Connect with us
,KIJU

Delhi

കർഷക നേതാക്കൾ ഇടപെട്ടു; മെഡലുകൾ ​ ഗംഗയിൽ ഒഴുക്കുന്നതിൽ നിന്നും പിൻവാങ്ങി ഗുസ്തി താരങ്ങൾ

Avatar

Published

on

ന്യൂഡൽഹി: ബിജെപി നേതാവായ ഗുസ്തി ഫെഡറേഷൻ പ്രസിഡന്റ് ബ്രിജ് ഭൂഷനെതിരെ നടപടി എടുക്കാത്തതിൽ പ്രതിഷേധസൂചകമായി ഗംഗാനദിയിൽ മെഡലുകൾ ​ഒഴുക്കാനുള്ള തീരുമാനവുമായി ഹരിദ്വാറില്‍ എത്തിയ ​ഗുസ്തി താരങ്ങളെ അനുനയിപ്പിച്ച് കർഷക നേതാക്കൾ. ബി കെ യു അധ്യക്ഷൻ നരേഷ് ടിക്കായ്ത്ത് ഉൾപ്പെടെയുള്ളവരാണ് ഹരിദ്വാറിലെത്തി താരങ്ങളെ ആശ്വസിപ്പിച്ച്, അനുനയിപ്പിച്ചത്. ഗുസ്തി താരങ്ങളുമായി സംസാരിച്ച് കർഷക നേതാക്കൾ മെഡലുകൾ തിരികെ വാങ്ങി.പൊട്ടിക്കരഞ്ഞുകൊണ്ടാണ് ​ഗുസ്തി താരങ്ങൾ ഇവരോട് പ്രതികരിച്ചത്. ഒപ്പമുണ്ടെന്ന് കര്‍ഷക നേതാക്കള്‍ നൽകിയ ഉറപ്പിനെ തുടർന്ന് മെഡൽ ഗംഗയിലൊഴുക്കാനുള്ള തീരുമാനത്തിൽ നിന്ന് താരങ്ങൾ താത്ക്കാലികമായി പിന്തിരിഞ്ഞു..

കഴിഞ്ഞ 38 ദിവസത്തിലധികമായി ഗുസ്തി താരങ്ങള്‍ രാപ്പകല്‍ സമരത്തിലായിരുന്നു നീതി നിഷേധത്തിനെതിരെയുള്ള അറ്റകൈ പ്രതിഷേധം എന്ന നിലയിലാണ് മെഡലുകള്‍ ഗംഗയിലൊഴുക്കാനുള്ള തീരുമാനവുമായി താരങ്ങൾ രംഗത്തെത്തിയത്. ബ്രിജ് ഭൂഷനെതിരെ അഞ്ചു ദിവസത്തിനുള്ളിൽ നടപടി വേണമെന്ന് താരങ്ങൾ അന്ത്യശാസനം നൽകി. ലൈംഗികാതിക്രമ പരാതിയില്‍ ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷനും ബിജെപി എംപിയുമായ ബ്രിജ് ഭൂഷണെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധിച്ചായിരുന്നു താരങ്ങളുടെ കടുത്ത തീരുമാനം.

