Connect with us
48 birthday
top banner (1)

Kerala

പുലര്‍വെട്ടമെത്തുംമുമ്പേ ഹാര്‍ബറിലെത്തി എംകെ രാഘവന്‍; സ്ഥാനാര്‍ഥിയെ സ്വീകരിക്കാന്‍ ആവേശത്തോടെ മത്സ്യതൊഴിലാളികള്‍

Avatar

Published

on


യുഡിഎഫ് കോഴിക്കോട് ലോക്സഭാ മണ്ഡലം സ്ഥാനാര്‍ഥി എംകെ രാഘവന്റെ പര്യടനം അതിരാവിലെ തന്നെ തുടങ്ങുന്നതാണ് ഇപ്പോഴത്തെ രീതി. സൂര്യനുദിക്കും മുന്നേ കാലത്ത് ആറ് മണിക്ക് ബേപ്പൂര്‍ ഹാര്‍ബറിലെത്തിയായിരുന്നു എംകെ രാഘവന്റെ ഇന്നത്തെ പര്യടനം. പുലര്‍വെട്ടമെത്തുംമുമ്പേ തുറമുഖത്തെത്തിയ രാഘവേട്ടനെ കണ്ട മത്സ്യതൊഴിലാളികള്‍ സ്ഥാനാര്‍ഥിയെ ആവേശത്തോടെ സ്വീകരിക്കാന്‍ എത്തി.

Advertisement
inner ad

രാത്രികാല മത്സ്യബന്ധനം കഴിഞ്ഞ് ഹാര്‍ബറിലേക്ക് മടങ്ങുന്നവരും കച്ചവടക്കാരും വിതരണക്കാരുമായി തുറമുഖം ആളുകളാല്‍ നിറഞ്ഞ നേരത്താണ് എംകെ രാഘവന്‍ സന്ദര്‍ശനത്തിനെത്തിയത്. കഴിഞ്ഞ കാലങ്ങളിലെ പ്രവര്‍ത്തനങ്ങളില്‍ തീരദേശ മേഖലയുടെ വികസനത്തിന് എംപിയെന്ന നിലയില്‍ വലിയ തോതില്‍ ഇടപെടല്‍ നടത്തിയ സ്ഥാനാര്‍ഥിക്ക് വന്‍ വരവേല്‍പ്പാണ് ബേപ്പൂര്‍ ഹാര്‍ബറിലെ മത്സ്യ തൊഴിലാളികള്‍ ഒരുക്കിയത്.

തുറമുഖ തീരത്തൂടെയും കരക്കടുപ്പിച്ച ബോട്ടുകള്‍ക്കിടയിലൂടെയുമായി എംകെ രാഘവന്‍ മത്സ്യതൊഴിലാളികളോട് കുശലാന്വേഷണങ്ങള്‍ നടത്തി നടന്നു. പലരും രാഘവേട്ടനൊപ്പം തെരഞ്ഞെടുപ്പ് വിശേഷങ്ങള്‍ ചോദിച്ചറിയുകയും ഫോട്ടോയെടുക്കുകയും ഉണ്ടായി. ആഴക്കടല്‍ മത്സ്യബന്ധനത്തിന് പോയ തൊഴിലാളികള്‍ കാലത്ത് ഹാര്‍ബറിലെത്തിച്ച വലിയ പുതിയ മത്സ്യങ്ങളെ ചിലര്‍ സ്ഥാനാര്‍ത്ഥിയെ കാണിച്ചു.

