Connect with us
fed final

Global

കേരളപ്രസ്സ് ക്ലബ് കുവൈറ്റ് പ്രഥമ മാധ്യമ സമ്മേളനം

Avatar

Published

on

കൃഷ്ണൻ കടലുണ്ടി

കുവൈറ്റ് സിറ്റി : അതാത് കാലഘട്ടങ്ങളിലെ സാങ്കേതിക വിദ്യയെ പ്രയോജനപ്പെടുത്തത്തിക്കൊണ്ടുള്ള മാറ്റങ്ങൾ മാധ്യമ രംഗത് അനിവാര്യമാണെന്ന് മുതിർന്ന മാധ്യമ പ്രവർത്തകൻ ശശികുമാർ പറഞ്ഞു. ‘കേരളപ്രസ്സ് ക്ലബ് കുവൈറ്റിന്റെ’ മാധ്യമ സമ്മേളനം ഉദ്‌ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. അച്ചടിയിൽ നിന്നും ചിത്രങ്ങളിലേക്കും ഡിജിറ്റലിലേക്കും മാധ്യമ മേഖല വികാസം പ്രാപിച്ചു. വായനക്കാരുടെയും കേൾവിക്കാരുടേയും വിശ്വാസമാര്ജിച്ച് ലഭ്യമായ സാങ്കേതികത എങ്ങനെ പ്രയോഗികമാക്കും എന്നതാണ് ഇന്ന് മാധ്യമരംഗം നേരിടുന്ന പ്രധാന വെല്ലുവിളിയെന്നും ഏഷ്യാനെറ്റ് സ്ഥാപകഅംഗം കൂടിയായ ശശികുമാർ വിശദീകരിച്ചു. സാങ്കേതിക വിദ്യയുടെ ലഭ്യത പ്രവാസ ലോകത്തെ ഗൃഹാതുരത്വ നഷ്ട്ടങ്ങൾക്കു അറുതിയാക്കിയിട്ടുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സാമൂഹിക മാധ്യമങ്ങളിൽ ഏവരും റിപ്പോർട്ടർമാരാവുമ്പോൾ വിശ്വാസ്യ യോഗ്യവും ആധികാരികവുമായ വാർത്തകൾക്ക് അവലംബം വ്യവസ്ഥാപിത മാധ്യമങ്ങൾക്കു മാത്രമായിരിക്കുമെന്നും അദ്ദേഹം വ്യകത്മാക്കി

Advertisement
inner ad

ഭരണകർത്താക്കൾ മറന്നു പോകുന്ന കർത്തവ്യങ്ങൾ ഉണർത്തേണ്ടത് മാധ്യമങ്ങളുടെ ബാധ്യതയാണ് എന്ന് മാധ്യമ സമ്മേളനത്തിന് അതിഥിയായെത്തിയ മനോരമ ചാനലിലെ സീനിയർ ന്യൂസ് പ്രൊഡ്യൂസർ ഷാനിപ്രഭാകർ അഭിപ്രായപ്പെട്ടു. സാൽമിയ ഇന്ത്യൻ കമ്മ്യൂണിറ്റി സ്‌കൂൾടി ഓഡിറ്റോറിയത്തിൽ നടന്ന മാധ്യമ സമ്മേളനത്തിൽ കേരള പ്രസ്സ് ക്ലബ് കുവൈറ്റ് പ്രസിഡന്റ് മുനീർ അഹമ്മദ് അധ്യക്ഷനായിരുന്നു. ജന. സെക്രട്ടറി ടിവി ഹിക്മത് സ്വാഗതം ആശംസിച്ചു.