Advertisement
inner ad

Delhi

തൃണമൂൽ എംപി മഹുവ മൊയ്ത്രയെ ലോക്സഭയിൽ നിന്ന് പുറത്താക്കി

Published

on

ന്യൂഡൽഹി: തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്രയെ ലോക്സഭയിൽ നിന്ന് പുറത്താക്കി. മഹുവ മൊയ്ത്രയ്‍ക്കെതിരായ എത്തിക്സ് കമ്മറ്റി റിപ്പോർട്ട് ലോക്സഭയിൽ ചർച്ചയ്ക്ക് വച്ച ശേഷമായിരുന്നു പുറത്താക്കൽ. ചോദ്യത്തിന് പണം വാങ്ങിയെന്ന ആരോപണത്തിന്റെ അടിസ്ഥാനത്തിൽ മഹുവയെ പാർലമെന്‍റിൽ നിന്ന് നീക്കണമെന്നാണ് റിപ്പോർട്ട് ശുപാർശ ചെയ്യുന്നത്. എന്നാൽ മഹുവ മൊയ്ത്രയെ പുറത്താക്കാൻ ലോകസഭയ്ക്ക് അധികാരമില്ലെന്ന് കോണ്‍ഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ കക്ഷികൾ വാദിച്ചെങ്കിലും സ്പീക്കര്‍ ഓം ബിര്‍ള അംഗീകരിച്ചില്ല. ഏഴ് മിനിറ്റെങ്കിലും സംസാരിക്കാൻ മഹുവയെ അനുവധിക്കണമെന്ന തൃണമൂല്‍ കോണ്‍ഗ്രസിന്‍റെ ആവശ്യവും സ്പീക്കര്‍ അംഗീകരിച്ചില്ല. വോട്ടെടുപ്പ് ബഹിഷ്കരിച്ച് പ്രതിപക്ഷം സഭ വിട്ടതോടെ ലോക്സഭ തിങ്കളാഴ്ചത്തേക്ക് പിരിഞ്ഞു.

