Connect with us
48 birthday
top banner (1)

Featured

ചെമ്പ്ര വനം സംരക്ഷണ സമിതിയുടെ സാമ്പത്തിക വിഷയങ്ങള്‍ : വനം വകുപ്പിന് വീഴ്ച പറ്റിയെന്ന് റിപ്പോര്‍ട്ട്

Avatar

Published

on

കോഴിക്കോട്: ചെമ്പ്ര വനം സംരക്ഷണ സമിതിയുടെ എക്‌സിക്യൂട്ടീവ് കമ്മിറ്റിയിലേക്കുള്ള തെരഞ്ഞെടുപ്പ് നടത്തുന്നതിലും സാമ്പത്തിക വിഷയങ്ങള്‍ കൃത്യമായി കൈകാര്യം ചെയ്യുന്നതിലും ഓഡിറ്റ് നടത്തുന്നതിലും വനം വകുപ്പിന് വീഴ്ച പറ്റിയെന്ന് റിപ്പോര്‍ട്ട്. അതിനാല്‍ ചെമ്പ്ര വനം സംരക്ഷണ സമിതി ടിക്കറ്റ് കലക്ഷന്‍ തുടങ്ങി നാളിതുവരെയുള്ള കണക്കുകള്‍ വനം വകുപ്പിന്റെ നേതൃത്വത്തില്‍ ഓഡിറ്റ് നടത്താന്‍ ഭരണ വകുപ്പിനോട് ശിപാര്‍ശ ചെയ്തു.

അതിനു ശേഷം സര്‍ക്കാര്‍ പുറപ്പെടുവിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ പ്രകാരം എല്ലാ മാസവും വരവ് ചെലവ് കണക്കുകള്‍ സ്ഥലം ഡി.എഫ്.ഒ ക്കു പരിശോധനക്കായി സമര്‍പ്പിക്കണം. അതോടൊപ്പം സമിതിയുടെ എക് സിക്യൂട്ടീവ് കമ്മിറ്റിയിലേക്കുള്ള തെരഞ്ഞെടുപ്പ് യഥാസമയം കൃത്യമായി നടത്തുന്നതിനും സൗത്ത് വയനാട് ഫോറസ്റ്റ് ഡിവിഷണല്‍ ഓഫീസര്‍ക്ക് ഭരണ വകുപ്പ് കര്‍ശന നിര്‍ദേശം നല്‍കണമെന്നാണ് ശിപാര്‍ശ.

Advertisement
inner ad

ചെമ്പ്ര വനം സംരക്ഷണ സമിതി സ്ഥിതി ചെയ്യുന്ന പ്രദേശം കടിയേറ്റ മേഖലയാണ്. അവിടെ സമിതി അംഗത്വത്തെ സംബന്ധിച്ച് രാഷ്ട്രീയ ചേരി തിരിഞ്ഞുള്ള സംഘര്‍ഷങ്ങള്‍ നടക്കുന്ന ഒരു മേഖലയാണ്. സമിതി പ്രവര്‍ത്തനം ആരംഭിച്ചതുമുതല്‍ പരിസരവാസികളെയാണ് സംരക്ഷണ ചുമതല ഏല്‍പ്പിച്ചിട്ടുള്ളത്. സമിതി കണക്കുകള്‍ കൃത്യമായി കൈകാര്യം ചെയ്തിരുന്നില്ലെന്നും 2022 -ല്‍ സ്ഥിരം ഭരണസമിതി നിലവില്‍ വരുന്നത് വരെയും ഓഡിറ്റ് നടത്തിയിട്ടില്ല എന്നതും വസ്തുതയാണ്.ടിക്കറ്റുകളുടെ കൗണ്ടര്‍ഫോയിലുകളും വൗച്ചറുകളും കൃത്യമായ പരിശോധന നടത്താന്‍ കഴിയും വിധം സൂക്ഷിച്ചിട്ടില്ല. പലതവണ ആവശ്യപ്പെട്ടതിനാലാണ് ലഭ്യമായ രേഖകള്‍ പരിശോധനക്ക് ഹാജരാക്കിയത്. അതെല്ലാം തന്നെ കാലപ്പഴക്കത്താല്‍ കേടുപാടുകള്‍ സംഭവിച്ചവ ആയിരുന്നു. ഡോ ബുക്ക്, കാഷ് ബുക്ക് തുടങ്ങിയ രജിസ്റ്ററുകള്‍ കൃത്യമായി എഴുതുകയോ ബന്ധപ്പെട്ടവര്‍ സാക്ഷ്യപ്പെടുത്തുകയോ ചെയ്തിട്ടില്ല.

