസിന്റെ ജന്മദിനത്തില്‍ ക്യാരകക്ടര്‍ പോസ്റ്റര്‍ പുറത്തുവിട്ട് ‘എമ്പുരാന്‍’ ടീം. ടൊവിനോ അവതരിപ്പിക്കുന്ന ജതിന്‍ രാംദാസ് എന്ന കഥാപാത്രത്തിന്റെ പോസ്റ്ററാണ് പുറത്തുവിട്ടത്. മോഹന്‍ലാല്‍ നായകനായി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ബിഗ് ബഡ്ജറ്റ് ചിത്രം മാര്‍ച്ച് അവസാനമാണ് തിയറ്ററിലെത്തുക.

എമ്പുരാന്റെ ആദ്യ ഭാഗമായ ലൂസിഫറില്‍ പി.കെ. രാംദാസിന്റെ മകനും മോഹന്‍ലാല്‍ അവതരിപ്പിച്ച സ്റ്റീഫന്‍ നെടുമ്പള്ളിയുടെ സഹോദരനുമായ കഥാപാത്രമാണ് ടൊവിനോ അവതരിപ്പിച്ചത്. ആദ്യം ഭാഗത്തില്‍ ചെറിയ സ്‌ക്രീന്‍ ടൈമില്‍ ഒരുപാട് കയ്യടികള്‍ നേടിയ കഥാപാത്രമാണ് ടൊവിനോയുടേത്.

Advertisement
inner ad

അതേസമയം എമ്പുരാന്റെ ടീസര്‍ ഉടന്‍ ഉണ്ടാകുമെന്ന് സൂചന നല്‍കുന്ന ഒരു അപ്‌ഡേറ്റ് കഴിഞ്ഞ ദിവസം പൃഥ്വിരാജ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു. സിനിമയുടെ ടീസര്‍ മ്യൂസിക് പ്ലേ ചെയ്യുന്നതിന്റെ ചിത്രമാണ് പൃഥ്വി സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചിരിക്കുന്നത്. ഇതോടെ ടീസര്‍ അടുത്ത ദിവസങ്ങളില്‍ തന്നെ റിലീസ് ചെയ്യുമെന്ന പ്രതീക്ഷ ആരാധകരും പങ്കുവെക്കുന്നുണ്ട്. പൃഥ്വി പങ്കുവെച്ച ചിത്രത്തിലെ മ്യൂസിക്കിന്റെ ദൈര്‍ഘ്യം രണ്ട് മിനിറ്റ് 10 സെക്കന്റ് എന്ന് കാണിക്കുണ്ട്. മാത്രമല്ല മ്യൂസിക് 21 സെക്കന്റോളം പ്ലേ ചെയ്തിരിക്കുന്നതായും കാണാം. ഇതില്‍ നിന്ന് ടീസറിന് രണ്ട് മിനിറ്റിലധികം ദൈര്‍ഘ്യമുണ്ടാകുമെന്ന നിഗമനത്തിലാണ് പലരും എത്തിയിരിക്കുന്നത്.

Advertisement
inner ad
Continue Reading

Cinema

വിനീത് ശ്രീനിവാസന്റെ ‘ഒരു ജാതി ജാതകം’ മുപ്പത്തിയൊന്നിന് പ്രദര്‍ശനത്തിനെത്തും

Published

on


കൊച്ചി: വിനീത് ശ്രീനിവാസന്‍, നിഖില വിമല്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എം മോഹനന്‍ സംവിധാനം ചെയ്യുന്ന ‘ഒരു ജാതി ജാതകം ‘ജനുവരി മുപ്പത്തിയൊന്നിന് പ്രദര്‍ശനത്തിനെത്തുന്നു. ബാബു ആന്റണി,പി പി കുഞ്ഞികൃഷ്ണന്‍, മൃദുല്‍ നായര്‍, ഇഷാ തല്‍വാര്‍ വിധു പ്രതാപ്,സയനോര ഫിലിപ്പ്,കയാദു ലോഹര്‍,രഞ്ജി കങ്കോല്‍,അമല്‍ താഹ,ഇന്ദു തമ്പി,രഞ്ജിത മധു, ചിപ്പി ദേവസ്യ, വര്‍ഷ രമേശ്, പൂജ മോഹന്‍രാജ്, ഹരിത പറക്കോട്, ഷോണ്‍ റോമി, ശരത്ത് ശഭ, നിര്‍മ്മല്‍ പാലാഴി, വിജയകൃഷ്ണന്‍, ഐശ്വര്യ മിഥുന്‍ കൊറോത്ത്, അനുശ്രീ അജിതന്‍, അരവിന്ദ് രഘു, തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങള്‍.