Advertisement
inner ad

ബേപ്പൂര്‍ തുറമുഖത്തിന്റെ വികസനത്തെക്കുറിച്ചും സാഗര്‍മാല പദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നതിനെക്കുറിച്ചും എംപി ലോക്സഭയില്‍ ബില്‍ അവതരിപ്പിച്ചിരുന്നു. കോഴിക്കോട് നഗരത്തിലെ ദേശീയ പാതയുടെ ജംഗ്ഷനായ മാലാപ്പറമ്പിനെ ബേപ്പൂര്‍ ഹാര്‍ബറുമായി ബന്ധിപ്പിക്കുന്ന നാലുവരി പാതക്കായി ബില്‍ അവതരിപ്പിച്ച എംപിയുടെ പദ്ധതി ഇപ്പോള്‍ ഡിപിആര്‍ ഘട്ടത്തിലാണ് ഉള്ളത്. ഇത് സംസ്ഥാന സര്‍ക്കാര്‍ സഹകരിക്കുന്ന മുറക്ക് യാഥാര്‍ത്ഥ്യമാവും. കോഴിക്കോട് നഗരത്തെ ബേപ്പൂര്‍ തുറമുഖവുമായി ബനന്ധിപ്പിക്കുന്ന മെട്രോ റെയില്‍ ആരംഭിക്കണമെന്നും എംപി ആവശ്യപ്പെട്ടിരുന്നു. സംസ്ഥാന സര്‍ക്കാറിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ബേപ്പൂര്‍ മത്സ്യബന്ധന ഹാര്‍ബര്‍ ജെട്ടി ആഴം കൂട്ടുന്നതിന് ആവശ്യമായ കേന്ദ്രാവിഷ്‌കൃത പദ്ധതി എത്തിക്കുന്നതിലും എംകെ രാഘവന്‍ എംപിയുടെ സജീവ ഇടപെടലുണ്ടായിരുന്നു. നിലവിലെ വാര്‍ഫ് അടിത്തട്ടില്‍ അടിഞ്ഞ മണ്ണും ചെളിയും നീക്കി യന്ത്രവല്‍കൃത ബോട്ടുകള്‍ക്കും കപ്പലുകള്‍ക്കും സൗകര്യപ്രദമായ സഞ്ചാരപാത ഒരുക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.

തൊഴിലാളി യൂണിയന്‍ നേതാക്കളേയും സ്ഥാപനങ്ങളും സന്ദര്‍ശിച്ച സ്ഥാനാര്‍ഥി വോട്ടഭ്യര്‍ത്ഥനയും നടത്തി. ബേപ്പൂര്‍ തുറമുഖത്ത് ബോട്ടുകളില്‍ മാത്രം ആറായിരത്തോളം തൊഴിലാളികളുണ്ട്. ഹാര്‍ബറില്‍ ആയിരത്തോളം അനുബന്ധ തൊഴിലാളികളും. മേഖലയിലെ ഐസ് ഫാക്ടറികള്‍, പിക്കപ് വാഹന ഡ്രൈവര്‍മാര്‍, ചുമട്ടു തൊഴിലാളികള്‍, മത്സ്യമേഖലയെ ആശ്രയിച്ചുള്ള മറ്റു തൊഴിലാളികളും. പുലര്‍ച്ചെ തന്നെ സന്ദര്‍ശനെത്തിയതോടെ കഴിയുന്നത്ര പേരെ നേരില്‍ കണ്ടാണ് സ്ഥാനാര്‍ഥി മടങ്ങിയത്. യുഡിഎഫ് നേതാക്കളായ കെ സുരേഷ്, ടികെ അബ്ദുല്‍ ഗഫൂര്‍, രാജീവ് തിരുവിച്ചറ, അനില്‍ കുമാര്‍, അസീസ്, കരിച്ചാലി പ്രേമന്‍, എംപി പദ്മനാഭന്‍, രമേശ് നമ്പിയത്ത്, രാജേഷ് അച്ചാറമ്പത്ത്, പ്രണേഷ് തുടങ്ങിയവര്‍ സ്ഥാനാര്‍ഥി എംകെ രാഘവനെ അനുഗമിച്ചു.

Advertisement
inner ad
Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

Featured

മുണ്ടക്കൈ -ചൂരല്‍മല നിവാസികള്‍ക്ക് വീടുകളൊരുങ്ങുന്നു; മാതൃകാ ടൗണ്‍ഷിപ്പിന്‍റെ ശിലാസ്ഥാപനം മുഖ്യമന്ത്രി നിർവഹിച്ചു