പരാതിക്കാരന്‍ ഉന്നയിക്കുന്ന പല ആരോപണങ്ങളും ആ പ്രദേശത്ത് നിലനിന്നിരുന്ന സംഘര്‍ഷങ്ങളുടെ ഭാഗമാണ്. എരുമക്കൊല്ലി രണ്ടാം ഡിവിഷനിലെ 22 എന്ന പ്രദേശത്തെ ആളുകളെ വനസംരക്ഷണ സമിതിയില്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യം ഉയര്‍ന്നു വന്നിരുന്നതായും ബന്ധപ്പെട്ടവര്‍ ആയത് സംബന്ധിച്ച് അന്വേഷണം നടത്തിയതില്‍ ഈ പ്രദേശത്തെ ആളുകള്‍ വനഭൂമി കൈയേറി താമസിച്ചു വരുന്നവരാണെന്ന് വ്യക്തമായി. പി.എഫ്.എം ഗൈഡ് ലൈന്‍ പ്രകാരം ഇവരെ വനസംരക്ഷണസമിതി അംഗങ്ങളാക്കാന്‍ കഴിയില്ല. ഈ പ്രദേശത്തെ ആളുകള്‍ക്ക് മെമ്പര്‍ഷിപ്പ് നല്‍കിയിട്ടില്ല. ഇത് വനസംരക്ഷണ സമിതിക്കായി സ്ഥിരം കമ്മിറ്റി രൂപീകരിക്കുന്നതിനുള്ള യോഗങ്ങളില്‍ സംഘര്‍ഷത്തിന് കാരണമാകുന്നുണ്ടെന്നും ധനകാര്യ റിപ്പോര്‍ട്ട് പറയുന്നു.

Advertisement
inner ad
Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

Featured

തെരഞ്ഞെടുപ്പിന് ആഴ്ചകൾ മാത്രം; ഡൽഹിയിൽ നാല് ആം ആദ്മി പാർട്ടി നേതാക്കള്‍ ബിജെപിയില്‍ ചേർന്നു

Published

on

ന്യൂഡൽഹി: തെരഞ്ഞെടുപ്പിന് ആഴ്ചകൾ മാത്രം ശേഷിക്കേ ആംആദ്മി പാർട്ടിയിൽ നിന്നുള്ള രണ്ട് മുനിസിപ്പല്‍ കൗണ്‍സിലർമാർ ഉള്‍പ്പെടെ നാല് ആം ആദ്മി പാർട്ടി നേതാക്കള്‍ ബിജെപിയില്‍ ചേർന്നു. ഗോണ്ട മുൻ എംഎല്‍എ ശ്രീദത്ത് ശർമയാണ് പാർട്ടി വിട്ട് ബിജെപിയില്‍ ചേർന്നത്. ഒപ്പം ഭജൻപുരയില്‍ നിന്നുള്ള മുനിസിപ്പല്‍ കൗണ്‍സിലർ രേഖ റാണിയും ഖ്യാലയില്‍ നിന്നുള്ള കൗണ്‍സിലർ ശില്‍പ കൗറും ബിജെപിയില്‍ ചേർന്നു. ആം ആദ്മി പാർട്ടി നേതാവ് ചൗധരി വിജേന്ദ്രയും ബിജെപി അംഗത്വം സ്വീകരിച്ചു. ബിജെപി നേതാക്കളായ ഹർഷ് മല്‍ഹോത്ര, മനോജ് തിവാരി, കമല്‍ജീത് സെഹ്‌രാവത് എന്നിവരുടെ സാന്നിധ്യത്തിലാണ് നാലുപേരും ബിജെപി അംഗത്വം സ്വീകരിച്ചത്.