Continue Reading

Delhi

മോഡികോണമിക്സ് രാജ്യം തകർത്തു: ജെബി മേത്തർ

Published

on

ന്യൂഡൽഹി: രാജ്യത്തിന്റെ പൊതുക്കടം കഴിഞ്ഞ പത്ത് വർഷത്തിനുളളിൽ മൂന്നിരട്ടി വർദ്ധിച്ചതിന്റെ കാരണം പ്രധാനമന്ത്രി നരേന്ദ്ര മോഡി വിശദീകരിക്കണമെന്ന് രാജ്യസഭയിൽ ജെബി മേത്തർ ആവശ്യപ്പെട്ടു. 2014 മാർച്ച് 31 ന് കോൺ​ഗ്രസ് ഭരണ കാലത്ത് 58.60 ലക്ഷം കോടി ആയിരുന്ന രാജ്യത്തിന്റെ പൊതുകടം ഇപ്പോൾ 155.60 ലക്ഷം കോടിയായി. പൊതു കടം ജി.ഡി.പി യുടെ 57.10 ശതമാനമായി ഉയർന്നു. ഒൻപത് വർഷം കൊണ്ട് ഒരു ഇന്ത്യൻ പൗരന്റെ കട ബാധ്യത 2.53 ലക്ഷം രൂപയായി. സമസ്ത മേഖലകളിലും രാജ്യം പിന്നാക്കം പോയത് വസ്തുതകൾ നിരത്തിയാണ് ജെബി മേത്തർ പ്രധാനമന്ത്രിയോട് ചോദ്യങ്ങൾ ഉന്നയിച്ചത്. തൊഴിലില്ലായ്മ പത്ത് വർഷം കൊണ്ട് ഇരട്ടിയായി 2014 ലെ 4.90 ൽ നിന്ന് 7.90 ശതമാനമായി ഉയർന്നു. ആ​ഗോള പട്ടിണി സൂചിക 55 ൽ നിന്ന് 111 ലേക്ക് കുത്തനെ താഴ്ന്നു. ലോക സാമ്പത്തിക ഫോറത്തിന്റെ ജെൻഡർ ​ഗ്യാപ് റിപ്പോർട്ട് പ്രകാരം 114 ാം സ്ഥാനത്തുനിന്നും 127 ലേക്ക് താഴ്ന്നു. ഇതാണോ മോഡികോണമിക്സ്- ജെബി മേത്തർ ചോദിച്ചു. ഇന്ധന വില കുറയ്ക്കുമെന്നത് വെറും ഇലക്ഷൻ വാഗ്ദാനമായി ചുരുങ്ങി. 2014ൽ ലിറ്ററിന് 72.26 രൂപക്ക് ലഭിച്ചിരുന്ന പെട്രോളിന് ഇപ്പോൾ വില100 രൂപക്ക് മുകളിലാണ്. ഡീസൽ വില 55.49 ൽ നിന്ന് 90 രൂപക്ക് മുകളിലായി. മണ്ണെണ്ണയ്ക്കും പാചക വാതക സിലണ്ടറിനും വില കൂട്ടി. ആഗോള തലത്തിൽ ക്രൂഡ് വില കുറഞ്ഞ നിൽക്കെയായിരുന്നു ഈ വർദ്ധന. 2022 ലെ ലോക അസമത്വ റിപ്പോർട്ട് പ്രകാരം ഇന്ത്യയിലെ ശരാശരി ഭവന സമ്പത്ത് 9,83 ലക്ഷമാണ്. ഇന്ത്യൻ കറൻസിയുടെ വിനിമയ നിരക്ക് 2014 മാർച്ചിൽ 59.90 ൽ നിന്ന് 83.41 രൂപയിലേക്ക് കൂപ്പുകുത്തിയത് എന്തു കൊണ്ടെന്ന് പ്രധാനമന്ത്രി വിശദീകരിക്കണം.അറുപത് വർഷത്തെ കോൺഗ്രസ് ഭരണമാണ് രാജ്യം വികസിപ്പിച്ചത്. പൊതു മേഖലയിലെ 6 ലക്ഷം കോടി രൂപയുടെ വിഭവങ്ങൾ പ്രധാനമന്ത്രിയുടെ സുഹൃത്തുക്കളായ സ്വകാര്യ വ്യവസായികൾക്ക് കൈമാറി.138 വർഷമായി ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുന്ന പാർട്ടിയാണ് കോൺഗ്രസ്. അടുത്തയിടെ നടന്ന ഇലക്ഷനിൽ ബി.ജെ.പി. ക്ക് ലഭിച്ചതിനേക്കാൾ 11 ലക്ഷം വോട്ട് അധികം ലഭിച്ചത് കോൺഗ്രസിനാണ്. ബി.ജെ.പി.ക്ക് 4.81 കോടി വോട്ടും കോൺഗ്രസിന് 4.92 കോടി ജനങ്ങളുമാണ് വോട്ട് ചെയ്തത്. കോൺഗ്രസിനെ ജനങ്ങൾ കൈവിടില്ലെന്ന് ജെബി മേത്തർ പ്രധാനമന്ത്രിയെ ഓർമ്മിപ്പിച്ചു.

Advertisement
inner ad
Continue Reading

Delhi

രേവന്ത് റെഡ്ഡി തെലങ്കാന മുഖ്യമന്ത്രി; സത്യപ്രതിജ്ഞ മറ്റന്നാൾ

Published

on

ന്യൂഡൽഹി: രേവന്ത് റെഡ്ഡി തെലങ്കാന മുഖ്യമന്ത്രി. സത്യപ്രതിജ്ഞ മറ്റന്നാളെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ അറയിച്ചു. ഉപമുഖ്യമന്ത്രിമാർ ഉൾപ്പെടെയുള്ള കാര്യങ്ങളിൽ നാളെ തീരുമാനം ഉണ്ടായേക്കും.
കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ
ഖർഗെയുടെ വസതിയിൽ ചേർന്ന
യോഗത്തിലാണ് തീരുമാനം. സംഘടന ചുമതലയുള്ള ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ, രാഹുൽ
ഗാന്ധി, സംസ്ഥാനത്തിന്റെ പ്രത്യേക നിരീക്ഷകൻ ഡി.കെ.ശിവകുമാർ, എഐസിസി നിരീക്ഷകൻ മാണിക് റാവു താക്കറെ എന്നിവർ യോഗത്തിൽ പങ്കെടുത്തു.

Continue Reading

Featured