കേരള പ്രസ്സ് ക്ലബ് സ്ഥാപകാംഗം ഗഫൂർ മൂടാടിയുടെ സ്മരണക്കായി ഏർപ്പെടുത്തിയ ‘ഫോട്ടോ ജേർണലിസ്റ് അവാർഡിന് മലയാള മനോരമ ഫോട്ടോ ഗ്രാഫർ ജോസ്‌കുട്ടി പനക്കൽ അര്ഹനായതായി ശശികുമാർ പ്രഖ്യാപിച്ചു. അന്തർദേശീയ പ്രശസ്തി നേടിയ പ്രസ് ഫോഗ്രാഫർമാരാണ് വിവിധ എൻട്രികൾ പരിശോധിച്ച് അവാർഡ് ജേതാവിനെ തിരഞ്ഞെടുത്തത്. ഗഫൂർ മൂടാടിയെ കുറിച്ചുള്ള ലഖുവിവരണം പ്രോഗ്രാം കൺവീനർ സത്താർ കുന്നിൽ അവതരിപ്പിച്ചു. പ്രമുഖ പിന്നണി ഗായിക പുഷ്പ്പവതിയും സംഘവും അവതരിപ്പിച്ച സംഗീത വിരുന്ന്‌ കേൾവിക്കാരെ പിടിച്ചിരുത്തുന്നതായിരുന്നു. ട്രഷറർ അനിൽ കെ നമ്പ്യാർ കൃത്ജ്ഞത രേഖപ്പെടുത്തി.

Advertisement
inner ad
Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

Delhi

അമേരിക്കയിലെ ഇന്ത്യൻ കോൺസുലേറ്റിനു നേരെ ഖലിസ്ഥാൻ വാദികളുടെ അതിക്രമം

Published

on

സാൻഫ്രാൻസിസ്കോ: അമേരിക്കയിലെ ഇന്ത്യൻ കോൺസുലേറ്റിനു നേരെയും ഖലിസ്ഥാൻ വാദികളുടെ അതിക്രമം. യുകെയിലെ ഹൈക്കമ്മീഷന് നേരെ നടന്ന അതിക്രമത്തിന് പിന്നാലെയാണ് സംഭവം. അമൃത്പാൽ സിങ്ങിനെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ടാണ് അക്രമകാരികൾ സാൻ ഫ്രാൻസിസ്കോയിലെ കോൺസുലേറ്റിൽ അതിക്രമം നടത്തിയത്. ഇന്ത്യൻ ദേശീയ പതാക അഴിച്ചുമാറ്റി ഖാലിസ്ഥാൻ പതാക ഉയർത്തിയും കെട്ടിടത്തിന്റെ ചുമരിൽ സ്പ്രേ പെയിൻറ് ഉപയോഗിച്ച് അമൃത് പാലിനെ മോചിപ്പിക്കണമെന്നും ഖലിസ്ഥാൻവാദികൾ എഴുതി. കുറ്റക്കാർക്കെതിരെ കർശനം നടപടി സ്വീകരിക്കണമെന്ന് അമേരിക്കയിലെ ഇന്ത്യൻ പൗരന്മാരുടെ സംഘടനകൾ ആവശ്യപ്പെട്ടു. ഓസ്ട്രേലിയയിലെ പാർലമെന്റിനു പുറത്തും അമൃത്പാലിനായി ഖലിസ്ഥാൻവാദികൾ പ്രതിഷേധ പ്രകടനം നടത്തി.

Continue Reading

Kuwait

കെ.ഡി.എൻ.എ. വുമൺസ് ഫോറം പാലിയേറ്റീവ് ക്ലിനിക്കുകൾക്ക് എയർ ബെഡ് കൾ നൽകി !