വര്‍ണച്ചിത്രയുടെ ബാനറില്‍ മഹാസുബൈര്‍ നിര്‍മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം വിശ്വജിത് ഒടുക്കത്തില്‍ നിര്‍വ്വഹിക്കുന്നു. രാകേഷ് മണ്ടോടി തിരക്കഥ സംഭാഷണം എഴുതുന്നു. എഡിറ്റര്‍-രഞ്ജന്‍ എബ്രഹാം,ഗാനരചന-മനു മഞ്ജിത്ത്,സംഗീതം- ഗുണ ബാലസുബ്രമണ്യം, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍-സൈനുദ്ദീന്‍

Advertisement
inner ad

കല-ജോസഫ് നെല്ലിക്കല്‍, മേക്കപ്പ്-ഷാജി പുല്‍പള്ളി, വസ്ത്രാലങ്കാരം-റാഫി കണ്ണാടിപ്പറമ്പ്. കോ റൈറ്റര്‍-
സരേഷ് മലയന്‍കണ്ടി, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-ഷമീജ് കൊയിലാണ്ടി, ക്രിയേറ്റീവ് ഡയറക്ടര്‍-മനു സെബാസ്റ്റ്യന്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍-അനില്‍ എബ്രാഹം, ഫിനാന്‍സ് കണ്‍ട്രോളര്‍-ഉദയന്‍ കപ്രശ്ശേരി, കാസ്റ്റിംഗ് ഡയറക്ടര്‍- പ്രശാന്ത് പാട്യം, അസോസിയേറ്റ് ഡയറക്ടര്‍-ജയപ്രകാശ് തവനൂര്‍,ഷമീം അഹമ്മദ്

അസിസ്റ്റന്റ് ഡയറക്ടര്‍-റോഷന്‍ പാറക്കാട്,നിര്‍മ്മല്‍ വര്‍ഗ്ഗീസ്,സമര്‍ സിറാജുദിന്‍,കളറിസ്റ്റ്-ലിജു പ്രഭാകര്‍,സൗണ്ട് ഡിസൈന്‍-സച്ചിന്‍ സുധാകരന്‍,സൗണ്ട് മിക്‌സിംഗ്-വിപിന്‍ നായര്‍,വിഎഫ്എക്‌സ്-സര്‍ജാസ് മുഹമ്മദ്, കൊറിയോഗ്രാഫര്‍-അര്‍ച്ചന മാസ്റ്റര്‍, ആക്ഷന്‍-പിസി സ്റ്റണ്ട്‌സ്,സ്റ്റില്‍സ്-പ്രേംലാല്‍ പട്ടാഴി, പരസ്യക്കല-യെല്ലോ ടൂത്ത്‌സ്, ടൈറ്റില്‍ ഡിസൈന്‍-അരുണ്‍ പുഷ്‌കരന്‍, പ്രൊഡക്ഷന്‍ എക്‌സിക്യുട്ടീവ്-നസീര്‍ കൂത്തുപറമ്പ്, അബിന്‍ എടവനക്കാട്, മാര്‍ക്കറ്റിംഗ്, വിതരണം-വര്‍ണ്ണച്ചിത്ര,പി ആര്‍ ഒ-എ എസ് ദിനേശ്.

Advertisement
inner ad

Advertisement
inner ad

Advertisement
inner ad
Continue Reading

Featured