Published

on

വയനാട്: ഉരുള്‍പൊട്ടല്‍ ദുരന്തത്തിന് ഇരയായ മുണ്ടക്കൈ -ചൂരല്‍മല നിവാസികള്‍ക്ക് വീടുകളൊരുങ്ങുന്നു. കല്‍പ്പറ്റ എല്‍സ്റ്റണ്‍ എസ്റ്റേറ്റില്‍ നിർമിക്കുന്ന മാതൃകാ ടൗണ്‍ഷിപ്പിന്‍റെ ശിലാസ്ഥാപനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു.വലിയൊരു ജീവകാരുണ്യമാണ് ഫലവത്താകുന്നത്. വലിയ സ്രോതസായി പ്രതീക്ഷിച്ചത് കേന്ദ്രസഹായമാണ്. കിട്ടിയത് വായ്പാ രൂപത്തിലുള്ള തീർത്തും അപര്യാപ്തമായ തുകയാണ്. കേന്ദ്ര സഹായത്തിന്‍റെ അഭാവത്തിലും പുനരധിവാസവുമായി നാം മുന്നോട്ട് പോയെന്നും മുഖ്യമന്ത്രി പറഞ്ഞു. അസാധാരണ ദൗത്യം ഏറ്റെടുത്ത് മുന്നേറാൻ നമുക്കുണ്ടായ ധൈര്യം പകർന്നത് നമ്മുടെ നാടിന്‍റെ ഒരുമയും ഐക്യവും മനുഷ്യത്വവുമാണെന്നും അദ്ദേഹം പറഞ്ഞു. ഏഴുസെന്‍റ് സ്ഥലത്ത് ആയിരം ചതുരശ്ര അടി വിസ്തീർണമുള്ള വീടുകളാണ് ദുരന്തബാധിതർക്കായി നിർമിക്കുന്നത്. രണ്ട് ബെഡ്റൂം, ഹാള്‍, അടുക്കള, വരാന്ത, ഡൈനിംഗ്, സ്റ്റോർ ഏരിയ എന്നിങ്ങനെയാണ് നിർമാണം. ഒന്നരയേക്കറില്‍ മാർക്കറ്റ്, ആധുനിക അങ്കണവാടി, പാർക്കിംഗ് ഏരിയാ, ഡിസ്പെൻസറി, കമ്മ്യൂണിറ്റി ഹാള്‍ എന്നിവയും ഉള്‍പ്പെടുന്നു. ഓപ്പണ്‍ എയർ തിയറ്റർ, ഫുട്ബോള്‍ മൈതാനം, മാലിന്യസംസ്കരണ സംവിധാനം എന്നിവയും പദ്ധതിയിലുണ്ട്. പുനരധിവാസത്തിനായി 402 ഗുണഭോക്താക്കളെയാണ് സർക്കാർ തെരഞ്ഞെടുത്തിരിക്കുന്നത്.

ഉദ്ഘാടന ചടങ്ങില്‍ മന്ത്രിമാരായ കെ.രാജൻ, കടന്നപ്പള്ളി രാമചന്ദ്രൻ, പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ, പ്രിയങ്ക ഗാന്ധി എംപി തുടങ്ങിയവർ പങ്കെടുത്തു.

Advertisement
inner ad
Continue Reading

Idukki

മൂന്നാര്‍ ആനയിറങ്കല്‍ ഡാമിൽ നീന്തുന്നതിനിടെ ഗൃഹനാഥന്‍ മുങ്ങി മരിച്ചു

Published

on

ഇടുക്കി: മൂന്നാര്‍ ആനയിറങ്കല്‍ ഡാമിൽ നീന്തുന്നതിനിടെ ഗൃഹനാഥന്‍ മുങ്ങി മരിച്ചു. നെടുങ്കണ്ടം മൈനര്‍സിറ്റി പുത്തന്‍പറമ്പില്‍ രാജന്‍ സുബ്രഹ്മണി (55) ആണ് മരിച്ചത്. പൂപ്പാറയില്‍ മേസ്തിരി പണിക്ക് എത്തിയ രാജന്‍ ഇന്ന് ജോലിയില്ലാത്തതിനാല്‍ രാവിലെ 10 ന് സുഹൃത്ത് സെന്തില്‍ കുമാറിനൊപ്പം ബൈക്കില്‍ ആനയിറങ്കലില്‍ എത്തി. ഹൈഡല്‍ ടൂറിസം സെന്ററിന്റെ സമീപത്ത് രാജന്‍ ഇറങ്ങിയശേഷം സെന്തില്‍ ഡാമിന്റെ മറുകരയിലേക്ക് ബൈക്കില്‍ പോയി. ഡാം നീന്തി കടക്കാമെന്ന് പറഞ്ഞാണ് രാജന്‍ ഇറങ്ങിയത്. ഡാമിന്റെ പകുതി പിന്നിട്ടതോടെ രാജന്‍ മുങ്ങിത്താഴ്ന്നു.