Published

on

;

കുവൈറ്റ് സിറ്റി: കോഴിക്കോട് ജില്ലാ എൻ.ആർ.ഐ അസോസിയേഷൻ (കെ.ഡി.എൻ.എ) വുമൺസ് ഫോറം അന്താരാഷ്ട്ര വനിതാ ദിനാഘോഷത്തോട് അനുബന്ധിച്ച് കോഴിക്കോട് ജില്ലയിലെ ശാന്തി പയ്യോളി, ദൃഷ്ടി ചാരിറ്റബിൾ സൊസൈറ്റി പയ്യാനക്കൽ, കെയർ മാത്തോട്ടം എന്നീ പാലിയേറ്റീവ് ക്ലിനിക്കുകളിലെ അവശരായ രോഗികൾക്ക് എയർ ബെഡ് കൾ വിതരണം ചെയ്തു. കെ.ഡി.എൻ.എ വുമൻസ് ഫോറം മുൻ പ്രസിഡന്റ് ഷാഹിന സുബൈറിന്റെ നേതൃത്വത്തിൽ ആണ് എയർ ബെഡ്ഡുകൾ വിതരണം ചെയ്തത് .നാട്ടിലുള്ള കെ. ഡി. എൻ. എ . നേതാക്കളും സന്നിഹിതരായിരുന്നു. കെ.ഡി.എൻ.എ വുമൺസ് ഫോറം ചാരിറ്റി സെക്രട്ടറി ജുനൈദ റൗഫ് വിതരണം കോ ഓർഡിനേറ്റ ചെയ്തു. (ചിത്രം: ആലിക്കോയ (കെയർ മാത്തോട്ടം), ഷാഫി (ദൃഷ്ടി ചാക്കും കടവ് ) എന്നിവർ ഷാഹിന സുബൈർ ൽ നിന്നും എയർ ബെഡ്ഡുകൾ സ്വീകരിക്കുന്നു.)

Advertisement
inner ad

Advertisement
inner ad
Continue Reading

Britain

അമൃത്പാൽ സിങ്ങിനെ വധിക്കാൻ ശ്രമമെന്ന് ആരോപണം, ഹേബിയസ് കോർപ്പസ് നൽകി

Published

on

ന്യൂഡൽഹി: വിഘടനവാദി നേതാവും ഖലിസ്ഥാൻ അനുകൂലിയുമായ അമൃത്പാൽ സിങ്ങിനെ വ്യാജ ഏറ്റുമുട്ടലിലൂടെ വധിക്കാൻ ശ്രമമെന്ന് ആരോപണം. ഇയാളെ അറസ്റ്റ് ചെയ്തതായി വാരിസ് പഞ്ചാബ് ദേ നിയമോപദേശകൻ. ഷാഹ്കോട്ട് പൊലീസ് സ്റ്റേഷനിലാണ് അമൃത്പാൽ ഉള്ളതെന്നും ഇമാൻ സിങ് ഖാര പറഞ്ഞു. എന്നാൽ അമൃത്പാലിന്റെ അറസ്റ്റ് പഞ്ചാബ് പൊലീസ് ഇതുവരെയും സമ്മതിച്ചിട്ടില്ല. ഇത് വ്യാജ ഏറ്റുമുട്ടലിലൂടെ അമൃത് പാലിനെ വധിക്കാനുള്ള പദ്ധതിയുടെ ഭാ​ഗമാണെന്നാണ് ആരോപണം. അമൃത്പാലിന്റെ ജീവൻ അപകടത്തിലാണെന്ന് ചൂണ്ടിക്കാട്ടി അഭിഭാഷകൾ ഹൈക്കോടതിയിൽ ഹേബിയസ് കോർപ്പസ് നൽകി.
പഞ്ചാബിൽ ഇന്ന് കൂടി ഇൻറർനെറ്റ് വിച്ഛേദിച്ചിരിക്കുകയാണ്. അമൃത്പാൽ സിം​ഗിനെ പിടികൂടാൻ സാധിക്കാത്ത സാഹചര്യത്തിലായിരുന്നു തീരുമാനം. എസ് എം എസ് സേവനവും വിച്ഛേദിച്ചിട്ടുണ്ട്. സംഘർഷ സാഹചര്യം കണക്കിലെടുത്ത് സംസ്ഥാനത്തെ വിവിധ മേഖലകളിൽ വൻ സുരക്ഷ സന്നാഹത്തെ വിന്യസിച്ചിട്ടുണ്ട്.

Continue Reading

Featured