Continue Reading

Featured

വിദ്യാർത്ഥിക്കളെ കാറിടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ യൂട്യൂബർ മണവാളൻ പിടിയിൽ

Published

on

വിദ്യാർത്ഥിക്കളെ കാറിടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒളിവിലായിരുന്നു പ്രതി മുഹമ്മദ് ഷഹീൻഷാ (മണവാളൻ)യെ പോലീസ് പിടികൂടി. കഴിഞ്ഞ ഏപ്രിൽ 19 ആയിരുന്നു സംഭവം. മോട്ടോർസൈക്കിളിൽ യാത്ര ചെയ്തിരുന്ന വിദ്യാർത്ഥികളെ കാറിടിച്ചു കൊല്ലാൻ ശ്രമിച്ചതിനു ശേഷം ഒളിവിൽ ആയിരുന്നു മുഹമ്മദ് ഷഹീൻ ഷാ. തൃശ്ശൂർ എരനല്ലൂർ സ്വദേശിയായ മണവാളൻ യൂട്യൂബിൽ 15 ലക്ഷം ഫോളോവേഴ്സ് ഉള്ള മണവാളൻ മീഡിയ എന്ന യൂട്യൂബ് ചാനലിനുടമയാണ്. കേരളവർമ്മ കോളേജിന് സമീപത്തു വച്ച് മദ്യപാന തർക്കത്തിലാണ് വിദ്യാർത്ഥികളെ പിന്തുടർന്നെത്തി അപായപ്പെടുത്താൻ ശ്രമിച്ചത്. സംഭവത്തിൽ പൊലീസ് കേസെടുത്തതിന് പിന്നാലെ ഒളിവിലായിരുന്ന മണവാളനെ പൊലീസ് പിടികൂടുകയായിരുന്നു. ഇയാൾക്കെതിരെ ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു

Continue Reading

Featured

പൊതുജനാരോഗ്യമേഖലയില്‍ ഗുണനിലവാരം കുറഞ്ഞുവെന്ന് സിഐജി റിപ്പോര്‍ട്ട്

Published

on

പൊതുജനാരോഗ്യ മേഖലയില്‍ ഗുണനിലവാരം കുറഞ്ഞുവെന്ന് സിഎജി റിപ്പോര്‍ട്ട്. കൂടാതെ ഡോക്ടര്‍മാരുടെ എണ്ണവും കുറഞ്ഞു. ആര്‍ദ്രം മിഷന്‍ ഉദ്ദേശ ലക്ഷ്യത്തിലെത്തിയില്ലെന്നും റിപ്പോർട്ടിൽ പരാമർശിച്ചിട്ടുണ്ട്. ഇന്ത്യന്‍ പബ്ലിക് ഹെല്‍ത്ത് സ്റ്റാന്‍ഡേര്‍ഡ് നിർദേശപ്രകാരമുള്ള അവശ്യസേവനങ്ങള്‍ പോലും പല സംസ്ഥാനത്തെ ആരോഗ്യ കേന്ദ്രങ്ങളിലും ലഭ്യമല്ല. ആശുപത്രികളിൽ ഡോക്ടർമാരുടെ എണ്ണം കുറവാണ്. അതുകൂടാതെ ഫാര്‍മസിസ്റ്റ് അടക്കമുള്ള ആരോഗ്യപ്രവർത്തകരുടെ എണ്ണവും താരതമ്യേന കുറവാണ്. ചികിത്സയ്ക്കായിഎത്തുന്നവരുടെ എണ്ണം കൂടുതൽ ആയതിനാൽ ശെരിയായ രീതിയിൽ ചികിത്സ നടക്കുന്നില്ലായെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.

Continue Reading

Featured