കൊച്ചി ധനുഷ്‌കോടി ദേശീയപാതയില്‍ ആനിയിറങ്കല്‍ വ്യൂ പോയിന്റിന് സമീപമെത്തിയ സഞ്ചാരികളാണ് ഡാമിൽ ഒരാള്‍ മുങ്ങിത്താഴുന്നത് കണ്ടത്. ഇവര്‍ അറിയിച്ചതോടെ നാട്ടുകാരില്‍ ചിലര്‍ സമീപത്ത് എത്തിയെങ്കിലും രാജന്‍ മുങ്ങി താഴ്ന്നിരുന്നു. തുടര്‍ന്ന് ശാന്തന്‍പാറ പൊലീസ് സ്ഥലത്തെത്തുകയും മൂന്നാര്‍ ഫയര്‍ഫോഴ്‌സ് യൂണിറ്റിന് വിവരം അറിയിക്കുകയും ചെയ്തു.ഫയര്‍ഫോഴ്‌സ് സംഘം സ്ഥലത്തെത്തി പാതാളക്കരണ്ടി ഉപയോഗിച്ചുള്ള തിരച്ചിലിലാണ് രാജന്റെ മൃതദേഹം കണ്ടെത്തിയത്.

Advertisement
inner ad
Continue Reading

Delhi

പോക്സോ കേസിൽ നടൻ കൂട്ടിക്കല്‍ ജയചന്ദ്രന് മുൻകൂർ ജാമ്യം അനുവദിച്ച്‌ സുപ്രീം കോടതി

Published

on

ന്യൂഡൽഹി: ബന്ധുവിന്റെ നാല് വയസുളള മകളെ പീഡിപ്പിച്ച കേസില്‍ നടൻ കൂട്ടിക്കല്‍ ജയചന്ദ്രന് മുൻകൂർ ജാമ്യം അനുവദിച്ച്‌ സുപ്രീം കോടതി.അറസ്റ്റ് ചെയ്താലും ജാമ്യത്തില്‍ വിടണമെന്ന് കോടതി നിർദേശിച്ചു.

അന്വേഷണവുമായി സഹകരിക്കണമെന്നും അന്വേഷണ ഉദ്യോഗസ്ഥർ ആവശ്യപ്പെടുമ്ബോള്‍ ഹാജരാകണമെന്നും കോടതി നടന് നിർദേശം നല്‍കി. ജയചന്ദ്രൻ ജാമ്യവ്യവസ്ഥ ലംഘിച്ചാല്‍ ജാമ്യം റദ്ദാക്കാൻ പൊലീസിന് ഇടപെടാമെന്നും കോടതി വ്യക്തമാക്കി.

Advertisement
inner ad

കഴിഞ്ഞവർഷമുണ്ടായ സംഭവത്തില്‍ കോഴിക്കോട് കസബ പൊലീസാണ് പോക്സോ കേസെടുത്തത്. കുട്ടിയുടെ അമ്മയും അച്ഛനും വേർപിരിഞ്ഞവരാണ്. കുട്ടി അമ്മയുടെ വീട്ടില്‍ താമസിക്കവെ പീഡനം നടന്നെന്നാണ് കേസ്. അച്ഛന്റെ മരണവുമായി ബന്ധപ്പെട്ട് കുട്ടി ആ വീട്ടില്‍ എത്തിയപ്പോള്‍ അമ്മൂമ്മയോട് ഇക്കാര്യം വെളിപ്പെടുത്തി.

സൈക്കോളജിസ്റ്റിനോടും മജിസ്ട്രേറ്റിനോടും മൊഴി ആവർത്തിച്ചു. മെഡിക്കല്‍ പരിശോധനയില്‍ പീഡനം സംശയിക്കുന്ന പരിക്ക് കണ്ടെത്തിയിരുന്നു. കുട്ടിയുടെ അമ്മയുടെ പരാതിയിലാണ് കേസെടുത്തത്. എന്നാല്‍ കുടുംബ തർക്കവുമായി ബന്ധപ്പെട്ടാണ് തന്റെ കക്ഷിക്കെതിരെ ഇങ്ങനെയൊരു പരാതി ഉയർന്നതെന്ന് ജയചന്ദ്രന്റെ അഭിഭാഷകൻ കോടതിയെ അറിയിച്ചു.

Advertisement
inner ad
Continue Reading

Featured